തിരുവനന്തപുരം: നരുവാമൂട്ടിൽ പതിനാലുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അലോഹനാഥാണ് മരിച്ചത്. രാവിലെ മുറിയിലെത്തിയ അമ്മയും സഹോദരിയുമാണ് കുട്ടിയെ കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവും ശരീരത്തിൽ നീലനിറവുമുണ്ടായിരുന്നുവെന്നാണ് വിവരം.
ഉടനെ അമ്മയും സഹോദരിയും അയൽക്കാരെ വിവരമറിയിക്കുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ, മരണം സംഭവിച്ചിരുന്നു. തുടർന്ന് ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ കഴുത്തിലെ മുറിവ് എങ്ങനെയുണ്ടായിയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.മുറിക്കുള്ളിൽ ഇലക്ട്രിക്കൽ വയറുകൾ പൊട്ടികിടക്കുന്നുണ്ടായിരുന്നുവെന്നും വിവരമുണ്ട്. കുട്ടി കറണ്ടിൽ കളിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.