കൊച്ചി: തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരണവുമായി നടൻ നിവിൻ പോളി. കഴിഞ്ഞ ജൂൺ 28 മുതൽ ഈ തർക്കം കോടതി നിർദേശിച്ച മധ്യസ്ഥതയിലാണ് നടക്കുന്നതെന്നും രഹസ്യാത്മകത ഉറപ്പാക്കണമെന്ന ഉത്തരവ് നിൽനിൽക്കുകയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.
കോടതിയുടെ നിർദേശങ്ങൾ പാലിക്കാതെയും നിലവിലുള്ള മദ്ധ്യസ്ഥ നടപടികൾ മറച്ചുവെച്ചും വസ്തുതകൾ വളച്ചൊടിച്ചും പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിവിൻ പോളി വ്യക്തമാക്കി. ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സത്യം വിജയിക്കുമെന്നും അദ്ദേഹം കുറിച്ചു.
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ പരാതി നൽകിയത്.