നാദാപുരം: വളയത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഇരട്ടിയിലധികം പണം ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് റിട്ട: അധ്യാപകൻ്റെ ഏഴ് ലക്ഷത്തിൽ പരം രൂപ തട്ടി എടുത്തതായാണ് പരാതി. സഞ്ജന എ എസ് എന്ന ആൾക്കെതിരെ വളയം പോലീസ് കേസെടുത്തു. റിട്ട അധ്യാപകൻ ചെക്യാട് അമ്പൂൻ്റ പറമ്പ് സ്വദേശി വിപഞ്ചിക വീട്ടിൽ കെ ശശിധരനാണ് പരാതിക്കാരൻ.
2025 ജനുവരി 24 മുതൽ ജൂൺ 6 വരെയുള്ള കാലയളവിൽ 714036 രൂപ സഞ്ജന എ എസ് എന്നയാൾ തട്ടിയെടുത്തതായാണ് പരാതി. ടാറ്റ പ്രോപ്പർട്ടി ഹൗസിംഗ് സൈറ്റ് പ്രൊജക്ട് എന്ന സൈറ്റിൽ ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ച് മുതലും ലാഭവും തരാതെ വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.