വടകര: മണിയൂരിൽ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. മണിയൂർ,ചങ്ങരോത്ത് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 2.936 ഗ്രാം എംഡിഎംഎ യുമായി കടവത്ത് നിവാസിൽ മുഹമ്മദ് ഷഫാദ് (36) പിടിയിലായത്.
മണിയൂര്‍ എന്‍ജിനീയറിങ് കോളജ്, എംഎച്ച്ഇഎസ് കോളജ് എന്നിവ കേന്ദ്രീകരിച്ചാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതെന്ന് എക്‌സൈസ് അറിയിച്ചു. ഇതിനെ പറ്റി വിവരം കിട്ടിയ എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അട്ടക്കുണ്ട്-ചെരണ്ടത്തൂര്‍ റോഡില്‍ നിന്നാണ് മുഹമ്മദ് ഷഫാദ് പിടിയിലാവുന്നത്. താമരശേരിയില്‍ നിന്നാണ് എംഡിഎംഎ ലഭിക്കുന്നതെന്ന് ഇയാള്‍ മൊഴി നല്‍കി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിറോഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ , പ്രിവന്റിവ് ഓഫീസർ ഗ്രേഡ്മാരായ സുരേഷ് കുമാർ സി.എം, ഷൈജു പി.പി, ഉനൈസ്, സിവിൽ എക് സൈസ് ഓഫീസർ ഷിരാജ്, കെ.ജിജു, കെ എം. മുസ്ബിൻ, ഇ എം .തുഷാര ടി പി സിഇഒ, ഡ്രൈവർ പ്രജീഷ്. ഇ കെ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.