കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി സ്വദേശിയായ കെ.കെ. വിവേകാണ് മരിച്ചത്. കുട്ടിയെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ കുട്ടിയാണ് മരിച്ചത്. മുറിയിൽ ഒറ്റയ്ക്കായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും