BREAKING NEWS
dateTUE 18 FEB, 2025, 7:09 PM IST
dateTUE 18 FEB, 2025, 7:09 PM IST
back
Homeinshort
inshort
SREELAKSHMI
Sat Aug 03, 2024 09:23 AM IST
'ഒരു കുഞ്ഞിനെ ഞാൻ നോക്കാം, എനിക്ക് തന്നോളൂ'; സാമൂഹികമാധ്യമങ്ങളിലെ അഭ്യർഥനകളിൽ മറുപടിയുമായി മന്ത്രി വീണ ജോർജ്
NewsImage

തിരുവനന്തപുരം: വയനാട് ദുരന്തത്തെ തുടന്ന് അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായി ഒട്ടേറെപ്പേർ സാമൂഹികമാധ്യമങ്ങളിലൂടെ സന്നദ്ധത അറിയിക്കുകയാണ്. മന്ത്രി വീണാ ജോർജിന്റെ െഫയ്‌സ്ബുക്ക് പേജിലും ഇത്തരം അഭ്യർഥന കമന്റുകളായി വന്നിരുന്നു.

‘‘മാഡം, എല്ലാവരും നഷ്ടപ്പെട്ട മക്കൾ ഉണ്ടേൽ ഒരാളെ ഞാൻ നോക്കാം. എനിക്ക് തന്നോളൂ. എന്റെ മക്കളുടെ കൂടെ ഞാൻ നോക്കിക്കോളാം’’, ‘‘എനിക്ക് രണ്ടു മക്കളുണ്ട്... ഇനിയും രണ്ടുമക്കളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം.’’ ‘‘ആരോരുമില്ലാതായെന്ന് എന്ന് തോന്നുന്ന മക്കൾ ഉണ്ടെങ്കിൽ എനിക്ക് തരുമോ മാഡം. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം...’’ ഇത്തരത്തിൽ ധാരാളം പേരാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിൽ അഭ്യർഥനയുമായി എത്തുന്നത്.

തുടർന്ന് മന്ത്രിതന്നെ തന്റെ പേജിലൂടെ മറുപടി നൽകി, ദത്തെടുക്കലിനെക്കുറിച്ച് വ്യക്തത വരുത്തി.

കണ്ണ് നനയിക്കുന്ന കമന്റ് ശ്രദ്ധയിൽപ്പെട്ടെന്നും അത് കുറിച്ച നല്ലമനസ്സിന് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. എന്നാൽ, ഇത്തരം കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമപ്രകാരമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഫോസ്റ്റർ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളാണ്. സെന്റർ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തവർക്കാണ് കട്ടികളെ ദത്തെടുക്കാനാകുക. ആറുവയസ്സ് മുതൽ 18 വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റർ കെയറിനും നൽകുന്നുണ്ട് -മന്ത്രി വ്യക്തമാക്കി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE