BREAKING NEWS
dateFRI 6 JUN, 2025, 8:05 PM IST
dateFRI 6 JUN, 2025, 8:05 PM IST
back
Homeregional
regional
SREELAKSHMI
Wed Jun 04, 2025 12:09 PM IST
സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; കണ്ണ് മാറി കുത്തിവയ്പ്പ് എടുത്തു, ഡോക്‌ടർക്ക് സസ്‌പെൻഷൻ
NewsImage

തിരുവനന്തപുരം: സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതര വീഴ്‌ച, കണ്ണിന് കുത്തിവയ്പ്പ് മാറിയെടുത്തതായി പരാതി. ഇടതുകണ്ണിലെടുക്കേണ്ട കുത്തിവയ്പ്പ് വലതുകണ്ണിലെടുക്കുകയായിരുന്നു. സംഭവത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എസ് എസ് സുജീഷിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. 

51 വയസുള്ള ബീമാപ്പള്ളി സ്വദേശിനിയായ രോഗിയാണ് ഗുരുതര ചികിത്സാപ്പിഴവിനിരയായത്. കഴിഞ്ഞ ഒരാഴ്‌ചയായി ഇവർ കണ്ണാശുപത്രിയിൽ ചികിത്സ തേടി വരികയായിരുന്നു. കാഴ്‌ച മങ്ങലിനെത്തുടർന്ന് ഇടതുകണ്ണിനായിരുന്നു ചികിത്സ തേടിയത്. തുടർന്ന് കണ്ണിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി മൂന്നാം തീയതിക്ക് മുൻപായി ഇടത് കണ്ണിൽ കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോ. സുജീഷ് നിർദേശിക്കുകയും ചെയ്തു. പിന്നാലെ രോഗിയും ബന്ധുക്കളും തിങ്കളാഴ്ച ആശുപത്രിയിലെത്തി. അന്ന് ഇടതുകണ്ണ് വൃത്തിയാക്കുകയും മറ്റും ചെയ്തിരുന്നു.കണ്ണ് ചികിത്സയ്ക്കായി ആവശ്യമുള്ള മരുന്ന് ലഭിക്കാത്തതിനാൽ ഡോക്‌ടറുടെ നിർദേശപ്രകാരം ഒരു വ്യക്തിക്ക് ഗൂഗിൾ പേയിലൂടെ 6000 രൂപ അയച്ചുകൊടുത്തതായി രോഗിയുടെ മകൻ പറയുന്നു. 

തുടർന്ന് മരുന്ന് എത്തിക്കുകയും ചെയ്തു. എന്നാൽ കുത്തിവയ്പ്പ് എടുത്തപ്പോൾ ചികിത്സ ലഭിക്കേണ്ട കണ്ണിനുപകരം വലതുകണ്ണിലെടുക്കുകയായിരുന്നു. പിന്നാലെ ബന്ധുക്കൾ സൂപ്രണ്ടിനും ഡയറക്‌ടർക്കും പരാതി നൽകിയതിനെത്തുടർന്നാണ് ഡോക്‌ടറെ സസ്‌പെൻഡ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി രോഗിയിൽ നിന്നും ബന്ധുക്കളിൽ നിന്നും താമസിയാതെ മൊഴിയെടുക്കുമെന്നാണ് വിവരം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE