
മണിയൂർ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്. ഐ - മഹിളാ അസോസിയേഷൻ നാളെ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് നടത്താനിരുന്ന മാർച്ച് മാറ്റിവെച്ചു.
ഭാരവാഹികൾ ഇന്ന് പോലീസുകാരുമായി നടത്തിയ ചർച്ചയിൽ കേസിലെ ഒന്നാം പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും അയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് ഉറപ്പ് തന്നതായി അറിയിച്ചു. രണ്ടാം പ്രതിയും ഇരയുടെ മാതാവുമായ യുവതിയെ കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്കകം അറസ്റ്റ് ചെയ്തു. മാതാവിനെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ചവരെ കൂട്ടു പ്രതികളായി ചേർത്ത് കേസ് രജിസ്റ്റർ ചെയ്യണമെന്ന് പോലീസിനോട് ഡി.വൈ. എഫ്. ഐ മഹിളാ പ്രവർത്തകർ ആവശ്യപ്പെട്ടു.
അറസ്റ്റ് ഉടൻ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഡി.വൈ. എഫ്. ഐ -മഹിളാ ഭാരവാഹികൾ അറിയിച്ചു.