നിലമ്പൂർ: കാളികാവിൽ ഗഫൂറിനെ അക്രമിച്ചത് വനം വകുപ്പിന്റെ ഡാറ്റാ ബേസിലുളള കടുവയെന്ന് സ്ഥിരീകരണം. ഗഫൂറിനെ അക്രമിച്ച തോട്ടത്തിൽ ഇന്നലെ രാത്രി 12.30 ഓടെ കടുവ എത്തിയതായും വനം വകുപ്പ്. തോട്ടത്തിന് സമീപം സ്ഥാപിച്ച ക്യമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞതായി വൈൽഡ് ലൈഫ് ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയ പറഞ്ഞു.
നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിനെ സ്ഥലം മാറ്റിയിരുന്നു. ദൗത്യം പ്രധാന ഘട്ടത്തിലിരിക്കെയാണ് സ്ഥലംമാറ്റം ഉണ്ടാകുന്നത്. മൂവാറ്റുപുഴയിലെ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ടുള്ള സ്ഥലം മാറ്റമെന്നാണ് ഉത്തരവില്‍ വനം വകുപ്പ് പറയുന്നത്.
ദൗത്യത്തിന് നേതൃത്വം നൽകുന്ന നിലമ്പൂർ ഡിഎഫ്ഒയെ സ്ഥലം മാറ്റിയത് ദൗത്യത്തെ ബാധിക്കുമെന്നും കടുവയെ ട്രാക്ക് ചെയ്യുവാനുള്ള നടപടികൾ ഇന്ന് തന്നെ ആരംഭിക്കുമെന്നും അരുൺ സക്കറിയ കൂട്ടിച്ചേർത്തു.