പാലക്കാട് : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 53.950 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ടു യുവതികളും ഒരു യുവാവും പൊലീസിന്റെ പിടിയിലായി. ഒഞ്ചിയം സ്വദേശി ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത് . മുണ്ടൂർ പൊരിയാനിയിൽ നിന്നാണ് നാർക്കോട്ടിക് സെല്ലും പൊലീസും ചേർന്ന് ഇവരെ പിടികൂടിയത്. ആൻസിയെ കഴിഞ്ഞ വർഷവും എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും പിടിയിലാകുന്നത്.
ആൻസിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങാനാണ് നൂറയും സ്വാലിഹും എത്തിയത്. പിടിയിലാകുന്ന സമയത്ത് ഇന്നോവ കാറിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആൻസിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിൽ നിന്ന് കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആൻസിയുടെ ഗൂഗിൾപേ, ഫോൺപേ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയും പൊലീസ് പരിശോധിച്ചു.