പേരാമ്പ്ര : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന 24-ന് പേരാമ്പ്ര ടൗണിലും സ്റ്റേഷൻ പരിധിയിലെ മറ്റു സ്ഥലങ്ങളിലും കൊട്ടിക്കലാശം വേണ്ടെന്ന് പോലീസ് വിളിച്ചുചേർത്ത രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനം. 24-ന് ഉച്ചയ്ക്ക് രണ്ടോടെ പേരാമ്പ്ര ടൗണിലെ മൈക്ക് അനൗൺസ്‌മെന്റ് പ്രചാരണം അവസാനിപ്പിക്കാനാണ് നിർദ്ദേശം. അതിന്ശേഷം മറ്റുഭാഗങ്ങളിൽ പ്രചാരണം തുടരാം. പ്രശ്നബാധിതമെന്ന് കണക്കാക്കിയ ബൂത്തുകളിൽ സുരക്ഷ ഒരുക്കുമെന്നും പോലീസ് അറിയിച്ചു.
ഡിവൈ.എസ്.പി. കെ.എം. ബിജു, പേരാമ്പ്ര ഇൻസ്പെക്ടർ എം.എ. സന്തോഷ്, എസ്.ഐ. കെ.പി. വിനോദ്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. പ്രദീപ്, എ.സി. സതി, യൂസഫ് കോറോത്ത്, പി.എം. പ്രകാശൻ, ഇ. ഷാഹി, ഐ.എം. ബാലകൃഷ്ണൻ, കെ. അബ്ദുൽ ഹമീദ്, കെ.പി. റസാഖ്, പുതുക്കുടി അബ്ദുറഹ്മാൻ, കെ.സി. രവീന്ദ്രൻ, പി.എസ്. സുനിൽകുമാർ, പി.എസ്. പ്രവീൺ, എൻ.സി. ചന്ദ്രൻ, പി.സി. ബഷീർ, പ്രസൂൺ കല്ലോട്, വി.കെ. സുനീഷ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.