BREAKING NEWS
dateTUE 18 NOV, 2025, 10:12 PM IST
dateTUE 18 NOV, 2025, 10:12 PM IST
back
HomeInternational
International
SREELAKSHMI
Thu Feb 13, 2025 01:09 PM IST
ബാലരാമപുരം കൊലപാതകം; ദുരൂഹതകൾ നീങ്ങുന്നു,ഹരികുമാറും സഹോദരി ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ്
NewsImage

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹതകൾ നീങ്ങുന്നു. കേസിൽ കുഞ്ഞിന്റെ അമ്മാവനായ ഹരികുമാർ മാത്രമാണ് പ്രതിയെന്നാണ് പൊലീസ് ഉറപ്പിക്കുന്നത്. ഹരികുമാർ കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു.

ഹരികുമാറും കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയും സഹോദരിയുമായ ശ്രീതുവുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം രാത്രി ശ്രീതു ഹരികുമാറിന്റെ മുറിയിലെത്തിയിരുന്നു. എന്നാൽ കുഞ്ഞ് കരഞ്ഞതിനാൽ തിരികെ പോയി. ഇതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സഹോദരി മുറിയിൽ തിരികെയെത്താത്തതിന്റെ ദേഷ്യത്തിൽ പുലർച്ചെ കുഞ്ഞിനെ ഹരികുമാർ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കഴിഞ്ഞ ജനുവരി 30ന് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറിനെ (25) പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതു അറസ്റ്റിലായി. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ നേരത്തെ ശ്രീതുവിനെതിരെ കേസെടുത്തിരുന്നു. ദേവസ്വം ബോർഡിൽ ഉന്നത ഉദ്യോഗസ്ഥയെന്ന് പറഞ്ഞായിരുന്നു ശ്രീതു സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ദേവസ്വം ബോർഡിൽ കരാർ അടിസ്ഥാനത്തിൽ പോലും ശ്രീതു ജോലി ചെയ്തിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING