BREAKING NEWS
dateFRI 18 APR, 2025, 2:35 AM IST
dateFRI 18 APR, 2025, 2:35 AM IST
back
Homeregional
regional
SREELAKSHMI
Wed Sep 18, 2024 09:47 AM IST
ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു
NewsImage

പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകമാവുന്നു. രോഗം ബാധിച്ച് നിലവിൽ 170ഓളം പേർ ചികിത്സയിലാണ്. ഒഴിവുദിവസങ്ങളിലടക്കം ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും രോഗം നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.

മൂന്നാഴ്ച മുമ്പ് പാലേരി വടക്കുമ്പാട് സ്കൂളിലെ കുട്ടികൾക്കാണ് രോഗം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് വളരെ പെട്ടെന്ന് രോഗം പടരുകയായിരുന്നു. രോഗം വ്യാപിച്ചതോടെ സ്കൂളിൽ ഉച്ചഭക്ഷണം നിർത്തിവെക്കുകയും സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്ക് അവധി കൊടുക്കുകയും ചെയ്തിരുന്നു. സ്കൂളിലെ മുഴുവൻ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കും രോഗനിർണയം നടത്തിയിരുന്നു.60ഓളം കുട്ടികൾക്ക് രോഗം കണ്ടെത്തിയിരുന്നു. സ്കൂൾ അടച്ചതോടെ രോഗബാധിതരായ കുട്ടികളിൽനിന്ന് വീട്ടിലെ മറ്റുള്ളവർക്കും രോഗം പടരുകയായിരുന്നു.

ചൊവ്വാഴ്ച പാലേരിയിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 97 പേർ പങ്കെടുത്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വീടുകൾതോറും കയറി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം ബോധവത്കരണ പോസ്റ്റർ പതിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും ഒഴിവുദിവസങ്ങളിൽ ഉൾപ്പെടെ പ്രവർത്തനങ്ങളിലാണ്. രോഗം പകരാതിരിക്കാൻ ജനങ്ങൾ ജാഗ്രത കാണിക്കണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പ്രമീള പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE