<?xml version="1.0" encoding="UTF-8"?>
      <rss version="2.0"
          xmlns:dc="http://purl.org/dc/elements/1.1/"
          xmlns:sy="http://purl.org/rss/1.0/modules/syndication/"
          xmlns:admin="http://webns.net/mvcb/"
          xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
          xmlns:content="http://purl.org/rss/1.0/modules/content/">
          <channel>
            <title>Regional News | Latest Malayalam News | Breaking News  - All Posts</title>
            <link>https://nattuvartha.news/rss/posts</link>
            <description>Regional News | Latest Malayalam News | Breaking News  - All Posts</description>
            <dc:language>mal</dc:language>
            <dc:creator></dc:creator>
            <dc:creator>Copyright © 2022 Beca Media &amp; Advertising - All Rights Reserved Near Govt: Hospital, Nut Street, Vadakara</dc:creator>
            
      <item>
        <title>കനത്ത മഴ ;പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
        <link>https://nattuvartha.news/news/Regional/all/rain-alert-pathanamthitta-kannur-schools-shut-tomorrow</link>
        <guid>https://nattuvartha.news/news/Regional/all/rain-alert-pathanamthitta-kannur-schools-shut-tomorrow</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785687305_831928.jpg</url>
          <title>കനത്ത മഴ ;പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
          <link>https://nattuvartha.news/news/Regional/all/rain-alert-pathanamthitta-kannur-schools-shut-tomorrow</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്റററുകൾ, പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോതമംഗലം, മുവാറ്റുപുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും വിദ്യാർഥികളുടെ സുരക്ഷയെ മുൻ നിർത്തി മേൽപ്പറഞ്ഞ താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-02 16:12:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഴക്കെടുതി: കുറ്റ്യാടി എം.എൽ.എ ക്യാമ്പ് ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു</title>
        <link>https://nattuvartha.news/news/Regional/all/flood-alert-controll-room-opened</link>
        <guid>https://nattuvartha.news/news/Regional/all/flood-alert-controll-room-opened</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785686998_163593.jpg</url>
          <title>മഴക്കെടുതി: കുറ്റ്യാടി എം.എൽ.എ ക്യാമ്പ് ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു</title>
          <link>https://nattuvartha.news/news/Regional/all/flood-alert-controll-room-opened</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആയഞ്ചേരി: &lt;/strong&gt;കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അടിയന്തര സഹായങ്ങൾക്കും വിവരങ്ങൾക്കും വേണ്ടി ആയഞ്ചേരിയിലുള്ള എം.എൽ.എ ക്യാമ്പ് ഓഫീസിൽ കൺട്രോൾ റൂം തുറന്നതായി കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല അറിയിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;പൊതുജനങ്ങൾ വ്യാജ വാർത്തകളും ഊഹാപോഹങ്ങളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക നിർദേശങ്ങൾ മാത്രം പാലിച്ചു ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കക്കയം ഡാമിന്റെ പരാമാവധി ജല സംഭര ശേഷി കഴിഞ്ഞതിനാൽ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരുന്നതായും പാറക്കൽ അബ്ദുല്ല  എം.എൽ.എ അറിയിച്ചു.അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി കൺട്രോൾ റൂമിലെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മൊബൈൽ: +91 90725 91779&lt;/p&gt;
&lt;p&gt;ഫോൺ:0496-2591779&lt;/p&gt;]]></description>
        <pubDate>2026-08-02 16:08:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പുണെയിൽ മൂന്നംഗ മലയാളികുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി</title>
        <link>https://nattuvartha.news/news/Regional/all/malayali-family-found-dead-pune</link>
        <guid>https://nattuvartha.news/news/Regional/all/malayali-family-found-dead-pune</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785678662_312981.jpg</url>
          <title>പുണെയിൽ മൂന്നംഗ മലയാളികുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി</title>
          <link>https://nattuvartha.news/news/Regional/all/malayali-family-found-dead-pune</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പുണെ:&lt;/strong&gt; പുണെയിലെ പിംപ്രിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശിയായ വിനോദ് പിള്ള (50), ഭാര്യ സിർജ പിള്ള (45), മകൾ പൂർണിമ പിള്ള (19) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഓൺലൈൻ വഴി വാങ്ങിയ രാസവസ്തു വീടിനുള്ളിൽ കത്തിച്ച് അതിന്റെ വിഷപ്പുക ശ്വസിച്ചാണ് ഇവർ ജീവനൊടുക്കിയതെന്ന്  പോലീസ് പറഞ്ഞു. വീടിനുള്ളിൽനിന്ന് രാസവസ്തു സൂക്ഷിച്ചിരുന്ന പാത്രവും ആത്മഹത്യാക്കുറിപ്പും സന്ത് തുക്കാറാം നഗർ പോലീസ് കണ്ടെടുത്തിട്ടുണ്ട്.&lt;/p&gt;
&lt;p&gt;വിനോദിൻ്റെ ഭാര്യ സിർജ സമീപത്തെ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച ഇവർ ജോലിക്കെത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരണവിവരം പുറത്തുവന്നത്.പരിശോധനയിൽ വിനോദിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സിർജയെയും മകൾ പൂർണിമയെയും ഉടൻ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല&lt;/p&gt;]]></description>
        <pubDate>2026-08-02 13:44:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
        <link>https://nattuvartha.news/news/Regional/all/holiday-educational-institutions-heavy-rain-kozhikode</link>
        <guid>https://nattuvartha.news/news/Regional/all/holiday-educational-institutions-heavy-rain-kozhikode</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785677922_483458.jpg</url>
          <title>കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
          <link>https://nattuvartha.news/news/Regional/all/holiday-educational-institutions-heavy-rain-kozhikode</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട് &lt;/strong&gt;:  ജില്ലയിലെ മലയോര  മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 03/08/2026 ( തിങ്കൾ ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.( ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).&lt;/p&gt;]]></description>
        <pubDate>2026-08-02 13:34:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാപ്പാട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/two-year-old-boy-drowned-to-death</link>
        <guid>https://nattuvartha.news/news/Regional/all/two-year-old-boy-drowned-to-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785657290_351974.jpg</url>
          <title>കാപ്പാട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/two-year-old-boy-drowned-to-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊയിലാണ്ടി&lt;/strong&gt;: കനത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടില്‍ നൗഷാദിന്റെ മകന്‍ മാസിന്‍ നൗഷാദ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.&lt;/p&gt;
&lt;p&gt;കനത്ത മഴയില്‍ റോഡില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീട്ടുമുറ്റത്ത് കെട്ടിനിന്നിരുന്നു. ഈ സമയം കുട്ടി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.&lt;/p&gt;
&lt;p&gt;ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെ മരിക്കുകയായിരുന്നു.മാതാവ്: ഷംനത്ത്. സഹോദരങ്ങള്‍: മിന്‍ഹാദ് (പത്താം ക്ലാസ്, തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), മെഹറിന്‍ (രണ്ടാം ക്ലാസ്, കാപ്പാട് അലിഫ് സ്‌കൂള്‍).&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-02 07:52:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/student-dies-after-falling-into-water</link>
        <guid>https://nattuvartha.news/news/Regional/all/student-dies-after-falling-into-water</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785641727_493925.jpg</url>
          <title>കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/student-dies-after-falling-into-water</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോട്ടയം: &lt;/strong&gt;വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്‍റെ മകനും ഞാലിയാകുഴി എം.ജി.എം സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ മിലന്‍ കെ. ഷിജു (11) ആണ് മരിച്ചത്. വീടിന് സമീപം ജല്‍ജീവന്‍ മിഷന്‍റെ വാട്ടര്‍ ടാങ്കിന് വേണ്ടി കുഴിയെടുത്ത വെള്ളക്കെട്ടില്‍ വീണാ‍യിരുന്നു അപകടം.സഹോദരിയോടൊപ്പം കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് കുട്ടി വെള്ളക്കെട്ടിൽ താഴ്ന്ന് പോയെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ജില്ലയിൽ രണ്ടു പേർ മരിച്ചിട്ടുണ്ട്. ജില്ലയിൽ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-02 03:31:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അതിശക്തമായ മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/heavy-rains-batter-kerala-orange-alert-in-12-districts-8-deaths-reported-amid-landslides-and-flooding</link>
        <guid>https://nattuvartha.news/news/Regional/all/heavy-rains-batter-kerala-orange-alert-in-12-districts-8-deaths-reported-amid-landslides-and-flooding</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785641086_435567.jpg</url>
          <title>അതിശക്തമായ മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/heavy-rains-batter-kerala-orange-alert-in-12-districts-8-deaths-reported-amid-landslides-and-flooding</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം &lt;/strong&gt;: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലുമുള്ളവർ കർശന കരുതൽ എടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;
&lt;p&gt;അതിതീവ്ര മഴയെത്തുടർന്നുണ്ടായ വിവിധ ദുരന്തങ്ങളിൽ സംസ്ഥാനത്ത് എട്ട് പേർ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളിൽ രാത്രി പെയ്ത ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്.&lt;/p&gt;]]></description>
        <pubDate>2026-08-02 03:22:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ വക ഹെലികോപ്റ്റർ ഉപയോഗിച്ചു&apos;&apos;; മുഖ്യമന്ത്രിക്കെതിരെ  പ്രതിപക്ഷം</title>
        <link>https://nattuvartha.news/news/Politics/all/opposition-against-vd-satheesan-used-a-government-helicopter</link>
        <guid>https://nattuvartha.news/news/Politics/all/opposition-against-vd-satheesan-used-a-government-helicopter</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785590824_345871.jpg</url>
          <title>&apos;ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ വക ഹെലികോപ്റ്റർ ഉപയോഗിച്ചു&apos;&apos;; മുഖ്യമന്ത്രിക്കെതിരെ  പ്രതിപക്ഷം</title>
          <link>https://nattuvartha.news/news/Politics/all/opposition-against-vd-satheesan-used-a-government-helicopter</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഹെലികോപ്റ്റർ യാത്രയിൽ ആരോപണവുമായി പ്രതിപക്ഷം . വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചു എന്നാണ് വിമർശനം. ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ പിതാവിനെ കാണാൻ സർക്കാർ വക ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നാണ് ആരോപണം.&lt;/p&gt;
&lt;p&gt;അടിയന്തര സാഹചര്യങ്ങളിലോ ദുരന്ത നിവാരണ ആവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കേണ്ട സർക്കാർ ഹെലികോപ്റ്റർ ആണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാക്കളായ വി.ശിവൻകുട്ടിയും, എം.ബി. രാജേഷും ഫേസ്ബുക്കിലൂടെ രംഗത്തെത്തി.&lt;/p&gt;]]></description>
        <pubDate>2026-08-01 13:24:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മലപ്പുറത്ത് തോട്ടിൽ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/two-and-a-half-year-old-boy-drowned-to-death</link>
        <guid>https://nattuvartha.news/news/Regional/all/two-and-a-half-year-old-boy-drowned-to-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785589597_446843.jpg</url>
          <title>മലപ്പുറത്ത് തോട്ടിൽ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/two-and-a-half-year-old-boy-drowned-to-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. കണ്ണമംഗലം സ്വദേശി നൊട്ടന്‍വീട്ടില്‍ അബ്ദുല്‍ മുനീര്‍-തസ്ലീമ ഭാനു ദമ്പതികളുടെ മകന്‍ അബ്ദുല്‍ മുഹയിന്‍ ആണ് മരിച്ചത്.&lt;/p&gt;
&lt;p&gt;സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കുട്ടികളാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കില്‍പ്പെട്ട് നാലുവയസുകാരന്‍ മരിച്ചിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 13:05:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴ ;നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു</title>
        <link>https://nattuvartha.news/news/Regional/all/set-exam-postponed-due-to-heavy-rain</link>
        <guid>https://nattuvartha.news/news/Regional/all/set-exam-postponed-due-to-heavy-rain</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785589151_263985.jpg</url>
          <title>കനത്ത മഴ ;നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു</title>
          <link>https://nattuvartha.news/news/Regional/all/set-exam-postponed-due-to-heavy-rain</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന (സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ) സെറ്റ് പരീക്ഷ മാറ്റിവെച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ജാഗ്രതാ നിർദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി.&lt;/p&gt;
&lt;p&gt;പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 12:56:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴ; കണ്ണൂരിൽ ബോയ്സ്ടൗൺ-പാൽചുരം റോഡിൽ രാത്രിയാത്രാ നിരോധനം</title>
        <link>https://nattuvartha.news/news/Regional/all/boystown-palchuram-road-closure-red-alert</link>
        <guid>https://nattuvartha.news/news/Regional/all/boystown-palchuram-road-closure-red-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785578977_719874.jpg</url>
          <title>കനത്ത മഴ; കണ്ണൂരിൽ ബോയ്സ്ടൗൺ-പാൽചുരം റോഡിൽ രാത്രിയാത്രാ നിരോധനം</title>
          <link>https://nattuvartha.news/news/Regional/all/boystown-palchuram-road-closure-red-alert</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ – പാൽചുരം റോഡിൽ ഞായറാഴ്ച രാവിലെ ആറുമണിവരെ ഗതാഗത നിരോധനം. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമുള്ള അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം.&amp;nbsp;&lt;/p&gt;
&lt;p&gt;നാളെ രാവിലെ 6 മണിവരെ രാത്രിയാത്രാ നിരോധനമേർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്നും നിർദേശിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 10:07:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി ;മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യും</title>
        <link>https://nattuvartha.news/news/Regional/all/kerala-rain-relief-updates-2026</link>
        <guid>https://nattuvartha.news/news/Regional/all/kerala-rain-relief-updates-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785578330_635075.jpg</url>
          <title>മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി ;മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യും</title>
          <link>https://nattuvartha.news/news/Regional/all/kerala-rain-relief-updates-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ ക്യാമ്പുചെയ്ത് ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.&lt;/p&gt;
&lt;p&gt;തിരുവനന്തപുരത്ത് സി.പി. ജോണും പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എ.മാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാനുള്ള നിർദേശവും നൽകി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 09:56:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫ്രണ്ട് ക്യാമറയില്ലാത്ത കാലത്തെ മമ്മൂട്ടി സെൽഫി; അപൂർവ്വ ചിത്രം പങ്കുവെച്ച് ആഷിഖ് അബു</title>
        <link>https://nattuvartha.news/news/Entertainment/all/mammootty-rare-2009-selfie-aashiq-abu</link>
        <guid>https://nattuvartha.news/news/Entertainment/all/mammootty-rare-2009-selfie-aashiq-abu</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785575720_289591.jpg</url>
          <title>ഫ്രണ്ട് ക്യാമറയില്ലാത്ത കാലത്തെ മമ്മൂട്ടി സെൽഫി; അപൂർവ്വ ചിത്രം പങ്കുവെച്ച് ആഷിഖ് അബു</title>
          <link>https://nattuvartha.news/news/Entertainment/all/mammootty-rare-2009-selfie-aashiq-abu</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന&lt;/strong&gt;ടൻ മമ്മൂട്ടിയുടെ അപൂർവ ചിത്രം പങ്കുവെച്ച് സംവിധായകൻ ആഷിഖ് അബു. മമ്മൂട്ടിയുടെ ഒരു സെൽഫി ചിത്രമാണ് ആഷിഖ് അബു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായെത്തിയ ധനഞ്ജയ്‌യെയും ചിത്രത്തിൽ കാണാം.&lt;/p&gt;
&lt;p&gt;ചിത്രത്തിന് ആഷിഖ് അബു പങ്കുവെച്ച അടിക്കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. &apos;എങ്ങനെയെന്ന് ഫോണുകളും അറിയുന്നതിന് മുമ്പേ എടുത്ത സെൽഫി. 2009-ൽ ഫ്രണ്ട് ക്യാമറയില്ല, പ്രിവ്യൂ ഇല്ല&apos;, എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. &apos;ഒ.ജി. സെൽഫി&apos;, &apos;മമ്മൂക്ക&apos; എന്നീ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പമുണ്ട്.കറുത്ത ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച മമ്മൂട്ടിയാണ് ഫോട്ടോയിലുള്ളത്. ചൈനീസ് ഭാഷയിൽ പേരെഴുതിയ ഒരു കടയ്ക്ക് മുന്നിലാണ് അദ്ദേഹം നിൽക്കുന്നത്. മമ്മൂട്ടിയുടെ പിന്നിലായി ധനഞ്ജയ്‌യെ കാണാം.&lt;/p&gt;
&lt;p&gt;ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നായകൻ. 2009-ൽ പുറത്തിറങ്ങിയ &apos;ഡാഡി കൂൾ&apos; എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിച്ചത്. ധനഞ്ജയ് മമ്മൂട്ടിയുടെ മകനായി വേഷമിട്ടു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 09:13:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/nilgiri-wild-elephant-attack-gudalur-death</link>
        <guid>https://nattuvartha.news/news/Regional/all/nilgiri-wild-elephant-attack-gudalur-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785574876_943112.jpg</url>
          <title>നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/nilgiri-wild-elephant-attack-gudalur-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഗൂഡല്ലൂർ: &lt;/strong&gt;നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ദേവാല മൂന്നാം ബ്ലോക്കിലെ തോട്ടം തൊഴിലാളി ബാലസുബ്രഹ്‌മണ്യൻ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.&lt;/p&gt;
&lt;p&gt;ഗൂഡല്ലൂർ കരിയ ഷോലയിലെ സ്വകാര്യ തേയിലത്തോട്ടത്തിൽവെച്ചാണ് ആക്രമണം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയവരാണ് ബാലസുബ്രഹ്‌മണ്യനെ കാട്ടാന ചവിട്ടിയത് കണ്ടത്. ഉടൻ പന്തല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-08-01 08:58:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം, വലിയ വാഹനങ്ങൾക്ക് വിലക്ക്</title>
        <link>https://nattuvartha.news/news/Regional/all/thamarassery-churam-traffic-restrictions-2026</link>
        <guid>https://nattuvartha.news/news/Regional/all/thamarassery-churam-traffic-restrictions-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785572797_471704.jpg</url>
          <title>താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം, വലിയ വാഹനങ്ങൾക്ക് വിലക്ക്</title>
          <link>https://nattuvartha.news/news/Regional/all/thamarassery-churam-traffic-restrictions-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, പാറകൾ അടർന്നുവീഴൽ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.&lt;/p&gt;
&lt;p&gt;താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയിലറുകൾ, ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരം അല്ലെങ്കിൽ നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങൾ, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾ എന്നിവയ്ക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താൽക്കാലികമായി വിലക്കിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അതേസമയം, കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, സിവിൽ ഡിഫൻസ്, പൊലീസ് വാഹനങ്ങൾ, അവശ്യദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. തുടർ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാഹനങ്ങൾ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റിൽ ആവശ്യമായ പൊലീസ് സേനയെ ഉടൻ വിന്യസിക്കാൻ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാര വാഹനങ്ങൾക്കും പ്രവേശനം പൂർണമായും തടയണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾ ശക്തമാക്കാൻ താമരശ്ശേരി ചുരത്തിൽ നിയോഗിച്ചിട്ടുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകൾക്കും നിർദേശം നൽകി. മണ്ണിടിച്ചിലോ മറ്റ് തടസ്സങ്ങളോ ഉണ്ടായാൽ ഉടൻ നീക്കം ചെയ്യുന്നതിനായി സെർച്ച് ആൻഡ് റെസ്‌ക്യൂ ഉപകരണങ്ങൾ, എക്സ്‌കവേറ്ററുകൾ, മരം മുറിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ പ്രധാന ഹെയർപിൻ വളവുകളിൽ, പ്രത്യേകിച്ച് ആറ് മുതൽ ഒമ്പത് വരെയുള്ള ഹെയർപിൻ വളവുകളിൽ സജ്ജമാക്കണം.പൊതുമരാമത്ത് ദേശീയപാത വിഭാഗം, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ഏകോപിപ്പിച്ച് ചുരം മേഖലയിൽ തുടർച്ചയായ പട്രോളിങ് നടത്താനും നിർദേശമുണ്ട്. നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട്-വയനാട് ജില്ലകൾക്കിടയിലെ അത്യാവശ്യമല്ലാത്ത യാത്രകൾ പൊതുജനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.&lt;/p&gt;]]></description>
        <pubDate>2026-08-01 08:23:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അതീവ ജാഗ്രതയിൽ സംസ്ഥാനം; കൂടുതൽ ജില്ലകൾക്ക് റെഡ് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/red-alert-due-to-heavy-rain-in-kerala-for-nine-districts</link>
        <guid>https://nattuvartha.news/news/Regional/all/red-alert-due-to-heavy-rain-in-kerala-for-nine-districts</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785571476_891068.jpg</url>
          <title>അതീവ ജാഗ്രതയിൽ സംസ്ഥാനം; കൂടുതൽ ജില്ലകൾക്ക് റെഡ് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/red-alert-due-to-heavy-rain-in-kerala-for-nine-districts</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കുപുറമെ പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസ‌ർകോട് ജില്ലകൾക്കാണ് റെ‍ഡ് അലർട്ട് നൽകിയിരിക്കുന്നത്. ഇന്ന് എല്ലാ ജില്ലകൾക്കും റെഡ്, ഓറഞ്ച് അലർട്ടുണ്ട്.അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യത പരിഗണിച്ചാണ് ചില ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ മുതൽ കൂടുതൽ മഴ ലഭിക്കുന്നതാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;strong&gt;ഓറഞ്ച് അലർട്ട്&lt;/strong&gt;&lt;/p&gt;
&lt;p&gt;01/08/2026: ത്രിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2026-08-01 08:01:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/4-year-old-boy-drowns</link>
        <guid>https://nattuvartha.news/news/Regional/all/4-year-old-boy-drowns</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785568830_331588.jpg</url>
          <title>മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/4-year-old-boy-drowns</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: മ&lt;/strong&gt;ലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ് അയ്മൻ.&lt;/p&gt;
&lt;p&gt;വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം അഞ്ചായി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 07:18:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പൂഞ്ഞാർ ഉരുൾപൊട്ടൽ;മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു</title>
        <link>https://nattuvartha.news/news/Regional/all/payyanithottam-landslide-poonjar</link>
        <guid>https://nattuvartha.news/news/Regional/all/payyanithottam-landslide-poonjar</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785568104_711510.jpg</url>
          <title>പൂഞ്ഞാർ ഉരുൾപൊട്ടൽ;മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു</title>
          <link>https://nattuvartha.news/news/Regional/all/payyanithottam-landslide-poonjar</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോട്ടയം: &lt;/strong&gt;പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പയ്യാനിത്തോട്ടത്തുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായത്.&lt;/p&gt;
&lt;p&gt;പുലർച്ചെ ഏഴ് മണിയോടെ മകൻ ജോസഫിന്റെ മൃതദേഹമാണ് ആദ്യം രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്. തുടർന്ന് കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകരുകയും കല്ലും മണ്ണും വന്ന് മൂടുകയും ചെയ്തത് രക്ഷാപ്രവർത്തനത്തെ വലിയ രീതിയിൽ വെല്ലുവിളിച്ചു.വീട് നിന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറുമൊരു മൺകൂന മാത്രമാണുള്ളത്. ഉരുൾപൊട്ടലിന്റെ ശക്തിയിൽ വീട് ഏകദേശം 10 മുതൽ 12 മീറ്റർ വരെ ദൂരത്തേക്ക് ഒലിച്ചുപോയിരുന്നു. അവിടെ ഒരു വീട് ഉണ്ടായിരുന്നു എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം പ്രദേശം നാമാവശേഷമായി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 07:04:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കൊല്ലപ്പെട്ട നിലയിൽ</title>
        <link>https://nattuvartha.news/news/Regional/all/youth-found-dead-marthandam-murder-investigation</link>
        <guid>https://nattuvartha.news/news/Regional/all/youth-found-dead-marthandam-murder-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785567492_745932.jpg</url>
          <title>നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കൊല്ലപ്പെട്ട നിലയിൽ</title>
          <link>https://nattuvartha.news/news/Regional/all/youth-found-dead-marthandam-murder-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചെങ്കവിള വെളിയങ്കോട്ടുകോണം സി.കെ. സദനത്തിൽ അതുൽ (29) നെയാണ് മാർത്താണ്ഡത്തിന് സമീപം കണ്ണക്കോട് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആറ്റിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കണ്ടെത്തിയ കണ്ണക്കോട് നിന്ന് നാല് കിലോമീറ്റർ അകലെ ചിതറാലിന് സമീപം അതുൽ ഉപയോഗിച്ചിരുന്ന ആൾട്ടോ കാർ കണ്ടെത്തി. മുൻവശത്തും പിൻവശത്തും നമ്പർ പ്ലേറ്റുകളില്ലാത്ത നിലയിലായിരുന്നു കാർ. ചില്ലുകൾ തകർന്ന നിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ.അതുൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം അതുലിന്റെ പേരിൽ എട്ട് കേസുകൾ നിലവിലുണ്ടായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 06:56:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എം.ഡി.എം.എ കേസ്; മുഖ്യ കണ്ണിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും</title>
        <link>https://nattuvartha.news/news/Regional/all/indication-that-one-of-the-main-masterminds-is-a-native-of-bathery-wayanad</link>
        <guid>https://nattuvartha.news/news/Regional/all/indication-that-one-of-the-main-masterminds-is-a-native-of-bathery-wayanad</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785566968_270754.jpg</url>
          <title>എം.ഡി.എം.എ കേസ്; മുഖ്യ കണ്ണിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും</title>
          <link>https://nattuvartha.news/news/Regional/all/indication-that-one-of-the-main-masterminds-is-a-native-of-bathery-wayanad</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര: &lt;/strong&gt;അധ്യാപികമാർ ഉൾപെട്ട ലഹരി ഇടപാട് കേസിൽ ഉറവിടം തേടിയുളള പൊലീസിന്‍റെ അന്വേഷണം ഊർജിതമാക്കി. കേസിലെ മുഖ്യ കണ്ണികളിലൊരാൾ വയനാട് ബത്തേരി സ്വദേശിയെന്നാണ് സൂചന. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോ ഷിബു(22)നെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപെടുവിക്കാനൊരുങ്ങുകയാണ്. ഇയാൾ സംസ്ഥാനംവിട്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഇതര സംസ്ഥാനളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുളള സാധ്യത കണക്കിലെടുത്താണ് ലുക്ക് സർക്കുലർ പുറപെടുവിക്കുന്നത്.&lt;/p&gt;
&lt;p&gt;അറസ്റ്റിലായ അധ്യാപികമാർ ഉൾപെട്ട പ്രതികളും ഷിന്‍റോയും തമ്മിലുള്ള ഇടപാടുകൾ സംബന്ധിച്ച് മുഴുവൻ വിവരങ്ങളും ശേഖരിച്ച് പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അറസ്റ്റിലായവർ കൈമാറിയ സന്ദേശങ്ങളും അക്കൗണ്ട് ഇടപാടുകളും വിലയിരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം ഷിന്‍റോ ഷിബുവുമായുള്ള ഇവരുടെ ബന്ധം കണ്ടെത്തിയത്.ജിജിൽ കുര്യാക്കോസിനാണ് അധ്യാപികമാർ പണം കൈമാറിയിരുന്നത്. ജിജില്‍ ഈ തുക ഷിന്റോയുടെ അക്കൗണ്ടിലേക്കു മാറ്റും.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 06:44:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൂടത്തായി കേസ് പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് പുതിയ ലുക്കില്‍</title>
        <link>https://nattuvartha.news/news/Regional/all/jolly-joseph-arrived-at-the-court-sporting-a-new-look</link>
        <guid>https://nattuvartha.news/news/Regional/all/jolly-joseph-arrived-at-the-court-sporting-a-new-look</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785563609_123198.jpg</url>
          <title>കൂടത്തായി കേസ് പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് പുതിയ ലുക്കില്‍</title>
          <link>https://nattuvartha.news/news/Regional/all/jolly-joseph-arrived-at-the-court-sporting-a-new-look</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട് :&lt;/strong&gt; കൂടത്തായി കേസിലെ പ്രതി ജോളി ജോസഫ് ഇന്ന് കോടതിയിലെത്തിയത് ജീന്‍സും ടോപ്പുമണിഞ്ഞ് പുതിയ ലുക്കില്‍. ജീന്‍സും ടോപ്പും ധരിച്ചാണ് ജോളി മാറാട് പ്രത്യേക കോടതിയില്‍ എത്തിയത്. ജോളിയുടെ പുതിയ വേഷം കണ്ടതോടെ ഇവരെ കാണാന്‍ ആളുകള്‍ കൂടി. പിന്നാലെ പൊലീസ് ഇവരെ കോടതിക്ക് അകത്തേക്ക് മാറ്റി. സ്പൈറല്‍ ബൈന്‍ഡ് ചെയ്ത ഒരുകെട്ട് പേപ്പറുകളും ജോളിയുടെ കൈയിലുണ്ടായിരുന്നു.&lt;/p&gt;
&lt;p&gt;അതിനിടെ, കോഴിക്കോട് സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തിയത് വാര്‍ത്തയായിരുന്നു. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്.&lt;/p&gt;]]></description>
        <pubDate>2026-08-01 05:50:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അവധി പ്രഖ്യാപനം വൈകിയതോടെ ജില്ലാ കളക്‌ടർമാർക്കെതിരെ വിമർശനങ്ങൾ</title>
        <link>https://nattuvartha.news/news/Regional/all/rain-holiday-criticism-on-district-collectors-facebook-posts</link>
        <guid>https://nattuvartha.news/news/Regional/all/rain-holiday-criticism-on-district-collectors-facebook-posts</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785562438_733329.jpg</url>
          <title>അവധി പ്രഖ്യാപനം വൈകിയതോടെ ജില്ലാ കളക്‌ടർമാർക്കെതിരെ വിമർശനങ്ങൾ</title>
          <link>https://nattuvartha.news/news/Regional/all/rain-holiday-criticism-on-district-collectors-facebook-posts</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; മഴ കനത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ  ഒമ്പത് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. പല ജില്ലകളിലും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപനം വൈകിയതോടെ ജില്ലാ കളക്‌ടർമാർക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചത്. രാവിലെ ആറരയോടെയാണ് മലപ്പുറം ജില്ലാ കളക്‌ടറുടെ ഫേസ്‌ബുക്ക് പേജിൽ അറിയിപ്പ് വന്നത്. കോഴിക്കോട് ജില്ലാ കളക്‌ടർ ഏഴ് മണിക്ക് ശേഷമാണ് അറിയിപ്പ് പോസ്റ്റിട്ടത്. അതിനും ശേഷമാണ് കണ്ണൂർ ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചത്. ഇവരുടെയെല്ലാം ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ രൂക്ഷമായ വിമർശനം ഉയരുകയാണ്.കമന്റുകൾ കൂടിയതോടെ കോഴിക്കോട് ജില്ലാ കളക്‌ടർ കമന്റ് ബോക്‌സ് ഓഫ് ആക്കിയിരിക്കുകയാണ്.&lt;/p&gt;]]></description>
        <pubDate>2026-08-01 05:32:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴയും വെള്ളപ്പൊക്കവും:കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി</title>
        <link>https://nattuvartha.news/news/Regional/all/malabar-river-festival-kayaking-championship-events-cancelled-due-to-rising-water-levels-in-mukkam</link>
        <guid>https://nattuvartha.news/news/Regional/all/malabar-river-festival-kayaking-championship-events-cancelled-due-to-rising-water-levels-in-mukkam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785562094_926938.jpg</url>
          <title>കനത്ത മഴയും വെള്ളപ്പൊക്കവും:കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി</title>
          <link>https://nattuvartha.news/news/Regional/all/malabar-river-festival-kayaking-championship-events-cancelled-due-to-rising-water-levels-in-mukkam</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മുക്കം&lt;/strong&gt;: കനത്ത മഴയില്‍ ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിൻ്റെ ശനിയാഴ്ചത്തെ മത്സരങ്ങൾ റദ്ദാക്കി.&amp;nbsp;&lt;/p&gt;
&lt;p&gt;അധികൃതരുടെ നിർദേശപ്രകാരം കയാക്കിംഗ് താരങ്ങളെയും കയാക്കിങ് ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.പുലിക്കയത്തുനിന്ന് കയാക്കി സെന്ററിന്റെ ഭാഗത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന് നിർദേശമുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-08-01 05:26:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളംമറിഞ്ഞു,​ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി</title>
        <link>https://nattuvartha.news/news/Regional/all/muthalappozhi-boat-accident-2-fishermen-missing</link>
        <guid>https://nattuvartha.news/news/Regional/all/muthalappozhi-boat-accident-2-fishermen-missing</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785561098_150104.jpg</url>
          <title>മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളംമറിഞ്ഞു,​ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി</title>
          <link>https://nattuvartha.news/news/Regional/all/muthalappozhi-boat-accident-2-fishermen-missing</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം &lt;/strong&gt;:​ ​ മു​ത​ല​പ്പൊ​ഴി​യി​ൽ​ ​ശ​ക്ത​മാ​യ​ ​തി​ര​യി​ൽ​പ്പെ​ട്ട്,​വ​ള്ള​ത്തി​ൽ​ ​നി​ന്ന് ​തെ​റി​ച്ച് ​ക​ട​ലി​ൽ​ ​വീ​ണ് ​ര​ണ്ട് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ ​കാ​ണാ​താ​യി.​ഇ​ന്ന​ലെ​ ​രാ​ത്രി​യി​ൽ​ ​അ​ഴി​മു​ഖ​ത്താ​യി​രു​ന്നു​ ​സം​ഭ​വം.​ ​അ​ഞ്ചു​തെ​ങ്ങ് ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​ഞ്ചു​പേ​രാ​ണ് ​വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.&lt;/p&gt;
&lt;p&gt;കാ​ണാ​താ​യ​ ​ര​ണ്ടു​പേ​ർ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​തെ​ര​ച്ചി​ൽ​ ​ന​ട​ക്കു​ക​യാ​ണ്.​മ​റൈ​ൻ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റും​ ​കോ​സ്റ്റ​ൽ​ ​പൊ​ലീ​സും​ ​ഫി​ഷ​റീ​സ് ​വാ​ർ​ഡ​ന്മാ​രും​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​സം​യു​ക്ത​മാ​യി​ട്ടാ​ണ് ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തു​ന്ന​ത്.​&lt;/p&gt;]]></description>
        <pubDate>2026-08-01 05:09:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഴക്കെടുതി; ഏത് സാഹചര്യം നേരിടാനും സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി</title>
        <link>https://nattuvartha.news/news/Regional/all/kerala-heavy-rain-red-alert-landslides-update</link>
        <guid>https://nattuvartha.news/news/Regional/all/kerala-heavy-rain-red-alert-landslides-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785560732_326628.jpg</url>
          <title>മഴക്കെടുതി; ഏത് സാഹചര്യം നേരിടാനും സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി</title>
          <link>https://nattuvartha.news/news/Regional/all/kerala-heavy-rain-red-alert-landslides-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt;സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.&lt;/p&gt;
&lt;p&gt;ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. 11 മണിക്ക് ജില്ല കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, പൊലീസ് ഉൾപ്പെടെയുള്ളവർ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.&lt;/p&gt;
&lt;p&gt;സംസ്ഥാനത്തെ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു പേർ മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്. വിവിധ പ്രദേശങ്ങളിൽ ഗതാഗതം സ്തംഭിക്കുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാത, കുട്ടിക്കാനം- മുണ്ടക്കയം റോഡ്, ആലുവ- മൂന്നാർ റോഡ്, കെകെ റോഡ് തുടങ്ങി പ്രധാന പാതകളിലെല്ലാം മണ്ണിടിഞ്ഞ് ഗതാഗത തടസ്സം രൂപപ്പെട്ടിരിക്കുകയാണ്. റാന്നി വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളിൽ ഉൾപ്പെടെ അതിതീവ്ര മഴ തുടരുകയാണ്. കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ജലനിരപ്പ് ആശങ്കയുയർത്തി ഉയരുകയാണ്. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിനു മുകളിൽ വെള്ളം കയറി. മേഖലയിൽ മഴ ശക്തമായി തുടരുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ മേഖലകളിലും മഴ ശക്തമാണ്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ആശങ്ക ഉയർത്തി മഴ തുടരുകയാണ്.&lt;/p&gt;]]></description>
        <pubDate>2026-08-01 05:01:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>31-ാമത് ഐഎഫ്എഫ്കെ എൻട്രികൾ ഇന്ന് മുതൽ സമർപ്പിക്കാം</title>
        <link>https://nattuvartha.news/news/Entertainment/all/31st-iffk-2026-chalachitra-academy-invites-entries-for-film-selection</link>
        <guid>https://nattuvartha.news/news/Entertainment/all/31st-iffk-2026-chalachitra-academy-invites-entries-for-film-selection</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785560123_839138.jpg</url>
          <title>31-ാമത് ഐഎഫ്എഫ്കെ എൻട്രികൾ ഇന്ന് മുതൽ സമർപ്പിക്കാം</title>
          <link>https://nattuvartha.news/news/Entertainment/all/31st-iffk-2026-chalachitra-academy-invites-entries-for-film-selection</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ചലച്ചിത്ര ലോകവും സിനിമാ ആസ്വാദകരും ഒരുപോലെ കാത്തിരിക്കുന്ന 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു. മേളയുടെ പ്രധാന ആകർഷണങ്ങളായ നാല് വിഭാഗങ്ങളിലേക്കാണ് ചിത്രങ്ങൾ പരിഗണിക്കുന്നത്.&lt;/p&gt;
&lt;p&gt;അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, വേൾഡ് സിനിമ എന്നീ വിഭാഗങ്ങളിൽ 2025 സെപ്റ്റംബർ ഒന്നിനും 2026 ഓഗസ്റ്റ് 31നുമിടയിൽ നിർമാണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് ഐ എഫ് എഫ് കെയിലേക്ക് പരിഗണിക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഓഗസ്റ്റ് ഒന്ന് രാവിലെ പത്തു മണി മുതൽ iffk.in എന്ന വെബ്‌സൈറ്റ് മുഖേന എൻട്രികൾ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബർ പത്താണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 31-ാമത് ഐ എഫ് എഫ് കെ 2026 ഡിസംബർ 11 മുതൽ 18 വരെയാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2026-08-01 04:52:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഈങ്ങാപ്പുഴ ദേശീയപാതയിൽ വെള്ളം കയറി; താമരശ്ശേരി ചുരത്തിലൂടെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം</title>
        <link>https://nattuvartha.news/news/Regional/all/travel-through-thamarassery-pass-should-be-avoided</link>
        <guid>https://nattuvartha.news/news/Regional/all/travel-through-thamarassery-pass-should-be-avoided</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785559497_829948.jpg</url>
          <title>ഈങ്ങാപ്പുഴ ദേശീയപാതയിൽ വെള്ളം കയറി; താമരശ്ശേരി ചുരത്തിലൂടെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം</title>
          <link>https://nattuvartha.news/news/Regional/all/travel-through-thamarassery-pass-should-be-avoided</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൽപറ്റ: &lt;/strong&gt;കനത്ത മഴയിൽ ഈങ്ങാപ്പുഴ അങ്ങാടിയിലും ദേശീയ പാതയിലും വെള്ളം കയറി. ഗതാഗതം പൂർണമായും നിലച്ചു. വയനാട് ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.&lt;/p&gt;
&lt;p&gt;വൈത്തിരി, ലക്കിടി മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴ പെയ്തതിനാൽ ജില്ലയിൽനിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവിസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കലക്ടർ അറിയിച്ചു. ഭാരവാഹനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകും.&lt;/p&gt;]]></description>
        <pubDate>2026-08-01 04:43:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മാവൂർ റോഡിൽ യുവാവ് കുത്തേറ്റു മരിച്ചു; പ്രതിക്കായി അന്വേഷണം</title>
        <link>https://nattuvartha.news/news/Regional/all/young-man-stabbed-to-death-on-mavoor-road</link>
        <guid>https://nattuvartha.news/news/Regional/all/young-man-stabbed-to-death-on-mavoor-road</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785555451_184826.jpg</url>
          <title>മാവൂർ റോഡിൽ യുവാവ് കുത്തേറ്റു മരിച്ചു; പ്രതിക്കായി അന്വേഷണം</title>
          <link>https://nattuvartha.news/news/Regional/all/young-man-stabbed-to-death-on-mavoor-road</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;മാവൂർ റോഡിൽ ബാറിന് സമീപമുണ്ടായ തർക്കത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. നടുവട്ടം സ്വദേശി ആദിൽ റഷീദ് ആണ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെയാണ് സംഭവം. വാക്കുതർക്കത്തിനിടയിൽ സാരമായി പരിക്കേറ്റ ആദിലിനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.&amp;nbsp;&lt;/p&gt;
&lt;p&gt;കൃത്യം നടത്തിയ ശേഷം അക്രമി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുത്തിയ വ്യക്തിയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. മൃതദേഹം നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്&lt;/p&gt;]]></description>
        <pubDate>2026-08-01 03:34:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴയും മണ്ണിടിച്ചിലും; പൊൻമുടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു</title>
        <link>https://nattuvartha.news/news/Regional/all/heavy-rain-kerala-tourist-places-closed</link>
        <guid>https://nattuvartha.news/news/Regional/all/heavy-rain-kerala-tourist-places-closed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785555073_632404.jpg</url>
          <title>കനത്ത മഴയും മണ്ണിടിച്ചിലും; പൊൻമുടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു</title>
          <link>https://nattuvartha.news/news/Regional/all/heavy-rain-kerala-tourist-places-closed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ഇന്നലെ രാത്രി പെയ്‌ത ശക്തമായ മഴയെത്തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രവും അടച്ചു. കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. ഇന്ന് പുലർച്ചെയാകാം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം.&amp;nbsp;&lt;/p&gt;
&lt;p&gt;പ്രദേശത്ത് ​ഗതാ​ഗതം തടസപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്നും ഫയർഫോഴ്‌സും പുറപ്പെട്ടിട്ടുണ്ട്.നെല്ലിയാമ്പതിയും അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും വിനോദ സഞ്ചാരികൾക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നടപടി. കനത്ത മഴയെത്തുടര്‍ന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചു. ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല.&lt;/p&gt;]]></description>
        <pubDate>2026-08-01 03:29:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി</title>
        <link>https://nattuvartha.news/news/Regional/all/kerala-rain-heavy-rainfall-school-holiday</link>
        <guid>https://nattuvartha.news/news/Regional/all/kerala-rain-heavy-rainfall-school-holiday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785554696_626516.jpg</url>
          <title>കനത്ത മഴ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി</title>
          <link>https://nattuvartha.news/news/Regional/all/kerala-rain-heavy-rainfall-school-holiday</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കനത്ത മഴയെ തുടർന്ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്,കോഴിക്കോട്, മലപ്പുറം,ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.&lt;/p&gt;
&lt;p&gt;ആറ് ജില്ലകളിൽ അടുത്ത 3 മണിക്കൂർ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെ‍ഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.&lt;/p&gt;
&lt;p&gt;മഴ രൂക്ഷമാകുന്നതിനിടെ ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലുണ്ടായി. കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടി നിരവധി വീടുകളിൽ വെള്ളം കയറി&lt;/p&gt;]]></description>
        <pubDate>2026-08-01 03:22:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടി; മൂന്ന് മരണം</title>
        <link>https://nattuvartha.news/news/Regional/all/landslide-heavy-rain</link>
        <guid>https://nattuvartha.news/news/Regional/all/landslide-heavy-rain</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785554335_816538.jpg</url>
          <title>സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടി; മൂന്ന് മരണം</title>
          <link>https://nattuvartha.news/news/Regional/all/landslide-heavy-rain</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട&lt;/strong&gt;: സംസ്ഥാനത്ത് ഇന്നലെ മുതൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൽപൊട്ടി. തൊടുപുഴയ്ക്ക് സമീപം രണ്ടിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. മുട്ടം ചള്ളാവയലിലും അടൂർ മലയിലും ഉരുൾപൊട്ടിയെന്നാണ് പ്രാഥമിക വിവരം.&lt;/p&gt;
&lt;p&gt;&amp;nbsp;പൂഞ്ഞാർ പയ്യനിത്തോട്ടത്തിലും പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടലുണ്ടായി.കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട്ടമ്മ മരിച്ചു. മഷിക്കല്ലേൽ രവി നാരയണന്റെ ഭാര്യ സുമതിയാണ് മരിച്ചത്. ഇവരുടെ മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് പ്രഭാകരൻ നായർ (72) എന്നയാൾ മരിച്ചു. കോട്ടയത്ത് പൂഞ്ഞാറിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു കുടുംബത്തെ കാണാതായതായി വിവരമുണ്ട്. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വിവിധയിടങ്ങളിലായി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.സംസ്ഥാനത്തെ പല പ്രധാന വഴികളിലും വെള്ളം കയറിയും മണ്ണിടിഞ്ഞും ഗതാഗതം സ്‌തംഭിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 03:17:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 200 രൂപ കുറച്ചു</title>
        <link>https://nattuvartha.news/news/Regional/all/commercial-lpg-price-cut</link>
        <guid>https://nattuvartha.news/news/Regional/all/commercial-lpg-price-cut</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785553926_377681.jpg</url>
          <title>19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 200 രൂപ കുറച്ചു</title>
          <link>https://nattuvartha.news/news/Regional/all/commercial-lpg-price-cut</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: ഡൽഹിയിലും കൊൽക്കത്തയിലും 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 200 രൂപയിലധികം കുറച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പാചകവാതകത്തിന് കുത്തനെ വില വർദ്ധിച്ചിരുന്നു. ഇപ്പോൾ വിലകുറഞ്ഞതോടെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ആശ്വാസമായിരിക്കുകയാണ്. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറച്ചത്.&lt;/p&gt;
&lt;p&gt;ഇതോടെ വാണിജ്യ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 2,728 രൂപയും കൊൽക്കത്തയിൽ 2,872.50 രൂപയുമാണ് വില. എന്നാൽ, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ജൂലായ് മാസത്തിലും സമാനമായ രീതിയിൽ വാണിജ്യ സിലിണ്ടർ വില കുറച്ചിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 03:09:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത;കോഴിക്കോട് ഉൾപ്പെടെയുള്ള  ജില്ലകളിൽ റെഡ് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/weather-red-alert-heavy-rain-strong-winds-imd-update</link>
        <guid>https://nattuvartha.news/news/Regional/all/weather-red-alert-heavy-rain-strong-winds-imd-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785553314_145837.jpg</url>
          <title>ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത;കോഴിക്കോട് ഉൾപ്പെടെയുള്ള  ജില്ലകളിൽ റെഡ് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/weather-red-alert-heavy-rain-strong-winds-imd-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.&lt;/p&gt;
&lt;p&gt;അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളിൽ അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-08-01 02:59:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി</title>
        <link>https://nattuvartha.news/news/Regional/all/holiday-for-educational-institutions-today</link>
        <guid>https://nattuvartha.news/news/Regional/all/holiday-for-educational-institutions-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785550953_974057.jpeg</url>
          <title>കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി</title>
          <link>https://nattuvartha.news/news/Regional/all/holiday-for-educational-institutions-today</link>
        </image>
        <description><![CDATA[&lt;p&gt;കോഴിക്കോട് ജില്ലയിലെ മലയോര  മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 01/08/2026 ( ശനിയാഴ്ച) അവധി പ്രഖ്യാപിക്കുന്നു.&lt;br&gt;&lt;br&gt;( ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).&lt;/p&gt;]]></description>
        <pubDate>2026-08-01 02:19:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പൂജാരിക്ക് തടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി</title>
        <link>https://nattuvartha.news/news/Regional/all/rape-case-nadapuram-pocso-court</link>
        <guid>https://nattuvartha.news/news/Regional/all/rape-case-nadapuram-pocso-court</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785514432_756525.jpg</url>
          <title>വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പൂജാരിക്ക് തടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി</title>
          <link>https://nattuvartha.news/news/Regional/all/rape-case-nadapuram-pocso-court</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;നാദാപുരം &lt;/strong&gt;: ക്ഷേത്രത്തിലെത്തിയ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അമ്പലത്തിലെ പൂജാരിക്ക് മൂന്ന് വർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. മുതുവണ്ണാച്ച സ്വദേശി സി കെ വിനോദ (52) നെയാണ്  നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്.&lt;/p&gt;
&lt;p&gt;2024 സെപ്റ്റംബർ ഇരുപതാം തീയതി പാലേരി വെങ്ങശ്ശേരി കാവ് അമ്പലത്തിൽ പൂജയ്ക്ക് എത്തിയ കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെയാണ് പൂജാമുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി പൂജാരി ലൈംഗികമായി ഉപദ്രവിച്ചത് .&lt;/p&gt;
&lt;p&gt;തുടർന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകി.പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ പി.ഷമീർ,അസി.സബ് ഇൻസ്പെക്ടർ ശ്രീജ.സി എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 14രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.എ.എസ്.ഐ.ഷാനി.പി. എം.പ്രോസിക്യൂഷൻ വിങ്ങ് ഏകോപിപ്പിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-31 16:11:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>റിമാൻഡ് വിധിക്ക് പിന്നാലെ പോക്സോ പ്രതി ചാടിപ്പോയി</title>
        <link>https://nattuvartha.news/news/Regional/all/nedumangad-pocso-accused-escaped</link>
        <guid>https://nattuvartha.news/news/Regional/all/nedumangad-pocso-accused-escaped</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785501924_514269.jpg</url>
          <title>റിമാൻഡ് വിധിക്ക് പിന്നാലെ പോക്സോ പ്രതി ചാടിപ്പോയി</title>
          <link>https://nattuvartha.news/news/Regional/all/nedumangad-pocso-accused-escaped</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി. ഇന്ന് ഉച്ചയോടെ നെടുമങ്ങാട് പോക്സോ കോടതിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നെടുമങ്ങാട് സ്വദേശി നിതിൻ രാജാണ് പൊലീസിനെ കബിളിപ്പിച്ച് രക്ഷപ്പെട്ടത്.2022ൽ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയാണ് നിതിൻ രാജ്.&amp;nbsp;&lt;/p&gt;
&lt;p&gt;ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ വക്കീലിനൊപ്പം കോടതിയിൽ ഹാജരായ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. റിമാൻഡ് വിധി കേട്ടതിന് പിന്നാലെ നിതിൻ രാജ് കോടതിയിൽ നിന്ന് ചാടിപ്പോയി. നെടുമങ്ങാട് പൊലീസ് നിതിൻ രാജിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 12:44:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴ: കല്ലാർകുട്ടി ഡാം ഷട്ടറുകൾ ഇന്ന് ഉയർത്തും</title>
        <link>https://nattuvartha.news/news/Regional/all/kallarkutty-dam-shutters-open-july-2026-alert</link>
        <guid>https://nattuvartha.news/news/Regional/all/kallarkutty-dam-shutters-open-july-2026-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785498768_785859.jpg</url>
          <title>കനത്ത മഴ: കല്ലാർകുട്ടി ഡാം ഷട്ടറുകൾ ഇന്ന് ഉയർത്തും</title>
          <link>https://nattuvartha.news/news/Regional/all/kallarkutty-dam-shutters-open-july-2026-alert</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇടുക്കി&lt;/strong&gt;: കാലവർഷം കനത്തതിനെത്തുടർന്ന് കല്ലാർകുട്ടി ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ, ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് (31-07-2026) വൈകിട്ട് 6 മണി മുതൽ ഉയർത്താൻ ജില്ലാ കളക്ടർ അനുമതി നൽകി. നിലവിൽ 455.20 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 456.60 മീറ്ററാണ്. മുൻകരുതൽ എന്ന നിലയിൽ ആവശ്യം അനുസരിച്ച് ഷട്ടറുകൾ ഉയർത്തി 500 ക്യുമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കിവിടാനാണ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷ പരിഗണിച്ച് കളക്ടർ ഉത്തരവിട്ടത്.&lt;/p&gt;
&lt;p&gt;ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുൻകരുതൽ നടപടി. ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-31 11:50:36</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഭഗത് തെക്കേടത്തും നിയയും വിജയികൾ</title>
        <link>https://nattuvartha.news/news/Regional/all/memunda-hss-students-winners-quiz</link>
        <guid>https://nattuvartha.news/news/Regional/all/memunda-hss-students-winners-quiz</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785499141_665214.jpg</url>
          <title>ഭഗത് തെക്കേടത്തും നിയയും വിജയികൾ</title>
          <link>https://nattuvartha.news/news/Regional/all/memunda-hss-students-winners-quiz</link>
        </image>
        <description><![CDATA[&lt;p&gt;വടകര: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യവകുപ്പും എൻ. എസ് .എസ്സും സംയുക്തമായി യൂത്ത് ഫെസ്റ്റ് 2026 ൻ്റെ ഭാഗമായി നടത്തിയ എയ്ഡ്സ് ബോധവൽക്കരണ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ജില്ലയിൽ നിന്നും സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ  ഭഗത് തെക്കേടത്ത്. നിയ എം ഒന്നാം സ്ഥാനവും 5000 രൂപ ക്യാഷ് പ്രൈസും നേടി.&lt;/p&gt;]]></description>
        <pubDate>2026-07-31 11:40:06</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഭാഷാ അനുസ്മരണവും യൂത്ത് ലീഗ് ദിനാചരണവും നടത്തി</title>
        <link>https://nattuvartha.news/news/Regional/all/azhiyoor-muslim-youth-league-language-day</link>
        <guid>https://nattuvartha.news/news/Regional/all/azhiyoor-muslim-youth-league-language-day</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785497899_924539.jpg</url>
          <title>ഭാഷാ അനുസ്മരണവും യൂത്ത് ലീഗ് ദിനാചരണവും നടത്തി</title>
          <link>https://nattuvartha.news/news/Regional/all/azhiyoor-muslim-youth-league-language-day</link>
        </image>
        <description><![CDATA[&lt;p&gt;വടകര: അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം യൂത്ത് ലീഗ് ഭാഷാ അനുസ്മരണവും യൂത്ത് ലീഗ് ദിനാചരണവും നടത്തി. യൂത്ത് ലീഗ് സെക്രട്ടറി ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മർവാൻ വി.പി അധ്യക്ഷത വഹിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് യു . എ റഹീം, സെക്രട്ടറി ഇസ്മായിൽ പി.പി, കെ. അൻവർ ഹാജി, നവാസ് നെല്ലോളി, കാസിം പി.കെ, സാജിദ് നെല്ലോളി, സനീദ് എ.വി , നസീർ അഴിയൂർ, ടി.സി. എച്ച് ജലീൽ തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ ടി.കെ സ്വാഗതവും അൻഫീർ  പി.കെ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ദിനത്തോട് അനുബന്ധിച്ചു അഴിയൂർ പഞ്ചായത്തിലെ ശാഖകളിൽ പ്രവർത്തകർ കൊടികൾ സ്ഥാപിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-31 11:36:02</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/rain-orange-alert-tomorrow</link>
        <guid>https://nattuvartha.news/news/Regional/all/rain-orange-alert-tomorrow</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785492539_522755.jpg</url>
          <title>സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/rain-orange-alert-tomorrow</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ,​ കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിക്കപ്പെട്ടിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മ‍ഞ്ഞ അലർട്ടാണ്.നാളെ എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിലുള്ളത്. ശക്തമായ മഴയ്ക്ക് പുറമെ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഓറഞ്ച് അലർട്ട്&lt;/p&gt;
&lt;p&gt;31/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;01/08/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;മഞ്ഞ അലർട്ട്&lt;/p&gt;
&lt;p&gt;31/07/2026: തൃശൂർ, പാലക്കാട്, മലപ്പുറം&lt;/p&gt;
&lt;p&gt;01/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം&lt;/p&gt;
&lt;p&gt;02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;]]></description>
        <pubDate>2026-07-31 10:05:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കല്ലിൽ കുഞ്ഞബ്ദുള്ള അനുസ്മരണം നടത്തി</title>
        <link>https://nattuvartha.news/news/Regional/all/vanimel-block-congress-kallil-kunjabdhulla-memorial</link>
        <guid>https://nattuvartha.news/news/Regional/all/vanimel-block-congress-kallil-kunjabdhulla-memorial</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785492483_556342.jpg</url>
          <title>കല്ലിൽ കുഞ്ഞബ്ദുള്ള അനുസ്മരണം നടത്തി</title>
          <link>https://nattuvartha.news/news/Regional/all/vanimel-block-congress-kallil-kunjabdhulla-memorial</link>
        </image>
        <description><![CDATA[&lt;p&gt;വാണിമേൽ: കാവിലുംപാറ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന കല്ലിൽ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ അനുസ്മരണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ ജമാൽ കോരങ്കോട് ഉദ്ഘാടനം ചെയ്തു. ടി കെ മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. കെ കുഞ്ഞാലി  അനുസ്മരണ പ്രഭാഷണം നടത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;ലോഹിതാക്ഷൻ, കെ സി കൃഷ്ണൻ, വിശ്വൻ ,സുലൈമാൻ നങ്ങാണ്ടി, കുഞ്ഞിക്കണ്ണൻ നരിപ്പറ്റ, രവീന്ദ്രൻ, സി കെ നാണു, എൻ കെ മുത്തലിബ്, അനസ് നങ്ങാണ്ടി, ജിനചന്ദ്രൻ, ജോസ് ഇരുപ്പക്കാട്, കെ ബാലകൃഷ്ണൻ, ഷെബി സെബാസ്റ്റ്യൻ, ബാബു കുയിതേരി, രാജൻ നരിപറ്റ, കെ പി മൊയ്തു ഹാജി, ഫിറോസ് കെ, അച്ചുതൻ നരിപറ്റ, വിജയൻ കെ പി, അഡ്വ :സുരേഷ് ബാബു, അബ്ദുല്ല കെ പി, യാസർ പി വി, രവീന്ദ്രൻ വയലിൽ, ഷിജിൽ ലാൽ നരിപ്പറ്റ എന്നിവർ പ്രസംഗിച്ചു. യു പി ജയേഷ് കുമാർ സ്വാഗതവും ലത്തീഫ് കുണ്ടിൽ നന്ദിയും പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-31 10:04:33</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/young-woman-undergoing-treatment-after-consuming-rat-poison-passes-away</link>
        <guid>https://nattuvartha.news/news/Regional/all/young-woman-undergoing-treatment-after-consuming-rat-poison-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785489281_742530.jpg</url>
          <title>എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/young-woman-undergoing-treatment-after-consuming-rat-poison-passes-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാഞ്ഞങ്ങാട്&lt;/strong&gt;: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടന്നക്കാട് സിയാറത്തിങ്കര ഹെല്‍ത്ത് സെന്ററിന് സമീപത്തെ എം കെ അബ്ദുള്‍ റഹ്‌മാന്റെ മകള്‍ എം കെ താഹിറ (35) ആണ് മരിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വയറുവേദന അനുഭവപ്പെട്ട താഹിറയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചിരുന്നു. തുടർന്നാണ് എലി വിഷം കഴിച്ചകാര്യം യുവതി ഡോക്ടറോട് പറഞ്ഞത്. ആരോ​ഗ്യനില ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-31 09:12:24</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അച്ഛൻ മരിച്ച് മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെ മകനും കുഴഞ്ഞുവീണു മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/father-son-death</link>
        <guid>https://nattuvartha.news/news/Regional/all/father-son-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785488660_252581.jpg</url>
          <title>അച്ഛൻ മരിച്ച് മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെ മകനും കുഴഞ്ഞുവീണു മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/father-son-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;അച്ഛൻ മരിച്ച് മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെ മകനും കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഐത്തിയൂർ തുണ്ടു വിളാകത്ത് വീട്ടിൽ ഗോപി നാടാർ ( 83 ) മകൻ ശെൽവരാജ് ( 49 ) എന്നിവരാണ് മരിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;രോഗ ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഗോപി നാടാർ ബുധനാഴ്ച രാത്രി 10.30ഓടെയാണ് മരിച്ചത്.ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മകൻ ശെൽവരാജ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അച്ഛന്റെയും മകന്റെയും സംസ്‌കാര ചടങ്ങുകൾ അരമണിക്കൂർ ഇടവേളയിൽ നടത്തി.&lt;/p&gt;]]></description>
        <pubDate>2026-07-31 09:02:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓടുന്ന വാഹനത്തിൽനിന്ന് ഉപയോഗിച്ചതുൾപ്പെടെയുള്ള  ഗർഭനിരോധന ഉറകൾ റോഡിൽ തള്ളി</title>
        <link>https://nattuvartha.news/news/Regional/all/condoms-dumped-on-mc-road-chengannur</link>
        <guid>https://nattuvartha.news/news/Regional/all/condoms-dumped-on-mc-road-chengannur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785488165_202652.jpg</url>
          <title>ഓടുന്ന വാഹനത്തിൽനിന്ന് ഉപയോഗിച്ചതുൾപ്പെടെയുള്ള  ഗർഭനിരോധന ഉറകൾ റോഡിൽ തള്ളി</title>
          <link>https://nattuvartha.news/news/Regional/all/condoms-dumped-on-mc-road-chengannur</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;എം.സി. റോഡിൽ ചെങ്ങന്നൂർ വെള്ളാവൂർ ജങ്ഷനിൽ രണ്ടായിരത്തോളം വരുന്ന ഗർഭനിരോധന ഉറകൾ നടുറോഡിൽ തള്ളി. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. ഓടുന്ന വാഹനത്തിൽനിന്നാണ് ഗർഭനിരോധന ഉറകൾ റോഡിലേക്ക് തള്ളിയത്.&lt;/p&gt;
&lt;p&gt;ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗർഭനിരോധന ഉറകളാണ് തള്ളിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
        <pubDate>2026-07-31 08:54:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sports/all/franco-baresi-death-ac-milan-italy-legend</link>
        <guid>https://nattuvartha.news/news/Sports/all/franco-baresi-death-ac-milan-italy-legend</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785487536_482145.jpg</url>
          <title>ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sports/all/franco-baresi-death-ac-milan-italy-legend</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;റോം&lt;/strong&gt;: ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിലൊരാളായിരുന്നു ബറേസി. ലോകകപ്പ് നേടിയ 1982 ലെ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു.&lt;/p&gt;
&lt;p&gt;ക്ലബ്ബ് ഫുട്‌ബോളിൽ എസി മിലാനായിരുന്നു ബറേസിയുടെ തട്ടകം. 20 വർഷത്തെ ക്ലബ്ബ് കരിയറിൽ മുഴുവനായും മിലാനിലാണ് ബറേസി പന്തുതട്ടിയത്. 1977 മുതൽ 1997 വരെ എസി മിലാനിൽ കളിച്ച ബറേസി ആറ് സീരി എ കിരീടങ്ങളും മൂന്ന് യൂറോപ്യൻ കപ്പുകളും നേടി. 719 മത്സരങ്ങളിൽ മിലാനായി കളിച്ച താരം 33 ഗോളുകളും നേടി. എസി മിലാന്റെ നായകസ്ഥാനത്തുവരെയെത്തി. ബറേസി വിരമിച്ചതിന് പിന്നാലെ താരത്തിന്റെ ആറാം നമ്പർ ജേഴ്‌സി ക്ലബ്ബ് പിന്നീടാർക്കും നൽകിയിരുന്നില്ല. അക്കാലത്തെ ഏറ്റവുംമികച്ച പ്രതിരോധനിരയായിരുന്നു മാൾഡീനിയും ബറേസിയുമടങ്ങുന്ന എ.സി. മിലാന്റേത്.ദേശീയ ടീമിലും നിറസാന്നിധ്യമായിരുന്നു ബറേസി. 1982 ലെ കിരീടനേട്ടത്തിന് പുറമേ 1994 ൽ ലോകകപ്പ് ഫൈനലിലുമെത്തി. അന്ന് ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ട് മടങ്ങി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 08:42:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വെമ്പായം ബാർ തീവെപ്പ്: ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/vembayam-bar-fire-incident-death-toll-update</link>
        <guid>https://nattuvartha.news/news/Regional/all/vembayam-bar-fire-incident-death-toll-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785483047_359501.jpg</url>
          <title>വെമ്പായം ബാർ തീവെപ്പ്: ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/vembayam-bar-fire-incident-death-toll-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;വെമ്പായം ബാറിലെ തീവെപ്പ് സംഭവത്തിൽ പരിക്കേറ്റവരിൽ ഒരാൾകൂടി മരിച്ചു. പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫൽ ആണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി.&lt;/p&gt;
&lt;p&gt;ബാറിൽ ഉണ്ടായ തീവെപ്പിൽ പൊള്ളലേറ്റ നൗഫൽ, സംഭവസ്ഥലത്തുനിന്ന് മതിൽ ചാടി രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ക്ഷേത്രക്കുളത്തിൽ ചാടിയിരുന്നു. കണ്ടുനിന്ന നാട്ടുകാരാണ് ഇയാളെ കന്യാകുളങ്ങരയിലെ ആശുപത്രിയിൽ എത്തിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പൊള്ളലേറ്റ ഉടൻതന്നെ ചികിത്സ തേടാതെ കുളത്തിൽ ചാടിയതുമൂലം ഉണ്ടായ അണുബാധയാണ് നൗഫലിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് നടന്ന അക്രമത്തിൽ ആദ്യം നവാസും പിന്നീട് തീയിട്ട പ്രതി അനീഷും മരിച്ചിരുന്നു.കൂടാതെ ഇവർക്കൊപ്പം ബാറിൽ ഉണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 07:28:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുത്തങ്ങയിൽ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: ഗീതാനന്ദൻ ഉൾപ്പെടെ 56 പ്രതികളെയും വെറുതെവിട്ടു</title>
        <link>https://nattuvartha.news/news/Regional/all/muthanga-police-murder-case-verdict</link>
        <guid>https://nattuvartha.news/news/Regional/all/muthanga-police-murder-case-verdict</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785482530_906501.jpg</url>
          <title>മുത്തങ്ങയിൽ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: ഗീതാനന്ദൻ ഉൾപ്പെടെ 56 പ്രതികളെയും വെറുതെവിട്ടു</title>
          <link>https://nattuvartha.news/news/Regional/all/muthanga-police-murder-case-verdict</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വയനാട്: &lt;/strong&gt;മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഹെഡ് കോൺസ്റ്റബിൾ കെ വി വിനോദ് കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്ര മഹാസഭാ നേതാവ് ഗീതാനന്ദൻ ഉൾപ്പെടെ 56 പ്രതികളെയും വെറുതെ വിട്ടു. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ രണ്ടാം പ്രതി അശോകൻ നേരത്തെ മരിച്ചു. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയതെന്നും ഇതാണ് മരണകാരണമെന്നും കോടതി കണ്ടെത്തുകയായിരുന്നു. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;ഈ കേസിൽ മറ്റുപ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിനോദ് വധത്തിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി കൂട്ടിച്ചേർത്തു. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് 23 വർഷം നീണ്ട കേസിൽ വിധി പറഞ്ഞത്. 57 പ്രതികളുണ്ടായിരുന്ന കേസിൽ ജീവിച്ചിരിക്കുന്ന 39 പ്രതികളും കോടതിയിൽ ഹാജരായിരുന്നു. പ്രതികളിൽ 15 പേർ നേരത്തെ മരിച്ചു.അതേസമയം, പൊലീസുകാരൻ അബ്ദുൾ സലാം വധശ്രമക്കേസിലും ശശിധരൻ എന്ന വനം വകുപ്പ് ഉദ്യേഗസ്ഥനെ മാരകമായി പരിക്കേല്പിച്ച കേസിലും ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും 10000 രൂപ പിഴയും കോടതി വിധിച്ചു. കൂടാതെ,​ മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയും പരിക്കേറ്റ സലാമിന് മൂന്ന് ലക്ഷവും ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.&lt;/p&gt;
&lt;p&gt;2003 ഫെബ്രുവരി 19ന് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ ഭൂസമരം നടത്തിയവരെ ഒഴിപ്പിക്കാനുള്ള പൊലീസ് നടപടി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിനെത്തുടർന്ന് കണ്ണൂർ കെഎപി നാലാം ബറ്റാലിയനിൽ കോൺസ്‌റ്റബിൾ ആയിരുന്ന കെ വി വിനോദ്‌ കൊല്ലപ്പെട്ടു. വിനോദ് ക്രൂരമായ മർദനത്തിനിരയായി ചോരവാർന്നാണ് മരിച്ചത്. ഇതിനുപുറമേ പൊലീസ് നടത്തിയ വെടിവയ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 07:20:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കഞ്ചാവ് പിടികൂടി</title>
        <link>https://nattuvartha.news/news/Regional/all/operation-toofan-poojappura-central-jail-ganja-seized</link>
        <guid>https://nattuvartha.news/news/Regional/all/operation-toofan-poojappura-central-jail-ganja-seized</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785479648_200564.jpg</url>
          <title>പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കഞ്ചാവ് പിടികൂടി</title>
          <link>https://nattuvartha.news/news/Regional/all/operation-toofan-poojappura-central-jail-ganja-seized</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടിയതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു മിന്നൽ പരിശോധന. ജയിലിനുള്ളിൽ എങ്ങനെയാണ് കഞ്ചാവ് എത്തിയത്, ഇതിന് ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതുൾപ്പെടെ പരിശോധിക്കും.സംസ്ഥാനത്തെ ജയിലുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം സജീവമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.&amp;nbsp;&lt;/p&gt;
&lt;p&gt;തിരുവനന്തപുരത്തിന് പുറമേ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും പരിശോധന നടന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.2019 ഒക്‌ടോബറിൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ലഹരിവസ്‌തുക്കൾ പിടികൂടിയിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-31 06:30:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ക്രിക്കറ്റ്‌ ടീമിൽ ഇടം ലഭിച്ചില്ല; പതിനേഴുകാരി ആത്മഹത്യ ചെയ്‌തു</title>
        <link>https://nattuvartha.news/news/Sports/all/cricket-selection-17-year-old-woman-cricketer-suicide</link>
        <guid>https://nattuvartha.news/news/Sports/all/cricket-selection-17-year-old-woman-cricketer-suicide</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785479189_125069.jpg</url>
          <title>ക്രിക്കറ്റ്‌ ടീമിൽ ഇടം ലഭിച്ചില്ല; പതിനേഴുകാരി ആത്മഹത്യ ചെയ്‌തു</title>
          <link>https://nattuvartha.news/news/Sports/all/cricket-selection-17-year-old-woman-cricketer-suicide</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;നാഗ്‌പൂർ:&lt;/strong&gt; പ്രാദേശിക ക്രിക്കറ്റ് അസോസിയോഷൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിൽ മനംനൊന്ത് ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്‌തു. പതിനേഴുകാരിയായ അദിതി മോരേശ്വർ ചൗക്കണ്ടെയാണ് ജീവനൊടുക്കിയത്.ബുധനാഴ്‌ച പുലർച്ചെ 5.30യോടെ നാഗ്‌പൂരിലെ ലക്ഷ്‌മിനഗർ പ്രദേശത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ടീമിൽ തിരഞ്ഞെടുക്കപ്പെട്ടില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം.&lt;/p&gt;
&lt;p&gt;മഹാരാഷ്‌ട്രയിലെ അകോല സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ രണ്ട് വർഷമായി അമ്മയ്‌ക്കൊപ്പം നാഗ്‌പൂരിൽ താമസിച്ചാണ് ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നത്. ഉയർന്ന തലങ്ങളിലുള്ള മത്സരങ്ങളിൽ പങ്കെടുക്കണമെന്നായിരുന്നു ആഗ്രഹം.പെൺകുട്ടിയുടെ സഹോദരനും ക്രിക്കറ്റ് താരമാണ്. പ്രാദേശിക ക്രിക്കറ്റ് ടീമിൽ തിരഞ്ഞെടുക്കപ്പെടാത്തതിനെ തുടർന്ന് പെൺകുട്ടി കടുത്ത മാനസിക സമ്മ‌ർദത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-31 06:21:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു; രണ്ട് പേരെ കാണാതായി</title>
        <link>https://nattuvartha.news/news/Regional/all/neendakara-fishing-harbor-capsize-incident</link>
        <guid>https://nattuvartha.news/news/Regional/all/neendakara-fishing-harbor-capsize-incident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785478206_543865.jpg</url>
          <title>നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു; രണ്ട് പേരെ കാണാതായി</title>
          <link>https://nattuvartha.news/news/Regional/all/neendakara-fishing-harbor-capsize-incident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചവറ (കൊല്ലം):&lt;/strong&gt; നീണ്ടകര മത്സ്യബന്ധന തുറമുഖത്തിനു സമീപം അഴിമുഖത്ത് തിരയിൽപെട്ട് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേരെ കാണാതായി. ഇന്നു രാവിലെയായിരുന്നു സംഭവം. നീണ്ടകര പുത്തൻതുറ സ്വദേശി രാജീവൻ (76) ആ&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;ണ്&lt;/span&gt;  മരിച്ചത്. ഗൗതം കൃഷ്ണ(26), രാധാകൃഷ്ണൻ (47) എന്നിവരെയാണു കാണാതായത്. പുത്തൻതുറയിൽ കടുവങ്കിൽ അച്ചുവിന്റെ ഉടമസ്ഥതയിലുള്ള മായാമി വള്ളമാണ് അപകടത്തിൽപ്പെട്ടത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.&lt;/p&gt;
&lt;p&gt;14 പേരാണ് അപകടത്തിൽപ്പെട്ട മിയാമി എന്ന വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ 11 പേരെ രക്ഷപ്പെടുത്തി. ഇവർക്കു നിസാര പരുക്കുകളുണ്ട്. അപകടകാരണം എന്താണെന്നു വ്യക്തമല്ല. മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണിത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 06:06:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എംഡിഎംഎ കടത്തുന്നത് മെൻസ്ട്രൽ കപ്പിനുള്ളിൽ; രണ്ട് പേർ പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/mdma-smuggling-menstrual-cup</link>
        <guid>https://nattuvartha.news/news/Regional/all/mdma-smuggling-menstrual-cup</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785477659_659241.jpg</url>
          <title>എംഡിഎംഎ കടത്തുന്നത് മെൻസ്ട്രൽ കപ്പിനുള്ളിൽ; രണ്ട് പേർ പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/mdma-smuggling-menstrual-cup</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ യുവതി ലഹരി ഒളിപ്പിച്ചത് മെൻസ്ട്രൽ കപ്പിനുള്ളിൽ. ഇത്തരത്തിൽ വിദഗ്ദമായി ലഹരി കടത്തുന്ന ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത (30) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. എറണാകുളം സൗത്തിലെ ലോഡ്ജിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് 65.27 ഗ്രാം രാസലഹരിയുമായി കാമുകനെ പിടികൂടിയത്. ബാക്കി 28.76 ഗ്രാം രാസലഹരി ആലപ്പുഴയിലെ വീട്ടിൽ ഭദ്രമായി ഒളിപ്പിച്ച് തിരിച്ചെത്തിയപ്പോഴാണ് യുവതി അറസ്റ്റിലായത്.&lt;/p&gt;
&lt;p&gt;അറസ്റ്റിലായ സരിതയ്ക്ക് ഹോംനഴ്സ് ജോലിയാണ്. വിവാഹമോചിതയായ സരിതയും മുഹമ്മദ് ഷാഫിയും നാലു കൊല്ലമായി അടുപ്പത്തിലാണ്.ബംഗളൂരുവിൽ നേരിട്ടെത്തിയാണ് ഇവർ രാസലഹരി വാങ്ങുന്നത്. ഇത്തവണ 100 ഗ്രാം എം.ഡി.എം.എയുമായിട്ടായിരുന്നു നാട്ടിലേക്ക് യാത്ര തിരിച്ചത്. ട്രെയിനൊഴിവാക്കി ബസുകളിലാണ് കേരളത്തിലേക്ക് യാത്ര. മൂന്ന് തവണ ബസ് മാറിക്കയറും. ഇത്തവണ കാമുകനൊപ്പം ബംഗളൂരുവിൽ നിന്ന് വരും വഴി കണ്ണൂർ ഇരിട്ടി ഭാഗത്ത് പൊലീസിന്റെ വാഹനപരിശോധനക്കിടെ ബസിൽ നിന്ന് ഇറങ്ങിയ സരിത മറ്റൊരു ബസിലാണ് കൊച്ചിയിലെത്തിയത്.ഇവരിൽ നിന്ന് എം.ഡി.എം.എ വാങ്ങുന്ന യുവാവ് പിടിയിലായതോടെയാണ് കമിതാക്കളുടെ രാസലഹരി വില്പനയെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;ബുധനാഴ്ച വൈകിട്ട് സൗത്തിലെ ലോഡ്ജിൽ എക്‌സൈസ് എത്തുമ്പോൾ 65. 27 ഗ്രാം രാസലഹരിയുമായി മുഹമ്മദ് ഷാഫി മാത്രം. ബാക്കി ലഹരിയുമായി ആലപ്പുഴയിൽ പോയ സരിത മടങ്ങിവരുംവരെ എക്‌സൈസ് രഹസ്യമായി നിലയുറപ്പിച്ചു. വൈകി തിരിച്ചെത്തിയപ്പോഴാണ് സരിതയെ കസ്റ്റഡിയിലെടുത്തത്.കൊച്ചിയിലെ പ്രധാന നിശാപാർട്ടികൾക്ക് രാസലഹരി നൽകുന്നത് ഇവരാണ്. 5 ഗ്രാം, 10 ഗ്രാം അളവിലാണ് കൈമാറ്റം. സിഗ്നൽ ആപ്പ് വഴിയാണ് ഇടപാടുകൾ.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 05:59:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തെരുവുനായകളെ ദയാവധം ചെയ്യും;സുപ്രീംകോടതി നിർദേശം നടപ്പാക്കാനൊരുങ്ങി സർക്കാർ</title>
        <link>https://nattuvartha.news/news/Regional/all/state-government-to-implement-supreme-court-directive</link>
        <guid>https://nattuvartha.news/news/Regional/all/state-government-to-implement-supreme-court-directive</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785477159_289935.jpg</url>
          <title>തെരുവുനായകളെ ദയാവധം ചെയ്യും;സുപ്രീംകോടതി നിർദേശം നടപ്പാക്കാനൊരുങ്ങി സർക്കാർ</title>
          <link>https://nattuvartha.news/news/Regional/all/state-government-to-implement-supreme-court-directive</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; തെരുവുനായകളെ ദയാവധം ചെയ്യാമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതോടെ അപകടകാരികളായ തെരുവുനായകളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മനുഷ‍്യ സുരക്ഷക്കാണ് പ്രഥമ മുന്‍ഗണനയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് പൊതുസ്ഥലങ്ങളിൽ നിന്ന് നായകളെ മാറ്റണമെന്ന മുന്‍ ഉത്തരവുകൾ പിന്‍വലിക്കാനുള്ള ഹർജി കോടതി തള്ളുകയും അപകടകാരികളായവയെ കൊല്ലാമെന്ന് അനുമതി നൽകുകയും ചെയ്തു.&lt;/p&gt;
&lt;p&gt;ദയാവധം നടപ്പിലാക്കാനുള്ള പ്രോട്ടോക്കോൾ തയ്യാറാക്കിയ ശേഷം തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതി രൂപവത്കരിക്കുകയും ചെയ്തു. ദയാവധത്തിനായുള്ള ഷെൽട്ടറുകൾ കണ്ടെത്താന്‍ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകും. അതേ സമയം രണ്ടിൽക്കൂടുതൽ നായകളുള്ള വീടുകൾ ഷെൽട്ടറുകളായി പരിഗണിക്കുകയും ലൈസന്‍സ് നൽകുകയും ചെയ്യാനാണ് പദ്ധതി. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനായുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അതേ സമയം സംസ്ഥാനത്ത് തെരുവുനായ ശല്യം അതീവഗുരുതരമായെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ സർക്കാർ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 15,02,737 പേര്‍ക്കാണ് തെരുവുനായ കടിയേറ്റത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 05:49:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് ആറുമരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു</title>
        <link>https://nattuvartha.news/news/Regional/all/maharashtra-bhiwandi-building-collapse-six-dead</link>
        <guid>https://nattuvartha.news/news/Regional/all/maharashtra-bhiwandi-building-collapse-six-dead</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785474256_513012.jpg</url>
          <title>മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് ആറുമരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു</title>
          <link>https://nattuvartha.news/news/Regional/all/maharashtra-bhiwandi-building-collapse-six-dead</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മുംബയ്:&lt;/strong&gt; മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ആറുമരണം. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദുരന്തം നടക്കുമ്പോൾ കെട്ടിടത്തിൽ അനധികൃതമായി അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ബാലാജി നഗറിലെ കോഹിനൂർ കെട്ടിടസമുച്ചയം തകർന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഒൻപത് മണിയോടെ കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതേത്തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും പല കുടുംബങ്ങളെയും ഇവിടെ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആളുകൾ പുറത്തേക്ക് ഇറങ്ങുന്നതിനിടെ കെട്ടിടം തകരുകയായിരുന്നു.അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ ഭൂരിഭാഗവും അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികളാണെന്നാണ് നിഗമനം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 05:02:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എം.ഡി.എം.എ കേസ്;മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം</title>
        <link>https://nattuvartha.news/news/Regional/all/teachers-mdma-case-wayanad-native-investigation</link>
        <guid>https://nattuvartha.news/news/Regional/all/teachers-mdma-case-wayanad-native-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785473843_925608.jpg</url>
          <title>എം.ഡി.എം.എ കേസ്;മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം</title>
          <link>https://nattuvartha.news/news/Regional/all/teachers-mdma-case-wayanad-native-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര:&lt;/strong&gt; എം.ഡി.എം.എയുമായി ബന്ധപ്പെട്ട് അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ, പണമിടപാട് നടത്തിയവർക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ. ടി). അറസ്റ്റിലായ അധ്യാപികമാരുമായും ഇരിട്ടി സ്വദേശിയുമായും സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവർ എം.ഡി.എം.എ വിൽപനക്കാരാണോ, ഉപഭോക്താക്കളാണോയെന്ന് ഇവരുടെ ഇടപാടുകൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് എസ്.ഐ.ടി ശ്രമിക്കുന്നത്.&lt;/p&gt;
&lt;p&gt;വലിയ പണമിടപാടുകൾ നടത്തിയവർ പ്രധാന കണ്ണികളാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ജിജിൻ കുര്യാക്കോസ് ആറു മാസത്തിനിടെ നടത്തിയ ഒരു കോടിയിലധികം രൂപയുടെ ഇടപാട് അടിസ്ഥാനമാക്കി, ലഹരി ഇടപാടിൽ വമ്പൻ സ്രാവുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് എസ്.ഐ.ടി. ജിജിൻ കുര്യാക്കോസിന്റെ കൂട്ടാളിയായി പ്രവർത്തിച്ച വയനാട് സ്വദേശിയെ കണ്ടെത്താനും അന്വേഷണം ഊർജിതമാക്കി. ഇയാൾ നാടുവിട്ടെന്ന നിഗമനത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ജിജിന്റെ അക്കൗണ്ടിൽ ലഭിച്ച പണം കൂടുതലായും കൈമാറിയത് വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ്. ഇയാളാണോ അധ്യാപികമാരടക്കമുള്ള പ്രതികളെ നിയന്ത്രിച്ചിരുന്നതെന്ന സംശയവും ഉണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-31 04:55:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൊല്ലത്ത് യുവാക്കളുടെ ഏറ്റുമുട്ടൽ; ആന പാപ്പാൻ കുത്തേറ്റ് മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/elephant-mahout-stabbed-death-clash</link>
        <guid>https://nattuvartha.news/news/Regional/all/elephant-mahout-stabbed-death-clash</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785473331_841930.jpg</url>
          <title>കൊല്ലത്ത് യുവാക്കളുടെ ഏറ്റുമുട്ടൽ; ആന പാപ്പാൻ കുത്തേറ്റ് മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/elephant-mahout-stabbed-death-clash</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അഞ്ചാലുംമൂട്: &lt;/strong&gt;കൊല്ലം തൃക്കടവൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ആന പാപ്പാൻ മരിച്ചു. തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കൊല്ലം പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ് മരിച്ചത്.&lt;/p&gt;
&lt;p&gt;വ്യാഴാഴ്ച രാത്രി 9.30 നാണ് സംഭവം. കടവൂർ കുതിരക്കടവിലാണ് സംഘർഷമുണ്ടായത്. കുത്തേറ്റ് റോഡിൽ വീണ രാജുവിനെ നാട്ടുകാർ മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കുതിരകടവ് സ്വദേശികളും സഹോദരങ്ങളുമായ ശ്യാം, മഹേഷ് എന്നിവരെ അഞ്ചാലുംമൂട് പോലീസ് ചോദ്യം ചെയ്തു വരികയാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 04:45:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോടിയേരി സ്‌മാരക ഓഫീസ് നിർമ്മാണത്തിന്റെ പേരിൽ പണം തട്ടി, കണ്ണൂരിൽ ലോക്കൽ സെക്രട്ടറിയെ നീക്കി</title>
        <link>https://nattuvartha.news/news/Regional/all/cpm-office-fraud-lc-secretary-removed</link>
        <guid>https://nattuvartha.news/news/Regional/all/cpm-office-fraud-lc-secretary-removed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785472449_619322.jpg</url>
          <title>കോടിയേരി സ്‌മാരക ഓഫീസ് നിർമ്മാണത്തിന്റെ പേരിൽ പണം തട്ടി, കണ്ണൂരിൽ ലോക്കൽ സെക്രട്ടറിയെ നീക്കി</title>
          <link>https://nattuvartha.news/news/Regional/all/cpm-office-fraud-lc-secretary-removed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപണം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പേരിൽ സിപിഎം കണ്ണൂർ ടൗൺ ലോക്കൽ കമ്മിറ്റി ഓഫീസിന് ആസ്ഥാന മന്ദിരമുണ്ടാക്കാൻ പണം പിരിച്ചതിന്റെ മറവിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറിയുണ്ടെന്നാണ് ആരോപണം.ഓഫീസിനായി പിരിച്ച ഒരു കോടിയോളം രൂപയ്‌ക്ക് കണക്കില്ലെന്ന് പരാതി പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയത് രണ്ട് വർഷം മുൻപാണ്. സംഭവം വീണ്ടും ചർച്ചയായതോടെ കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ രമേശനെ സ്ഥാനത്തുനിന്നും നീക്കി.&amp;nbsp;&lt;/p&gt;
&lt;p&gt;രണ്ടംഗ കമ്മിഷൻ സംഭവം അന്വേഷിക്കും.ഇ രമേശൻ ലോക്കൽ കമ്മിറ്റി ഓഫീസിന് വേണ്ടി തെക്കീബസാറിൽ 30 വർഷം പഴക്കമുള്ള വീടടക്കം നാല് സെന്റ് വസ്‌തു 70 ലക്ഷം രൂപയ്‌ക്ക് വാങ്ങി. ലോക്കൽ സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിന് പകരം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുകയും സഹോദരി സെക്രട്ടറിയായ സഹകരണബാങ്കിൽ കെട്ടിടം ഈടുവച്ച് 30 ലക്ഷം രൂപ വായ്‌പയുമെടുത്തു. ചോദ്യം ചെയ്‌തപ്പോൾ കെട്ടിട നിർമ്മാണത്തിനാണ് ഇതെന്ന് അറിയിച്ചു.&lt;/p&gt;
&lt;p&gt;പാർട്ടി അംഗങ്ങളടക്കം ആളുകളിൽ നിന്നും സഹകരണ സംഘം ജീവനക്കാരിൽ നിന്നും പലിശ വാഗ്ദാനം നൽകി രമേശൻ 20 ലക്ഷം രൂപവാങ്ങിയെന്നും പരാതിയുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 04:30:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംവിധായകൻ വിജീഷ്‌ മണിയുടെ ജീപ്പ് അജ്ഞാതർ കത്തിച്ചു</title>
        <link>https://nattuvartha.news/news/Entertainment/all/director-vijeesh-mani-jeep-burnt-arson-attack-chavakkad</link>
        <guid>https://nattuvartha.news/news/Entertainment/all/director-vijeesh-mani-jeep-burnt-arson-attack-chavakkad</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785471466_80960.jpg</url>
          <title>സംവിധായകൻ വിജീഷ്‌ മണിയുടെ ജീപ്പ് അജ്ഞാതർ കത്തിച്ചു</title>
          <link>https://nattuvartha.news/news/Entertainment/all/director-vijeesh-mani-jeep-burnt-arson-attack-chavakkad</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചാവക്കാട്: &lt;/strong&gt;ചലച്ചിത്രസംവിധായകൻ വിജീഷ്‌മണിയുടെ ജീപ്പ് അജ്ഞാതർ കത്തിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മുതുവട്ടൂർ ആലുംപടിയിലെ വിജിഷ്‌മണിയുടെ വീടിനു മുന്നിൽ നിർത്തിയിട്ട ജീപ്പാണ് കത്തിച്ചത്. രണ്ടുപേർ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകടന്ന് വാഹനത്തിനു തീയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.മഴക്കോട്ട് ധരിച്ച രണ്ടുപേർ വിജീഷ്‌മണിയുടെ വീട്ടിലേക്കു വരുന്നതും കാർ കത്തിയ ഉടൻ ഓടിരക്ഷപ്പെടുന്നതുമായ ദൃശ്യം പരിസരത്തെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.&lt;/p&gt;
&lt;p&gt;ജീപ്പ് കത്തുന്നതുകണ്ട അയൽക്കാരാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ഗുരുവായൂരിൽനിന്നുള്ള അഗ്നി രക്ഷാ സേനയും ചേർന്ന് തീയണച്ചെങ്കിലും ജീപ്പിന്റെ ഉൾഭാഗം ഏറക്കുറേ പൂർണമായും കത്തിനശിച്ചു.ജീപ്പിന്റെ ഗ്ലാസ് തകർത്ത് ജീപ്പിനുള്ളിലേക്ക് ഇന്ധനമൊഴിച്ചു കത്തിച്ചതാണെന്ന് സംശയിക്കുന്നതായി വിജീഷ്‌മണി പറഞ്ഞു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-31 04:12:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം&apos;; ഹൈക്കോടതിയിൽ ഹർജിയുമായി ടി.ഐ മധുസൂധനൻ</title>
        <link>https://nattuvartha.news/news/Politics/all/ti-madhusoodanan-challenges-payyannur-election-result</link>
        <guid>https://nattuvartha.news/news/Politics/all/ti-madhusoodanan-challenges-payyannur-election-result</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785470859_621858.jpg</url>
          <title>&apos;പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം&apos;; ഹൈക്കോടതിയിൽ ഹർജിയുമായി ടി.ഐ മധുസൂധനൻ</title>
          <link>https://nattuvartha.news/news/Politics/all/ti-madhusoodanan-challenges-payyannur-election-result</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടിഐ മധുസൂധനൻ ഹൈക്കോടതിയിൽ ഹർജി നൽകി. കുഞ്ഞികൃഷ്ണന്റെ വിജയം വ്യാജപ്രചാരണത്തിലൂടെ നേടിയെടുത്തതാണെന്ന് മധുസൂധനൻ ഹർജിയിൽ ആരോപിക്കുന്നു.&lt;/p&gt;
&lt;p&gt;തനിക്കെതിരേ രക്തസാക്ഷിഫണ്ട് കള്ളനാണെന്ന പ്രചാരണം നടത്തി. ഇതിന് രേഖകളോ തെളിവോ ഇല്ല. കളങ്കിതനാണെന്ന് നാട്ടുകാർക്കിടയിൽ പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകം ആധികാരികമായ തെളിവല്ല. 50,000 ഭൂരിപക്ഷത്തിന് വിജയിച്ച താൻ 7000 വോട്ടുകാൾക്ക് പരാചയപ്പെടുന്നതിന് പിന്നിലെ അപവാദ പ്രചാരണമാണ് തുടങ്ങിയ കാര്യങ്ങളാണ് മധുസൂധനൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.&lt;/p&gt;]]></description>
        <pubDate>2026-07-31 04:04:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പിന്മാറ്റം സാധ്യമല്ല ; പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ</title>
        <link>https://nattuvartha.news/news/Regional/all/udf-pm-shri-project-kerala-2026-update</link>
        <guid>https://nattuvartha.news/news/Regional/all/udf-pm-shri-project-kerala-2026-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785468787_143824.jpg</url>
          <title>പിന്മാറ്റം സാധ്യമല്ല ; പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ</title>
          <link>https://nattuvartha.news/news/Regional/all/udf-pm-shri-project-kerala-2026-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: വിവാദമായ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കഴിഞ്ഞ സർക്കാർ ഒപ്പിട്ട പദ്ധതിയാണിതെന്നും അതുമായി മുന്നോട്ടുപോകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. കരാറിൽ നിന്ന് ഇനി പിന്മാറാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏതെല്ലാം വിദ്യാലയങ്ങളിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കണമെന്നത് യുഡിഎഫ് തീരുമാനിക്കും. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കവേയാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്. മദ്യ നയം രൂപപ്പെടുത്താൻ യുഡിഎഫ് ഉപസമിതിയെ നിയോഗിക്കും. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനം സർക്കാരിനെ അറിയിക്കും. ഇതനുസരിച്ചുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-31 03:23:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്  അപകടം ;സഹകരണബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/accident-bank-employee-killed-lorry-collision</link>
        <guid>https://nattuvartha.news/news/Regional/all/accident-bank-employee-killed-lorry-collision</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785468029_997719.jpg</url>
          <title>ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്  അപകടം ;സഹകരണബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/accident-bank-employee-killed-lorry-collision</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പത്തനാപുരം&lt;/strong&gt;: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിറവന്തൂർ സർവീസ് സഹകരണബാങ്ക് ജീവനക്കാരൻ മരിച്ചു. പിറവന്തൂർ വാഴത്തോപ്പ് വിനോദ് ഭവനിൽ പരേതനായ രാജന്റേയും സതിയുടേയും മകൻ വിനോദ് (44) ആണ് ബാങ്കിന് സമീപം മരിച്ചത്.&lt;/p&gt;
&lt;p&gt;പുനലൂർ-മൂവാറ്റുപുഴ പാതയിൽ പിറവന്തൂർ ജങ്ഷന് സമീപം വ്യാഴാഴ്ച പകൽ 02:45-ഓടെയായിരുന്നു അപകടം. ഉച്ചഭക്ഷണം കഴിച്ചശേഷം ബാങ്കിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. പിന്നാലെയെത്തിയ ലോറി സ്‌കൂട്ടറിൽ ഇടിക്കുകയും വിനോദ് പാതയിലേക്ക് വീഴുകയുമായിരുന്നു.&lt;/p&gt;
&lt;p&gt;ലോറിയുടെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി വിനോദ് തത്ക്ഷണം മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ് വിനോദ്. സഹോദരി: ഉഷ.&lt;/p&gt;]]></description>
        <pubDate>2026-07-31 03:16:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്</title>
        <link>https://nattuvartha.news/news/Regional/all/heavy-rain-orange-alert-districts-holiday</link>
        <guid>https://nattuvartha.news/news/Regional/all/heavy-rain-orange-alert-districts-holiday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785467463_268970.jpg</url>
          <title>ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്</title>
          <link>https://nattuvartha.news/news/Regional/all/heavy-rain-orange-alert-districts-holiday</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനമാകെ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന 11 ജില്ലകൾക്ക് വെള്ളിയാഴ്ചയും ഒൻപത് ജില്ലകൾക്ക് ശനിയാഴ്ചയും ഓറഞ്ച് മുന്നറിയിപ്പു നൽകി.&lt;/p&gt;
&lt;p&gt;വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പുമാണ്.&lt;/p&gt;
&lt;p&gt;ഓറഞ്ച് ജാഗ്രതയെത്തുടർന്ന് വയനാട്, കാസർകോട്, ആലപ്പുഴ, എറണാകുളം, ­കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, വടകര താലൂക്കുകൾക്കും അവധി ബാധകമാണ്.&lt;/p&gt;]]></description>
        <pubDate>2026-07-31 03:09:11</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഭർത്താവിന് നൽകാൻ ലഹരിമരുന്നുമായി എത്തിയ യുവതി പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/kozhikode-medical-hashish-oil</link>
        <guid>https://nattuvartha.news/news/Regional/all/kozhikode-medical-hashish-oil</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785467085_593136.jpg</url>
          <title>ഭർത്താവിന് നൽകാൻ ലഹരിമരുന്നുമായി എത്തിയ യുവതി പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/kozhikode-medical-hashish-oil</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരി ലഹരി മരുന്നുമായി പിടിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. 28 ഗ്രാം ഹാഷിഷ് ഓയിലാണ് യുവതിയുടെ പക്കൽ നിന്ന് പിടികൂടിയത്.പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അശ്വതി പിടിയിലായത്. ആശുപത്രിയിലെ 41ാം വാർഡിൽ നിന്ന് അശ്വതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;വെളിച്ചെണ്ണ കുപ്പിയിലായിരുന്നു ഇവർ ഹാഷിഷ് ഓയിൽ എത്തിച്ചത്.പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയതായിരുന്നു അശ്വതി. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.അശ്വതിയുടെ ഭർത്താവ് ജയിലിലാണ്. ഭ‌ർത്താവിന് കൈമാറാനാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. ആശുപത്രിയിലുള്ള തടവുകാരുടെ കയ്യിൽ കൊടുത്തുവിടാനായിരുന്നു പദ്ധതിയെന്നാണ് നിഗമനം. അശ്വതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.&lt;/p&gt;]]></description>
        <pubDate>2026-07-31 03:02:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
        <link>https://nattuvartha.news/news/Regional/all/holiday-for-vatakara-thamarassery-thalook</link>
        <guid>https://nattuvartha.news/news/Regional/all/holiday-for-vatakara-thamarassery-thalook</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785428387_312285.jpg</url>
          <title>വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
          <link>https://nattuvartha.news/news/Regional/all/holiday-for-vatakara-thamarassery-thalook</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട് &lt;/strong&gt;:ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ എല്ലാ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 31/07/2026 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ച് കളക്ടർ.(എന്നാൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).&lt;/p&gt;]]></description>
        <pubDate>2026-07-30 16:14:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>റോഡിന്റെ കരിങ്കൽ ഭിത്തി ഇടിഞ്ഞുതോട്ടിലേക്ക് വീണു</title>
        <link>https://nattuvartha.news/news/Regional/all/chorod-road-wall-broken-in-pond</link>
        <guid>https://nattuvartha.news/news/Regional/all/chorod-road-wall-broken-in-pond</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785414621_206957.jpg</url>
          <title>റോഡിന്റെ കരിങ്കൽ ഭിത്തി ഇടിഞ്ഞുതോട്ടിലേക്ക് വീണു</title>
          <link>https://nattuvartha.news/news/Regional/all/chorod-road-wall-broken-in-pond</link>
        </image>
        <description><![CDATA[&lt;p&gt;വൈക്കിലശ്ശേരി: ചോറോട് ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ വൈക്കിലശ്ശേരി തെരു ശ്മശാനം- വൈക്കിലശ്ശേരി യു.പി.സ്കൂൾ റോഡിന്റെ ഭിത്തി ഇടിഞ്ഞു വീണു. മാപ്ലക്കണ്ടി താഴ - കോടേരി താഴ തോട്ടിലേക്കാണ് കരിങ്കൽ ഭിത്തി ഇടിഞ്ഞു വീണത്. തോടിന്റെ കുന്നിയൂർ താഴ ഭാഗത്ത് തോട്ടിലേക്ക് കരിങ്കല്ലും മണ്ണും വീണത് കാരണം വെള്ളം ഒഴുകുന്നത് തടസ്സപ്പെട്ടു.&amp;nbsp;&lt;/p&gt;
&lt;p&gt;പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതിയിൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡാണിത്. ജില്ലാ പഞ്ചായത്തിന്റെ ആസ്തിരേഖയിൽപ്പെട്ട റോഡിന്റെ അറ്റകുറ്റപണികൾ ചെയ്യാത്തത് വർഷങ്ങളായി. വാഹന യാത്ര ദുഷ്കരമായിരിക്കുകയാണ്. പഞ്ചായ അംഗം രേഷ്മ പയോളത്തിൽ അറിയിച്ചതിനെ തുടർന്ന് ചോറോട് ഗ്രാമ പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം സ്ഥലം സന്ദർശിച്ചു. അടിയന്തിര നടപടികൾ കൈക്കൊള്ളാൻ മെമ്പർ നിർദ്ദേശിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-30 12:28:17</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>തെരുവ് നായ ആക്രമണത്തിൽ യുവതിക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Regional/all/chorod-street-dog-attack-women-injured</link>
        <guid>https://nattuvartha.news/news/Regional/all/chorod-street-dog-attack-women-injured</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785414375_611710.jpg</url>
          <title>തെരുവ് നായ ആക്രമണത്തിൽ യുവതിക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Regional/all/chorod-street-dog-attack-women-injured</link>
        </image>
        <description><![CDATA[&lt;p&gt;ചോറോട്: തെരുവ് നായക്കളുടെ ആക്രമണത്തിൽ ആക്ടിവ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പരിക്കേറ്റു. വൈക്കിലശ്ശേരിയിൽ നിന്നു മാങ്ങോട്ട് പാറയിലേക്കുള്ള യാത്രയിലാണ് ചോറോട് രാമത്ത് പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വച്ച് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. വൈക്കിലശ്ശേരി വാണി പറമ്പത്ത് പവിത്രന്റെ മകൾ നയനക്കാണ് പരിക്കേറ്റത്.&amp;nbsp;&lt;/p&gt;
&lt;p&gt;കഴിഞ്ഞ ദിവസം വൈകുന്നേരം റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പോക്കറ്റ് റോഡിൽ നിന്നും ക്ഷേത്ര കവാടത്തിലേക്ക് നായ്ക്കളുടെ സംഘം ഓടിയടുക്കുകയായിരുന്നു. ബൈക്കും യുവതിയും റോഡിൽ വിഴുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്തു. നായയും ഇവർക്കൊപ്പം വീണിരുന്നു. ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പേ വിഷബാധക്കുള്ള വാക്സിൻ വടകര ജില്ലാ ആശുപത്രിയിൽ നിന്നും ചെയ്തു വരികയാണ്.&lt;/p&gt;]]></description>
        <pubDate>2026-07-30 12:23:58</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>യൂത്ത് ലീഗ് ദിനം ആചരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/eramala-youth-league-day</link>
        <guid>https://nattuvartha.news/news/Regional/all/eramala-youth-league-day</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785414135_292245.jpg</url>
          <title>യൂത്ത് ലീഗ് ദിനം ആചരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/eramala-youth-league-day</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ഏറാമല പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ ശാഖകളിലും യൂത്ത് ലീഗ് ദിനം ആചരിച്ചു. കുന്നുമ്മക്കര ശാഖയിൽ മുസ്‌ലിം ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ അമ്മദ് പതാക ഉയർത്തി.&amp;nbsp;&amp;nbsp;&lt;/p&gt;
&lt;p&gt;മുസ്‌ലിം യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് ജനറൽ സെക്രട്ടറി മുർഷിദ് കാവിൽ, ശാഖ പ്രസിഡണ്ട് റസാഖ് നിടുംബ്രത്ത്, സെക്രട്ടറി നിഹാൽ കെ. കെ, ഷാഫി കാവിൽ,മുൻ മെമ്പർ ടി. എൻ റഫീഖ്, സമീർ കണ്ടോത്ത്, സകരിയ മൊട്ടേമ്മൽ, സിറാജ് വി. പി, മുഹമ്മദ്‌ ഒ. പി, ഇസ്മായിൽ വട്ടക്കാട്ട്, ഷംസു കാവിൽ, റഹീം പി. ടി. കെ, സിറാജ് കെ. കെ, ഫാറൂഖ് കെ. കെ എന്നിവർ പങ്കെടുത്തു.&lt;/p&gt;]]></description>
        <pubDate>2026-07-30 12:20:04</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഫയർ ആൻഡ് റെസ്ക്യൂ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു</title>
        <link>https://nattuvartha.news/news/Regional/all/chorod-hss-fire-and-rescue-class</link>
        <guid>https://nattuvartha.news/news/Regional/all/chorod-hss-fire-and-rescue-class</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785413947_134504.jpg</url>
          <title>ഫയർ ആൻഡ് റെസ്ക്യൂ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു</title>
          <link>https://nattuvartha.news/news/Regional/all/chorod-hss-fire-and-rescue-class</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ജിഎച്ച്എസ്എസ് ചോറോട്, കുരിക്കിലാടിൽ വടകര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജിഎച്ച്എസ്എസ് ചോറോട് ഹെഡ്മിസ്ട്രസ് ബീന പരിപാടി ഉദ്ഘാടനം ചെയ്തു. മെഴ്സി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, കുരിക്കിലാട് അധ്യാപക പരിശീലന വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്.&lt;/p&gt;
&lt;p&gt;വടകര ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജിജിത്ത്, ഷിജേഷ് എന്നിവർ മുങ്ങുന്നവരെ രക്ഷിക്കുന്ന രീതി, ശ്വാസതടസ്സമുണ്ടാകുന്നവർക്കുള്ള പ്രാഥമിക ശുശ്രൂഷ, സി.പി.ആർ. നൽകുന്ന വിധം, ഫയർ എക്സ്റ്റിങ്വിഷർ ഉപയോഗിക്കുന്ന രീതി എന്നിവ പ്രായോഗികമായി അവതരിപ്പിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-30 12:16:54</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പത്മശ്രീ മീനാക്ഷി ഗുരുക്കളെ ആദരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/vatakara-bjp-honour-meenakshi-gurukkal</link>
        <guid>https://nattuvartha.news/news/Regional/all/vatakara-bjp-honour-meenakshi-gurukkal</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785413626_516539.jpg</url>
          <title>പത്മശ്രീ മീനാക്ഷി ഗുരുക്കളെ ആദരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/vatakara-bjp-honour-meenakshi-gurukkal</link>
        </image>
        <description><![CDATA[&lt;p&gt;വടകര: നൂറുകണക്കിന് ശിഷ്യർക്ക് കളരി വിദ്യപകർന്നു നൽകിയ പത്മശ്രീ മീനാക്ഷി ഗുരുക്കളെ ഗുരു പൂർണിമ ദിനത്തിൽ ബി ജെ പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി ആർ പ്രഫുൽകൃഷ്ണൻ ആദരിച്ചു.&lt;/p&gt;
&lt;p&gt;ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: കെ ദീലിപ് , ജില്ലാ സെക്രട്ടറി രഗിലേഷ് അഴിയൂർ, ബിജെപി വടകര മണ്ഡലം ജനറൽ സെക്രട്ടറി  ഷനിലേഷ്, കിരൺ,അനിൽകുമാർ ,രതീഷ് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു&lt;/p&gt;]]></description>
        <pubDate>2026-07-30 12:11:18</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഗ്രാമകേളി വടകര ആദരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/vatakara-gramakeli-annual-program-honur</link>
        <guid>https://nattuvartha.news/news/Regional/all/vatakara-gramakeli-annual-program-honur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785412394_126678.jpg</url>
          <title>ഗ്രാമകേളി വടകര ആദരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/vatakara-gramakeli-annual-program-honur</link>
        </image>
        <description><![CDATA[&lt;p&gt;വടകര: സോഷ്യലിസ്റ്റ് കലാസാംസ്കാരിക കൂട്ടായ്മയായ ഗ്രാമകേളി വടകരയുടെ രജത ജൂബിലി വാർഷികത്തിന്റെ ഭാഗമായി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗൽഭരായ വ്യക്തിത്വങ്ങളെ ആദരിക്കുന്ന പരിപാടി &apos;ലെജൻഡ്&apos; സംഘടിപ്പിച്ചു. പരിപാടി മുൻമന്ത്രി കെ പി മോഹനൻ ഉൽഘാടനം ചെയ്തു. ഇന്ത്യയിൽ  മാറ്റങ്ങൾ കൊണ്ട് വന്നത് ജനത എന്ന മൂന്ന് അക്ഷരമാണ്, 1977 ലെ ജനതാ പാർട്ടിയുടെ ഭരണമാണ്. ഇന്ദിരാ കോൺഗ്രസിന്റെ ഏകാധിപത്യത്തിന് വിരാമമിട്ടത്.&amp;nbsp;&lt;/p&gt;
&lt;p&gt;ടി.എച്ച് അശോകൻ, പൂഴിയിൽ പത്മനാഭൻ, പി.എൻ. ഹരിദാസൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആർ.ജെ.ഡി.ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ ,എടയത്ത് ശ്രീധരൻ , ആയാടത്തിൽ രവീന്ദ്രൻ , സി. കുമാരൻ , മലയിൽ ബാലകൃഷ്ണൻ , പറമ്പത്ത് രാജൻ, രാജൻ കൊളാവിപ്പാലം, രമേശ് മേമുണ്ട, എൻ.പി .മഹേഷ് ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് &apos;ഇന്നലകളുടെ ശ്രുതി ലയം&apos; കലാപരിപാടിയും നടന്നു.&lt;/p&gt;]]></description>
        <pubDate>2026-07-30 11:50:42</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>&apos;കുട്ടോത്ത് -അട്ടക്കുണ്ട്കടവ് റോഡ് വികസനപ്രവർത്തനം ആരംഭിക്കണം&apos;</title>
        <link>https://nattuvartha.news/news/Regional/all/maniyoor-kuttoth-attakkund-road-work</link>
        <guid>https://nattuvartha.news/news/Regional/all/maniyoor-kuttoth-attakkund-road-work</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785412029_250492.jpg</url>
          <title>&apos;കുട്ടോത്ത് -അട്ടക്കുണ്ട്കടവ് റോഡ് വികസനപ്രവർത്തനം ആരംഭിക്കണം&apos;</title>
          <link>https://nattuvartha.news/news/Regional/all/maniyoor-kuttoth-attakkund-road-work</link>
        </image>
        <description><![CDATA[&lt;p&gt;മണിയൂർ: പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കുട്ടോത്ത് -അട്ടക്കുണ്ട്കടവ് റോഡ് പണി ആരംഭിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണിയൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ സമ്മേളനം എം. ചെക്കായിയുടെ അധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റിയംഗം സി. കെ. വിജയൻ ഉദ്ഘാടനം ചെയ്തു.പ്രവർത്തനറിപ്പോർട്ട് ഏരിയ സിക്രട്ടറിയും സംഘടനാറിപ്പോർട്ട് ജില്ലാജോയിന്റ് സിക്രട്ടറി എം.എം. ബാബുവും അവതരിപ്പിച്ചു.&lt;/p&gt;
&lt;p&gt;പുതിയ ഭാരവാഹികളായി എൻ. ടി. വത്സൻ പ്രസിഡണ്ടും വി. ഭാർഗവൻ സിക്രട്ടറിയും കെ. ഗോപാലൻ,ഐ. എം. കുഞ്ഞിക്കണ്ണൻ വൈസ്പ്രസിഡണ്ട്‌മാരും എം. പി. മനോഹരൻ, ടി. അനിൽകുമാർ ജോയിന്റ് സിക്രട്ടറിമാരും എം. ചെക്കായി ഖജാൻജിയുമായുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു.&lt;/p&gt;]]></description>
        <pubDate>2026-07-30 11:44:47</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഷാഫുൽ ഫെഡി കടവത്ത് മണ്ണിലിന് ആവള മഹാത്മയുടെ സ്നേഹാദരവ്</title>
        <link>https://nattuvartha.news/news/Regional/all/perambra-aaval-neet-exam-winner-honur</link>
        <guid>https://nattuvartha.news/news/Regional/all/perambra-aaval-neet-exam-winner-honur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785411856_450873.jpg</url>
          <title>ഷാഫുൽ ഫെഡി കടവത്ത് മണ്ണിലിന് ആവള മഹാത്മയുടെ സ്നേഹാദരവ്</title>
          <link>https://nattuvartha.news/news/Regional/all/perambra-aaval-neet-exam-winner-honur</link>
        </image>
        <description><![CDATA[&lt;p&gt;പേരാമ്പ്ര: നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ 396 ആം റാങ്ക് നേടി ആവള നാടിന്റെ അഭിമാനമായി മാറിയ ഷാഫുൽ ഫെഡി കടവത്ത് മണ്ണിലിനെ ആവള മഹാത്മ കൾച്ചറൽ &amp;amp; ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ ഉപഹാര സമർപ്പണം നടത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വിജയൻ ആവള അദ്ധ്യക്ഷത വഹിച്ചു.ഡോ: സുഗേഷ് കുമാർ , പ്രദീപ് കുമാർ കാവല്ലൂർ , വിജയൻ മലയിൽ, സുജീഷ് എൻ. എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-30 11:41:54</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>വിജയപഥം ഉദ്ഘാടനം ചെയ്തു</title>
        <link>https://nattuvartha.news/news/Regional/all/maniyoor-hss-vijayapadham-program</link>
        <guid>https://nattuvartha.news/news/Regional/all/maniyoor-hss-vijayapadham-program</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785411681_230515.jpg</url>
          <title>വിജയപഥം ഉദ്ഘാടനം ചെയ്തു</title>
          <link>https://nattuvartha.news/news/Regional/all/maniyoor-hss-vijayapadham-program</link>
        </image>
        <description><![CDATA[&lt;p&gt;മണിയൂർ: ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പഠന നിലവാരം ഉയർത്താനായി &apos;വിജയ പഥം27&apos; പ്രത്യേക പഠന പരിശീലന പരിപാടി ആരംഭിച്ചു. മവാക്ക് മണിയൂരിന്റെ സഹകരണത്തോടെ  നടത്തുന്ന പദ്ധതി എസ്പിസി അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ റെക്കീബ് ഉദ്ഘാടനം ചെയ്തു.&amp;nbsp;&lt;/p&gt;
&lt;p&gt;പ്രധാനധ്യാപൻ രാജീവൻ വളപ്പിൽകൂനി അധ്യക്ഷത വഹിച്ച ചടങ്ങിൽ  ലൈഫ് കോച്ചും മോട്ടിവേഷൻ സ്പീക്കറുമായ ഷാനവാസ് വയനാട് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ രഞ്ജിഷ ടിപി, മവാക് ചെയർമാൻ അബ്ദുൽറഷീദ് എംപി, വിജീഷ് പി പി, രമിത കെ, അമയ എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-30 11:39:15</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>മേമുണ്ടയിലെ മോഷണത്തിൽ ട്വിസ്റ്റ്; സംഭവം ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നെന്ന് പോലീസ്</title>
        <link>https://nattuvartha.news/news/Regional/all/memunda-theft-home-twist-police-not-taken-case</link>
        <guid>https://nattuvartha.news/news/Regional/all/memunda-theft-home-twist-police-not-taken-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785410979_492232.jpg</url>
          <title>മേമുണ്ടയിലെ മോഷണത്തിൽ ട്വിസ്റ്റ്; സംഭവം ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നെന്ന് പോലീസ്</title>
          <link>https://nattuvartha.news/news/Regional/all/memunda-theft-home-twist-police-not-taken-case</link>
        </image>
        <description><![CDATA[&lt;p&gt;വടകര: മേമുണ്ടയിലെ സിനിമ സ്റ്റൈൽ മോഷണ കേസിൽ വൻ ട്വിസ്റ്റ്. മോഷണം നടത്തിയത് ബന്ധു തന്നെ എന്ന് പോലീസ്. കൃത്യത്തിന് പിന്നിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കമെന്നും പോലീസ് പറഞ്ഞു. വീടിന്റെ മുറ്റത്തുനിന്നും അകത്തുനിന്നുമായി ബി.എം.ഡബ്ല്യു കാർ, ഹാർലി ഡേവിസൺ ബൈക്ക്, ആക്സസ് സ്കൂട്ടി എന്നിവയാണ് മോഷണം പോയത്. മുറ്റത്ത് ഉണ്ടായിരുന്ന സ്കോഡ കാര്  കൊണ്ട് പോവാൻ ശ്രമിച്ചെങ്കിലും സ്റ്റാർട്ട് ആവാത്തതിനാൽ കൊണ്ട് പോയിരുന്നില്ല.&lt;/p&gt;
&lt;p&gt;ഇന്നലെ വൈകുന്നേരം വീട് പൂട്ടി ബന്ധു വീട്ടിൽ പോയ വീട്ടുകാർ രാവിലെ തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം മനസിലാവുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഡി വൈ എസ് പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ സംഘം വീട്ടിൽ എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.  സംഭവത്തിൽ വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-30 11:13:39</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>കർണാടകയിൽ രണ്ടുലക്ഷത്തിലധികം എച്ച്ഐവി ബാധിതരുണ്ടെന്ന് റിപ്പോർട്ട്</title>
        <link>https://nattuvartha.news/news/Regional/all/two-lakhs-people-on-hiv-treatment-in-karnataka-latest</link>
        <guid>https://nattuvartha.news/news/Regional/all/two-lakhs-people-on-hiv-treatment-in-karnataka-latest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785403224_711569.jpg</url>
          <title>കർണാടകയിൽ രണ്ടുലക്ഷത്തിലധികം എച്ച്ഐവി ബാധിതരുണ്ടെന്ന് റിപ്പോർട്ട്</title>
          <link>https://nattuvartha.news/news/Regional/all/two-lakhs-people-on-hiv-treatment-in-karnataka-latest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബംഗളൂരു: &lt;/strong&gt;കർണാടകയിൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായതായി റിപ്പോർട്ട്. സംസ്ഥാനത്ത് നിലവില്‍ 2,60,000 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നും ഇതിൽ 2,05,000 പേര്‍ക്ക് മാത്രമാണ് ആന്റി റിട്രോവൈറല്‍ തെറാപ്പി ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;
&lt;p&gt;ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടനയുടെ (എന്‍എസിഒ) കണക്കുകള്‍ പ്രകാരം എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കര്‍ണാടക രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. അതേസമയം, റിപ്പോർട്ടിൽ യുവാക്കള്‍ക്കിടയിലെ എച്ച്‌ഐവി അണുബാധയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.18 നും 25 നും ഇടയില്‍ പ്രായമുള്ള 7,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ വൈറസ് ബാധിതരാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കര്‍ണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ (കെഎസ്എപിഎസ്) നിര്‍ദേശപ്രകാരം സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളേജുകളിൽ എച്ച്‌ഐവി പരിശോധനയും കൗണ്‍സിലിംഗ് ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-30 09:17:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അതിശക്തമായ മഴയ്ക്ക് സാധ്യത;നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/kerala-heavy-rain-orange-alert-1785402594</link>
        <guid>https://nattuvartha.news/news/Regional/all/kerala-heavy-rain-orange-alert-1785402594</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785402594_208828.jpg</url>
          <title>അതിശക്തമായ മഴയ്ക്ക് സാധ്യത;നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/kerala-heavy-rain-orange-alert-1785402594</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങിയ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്.നാളെ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ട് വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;30/07/2026: ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ&lt;/p&gt;
&lt;p&gt;31/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;30/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്&lt;/p&gt;
&lt;p&gt;31/07/2026: തൃശൂർ, പാലക്കാട്, മലപ്പുറം&lt;/p&gt;
&lt;p&gt;01/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 09:05:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നരിക്കുനിയിൽ തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/five-year-old-victim-of-drowning-incident</link>
        <guid>https://nattuvartha.news/news/Regional/all/five-year-old-victim-of-drowning-incident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785399815_891050.jpg</url>
          <title>നരിക്കുനിയിൽ തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/five-year-old-victim-of-drowning-incident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്&lt;/strong&gt; : നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്തിനു സമീപം തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരിച്ചു. കാവുംപൊയിൽ വയപ്പുറം കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ് - സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരിച്ചത്.&lt;/p&gt;
&lt;p&gt;തോട്ടിൽ വീണ ഹനയെ ഉടൻ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മൂർഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. മൃ&lt;/p&gt;]]></description>
        <pubDate>2026-07-30 08:21:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻചിറ്റ്</title>
        <link>https://nattuvartha.news/news/Regional/all/vd-satheesan-punarjani-project-vigilance-clearance</link>
        <guid>https://nattuvartha.news/news/Regional/all/vd-satheesan-punarjani-project-vigilance-clearance</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785399364_889711.jpg</url>
          <title>പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻചിറ്റ്</title>
          <link>https://nattuvartha.news/news/Regional/all/vd-satheesan-punarjani-project-vigilance-clearance</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. തെളിവുകളൊന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ കേസുകളിൽനിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സതീശനെതിരായ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;
&lt;p&gt;&apos;പുനർജനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിജിലൻസ് വളരെ വിശദമായി കാര്യങ്ങൾ പരിശോധിച്ചു. ആ പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ കേസുകളിൽനിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കഴിഞ്ഞ സർക്കാർ എടുത്ത കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വിജിലൻസ് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്&apos;, ചെന്നിത്തല പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 08:12:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാക് സ്വദേശിയുമായി നിരന്തരം വാട്സാപ്പ് ചാറ്റ്,​ ബേപ്പൂരിൽ യുവാവ്  കസ്റ്റഡിയിൽ</title>
        <link>https://nattuvartha.news/news/Regional/all/bengal-native-arrested-in-beypore-over-suspicious-whatsapp-chat-with-pakistan-citizen</link>
        <guid>https://nattuvartha.news/news/Regional/all/bengal-native-arrested-in-beypore-over-suspicious-whatsapp-chat-with-pakistan-citizen</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785398967_441421.jpg</url>
          <title>പാക് സ്വദേശിയുമായി നിരന്തരം വാട്സാപ്പ് ചാറ്റ്,​ ബേപ്പൂരിൽ യുവാവ്  കസ്റ്റഡിയിൽ</title>
          <link>https://nattuvartha.news/news/Regional/all/bengal-native-arrested-in-beypore-over-suspicious-whatsapp-chat-with-pakistan-citizen</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ പാകിസ്ഥാൻ ബന്ധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ യുവാവ് പാക് സ്വദേശിയുമായി നിരന്തരം വാട്സാപ്പ് ചാറ്റ് നടത്തിയിരുന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.ഇന്നലെ ഉച്ചയോടെ ഹാർബറിലെത്തിയ യുവാവിനെ സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് പൊലീസ് ചോദ്യം ചെയ്തത്.&amp;nbsp;&lt;/p&gt;
&lt;p&gt;മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയതെന്നായിരുന്നു യുവാവിന്റെ മറുപടി. എന്നാൽ ഏത് ബോട്ടിലാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് ആധാർ കാർഡ് പരിശോധിച്ചപ്പോഴാണ് ഇയാ‍ൾ ബംഗാൾ സ്വദേശിയാണെന്ന് വ്യക്തമായത്.യുവാവിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഇയാൾ പാക് പൗരനുമായി നിരന്തരം ചാറ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. തനിക്ക് യൂട്യൂബ് ചാനൽ ഉണ്ടെന്നും അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാൻ സ്വദേശിയുമായി ചാറ്റ് ചെയ്തതെന്നുമാണ് യുവാവിന്റെ വിശദീകരണം. എന്നാൽ ഇയാളുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.&lt;/p&gt;]]></description>
        <pubDate>2026-07-30 08:07:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എംഡിഎംഎ കേസ്; പിടിയിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ</title>
        <link>https://nattuvartha.news/news/Regional/all/vadakara-mdma-case-arrested-teachers-are-office-bearers-of-a-left-wing-organization</link>
        <guid>https://nattuvartha.news/news/Regional/all/vadakara-mdma-case-arrested-teachers-are-office-bearers-of-a-left-wing-organization</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785393851_508020.jpg</url>
          <title>എംഡിഎംഎ കേസ്; പിടിയിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ</title>
          <link>https://nattuvartha.news/news/Regional/all/vadakara-mdma-case-arrested-teachers-are-office-bearers-of-a-left-wing-organization</link>
        </image>
        <description><![CDATA[&lt;p style=&quot;text-align:start;&quot;&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;&lt;strong&gt;വടകര : &lt;/strong&gt;എം.ഡി.എം.എ കേസിൽ പിടിയിലായ അദ്ധ്യാപികമാർ ഇടത് അനുകൂല സംഘടനാ നേതാക്കളെന്ന് റിപ്പോർട്ട്. ഇവരുടെ സംഘടനാബന്ധം വെളിപ്പെടുത്തുന്ന പോസ്റ്ററുകൾ ഉൾപ്പെടെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിആർസിയിലെ അധ്യാപകരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) പേരാമ്പ്ര ബ്രാഞ്ചിന്റെ കൺവീനറും ജോയിന്റ് കൺവീനറുമായിരുന്നു കാവ്യയും നീഷ്‌മയും എന്നാണ് ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. &lt;/span&gt;&lt;/p&gt;
&lt;p style=&quot;text-align:start;&quot;&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;ബിആർസിയിലെ ഭൂരിപക്ഷം നിയമനങ്ങളും താൽക്കാലിക കരാർ നിയമനങ്ങളാണ്. ഒരുവർഷത്തേക്കാണ് നിയമനമെങ്കിലും രാഷ്ട്രീയ ബന്ധത്തിന്റെയും സ്വാധീനത്തിന്റെയും ഫലമായി കരാറുകൾ ഓരോവർഷവും ഇവർക്കുതന്നെ പുതുക്കി നൽകാറുണ്ട്.ഇരുവരും രണ്ടുവർഷംമുമ്പാണ് കെആർടിഎയുടെ ബ്രാഞ്ച് ഭാരവാഹികളായിരുന്നതെന്നും അപ്പോൾ അവർക്ക് ലഹരിമാഫിയയുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് സംഘടനാ നേതാക്കൾ പറയുന്നത്.&lt;/span&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-30 06:42:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോഴിക്കോട്‌ മെഡിക്കൽ  കോളേജിൽ 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി</title>
        <link>https://nattuvartha.news/news/Regional/all/16-year-old-girls-leg-gets-stuck-in-toilet-closet-at-medical-college-rescued-safely</link>
        <guid>https://nattuvartha.news/news/Regional/all/16-year-old-girls-leg-gets-stuck-in-toilet-closet-at-medical-college-rescued-safely</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785387225_919656.jpg</url>
          <title>കോഴിക്കോട്‌ മെഡിക്കൽ  കോളേജിൽ 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി</title>
          <link>https://nattuvartha.news/news/Regional/all/16-year-old-girls-leg-gets-stuck-in-toilet-closet-at-medical-college-rescued-safely</link>
        </image>
        <description><![CDATA[&lt;p&gt;&lt;/p&gt;
&lt;p&gt;കോഴിക്കോട്‌: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി. 31ാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന മഞ്ചേരി സ്വദേശിനിയാണ്‌ അപകടത്തിൽപ്പെട്ടത്‌. ബുധനാഴ്ച  വൈകിട്ട്‌ ആറരയോടെയാണ്‌ സംഭവം. വാർഡിനോട്‌ ചേർന്ന ശുചിമുറിയിലെ ക്ലോസറ്റിലാണ്‌ കുട്ടിയുടെ കാൽ കുടുങ്ങിയത്‌. വഴുതി വീണാണ്‌ അപകടമുണ്ടായത്‌.&lt;/p&gt;
&lt;p&gt;വെള്ളിമാട്‌കുന്ന്‌ ഫയർ ഫോഴ്സ്‌ സംഭവസ്ഥലത്തെത്തി ക്ലോസറ്റിന്റെ ഒരുഭാഗം പൊളിച്ച്‌ കുട്ടിയെ രക്ഷപ്പെടുത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 04:51:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വീര്‍ത്ത് സോഫ്റ്റായ ചപ്പാത്തി  ഉണ്ടാക്കാൻ ചില എളുപ്പവഴികളുണ്ട്</title>
        <link>https://nattuvartha.news/news/Sections/all/how-to-cook-soft-and-ballooned-chappathi-in-home</link>
        <guid>https://nattuvartha.news/news/Sections/all/how-to-cook-soft-and-ballooned-chappathi-in-home</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785386937_909851.jpg</url>
          <title>വീര്‍ത്ത് സോഫ്റ്റായ ചപ്പാത്തി  ഉണ്ടാക്കാൻ ചില എളുപ്പവഴികളുണ്ട്</title>
          <link>https://nattuvartha.news/news/Sections/all/how-to-cook-soft-and-ballooned-chappathi-in-home</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബ&lt;/strong&gt;ലൂണ്‍ പോലെ വീര്‍ത്ത ചപ്പാത്തി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഇവ വീട്ടില്‍ ഉണ്ടാക്കിയെടുക്കാന്‍ പലരും മെനക്കിടാറില്ല. പക്ഷേ വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ ചപ്പാത്തി ഉണ്ടാക്കിയെടുക്കാന്‍ കഴിയും. പക്ഷേ ഇതിനായി ഗോതമ്പ് മാവ് തിരഞ്ഞെടുക്കുന്നത് മുതല്‍ ചപ്പാത്തി ചുട്ടെടുക്കുന്നത് വരെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ വളരെ ശ്രദ്ധയോടെ വേണം ഇത് ചെയ്യാന്‍.ചെറിയ ഒരു അശ്രദ്ധ പോലും ചപ്പാത്തിയുടെ ഗുണനിലവാരത്തെ കാര്യമായി ബാധിച്ചേക്കാം. നല്ല ഗുണനിലവാരമുള്ള ഗോതമ്പ് പൊടി തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൊടിയുടെ ഗുണനിലവാരം ചപ്പാത്തിയുടെ സ്വാദിനേയും ഗുണനിലവാരത്തേയും സ്വാധീനിക്കും.&amp;nbsp;&lt;/p&gt;
&lt;p&gt;&amp;nbsp;ചപ്പാത്തിയുണ്ടാക്കാന്‍ നല്ലത് പൊടിപ്പിച്ചെടുത്ത മാവ് ഉപയോഗിക്കുന്നതാണ്. മാവ് തയ്യാറാക്കുമ്പോള്‍ ഒരേ സമയം ഒരുപാട് വെള്ളം ചേര്‍ക്കുന്നതിന് പകരം അല്‍പ്പം അല്‍പ്പമായി ചേര്‍ത്ത് കൊടുക്കുന്നതാണ്.ചെറിയ അളവില്‍ ഒന്നിലധികം തവണയായി വെള്ളം ചേര്‍ത്ത് കൊടുക്കുന്നത് മാവിന്റെ സന്തുലിത അവസ്ഥ നിലനിര്‍ത്തുകയും മെച്ചപ്പെട്ട സ്വാദില്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുകയും ചെയ്യും.&amp;nbsp;&lt;/p&gt;
&lt;p&gt;മാവ് കുഴയ്ക്കുമ്പോള്‍ പച്ചവെള്ളത്തിന് പകരം ഇളം ചൂട് വെള്ളം ചേര്‍ത്ത് കൊടുക്കുന്നതാണ് നല്ലത്. ഇത് മാവിലെ ഗ്ലൂറ്റന്‍ സജീവമാകുന്നതിനും അതിലൂടെ നല്ല വഴക്കമുള്ളതാകുന്നതിനും സഹായിക്കും. അതുപോലെ തന്നെ സോഫ്റ്റായി ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യും. കൈപ്പത്തി ഉപയോഗിച്ച് നന്നായി മാവ് കുഴയ്ക്കുകയാണ് പിന്നീട് ചെയ്യേണ്ടത്. ഇതിന് ശേഷം മീഡിയം ഫ്‌ളേമില്‍ തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തി വളരെ മൃദുവായിരിക്കുകയും ബലൂണ്‍ പോലെ വീര്‍ത്ത് വരികയും ചെയ്യും.&lt;/p&gt;]]></description>
        <pubDate>2026-07-30 04:47:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കെ.എസ്.ആർ.ടി.സി കൊറിയർ കരാർ അവസാനിപ്പിച്ചു; ബുക്കിങ്ങും നിർത്തി</title>
        <link>https://nattuvartha.news/news/Regional/all/ksrtc-ends-courier-contract</link>
        <guid>https://nattuvartha.news/news/Regional/all/ksrtc-ends-courier-contract</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785386306_939486.jpg</url>
          <title>കെ.എസ്.ആർ.ടി.സി കൊറിയർ കരാർ അവസാനിപ്പിച്ചു; ബുക്കിങ്ങും നിർത്തി</title>
          <link>https://nattuvartha.news/news/Regional/all/ksrtc-ends-courier-contract</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തി​രു​വ​ന​ന്ത​പു​രം&lt;/strong&gt;: കെ.​എ​സ്.​ആ​ര്‍.​ടി.​സി കൊ​റി​യ​ര്‍ ന​ട​ത്തി​പ്പി​നാ​യി സ്വകാര്യ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. പു​തി​യ ടെ​ന്‍ഡ​ര്‍ ക്ഷ​ണി​ക്കും. ന​ട​ത്തി​പ്പി​ലെ പോ​രാ​യ്മ​യെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. കൊ​റി​യ​ർ ബു​ക്കി​ങ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി പു​ന​രാ​രം​ഭി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.&lt;/p&gt;
&lt;p&gt;2023 ജൂ​ണി​ല്‍ ആ​രം​ഭി​ച്ച കൊ​റി​യ​ര്‍ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് പു​റംക​രാ​ര്‍ ന​ല്‍കി​യ​ത്. നേ​രി​ട്ട് ന​ട​ത്തി​യ​പ്പോ​ള്‍ 1.5 കോ​ടി രൂ​പ​യു​ടെ ലാ​ഭം നേ​ടി​യ പ​ദ്ധ​തി​യാ​ണ് 2025 സെ​പ്റ്റം​ബ​റി​ല്‍ ആ​ന്ധ്ര ക​മ്പ​നി​ക്ക്​ പു​റം​ക​രാ​ർ ന​ൽ​കി​യ​ത്.വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി 44 കൗ​ണ്ട​റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൃ​ത്യ​മാ​യി കൊ​റി​യ​ര്‍ എ​ത്തി​ക്കാ​ത്ത​ത് പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​റം​ക​രാ​ര്‍ ന​ല്‍കി​യ​ത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-30 04:36:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/kozhikode-man-arrested-for-sexual-assault-on-minor-boy-pocso</link>
        <guid>https://nattuvartha.news/news/Regional/all/kozhikode-man-arrested-for-sexual-assault-on-minor-boy-pocso</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785385236_233999.jpg</url>
          <title>പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/kozhikode-man-arrested-for-sexual-assault-on-minor-boy-pocso</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട് : &lt;/strong&gt;പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ. ചെറുവണ്ണൂർ നല്ലളം സ്വദേശി പേരൂർ പറമ്പ് വീട്ടിൽ മൂസക്കോയ (62) ആണ് നല്ലളം പൊലീസിന്റെ പിടിയിലായത്. 13 വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ട് പോയി പൂളക്കടവ്  പാലത്തിന് സമീപത്ത് നിർത്തിയിട്ട പ്രതിയുടെ കാറിൽ വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;ആൺകുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി വിട്ടയച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 04:16:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബിരിയാണി വിളമ്പാൻ ഫണ്ടില്ല; സ്കൂളുകളിൽ വീണ്ടും ചോറും കറിയും</title>
        <link>https://nattuvartha.news/news/Regional/all/school-mid-day-meal-funding-crisis</link>
        <guid>https://nattuvartha.news/news/Regional/all/school-mid-day-meal-funding-crisis</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785384480_892444.jpg</url>
          <title>ബിരിയാണി വിളമ്പാൻ ഫണ്ടില്ല; സ്കൂളുകളിൽ വീണ്ടും ചോറും കറിയും</title>
          <link>https://nattuvartha.news/news/Regional/all/school-mid-day-meal-funding-crisis</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്കൂൾ ഉച്ചഭക്ഷണപ്പട്ടികയിൽ ഇടം പിടിച്ച ബിരിയാണി വിളമ്പാൻ ഫണ്ടില്ലാതെ സർക്കാർ. മെനു പരിഷ്കരിച്ചെങ്കിലും പണം മാറ്റിവെക്കാതിരുന്നതാണ് പ്രതിസന്ധിയായത്. ഫ്രൈഡ് റൈസും ബിരിയാണിയും മുട്ടയും ഉൾപ്പെടുത്തിയാണ് കഴിഞ്ഞ അധ്യയന വർഷം മെനു പരിഷ്കരിച്ചത്. പണം അനുവദിക്കാത്തതിനാൽ പരിഷ്കരണം മിക്ക സ്കൂളിലും നടപ്പായില്ല.&lt;/p&gt;
&lt;p&gt;ഏതുഭക്ഷണം നൽകാമെന്ന് സ്കൂളിലെ ഉച്ചഭക്ഷണക്കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം. വെജിറ്റബിൾ ബിരിയാണി, മുട്ടക്കറി, തേങ്ങാച്ചോറ്, കാരറ്റ് ചോറ്, എന്നിവ ഇതിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല. നിലവിലുള്ള ഫണ്ട് ഉപയോഗിച്ച് ചോറും രണ്ടുകറിയും മാത്രമേ നൽകാനാവൂ. ആഴ്ചയിലൊരിക്കലായിരുന്നു ബിരിയാണി നൽകിയിരുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;അഞ്ചാംക്ലാസുവരെയുള്ള കുട്ടികൾക്ക് ദിവസം 6.19 രൂപയും ആറുമുതൽ എട്ടുവരെയുള്ളവർക്ക് 9.29 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റംകാരണം ഈ തുകയ്ക്ക് ചോറും കറിയുംപോലും നൽകാനാകാത്ത അവസ്ഥയാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-30 04:01:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത</title>
        <link>https://nattuvartha.news/news/Regional/all/power-exchange-crisis</link>
        <guid>https://nattuvartha.news/news/Regional/all/power-exchange-crisis</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785381993_45009.jpg</url>
          <title>സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത</title>
          <link>https://nattuvartha.news/news/Regional/all/power-exchange-crisis</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും മൂലമുണ്ടായ കടുത്ത വേനൽ പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ വൻ കുറവ് അനുഭവപ്പെടുന്നതാണ് കേരളത്തെയും പ്രതിസന്ധിയിലാക്കുന്നത്.&lt;/p&gt;
&lt;p&gt;പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമായില്ലെങ്കിൽ, ഇന്ന് (30.07.2026 - വ്യാഴാഴ്ച) വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ (ഉയർന്ന ഉപഭോഗ വേളയിൽ) സംസ്ഥാനത്ത് ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 03:23:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കസ്റ്റഡി മർദന ആരോപണം; കുണ്ടറ സി.പി.ഒ എസ്. ശ്രീജിത്തിന് സസ്പെൻഷൻ</title>
        <link>https://nattuvartha.news/news/Regional/all/allegations-of-custodial-torture-kundara-cpo-s-sreejith-suspended</link>
        <guid>https://nattuvartha.news/news/Regional/all/allegations-of-custodial-torture-kundara-cpo-s-sreejith-suspended</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785381566_853034.jpg</url>
          <title>കസ്റ്റഡി മർദന ആരോപണം; കുണ്ടറ സി.പി.ഒ എസ്. ശ്രീജിത്തിന് സസ്പെൻഷൻ</title>
          <link>https://nattuvartha.news/news/Regional/all/allegations-of-custodial-torture-kundara-cpo-s-sreejith-suspended</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം&lt;/strong&gt;: കുണ്ടറയിൽ യുവാവ് കസ്റ്റഡി മർദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ സി.പി.ഒ എസ് ശ്രീജിത്തിന് സസ്പെൻഡ് ചെയ്തു. യുവാവിനെ മർദിച്ചെന്ന ആരോപണം നിലനിൽക്കെ അന്വേഷണ വിധേയമായാണ് റൂറൽ എസ്പി സി.പി.ഒയെ സസ്പെൻഡ് ചെയ്തത്. യുവാവിനെ കസ്റ്റഡിൽ എടുത്തപ്പോൾ നടപടി ക്രമങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വ്യാപക വീഴ്ച സംഭവിച്ചെന്നും ഉത്തരവിൽ പറയുന്നു. സിയാദിനെ പൊലീസ് ജീപ്പിൽവെച്ച് ശ്രീജിത്ത് മർദിച്ചതിനെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്നാണെന്ന ആരോപണം ശക്തമായിരുന്നു. അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളും മൊഴികളും പരിശോധിച്ചു വരികയാണ്.&lt;/p&gt;
&lt;p&gt;ജൂൺ 16നാണ് അയൽവാസിയായ വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയിൽ സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ജൂലൈ 17ന് സിയാദിനെ പൊലീസ് വിട്ടയച്ചിരുന്നു. എന്നാൽ, സിയാദിന് ബന്ധമില്ലാത്ത കേസിലാണ് വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് പിന്നീട് വ്യക്തമായി. നട്ടെല്ലിനേറ്റ ക്ഷതം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 25നായിരുന്നു സിയാദ് മരിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 03:15:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/kerala-heavy-rain-orange-alert</link>
        <guid>https://nattuvartha.news/news/Regional/all/kerala-heavy-rain-orange-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785381176_271786.jpg</url>
          <title>സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/kerala-heavy-rain-orange-alert</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ഇന്ന് അതിശ്കതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷന്‍ സെന്ററുകൾ, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.&lt;/p&gt;
&lt;p&gt;നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ പത്തനംതിട്ട, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-30 03:11:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/wild-gaur-attack-death</link>
        <guid>https://nattuvartha.news/news/Regional/all/wild-gaur-attack-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785380906_228388.jpg</url>
          <title>കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/wild-gaur-attack-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം:&lt;/strong&gt; കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബീമാ മൻസിലിൽ ബഷീറാണ് (68) മരിച്ചത്. ഇന്ന് രാവിലെ കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയാണ് കാട്ടുപോത്ത് ബഷീറിനെ ആക്രമിച്ചത്. സ്ഥലത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;നിരന്തരം കാട്ടുപോത്തിന്റെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്ന് മുൻപും നാട്ടുകാർ പറഞ്ഞിട്ടുണ്ട്. ഇതിന് കൃത്യമായ നടപടി വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് പറയുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 03:05:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് വി മുരളീധരൻ എംഎൽഎയ്ക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Regional/all/v-muraleedharan-thulabharam-accident</link>
        <guid>https://nattuvartha.news/news/Regional/all/v-muraleedharan-thulabharam-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785380572_802070.jpg</url>
          <title>തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് വി മുരളീധരൻ എംഎൽഎയ്ക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Regional/all/v-muraleedharan-thulabharam-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തി​രു​വ​ന​ന്ത​പു​രം&lt;/strong&gt;​:​ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒരു ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​തു​ലാ​ഭാ​ര​ത്തി​നി​ടെ​ ​ത്രാ​സി​ന്റെ​ ​ക​യ​ർ​ ​പൊ​ട്ടി​വീ​ണ് ​വി.​മു​ര​ളീ​ധ​ര​ൻ​ ​എം.​എ​ൽ.​എ​യ്ക്ക് ​പ​രി​ക്കേ​റ്റു.​ ​കാ​ലി​നാ​ണ് ​പ​രി​ക്ക്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടാ​ണ് ​സം​ഭ​വം.​ ​തു​ലാ​ഭാ​രം​ ​ന​ട​ത്തു​ന്ന​തി​നി​ടെ​ ​ത്രാ​സ് ​പൊ​ട്ടി​യ​തോ​ടെ​ ​എം.​എ​ൽ.​എ​ ​നി​ല​ത്തു​വീ​ണു.​ ​&lt;/p&gt;
&lt;p&gt;പൊ​ട്ടി​യ​ ​ത്രാ​സ് ​കാ​ലി​ൽ​ ​പ​തി​ച്ചാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​അ​ദ്ദേ​ഹം​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യ​താ​യി​ ​എം.​എ​ൽ.​എ​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-30 03:00:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓറഞ്ച് അലർട്ട് ; മൂന്നാറിൽ ഗതാഗത നിയന്ത്രണം</title>
        <link>https://nattuvartha.news/news/Regional/all/munnar-traffic-restrictions-orange-alert-updates</link>
        <guid>https://nattuvartha.news/news/Regional/all/munnar-traffic-restrictions-orange-alert-updates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785321474_161226.jpg</url>
          <title>ഓറഞ്ച് അലർട്ട് ; മൂന്നാറിൽ ഗതാഗത നിയന്ത്രണം</title>
          <link>https://nattuvartha.news/news/Regional/all/munnar-traffic-restrictions-orange-alert-updates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തൊടുപുഴ: &lt;/strong&gt;കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഇടുക്കി ജില്ലയിൽ 29, 31, 01 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.&lt;/p&gt;
&lt;p&gt;കനത്ത മഴയെ തുടർന്ന് നേരത്തേ ഈ മേഖലയിൽ റോഡിൽ വിള്ളൽ കണ്ടെത്തിയതും കഴിഞ്ഞ ദിവസം ഹെഡ് വർക്സ് ഡാമിന് സമീപം മണ്ണിടിച്ചിലുണ്ടായ സാഹചര്യവും കണക്കിലെടുത്താണ് കളക്ടറുടെ നിർദേശം. മണ്ണിടിച്ചിലുണ്ടായ ഹെഡ് വർക്‌സ് ഡാമിന് സമീപം ഒരുവരി മാത്രമായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ മൂലം ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ വഴിയുള്ള ഗതാഗതം പരമാവധി ഒഴിവാക്കാൻ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ഗതാഗതം പുന:സ്ഥാപിക്കുമെന്നും കളക്ടർ അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-29 10:30:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി</title>
        <link>https://nattuvartha.news/news/Regional/all/missing-malayali-youtuber-dilshad-found</link>
        <guid>https://nattuvartha.news/news/Regional/all/missing-malayali-youtuber-dilshad-found</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785320860_776958.jpg</url>
          <title>കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി</title>
          <link>https://nattuvartha.news/news/Regional/all/missing-malayali-youtuber-dilshad-found</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: &lt;/strong&gt;കാണാതായ മലയാളി യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി.ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ മേഘാലയയിൽ നിന്നാണ് കണ്ടെത്തിയത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ദിൽഷാദിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഘാലയയിലെ ഖാസി ഹിൽസ് ഫോറസ്റ്റ് മേഖലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. നാല് ദിവസമായി അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.&lt;/p&gt;
&lt;p&gt;&apos;യാത്ര ടുഡേ&apos; എന്ന യൂട്യൂബ് ചാനലിൽ ദിൽഷാദിന് നിരവധി ഫോളോവേഴ്സുണ്ട്. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി അദ്ദേഹം വീട്ടിൽ നിന്ന് പോയത്. നാലുദിവസമായി യാതൊരു വിവരവുമില്ലെന്ന് കുടുംബം തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. യൂട്യൂബ് വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി ദിൽഷാദ് വിവിധ സ്ഥലങ്ങളിലേക്ക് യാത്രകൾ നടത്താറുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-29 10:24:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എംഡിഎംഎ കേസ്; ശമ്പളം 13000 മാത്രം, അക്കൗണ്ടിൽ ലക്ഷങ്ങൾ, അധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടിയേക്കും</title>
        <link>https://nattuvartha.news/news/Regional/all/vadakara-mdma-case-asset-seizure-investigation</link>
        <guid>https://nattuvartha.news/news/Regional/all/vadakara-mdma-case-asset-seizure-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785320501_647228.jpg</url>
          <title>എംഡിഎംഎ കേസ്; ശമ്പളം 13000 മാത്രം, അക്കൗണ്ടിൽ ലക്ഷങ്ങൾ, അധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടിയേക്കും</title>
          <link>https://nattuvartha.news/news/Regional/all/vadakara-mdma-case-asset-seizure-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര: &lt;/strong&gt;എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ അടക്കമുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിലേക്ക് പോലീസ്. പ്രതികളുടെ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന കണ്ടെത്തലിലാണ് പോലീസുള്ളത്.&lt;/p&gt;
&lt;p&gt;പന്ത്രണ്ടായിരവും പതിമൂവായിരവും മാത്രം ശമ്പളമുള്ളവരാണ് അധ്യാപികമാർ. പക്ഷെ ഇവരുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആഢംബര ജീവിതം നയിച്ചതിനും പോലീസ് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ ലഹരി വിൽപ്പന വഴി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയോ എന്ന് അന്വേഷിക്കുമെന്ന് കണ്ണൂർ റെയിഞ്ച് ഡിഐജി കെ.കാർത്തിക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.&lt;/p&gt;
&lt;p&gt;കഴിഞ്ഞ 28-ാം തീയതി പിടിയിലായ സഫുവാൻ അടക്കം അഞ്ച് പ്രതികളാണ് കേസിൽ ഇപ്പോൾ പിടിയിലായിരിക്കുന്നത്..അവസാനം പിടിയിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു കോടി രൂപയിലധികമാണ് ഇടപാട് നടന്നത്. സാധാരണ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ജിജിലിന്റെ അക്കൗണ്ടിലേക്ക് ഇത്രയും പണം വന്നത് ലഹരി ഇടപാടിലൂടെയാണ് എന്നാണ് പോലീസ് കണക്കു കൂട്ടുന്നത്. പ്രതികൾ ലഹരി വിൽപ്പന വഴി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കിൽ എൻഡിപിഎസ് നിയമപ്രകാരം പിടിച്ചെടുക്കുമെന്നും ഡിഐജി കെ.കാർത്തിക് പറഞ്ഞു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-29 10:18:17</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/heavy-rain-alert-for-nexy-five-days-in-kerala</link>
        <guid>https://nattuvartha.news/news/Regional/all/heavy-rain-alert-for-nexy-five-days-in-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785316125_307416.jpg</url>
          <title>അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/heavy-rain-alert-for-nexy-five-days-in-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ഓറഞ്ച് അലർട്ട്&lt;/strong&gt;&lt;/p&gt;
&lt;p&gt;29/07/2026: ഇടുക്കി, വയനാട്, കണ്ണൂർ&lt;/p&gt;
&lt;p&gt;30/07/2026: കോഴിക്കോട്, വയനാട്, കണ്ണൂർ3&lt;/p&gt;
&lt;p&gt;1/07/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്0&lt;/p&gt;
&lt;p&gt;1/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;യെല്ലോ അലർട്ട്&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;29/07/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട്&lt;/p&gt;
&lt;p&gt;30/07/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്&lt;/p&gt;
&lt;p&gt;31/07/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്&lt;/p&gt;
&lt;p&gt;01/08/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;]]></description>
        <pubDate>2026-07-29 09:06:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വയനാട്ടിൽ കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം</title>
        <link>https://nattuvartha.news/news/Regional/all/heavy-rains-in-wayanad-restrictions-at-tourist-spots</link>
        <guid>https://nattuvartha.news/news/Regional/all/heavy-rains-in-wayanad-restrictions-at-tourist-spots</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785313352_111553.jpg</url>
          <title>വയനാട്ടിൽ കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം</title>
          <link>https://nattuvartha.news/news/Regional/all/heavy-rains-in-wayanad-restrictions-at-tourist-spots</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൽപറ്റ&lt;/strong&gt;: ജില്ലയില്‍ രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കലക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു.&lt;/p&gt;
&lt;p&gt;ക്വാറികളുടെ പ്രവർത്തനവും വിലക്കി. ഹോം സ്റ്റേ, റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അഡ്വഞ്ചര്‍ ടൂറിസം സെന്ററുകളുടെയും പ്രവർത്തനവും ട്രക്കിങ്ങും നിര്‍ത്തിവെക്കണമെന്നാണ് ഉത്തരവ്. ജില്ലയില്‍ ദുരന്തസാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.&lt;/p&gt;
&lt;p&gt;ടൗണ്‍ഷിപ്പ് നിര്‍മാണ മേഖലയില്‍ മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന പ്രദേശത്തെ കുടുംബങ്ങളെ മാറ്റിതാമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍, കല്‍പറ്റ നഗരസഭ സെക്രട്ടറിമാര്‍ സംയുക്തമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ അറിയിച്ചു. കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത മേഖല, മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളിലെ ആളുകളെ ആവശ്യമെങ്കില്‍ മാറ്റിതാമസിപ്പിക്കാന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടിറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 52(ബി) പ്രകാരം ശിക്ഷാ നടപപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-29 08:20:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാളവണ്ടിയോട്ടത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Regional/all/youth-stabbed-to-death-accused-arrested</link>
        <guid>https://nattuvartha.news/news/Regional/all/youth-stabbed-to-death-accused-arrested</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785309476_314976.jpg</url>
          <title>കാളവണ്ടിയോട്ടത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Regional/all/youth-stabbed-to-death-accused-arrested</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട് :&lt;/strong&gt; കാളവണ്ടിയോട്ടത്തിന്റെ പരിശീലനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വടകരപ്പതി ആട്ടയാംപതി ലാലാക്കാട് കള്ളംപുളിയാർ വീട്ടിൽ നെൽസൺ (32), കെരാമ്പാറ എളയാട്ടുകളം കുഞ്ചാൻ വീട്ടിൽ ജെൻസൺ (29) എന്നിവരാണ് തിങ്കളാഴ്ച രാത്രി കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ചൊവ്വാഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി.&lt;/p&gt;
&lt;p&gt;ലാലാക്കാട് സ്വദേശി എസ് മുഹമ്മദ് ഷെഫീഖാണ്‌ (24) കുത്തേറ്റ് മരിച്ചത്. സുഹൃത്തായ സിംസൺ മാർട്ടിൻ (17) ഗുരുതര പരിക്കുകളോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച  രാത്രി വടകരപ്പതി ലാലാക്കാട്ടിലായിരുന്നു സംഭവം&lt;/p&gt;
&lt;p&gt;ഒളിവിൽപ്പോയ പ്രതികൾക്കായി തമിഴ്നാട്ടിലും കർണാടകയിലും പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-29 07:14:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുറുന്തോടി നോച്ചിയില്‍ യാദവ് കൃഷ്ണ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/yadav-krishna-passed-away</link>
        <guid>https://nattuvartha.news/news/Sections/all/yadav-krishna-passed-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785309039_289252.jpg</url>
          <title>കുറുന്തോടി നോച്ചിയില്‍ യാദവ് കൃഷ്ണ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/yadav-krishna-passed-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മണിയൂര്‍:&lt;/strong&gt; കുറുന്തോടി മാപ്പിള എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി യാദവ് കൃഷ്ണ (7)അന്തരിച്ചു. നോച്ചിയില്‍ ബിജു, ജിജ ദമ്പതികളുടെ മകനാണ്. സഹോദരി: സ്വാതി.സംസ്‌കാരം ഇന്ന് (ബുധന്‍) ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.&lt;/p&gt;]]></description>
        <pubDate>2026-07-29 07:08:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുറ്റിപ്പുറം ബസ്സപകടത്തിന് കാരണം അമിതവേഗവും റോഡിന്റെ അശാസ്ത്രീയതയുമെന്ന് നിഗമനം</title>
        <link>https://nattuvartha.news/news/Regional/all/kuttippuram-bus-accident-was-caused-by-the-buss-excessive-speed</link>
        <guid>https://nattuvartha.news/news/Regional/all/kuttippuram-bus-accident-was-caused-by-the-buss-excessive-speed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785308261_959641.jpg</url>
          <title>കുറ്റിപ്പുറം ബസ്സപകടത്തിന് കാരണം അമിതവേഗവും റോഡിന്റെ അശാസ്ത്രീയതയുമെന്ന് നിഗമനം</title>
          <link>https://nattuvartha.news/news/Regional/all/kuttippuram-bus-accident-was-caused-by-the-buss-excessive-speed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കുറ്റിപ്പുറം:&lt;/strong&gt; ദേശീയപാതയിൽ ഞായറാഴ്ച നടന്ന വാഹനാപകടം ബസിന്റെ അമിതവേഗവും റോഡിന്റെ അശാസ്ത്രീയതയും കാരണമാണെന്ന് പ്രാഥമിക റിപ്പോർട്ട്‌. ഹൈഡ്രോപ്ലെയിനിങ് അപകടസാധ്യത വര്‍ധിപ്പിച്ചെന്നും റോഡിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. അപകടമുണ്ടായ സ്ഥലത്ത് സര്‍വിസ് റോഡ് നല്‍കിയത് അപകടങ്ങള്‍ക്കിടയാക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.&lt;/p&gt;
&lt;p&gt;അപകടം നടന്ന പാതയില്‍ ഹൈഡ്രോപ്ലെയിനിങ്ങിനുള്ള സാധ്യത കൂടുതലാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റിന്റെ പ്രാഥമിക നിഗമനം. റോഡിനും ടയറിനുമിടയില്‍ വെള്ളപ്പാളി രൂപപ്പെട്ട് ഇവ തമ്മിലുള്ള ഘര്‍ഷണം നഷ്ടപ്പെടാന്‍ സാധ്യതയുള്ള മേഖലയാണിത്. എതിര്‍ദിശയിലുള്ള റോഡിലെ വെള്ളം ഒലിച്ചുവരുന്നത് അപകടം നടന്ന ഭാഗത്തെ റോഡിലേക്കാണ്. ദേശീയപാതയില്‍ ഇത് അനുവദനീയമല്ല. ഓരോ ഭാഗത്തെയും വെള്ളം അതേ ഭാഗത്തേക്ക് ഒഴുക്കിക്കളയണം. വെള്ളമുള്ള റോഡിലൂടെ അമിതവേഗത്തില്‍ വന്നതോടെ ബസിന്റെ ടയറും റോഡും തമ്മിലുള്ള ഘര്‍ഷണബലം നഷ്ടപ്പെട്ടിരിക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-29 06:53:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>താമരശേരിയിൽ പെൺകുട്ടിയുടെ മുറിയിൽ ഒളിച്ചുകയറി യുവാവ്; പൂട്ടിയിട്ട് വീട്ടുകാർ</title>
        <link>https://nattuvartha.news/news/Regional/all/kozhikode-pocso-case</link>
        <guid>https://nattuvartha.news/news/Regional/all/kozhikode-pocso-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785307857_622127.jpg</url>
          <title>താമരശേരിയിൽ പെൺകുട്ടിയുടെ മുറിയിൽ ഒളിച്ചുകയറി യുവാവ്; പൂട്ടിയിട്ട് വീട്ടുകാർ</title>
          <link>https://nattuvartha.news/news/Regional/all/kozhikode-pocso-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്ത് പൊലീസ്. താമരശേരിയിൽ ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്. അടിവാരം സ്വദേശി മിഷ്‌ബാഹുലിനെതിരെ പോക്‌സോ കേസെടുത്തു.&lt;/p&gt;
&lt;p&gt;രാത്രി പെൺകുട്ടിയുടെ മുറിയിൽ മിഷ്ബാഹുൽ ഒളിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്ന് പൂട്ടി. എന്നാൽ മിഷ്ബാഹുൽ ഇക്കാര്യം സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചു. ഇതോടെ സുഹൃത്തുക്കളെത്തി വീട്ടുകാരെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കുകയായിരുന്നു. ആറുപേർക്കെതിരെ വീടുകയറി ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. മിഷ്ബാഹുലും പെൺകുട്ടിയും ഇൻസ്റ്റഗ്രാം വഴി അടുപ്പത്തിലായിരുന്നെന്നും സൂചനയുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-29 06:46:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു</title>
        <link>https://nattuvartha.news/news/Regional/all/nilambur-newborn-baby-death</link>
        <guid>https://nattuvartha.news/news/Regional/all/nilambur-newborn-baby-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785303307_193995.jpg</url>
          <title>നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു</title>
          <link>https://nattuvartha.news/news/Regional/all/nilambur-newborn-baby-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;നിലമ്പൂർ: &lt;/strong&gt;ചാലിയാർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ടോയ്‌ലെറ്റിലെ ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചാലിയാർ എരഞ്ഞിമങ്ങാട് വേട്ടേക്കോട്ടെ സ്വദേശിയായ 28കാരിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ശുചിമുറിയിൽ പ്രവസിച്ച ഉടൻ യുവതി പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.ഇന്നലെ രാവിലെ 10ന് ക്ലീനിംഗ് സ്റ്റാഫ് ടോയ്‌ലെറ്റ് വൃത്തിയാക്കുന്നതിനിടെയാണ് ബക്കറ്റിൽ ഇരുത്തിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാത്രി രക്തസ്രാവത്തെത്തുടർന്ന് യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;വനിതാ ഡോക്‌ടർ ഇല്ലാത്തതിനാൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ഡ്രസ് മാറാൻ ടോയ്ലെറ്റിൽ പോയ യുവതി മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് തിരിച്ചു വന്നത്. ഉടനെ ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രസവവിവരം യുവതി ഡോക്ടറോട് പറഞ്ഞിരുന്നില്ല.ഇന്നലെ രാവിലെ ടോയ്ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി കുഞ്ഞിന്റെ മൃതദേഹം കണ്ടതിന് പിന്നാലെ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രസവിച്ചതായും തെളിഞ്ഞു. ചോദ്യം ചെയ്യലിൽ യുവതി ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.പ്രസവിച്ചത് ചാപിള്ളയായിരുന്നെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. ഗർഭിണിയാണെന്ന വിവരം യുവതി വീട്ടിൽ അറിയിച്ചിരുന്നില്ല. ഗൾഫിലായിരുന്ന ഭർത്താവ് നാല് ദിവസം മുൻപാണ് നാട്ടിലെത്തിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-29 05:33:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അശ്ളീല, അധിക്ഷേപ  പരാമർശം; ആർഎസ്എസ്  നേതാവ്  ടി ജി  മോഹൻദാസിനെതിരെ  കേസെടുത്തു</title>
        <link>https://nattuvartha.news/news/Regional/all/case-registered-against-rss-leader-t-g-mohandas-on-derogatory-comments</link>
        <guid>https://nattuvartha.news/news/Regional/all/case-registered-against-rss-leader-t-g-mohandas-on-derogatory-comments</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785300947_808238.jpg</url>
          <title>അശ്ളീല, അധിക്ഷേപ  പരാമർശം; ആർഎസ്എസ്  നേതാവ്  ടി ജി  മോഹൻദാസിനെതിരെ  കേസെടുത്തു</title>
          <link>https://nattuvartha.news/news/Regional/all/case-registered-against-rss-leader-t-g-mohandas-on-derogatory-comments</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ നടത്തിയ അശ്ളീല, അധിക്ഷേപ പരാമർശത്തിൽ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ കേസെടുത്ത് പൊലീസ്. എഐവൈഎഫ് നേതാവ് ജിസ്‌മോന്റെ പരാതിയിലാണ് സിറ്റി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മോഹൻദാസിനെതിരെ എഫ്‌ഐആർ രജിസ്റ്റ‌ർ ചെയ്തു.അന്വേഷണച്ചുമതലയുണ്ടായിരുന്ന ഐജി പി പ്രകാശിന് ഇന്നലെയാണ് പരാതികൾ ലഭിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;തുടർന്ന് കേസെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകുകയായിരുന്നു. അധിക്ഷേപം, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.&lt;/p&gt;
&lt;p&gt;&amp;nbsp;തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ പ്രതിഷേധക്കാർക്ക് പിരിഞ്ഞുപോകാനായി മൂന്നുതവണ അവസരം നൽകുമായിരുന്നെന്നും അതവർ അനുസരിച്ചില്ലെങ്കിൽ വെടിവച്ചുകൊല്ലുമായിരുന്നെന്നുമായിരുന്നു മോഹൻദാസിന്റെ വിവാദ പരാമ‌ർശം. സ്‌ത്രീകൾക്കെതിരെയും മോഹൻദാസ് വിവാദപരാമർശങ്ങൾ നടത്തിയിരുന്നു. ചില സ്‌ത്രീകൾ ബലാത്സംഗം ഇഷ്‌ടപ്പെടുന്നവരാണെന്നാണ് ഇയാൾ പരാമർശം നടത്തിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-29 04:52:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 13-ന് തുടങ്ങും</title>
        <link>https://nattuvartha.news/news/Regional/all/onam-exam-kerala</link>
        <guid>https://nattuvartha.news/news/Regional/all/onam-exam-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785300062_308971.jpg</url>
          <title>പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 13-ന് തുടങ്ങും</title>
          <link>https://nattuvartha.news/news/Regional/all/onam-exam-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; പൊതുവിദ്യാലയങ്ങളിൽ ഓഗസ്റ്റ് 13-ന് ഓണപ്പരീക്ഷ തുടങ്ങും. എൽ.പി., യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലാണ് 13-ന് പരീക്ഷ തുടങ്ങുക. ഹയർസെക്കൻഡറിയിൽ 14-നാണ് തുടങ്ങുക.&lt;/p&gt;
&lt;p&gt;എല്ലാ വിഭാഗങ്ങളിലും 20-ന് പരീക്ഷ അവസാനിക്കും. 21-ന് പ്രവൃത്തിദിവസമായിരിക്കും. അന്ന് സ്‌കൂളുകൾ ഓണാവധിക്ക്‌ അടയ്ക്കും. പരീക്ഷാദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 21-ന് നടത്തും. 31-നാണ് അവധിക്കുശേഷം തുറക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-29 04:38:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എം.ഡി.എം.എ കേസ്; അധ്യാപികമാർക്ക് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധമെന്ന് സൂചന</title>
        <link>https://nattuvartha.news/news/Regional/all/vadakara-mdma-case-probe-expands-to-other-states</link>
        <guid>https://nattuvartha.news/news/Regional/all/vadakara-mdma-case-probe-expands-to-other-states</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785299518_488385.jpg</url>
          <title>എം.ഡി.എം.എ കേസ്; അധ്യാപികമാർക്ക് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധമെന്ന് സൂചന</title>
          <link>https://nattuvartha.news/news/Regional/all/vadakara-mdma-case-probe-expands-to-other-states</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര: &lt;/strong&gt;എം.ഡി.എം.എ ലഹരി സംഘങ്ങൾക്കായി പണമിടപാട് നടത്തിയ കേസിൽ അധ്യാപികമാരും യുവാവും പിടിയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;പേരാമ്പ്ര ബി.ആർ.സി.യിലെ ട്രയിനർ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മ (30 ) , ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് (23) കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മല്‍ കെ. സി കീര്‍ത്തന (28) എന്നിവരെയാണ് ലഹരി ഇടപാടിൽ പൊലീസ് അറസ്റ്റുചെയ്തത്. ബി.ആർ.സി. അധ്യാപികമാരായ മൂന്നുപേർക്കും ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.&lt;/p&gt;
&lt;p&gt;ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. യുവതികളുടെ വലയത്തിൽ കൂടുതൽ പേർ ഉൾപെട്ടിണ്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.&lt;/p&gt;
&lt;p&gt;നേരത്തെ ലഹരി സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ മാത്രമാണ് ഇവർക്ക് ബന്ധമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ചൊവ്വാഴ്ച പൊലീസ് അറസ്റ്റുചെയ്ത നീഷ്മയെ ചോദ്യം ചെയ്തതിലൂടെയാണ് മൂന്നുപേരും എം.ഡി.എം.എ ഉപയോഗിക്കുന്നവരാണെന്ന വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-29 04:26:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാസർകോട് ചെറുവത്തൂരിൽ മതിൽ തകർന്ന് അപകടം; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Regional/all/cheruvathur-kasaragod-wall-collapse-workers-trapped</link>
        <guid>https://nattuvartha.news/news/Regional/all/cheruvathur-kasaragod-wall-collapse-workers-trapped</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785296785_465060.jpg</url>
          <title>കാസർകോട് ചെറുവത്തൂരിൽ മതിൽ തകർന്ന് അപകടം; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Regional/all/cheruvathur-kasaragod-wall-collapse-workers-trapped</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാസർഗോട്: &lt;/strong&gt;ചെറുവത്തൂർ കൊത്തങ്കരയിൽ വീടിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്കാണ് നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണത്. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.&lt;/p&gt;
&lt;p&gt;കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പെയ്ത കനത്ത മഴയിൽ മണ്ണ് കുതിർന്നുനിന്നതാണ് അപകടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിമന്റ് ഉപയോഗിക്കാതെ ചെങ്കല്ലുകൾ മാത്രം അടുക്കിവെച്ചുള്ള നിർമ്മാണ രീതിയാണ് ഇവിടെ പിന്തുടർന്നത്. ഇതാണ് മണ്ണ് ഇടിയുന്നതിലേക്കും മതിൽ തകരുന്നതിലേക്കും നയിച്ചതെന്ന് കരുതപ്പെടുന്നു.അഗ്നിശമന സേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നിയതാണ് തൊഴിലാളികളെ രക്ഷപെടുത്തിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-29 03:44:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഇടിമിന്നലോട്  കൂടിയ  മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/rain-yellow-alert-today</link>
        <guid>https://nattuvartha.news/news/Regional/all/rain-yellow-alert-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785296125_24736.jpg</url>
          <title>സംസ്ഥാനത്ത് ഇടിമിന്നലോട്  കൂടിയ  മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/rain-yellow-alert-today</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.&lt;/p&gt;
&lt;p&gt;&lt;strong&gt;മഞ്ഞ അലർട്ട്&lt;/strong&gt;&lt;/p&gt;
&lt;p&gt;30/07/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;31/07/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;1/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-29 03:30:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കട്ടമരത്തിൽ നിന്ന് വഴുതി കടലിൽ വീണു; വലയിൽ കുരുങ്ങി മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/fisherman-drowns-catamaran-fall-net-entanglement-valiyaveli</link>
        <guid>https://nattuvartha.news/news/Regional/all/fisherman-drowns-catamaran-fall-net-entanglement-valiyaveli</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785295615_272190.jpg</url>
          <title>കട്ടമരത്തിൽ നിന്ന് വഴുതി കടലിൽ വീണു; വലയിൽ കുരുങ്ങി മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/fisherman-drowns-catamaran-fall-net-entanglement-valiyaveli</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: വലവിരിക്കുന്നതിനിടയിൽ കട്ടമരത്തിൽ നിന്ന് കാൽവഴുതി തലകീഴായി കടലിൽ വീണ മത്സ്യത്തൊഴിലാളി അതേ വലയിൽ കുരുങ്ങി മരിച്ചു. വിഴിഞ്ഞം പുതിയതുറ താഴെ വിളാകത്തിൽ സെബാസ്റ്റ്യന്റെയും ജെറോൺസിയയുടെയും മകൻ റോബിൻസൺ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ വലിയവേളി കടലിലായിരുന്നു അപകടം. മരിച്ച റോബിൻസൺ അടക്കമുളള 15 പേർ രണ്ട് വള്ളങ്ങളിലായാണ് തിങ്കളാഴ്ച വൈകീട്ട് വിഴിഞ്ഞത്ത് നിന്ന് വലിയവേളി കടലിലെത്തിയത്.&lt;/p&gt;
&lt;p&gt;ഈ വള്ളങ്ങൾക്ക് അനുബന്ധമായി എത്തിച്ച ചെറുകട്ടമരത്തിൽ കയറി മീൻകാണപ്പെട്ട മേഖലയിൽ വലവിരിക്കുമ്പോൾ കാൽവഴുതി തലകീഴായി അതേ വലയിൽകുരുങ്ങിയായിരുന്നു അപകടം. നീന്തിക്കയറാനാകാതെ വലയിൽ കുടുങ്ങിപോകുകയായിരുന്നു. റോബിൻസണിനൊപ്പം എത്തിയിരുന്ന വള്ളക്കാരെത്തി വലയിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് വള്ളത്തിൽക്കയറ്റി പുലർച്ചെ ഒന്നരയോടെ വിഴിഞ്ഞത്ത് എത്തിച്ചു. വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു. സഹോദരൻ: റോബിൻസൺ.&lt;/p&gt;]]></description>
        <pubDate>2026-07-29 03:24:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എംഡിഎംഎ കേസ്: അധ്യാപിക നീഷ്‌മയെ പിരിച്ചുവിട്ടു</title>
        <link>https://nattuvartha.news/news/Regional/all/teacher-dismissed-from-service-in-vadakara-mdma-case</link>
        <guid>https://nattuvartha.news/news/Regional/all/teacher-dismissed-from-service-in-vadakara-mdma-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785252981_293703.jpg</url>
          <title>എംഡിഎംഎ കേസ്: അധ്യാപിക നീഷ്‌മയെ പിരിച്ചുവിട്ടു</title>
          <link>https://nattuvartha.news/news/Regional/all/teacher-dismissed-from-service-in-vadakara-mdma-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;&lt;strong&gt;വടകര &lt;/strong&gt;&lt;/span&gt;&lt;strong&gt; &lt;/strong&gt;: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്നാമത്തെ അദ്ധ്യാപികയെയും ജോലിയിൽ നിന്ന്‌ പിരിച്ചുവിട്ടു.പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും ആവള കുട്ടോത്ത് സ്വദേശിനിയായ വലിയപറമ്പിൽ വി പി നീഷ്മയെയാണ് (30) പിരിച്ചുവിട്ടത്.&amp;nbsp;&lt;/p&gt;
&lt;p&gt;കേസുമായി ബന്ധപ്പെട്ട് ഒരു ഇടനിലക്കാരനെക്കൂടി എസ്‌ഐടി കസ്റ്റഡിയിലെടുത്തു. ഇരിട്ടി സ്വദേശിയായ ഫുഡ് ഡെലിവറി ബോയായ യുവാവാണ് പിടിയിലായത്. നീഷ്‌മയെ പിരിച്ചുവിട്ടതോടെ കേസിൽ പിടിയിലായ മൂന്ന് അധ്യാപകരെയും പുറത്താക്കിയിരിക്കുകയാണ്. ലഹരിവിരുദ്ധ ക്യാമ്പെയിന്റെയടക്കം ഭാഗമായിരുന്നു ഇവർ.അറസ്‌റ്റിലായ നീഷ്മയ്ക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് പൊലീസ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്നുരാവിലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിശേഷം അറസ്റ്റുചെയ്യുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-28 15:33:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആലുവയിൽനിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ</title>
        <link>https://nattuvartha.news/news/Regional/all/aluva-12-years-old-missing-girl-found</link>
        <guid>https://nattuvartha.news/news/Regional/all/aluva-12-years-old-missing-girl-found</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785252643_183815.jpg</url>
          <title>ആലുവയിൽനിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ</title>
          <link>https://nattuvartha.news/news/Regional/all/aluva-12-years-old-missing-girl-found</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; ആലുവയിൽ നിന്ന് കാണാതായ പന്ത്രണ്ടുവയസുകാരിയെ 25 വയസുകാരനൊപ്പം കണ്ടെത്തി. മഹാരാഷ്ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കണ്ടെത്തിയത്. പെൺകുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന യുവാവ് ഓച്ചിറ സ്വദേശിയാണെന്നും ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായുമാണ് വിവരം.ശനിയാഴ്ചയാണ് ആലുവ കരുമാലൂരിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടിൽനിന്നും പുസ്തകം വാങ്ങാനെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്.&lt;/p&gt;
&lt;p&gt;ഏറെ വൈകിയിട്ടും കുട്ടി തിരികെ എത്താതിരുന്നതോടെയാണ് കുടുംബം ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. പോകുമ്പോൾ കുട്ടിയുടെ കൈവശം അമ്മയുടെ മൊബൈൽ ഫോണുണ്ടായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്.നിസാമുദ്ദീൻ എക്സ്പ്രസിൽ ഇരുവരും പൂനെയിലേക്ക് വരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് താനെയിൽ നിന്ന് എത്തിയ അന്വേഷണ സംഘം പൂനെ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുകയായിരുന്നു. വൈകുന്നേരം  നാലുമണിയോടെ ട്രെയിൻ എത്തിയപ്പോൾ ജനറൽ കമ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയേയും യുവാവിനേയും കണ്ടെത്തിയത്.&lt;/p&gt;]]></description>
        <pubDate>2026-07-28 15:29:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഐഷി ഘോഷിനെ അറസ്​റ്റുചെയ്യാൻ നീക്കം,ഡൽഹി പൊലീസ് എകെജി ഭവനിൽ</title>
        <link>https://nattuvartha.news/news/Politics/all/sfi-leader-aishe-ghosh-arrest-move</link>
        <guid>https://nattuvartha.news/news/Politics/all/sfi-leader-aishe-ghosh-arrest-move</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785252276_482900.jpg</url>
          <title>ഐഷി ഘോഷിനെ അറസ്​റ്റുചെയ്യാൻ നീക്കം,ഡൽഹി പൊലീസ് എകെജി ഭവനിൽ</title>
          <link>https://nattuvartha.news/news/Politics/all/sfi-leader-aishe-ghosh-arrest-move</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി:&lt;/strong&gt; ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ അധ്യക്ഷയും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനെ അറസ്​റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കം ജോൺബ്രിട്ടാസ് എം പി അടക്കമുള്ള സിപിഎം നേതാക്കളുടെ ഇടപെടലിലൂടെ വിഫലമായി. ഐഷിയെ അറസ്റ്റുചെയ്യാൻ ഇന്ന് മൂന്നുമണിയോടെയാണ് ഡൽഹി പൊലീസ് എകെജി ഭവനിൽ എത്തിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രതിഷേധത്തിന്റെ സജീവ സാന്നിദ്ധ്യമായിരുന്നു ഐഷി. വിദ്യാർത്ഥി പ്രതിഷേധത്തിൽ അറസ്റ്റുണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകിയിരുന്നതിനാൽ 2021ലെ കേസിന്റെ പേരിലാണ് അറസ്റ്റുചെയ്യാൻ ശ്രമിച്ചത്.ജോൺ ബ്രിട്ടാസടക്കമുള്ളവരുടെ നേതൃത്വത്തിൽ തടഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.അനുവാദം വാങ്ങാതെ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിനുള്ളിൽ പൊലീസിന് പ്രവേശിക്കാനാകില്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. നെയിം പ്ലേ​റ്റില്ലാതെയാണ് പൊലീസ് വന്നത്.&lt;/p&gt;]]></description>
        <pubDate>2026-07-28 15:21:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഹൈവേ ക്രോസ് അടിപ്പാത സമരസമിതി പ്രതിനിധികൾ  ജില്ലാ കലക്ടർക്ക് നിവേദനം നൽകി</title>
        <link>https://nattuvartha.news/news/Regional/all/highway-cross-samithhi-uthuppanam</link>
        <guid>https://nattuvartha.news/news/Regional/all/highway-cross-samithhi-uthuppanam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785238545_299970.jpg</url>
          <title>ഹൈവേ ക്രോസ് അടിപ്പാത സമരസമിതി പ്രതിനിധികൾ  ജില്ലാ കലക്ടർക്ക് നിവേദനം നൽകി</title>
          <link>https://nattuvartha.news/news/Regional/all/highway-cross-samithhi-uthuppanam</link>
        </image>
        <description><![CDATA[&lt;p&gt;&amp;nbsp;&lt;strong&gt;പുതുപ്പണം&lt;/strong&gt; : പാലയാട്ട് നട ഹൈവേ ക്രോസ് അടിപ്പാത സമര സമിതിപ്രതിനിധികൾ കോഴിക്കോട് ജില്ലാ കലക്ടറെ  നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.&lt;/p&gt;
&lt;p&gt;തുടർന്ന് കലക്ടറുമായും എ. ഡി. എമ്മുമായും അടിപ്പാതയുടെ ആവശ്യകത ഉന്നയിച്ച് ചർച്ച നടത്തി.സമര സമിതിയെ പ്രതിനിധീകരിച്ച് പി കെ സിന്ധു, ഫസലു പുതുപ്പണം,പവിത്രൻ പി എം,ശിവരാമൻ.പി.എ,എം കെ ബാബുരാജ്,എ.പി പ്രജിത്ത്. എന്നിവർ പങ്കെടുത്തു.&lt;/p&gt;]]></description>
        <pubDate>2026-07-28 11:33:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സുഹൃത്തുക്കളുമായി പന്തയം വെച്ച് ചിറയിൽ നീന്താനിറങ്ങിയയാൾ മുങ്ങിമരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/man-drowns-in-pond-after-betting-with-friends-in-kollam-chackuvalloor</link>
        <guid>https://nattuvartha.news/news/Regional/all/man-drowns-in-pond-after-betting-with-friends-in-kollam-chackuvalloor</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785237955_635831.jpg</url>
          <title>സുഹൃത്തുക്കളുമായി പന്തയം വെച്ച് ചിറയിൽ നീന്താനിറങ്ങിയയാൾ മുങ്ങിമരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/man-drowns-in-pond-after-betting-with-friends-in-kollam-chackuvalloor</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം&lt;/strong&gt;: സുഹൃത്തുക്കളുമായി പന്തയം വെച്ച് കുളത്തിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് ദാരുണമായി മരിച്ചു. ചക്കുവള്ളി പള്ളിശ്ശേരിക്കൽ ചിറയുടെ തെക്കതിൽ ബാബുവാണ് ചക്കുവള്ളി ചിറയിൽ മുങ്ങിമരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു  സംഭവം.&lt;/p&gt;
&lt;p&gt;ചിറ പൂർണ്ണമായി നീന്തിക്കടന്ന് അക്കരെ എത്തിയ ശേഷം തിരികെ വരാമെന്ന് സുഹൃത്തുക്കളോട് ബാബു പന്തയം വെച്ചിരുന്നു. തുടർന്ന് നീന്താൻ തുടങ്ങിയെങ്കിലും, അധിക സമയം കഴിയും മുൻപ് തന്നെ താരം വെള്ളത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ബാബുവിനെ കണ്ടെത്താനായില്ല.തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൊല്ലത്തുനിന്നും ഫയർഫോഴ്സും സ്കൂബാ ടീമും സ്ഥലത്തെത്തി ഊർജ്ജിതമായ തിരച്ചിൽ നടത്തി. ഈ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-28 11:24:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു; കുഞ്ഞ് മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/woman-leaves-newborn-baby-in-bucket-in-hospital-bathroom</link>
        <guid>https://nattuvartha.news/news/Regional/all/woman-leaves-newborn-baby-in-bucket-in-hospital-bathroom</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785233757_326487.jpg</url>
          <title>ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു; കുഞ്ഞ് മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/woman-leaves-newborn-baby-in-bucket-in-hospital-bathroom</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു. നിലമ്പൂർ-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.ചാലിയാർ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചുപോയതെന്നാണ് ലഭ്യമായ വിവരം. കുഞ്ഞ് മരിച്ചു.&lt;/p&gt;
&lt;p&gt;വയറുവേദനയെ തുടർന്നാണ് യുവതി ഇന്നലെ രാത്രി 12 മണിയോടെ ആശുപത്രിയിൽ ചികിത്സ തേടിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്‌തെങ്കിലും അതിനിടയിൽ ശുചിമുറിയിൽ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ആശുപത്രി ജീവനക്കാരാണ് ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്.&lt;/p&gt;]]></description>
        <pubDate>2026-07-28 10:11:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എസ്. ജാനകി അനുസ്മരണവും സംഗീത സായാഹ്നവും സംഘടിപ്പിക്കുന്നു</title>
        <link>https://nattuvartha.news/news/Regional/all/azhiyoor-s-janaki-musical-program</link>
        <guid>https://nattuvartha.news/news/Regional/all/azhiyoor-s-janaki-musical-program</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785232657_438963.jpg</url>
          <title>എസ്. ജാനകി അനുസ്മരണവും സംഗീത സായാഹ്നവും സംഘടിപ്പിക്കുന്നു</title>
          <link>https://nattuvartha.news/news/Regional/all/azhiyoor-s-janaki-musical-program</link>
        </image>
        <description><![CDATA[&lt;p&gt;അഴിയൂർ: അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്മയും പാടാം നമുക്ക് പാടാം അഴിയൂരും സംയുക്തമായി ഗാനകോകിലം എസ്. ജാനകി അനുസ്മരണവും അഴിയൂരിലെ സംഗീത ആസ്വാദകർക്ക് സംഗീത സായാഹ്നവും നടത്താൻ തീരുമാനിച്ചു.&lt;/p&gt;
&lt;p&gt;അഴിയൂരിലെ വികസന പ്രവർത്തനങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അഴിയൂരിലെ അവശരായവരെ സഹായിക്കാനും രൂപം കൊടുത്ത കൂട്ടായ്മയും അഴിയൂരിലെ സംഗീതപ്രേമികൾ രൂപീകരിച്ച പാടാം നമുക്ക് പാടാം ഗ്രൂപ്പും സംയുക്തമായി ആഗ്സ്ത് 16 ന് ഉച്ചക്ക് ശേഷം 3 മണിക്ക്  ചോമ്പാൽ ആത്മവിദ്യാ സംഘം ഹാളിൽ വെച്ച് ഗാനകോകിലം എസ്. ജാനകി അനുസ്‌മരണവും സംഗീത സായാഹ്നവും ഒരുക്കുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;റഹിം അഴിയൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ സൗഹൃദ കൂട്ടായ്മയുടെ ചെയർമാൻ ടി.സി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നവാസ് നെല്ലോളി, ഷാജിത്ത് കൊട്ടാരത്തിൽ, രാജൻ തീർത്ഥം, മാലതി കൃഷ്ണൻ, സുശീല അഴിയൂർ, ഹുമൈദ അഴിയൂർ, ജഗൻ മോഹൻ അഴിയൂർ, സീമന്തിനി അഴിയൂർ എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-28 09:55:07</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>എം.ഡി.എം.എ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Regional/all/adakara-mdma-case-teacher-arrested-2026</link>
        <guid>https://nattuvartha.news/news/Regional/all/adakara-mdma-case-teacher-arrested-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785232523_902817.jpg</url>
          <title>എം.ഡി.എം.എ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Regional/all/adakara-mdma-case-teacher-arrested-2026</link>
        </image>
        <description><![CDATA[&lt;p style=&quot;text-align:start;&quot;&gt;&lt;strong&gt;വടകര: &lt;/strong&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ ആവള കുട്ടോത്ത് സ്വദേശി  വലിയ പറമ്പിൽ വി.പി നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി സംഘം പ്രതിയെ പിടികൂടിയത്.&lt;/span&gt;&lt;/p&gt;
&lt;p style=&quot;text-align:left;&quot;&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;കേസിൽ  കൂടുതൽ പേർ കണ്ണികളായിട്ടുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു വടകര റൂറൽ എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നത്. ആവശ്യക്കാരെ നേരിട്ട് കാണാതെ, അക്കൗണ്ട് വഴിയാണ് ഇവർ എംഡിഎംഎ ഇടപാട് നടത്തിയിരുന്നത്.&lt;/span&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-28 09:53:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലഹരിക്കേസിലെ യഥാർത്ഥ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം; സി ആർ പ്രഫുൽ കൃഷ്ണൻ</title>
        <link>https://nattuvartha.news/news/Regional/all/vatakara-perambra-drug-case-investigation-praful-krishnan</link>
        <guid>https://nattuvartha.news/news/Regional/all/vatakara-perambra-drug-case-investigation-praful-krishnan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785232363_366952.jpg</url>
          <title>ലഹരിക്കേസിലെ യഥാർത്ഥ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം; സി ആർ പ്രഫുൽ കൃഷ്ണൻ</title>
          <link>https://nattuvartha.news/news/Regional/all/vatakara-perambra-drug-case-investigation-praful-krishnan</link>
        </image>
        <description><![CDATA[&lt;p&gt;വടകര: പേരാമ്പ്ര ലഹരിക്കേസിലെ യഥാർത്ഥ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പിടിയിലായ അദ്ധ്യാപികമാർക്ക് രാസലഹരി ലഭ്യമായ ഉറവിടത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ബിജെപി കോഴീക്കോട് നോർത്ത് ജില്ലാപ്രസിഡൻ്റ് സി ആർ പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു. കൂടുതൽ അദ്ധ്യാപകർ ഇതിൻ്റെ കണ്ണികളായി എന്ന പോലീസ് കണ്ടെത്തൽ ഗുരുതരമാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;ഭരണത്തിൻ്റെ മറപിടിച്ച് മെറിറ്റ് അട്ടിമറിച്ച് അനർഹമായി നിയമിക്കപ്പെട്ട ആളുകളാണ് ഇത്തരം അദ്ധ്യാപകരെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. പ്രതികളുടെ രാഷ്‌ട്രീയ ബന്ധങ്ങളെകുറിച്ചും വിശദമായ അന്വേഷണം വേണം. കുറ്റ്യാടിയിൽ കുറച്ച് മാസങ്ങൾക്ക് മുന്നെ ദമ്പതികൾ പ്രതിയായ ലഹരിക്കേസ് കൂടുതൽ പ്രതികളിലേക്ക് അന്വേഷണമെത്താതെ അവസാനിപ്പിക്കുകയാണ് ഉണ്ടായത്. അത്തരം സമീപനം ഈ കേസിൻ്റെ കാര്യത്തിൽ ഉണ്ടാകരുതെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
        <pubDate>2026-07-28 09:50:33</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ജപ്പാനിൽ ഭൂചലനം: 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്</title>
        <link>https://nattuvartha.news/news/International/all/japan-earthquake-tsunami-warning</link>
        <guid>https://nattuvartha.news/news/International/all/japan-earthquake-tsunami-warning</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785231978_357228.jpg</url>
          <title>ജപ്പാനിൽ ഭൂചലനം: 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്</title>
          <link>https://nattuvartha.news/news/International/all/japan-earthquake-tsunami-warning</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ടോക്കിയോ&lt;/strong&gt;: ജപ്പാനിലെ തെക്കൻ ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോയിൽ ശക്തമായ ഭൂചലനം. റിക്ടടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പും അടിയന്തര ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളിൽ ഒരു മീറ്റർ (3.28 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടന്നാണ് മുന്നറിയിപ്പ്.&lt;/p&gt;
&lt;p&gt;തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിതാമസിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുമാമോട്ടോയ്ക്ക് പുറമെ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയിറ്റ, മിയാസാക്കി എന്നീ പ്രവിശ്യകളിലും സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-28 09:42:24</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അതിതീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ കനക്കും, വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/kerala-rain-yellow-alert-1785231601</link>
        <guid>https://nattuvartha.news/news/Regional/all/kerala-rain-yellow-alert-1785231601</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785231601_555737.jpg</url>
          <title>അതിതീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ കനക്കും, വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/kerala-rain-yellow-alert-1785231601</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതി തീവ്ര ന്യൂനമർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാദ്ധ്യത. ഈ സാഹചര്യത്തിൽ കേരളത്തിൽ ജൂലായ് 28 മുതൽ ഓഗസ്റ്റ് ഒന്നുവരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.&lt;/p&gt;
&lt;p&gt;വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2026-07-28 09:38:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>റെയിൽപ്പാതയിൽ യുവതിയുടെ മൃതദേഹം; തീവണ്ടിയിൽനിന്ന് വീണതെന്ന് നിഗമനം</title>
        <link>https://nattuvartha.news/news/Regional/all/woman-found-dead-aroor-railway-track-incident</link>
        <guid>https://nattuvartha.news/news/Regional/all/woman-found-dead-aroor-railway-track-incident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785227821_915604.jpg</url>
          <title>റെയിൽപ്പാതയിൽ യുവതിയുടെ മൃതദേഹം; തീവണ്ടിയിൽനിന്ന് വീണതെന്ന് നിഗമനം</title>
          <link>https://nattuvartha.news/news/Regional/all/woman-found-dead-aroor-railway-track-incident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അരൂർ: &lt;/strong&gt;തീരദേശ റെയിൽപ്പാതയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..ഒളവണ്ണ പള്ളിപ്പുറം പുൽപ്പറമ്പിൽ കൃഷ്ണന്റെ ഏകമകൾ നേഹാ കൃഷ്ണന്റെ (25) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. തീവണ്ടിയിൽനിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോടുചേർന്നാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെ കടന്നുപോയ ഗുരുവായൂർ ചെന്നൈ എക്സ്‌പ്രസ് തീവണ്ടിയിൽനിന്നും വീണതായാണ് സംശയം.&lt;/p&gt;
&lt;p&gt;എം.എസ്.ഡബ്ല്യു പാസായ നേഹയ്ക്ക് കാമ്പസ് സെലക്ഷനിൽ അസമിൽ ജോലി ലഭിച്ചിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മാറി. ജോലിസംബന്ധമായ യാത്രയ്ക്കിടെ, എറണാകുളത്തുള്ള ഒരു സുഹൃത്തിനെ കണ്ട് പോകുമ്പോഴാണ് അപകടത്തിൽ പെട്ടത്.&lt;/p&gt;]]></description>
        <pubDate>2026-07-28 08:17:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി</title>
        <link>https://nattuvartha.news/news/Regional/all/kseb-power-cut-warning-peak-hours</link>
        <guid>https://nattuvartha.news/news/Regional/all/kseb-power-cut-warning-peak-hours</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785226294_316433.jpg</url>
          <title>സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി</title>
          <link>https://nattuvartha.news/news/Regional/all/kseb-power-cut-warning-peak-hours</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്ത് ഇന്ന് വൈകീട്ട് തിരക്കുള്ള സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ഉണ്ടാവുമെന്ന് മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം ഉയരുന്നതിനാൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഇന്ന് വൈകീട്ട് തിരക്കുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെ.എസ്.ഇ.ബി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.&lt;/p&gt;
&lt;p&gt;എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും അറിയിപ്പിൽ പറയുന്നു. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഉയർന്ന വൈദ്യുതി ഉപഭോഗം മൂലം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും കെ.എസ്.ഇ.ബി അറിയിപ്പിൽ പറയുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-28 07:59:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രമേശൻ പാലേരി ഊരാളുങ്കലിന്റെ നെടുംതൂൺ ;അനുസ്മരിച്ച് കെ.കെ. രമ എം.എൽ.എ</title>
        <link>https://nattuvartha.news/news/Politics/all/kk-rema-mla-condoles-the-demise-of-uralungal-chairman-ramesan-paleri</link>
        <guid>https://nattuvartha.news/news/Politics/all/kk-rema-mla-condoles-the-demise-of-uralungal-chairman-ramesan-paleri</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785225390_668668.jpg</url>
          <title>രമേശൻ പാലേരി ഊരാളുങ്കലിന്റെ നെടുംതൂൺ ;അനുസ്മരിച്ച് കെ.കെ. രമ എം.എൽ.എ</title>
          <link>https://nattuvartha.news/news/Politics/all/kk-rema-mla-condoles-the-demise-of-uralungal-chairman-ramesan-paleri</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര: &lt;/strong&gt;ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ.കെ. രമ എം.എൽ.എ. സഹൃദയനും മനുഷ്യസ്നേഹിയുമായ സഹകാരിയെയാണ് നഷ്ടമായതെന്ന് എം.എൽ.എ അനുസ്മരിച്ചു.&lt;/p&gt;
&lt;p&gt;രോഗബാധയുമായി മല്ലിടുമ്പോഴും തന്റെ കർമ്മമണ്ഡലങ്ങളിൽ സജീവമായി തുടരാൻ അദ്ദേഹം കാണിച്ച മനക്കരുത്ത് ഏവർക്കും മാതൃകയാണ്. കേവലം ഒരു സഹകാരി എന്നതിലുപരി, വടകരയിലെ വികസന പ്രവർത്തനങ്ങളിലും സാംസ്കാരിക രംഗത്തും സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം മികച്ചൊരു സംഘാടകൻ കൂടിയായിരുന്നു. പ്രതിസന്ധി നേരിടുന്ന സാധാരണ മനുഷ്യരെ ചേർത്തുപിടിച്ച വലിയൊരു മനുഷ്യസ്നേഹിയെയാണ് വടകരയ്ക്ക് നഷ്ടമായതെന്നും എം.എൽ.എ അനുസ്മരണകുറിപ്പിൽ പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;കുറിപ്പിന്റെ പൂർണരൂപം:&lt;/strong&gt;&lt;/p&gt;
&lt;p&gt;വടകരയുടെ തീരാനഷ്ടം ഊരാളുങ്കലിന്റെ നെടുംതൂൺ, ഞങ്ങളുടെ പ്രിയപ്പെട്ട രമേശേട്ടൻ&lt;/p&gt;
&lt;p&gt;വിട..&lt;/p&gt;
&lt;p&gt;ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ ശ്രീ രമേശൻ പാലേരി നമ്മോട് വിട പറഞ്ഞിരിക്കുന്നു. വ്യക്തിപരമായി സഹോദരതുല്യമായ സ്നേഹം എക്കാലത്തും സൂക്ഷിച്ചിരുന്ന ഒരാളാണ് നഷ്ടമായത്.&lt;/p&gt;
&lt;p&gt;ഒരു സഹകരണ തൊഴിലാളി പ്രസ്ഥാനത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളിക്കൂട്ടായ്മയായി വളർത്തിയെടുക്കുന്നതിൽ രമേശേട്ടന്റെ നേതൃപാടവത്തിനും ഭാവനാപൂർണ്ണമായ ദീർഘവീക്ഷണത്തിനും ഇടപെടലുകൾക്കും തന്നെയാണ് മുഖ്യപങ്ക്. കേരളത്തിൻ്റെ ഭൗതിക സൗകര്യങ്ങളുടെ വികാസത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പങ്ക് ആർക്കും തള്ളിക്കളയാനാവില്ല. നിർമ്മാണ മേഖലയിൽ മാത്രമല്ല ഐടി വികസനം , വിദ്യാഭ്യാസമേഖലയിലെ ഇടപെടലുകൾ തുടങ്ങി സൊസൈറ്റിയുടെ ഇടപെടൽ മേഖലകളിൽ ഈ കാലയളവിൽ വന്ന വൈവിധ്യവൽക്കരണവും അദ്ദേഹത്തിൻറെ ഇടപെടലുകളുടെ ഫലമാണ്.&lt;/p&gt;
&lt;p&gt;വടകരയിലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധാപൂർവ്വമായ ഇടപെടലും പിന്തുണയും ഉറപ്പുവരുത്താൻ എക്കാലവും രമേശേട്ടൻ ശ്രദ്ധിച്ചിട്ടുണ്ട്.രോഗബാധയിൽ വലയുമ്പോഴും അതെല്ലാം കടിച്ചമർത്തി കഴിയുന്നത്ര സജീവമായി ഈയടുത്ത കാലം വരെ തന്റെ കർമ്മമണ്ഡലങ്ങളിൽ വ്യാപരിച്ച അദ്ദേഹത്തിൻ്റെ സ്ഥൈര്യവും മനസ്സാന്നിധ്യവും മാതൃകാപരമാണ്.&lt;/p&gt;
&lt;p&gt;ഒരു സഹകാരി എന്ന നിലയിൽ മാത്രമല്ല, മികച്ച സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനത്തിനു മുൻകൈയെടുക്കുന്ന സഹൃദയനും ജീവിതത്തിൽ പല പ്രതിസന്ധികൾ അനുഭവിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുന്ന മനുഷ്യസ്നേഹിയും കൂടിയാണ് വടകരയ്ക്ക് നഷ്ടമാവുന്നത്.&lt;/p&gt;
&lt;p&gt;രമേശേട്ടന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിൻ്റെ സാരഥ്യത്തിൽ നാളിതുവരെ മുന്നോട്ടുപോയ തൊഴിലാളി സുഹൃത്തുക്കളും അനുഭവിക്കുന്ന ദുഃഖത്തിൽ ആത്മാർത്ഥമായി ഒപ്പം നിൽക്കുന്നു. ആ ദുഃഖവും ശൂന്യതയും എത്രയും പെട്ടെന്ന് മറികടക്കാൻ അവർക്കാവട്ടെ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-28 07:53:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അഖിൽ മാരാർക്ക് പാർട്ടിയിൽ ഔദ്യോഗിക ഭാരവാഹിത്വമോ അംഗത്വമോ ഉണ്ടായിരുന്നില്ലെന്ന് സാബു എം ജേക്കബ്</title>
        <link>https://nattuvartha.news/news/Regional/all/sabu-m-jacob-talk-about-akhil-marar-</link>
        <guid>https://nattuvartha.news/news/Regional/all/sabu-m-jacob-talk-about-akhil-marar-</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785224931_549384.jpg</url>
          <title>അഖിൽ മാരാർക്ക് പാർട്ടിയിൽ ഔദ്യോഗിക ഭാരവാഹിത്വമോ അംഗത്വമോ ഉണ്ടായിരുന്നില്ലെന്ന് സാബു എം ജേക്കബ്</title>
          <link>https://nattuvartha.news/news/Regional/all/sabu-m-jacob-talk-about-akhil-marar-</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;അഖിൽ മാരാർക്ക് ഔദ്യോഗിക ഭാരവാഹിത്വമോ അംഗത്വമോ ഉണ്ടായിരുന്നില്ലെന്ന് ട്വന്റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബ്. ഒരു തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി എന്നതിൽ ഉപരിയായി വാർഡ് കമ്മിറ്റിയുടെ പോലും ഔദ്യോഗിക ചുമതല അഖിൽ മാരാർക്ക് നൽകിയിട്ടില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. കൊല്ലം ജില്ലയുടെ ചുമതല പോലുള്ള അഖിൽ മാരാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും സാബു ജേക്കബ് ഒരു മാധ്യമത്തോട് പറഞ്ഞു.&lt;/p&gt;
&lt;p&gt;അഖിൽ മാരാർ സാബു ജേക്കബിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ട്വന്റി 20 പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത്. പാർട്ടിയിൽ പ്രവർത്തനസ്വാതന്ത്ര്യമില്ലെന്നും സഹകരിച്ചുപോകാൻ കഴിയുന്നില്ലെന്നും അഖിൽ പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അഖിൽ മാരാർ ട്വന്റി 20യുമായി സഹകരിച്ചുതുടങ്ങിയത്. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം&lt;/p&gt;]]></description>
        <pubDate>2026-07-28 07:47:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാലേരി രമേശന്റെ സംസ്‌കാരം ബുധനാഴ്ച രാവിലെ; കോഴിക്കോട്ടും വടകരയിലും പൊതുദര്‍ശനം</title>
        <link>https://nattuvartha.news/news/Regional/all/funeral-of-paleri-rameshan-tomorrow</link>
        <guid>https://nattuvartha.news/news/Regional/all/funeral-of-paleri-rameshan-tomorrow</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785220606_348111.jpg</url>
          <title>പാലേരി രമേശന്റെ സംസ്‌കാരം ബുധനാഴ്ച രാവിലെ; കോഴിക്കോട്ടും വടകരയിലും പൊതുദര്‍ശനം</title>
          <link>https://nattuvartha.news/news/Regional/all/funeral-of-paleri-rameshan-tomorrow</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര:&lt;/strong&gt; അന്തരിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയുടെ സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 11 മണിക്ക് നാദാപുരം റോഡിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്നു പകല്‍ മൂന്നിന് കോഴിക്കോട് ടൗണ്‍ ഹാളിലും വൈകിട്ട് 6.30ന് വടകര ടൗണ്‍ ഹാളിലും രാത്രി 8.30ന് നാദാപുരം റോഡിലെ യുഎല്‍സിസിഎസ് ആസ്ഥാനത്തും പൊതുദര്‍ശനത്തിനു വയ്ക്കും.&lt;/p&gt;
&lt;p&gt;കുറച്ചുനാളായി രോഗബാധിതനായിരുന്നു രമേശന്‍ പാലേരി. കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നു രാവിലെയായിരുന്നു അന്ത്യം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-28 06:35:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്</title>
        <link>https://nattuvartha.news/news/Entertainment/all/janmoni-das-case</link>
        <guid>https://nattuvartha.news/news/Entertainment/all/janmoni-das-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785219054_361326.jpg</url>
          <title>പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്</title>
          <link>https://nattuvartha.news/news/Entertainment/all/janmoni-das-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻ താരവുമായ ജാൻമണിക്കെതിരെ കേസ്. കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്. മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി. ബിഎൻഎസ് 192, 356 (2), കേരള പൊലീസ് ആക്‌ട് 120 (ഒ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്.&lt;/p&gt;
&lt;p&gt;സംഭവത്തിന് പിന്നാലെ താൻ നടത്തിയ പ്രസ്‌താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണി രംഗത്തെത്തിയിരുന്നു. &apos;ആരെയും വേദനിപ്പിക്കാനല്ല പറഞ്ഞത്. പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹമുണ്ട്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല ഞാൻ പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്‌തത്. അല്ലാതെ മോദിജിയെക്കുറിച്ചല്ല.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-28 06:07:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അധ്യാപികമാർ ലഹരി മാഫിയയുമായി ബന്ധം സ്ഥാപിച്ചത് ഇൻസ്റ്റഗ്രാം വഴി ;സംഘത്തിൽ ഒരാൾകൂടി ഉണ്ടെന്ന് സംശയം</title>
        <link>https://nattuvartha.news/news/Regional/all/mdma-case-teachers-arrest-update</link>
        <guid>https://nattuvartha.news/news/Regional/all/mdma-case-teachers-arrest-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785218023_874237.jpg</url>
          <title>അധ്യാപികമാർ ലഹരി മാഫിയയുമായി ബന്ധം സ്ഥാപിച്ചത് ഇൻസ്റ്റഗ്രാം വഴി ;സംഘത്തിൽ ഒരാൾകൂടി ഉണ്ടെന്ന് സംശയം</title>
          <link>https://nattuvartha.news/news/Regional/all/mdma-case-teachers-arrest-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി മാഫിയ ആദ്യം ഇവർക്ക് എംഡിഎംഎ ഉപയോഗിക്കാൻ നൽകി. ഐറ്റം ഇഷ്ടപ്പെട്ടതോടെ ഇവർ വില്പനയിൽ പങ്കാളികളാവുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും മാഫിയയുമായി ബന്ധം സ്ഥാപിച്ചതെന്നും ലഹരിമരുന്ന് ഇടപാടുകളാണ് സംഘം നടത്തുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ബന്ധപ്പെട്ടതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മംഗളൂരുവിലുള്ള ഒരു സുഹൃത്താണ് ഇവർക്ക് ആദ്യം ലഹരി നൽകിയത്. രണ്ടുപേരും അദ്ധ്യാപികമാരായതിനാൽ മാഫിയ ഇവരെ പരാമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു.കമ്മിഷൻ വ്യവസ്ഥയിലായിരുന്നു അദ്ധ്യാപികമാരുടെ കച്ചവടം.&lt;/p&gt;
&lt;p&gt;അമ്പതിനായിരം രൂപയുടെ എംഡിഎംഎ വിൽക്കുമ്പോൾ മൂവായിരം രൂപയാണ് കമ്മിഷനായി ലഭിച്ചതെന്നാണ് ഇവർ പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ ഇത് ശരിയല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എംഡിഎംഎ വാങ്ങുന്നവർ അക്കൗണ്ടിലേക്ക് അയയ്ക്കുന്ന പണം ഇവർ സ്വന്തം ആവശ്യത്തിനും ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;കാവ്യ അടുത്തിടെ പുതിയ കാർ വാങ്ങിയെന്ന വിവരത്തെക്കുറിച്ചും അന്വേഷണസംഘം വിശദമായി അന്വേഷിക്കുന്നുണ്ട്. കാവ്യയുടെ പേരിലാണോ കാർ വാങ്ങിയതെന്നത് ഉൾപ്പെടെയാണ് അന്വേഷിക്കുന്നത്. ഒരാൾ കൂടി ഇവരുടെ സംഘത്തിലുണ്ടായിരുന്നു എന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.&lt;/p&gt;]]></description>
        <pubDate>2026-07-28 05:45:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അഖിൽ മാരാർ ട്വന്റി 20 വിട്ടു; സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ</title>
        <link>https://nattuvartha.news/news/Politics/all/akhil-marar-quits-twenty20-levels-serious-allegations-against-sabu-m-jacob</link>
        <guid>https://nattuvartha.news/news/Politics/all/akhil-marar-quits-twenty20-levels-serious-allegations-against-sabu-m-jacob</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785215431_97434.jpg</url>
          <title>അഖിൽ മാരാർ ട്വന്റി 20 വിട്ടു; സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ</title>
          <link>https://nattuvartha.news/news/Politics/all/akhil-marar-quits-twenty20-levels-serious-allegations-against-sabu-m-jacob</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷവിമർശനങ്ങളുയർത്തി സംവിധായകനും രാഷ്ട്രീയപ്രവർത്തകനുമായ അഖിൽ മാരാർ പാർട്ടി അംഗത്വം രാജിവെച്ചു. പാർട്ടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷമില്ലെന്നും മുന്നോട്ട് സഹകരിച്ചുപോകാൻ സാധിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സാബു എം. ജേക്കബ് ഫോൺ പോലും എടുക്കാൻ തയ്യാറാകുന്നില്ലെന്ന് അഖിൽ മാരാർ ആരോപിച്ചു. കൊട്ടാരക്കര മണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20യിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ട്വന്റി 20 എന്നത് സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കുമാത്രമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.ബിഗ് ബോസ് മലയാളം സീസൺ -5 വിജയിയായ അഖിൽ മാരാർ 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. നിലപാടുകൾ തുറന്നുപറയുന്ന സ്വഭാവത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം, ട്വന്റി20 (പാർട്ടിയിൽ ചേരുകയും, തുടർന്ന് തൃക്കാക്കര മണ്ഡലത്തിൽനിന്നും സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-28 05:05:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/ramesan-paleri-passed-away</link>
        <guid>https://nattuvartha.news/news/Regional/all/ramesan-paleri-passed-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785213292_543650.jpg</url>
          <title>ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/ramesan-paleri-passed-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (65) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.&lt;/p&gt;
&lt;p&gt;മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃനിരയിലുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയായി ഊരാളുങ്കലിനെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. റോബർട്ട് ഓവർ പുരസ്കാരം,​ എം ഭാസ്കരൻ മെമ്മോറിയൽ സഹകരണ പ്രതിഭാ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-28 04:33:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ആറ് ജില്ലകൾക്ക് യെല്ലോ അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/kerala-rain-yellow-alert-for-six-districts</link>
        <guid>https://nattuvartha.news/news/Regional/all/kerala-rain-yellow-alert-for-six-districts</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785209272_619879.jpg</url>
          <title>സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ആറ് ജില്ലകൾക്ക് യെല്ലോ അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/kerala-rain-yellow-alert-for-six-districts</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. തലസ്ഥാനത്തടക്കം പല സ്ഥലങ്ങളിലും രാവിലെ കനത്ത മഴ ലഭിച്ചു. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.&lt;/p&gt;
&lt;p&gt;എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു. ഇത് വടക്ക് - വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരത്തു ബാലസോർ – കാനിംഗ് ഇടയിൽ കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കിഴക്കൻ അറബിക്കടലിനും സമീപത്തെ കൊങ്കൺ തീരത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇക്കാരണങ്ങളാൽ കേരളത്തിൽ ജൂലായ് 31 വരെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.&lt;/p&gt;]]></description>
        <pubDate>2026-07-28 03:25:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോഴിക്കോട് കാണാതായ യുവാവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി</title>
        <link>https://nattuvartha.news/news/Regional/all/kozhikode-missing-youth-death</link>
        <guid>https://nattuvartha.news/news/Regional/all/kozhikode-missing-youth-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785208992_803373.jpg</url>
          <title>കോഴിക്കോട് കാണാതായ യുവാവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി</title>
          <link>https://nattuvartha.news/news/Regional/all/kozhikode-missing-youth-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;കാണാതായ യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടുപാലത്ത് ഇരിങ്ങല്ലൂർ സ്വദേശി ഷരീഖ് ആണ് മരിച്ചത്. രണ്ടുദിവസം മുൻപ് വീട്ടിൽ നിന്നുപോയ ഇയാൾ തിരികെ എത്തിയിരുന്നില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.മുണ്ടുപാലത്തെ വാടക വീട്ടിൽ ഇന്നലെ അ‌ർധരാത്രിയോടെയാണ് ഷരീഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഷെരീഖിന്റെ സുഹൃത്താണെന്നുപറഞ്ഞ് പന്തീരാങ്കാവ് പൊലീസിൽ ഒരാൾ വിവരം അറിയിക്കുകയായിരുന്നു. ശേഷം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയും ഇയാൾ വിവരം അറിയിച്ചു. മുഹമ്മദ് അഷ്‌റഫ് എന്നാണ് തന്റെ പേരെന്നും ഷരീഖിനെ മർദ്ദിച്ചുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഷരീഖിന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഷരീഖ് എങ്ങനെയാണ് മുണ്ടുപാലത്തെത്തിയതെന്ന് പൊലീസ് പരിശോധിക്കുകയാണ്. അഷ്‌റഫിനെ ചോദ്യം ചെയ്യുന്നുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-28 03:21:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മണിയൂർ തെക്കേടത്ത് അനിൽ കുമാർ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/thekkedath-anilkumar-obituary</link>
        <guid>https://nattuvartha.news/news/Sections/all/thekkedath-anilkumar-obituary</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785207783_222923.jpg</url>
          <title>മണിയൂർ തെക്കേടത്ത് അനിൽ കുമാർ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/thekkedath-anilkumar-obituary</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മണിയൂർ : &lt;/strong&gt; തെക്കേടത്ത് പരേതനായ ഗംഗാധരൻ നമ്പ്യാരുടെ മകൻ  &apos;ശ്രേയസി&apos;ൽ എം. സി അനിൽ കുമാർ (58 - വിമുക്ത ഭടൻ) അന്തരിച്ചു.&lt;/p&gt;
&lt;p&gt;ഭാര്യ: ബിന്ദു (ടീച്ചർ അഴിയൂർ ഈസ്റ്റ് യു പി സ്കൂൾ).മക്കൾ:  ആനന്ദ്, മീനാക്ഷി.അമ്മ:  ശാന്ത.സഹോദരങ്ങൾ:അനിത (സീനിയർ സൂപ്രണ്ട് ആർ ഡി ഒ ഓഫീസ് വടകര),സുനിത (ടീച്ചർ, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹൈസ്കൂൾ), പരേതനായ സുനിൽ (പ്രധാന അധ്യാപകൻ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ  ഹൈസ്കൂൾ). സംസ്കാരം:  -28-07-2026 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.&lt;/p&gt;]]></description>
        <pubDate>2026-07-28 03:01:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തെങ്ങ് മുറിക്കുന്നതിനിടെ അപകടം; കുറ്റ്യാടിയിൽ തൊഴിലാളിക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/worker-dies-falling-coconut-tree-kuttiyadi</link>
        <guid>https://nattuvartha.news/news/Regional/all/worker-dies-falling-coconut-tree-kuttiyadi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785207156_707776.jpg</url>
          <title>തെങ്ങ് മുറിക്കുന്നതിനിടെ അപകടം; കുറ്റ്യാടിയിൽ തൊഴിലാളിക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/worker-dies-falling-coconut-tree-kuttiyadi</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കുറ്റ്യാടി&lt;/strong&gt;: തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. പുത്തൻപുരയിൽ കള്ളിക്കാടൻ ജബ്ബാർ (55) ആണ് തെങ്ങിൽനിന്ന് വീണ് മരിച്ചത്.&lt;/p&gt;
&lt;p&gt;തിങ്കളാഴ്ച ഉച്ചയോടെ കള്ളാട് ചെറ്റയിൽ പീടികയ്ക്ക് സമീപമായിരുന്നു സംഭവം. തെങ്ങ് മുറിച്ചുകൊണ്ടിരിക്കെ ജബ്ബാർ തെങ്ങോടുകൂടെ താഴേയ്ക്ക് വീഴുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജബ്ബാറിനെ ഉടൻ തന്നെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.&lt;/p&gt;]]></description>
        <pubDate>2026-07-28 02:50:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചികിത്സയിലിരിക്കേ യുവാവ് മരിച്ചു; പോലീസ് മർദനമേറ്റെന്ന് ആരോപണം</title>
        <link>https://nattuvartha.news/news/Regional/all/youth-death-police-brutality-allegation-dyfi-protest</link>
        <guid>https://nattuvartha.news/news/Regional/all/youth-death-police-brutality-allegation-dyfi-protest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785206220_96534.jpg</url>
          <title>ചികിത്സയിലിരിക്കേ യുവാവ് മരിച്ചു; പോലീസ് മർദനമേറ്റെന്ന് ആരോപണം</title>
          <link>https://nattuvartha.news/news/Regional/all/youth-death-police-brutality-allegation-dyfi-protest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ യുവാവ് മരിച്ചത് പോലീസ് മർദനത്തെ തുടർന്നെന്ന് ആരോപണം. പെരുമ്പുഴയിൽ വാടകയ്ക്കു താമസിക്കുന്ന സിയാദ്(36) ആണ് കഴിഞ്ഞ മരിച്ചത്. മന്ത്രി പി.സി. വിഷ്ണുനാഥ്, സിയാദിന്റെ വീട്ടിലെത്തി ബന്ധുക്കളോടു സംസാരിച്ചു. ആരോപണത്തിൽ ആഭ്യന്തര മന്ത്രി ഡി.ജി.പി.യോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ബന്ധുക്കളുടെ ശബ്ദസന്ദേശം പുറത്തായതോടെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കുണ്ടറ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. എസ്.ഐ. അതുൽ, സി.പി.ഒ. ശ്രീജിത്ത് എന്നിവർക്കെതിരേ വകുപ്പുതല അന്വേഷണം നടത്തുമെന്ന ഉറപ്പിൽ വൈകീട്ട് ഉപരോധസമരം അവസാനിപ്പിച്ചു.&lt;/p&gt;
&lt;p&gt;കഴിഞ്ഞ ജൂൺ 16-ന് അയൽവാസിയായ വിദ്യാർഥിയെ കാണാതായിരുന്നു. കുട്ടിയുടെ സഹോദരിയുടെ പരാതിയെത്തുടർന്ന് 17-ന് സിയാദിനെ പെരുമ്പുഴയിലെ വാടകവീട്ടിൽനിന്ന് പോലീസ് ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ കണ്ടെത്തിയതിനെത്തുടർന്ന് അടുത്ത ദിവസം സിയാദിനെ വിട്ടയച്ചു. ജൂലായ്‌ രണ്ടിന് അസുഖബാധിതനായി സിയാദ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.&lt;/p&gt;
&lt;p&gt;രോഗം മൂർച്ഛിച്ചതോടെ ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കേ 24-ന് മരിച്ചു. സ്റ്റേഷനിലേക്കു കൊണ്ടുപോകുന്ന വഴി കോവിൽമുക്കിൽ ജീപ്പ് നിർത്തിയിട്ട ശേഷം പോലീസ് മർദിച്ചെന്ന് സിയാദ് പറഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-28 02:34:45</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന് പരാതി</title>
        <link>https://nattuvartha.news/news/Regional/all/missing-youtuber-yaathra-today-dilshad-thenhipalam-police</link>
        <guid>https://nattuvartha.news/news/Regional/all/missing-youtuber-yaathra-today-dilshad-thenhipalam-police</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785156263_829263.jpg</url>
          <title>യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന് പരാതി</title>
          <link>https://nattuvartha.news/news/Regional/all/missing-youtuber-yaathra-today-dilshad-thenhipalam-police</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതി. ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെയാണ് കാണാതായത്. യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലിൽ നിരവധി ഫോളോവേഴ്സുള്ള യൂട്യൂബർ കൂടിയാണ് ഇയാൾ.&lt;/p&gt;
&lt;p&gt;ചാനലിന്റെ ഭാ​ഗമായി വിവിധ രാജ്യങ്ങളിൽ യാത്രകൾ നടത്താറുണ്ട്. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി വീട്ടിൽ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-27 12:42:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നവഗതരായ ജീവനക്കാർക്കായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിശീലന പരിപാടി ആരംഭിച്ചു</title>
        <link>https://nattuvartha.news/news/Regional/all/kozhikkode-special-training-program-conducted</link>
        <guid>https://nattuvartha.news/news/Regional/all/kozhikkode-special-training-program-conducted</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785154774_316666.jpg</url>
          <title>നവഗതരായ ജീവനക്കാർക്കായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിശീലന പരിപാടി ആരംഭിച്ചു</title>
          <link>https://nattuvartha.news/news/Regional/all/kozhikkode-special-training-program-conducted</link>
        </image>
        <description><![CDATA[&lt;p&gt;കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിൽ പുതുതായി സർവീസിൽ പ്രവേശിച്ച ക്ലർക്കുമാർക്കായി സംഘടിപ്പിച്ച ഇൻഡക്ഷൻ കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിംഗ് പരിപാടി കോഴിക്കോട് ഐ.എം.ജിയിൽ ആരംഭിച്ചു. ജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ലഭ്യമാക്കുന്നതിനും സർവീസിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായാണ് ആറു ദിവസത്തെ പ്രത്യേക പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള ജീവനക്കാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.  പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ. കെ. ഹരീഷ് നിർവ്വഹിച്ചു. ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. ജിഷിത്ത്, കോഴ്സ് കോ-ഓർഡിനേറ്ററും സീനിയർ സൂപ്രണ്ടുമായ ഇ. മുഹമ്മദലി ഇർഷാദ്, ദിൽന എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. &amp;nbsp;&lt;/p&gt;
&lt;p&gt;തുടർന്നുള്ള ദിവസങ്ങളിൽ, തദ്ദേശ ഭരണം, സദ്ഭരണം, ലൈസൻസിംഗ്, തദ്ദേശ ഭരണ നിയമങ്ങളും ചട്ടങ്ങളും, വേസ്റ്റ് മാനേജ്മെന്റ്, ബിൽഡിംഗ് പെർമിറ്റ്, വിവരാവകാശ നിയമം, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ, കെ.എസ്.ആർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും. ഓഗസ്റ്റ് 1-ന് പരിശീലന പരിപാടി പരീക്ഷയോടെ അവസാനിക്കും.&lt;/p&gt;]]></description>
        <pubDate>2026-07-27 12:16:56</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>കക്കട്ടിൽ സഹകരണ ബാങ്ക്  മാനേജർ ജീവനൊടുക്കിയ നിലയിൽ</title>
        <link>https://nattuvartha.news/news/Regional/all/ganesh-kumar-death-kozhikode</link>
        <guid>https://nattuvartha.news/news/Regional/all/ganesh-kumar-death-kozhikode</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785154644_635021.jpg</url>
          <title>കക്കട്ടിൽ സഹകരണ ബാങ്ക്  മാനേജർ ജീവനൊടുക്കിയ നിലയിൽ</title>
          <link>https://nattuvartha.news/news/Regional/all/ganesh-kumar-death-kozhikode</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കക്കട്ടിൽ &lt;/strong&gt;: സഹകരണ ബാങ്ക് മാനേജറായ സിപിഎം നേതാവ് ജീവനൊടുക്കിയ നിലയിൽ. കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജറും സിപിഎം പ്രാദേശിക നേതാവുമായ ഗനീഷ് കുമാർ പി കെ (50) ആണ് ജീവനൊടുക്കിയത്. വീടിന് സമീപത്തെ മുറുവശേരി വായനശാലയിൽ ഇന്ന് രാവിലെയാണ് ഗനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗനീഷിനെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. കർഷകസംഘം മേഖലാ സെക്രട്ടറി കൂടിയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-27 12:14:29</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുഞ്ഞിപ്പള്ളിയിൽ തട്ടുകട അടിച്ചു തകർത്ത നിലയിൽ; പ്രതിഷേധവുമായി ഐഎൻടിയുസി</title>
        <link>https://nattuvartha.news/news/Regional/all/azhiyoor-kunjippalli-street-shops-intuc</link>
        <guid>https://nattuvartha.news/news/Regional/all/azhiyoor-kunjippalli-street-shops-intuc</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785150168_101049.jpg</url>
          <title>കുഞ്ഞിപ്പള്ളിയിൽ തട്ടുകട അടിച്ചു തകർത്ത നിലയിൽ; പ്രതിഷേധവുമായി ഐഎൻടിയുസി</title>
          <link>https://nattuvartha.news/news/Regional/all/azhiyoor-kunjippalli-street-shops-intuc</link>
        </image>
        <description><![CDATA[&lt;p&gt;അഴിയൂർ: കുഞ്ഞിപ്പള്ളി അണ്ടി കമ്പനി റോഡ് ഭാഗത്ത്   തട്ടുകടകൾ തകർത്തതിൽ  ജനറൽ വർക്കേഴ്സ് ഫുട്പാത്ത് തട്ടുകട തൊഴിലാളി യൂണിയൻ ഐഎൻടിയുസി താലൂക്ക് കമ്മിറ്റി പ്രതിഷേധം. ഭിന്നശേഷി കുഞ്ഞുങ്ങളെ വളർത്തുവാനും കുടുംബം പുലർത്താനും നടത്തിയ അഞ്ച് തട്ടുകടക്കാരുടെ തട്ടുകട പൂർണമായും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചെന്ന് യൂണിയൻ ആരോപിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;തട്ടുകടക്കാർക്ക് കച്ചവടം ചെയ്യുവാൻ ബന്ധപ്പെട്ട അധികൃതർ സംരക്ഷണം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംഘടനാ ജില്ലാ പ്രസിഡണ്ട് കെ എൻ എ അമീർ അധ്യക്ഷത വഹിച്ചു. സി കെ വിശ്വനാഥൻ, സതീശൻ കുരിയാടി, വി കെ അനിൽകുമാർ, വി കെ ഷംസീർ, ആർ വി ഇസ്മയിൽ, സി പി ദിവ്യ, പി ദസ്തക്കീ,ർ പി സി റഫീഖ്,  സ്‌ മിതാ രതീഷ് എന്നിവർ സംസാരിച്ചു. പി ടി മജീദ് സ്വാഗതം പറഞ്ഞു. വടകര നഗരസഭ അധികൃതർ പാലയാട് നടയിൽ കച്ചവടം ചെയ്യുന്ന കോട്ടക്കൽ സലീമിന്റെ തട്ടുകട നീക്കം ചെയ്‌തെന്നും യോഗം ചൂണ്ടിക്കാട്ടി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-27 11:00:41</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>അതിതീവ്ര ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും;സംസ്ഥാനത്ത്  ശക്തമായ മഴയ്ക്ക് സാധ്യത</title>
        <link>https://nattuvartha.news/news/Regional/all/kerala-rain-yellow-alert</link>
        <guid>https://nattuvartha.news/news/Regional/all/kerala-rain-yellow-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785149532_796688.jpg</url>
          <title>അതിതീവ്ര ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും;സംസ്ഥാനത്ത്  ശക്തമായ മഴയ്ക്ക് സാധ്യത</title>
          <link>https://nattuvartha.news/news/Regional/all/kerala-rain-yellow-alert</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ പ്രവചനമനുസരിച്ച് ഇന്ന് ഏഴ് ജില്ലകളിലാണ് മഞ്ഞ അലർട്ട് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.&lt;/p&gt;
&lt;p&gt;വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ–വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂന മർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതിനെ തുടർന്നാണ് കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ,​ കിഴക്കൻ അറബിക്കടലിനും സമീപ കൊങ്കൺ തീരത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. അതിനാൽ ഈ മാസം 31വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ഈ ജില്ലകളിൽ മഞ്ഞ അലർട്ട്&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;27/07/2026 : കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;28/07/2026 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;29/07/2026 : പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;30/07/2026 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;31/07/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;]]></description>
        <pubDate>2026-07-27 10:50:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രാജ്യത്ത് എല്ലാ മേഖലകളിലും കോർപ്പറേറ്റ് മേധാവിത്വം വർദ്ധിക്കുന്നു;  സത്യൻ മൊകേരി</title>
        <link>https://nattuvartha.news/news/Regional/all/nadapuram-road-cpi-camp-sathyan-mokeri</link>
        <guid>https://nattuvartha.news/news/Regional/all/nadapuram-road-cpi-camp-sathyan-mokeri</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785149615_137616.jpg</url>
          <title>രാജ്യത്ത് എല്ലാ മേഖലകളിലും കോർപ്പറേറ്റ് മേധാവിത്വം വർദ്ധിക്കുന്നു;  സത്യൻ മൊകേരി</title>
          <link>https://nattuvartha.news/news/Regional/all/nadapuram-road-cpi-camp-sathyan-mokeri</link>
        </image>
        <description><![CDATA[&lt;p&gt;നാദാപുരം റോഡ്: കാർഷിക- തൊഴിൽ മേഖലകളിലും മാധ്യമ രംഗത്തും കോർപ്പറേറ്റുകളുടെ സ്വാധീനം ഇന്ത്യയിൽ വർദ്ധിച്ചു വരികയാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി  പറഞ്ഞു. നാദാപുരം റോഡിൽ സി.പി.ഐ വടകര മണ്ഡലം നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഐ.ആർ നടപ്പിലാക്കിയതിലൂടെ അഞ്ചു കോടി ജനങ്ങൾക്കാണ് ഇന്ത്യയിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്ത്യയിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു.  ഇന്ത്യൻ യുവാക്കൾ നടത്തിയ പോരാട്ടത്തിന്റെ ഫലമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടി വന്നത് നരേന്ദ്രമോഡിയുടെ മുഖത്ത് ഏറ്റ ശക്തമായ ഒരു അടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി.പി.രാഘവൻ അധ്യക്ഷത വഹിച്ചു. കെ.പി.പവിത്രൻ, ആർ.സത്യൻ, സി.രാമകൃഷ്ണൻ, ഇ.രാധാകൃഷ്ണൻ, കെ രജിത്ത് കുമാർ എന്നിവർ സംസാരിച്ചു. കെ ജയപ്രകാശൻ സ്വാഗതവും എം.പി. രാഘവൻ നന്ദിയും പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-27 10:49:32</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പവർകട്ടിനെതിരെ മെഴുക് തിരി തെളിയിച്ച് പ്രതിഷേധം</title>
        <link>https://nattuvartha.news/news/Regional/all/ayancheri-cpim-protest-against-load-shedding</link>
        <guid>https://nattuvartha.news/news/Regional/all/ayancheri-cpim-protest-against-load-shedding</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785148918_380181.jpg</url>
          <title>പവർകട്ടിനെതിരെ മെഴുക് തിരി തെളിയിച്ച് പ്രതിഷേധം</title>
          <link>https://nattuvartha.news/news/Regional/all/ayancheri-cpim-protest-against-load-shedding</link>
        </image>
        <description><![CDATA[&lt;p&gt;ആയഞ്ചേരി: യൂ ഡി എഫ് സർക്കാറിൻ്റെ അനാസ്ഥയുടെ ഫലമായ്, കേരളം വിട പറഞ്ഞ പവർകട്ടും, ലോഡ് ഷെഡിങ്ങും പുനസ്ഥാപിച്ച നടപടിയിൽ പ്രതിഷേധിച്ച് സി.പി ഐ ( എം ) നേതൃത്വത്തിൽ ആയഞ്ചേരി കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ മെഴുക് തിരി തെളിയിച്ച് പ്രതിഷേധം രേഖപ്പെടുത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;സി പി എം ലോക്കൽ സിക്രട്ടരി കെ.വി. ജയരാജൻ ഉൽഘാടനം ചെയ്തു. ടി.വി.കുഞ്ഞിരാമൻ അധ്യക്ഷം വഹിച്ചു. കെ സോമൻ, യൂ.വി. കുമാരൻ, സജിത പി.കെ, ജിൻസി കെ ,രനീഷ് ടി കെ, പ്രജിത്ത് പി , ലിബിൻ കെ, ആർ കുഞ്ഞിരാമൻ, കെ.വി. രാജൻ എന്നിവർ നേതൃത്വം നൽകി.&lt;/p&gt;]]></description>
        <pubDate>2026-07-27 10:39:42</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ജനകീയ കൂട്ടായ്മയുമായി ഡി വൈ എഫ് ഐ</title>
        <link>https://nattuvartha.news/news/Regional/all/maniyoor-edathunkara-dyfi-janakeeya-koottayma</link>
        <guid>https://nattuvartha.news/news/Regional/all/maniyoor-edathunkara-dyfi-janakeeya-koottayma</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785147095_171654.jpg</url>
          <title>ജനകീയ കൂട്ടായ്മയുമായി ഡി വൈ എഫ് ഐ</title>
          <link>https://nattuvartha.news/news/Regional/all/maniyoor-edathunkara-dyfi-janakeeya-koottayma</link>
        </image>
        <description><![CDATA[&lt;p&gt;മണിയൂർ: ഡി വൈ എഫ് ഐ എടത്തുംകര യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച &apos;നാടിന്റെ കൂട്ടായ്മ&apos; പദ്ധതിയുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ സമാഹരിച്ച വിവിധ ആവശ്യസാധനങ്ങളുടെ സമർപ്പണം നടന്നു. ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് എൽ യു അഭിധ് ഉദ്ഘാടനം ചെയ്തു.&lt;/p&gt;
&lt;p&gt;യൂണിറ്റ് സെക്രട്ടറി സാരംഗ് എം.ടി. സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അർജുൻ എ.ജെ. അധ്യക്ഷത വഹിച്ചു. വിവിധ ആവശ്യപരിപാടികൾക്കായി സമാഹരിച്ച കസേരകൾ, മേശകൾ, താർപ്പായ, മറ, ലൈറ്റുകൾ, പാത്രങ്ങൾ തുടങ്ങി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന സാധനങ്ങൾ നാടിന് സമർപ്പിച്ചു. തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി.കെ. അഷ്റഫ്, ടി എം ഷാജി , മേഖല സെക്രട്ടറി വൈശാഖ് ബി.എസ്. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-27 10:09:20</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>വിരമിച്ച എസ്ഐ തൂങ്ങിമരിച്ച നിലയിൽ‌</title>
        <link>https://nattuvartha.news/news/Regional/all/retired-si-dhanraj-found-hanged-in-kasaragod</link>
        <guid>https://nattuvartha.news/news/Regional/all/retired-si-dhanraj-found-hanged-in-kasaragod</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785145859_807356.jpg</url>
          <title>വിരമിച്ച എസ്ഐ തൂങ്ങിമരിച്ച നിലയിൽ‌</title>
          <link>https://nattuvartha.news/news/Regional/all/retired-si-dhanraj-found-hanged-in-kasaragod</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാസർകോട് &lt;/strong&gt;: വിരമിച്ച എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പാറക്കട്ടയിൽ താമസിക്കുന്ന ധൻരാജി നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാസർകോട് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്ന് വിരമിച്ച ശേഷം ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിയിൽ സെക്യൂരിറ്റി ഓഫിസറായി ജോലി ചെയ്തിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് രണ്ട് മാസം മുമ്പ് ജോലിയിൽ നിന്നും ഒഴിവായി. പ്രമാദമായ പല കേസ് അന്വേഷണങ്ങളിലും ധൻരാജ് നിർണായക പങ്കുവഹിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-27 09:47:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/idukki-udumbanchola-abduction-attempt-arrest</link>
        <guid>https://nattuvartha.news/news/Regional/all/idukki-udumbanchola-abduction-attempt-arrest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785143056_626923.jpg</url>
          <title>ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/idukki-udumbanchola-abduction-attempt-arrest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇടുക്കി: &lt;/strong&gt;ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. മധ്യപ്രദേശ് സ്വദേശിയായ റിമു ആണ് പോലീസിന്റെ പിടിയിലായത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;കഴിഞ്ഞദിവസം വൈകീട്ട് മൂന്നരയോടെയാണ് വീട്ടുപരിസരത്തുനിന്ന്&lt;/span&gt;  പെൺകുട്ടിയെ ഇയാൾ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് വൈകീട്ട് ഏഴരയോടെ പെൺകുട്ടി സ്വമേധയാ വീട്ടിൽ തിരിച്ചെത്തി. വിവരങ്ങൾ ചോദിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഉടുമ്പൻചോല പോലീസ് ഉടൻതന്നെ തിരച്ചിൽ ആരംഭിക്കുകയും രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-27 09:01:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൊച്ചിയിൽ പോലീസുകാരനെ കാണാതായതായി പരാതി</title>
        <link>https://nattuvartha.news/news/Regional/all/police-constable-missing-north-paravur</link>
        <guid>https://nattuvartha.news/news/Regional/all/police-constable-missing-north-paravur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785142210_496058.jpg</url>
          <title>കൊച്ചിയിൽ പോലീസുകാരനെ കാണാതായതായി പരാതി</title>
          <link>https://nattuvartha.news/news/Regional/all/police-constable-missing-north-paravur</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;പോലീസുകാരനെ കാണാതായതായി പരാതി.പറവൂർ വടക്കേകര സ്റ്റേഷനിലെ കോൺസ്റ്റബിൾ കുഴുപ്പിള്ളി സ്വദേശി അൻജിത്തി(41)നെയാണ് കാണാതായത്. ശനിയാഴ്ച മുതൽ അൻജിത്തിനെ കാണാനില്ലെന്നു കാട്ടി ഭാര്യ പരാതിനൽകി.&lt;/p&gt;
&lt;p&gt;ശനിയാഴ്ച രാവിലെയാണ് അൻജിത്ത് വീട്ടിൽനിന്നിറങ്ങിയത്. പിന്നാലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതായതോടെയാണ് ഭാര്യ പരാതിയുമായി പോലീസിനെ സമീപിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് അൻജിത്ത് വീടുവിട്ടിറങ്ങിയതെന്നാണ് സൂചന. സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-27 08:48:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ</title>
        <link>https://nattuvartha.news/news/Business/all/yellow-card-onam-kit-distribution</link>
        <guid>https://nattuvartha.news/news/Business/all/yellow-card-onam-kit-distribution</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785137867_425666.jpg</url>
          <title>മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ</title>
          <link>https://nattuvartha.news/news/Business/all/yellow-card-onam-kit-distribution</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് പത്ത് മുതൽ വിതരണം ആരംഭിക്കും. ഉത്രാട ദിനമായ ഓഗസ്റ്റ് 25നകം പൂർത്തിയാക്കും.&lt;/p&gt;
&lt;p&gt;&amp;nbsp;2026 ജൂണിലെ കണക്ക്പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉൾപ്പെടെ 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്.ഭക്ഷ്യ സിവിൽ സപ്‌ളൈസ് വകുപ്പിന്റെയും സപ്‌ളൈകോയുടെയും ഓണക്കാല മുൻഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് മന്ത്രി അറിയിച്ചു. ഇതിനായി 1,65,932 മെട്രിക് ടൺ അരിയും 24,506 മെ.ടൺ ഗോതമ്പും വിപണിയിൽ എത്തിക്കും&lt;/p&gt;]]></description>
        <pubDate>2026-07-27 07:35:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലഹരിക്കേസിൽ പിടിയിലായ കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു</title>
        <link>https://nattuvartha.news/news/Regional/all/adakara-drug-case-kavya-dismissed</link>
        <guid>https://nattuvartha.news/news/Regional/all/adakara-drug-case-kavya-dismissed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785137190_43537.jpg</url>
          <title>ലഹരിക്കേസിൽ പിടിയിലായ കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു</title>
          <link>https://nattuvartha.news/news/Regional/all/adakara-drug-case-kavya-dismissed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര : &lt;/strong&gt;ലഹരിക്കേസിൽ പിടിയിലായ രണ്ടാമത്തെ അധ്യാപിക കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയിരുന്ന കാവ്യയ്ക്കെതിരെ പൊലീസ് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിൽ നിന്ന് പുറത്താക്കിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;കേസിലെ മറ്റൊരു പ്രതിയായ കീർത്തനയെ അറസ്റ്റിന് പിന്നാലെ ബിആർസി പിരിച്ചുവിട്ടിരുന്നു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അദ്ധ്യാപികയായിരുന്നു കീർത്തന.&lt;/p&gt;
&lt;p&gt;അറസ്റ്റിലായ രണ്ട് അദ്ധ്യാപികമാരും കരാർ അടിസ്ഥാനത്തിലാണ് സ്കൂളിൽ ജോലി ചെയ്തിരുന്നത്. അധ്യാപികമാരുടെ ലഹരി ഇടപാട് സംബന്ധിച്ച വാർത്ത ‌ഞെട്ടലുണ്ടാക്കിയതായാണ് സഹപ്രവർത്തകർ പറയുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-27 07:23:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓണത്തോടനുബന്ധിച്ച്  അത്തം, ഉത്രാടം, തിരുവോണം കിറ്റുകൾ ഒരുക്കി സപ്ലൈകോ</title>
        <link>https://nattuvartha.news/news/Regional/all/supplyco-has-prepared-food-kits-to-welcome-onam</link>
        <guid>https://nattuvartha.news/news/Regional/all/supplyco-has-prepared-food-kits-to-welcome-onam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785136704_584109.jpg</url>
          <title>ഓണത്തോടനുബന്ധിച്ച്  അത്തം, ഉത്രാടം, തിരുവോണം കിറ്റുകൾ ഒരുക്കി സപ്ലൈകോ</title>
          <link>https://nattuvartha.news/news/Regional/all/supplyco-has-prepared-food-kits-to-welcome-onam</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;ഓണത്തോടനുബന്ധിച്ച് വിവിധതരം ഭക്ഷ്യ കിറ്റുകൾ തയാറാക്കാനൊരുങ്ങി സപ്ലൈകോ. അത്തം കിറ്റ്, ഉത്രാടം കിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെ വ്യത്യസ്ത കിറ്റുകളാകും ഉണ്ടാവുക. 1,280 രൂപയുടെ സാധനങ്ങൾ 1,000 രൂപക്ക് നൽകുന്നതാണ് അത്തം കിറ്റ്. അരി, വെളിച്ചെണ്ണ, പഞ്ചസാര എന്നിവയുൾപ്പെടെ അവശ്യ സാധനങ്ങളടങ്ങുന്ന 21 ഇനങ്ങൾ കിറ്റിലുണ്ടാകും. 1,880 രൂപ വിലയുള്ള 25 ഇനം സാധനങ്ങളടങ്ങിയ ഉത്രാടം കിറ്റ് 1,500 രൂപക്ക് നൽകും. തിരുവോണം കിറ്റിൽ 2,540 രൂപ വിലയുള്ള 30 ഇനം സാധനങ്ങളുണ്ടാകും. ഇത് 2,000 രൂപക്ക് കിട്ടും. കൂടാതെ, 374.50 രൂപവിലയുള്ള സിഗ്നേച്ചർ കിറ്റ് 299 രൂപക്ക് ലഭിക്കും.&lt;/p&gt;
&lt;p&gt;സപ്ലൈകോ കിറ്റ് തയാറാക്കി റേഷൻകടകളിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. 837 രൂപയുടെ സാധനങ്ങളാണ് കിറ്റിലുള്ളത്. തിങ്കളാഴ്ച കിറ്റിൽ സാധനങ്ങൾ നിറച്ചുതുടങ്ങും. ഓഗസ്റ്റ് അഞ്ചുമുതൽ 10 വരെ റേഷൻകടകളിലേക്ക് എത്തിക്കും. 10 മുതൽ റേഷൻ 25 വരെ (ഉത്രാടദിവസം) വരെ കിറ്റു വാങ്ങാം.&lt;/p&gt;
&lt;p&gt;പഞ്ചസാര-ഒരുകിലോ, വെളിച്ചെണ്ണ-ഒരു ലിറ്റർ, തുവരപ്പരിപ്പ്-250 ഗ്രാം, ചെറുപയർ പരിപ്പ്- 250 ഗ്രാം, വൻപയർ- 250 ഗ്രാം, കടല-500 ഗ്രാം, മിൽമ നെയ്യ്-100 മില്ലി ലിറ്റർ, പായസക്കൂട്ട്-40 ഗ്രാം, തേയില-250 ഗ്രാം, പായസം മിക്‌സ്-200 ഗ്രാം, സാമ്പാർ പൊടി-100 ഗ്രാം, മുളകുപൊടി-100 ഗ്രാം, മഞ്ഞൾപ്പൊടി-100 ഗ്രാം, മല്ലിപ്പൊടി-100 ഗ്രാം, ഉപ്പുപൊടി-ഒരു കിലോ എന്നിവയാണ് കിറ്റിൽ ഉണ്ടാവുക&lt;/p&gt;]]></description>
        <pubDate>2026-07-27 07:07:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>റെയിൽപ്പാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി</title>
        <link>https://nattuvartha.news/news/Regional/all/railway-track-woman-death-accident</link>
        <guid>https://nattuvartha.news/news/Regional/all/railway-track-woman-death-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785135667_540136.jpg</url>
          <title>റെയിൽപ്പാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി</title>
          <link>https://nattuvartha.news/news/Regional/all/railway-track-woman-death-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;അരൂർ തീരദേശ റെയിൽപ്പാതയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.ഒളവണ്ണ സ്വദേശി നേഹ കൃഷ്ണന്റെ (25)​ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഒളവണ്ണ പുൽപ്പറമ്പിൽ കൃഷ്ണന്റെ മകളാണ് നേഹ.തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണുമരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.&lt;/p&gt;
&lt;p&gt;&amp;nbsp;അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.നേഹയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രണ്ട് ദിവസം മുമ്പ് മാവേലി എക്സ്പ്രസിൽ നിന്നുവീണ് വിഴിഞ്ഞം സ്വദേശി അബ്‌ദുൾ ഹമീദിന് (37) ഗുരുതര പരിക്കേറ്റിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-27 06:56:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫേസ്ബുക്ക് പേജിൽകൂടി ഡ്രോൺ ഓർഡർ ചെയ്തു; യുവാവിന് ലഭിച്ചത് രണ്ടുകുപ്പി വെള്ളം</title>
        <link>https://nattuvartha.news/news/Regional/all/online-drone-scam-ottapalam-fake-ad</link>
        <guid>https://nattuvartha.news/news/Regional/all/online-drone-scam-ottapalam-fake-ad</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785135275_839871.jpg</url>
          <title>ഫേസ്ബുക്ക് പേജിൽകൂടി ഡ്രോൺ ഓർഡർ ചെയ്തു; യുവാവിന് ലഭിച്ചത് രണ്ടുകുപ്പി വെള്ളം</title>
          <link>https://nattuvartha.news/news/Regional/all/online-drone-scam-ottapalam-fake-ad</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഒറ്റപ്പാലം:&lt;/strong&gt; ഓൺലൈനായി ഡ്രോൺ ഓർഡർചെയ്ത യുവാവിന് ലഭിച്ചത് രണ്ടുബോട്ടിൽ കുപ്പിവെള്ളം. ഒറ്റപ്പാലം പനമണ്ണ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. 2,200 രൂപയും നഷ്ടമായി. ഇൻഡോ ഗാഡ്‌ജറ്റ്സ് എന്ന ഫേസ്ബുക്ക് പേജിൽ മലയാളിയുടെ ശബ്ദത്തിലുള്ള പരസ്യവീഡിയോ കണ്ടാണ് യുവാവ് ഡ്രോൺക്യാമറ ഓർഡർ ചെയ്യുന്നത്. കൊറിയർചാർജ് അടക്കം 2,200 രൂപയായിരുന്നു വില.&lt;/p&gt;
&lt;p&gt;ഫേസ് ബുക്കിലെ ലിങ്കിൽ തൊട്ടതും വാട്‌സ്‌ആപ്പ് ചാറ്റിലേക്ക് പ്രവേശിച്ചു. പിന്നാലെ കൊറിയർ എത്തിക്കേണ്ട അഡ്രസും അഡ്വാൻസ് തുക അയച്ചതിന്റെ സ്‌ക്രീൻഷോട്ടും ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം വന്നു. അതിെല ക്യുആർ കോഡ് സ്‌കാൻ ചെയ്ത് 200 രൂപ മുൻകൂറായി അടച്ചു. മൂന്നുദിവസത്തിനുള്ളിൽ വീട്ടിലെത്തിയ കൊറിയർ 2,000 രൂപയടച്ച്‌ വാങ്ങി. കടലാസ് ബോക്‌സിൽ ലഭിച്ച പായ്ക്കറ്റ് പൊട്ടിച്ചുനോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന്‌ മനസ്സിലായത്.പേപ്പറുകൾക്കുള്ളിൽ ഭദ്രമായി വെച്ച നിലയിലായിരുന്നു കുപ്പിവെള്ളം. തുടർന്ന്, യുവാവ് ഒറ്റപ്പാലം പോലീസിൽ പരാതിനൽകി.&lt;/p&gt;]]></description>
        <pubDate>2026-07-27 06:51:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൊയിലാണ്ടിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/amoebic-meningoencephalitis-death-kozhikode-1785130828</link>
        <guid>https://nattuvartha.news/news/Regional/all/amoebic-meningoencephalitis-death-kozhikode-1785130828</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785130828_273911.jpg</url>
          <title>കൊയിലാണ്ടിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/amoebic-meningoencephalitis-death-kozhikode-1785130828</link>
        </image>
        <description><![CDATA[&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;&lt;strong&gt;കൊയിലാണ്ടി &lt;/strong&gt;&lt;/span&gt;&lt;strong&gt; :&lt;/strong&gt; ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം. കൊയിലാണ്ടി സ്വദേശി ബിജുവാണ് മരിച്ചത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ബിജുവിന് ജൂലൈ 23-നാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.&lt;/p&gt;
&lt;p&gt;രോഗബാധയുടെ ഉറവിടം വ്യക്തമല്ല. പൊതുജലാശയങ്ങളിലോ കുളങ്ങളിലോ കുളിക്കുന്ന ശീലമില്ലാതിരുന്ന വ്യക്തിയായതിനാൽ എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. രോഗബാധയെ തുടർന്ന് പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-27 05:35:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വയനാട്ടിൽ  കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം ;നിരവധിപേർക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Regional/all/ksrtc-bus-accident-wayanad</link>
        <guid>https://nattuvartha.news/news/Regional/all/ksrtc-bus-accident-wayanad</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785130033_119081.jpg</url>
          <title>വയനാട്ടിൽ  കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം ;നിരവധിപേർക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Regional/all/ksrtc-bus-accident-wayanad</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വയനാട് :&lt;/strong&gt; കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധിപേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന പ്രിയദർശിനി ബസും മാനന്തവാടിയിൽ നിന്ന് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്.&lt;/p&gt;
&lt;p&gt;പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പ്രിയദർശിനിയിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-27 05:25:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലോറിയിൽ ബൈക്കിടിച്ച് അപകടം;യുവ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/journalist-bike-accident</link>
        <guid>https://nattuvartha.news/news/Regional/all/journalist-bike-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785129650_950143.jpg</url>
          <title>ലോറിയിൽ ബൈക്കിടിച്ച് അപകടം;യുവ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/journalist-bike-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. ജനം ടിവി തിരുവനന്തപുരം ക്യാമറാമാൻ പാറശാല സ്വദേശി അഭിജിത്ത് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി കാഞ്ഞിരംകുളത്ത് ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം.&amp;nbsp;&lt;/p&gt;
&lt;p&gt;രാത്രി ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-27 05:18:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അധ്യാപികമാരുൾപ്പെട്ട എം.ഡി.എം.എ കേസ്;അന്വേഷണത്തിന് എസ്.ഐ.ടി എത്തിയേക്കും</title>
        <link>https://nattuvartha.news/news/Regional/all/vadakara-mdma-drug-case-teachers-investigation</link>
        <guid>https://nattuvartha.news/news/Regional/all/vadakara-mdma-drug-case-teachers-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785125073_300235.jpg</url>
          <title>അധ്യാപികമാരുൾപ്പെട്ട എം.ഡി.എം.എ കേസ്;അന്വേഷണത്തിന് എസ്.ഐ.ടി എത്തിയേക്കും</title>
          <link>https://nattuvartha.news/news/Regional/all/vadakara-mdma-drug-case-teachers-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര:&lt;/strong&gt; അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ. കേസിന് പിന്നിൽ വൻ മയക്കുമരുന്ന് മാഫിയയെന്ന്  വിവരം. അതിനാൽ തന്നെ കേസിന്റെ തുടരന്വേഷണത്തിന് കോഴിക്കോട് റൂറൽ എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) വരാനും സാധ്യതയേറി.ജില്ലയ്ക്കകത്തും പുറത്തും സംഘത്തിന് കണ്ണികളുള്ളതിനാൽ വിശാലമായ അന്വേഷണസംഘം തന്നെ വേണമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്.&lt;/p&gt;
&lt;p&gt;സൈബർ സാമ്പത്തികത്തട്ടിപ്പ് കേസുകളിൽ തട്ടിപ്പ് നടത്തിയ പണം കൈമാറാൻ കമ്മിഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുന്ന രീതിയുണ്ട്. ഇതേരീതി എം.ഡി.എം.എ. ഇടപാടുകളിലും ഉണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.എം.ഡി.എം.എ. ഇടപാടുകളുടെ പണം അക്കൗണ്ട് വഴി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശിനി കീർത്തന, സ്പെഷ്യൽ എജുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശിനി കാവ്യ എന്നിവരുടെ അക്കൗണ്ട് വിവരങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരുകയാണ്.&lt;/p&gt;
&lt;p&gt;കാവ്യ ആർക്കൊക്കെ പണം അയച്ചുവെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആറുമാസമായി ഇവർ എം.ഡി.എം.എ. മാഫിയയ്ക്ക് വേണ്ടി അക്കൗണ്ട് വഴി പണം സ്വീകരിക്കാൻ തുടങ്ങിയിട്ട്. ഇക്കാലയളവിലെ എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്.അധ്യാപികമാരായതിനാൽ സംശയിക്കാൻ സാധ്യതയില്ലെന്ന ബലത്തിലാണ് വിൽപ്പനക്കാർ ഇവരെ പണംവാങ്ങാൻ നിയോഗിച്ചത്.കീർത്തനയെയും കാവ്യയെയും ഒന്നിച്ചു ചോദ്യംചെയ്യാൻ പോലീസ് അടുത്ത ദിവസംതന്നെ കസ്റ്റഡിയിൽ വാങ്ങും.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-27 04:01:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഹാട്രിക്കുമായി മീരാഭായ് ചാനു,​ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം</title>
        <link>https://nattuvartha.news/news/Sports/all/mirabai-chanu-commonwealth-games-gold</link>
        <guid>https://nattuvartha.news/news/Sports/all/mirabai-chanu-commonwealth-games-gold</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785123702_379775.jpg</url>
          <title>ഹാട്രിക്കുമായി മീരാഭായ് ചാനു,​ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം</title>
          <link>https://nattuvartha.news/news/Sports/all/mirabai-chanu-commonwealth-games-gold</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഗ്ലാസ്ഗോ: &lt;/strong&gt;കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ച് ഒളിമ്പിക് മെഡൽ ജേതാവ് മീരാഭായ് ചാനു. ഇന്ന് നടന്ന വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണം നേടി തുടർച്ചയായി മൂന്നാം കോമൺവെൽത്ത് ഗെയിംസ് സ്വർണമെന്ന അപൂർവ നേട്ടമാണ് മണിപ്പൂർ സ്വദേശിനി സ്വന്തമാക്കിയത്.&lt;/p&gt;
&lt;p&gt;&amp;nbsp;2018ൽ ഗോൾഡ് കോസ്റ്റിലും 2022ൽ ബർമ്മിംഗ് ഹാമിലും സ്വർണം നേടിയിരുന്ന ചാനു ഗ്ലാസ്ഗോയിലും തന്റെ ആധിപത്യം തുടർന്നു.ക്ലീൻ ആൻഡ് ജർക്കിൽ 105 കിലോ ഉയർത്തിയാണ് താരം സ്വർ‌ണമുറപ്പിച്ചത്. സ്നാച്ചിൽ 85 കിലോഗ്രാം ഉയർത്തി പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോഡും ചാനു സ്വന്തമാക്കി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-27 03:39:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബേപ്പൂരിൽ ഓയിൽ മില്ലിൽ വൻ അഗ്നിബാധ</title>
        <link>https://nattuvartha.news/news/Regional/all/massive-fire-engulfs-edible-oil-mill-in-beypore</link>
        <guid>https://nattuvartha.news/news/Regional/all/massive-fire-engulfs-edible-oil-mill-in-beypore</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785121451_286155.jpg</url>
          <title>ബേപ്പൂരിൽ ഓയിൽ മില്ലിൽ വൻ അഗ്നിബാധ</title>
          <link>https://nattuvartha.news/news/Regional/all/massive-fire-engulfs-edible-oil-mill-in-beypore</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട് :&lt;/strong&gt;ബേപ്പൂർ വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിൽ രാത്രി വൻ അഗ്നിബാധ. മിൽ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്ഥാപനത്തിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ കത്തിയമർന്നു. ഒ.എം.റോഡിൽ പോത്താഞ്ചേരി അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് വെളിച്ചെണ്ണ മിൽ.&lt;/p&gt;
&lt;p&gt;വൈകിട്ട് ആറോടെ മില്ലിന്റെ പ്രവർത്തനം നിർത്തി തൊഴിലാളികൾ താമസ സ്ഥലത്തേക്ക് പോയിരുന്നു. വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയറിൽ നിന്നാണ് തീ പടർന്നത്. ഒരേ സമയം രണ്ടു ഭാഗത്തു നിന്നാണ് തീ കത്തിയത്. വലിയ തോതിൽ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ അഗ്നി രക്ഷാസേനയെ അറിയിച്ചു. മീഞ്ചന്തയിൽ നിന്നും മൂന്നു യൂണിറ്റെത്തി തീ അണയ്ക്കാൻ തുടങ്ങിയെങ്കിലും തീ നിയന്ത്രിക്കാനായില്ല.&lt;/p&gt;
&lt;p&gt;മില്ലിന്റെ രണ്ടു ഭാഗത്തായി പെട്ടിയിലും അല്ലാതെയും സൂക്ഷിച്ച വെളിച്ചെണ്ണ ഉൾപ്പെടെ കത്തി. പല ഭാഗത്തു നിന്നായി വിറക് ഉൾപ്പെടെ പൊട്ടിത്തെറിക്കാൻ തുടങ്ങി. ചാക്കുകളിലായി സൂക്ഷിച്ച കൊപ്ര, പൊളിച്ച തേങ്ങ എന്നിവയെല്ലാം തീ കത്തി. ഇതോടൊപ്പം ചൂടു വെളിച്ചെണ്ണയും പരന്നു. നിലത്താകെ വെളിച്ചെണ്ണ പരന്നൊഴുകി. ഒരു ഭാഗത്ത് അഗ്നിരക്ഷാസേനാംഗങ്ങൾ തീ അണയ്ക്കാൻ തുടങ്ങിയെങ്കിലും മില്ലിൽ വെളിച്ചെണ്ണ സൂക്ഷിച്ച വലിയ സംഭരണിയിലേക്കു തീ പടർന്നതോടെ തീ ആളിക്കത്തി. തീക്കൊപ്പം കറുത്ത പുകയും പ്രദേശമാകെ വ്യാപിച്ചു.പിന്നീട് വിവിധ സ്റ്റേഷനുകളിൽ നിന്നായി 15 യൂണിറ്റുകളെത്തുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-27 03:00:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം</title>
        <link>https://nattuvartha.news/news/Regional/all/kuttippuram-bus-accident-malappuram</link>
        <guid>https://nattuvartha.news/news/Regional/all/kuttippuram-bus-accident-malappuram</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785120619_115099.jpg</url>
          <title>കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം</title>
          <link>https://nattuvartha.news/news/Regional/all/kuttippuram-bus-accident-malappuram</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം : &lt;/strong&gt;കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ച. മൂന്നുപേരുടെ നില അതീവഗുരുതരമെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്.&amp;nbsp;&lt;/p&gt;
&lt;p&gt;തൃശ്ശൂരിൽനിന്ന് കോഴിക്കോടേക്ക് പോകുന്ന ബസ് ആണ് കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന മേഖലയാണിത്. ഗുരുതര നിലയിലുള്ള മൂന്നുപേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അമിത വേഗതയാണ് അപകടകാരണമെന്നാണ് സൂചന.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-27 02:48:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വയോധികയെ വാടകവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി</title>
        <link>https://nattuvartha.news/news/Regional/all/elderly-woman-found-dead-in-well-venganur-kovalam</link>
        <guid>https://nattuvartha.news/news/Regional/all/elderly-woman-found-dead-in-well-venganur-kovalam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785120060_449549.jpg</url>
          <title>വയോധികയെ വാടകവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി</title>
          <link>https://nattuvartha.news/news/Regional/all/elderly-woman-found-dead-in-well-venganur-kovalam</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോവളം: &lt;/strong&gt;66 വയസ്സുകാരിയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ പനങ്ങോട് പാലറവിളയിൽ സുശീലയാണ് മരിച്ചത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വെങ്ങാനൂർ പനങ്ങോടുള്ള വീട്ടുവളപ്പിലെ കിണറ്റിലാണ് ഞായറാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതൽ സുശീലയെ കാണാനില്ലെന്ന് ഭർത്താവ് മുരുകൻ അയൽവാസിയെ  അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഉച്ചയ്ക്ക് മൃതദേഹം കിണറിനുള്ളിൽ കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് കോവളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്കൾ: അനിത, സുനിത, മരുമക്കൾ: വിമൽകുമാർ, മിനിൽകുമാർ.&lt;/p&gt;]]></description>
        <pubDate>2026-07-27 02:39:29</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ന്യൂനമർദം ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഒരാഴ്ച കനത്തമഴയ്ക്ക് സാധ്യത</title>
        <link>https://nattuvartha.news/news/Regional/all/kerala-weather-update-heavy-rain-alert-august-2026</link>
        <guid>https://nattuvartha.news/news/Regional/all/kerala-weather-update-heavy-rain-alert-august-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785119546_169343.jpg</url>
          <title>ന്യൂനമർദം ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഒരാഴ്ച കനത്തമഴയ്ക്ക് സാധ്യത</title>
          <link>https://nattuvartha.news/news/Regional/all/kerala-weather-update-heavy-rain-alert-august-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവന്തപുരം&lt;/strong&gt;: കേരളത്തിൽ ഓഗസ്റ്റ് ഒന്നുവരെ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും 29-ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും മഞ്ഞ മുന്നറിയിപ്പുണ്ട്.&lt;/p&gt;
&lt;p&gt;30-ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ, പശ്ചിമബംഗാൾ തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചിട്ടുണ്ട്. ഇത് വടക്കു പടിഞ്ഞാറേക്ക്‌ മാറി ശക്തിയോടെ തീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-27 02:28:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നവജാത ശിശുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപേക്ഷിച്ച്​ കടന്ന യുവതി പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/woman-who-abandoned-newborn-at-kozhikode-medical-college-arrested</link>
        <guid>https://nattuvartha.news/news/Regional/all/woman-who-abandoned-newborn-at-kozhikode-medical-college-arrested</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785119101_856032.jpg</url>
          <title>നവജാത ശിശുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപേക്ഷിച്ച്​ കടന്ന യുവതി പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/woman-who-abandoned-newborn-at-kozhikode-medical-college-arrested</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട&lt;/strong&gt;: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. സീതത്തോട് സ്വദേശിനിയായ യുവതിയാണ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ജോലി ചെയ്‌തു വന്ന യുവതിയുടെ പ്രസവ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞാൽ പ്രശ്നമാകും എന്ന ഭയമാണ് കുഞ്ഞിനെ കൈമാറാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് യുവതി പറഞ്ഞതെന്നാണ് വിവരം. വയനാട് സ്വദേശിനി എന്ന വിലാസം ആണ് ആശുപത്രിയിൽ നൽകിയത്.&lt;/p&gt;
&lt;p&gt;തുടർന്ന് 12 ന് ഇവർ ആശുപത്രിയിൽ നിന്ന് പോയി. പിന്നീട് കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ യുവതി, കുഞ്ഞിനെ അൽപനേരത്തേക്ക് നോക്കാൻ ആവശ്യപ്പെട്ട് ഒരു സ്ത്രീയുടെ പക്കൽ ഏൽപിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഏറെ സമയമായിട്ടും യുവതി തിരിച്ചുവരാതായതോടെ സ്ത്രീ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.&lt;/p&gt;
&lt;p&gt;മെഡിക്കൽ കോളജ് പൊലീസിന്‍റെ അന്വേഷണത്തിലാണ് സീതത്തോട് സ്വദേശിയെന്ന് വ്യക്തമായത്. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിക്ക് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. സ്റ്റേഷനിൽ പരാതി നൽകിയ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോൾ അവരുടെ മകളുടെ സുഹൃത്താണ് കുഞ്ഞിന്റെ അമ്മ എന്ന് വ്യക്തമായി.പ്രസവ സമയത്ത് യുവതിക്ക് കൂട്ടിരിപ്പുകാരിയായി ഈ സ്ത്രീയാണ് നിന്നതെന്നും കണ്ടെത്തി. സീതത്തോട് എത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.കുഞ്ഞിന്റെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ യുവതി മൂന്നു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുകയാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-27 02:20:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്കൂട്ടർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; ലീഗ് പ്രവർത്തകയ്ക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/panchayat-member-aisha-chelapuram-accident-death</link>
        <guid>https://nattuvartha.news/news/Regional/all/panchayat-member-aisha-chelapuram-accident-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785077907_556183.jpg</url>
          <title>സ്കൂട്ടർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; ലീഗ് പ്രവർത്തകയ്ക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/panchayat-member-aisha-chelapuram-accident-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാഹനാപകടത്തിൽ മരിച്ചു. പതിനേഴാം വാർഡ് മെമ്പറും വനിതാ ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായിരുന്ന ആയിഷ ചേലപ്പുറം (53) ആണ് മരിച്ചത്.&lt;/p&gt;
&lt;p&gt;ശനിയാഴ്ച്ച വൈകിട്ട്ചെറുവാടി കാരാളിപ്പറമ്പ് റോഡിൽ പൊറ്റമ്മലിൽ വെച്ചായിരുന്നു അപകടം. വീട്ടിലേക്ക് പോകുന്നതിനിടെ ആയിഷ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും മുഖം പോസ്റ്റിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റു. തുടർന്ന് ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ മരിച്ചു.ഭർത്താവ്: മുഹമ്മദ് ചേലപ്പുറത്ത്. മക്കൾ:മുഹമ്മദ് അല്ലാമ ഇഖ്ബാൽ, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇജാസ്.&lt;/p&gt;]]></description>
        <pubDate>2026-07-26 14:52:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്ത്യയിൽ മാറ്റം കൊണ്ട് വന്നത് ജനത പാർട്ടിയാണെന്ന് കെ.പി മോഹനൻ</title>
        <link>https://nattuvartha.news/news/Regional/all/janatha-party-india-kp-mohan-statement</link>
        <guid>https://nattuvartha.news/news/Regional/all/janatha-party-india-kp-mohan-statement</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785077344_594150.jpg</url>
          <title>ഇന്ത്യയിൽ മാറ്റം കൊണ്ട് വന്നത് ജനത പാർട്ടിയാണെന്ന് കെ.പി മോഹനൻ</title>
          <link>https://nattuvartha.news/news/Regional/all/janatha-party-india-kp-mohan-statement</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര:&lt;/strong&gt; ഇന്ത്യയിൽ മാറ്റം കൊണ്ട് വന്നത് ജനത പാർട്ടിയാണെന്ന് മുൻ മന്ത്രിയും  ആർ.ജെ.ഡി. ദേശീയ കമ്മിറ്റിയംഗവുമായ  കെ.പി മോഹനൻ. 77 ലെ ജനതാ പാർട്ടിയുടെ ഭരണമാണ് ഇന്ദിരാകോൺഗ്രസിന്റെ ഏകാധിപത്യത്തിന് വിരാമമിട്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.&lt;/p&gt;
&lt;p&gt;പുതുപ്പണത്ത് ഗ്രാമകേളിയുടെ രജത ജൂബിലി ആഘോഷവും ടി.എച്ച് അശോകൻ പുഴിയിൽ പത്മനാഭനേയും പി.എൻ. ഹരിദാസനെയും ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.ജെ.ഡി.ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ ,എടയത്ത് ശ്രീധരൻ ,ആയാടത്തിൽ രവീന്ദ്രൻ , സി. കുമാരൻ , മലയിൽ ബാലകൃഷ്ണൻ , പറമ്പത്ത് രാജൻ, രമേശ് മേമുണ്ട, എൻ.ടി.മഹേഷ് ബാബു എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-26 14:47:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ</title>
        <link>https://nattuvartha.news/news/Politics/all/siddaramaiah-retirement-assembly-election-karnataka</link>
        <guid>https://nattuvartha.news/news/Politics/all/siddaramaiah-retirement-assembly-election-karnataka</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785062124_147816.jpg</url>
          <title>തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ</title>
          <link>https://nattuvartha.news/news/Politics/all/siddaramaiah-retirement-assembly-election-karnataka</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബംഗളൂരു:&lt;/strong&gt; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിരമിക്കൽ പ്രഖ്യാപിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് സിദ്ധരാമയ്യയ്യുടെ അപ്രതീക്ഷിത പ്രഖ്യാപനം. എക്സിലൂടെയാണ് പ്രഖ്യാപനം.&lt;/p&gt;
&lt;p&gt;&quot;ഇന്നത്തെ രാഷ്ട്രീയം അഴിമതി നിറഞ്ഞതായി മാറിയിരിക്കുന്നു. അതിനാൽ 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായി തന്നെ തുടരും&quot;- പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, വീണ്ടും മത്സരിക്കണമെന്ന് തന്റെ മണ്ഡലത്തിലെ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് മുതിരുന്നത് ശരിയായ നടപടിയല്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സത്യസന്ധമായ രാഷ്ട്രീയത്തിന് ഇന്ന് നിലനിൽപ്പില്ലാത്തതിനാലാണ് താൻ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഈ സംസ്ഥാനത്തെ ജനങ്ങൾ തന്നെ അവരിൽ ഒരാളായി കണ്ട് സ്നേഹിച്ചു. ആ നന്ദി എന്നുമുണ്ടാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-26 10:29:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എം.ഡി.എം.എ കേസ്: പേരാമ്പ്രയിൽ പിടിയിലായ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു</title>
        <link>https://nattuvartha.news/news/Regional/all/mdma-case-perambra-brc-teacher-keerthana-dismissed-from-service</link>
        <guid>https://nattuvartha.news/news/Regional/all/mdma-case-perambra-brc-teacher-keerthana-dismissed-from-service</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785061605_492814.jpg</url>
          <title>എം.ഡി.എം.എ കേസ്: പേരാമ്പ്രയിൽ പിടിയിലായ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു</title>
          <link>https://nattuvartha.news/news/Regional/all/mdma-case-perambra-brc-teacher-keerthana-dismissed-from-service</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പേരാമ്പ്ര: &lt;/strong&gt;പേരാമ്പ്രയിൽ എംഡിഎംഎയുമായി അറസ്റ്റിലായ അധ്യാപിക കീർത്തനയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ് അധ്യാപികയായ കീർത്തനയെ പിരിച്ചുവിടാൻ സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ.) സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറാണ് നിർദേശം നൽകിയത്. കേസിൽ കഴിഞ്ഞദിവസം പിടിയിലായ ചെരുവാളൂർ സ്കൂളിലെ അധ്യാപിക കാവ്യയെയും സർവീസിൽ നിന്ന് പുറത്താക്കും.&lt;/p&gt;
&lt;p&gt;അധ്യാപിക എന്ന പരിവേഷം മറയാക്കി വ്യാപകമായി എംഡിഎംഎ വിറ്റഴിച്ച ഇരുവരും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-26 10:25:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് മഴ കനക്കും; ഈ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം</title>
        <link>https://nattuvartha.news/news/Regional/all/kerala-heavy-rain-five-districts-alert-monday</link>
        <guid>https://nattuvartha.news/news/Regional/all/kerala-heavy-rain-five-districts-alert-monday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785060648_591732.jpg</url>
          <title>സംസ്ഥാനത്ത് മഴ കനക്കും; ഈ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം</title>
          <link>https://nattuvartha.news/news/Regional/all/kerala-heavy-rain-five-districts-alert-monday</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.&lt;/p&gt;
&lt;p&gt;കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (26/07/2026) നാളെയും (27/07/2026) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;മഞ്ഞ അലർട്ട്&lt;/strong&gt;&lt;/p&gt;
&lt;p&gt;27/07/2026 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;28/07/2026 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;29/07/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;30/07/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;]]></description>
        <pubDate>2026-07-26 10:08:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തലസ്ഥാനത്ത് പട്ടാപ്പകൽ കൊലപാതകം ; പ്രതിക്കായി തിരച്ചിൽ</title>
        <link>https://nattuvartha.news/news/Regional/all/thiruvananthapuram-daylight-murder</link>
        <guid>https://nattuvartha.news/news/Regional/all/thiruvananthapuram-daylight-murder</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785060258_52956.jpg</url>
          <title>തലസ്ഥാനത്ത് പട്ടാപ്പകൽ കൊലപാതകം ; പ്രതിക്കായി തിരച്ചിൽ</title>
          <link>https://nattuvartha.news/news/Regional/all/thiruvananthapuram-daylight-murder</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പട്ടാപ്പകൽ നഗരമധ്യത്തിൽ അരുംകൊല. വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൈതമുക്കിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇവർ തമ്മിൽ നേരത്തേ പലകാര്യങ്ങളിലും തർക്കമുണ്ടായിരുന്നു. ഇന്ന് ഇതിന്റെ പേരിൽ വീണ്ടും തർക്കമുണ്ടാവുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.&lt;/p&gt;
&lt;p&gt;വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രദീപിനെ വിശാഖ് നേരത്തേ ആക്രമിച്ചിരുന്നു. ഈ കേസിൽ വിശാഖ് ജയിലിലാവുകയും ചെയ്തിരുന്നു. ഇതോടെ ഇവർതമ്മിലുള്ള പ്രശ്നം രൂക്ഷമായി. ഇതേത്തുടർന്ന് മലയിൻകീഴിലുള്ള ഒരു വീട്ടിലാണ് വിശാഖ് താമസിക്കുന്നത്. ഇന്ന് ഭക്ഷണം കഴിക്കാനായി കൈതമുക്കിലേക്ക് വന്നപ്പോഴായിരുന്നു കൊലപാതകം നടന്നത്.  കൊലയ്ക്കുശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-26 10:01:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>16 വർഷം വാടകവീട്ടിൽ; അവസാനം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നഭവനമൊരുങ്ങി</title>
        <link>https://nattuvartha.news/news/Entertainment/all/cochin-haneefa-family-new-home</link>
        <guid>https://nattuvartha.news/news/Entertainment/all/cochin-haneefa-family-new-home</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785059930_782754.jpg</url>
          <title>16 വർഷം വാടകവീട്ടിൽ; അവസാനം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നഭവനമൊരുങ്ങി</title>
          <link>https://nattuvartha.news/news/Entertainment/all/cochin-haneefa-family-new-home</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികൾക്ക് മറക്കാൻ കഴിയാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് കൊച്ചിൻ ഹനീഫ. ഇപ്പോഴിതാ നടന്റെ കുടുംബത്തിന് വീടൊരുങ്ങി എന്ന വാർത്തയാണ് പുറത്തുവരുന്നത്. കൊച്ചി വെണ്ണല അംബേദ്കർ റോഡിലാണ് നടന്റെ കുടുംബത്തിനായി വീട് നിർമിച്ചത്. കൊച്ചിൻ ഹനീഫയുടെ മരണത്തിനുശേഷം കഴിഞ്ഞ പതിനാറ് വർഷമായി വാടക വീട്ടിലായിരുന്നു ഭാര്യ ഫാസിലയും മക്കളായ സർഫയും മർവയും താമസിച്ചിരുന്നത്.&lt;/p&gt;
&lt;p&gt;കൊച്ചിൻ ഹനീഫയുടെ സമ്പാദ്യത്തിൽ സ്വപ്ന വീട് ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുടുംബം.&apos;കൊച്ചിൻ ഹനീഫാസ് എബി മൻസിൽ&apos; എന്നാണ് വീട്ടിന്റെ പേര് നൽകിയിരിക്കുന്നത്. പിതാവ് എ ബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്നത് കൊച്ചിൻ ഹനീഫയുടെ  വലിയ ആഗ്രഹമായിരുന്നു. അഞ്ച് ബെഡ്റൂം ഉൾപ്പെടെ മനോഹരമായി ഇന്റീരിയർ ചെയ്ത മൂന്ന് നില വീടാണ് പണിതത്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ നടൻ ദിലീപും പങ്കെടുത്തിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-26 09:56:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആലുവയിൽ പുസ്തകം വാങ്ങാനിറങ്ങിയ 12 കാരിയെ കാണാനില്ല; കുട്ടിയ്ക്കായി തിരച്ചിൽ</title>
        <link>https://nattuvartha.news/news/Regional/all/aluva-12-years-old-girl-missing</link>
        <guid>https://nattuvartha.news/news/Regional/all/aluva-12-years-old-girl-missing</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785059190_32723.jpg</url>
          <title>ആലുവയിൽ പുസ്തകം വാങ്ങാനിറങ്ങിയ 12 കാരിയെ കാണാനില്ല; കുട്ടിയ്ക്കായി തിരച്ചിൽ</title>
          <link>https://nattuvartha.news/news/Regional/all/aluva-12-years-old-girl-missing</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;പന്ത്രണ്ടുവയസുകാരിയെ കാണാനില്ലെന്ന് പരാതി. ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെയാണ് കാണാതായത്. കുട്ടിയ്ക്കായി ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. പുസ്തകം വാങ്ങാനായി രാവിലെ തന്നെ ശ്രീഭദ്ര കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് പോയിരുന്നു. ശ്രീഭദ്ര വീട്ടിലെത്തിയതായും പുസ്തകം വാങ്ങിയ ശേഷം മടങ്ങിപോയതായും കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അതിന് ശേഷം കുട്ടി എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല.&amp;nbsp;&lt;/p&gt;
&lt;p&gt;കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.ശ്രീഭദ്രയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നാണ് വിവരം. നിലവിൽ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 9633535583 എന്ന നമ്പരിൽ ബന്ധപ്പെടണം.&lt;/p&gt;]]></description>
        <pubDate>2026-07-26 09:44:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ധർമേന്ദ്ര പ്രധാന് പകരം പ്രൽഹാദ് ജോഷി; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി</title>
        <link>https://nattuvartha.news/news/Politics/all/pralhad-joshi-new-union-education-minister</link>
        <guid>https://nattuvartha.news/news/Politics/all/pralhad-joshi-new-union-education-minister</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785039842_474232.jpg</url>
          <title>ധർമേന്ദ്ര പ്രധാന് പകരം പ്രൽഹാദ് ജോഷി; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി</title>
          <link>https://nattuvartha.news/news/Politics/all/pralhad-joshi-new-union-education-minister</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. നിലവിലുള്ള വകുപ്പുകൾക്ക് പുറമേയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകിയിരിക്കുന്നത്.&lt;/p&gt;
&lt;p&gt;ധർമേന്ദ്ര പ്രധാനിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. പ്രൽഹാദ് ജോഷിക്ക് തന്റെ നിലവിലുള്ള വകുപ്പുകൾക്ക് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകാൻ രാഷ്ട്രപതി നിർദ്ദേശം നൽകി.ധർമേന്ദ്ര പ്രധാനിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചുവെച്ച് രാഷ്‌ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിക്ക് നിലവിലുള്ള വകുപ്പുകൾക്ക് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകി രാഷ്ട്രപതി ഉത്തരവിട്ടിരിക്കുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-26 04:22:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മാസപ്പടി കേസ്: പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം</title>
        <link>https://nattuvartha.news/news/Regional/all/cmrl-exalogic-case-ed-moves-to-question-pinarayi-vijayan-based-on-sasidharan-karthas-statement</link>
        <guid>https://nattuvartha.news/news/Regional/all/cmrl-exalogic-case-ed-moves-to-question-pinarayi-vijayan-based-on-sasidharan-karthas-statement</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785039209_668201.jpg</url>
          <title>മാസപ്പടി കേസ്: പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം</title>
          <link>https://nattuvartha.news/news/Regional/all/cmrl-exalogic-case-ed-moves-to-question-pinarayi-vijayan-based-on-sasidharan-karthas-statement</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി : &lt;/strong&gt;സി.എം.ആർ.എൽ.-എക്‌സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നീക്കം. അദ്ദേഹത്തിന്റെ മകളും കേസിലെ പ്രതിയുമായ ടി. വീണയുടെ ഉൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഡൽഹിയിലെ ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർണായക വിവരങ്ങളുള്ളത്. കൊച്ചിയിലെ ഇ.ഡി. ഓഫീസാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.&lt;/p&gt;
&lt;p&gt;എക്‌സാലോജിക്കിനും ഡയറക്ടറായ വീണയ്ക്കും പണം കൈമാറിയത് പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പുറത്താണെന്ന് സി.എം.ആർ.എൽ. എം.ഡി. എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് മൊഴി നൽകിയിരുന്നു. യാതൊരുവിധ സേവനങ്ങളും നൽകാതെയാണ് ഈ സാമ്പത്തിക ഇടപാടുകൾ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ 2.78 കോടി രൂപ ലഭിച്ചെങ്കിലും സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചതായി ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-26 04:10:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇത് &apos;പാറ്റ&apos; വിപ്ലവം ;ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു</title>
        <link>https://nattuvartha.news/news/Regional/all/cjp-protest-ends-centre-accepts-all-demands</link>
        <guid>https://nattuvartha.news/news/Regional/all/cjp-protest-ends-centre-accepts-all-demands</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784984420_418080.jpg</url>
          <title>ഇത് &apos;പാറ്റ&apos; വിപ്ലവം ;ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു</title>
          <link>https://nattuvartha.news/news/Regional/all/cjp-protest-ends-centre-accepts-all-demands</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി:&lt;/strong&gt; കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് കേന്ദ്ര സർക്കാർ. സിജെപിയും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും സിജെപി പ്രതിനിധികളും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.&lt;/p&gt;
&lt;p&gt;പ്രതിഷേധക്കാർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിച്ചു. ഭാവിയിലും ഇവർക്കെതിരെ കേസ് ഉണ്ടാകില്ലെന്നും കേന്ദ്രം അറിയിച്ചു. സിജെപിയുടെ ആവശ്യങ്ങൾ അംഗീകരിച്ചെന്നും കേന്ദ്ര മന്ത്രിമാർ വ്യക്തമാക്കി. ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം,​ സമരക്കാർക്കെതിരെയുള്ള എഫ്. ഐ. ആറുകൾ പിൻവലിക്കുകയും ഭാവിയിൽ കേസെടുക്കുകയും ചെയ്യരുത് എന്നീ ആവശ്യങ്ങൾ പരിഗണിക്കണമെന്നാണ് സിജെപി മുൻപ് അറിയിച്ചത്. ഇതാണ് ഇപ്പോൾ അംഗീകരിച്ചത്. സമരം അവസാനിപ്പിച്ചെന്നും പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്നും സിജെപി പ്രതിനിധികൾ അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-25 12:58:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മംഗലശ്ശേരിയിൽ മാർഗരറ്റ് സെബാസ്റ്റ്യൻ നിര്യാതയായി</title>
        <link>https://nattuvartha.news/news/Sections/all/maruthonkara-margaret-Sebastian-passes-away</link>
        <guid>https://nattuvartha.news/news/Sections/all/maruthonkara-margaret-Sebastian-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784975745_445712.jpg</url>
          <title>മംഗലശ്ശേരിയിൽ മാർഗരറ്റ് സെബാസ്റ്റ്യൻ നിര്യാതയായി</title>
          <link>https://nattuvartha.news/news/Sections/all/maruthonkara-margaret-Sebastian-passes-away</link>
        </image>
        <description><![CDATA[&lt;p&gt;മരുതോങ്കര: മംഗലശ്ശേരിയിൽ മാർഗരറ്റ് സെബാസ്റ്റ്യൻ (കുഞ്ഞമ്മ 77) നിര്യാതയായി. കാഞ്ഞിരപ്പള്ളി ഇലവുങ്കൽ കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷകൾ ഞായറാഴ്ച  ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരിസ് ഫൊറോന പള്ളി കുടുംബക്കല്ലറയിൽ. ഭർത്താവ് എം. സി. സെബാസ്റ്റ്യൻ (തെയ്യാച്ചൻ).&amp;nbsp;&lt;/p&gt;
&lt;p&gt;മക്കൾ: ബിനു സെബാസ്റ്റ്യൻ (ബിസിനസ്, അമേരിക്ക), ബിന്ദു സെബാസ്റ്റ്യൻ (ക്രിയേറ്റീവ് മാനേജർ, ഓക്സ്ഫോഡ് പ്രസ്, ഡൽഹി), ബീന സോയപ്പൻ, ബിനി ജോയപ്പൻ (ഇരുവരും കോഴിക്കോട്). മരുമക്കൾ: സോണിയ ബിനു, പാലാപറമ്പിൽ കോടഞ്ചേരി (അമേരിക്ക), രശ്മി ബിന്ദു (ഡൽഹി), സോയപ്പൻ സെബാസ്റ്റ്യൻ, പെരിഞ്ചേരിയിൽ (ബിസിനസ്, കോഴിക്കോട് ), ജോയപ്പൻ സെബാസ്റ്റ്യൻ, പെരിഞ്ചേരിയിൽ (ദുബായ് ).&lt;/p&gt;]]></description>
        <pubDate>2026-07-25 10:32:45</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>കോൺഗ്രസ്സ്  ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; പി സത്യപ്രകാശ്</title>
        <link>https://nattuvartha.news/news/Regional/all/thalasery-bjp-march-support-pm-modi-government</link>
        <guid>https://nattuvartha.news/news/Regional/all/thalasery-bjp-march-support-pm-modi-government</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784975395_145030.jpg</url>
          <title>കോൺഗ്രസ്സ്  ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; പി സത്യപ്രകാശ്</title>
          <link>https://nattuvartha.news/news/Regional/all/thalasery-bjp-march-support-pm-modi-government</link>
        </image>
        <description><![CDATA[&lt;p&gt;തലശ്ശേരി: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ അക്രമ, കലാപ നീക്കത്തിൽ പ്രതിഷേധിച്ച് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം പി സത്യപ്രകാശ് ഉദ് ചെയ്‌തു. തലശ്ശേരി വാടിക്കൽ രാമകൃഷ്ണ മന്ദിര പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ്സ്റ്റാൻഡിൽ സമാപിച്ചു. ജില്ല അധ്യക്ഷൻ ബിജു ഏളകുഴി അധ്യക്ഷനായി.&amp;nbsp;&lt;/p&gt;
&lt;p&gt;നേതാക്കളായ വിപി സുരേന്ദ്രൻ, എം ആർ സൂരേഷ്, അഡ്വ ജി ഷിജിലാൽ, വി പി ഷാജി എന്നിവർ പ്രസംഗിച്ചു. സിപി സംഗീത, രാജൻ പുതുക്കുടി, എംപി സുമേഷ്, കെ അനിൽകുമാർ , എം പ്രവീണ, പ്രീത പ്രദീപ്, സന്തോഷ് പി ജി, കെ കെ ധനഞ്ജയൻ, ജിജേഷ് മേനാറത്ത്, കെ പി ഹരീഷ് ബാബു, രാജൻ ടി, ജയപ്രകാശ് കൂട്ട, ശ്രീകുമാർ കൂടത്തിൽ, പ്രഭാകരൻ വള്ള്യായി, സജീവൻ യദുകുലം, അജയകുമാർ മീനോത്ത് എന്നിവർ നേതൃത്വം നല്കി.&lt;/p&gt;]]></description>
        <pubDate>2026-07-25 10:25:40</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>രേഖകളില്ലാത്ത കടത്തിയ 63 ലക്ഷം രൂപ പിടികൂടി</title>
        <link>https://nattuvartha.news/news/Regional/all/chokli-police-caught-money-in-vehicle-checking</link>
        <guid>https://nattuvartha.news/news/Regional/all/chokli-police-caught-money-in-vehicle-checking</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784973812_589927.jpg</url>
          <title>രേഖകളില്ലാത്ത കടത്തിയ 63 ലക്ഷം രൂപ പിടികൂടി</title>
          <link>https://nattuvartha.news/news/Regional/all/chokli-police-caught-money-in-vehicle-checking</link>
        </image>
        <description><![CDATA[&lt;p&gt;ചൊക്ളി : മതിയായ രേഖകളില്ലാതെ വാഹനത്തിൽ കടത്തുകയായിരുന്ന 63 ലക്ഷം രൂപ ചൊക്ലി പോലീസ് പിടിച്ചെടുത്തു. വാഹനപരിശോധനയ്ക്കിടെയാണ് 63,78,000 രൂപ പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.&lt;/p&gt;
&lt;p&gt;&amp;nbsp;വാഹനപരിശോധനയ്ക്കിടെ പന്തക്കൽ ഇടയിൽപ്പീടിക വെള്ളാച്ചേരിക്കു സമീപത്തുവച്ചാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന തുക പിടിച്ചെടുത്തത്. സംഭവത്തിൽ 25 വർഷമായി കരിയാട് തെരുവിൽ കുടുംബസമേതം താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ ചവാൻ ദത്തത്രേയ സുബ്ബറാവുവിനെ (50) പോലീസ് കസ്റ്റഡിയിലെടുത്തു. പെരിങ്ങത്തൂരിൽ &apos;ടോയ് വേൾഡ്&apos; എന്ന സ്ഥാപനം നടത്തുന്ന ഇയാൾ സ്വർണക്കച്ചവടക്കാരൻ കൂടിയാണെന്നാണ് പോലീസ് നിഗമനം.&amp;nbsp;&lt;/p&gt;
&lt;p&gt;പണത്തിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനാലാണ് തുക പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും സംബന്ധിച്ച് ചൊക്ലി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ വി.ബിജു, എസ്.ഐ. ആർ.രാകേഷ്, സീനിയർ പോലീസ് ഓഫീസർമാരായ കെ.കെ.അനീഷ് കുമാർ, കെ.സബീഷ്, സി.കെ.രജിൽ, സി.പി.ഒ.മാരായ ടി.പി.രൂപേഷ്, ശ്രീനീഷ്, രഗീഷ്, റിജ്വാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വിവരമറിഞ്ഞ് തലശ്ശേരി അസി. പോലീസ് സൂപ്രണ്ട് ഡോ. നന്ദഗോപനും സ്ഥലത്തെത്തിയിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-25 10:01:09</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ന്യൂമാഹി പോലീസ് എയ്‌ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം</title>
        <link>https://nattuvartha.news/news/Regional/all/new-mahi-police-aid-post-memorandum</link>
        <guid>https://nattuvartha.news/news/Regional/all/new-mahi-police-aid-post-memorandum</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784973422_461030.jpg</url>
          <title>ന്യൂമാഹി പോലീസ് എയ്‌ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം</title>
          <link>https://nattuvartha.news/news/Regional/all/new-mahi-police-aid-post-memorandum</link>
        </image>
        <description><![CDATA[&lt;p&gt;മാഹി: ന്യൂമാഹി ടൌണിൽ പ്രവർത്തിച്ചിരുന്ന ന്യൂമാഹി പോലീസ് എയ്ഡ് പോസ്റ്റ് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അഭ്യന്തരമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകി. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി എയ്ഡ് പോസ്റ്റ് അടഞ്ഞു കിടക്കുകയാണ്.&amp;nbsp;&amp;nbsp;&lt;/p&gt;
&lt;p&gt;കേന്ദ്ര ഭരണ പ്രദേശമായ മാഹിയോട് ചേർന്ന് കിടക്കുന്ന ന്യൂമാഹി ടൗൺ കണ്ണൂർ ജില്ലാ അതിർത്തി പ്രദേശമാണ്. ഏറെ തിരക്കേറിയ ദേശീയ പാതയിലെ പ്രധാന കവലയിലുടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്നുണ്ട്. 30 ലേറെ മദ്യശാലകളുള്ള മാഹിയിൽ നിന്നെത്തുന്ന മദ്യപരുടെ ശല്യവും വാഹനങ്ങളുടെ ഗതാഗത കുരുക്കും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രികർക്ക് നിത്യേന ദുരിതമാണ് സമ്മാനിക്കുന്നത്. മാഹി പാലം പോലിസ് എയ്ഡ് പോസ്റ്റിന്റെ അഭാവം കാരണം സാമൂഹിക വിരുദ്ധരുടെ ശല്യം വർദ്ധിക്കുകയും പൊതുസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണി ഉയർത്തിയിരിക്കയാണ്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം, നിയമലംഘനങ്ങൾ, അനിഷ്ട സംഭവങ്ങൾ എന്നിവ വർദ്ധിച്ചുവരികയാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;കിലോമിറ്ററുകൾക്കപ്പുറം പാറാലിൽ സ്ഥിതി ചെയ്യുന്ന ന്യൂമാഹി പോലീസ് സ്റ്റേഷനിൽ നിന്നും സംഭവസ്ഥലത്തേക്ക് പോലീസ് എത്താൻ സമയതാമസം നേരിടുന്നത് പലപ്പോഴും നിയമ സമാധാന പരിപാലനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആയതിനാൽ ഒരു അസിസ്റ്റൻ്റ് സബ് ഇൻസ്പെക്‌ടറുടെയും നാലോ അഞ്ചോ പോലീസ് ഉദ്യോഗസ്ഥരുടെയും സേവനത്തോടെ മാഹി പോലീസ് എയ്‌ഡ്‌ പോസ്റ്റ് അടിയന്തരമായി പുനഃസ്ഥാപിച്ച് 24 മണിക്കുറും പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ പോലീസ് സുപ്രണ്ട്, തലശ്ശേരി എ.സി.പി, ന്യൂ മാഹി സ്റ്റേഷൻ ഓഫീസർ എന്നിവർക്കും ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് ജന. സിക്രട്ടറി ഷാനു പുന്നോൽ നിവേദനം നൽകി.&lt;/p&gt;]]></description>
        <pubDate>2026-07-25 09:53:23</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഖത്തറിൽ വാഹനാപകടം; വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Sections/all/qatar-vehicle-accident-young-man-dies</link>
        <guid>https://nattuvartha.news/news/Sections/all/qatar-vehicle-accident-young-man-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784972877_62645.jpg</url>
          <title>ഖത്തറിൽ വാഹനാപകടം; വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Sections/all/qatar-vehicle-accident-young-man-dies</link>
        </image>
        <description><![CDATA[&lt;p&gt;വാണിമേൽ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം. വാണിമേൽ കല്ലേരിൻ്റെവിടെ മുഹമ്മദ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം.&amp;nbsp;&lt;/p&gt;
&lt;p&gt;ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ; കേളോത്തുംപൊയിൽ ഇർഫാന (നരിപ്പറ്റ). മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ. പിതാവ് : പി പി മൊയ്‌തു കോടിയൂറ, ഉമ്മ കല്ലേരി പാത്തു. സഹോദരൻ. ഫാദിൽ കല്ലേരി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-25 09:45:50</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>മൺതിട്ട ഇടിഞ്ഞ് വീടിൻ്റെ ചുമർ തകർന്നു</title>
        <link>https://nattuvartha.news/news/Regional/all/chokli-wall-broken-house-destroyed-heavy-rain</link>
        <guid>https://nattuvartha.news/news/Regional/all/chokli-wall-broken-house-destroyed-heavy-rain</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784972635_915972.jpg</url>
          <title>മൺതിട്ട ഇടിഞ്ഞ് വീടിൻ്റെ ചുമർ തകർന്നു</title>
          <link>https://nattuvartha.news/news/Regional/all/chokli-wall-broken-house-destroyed-heavy-rain</link>
        </image>
        <description><![CDATA[&lt;p&gt;ചൊക്ലി: ശക്തമായ മഴയെ തുടർന്ന് വീടിന് സമീപത്തെ മൺതിട്ട ഇടിഞ്ഞുവീണ് വീടിന്റെ മുൻവശത്തെ ഡൈനിംഗ് ഹാളിന്റെ ജനലുൾപ്പെടെയുള്ള ചുമർ പൂർണമായും തകർന്നു. പുളിയനബ്രം ഒലിപ്പിൽ സ്‌കൂളിന് സമീപം താമസിക്കുന്ന ഞെട്ടിപ്രത്ത് നൗഷാദിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്.&lt;/p&gt;
&lt;p&gt;കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഡൈനിംഗ് ഹാളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടികൾ മണ്ണിടിച്ചിലിന്റെ ശബ്ദം കേട്ട് പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രാത്രിയിലുടനീളം പെയ്ത അതിശക്തമായ മഴയെ തുടർന്ന് മൺതിട്ടയിൽ വെള്ളം കെട്ടിനിന്നതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് നിഗമനം. റവന്യൂ ഉദ്യോഗസ്ഥരും നഗരസഭ ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.&lt;/p&gt;]]></description>
        <pubDate>2026-07-25 09:41:47</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പുത്തൂർ ജാനകി സദനത്തിൽ ജാനകി അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/puthoor-janaki-sadanam-janaki-passes-away</link>
        <guid>https://nattuvartha.news/news/Sections/all/puthoor-janaki-sadanam-janaki-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784972397_939700.jpg</url>
          <title>പുത്തൂർ ജാനകി സദനത്തിൽ ജാനകി അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/puthoor-janaki-sadanam-janaki-passes-away</link>
        </image>
        <description><![CDATA[&lt;p&gt;വടകര: പുത്തൂർ ജാനകി സദനത്തിൽ പരേതനായ കക്കൻ ചന്തുവിൻറെ ഭാര്യ ജാനകി (79) അന്തരിച്ചു. വടകര തെരുവിലെ പരേതരായ കുന്നത്താൻ കണ്ണൻറെയും പാലയാടൻ ലക്ഷ്മിയുടേയും മകളാണ്. മക്കൾ; ജയന്തി,  ജയശ്രീ,  ജയൻ. മരുമക്കൾ:  ആർ ഭാസ്കരൻ (ഔവർ കോളേജ്), പ്രേമൻ, പ്രഷീന. സഹോദരങ്ങൾ: പ്രഭാകരൻ, ബാലൻ, വാസന്തി.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-25 09:37:20</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>അരൂരിൽ സൂപ്പർ മാവേലി സ്റ്റോർ അനുവദിച്ചു</title>
        <link>https://nattuvartha.news/news/Regional/all/aroor-super-maveli-store-inauguration</link>
        <guid>https://nattuvartha.news/news/Regional/all/aroor-super-maveli-store-inauguration</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784971899_276786.jpg</url>
          <title>അരൂരിൽ സൂപ്പർ മാവേലി സ്റ്റോർ അനുവദിച്ചു</title>
          <link>https://nattuvartha.news/news/Regional/all/aroor-super-maveli-store-inauguration</link>
        </image>
        <description><![CDATA[&lt;p&gt;അരൂർ: വർഷങ്ങളായി അരൂരിൽ പ്രവർത്തിക്കുന്ന മാവേലിസ്റ്റോർ സൂപ്പർ മാവേലിസ്റ്റോറായി ഉയർത്തി. ഇതിൻ്റെ ഉദ്ഘാടനം 31 ന് പാറക്കൽ അബ്ദുല്ല എം എൽ എ യുടെ അധ്യക്ഷരിയിൽ മന്ത്രി അനൂപ് ജേക്കബ്ബ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീലത ചെയർമാനും എം എ ഗഫൂർ കൺവീറുമായി സ്വാഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ പി ശ്രീലത അധ്യക്ഷത വഹിച്ചു.&amp;nbsp;&amp;nbsp;&lt;/p&gt;
&lt;p&gt;ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം രാജൻ ,  പി എം നാണു , പി സുനിത , സപ്ലൈകോ വടകര  ഏരിയാ അസി: മാനേജർ സീമ , കെ സജീവൻ , എ .പി മുനീർ, ചെത്തിൽ കുമാരൻ , സി.പി നിധിഷ്, കോറോത്ത് ശ്രീധരൻ , കളത്തിൽ ബാബു, ടി.കെ രാജൻ, പി കെ കണാരൻ,  കെ ടി സുനി , ടി. കെ രാഘവൻ, യൂസഫ് എന്നിവർ പ്രസംഗിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-25 09:29:11</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>സമര വിജയം; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു</title>
        <link>https://nattuvartha.news/news/Regional/all/cjp-protest-central-minister-resigns</link>
        <guid>https://nattuvartha.news/news/Regional/all/cjp-protest-central-minister-resigns</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784970467_334374.jpg</url>
          <title>സമര വിജയം; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു</title>
          <link>https://nattuvartha.news/news/Regional/all/cjp-protest-central-minister-resigns</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിവാദത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് രാജി. അവസാന നിമിഷവും ധർമേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റാൻ സർക്കാർ ആലോചിച്ചിരുന്നു.&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-25 09:05:55</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>റോഡിലെ എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജം; പിഴ ചുമത്തിത്തുടങ്ങി</title>
        <link>https://nattuvartha.news/news/Regional/all/internet-connection-restored-ai-camera-working</link>
        <guid>https://nattuvartha.news/news/Regional/all/internet-connection-restored-ai-camera-working</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784968841_949669.jpg</url>
          <title>റോഡിലെ എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജം; പിഴ ചുമത്തിത്തുടങ്ങി</title>
          <link>https://nattuvartha.news/news/Regional/all/internet-connection-restored-ai-camera-working</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: ബിൽ കുടിശ്ശിക കാരണം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്ന് പ്രവർത്തനരഹിതമായ മോട്ടോർവാഹന വകുപ്പിന്റെ എ.ഐ. ക്യാമറകൾ വീണ്ടും സജ്ജമായി. ഗതാഗത നിയമലംഘനങ്ങൾക്ക് കഴിഞ്ഞദിവസംമുതൽ പിഴ ചുമത്തിത്തുടങ്ങി. നേരത്തേ ക്യാമറയിൽ പതിഞ്ഞിരുന്ന നിയമലംഘനങ്ങളും ഉടൻ അപ്‌ലോഡ് ചെയ്യപ്പെടും.&lt;/p&gt;
&lt;p&gt;മോട്ടോർ വാഹനവകുപ്പിനുവേണ്ടി ക്യാമറകൾ സ്ഥാപിച്ച കെൽട്രോണിനുള്ള പ്രതിഫലമായ 55 കോടി രൂപ കുടിശ്ശികയാണ്. ഇവയ്ക്ക് ഇന്റർനെറ്റ് നൽകിയിരുന്ന സ്വകാര്യ കമ്പനിക്ക് കെൽട്രോൺ അഞ്ചുലക്ഷം രൂപ നൽകാനുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധികാരണം കെൽട്രോൺ ഈ തുക അടച്ചില്ല. ഇതേത്തുടർന്നാണ് ജൂലായ് ആദ്യം ഇന്റർനെറ്റ് വിച്ഛേദിച്ചത്. റോഡ് സുരക്ഷാ അതോറിറ്റിയാണ് കെൽട്രോണിന് തുക കൈമാറേണ്ടത്. ഇതുസംബന്ധിച്ച ചർച്ച പുരോഗമിക്കുന്നതിനിടയിലാണ് തത്കാലം പ്രശ്നം പരിഹരിച്ചത്.&lt;/p&gt;]]></description>
        <pubDate>2026-07-25 08:38:34</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ</title>
        <link>https://nattuvartha.news/news/Regional/all/kollam-kulathupuzha-man-keeps-mothers-body-home-rituals</link>
        <guid>https://nattuvartha.news/news/Regional/all/kollam-kulathupuzha-man-keeps-mothers-body-home-rituals</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784954066_490326.jpg</url>
          <title>അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ</title>
          <link>https://nattuvartha.news/news/Regional/all/kollam-kulathupuzha-man-keeps-mothers-body-home-rituals</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം : &lt;/strong&gt;കുളത്തൂപ്പുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ. കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ചിന്നത്താമ്പയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്നുദിവസത്തോളം രഹസ്യമായി മുറിക്കുള്ളിൽ സൂക്ഷിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചിന്നത്താമ്പ മരിച്ചത്.അമ്മ മരിച്ചവിവരം ആരെയും അറിയിക്കാതെ മൃതദേഹം വെള്ളത്തുണി ഉപയോഗിച്ച് മൂടുകയും ഭസ്മവും ചന്ദനവും ചാർത്തി വിളക്ക് കൊളുത്തി പൂജകൾ നടത്തുകയുമായിരുന്നു കൃഷ്ണസ്വാമി. മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ മറ്റാരെയും വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കാറില്ലായിരുന്നു.&lt;/p&gt;
&lt;p&gt;മുൻപ് ആരോഗ്യ പ്രവർത്തകരോ ആശാ വർക്കർമാരോ എത്തുമ്പോൾ പോലും അമ്മയെ താൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് കൃഷ്ണസ്വാമി അവരെ മടക്കി അയയ്ക്കാറായിരുന്നു പതിവ് എന്ന് നാട്ടുകാർ പറയുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;അമ്മ മരിച്ചുവെന്ന് അംഗീകരിക്കാൻ കഴിയാത്തതിനാലാകാം ഇയാൾ ഇങ്ങനെ ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ വൈകീട്ടോടെ കൃഷ്ണസ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോഴാണ് ഈ വിവരം പുറംലോകം അറിയുന്നത്.പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൃഷ്ണസ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-25 04:32:29</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുൻ എം.എൽ.എ ടി.പി.എം സാഹിർ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/former-mla-tpm-zahir-passes-away</link>
        <guid>https://nattuvartha.news/news/Regional/all/former-mla-tpm-zahir-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784953083_180214.jpg</url>
          <title>മുൻ എം.എൽ.എ ടി.പി.എം സാഹിർ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/former-mla-tpm-zahir-passes-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;കോഴിക്കോട് കോർപറേഷൻ കൗൺസിലർ ടി.പി.എം ജിഷാൻ മകനാണ്. മയ്യിത്ത് നമസ്കാരം വൈകിട്ട് 4.30ന് സി.എച്ച് മസ്ജിദിൽ.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-25 04:16:19</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സിക്കിം തുരങ്ക അപകടം; മരിച്ച അനീഷിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു</title>
        <link>https://nattuvartha.news/news/Regional/all/sikkim-tunnel-accident</link>
        <guid>https://nattuvartha.news/news/Regional/all/sikkim-tunnel-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784952453_939158.jpg</url>
          <title>സിക്കിം തുരങ്ക അപകടം; മരിച്ച അനീഷിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു</title>
          <link>https://nattuvartha.news/news/Regional/all/sikkim-tunnel-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ജിയോളജിസ്റ്റ് കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരുന്ന ടണൽ തകർന്ന് അപകടമുണ്ടായത്. വ്യാഴാഴ്‌ചയാണ് അനീഷിന്റെ മൃതദേഹം കണ്ടെടുത്തത്.&lt;/p&gt;
&lt;p&gt;സിക്കിമിൽ നിന്ന് ഇന്നലെ ഉച്ചയോടെ മൃതദേഹം റോഡുമാർഗം കൊൽക്കത്തയിലെത്തിച്ചു. അവിടെ വിമാനത്താവളത്തിൽ നോർക്കയുടെ ഇടപെടലിൽ സജ്ജീകരിച്ച മൊബൈൽ യൂണിറ്റിൽ എംബാം ചെയ്‌തു. തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ഇന്ന് രാവിലെ 7.30ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ശേഷം നോർക്ക ഏർപ്പെടുത്തിയ ആംബുലൻസിൽ വിമാനം വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയ്‌ക്കാണ് സംസ്‌കാരം.&lt;/p&gt;]]></description>
        <pubDate>2026-07-25 04:04:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജന്തർ മന്ദറിലെ പ്രതിഷേധക്കാർക്കെതിരായ അധിക്ഷേപ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ്</title>
        <link>https://nattuvartha.news/news/Politics/all/major-ravi-legal-notice</link>
        <guid>https://nattuvartha.news/news/Politics/all/major-ravi-legal-notice</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784950544_892162.jpg</url>
          <title>ജന്തർ മന്ദറിലെ പ്രതിഷേധക്കാർക്കെതിരായ അധിക്ഷേപ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ്</title>
          <link>https://nattuvartha.news/news/Politics/all/major-ravi-legal-notice</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: ജന്തർ മന്ദറിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർത്ഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ നിന്നും വീഡിയോ നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.&lt;/p&gt;
&lt;p&gt;കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മോഹൻലാലിന്റെ മകളും നടിയുമായ വിസ്‌മയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിസ്‌മയയെ വിമര്‍ശിച്ചുകൊണ്ട് മേജര്‍ രവി രംഗത്തെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് പ്രതിഷേധക്കാരെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർഷങ്ങൾ നടത്തിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-25 03:33:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആലപ്പുഴയിൽ 24 കാരൻ സുഹൃത്തിന്റെ കുത്തേറ്റു മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/youth-stabbed-to-death-by-friend-in-aryad-alappuzha-accused-absconding</link>
        <guid>https://nattuvartha.news/news/Regional/all/youth-stabbed-to-death-by-friend-in-aryad-alappuzha-accused-absconding</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784949181_217971.jpg</url>
          <title>ആലപ്പുഴയിൽ 24 കാരൻ സുഹൃത്തിന്റെ കുത്തേറ്റു മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/youth-stabbed-to-death-by-friend-in-aryad-alappuzha-accused-absconding</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ:&lt;/strong&gt; ആര്യാടിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് സ്വദേശി അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. അഖിലിന്റെ സുഹൃത്തും കായംകുളം സ്വദേശിയുമായ ഷെൽജാദാണ് കൃത്യം നടത്തിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഗുരുതരമായി പരിക്കേറ്റ അഖിലിനെ ഉടൻതന്നെ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഷെൽജാദും ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-25 03:11:17</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും</title>
        <link>https://nattuvartha.news/news/Politics/all/rescue-operation-case-mr-ajith-kumar-likely-to-be-charged</link>
        <guid>https://nattuvartha.news/news/Politics/all/rescue-operation-case-mr-ajith-kumar-likely-to-be-charged</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784948745_715267.jpg</url>
          <title>‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും</title>
          <link>https://nattuvartha.news/news/Politics/all/rescue-operation-case-mr-ajith-kumar-likely-to-be-charged</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് വ്യക്തമായ സാഹചര്യത്തിൽ ക്രമസമാധാന ചുമതലുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പ്രതിചേർത്ത് കേസെടുക്കാനും സാധ്യത.&lt;/p&gt;
&lt;p&gt;സസ്പെൻഡ് ചെയ്ത് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ കേസ് അട്ടിമറിക്കുന്നതിന് അജിത്കുമാറിന്‍റെ ഇടപെടൽ വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ കോടതിയുടെ നിർദേശാനുസരണമാണ് സർക്കാർ എസ്.ഐ.ടിയെ നിയോഗിച്ച് ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷിച്ചത്. ആ സാഹചര്യത്തിൽ എ.ഡി.ജി.പിയുടെ ഇടപെടലുൾപ്പെടെ വ്യക്തമാക്കുന്ന റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ കൃത്യവിലോപത്തിന് എ.ഡി.ജി.പിയെ പ്രതിചേർത്ത് കേസെടുക്കേണ്ടിവരുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ സ്വമേധയാ കേസെടുത്തില്ലെങ്കിൽ എസ്.ഐ.ടി റിപ്പോർട്ട് ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാലും കോടതി നിർദേശാനുസരണം കേസെടുക്കേണ്ടിവരും&lt;/p&gt;]]></description>
        <pubDate>2026-07-25 03:02:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/kanjirappally-snake-bite-death-parathode</link>
        <guid>https://nattuvartha.news/news/Regional/all/kanjirappally-snake-bite-death-parathode</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784948249_616882.jpg</url>
          <title>പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/kanjirappally-snake-bite-death-parathode</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാഞ്ഞിരപ്പള്ളി: &lt;/strong&gt;പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല രാജു (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെയിലാണ് രാജുവിന് പാമ്പുകടിയേറ്റത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഉടൻതന്നെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-25 02:54:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓട്ടോയിൽനിന്ന് തെറിച്ചുവീണു, ലോറികയറി രണ്ടാംക്ലാസുകാരൻ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/7-year-old-boy-dies-auto-accident-mukkom-kozhikode</link>
        <guid>https://nattuvartha.news/news/Regional/all/7-year-old-boy-dies-auto-accident-mukkom-kozhikode</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784947908_218215.jpg</url>
          <title>ഓട്ടോയിൽനിന്ന് തെറിച്ചുവീണു, ലോറികയറി രണ്ടാംക്ലാസുകാരൻ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/7-year-old-boy-dies-auto-accident-mukkom-kozhikode</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മുക്കം:&lt;/strong&gt; സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന് ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ വിഭാഗത്തിലെ ലീഡ് യു.ഐ. ഡിസൈനർ ഷമീഷ് കാവുങ്ങലിന്റെ മകനും മണാശ്ശേരി ഗവ. യു.പി. സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയുമായ കെ. അമൻ (ഏഴ്) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ചേന്ദമംഗല്ലൂർ പുൽപ്പറമ്പിന് സമീപമായിരുന്നു അപകടം.&lt;/p&gt;
&lt;p&gt;ഓട്ടോഡ്രൈവറുടെ മകനും അമന്റെ പിതൃസഹോദരന്റെ രണ്ടു മക്കളും മാത്രമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ അബദ്ധത്തിൽ തുറന്നുപോയതാണെന്ന് കരുതുന്നു. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ എതിർദിശയിൽനിന്ന് വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സാധാരണയായി ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ പെട്ടെന്ന് തുറക്കാതിരിക്കാൻ താഴ്ഭാഗത്ത് ഒരു പൂട്ട് കൂടിയുണ്ടാകാറുണ്ട്. ഇത് ഇല്ലാതിരുന്നതാണ് ഡോർ തുറക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഹെഡ് നഴ്‌സ് ബിനിയാണ് മാതാവ്.&lt;/p&gt;]]></description>
        <pubDate>2026-07-25 02:50:20</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;അമ്മ&apos;യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാജിവച്ച് ആശ അരവിന്ദ്</title>
        <link>https://nattuvartha.news/news/Entertainment/all/asha-aravind-resignation-amma</link>
        <guid>https://nattuvartha.news/news/Entertainment/all/asha-aravind-resignation-amma</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784947472_197111.jpg</url>
          <title>&apos;അമ്മ&apos;യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാജിവച്ച് ആശ അരവിന്ദ്</title>
          <link>https://nattuvartha.news/news/Entertainment/all/asha-aravind-resignation-amma</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; താരസംഘടനയായ &apos;അമ്മ&apos;യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാജിവച്ച് നടി ആശ അരവിന്ദ്. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുന്നുവെന്നും സംഘടനയുടെ അന്തസും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അംഗത്തിന്റെയും കടമയാണെന്നും ആ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നും ആശ കത്തിൽ പറയുന്നുണ്ട്.&lt;/p&gt;
&lt;p&gt;അടുത്തിടെ നടിമാരായ രേവതിയും പത്മപ്രിയയും &apos;അമ്മ&apos;യിൽ നിന്ന് രാജിവച്ചിരുന്നു. സമൂഹമാദ്ധ്യമത്തിൽ പോസ്റ്റുചെയ്ത സംയുക്ത പ്രസ്താവനയിലാണ് ഇരുവരും തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-25 02:42:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോഴിക്കോട് മെഡിക്കൽ  കോളേജ്  ആശുപത്രിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ</title>
        <link>https://nattuvartha.news/news/Regional/all/kozhikode-baby-abandoned-hospital</link>
        <guid>https://nattuvartha.news/news/Regional/all/kozhikode-baby-abandoned-hospital</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784947189_952019.jpg</url>
          <title>കോഴിക്കോട് മെഡിക്കൽ  കോളേജ്  ആശുപത്രിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ</title>
          <link>https://nattuvartha.news/news/Regional/all/kozhikode-baby-abandoned-hospital</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; പ്രസവിച്ച് 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു. ഇന്ന് വെെകിട്ടാണ് സംഭവം നടന്നത്. വയനാട് സ്വദേശിനി ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീക്ക് കെെമാറിയശേഷം കടന്നുകളഞ്ഞതെന്നാണ് വിവരം.കുഞ്ഞുമായി ഈ സ്ത്രീ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.&amp;nbsp;&lt;/p&gt;
&lt;p&gt;പിന്നാലെ കുഞ്ഞിനെ വനിതാ പൊലീസിന്റെ സംരക്ഷണയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിന്റെ മാതാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-25 02:36:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുവതിയോട് അപമര്യാദയായി പെരുമാറി; യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി</title>
        <link>https://nattuvartha.news/news/Regional/all/youth-congress-leader-expelled-kasaragod-misconduct</link>
        <guid>https://nattuvartha.news/news/Regional/all/youth-congress-leader-expelled-kasaragod-misconduct</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784946730_618935.jpg</url>
          <title>യുവതിയോട് അപമര്യാദയായി പെരുമാറി; യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി</title>
          <link>https://nattuvartha.news/news/Regional/all/youth-congress-leader-expelled-kasaragod-misconduct</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാസർകോട്&lt;/strong&gt;: യുവതിയോട് അപമര്യാദയായി പെരുമാറിയ യൂത്ത് കോൺഗ്രസ് നേതാവിനെ സ്ഥാനത്തുനിന്ന് പുറത്താക്കി. കാസർകോട് ഉദുമ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോടോത്തിനെതിരേയാണ് നടപടി.&lt;/p&gt;
&lt;p&gt;സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയ ശ്രീജിത്തിനെ ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി അറിയിച്ചു.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ശ്രീജിത്ത് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയർന്നത്. സംഭവത്തെത്തുടർന്ന് പരാതിക്കാരി കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-25 02:30:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബാലൻ മാണിക്കോത്തിനെ അനുസ്മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/aavala-ksspa-balan-manikkoth-memorial-program</link>
        <guid>https://nattuvartha.news/news/Regional/all/aavala-ksspa-balan-manikkoth-memorial-program</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784893341_808623.jpg</url>
          <title>ബാലൻ മാണിക്കോത്തിനെ അനുസ്മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/aavala-ksspa-balan-manikkoth-memorial-program</link>
        </image>
        <description><![CDATA[&lt;p&gt;ആവള: എൻ.ജി.ഒ. അസോസിയേഷൻ നേതാവും ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് ഭാരവാഹിയുമായിരുന്ന ബാലൻ മാണിക്കോത്തിൻ്റെ 3ാം ചരമ വാർഷിക ദിനാചരണം ആവളയിൽ നടന്നു. കെ എസ് എസ് പി. എ ചെറുവണ്ണൂർ മണ്ഡലം കമ്മറ്റി സഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂർ ഉത്ഘാടനം ചെയ്തു. കെ എസ് എസ് പി എമണ്ഡലം പ്രസിഡണ്ട് രവീന്ദ്രൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. കെ. സുരേന്ദ്രൻ , വി. കണാരൻ, ടി.പി നാരായണൻ, പിലാക്കാട്ട് ശങ്കരൻ, വിജയൻ ആവള , ഇപ്രദീപ് കുമാർ, നാറോത്ത് കുഞ്ഞിരാമൻ നായർ, പി.പി ഗോപാലൻ, നിരയിൽ ബാബു, സി കെ കണ്ണൻ എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-24 11:40:27</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>നിയന്ത്രണം വിട്ട പിക്കപ് വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/irritty-madathil-pickup-lorry-accident</link>
        <guid>https://nattuvartha.news/news/Regional/all/irritty-madathil-pickup-lorry-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784892700_993297.jpg</url>
          <title>നിയന്ത്രണം വിട്ട പിക്കപ് വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/irritty-madathil-pickup-lorry-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;നിയന്ത്രണം വിട്ട പിക്കപ് വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. മാടത്തിൽ അത്തിക്കൽ ബാലൻ (64) ആണ് അപകടത്തിൽ മരിച്ചത്. ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപം ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;റോഡിലൂടെ നടന്നുപോവുകയായിരുന്ന ബാലന്റെ ദേഹത്തേക്ക് മീനുമായി കർണാടകയലേക്ക് പോകുകയായിരുന്ന പിക്കപ് അമിത വേഗതയിൽ പാഞ്ഞുകയറുകയായിരുന്നു.ബാലനെ ഇടിച്ച ശേഷം വാഹനം റോഡരികലേക്ക് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബാലനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിക്കപ് ഡ്രൈവർക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദീർഘകാലം ഇരിട്ടി ന്യൂ ഇന്ത്യ ടാക്കീസിലെ ജീവനക്കാരനായിരുന്നു ബാലൻ.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-24 11:29:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഗ്രാമസഭ ചേർന്നു</title>
        <link>https://nattuvartha.news/news/Regional/all/azhiyoor-ward-grama-sabha-conducted</link>
        <guid>https://nattuvartha.news/news/Regional/all/azhiyoor-ward-grama-sabha-conducted</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784892617_53792.jpg</url>
          <title>ഗ്രാമസഭ ചേർന്നു</title>
          <link>https://nattuvartha.news/news/Regional/all/azhiyoor-ward-grama-sabha-conducted</link>
        </image>
        <description><![CDATA[&lt;p&gt;അഴിയൂർ: ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ്  ജനകീയാസൂത്രണം 2026-2027 പദ്ധതി നിർവഹണം ഗ്രാമസഭ ഒത്തുചേർന്നു. വാർഡ് മെമ്പർ സബാദ് വി. പി. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ സാലിം പുനത്തിൽ സ്വാഗതം ആശംസിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;തുടർന്ന് കോർഡിനേറ്റർ രാജേഷ് എം. ബി. വാർഡിലെ വിവിധ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അവതരിപ്പിച്ചു. ജനങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും യോഗത്തിൽ  മറുപടി നൽകി. ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് വാർഡ് വികസന സമിതി സംഘടിപ്പിച്ച നറുക്കെടുപ്പിൽ  മനോഹരൻ ഒന്നാം സമ്മാനവും റാബി പുനത്തിൽ രണ്ടാം സമ്മാനവും വിജയരാഘവൻ മൂന്നാം സമ്മാനവും കരസ്ഥമാക്കി. മുൻ വാർഡ് മെമ്പർ സീനത്ത്‌ ബഷീർ നന്ദി രേഖപ്പെടുത്തി.&lt;/p&gt;]]></description>
        <pubDate>2026-07-24 11:28:34</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>മേഴ്സി ബാലൻ അനുസ്മരണത്തിൽ ശ്രദ്ധേയമായ പ്രഖ്യാപനവുമായി കുടുംബം</title>
        <link>https://nattuvartha.news/news/Regional/all/vatakara-mercy-balan-memorial-program</link>
        <guid>https://nattuvartha.news/news/Regional/all/vatakara-mercy-balan-memorial-program</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784892397_910843.jpg</url>
          <title>മേഴ്സി ബാലൻ അനുസ്മരണത്തിൽ ശ്രദ്ധേയമായ പ്രഖ്യാപനവുമായി കുടുംബം</title>
          <link>https://nattuvartha.news/news/Regional/all/vatakara-mercy-balan-memorial-program</link>
        </image>
        <description><![CDATA[&lt;p&gt;വടകര: വിദ്യാഭ്യാസം വെറും അറിവ് പകരുന്ന പ്രക്രിയയല്ല, ജീവിതങ്ങൾക്ക് ദിശാബോധവും സമൂഹത്തിന് പ്രത്യാശയും പകരുന്ന മഹത്തായ ദൗത്യമാണെന്ന് ജീവിതംകൊണ്ട് തെളിയിച്ച മേഴ്സി ബാലന്റെ എട്ടാം ചരമവാർഷികദിന സ്മരണയിൽ ശ്രദ്ധേയമായ പ്രഖ്യാപനവുമായി മേഴ്സി ഇൻസ്റ്റിറ്റ്യൂഷൻസ്. &lt;/p&gt;
&lt;p&gt;ഓരോ വർഷവും പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മുൻഗണന നൽകി അവരുടെ പഠനച്ചെലവ് പൂർണമായും മേഴ്സി ഇൻസ്റ്റിറ്റ്യൂഷൻസ് ഏറ്റെടുക്കും. അത്തരം അർഹരായ വിദ്യാർഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മറ്റ് അർഹരായ വിദ്യാർഥികൾക്കും ഈ ആനുകൂല്യം ലഭ്യമാക്കുമെന്ന് മാനേജിംഗ് ഡയറക്ടറും മേഴ്സി ബാലന്റെ  ഭാര്യയുമായ ഡോ. രമാ ബാലൻ പ്രഖ്യാപിച്ചു.&lt;/p&gt;
&lt;p&gt;മയ്യന്നൂരിലെ വീട്ടുവളപ്പിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന എട്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. പ്രതിഭയും അർഹതയും മാത്രമാകും തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമെന്നും, കൂടുതൽ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന്റെ വാതിലുകൾ തുറന്നുകൊടുക്കാനാണ് ഈ സംരംഭമെന്നും അവർ വ്യക്തമാക്കി.സി. ടി. വിനോദ് അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ ഷനിൽ , റോഷ്ണി, ഡോ. രമാ ബാലൻ എന്നിവർ സംസാരിച്ചു. കെ. ടി. കെ. ലക്ഷ്മണൻ, റഷീദ് പുതിയോട്ടിൽ, ഗാഥ വിനോദ്, എം. വി. പ്രഭ എന്നിവർ സംബന്ധിച്ചു. കെ. ജെ. ശ്രീജിത്ത് പടിക്കൽ സ്വാഗതവും വി. പി. ഷാജു നന്ദിയും രേഖപ്പെടുത്തി.&lt;/p&gt;
&lt;p&gt;കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, മേഴ്സി കുടുംബത്തിലെ സഹപ്രവർത്തകർ, ശിഷ്യർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സി.പി.ഐ.(എം) നേതാവായിരുന്ന മേഴ്സി ബാലന്റെ എട്ടാം ചരമവാർഷിക ദിനം പാർട്ടിയുടെ നേതൃത്വത്തിലും വിവിധ പരിപാടികളോടെ ആചരിച്ചു. പ്രഭാതഭേരിയോടെ ആരംഭിച്ച ചടങ്ങിൽ മയ്യന്നൂരിലെ സ്മാരക മന്ദിരത്തിൽ സി.പി.ഐ.(എം) വടകര ഏരിയാ കമ്മിറ്റി അംഗം പി. കെ. കൃഷ്ണദാസ് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ.(എം) മയ്യന്നൂർ ലോക്കൽ സെക്രട്ടറി കെ. കെ. ദിനേശൻ സംസാരിച്ചു. മയ്യന്നൂർ ബ്രാഞ്ച് സെക്രട്ടറി ഒ. പി. രാജൻ സ്വാഗതം ആശംസിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ പൂളക്കണ്ടി മുരളി, ഇ. എം. രമേശൻ,  കെ. കെ. രാജീവൻ , ബ്രാഞ്ച് അംഗങ്ങളും നിരവധി അനുഭാവികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.&lt;/p&gt;]]></description>
        <pubDate>2026-07-24 11:24:38</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പി.കെ.ശ്രീമതിക്കെതിരെ വ്യാജ പ്രചാരണം; കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി</title>
        <link>https://nattuvartha.news/news/Politics/all/government-to-act-against-fake-news-targeting-former-minister-pk-sreemathi</link>
        <guid>https://nattuvartha.news/news/Politics/all/government-to-act-against-fake-news-targeting-former-minister-pk-sreemathi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784892378_87998.jpg</url>
          <title>പി.കെ.ശ്രീമതിക്കെതിരെ വ്യാജ പ്രചാരണം; കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി</title>
          <link>https://nattuvartha.news/news/Politics/all/government-to-act-against-fake-news-targeting-former-minister-pk-sreemathi</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി.കെ.ശ്രീമതിക്കെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവരെ കണ്ടെത്തി ശിക്ഷിക്കാന്‍ സര്‍ക്കാര്‍. അന്തരിച്ച എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ താന്‍ ഫാമിലി പെന്‍ഷന്‍ വാങ്ങിക്കുന്നതായി വ്യാജപ്രചരണം നടക്കുന്നുവെന്ന് പറഞ്ഞ് പി.കെ.ശ്രീമതി ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് അവര്‍ പരാതി നല്‍കുകയും ചെയ്തു. അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് ഈ പരാതി മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിക്ക് കൈമാറി.&lt;/p&gt;
&lt;p&gt;അന്തരിച്ച കുന്നംകുളം മുന്‍ എംഎല്‍എ പി.ആര്‍.കൃഷ്ണന്റെ ഭാര്യയായ പി.കെ.ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നു കാട്ടി വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലെ വിവരമാണ് മുന്‍മന്ത്രി പി.കെ.ശ്രീമതിയുടെ പേരില്‍ പ്രചരിപ്പിച്ചത്.&lt;/p&gt;]]></description>
        <pubDate>2026-07-24 11:23:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്ക്രീൻഷോട്ട് കേസിൽ റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയച്ചു</title>
        <link>https://nattuvartha.news/news/Politics/all/vadakara-kafir-screenshot-case-ribesh-ramakrishnan-arrest</link>
        <guid>https://nattuvartha.news/news/Politics/all/vadakara-kafir-screenshot-case-ribesh-ramakrishnan-arrest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784887646_671794.jpg</url>
          <title>കാഫിർ സ്ക്രീൻഷോട്ട് കേസിൽ റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയച്ചു</title>
          <link>https://nattuvartha.news/news/Politics/all/vadakara-kafir-screenshot-case-ribesh-ramakrishnan-arrest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര&lt;/strong&gt; :  കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്തശേഷം റിബേഷിനെ വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ചോദ്യംചെയ്യൽ. കേസിൽ രണ്ടാംപ്രതിയാണ് ഇയാൾ.&lt;/p&gt;
&lt;p&gt;നേരത്തേ രണ്ടുതവണ റിബേഷിനെ ചോദ്യംചെയ്യലിന് അന്വേഷണസംഘം വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, അന്ന് ഇയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് പ്രതിപ്പട്ടിയിൽ ഉൾപ്പെടുത്തിയേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുൻകൂർജാമ്യംതേടി കോടതിയെ സമീപിക്കുകയായിരുന്നു.തുടർന്ന്, ജൂലായ് 17-ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി റിബേഷിന് മുൻകൂർജാമ്യം അനുവദിച്ചു. ഇതിനുപിന്നാലെയാണ് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിബേഷിന് നോട്ടീസ് നൽകിയത്.വിവാദ സ്‌ക്രീൻഷോട്ട് ആദ്യം വ്യാപകമായി ഷെയർചെയ്തവരിൽ റിബേഷുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.&lt;/p&gt;]]></description>
        <pubDate>2026-07-24 10:03:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കു​തി​ച്ചു​ക​യ​റി കോ​ഴി​യി​റ​ച്ചി വി​ല ;കി​ലോ​ക്ക് 300 രൂ​പ ക​ട​ന്നു</title>
        <link>https://nattuvartha.news/news/Regional/all/chicken-prices-skyrocket-crosses-rs-300-per-kg</link>
        <guid>https://nattuvartha.news/news/Regional/all/chicken-prices-skyrocket-crosses-rs-300-per-kg</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784885562_148091.jpg</url>
          <title>കു​തി​ച്ചു​ക​യ​റി കോ​ഴി​യി​റ​ച്ചി വി​ല ;കി​ലോ​ക്ക് 300 രൂ​പ ക​ട​ന്നു</title>
          <link>https://nattuvartha.news/news/Regional/all/chicken-prices-skyrocket-crosses-rs-300-per-kg</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കു​തി​ച്ചു​ക​യ​റി കോ​ഴി​യി​റ​ച്ചി വി​ല. കോ​ഴി​ത്തീറ്റ​യു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​താ​ണ് ഇ​റ​ച്ചി​ക്ക് വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണം.​ കി​ലോ​ക്ക് 300 രൂ​പയാണ് നിലവിൽ കോഴിയിറച്ചിയുടെ വില. ഒരു കിലോ കോഴിക്ക് 164 മുതൽ 170 രൂപ വരെയും വിലയുണ്ട്. ചാ​യ​ക്ക​ട​ക​ളി​ല്‍ ചി​ക്ക​ൻ വാ​ങ്ങി​യാ​ല്‍ ക​ഷ​ണം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​വു​മാ​യി.&lt;/p&gt;
&lt;p&gt;ഒ​ന്ന​ര​മാ​സ​ത്തി​നി​ടെ കോ​ഴി​ത്തീ​റ്റ ചാ​ക്കി​ന് 500 രൂ​പ​യി​ല​ധി​ക​മാ​ണ് വ​ര്‍ധി​ച്ച​ത്. 1,350 രൂപയുണ്ടായിരുന്ന 50 കിലോഗ്രാമിന്റെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 1,850 രൂപയായി ഉയർന്നു. തീറ്റയുണ്ടാക്കാനുള്ള അസംസ്‌കൃതവസ്തുക്കളായ ചോളം, സോയാബീൻ, ഗോതമ്പ്, ഉണക്കമീൻ തുടങ്ങിയവ കിട്ടാനില്ലാത്തതാണ് കോഴിത്തീറ്റയ്ക്ക് വില കൂടാൻ കാരണം. 25 രൂ​പ ഉ​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കു​ഞ്ഞി​ന്റെ വി​ല 45 രൂ​പ​യി​ല​ധി​കം വ​ര്‍ധി​പ്പി​ച്ച​താ​യും പൗ​ള്‍ട്രി ഫാം ​ന​ട​ത്തി​പ്പു​കാ​ര്‍ പ​റ​യു​ന്നു. കോ​ഴി​ക​ള്‍ക്കു​ള്ള മ​രു​ന്നി​ന്‍റെ വി​ല​യും ഇ​ര​ട്ടി​യി​ല​ധി​കം കൂ​ടി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-24 09:29:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാതായി</title>
        <link>https://nattuvartha.news/news/Regional/all/woman-child-missing-in-balussery</link>
        <guid>https://nattuvartha.news/news/Regional/all/woman-child-missing-in-balussery</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784885224_235985.jpg</url>
          <title>ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാതായി</title>
          <link>https://nattuvartha.news/news/Regional/all/woman-child-missing-in-balussery</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്&lt;/strong&gt;: ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ഷഹല ഷെറിൻ, മകൻ മുഹമ്മദ്‌ ഐമൻ (ഏഴ്) എന്നിവരെ ഈ മാസം 16 മുതലാണ് കാണാതായത്. ഭർത്താവ് ജയ്സലിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.&lt;/p&gt;
&lt;p&gt;അടിവാരം സ്വദേശികളായ അഷ്റഫ്-ജസ്ന ദമ്പതികളുടെ മകളാണ് ഷഹല. വസ്ത്രങ്ങളും ആഭരണങ്ങളും എടുത്താണ് യുവതി ഏഴു വയസ്സുകാരനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയെയും കുട്ടിയെയും കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. കോൾ ലിസ്റ്റും പരിശോധിക്കുന്നുണ്ട്. യുവതിയെയും മകനെയും കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങളോ സൂചനകളോ ലഭിക്കുന്നവർ എത്രയും വേഗം ബാലുശ്ശേരി സ്റ്റേഷനുമായോ അല്ലെങ്കിൽ 7736331620 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെട്ട് വിവരം നൽകണമെന്ന് പൊലീസ് അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-24 09:24:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു; ഊബർ തൊഴിലാളികള്‍ സമരം തുടരും</title>
        <link>https://nattuvartha.news/news/Regional/all/online-taxi-strike-partially-withdrawn-in-kerala</link>
        <guid>https://nattuvartha.news/news/Regional/all/online-taxi-strike-partially-withdrawn-in-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784884619_800473.jpg</url>
          <title>ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു; ഊബർ തൊഴിലാളികള്‍ സമരം തുടരും</title>
          <link>https://nattuvartha.news/news/Regional/all/online-taxi-strike-partially-withdrawn-in-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു. കേരള സവാരി, റാപ്പിഡോ എന്നീ കമ്പനികളിലെ തൊഴിലാളികളാണ് തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടതോടെ സമരത്തിൽ നിന്ന് പിന്മാറിയത്. നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് പിന്മാറ്റം.നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്സികൾ നിർത്തലാക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, മുന്നറിയിപ്പില്ലാതെ ഡ്രൈവർമാരെ ആപ്പിൽ നിന്ന് ബ്ലോക്ക് ചെയ്യുന്ന രീതി അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഓൺലൈൻ ടാക്സി തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്.&lt;/p&gt;
&lt;p&gt;ഊബർ ഡ്രൈവർമാർ തങ്ങളുടെ പണിമുടക്ക് തുടരും. കൊച്ചിയിൽ ഊബർ മാനേജ്‌മെൻ്റ് പ്രതിനിധികളുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണിത്. മിനിമം നിരക്ക് വർധിപ്പിക്കണമെന്നതടക്കമുള്ള സുപ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ കമ്പനി തയ്യാറായില്ലെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. പ്രശ്‌നപരിഹാരത്തിനായി തിങ്കളാഴ്ച ഊബറുമായി വീണ്ടും ചർച്ച നടത്തും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-24 08:31:11</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൊയിലാണ്ടിയിൽ ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യത്തിനൊപ്പം പെരുമ്പാമ്പ്</title>
        <link>https://nattuvartha.news/news/Regional/all/python-handed-over-to-haritha-karma-sena-with-waste</link>
        <guid>https://nattuvartha.news/news/Regional/all/python-handed-over-to-haritha-karma-sena-with-waste</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784880411_382170.jpg</url>
          <title>കൊയിലാണ്ടിയിൽ ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യത്തിനൊപ്പം പെരുമ്പാമ്പ്</title>
          <link>https://nattuvartha.news/news/Regional/all/python-handed-over-to-haritha-karma-sena-with-waste</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊയിലാണ്ടി:&lt;/strong&gt; കൊയിലാണ്ടിയിൽ ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യത്തിനൊപ്പം പെരുമ്പാമ്പ്. നഗരസഭയിലെ 20-ാം വാർഡിലാണ് സംഭവം. ഹരിതകർമ സേനാംഗം ചാക്കഴിച്ചപ്പോൾ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. സംഭവത്തിൽ നഗരസഭാ സെക്രട്ടറിക്ക് ഹരിതകർമ സേനാംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്.പെരുമ്പാമ്പിനെ ഒരു ചാക്കിലാക്കി കമ്പികൊണ്ട് കെട്ടിയശേഷം മാലിന്യം നിറച്ച മറ്റൊരു ചാക്കിലാക്കി കെട്ടിവയ്‌ക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;കഴിഞ്ഞ ശനിയാഴ്‌ച ശേഖരിച്ച ചാക്കിലാണ് പാമ്പുണ്ടായിരുന്നത്. പാമ്പുണ്ടെന്ന വിവരം അറിയാതെ ഹരിതകർമ സേനാംഗങ്ങൾ ഈ ചാക്കിനെ മുത്താമ്പിയിലുള്ള ബിന്നിൽ കൊണ്ടിട്ടു. ഇന്ന് രാവിലെ കാലിച്ചാക്കാണെന്ന് കരുതി കെട്ടഴിച്ചപ്പോഴാണ് പാമ്പ് പുറത്തേക്ക് ചാടിയത്.&lt;/p&gt;]]></description>
        <pubDate>2026-07-24 08:05:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിദ്യാർഥി സമരത്തെ പിന്തുണച്ചു; റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്</title>
        <link>https://nattuvartha.news/news/Regional/all/rapper-vedan-faces-case-for-supporting-cjp-protest</link>
        <guid>https://nattuvartha.news/news/Regional/all/rapper-vedan-faces-case-for-supporting-cjp-protest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784879850_604246.jpg</url>
          <title>വിദ്യാർഥി സമരത്തെ പിന്തുണച്ചു; റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്</title>
          <link>https://nattuvartha.news/news/Regional/all/rapper-vedan-faces-case-for-supporting-cjp-protest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി :&lt;/strong&gt; ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ഗതാഗത തടസവും യാത്രക്കാർക്കു പ്രയാസവുമുണ്ടാക്കി എന്നാണ് എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ പറയുന്നത്. വേടന്റെ മാനേജർ വിഘ്നേഷ് ജി.പിള്ള ഉൾപ്പെടെ 100 പേർക്കെതിരെയാണ് കേസ്. വിഘ്നേഷും 99 മറ്റുള്ളവരും എന്നാണ് എഫ്ഐആറിൽ ഉള്ളത്.&lt;/p&gt;
&lt;p&gt;ഈ മാസം 22ന് വൈകിട്ട് അഞ്ചുമണിക്ക് പനമ്പിള്ളി നഗർ സെൻട്രൽ പാർക്കിനോടു ചേർന്നുള്ള സ്ഥലത്തായിരുന്നു വേടൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടി. എന്നാൽ ഈ പരിപാടിക്ക് അനുമതി ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിദ്യാർഥികൾ നടത്തുന്ന സമരത്തെ ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ജനാധിപത്യ വിരുദ്ധ, രാജ്യവിരുദ്ധ കേന്ദ്ര നടപടിക്ക് എതിരെ ഒത്തുകൂടാം എന്നായിരുന്നു പരിപാടിക്ക് ക്ഷണിച്ചുകൊണ്ട് വേടന്‍ പറഞ്ഞത്.&lt;/p&gt;]]></description>
        <pubDate>2026-07-24 07:56:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രിയദർശിനി ബസുകളിൽ പുരുഷൻമാർക്കും  ടിക്കറ്റ്’ നൽകി തട്ടിപ്പ്</title>
        <link>https://nattuvartha.news/news/Regional/all/zero-ticket-fraud-in-priyadarshini-buses</link>
        <guid>https://nattuvartha.news/news/Regional/all/zero-ticket-fraud-in-priyadarshini-buses</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784874373_881475.jpg</url>
          <title>പ്രിയദർശിനി ബസുകളിൽ പുരുഷൻമാർക്കും  ടിക്കറ്റ്’ നൽകി തട്ടിപ്പ്</title>
          <link>https://nattuvartha.news/news/Regional/all/zero-ticket-fraud-in-priyadarshini-buses</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: പ്രിയദർശിനി ബസ് സർവിസുകളിൽ വനിത യാത്രക്കാർക്കുള്ള ‘സീറോ ടിക്കറ്റ്’ പുരുഷ യാത്രക്കാർക്ക് നൽകി തട്ടിപ്പ്. സംഭവത്തിൽ പരാതിയുമായി പുരുഷ യാത്രക്കാർ രംഗത്തെത്തി. യാത്രക്കാർ ടിക്കറ്റ് ശ്രദ്ധിക്കാത്തതിനെ തുടർന്ന് പുരുഷൻമാർക്കും സീറോ വാല്യു ടിക്കറ്റ് നൽകിയാണ് വെട്ടിപ്പ് നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നിലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.&lt;/p&gt;
&lt;p&gt;ആലുവ -പറവൂർ റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെ തനിക്ക് കണ്ടക്ടർ സീറോ വാല്യു ടിക്കറ്റ് നൽകിയതായി തമിഴ്നാട് സ്വദേശി കെ.എസ്.ആർ.ടി.സിക്ക് നൽകിയ പരാതിയിൽ പറയുന്നു. ബസിൽനിന്ന് ഇറങ്ങിയതിന് ശേഷമാണ് തനിക്ക് ലഭിച്ചത് വനിതകൾക്ക് നൽകുന്ന സൗജന്യ ടിക്കറ്റ് ആണെന്ന് മനസിലാക്കിയതെന്നും അദ്ദേഹം പറയുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ ഓപ്പറേറ്റിങ് കൺട്രോൾ സെന്ററിലേക്ക് ഇ-മെയിൽ മുഖാന്തരം പരാതി നൽകി. ഇതോടെ നടത്തിയ ​അന്വേഷണത്തിൽ ബസിൽ തിരക്കായിരുന്നുവെന്നും കാഴ്ച കുറയുന്ന പ്രശ്നമുള്ളതായും താൽകാലിക ജീവനക്കാരനായ കണ്ടക്ടർ മൊഴി നൽകി. എന്നാൽ ടിക്കറ്റ് റിപ്പോർട്ടിൽ പരിശോധനയിൽ 34 യാത്രക്കാർ മാത്രമാണ് ആ സമയത്ത് ബസിൽ ഉണ്ടായിരുന്ന​തെന്നും വ്യക്തമായി. ഇതോടെ കണ്ടക്ടർ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന അന്വേഷണ റിപ്പോർട്ട് ഉന്നതാധികൃതർക്ക് കൈമാറിയതായാണ് വിവരം.പൊന്നാനി ഡിപ്പോയിൽനിന്ന് പാലക്കാട്ടേക്കുള്ള ബസിൽ എട്ട് ഇതരസംസ്ഥാനക്കാരായ പുരുഷ വിനോദസഞ്ചാരികൾക്ക് വനിതാ സൗജന്യ ടിക്കറ്റ് നൽകിയ സംഭവവും വിവാദമായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-24 06:24:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ട്യൂഷൻ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Regional/all/teacher-arrested-for-sexually-harassing-tuition-students</link>
        <guid>https://nattuvartha.news/news/Regional/all/teacher-arrested-for-sexually-harassing-tuition-students</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784873834_475574.jpg</url>
          <title>ട്യൂഷൻ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Regional/all/teacher-arrested-for-sexually-harassing-tuition-students</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;ട്യൂഷൻ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. തൃശൂർ ചൂണ്ടലിലാണ് സംഭവം. ചൂണ്ടൽ സ്വദേശി നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.&amp;nbsp;&lt;/p&gt;
&lt;p&gt;വീട്ടിൽ നടത്തുന്ന ട്യൂഷൻ സെന്ററിലാണ് സംഭവം. മൂന്ന് പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-24 06:15:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്ക്രീൻഷോട്ട് കേസ്;റിബേഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും</title>
        <link>https://nattuvartha.news/news/Regional/all/kafir-screenshot-case-dyfi-leader-ribesh-ramakrishnan-arrest</link>
        <guid>https://nattuvartha.news/news/Regional/all/kafir-screenshot-case-dyfi-leader-ribesh-ramakrishnan-arrest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784870387_881608.jpg</url>
          <title>കാഫിർ സ്ക്രീൻഷോട്ട് കേസ്;റിബേഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും</title>
          <link>https://nattuvartha.news/news/Regional/all/kafir-screenshot-case-dyfi-leader-ribesh-ramakrishnan-arrest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്&lt;/strong&gt;: കാഫിർ സ്ക്രീൻഷോട്ട് നിർമിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം റിബേഷിന് നോട്ടീസ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് ചെയ്ത് വിട്ടയക്കും. റിബേഷിനെ അറസ്റ്റ് ചെയ്യുന്നതോടെ ഈ കേസിൽ അറസ്റ്റിലാകുന്നത് മൂന്ന് പേരാകും. വ്യാജമായി നിർമിച്ച കാഫിർ സ്ക്രീൻഷോട്ട് കൂടുതൽ ആളുകളിലേക്ക് അയച്ചു നൽകിയത് റിബേഷാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.&lt;/p&gt;
&lt;p&gt;വിവാദ സ്‌ക്രീൻഷോട്ട് ആദ്യം വ്യാപകമായി ഷെയർ ചെയ്ത വ്യക്തികളിൽ ഒരാൾ റിബേഷ് രാമകൃഷ്ണനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റിബേഷ് ഇത് നിരവധി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-24 05:16:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വന്ദേമാതരം തടസ്സപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം; അമിത് ഷാ ബില്ല് അവതരിപ്പിക്കും</title>
        <link>https://nattuvartha.news/news/Regional/all/vande-mataram-insult-criminal-offense-bill</link>
        <guid>https://nattuvartha.news/news/Regional/all/vande-mataram-insult-criminal-offense-bill</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784869804_214430.jpg</url>
          <title>വന്ദേമാതരം തടസ്സപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം; അമിത് ഷാ ബില്ല് അവതരിപ്പിക്കും</title>
          <link>https://nattuvartha.news/news/Regional/all/vande-mataram-insult-criminal-offense-bill</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി:&lt;/strong&gt; വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇതു സംബന്ധിച്ച ഭേദഗതി ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. വന്ദേമാതരം പാടുന്നത് ആരെങ്കിലും തടസ്സപ്പെടുത്തിയാൽ മൂന്ന് കൊല്ലം വരെ തടവ് ശിക്ഷ നൽകാനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. നിലവിൽ ദേശീയഗാനമായ ജനഗണമന ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതിനോ അവഹേളിക്കുന്നതിനോ എതിരെയുള്ള നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. വന്ദേമാതരത്തെയും കൂടി ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയാണ് സർക്കാർ ചെയ്യുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം കൂടി ആലപിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് തടസ്സം നിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നീക്കം. ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ, സഭ അവസാനിക്കുന്നത് വരെ നിർബന്ധമായും സഭയിൽ തുടരാൻ ബിജെപി തങ്ങളുടെ എംപിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-24 05:07:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു</title>
        <link>https://nattuvartha.news/news/Politics/all/youth-congress-protest-kalpetta-question-paper-leak</link>
        <guid>https://nattuvartha.news/news/Politics/all/youth-congress-protest-kalpetta-question-paper-leak</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784868435_726547.jpg</url>
          <title>യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു</title>
          <link>https://nattuvartha.news/news/Politics/all/youth-congress-protest-kalpetta-question-paper-leak</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കല്പറ്റ: &lt;/strong&gt;ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.&lt;/p&gt;
&lt;p&gt;കല്പറ്റ പോസ്റ്റോഫീസിന്റെ മുൻപിലെ ബാരിക്കേഡുകൾ തകർത്ത് ഉള്ളിൽക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതിനെത്തുടർന്നാണ് സംഘർഷം.കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് പോലീസുകാരന്റെ മുഖത്തടിച്ചു. പോലീസുകാരനുമായി വാക്തർക്കമുണ്ടാവുകയും തുടർന്ന് പ്രവർത്തകരെത്തി അദ്ദേഹത്തെ മാറ്റിക്കൊണ്ടുപോവുകയായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-24 04:45:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം</title>
        <link>https://nattuvartha.news/news/Regional/all/kasaragod-industrial-park-plastic-factory-fire-gail-pipeline</link>
        <guid>https://nattuvartha.news/news/Regional/all/kasaragod-industrial-park-plastic-factory-fire-gail-pipeline</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784866255_813207.jpg</url>
          <title>കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം</title>
          <link>https://nattuvartha.news/news/Regional/all/kasaragod-industrial-park-plastic-factory-fire-gail-pipeline</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാസർകോട് &lt;/strong&gt;: ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പ്ലാസ്റ്റിക് ഗ്രാന്യൂൾസ് ഉണ്ടാക്കാനായി തരംതിരിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. കാസർകോട്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു.&lt;/p&gt;
&lt;p&gt;ഫാക്ടറിക്ക് അകത്തുകൂടെയാണ് ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നത്. രണ്ട് മീറ്റർ ആഴത്തിലാണ് വാതക പൈപ്പുള്ളത്. തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഉദ്യോഗസ്ഥർ ഗെയിൽ വാതക പൈപ്പ് ലൈനിന്റെ മുകൾ ഭാഗത്ത് പരിശോധന നടത്തി. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.&lt;/p&gt;]]></description>
        <pubDate>2026-07-24 04:05:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/remand-prisoner-dies-after-suicide-attempt-in-mananthavady-jail</link>
        <guid>https://nattuvartha.news/news/Regional/all/remand-prisoner-dies-after-suicide-attempt-in-mananthavady-jail</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784865327_705794.jpg</url>
          <title>ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/remand-prisoner-dies-after-suicide-attempt-in-mananthavady-jail</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്&lt;/strong&gt; : മാനന്തവാടി ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു. തൃശ്ശിലേരി ചേക്കോട്ടുകുന്ന് പ്രിയ (43) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പ്രിയയെ ജയിലിലെ ശുചിമുറിക്കു സമീപം ആത്മഹത്യയ്ക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ജയിൽ അധികൃതർ ഇവരെ ഉടൻ തന്നെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വെളളമുണ്ട സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത മോഷണക്കേസിൽ ഈ മാസം 19 ന് ആണ് പ്രിയ അറസ്റ്റിൽ ആയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-24 03:52:36</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൊയിലാണ്ടിയിൽ 49 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/amoebic-meningitis-in-kozhikode</link>
        <guid>https://nattuvartha.news/news/Regional/all/amoebic-meningitis-in-kozhikode</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784864620_198231.jpg</url>
          <title>കൊയിലാണ്ടിയിൽ 49 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/amoebic-meningitis-in-kozhikode</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട് :&lt;/strong&gt; ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭ നടേരി സ്വദേശിയായ 49 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രോഗി അടുത്തിടെ വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയതായോ ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്‌തതായോ പ്രാഥമിക വിലയിരുത്തലിൽ വിവരം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.&lt;/p&gt;
&lt;p&gt;കിണറിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗം റിപ്പോർട്ട് ചെയ്‌ത സ്ഥലത്തിന്റെ പരിസരപ്രദേശങ്ങളിൽ ക്ലോറിനേഷൻ നടത്തി. ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കിയതായി നഗരസഭ ഹെൽത്ത് ഇൻസ്പെക്‌ടർ അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-24 03:39:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വെമ്പായം ബാറിലെ സംഘർഷം; പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ</title>
        <link>https://nattuvartha.news/news/Regional/all/vembayam-bar-conflict-death-suicide-update</link>
        <guid>https://nattuvartha.news/news/Regional/all/vembayam-bar-conflict-death-suicide-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784863926_197513.jpg</url>
          <title>വെമ്പായം ബാറിലെ സംഘർഷം; പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ</title>
          <link>https://nattuvartha.news/news/Regional/all/vembayam-bar-conflict-death-suicide-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ. 38 ശതമാനം പൊള്ളലേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അരുണിന്റെ സുഹൃത്ത് രതീഷ് (43) ആണ് ജീവനൊടുക്കിയത്. വീട്ടിലെ ബെഡ്‌റൂമിലാണ് തൂങ്ങിമരിച്ചത്. നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.&lt;/p&gt;
&lt;p&gt;രതീഷിനൊപ്പമാണ് അരുൺ കഴിഞ്ഞദിവസം ബാറിലെത്തിയിരുന്നത്. സംഘർഷം നടക്കുന്ന സമയം അരുണിനൊപ്പം ബാറിനുള്ളിലുണ്ടായിരുന്നെങ്കിലും രതീഷിന് പൊള്ളലേറ്റിരുന്നില്ല. ബാറിലുണ്ടായ അടിപിടിക്കിടെ പൊള്ളലേറ്റ അനീഷ്, നവാസ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ടിരുന്നു. മരിച്ച അനീഷ് സമീപത്തെ പമ്പിൽനിന്ന് പെട്രോൾ വാങ്ങി ബാറിലെത്തിയശേഷം തീകൊളുത്തുകയായിരുന്നു&lt;/p&gt;]]></description>
        <pubDate>2026-07-24 03:29:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഉപവാസ സമരം  അവസാനിപ്പിച്ച് സോനം വാങ്ചുക്</title>
        <link>https://nattuvartha.news/news/Regional/all/sonam-wangchuk-ends-26-day-hunger-strike</link>
        <guid>https://nattuvartha.news/news/Regional/all/sonam-wangchuk-ends-26-day-hunger-strike</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784862271_805896.jpg</url>
          <title>ഉപവാസ സമരം  അവസാനിപ്പിച്ച് സോനം വാങ്ചുക്</title>
          <link>https://nattuvartha.news/news/Regional/all/sonam-wangchuk-ends-26-day-hunger-strike</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. ഗുരുഗ്രാം മെദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ,​ ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരും വാങ്ചുകും ഒത്തുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. ഉപവാസം അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണെന്ന് വാങ്ചുക് പ്രതികരിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഉപവാസം അവസാനിപ്പിക്കുന്നതിന് മുൻപ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി നടത്തിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയെ നീക്കുകയും ചോദ്യപേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കുകയും ചെയ്തു. ചോദ്യപേപ്പർ കേസുകളിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫേസ്ബുക്ക് ലൈവിൽ ഉറപ്പുനൽകി.&lt;/p&gt;]]></description>
        <pubDate>2026-07-24 03:02:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഇന്നും വൈദ്യുതിനിയന്ത്രണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്</title>
        <link>https://nattuvartha.news/news/Regional/all/kseb-warns-power-cuts-if-power-exchange-supply-fails-today</link>
        <guid>https://nattuvartha.news/news/Regional/all/kseb-warns-power-cuts-if-power-exchange-supply-fails-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784812066_788998.jpg</url>
          <title>സംസ്ഥാനത്ത് ഇന്നും വൈദ്യുതിനിയന്ത്രണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്</title>
          <link>https://nattuvartha.news/news/Regional/all/kseb-warns-power-cuts-if-power-exchange-supply-fails-today</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: പവർ എക്‌സ്‌ചേഞ്ചിൽനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ ഇന്നും വൈദ്യുതിനിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ജൂലായ് പതിനാറാം തീയതി വൈകുന്നേരം ഏഴ് മണിമുതൽ പതിനേഴാം തീയതി പുലർച്ചെ 12.50 വരെയാണ് ഏറ്റവും ഒടുവിലായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;മറ്റ് ദിവസങ്ങളിലെല്ലാം ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിരുന്നില്ല.ഇന്നലെ 90 ദശലക്ഷം യൂണിറ്റാണ് വൈദ്യുതി ഉപഭോഗം ഉണ്ടായത്. അതിൽ ആഭ്യന്തര ഉൽപാദനം 9.65 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു. 83.61 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയതിനാലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകാതിരുന്നത്. ഇന്ന് 300 മെഗാവാട്ട് വൈദ്യുതി അധികമായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ സാധിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണത്തിലേക്ക് കടക്കാനാണ് കെഎസ്ഇബിയുടെ നീക്കം.&lt;/p&gt;]]></description>
        <pubDate>2026-07-23 13:05:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഒടുവിൽ ഡിജിപി എം ആർ അജിത് കുമാറിനെ കൈവിട്ട് സർക്കാർ; ‘രക്ഷാപ്രവർത്തന’ത്തിൽ സസ്‌പെൻഷൻ</title>
        <link>https://nattuvartha.news/news/Regional/all/mr-ajith-kumar-suspension-case</link>
        <guid>https://nattuvartha.news/news/Regional/all/mr-ajith-kumar-suspension-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784811710_537932.jpg</url>
          <title>ഒടുവിൽ ഡിജിപി എം ആർ അജിത് കുമാറിനെ കൈവിട്ട് സർക്കാർ; ‘രക്ഷാപ്രവർത്തന’ത്തിൽ സസ്‌പെൻഷൻ</title>
          <link>https://nattuvartha.news/news/Regional/all/mr-ajith-kumar-suspension-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ആലപ്പുഴയിലെ രക്ഷാപ്രവർത്തനകേസിലെ അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിന് സസ്പെൻഷൻ. കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ട് തുടർനടപടിക്കായി ഡിജിപി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിനു കൈമാറിയിരുന്നു.&lt;/p&gt;
&lt;p&gt;&amp;nbsp;ഇതേത്തുടർന്നാണ് നടപടി. ആഭ്യന്തരമന്ത്രി നൽകിയ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഉത്തരവ് ഉടൻതന്നെ പുറത്തിറങ്ങും.നിലവിൽ ബെവ്കോ എംഡിയാണ് എം ആർ അജിത്കുമാർ.റിപ്പോർട്ട് തിരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയും ഉടൻ ഉണ്ടാവും. ഈ മാസം 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടി ഉണ്ടായിരിക്കുന്നത്. അജിത് കുമാറിനെതിരെ നടപടി വൈകുന്നതിനെതിരെ യുഡിഎഫിനുള്ളിൽ നിന്നുൾപ്പെടെ പലകോണുകളിൽ നിന്നും കടുത്ത വിമർശനമാണ് ഉയർന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-23 12:59:20</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പുറമേരി പടിഞ്ഞാറെ പൊട്ടക്കുളങ്ങര അനീഷ് അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/purameri-aneesh-passes-away</link>
        <guid>https://nattuvartha.news/news/Sections/all/purameri-aneesh-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784808981_458704.jpg</url>
          <title>പുറമേരി പടിഞ്ഞാറെ പൊട്ടക്കുളങ്ങര അനീഷ് അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/purameri-aneesh-passes-away</link>
        </image>
        <description><![CDATA[&lt;p&gt;പുറമേരി: പടിഞ്ഞാറെ പൊട്ടക്കുളങ്ങര അനീഷ് (43) അന്തരിച്ചു. വൈക്കിലശ്ശേരി വാണിപറമ്പത്ത് തറവാട് കുടുംബാംഗമാണ്. അച്ഛൻ : കേളപ്പൻ അമ്മ : ജാനു  ഭാര്യ : നിമിഷ, മകൾ : ജാനുഷ. സഹോദരങ്ങൾ : ശോഭ, അജില , അജീഷ്, അശ്വന്ത്.&lt;/p&gt;]]></description>
        <pubDate>2026-07-23 12:10:46</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പെൻഷൻ വിതരണം നാളെമുതൽ</title>
        <link>https://nattuvartha.news/news/Regional/all/goverment-fund-granted-for-pension-distribution</link>
        <guid>https://nattuvartha.news/news/Regional/all/goverment-fund-granted-for-pension-distribution</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784806777_571096.jpg</url>
          <title>പെൻഷൻ വിതരണം നാളെമുതൽ</title>
          <link>https://nattuvartha.news/news/Regional/all/goverment-fund-granted-for-pension-distribution</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം: ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോർഡ് പെൻഷൻ വെള്ളിയാഴ്ചമുതൽ വിതരണംചെയ്യും. ഇതിനായി 1,095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക.&lt;/p&gt;
&lt;p&gt;വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-23 11:38:00</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Politics/all/samastha-state-general-secretary-aalikutty-passes-away</link>
        <guid>https://nattuvartha.news/news/Politics/all/samastha-state-general-secretary-aalikutty-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784805826_648171.jpg</url>
          <title>സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Politics/all/samastha-state-general-secretary-aalikutty-passes-away</link>
        </image>
        <description><![CDATA[&lt;p&gt;കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരൂർക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. 2016-ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ വിയോഗത്തെ തുടർന്നാണ് അദ്ദേഹം സമസ്തയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945-ലായിരുന്നു ജനനം.&lt;/p&gt;
&lt;p&gt;2013 മുതൽ കാസർകോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്‌ലിയാർ 2003 മുതൽ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിൻസിപ്പൽ കൂടിയാണ്. ദർസ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി. 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി. 2003 മുതൽ പ്രിൻസിപ്പലായ അദ്ദേഹം ശൈഖുൽ ജാമിഅ എന്നാണ് അറിയപ്പെടുന്നത്. 2010ൽ സമസ്ത സെക്രട്ടറിയായി. 2003 മുതൽ 2005 വരെ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനും 2006-09ൽ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. 2016 മുതൽ സമസ്ത ജനറൽ സെക്രട്ടറിയാണ്.&lt;/p&gt;
&lt;p&gt;ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രിൻസിപ്പാൾ, തിരൂർക്കാട് അൻവാറുൽ ഇസ്ലാമിക് വിദ്യാഭ്യാസ കോംപ്ലക്‌സ് വൈസ് പ്രസിഡന്റ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം അറബിക് കോളജ് പ്രസിഡന്റ്, വടകര ഹുജ്ജത്തുൽ ഇസ്‌ലാം ഇസ്ലാമിക് കേംപ്ലക്‌സ് എന്നിവയുടെ മുഖ്യഭാരവാഹിത്വം തുടങ്ങിയവ വഹിച്ചിരുന്നു. കാസറകോഡ് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി, അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ദേശീയ സമിതിയംഗം എന്നീ സ്ഥാനങ്ങൾ കൂടി അദ്ദേഹം വഹിച്ചിരുന്നു.&lt;/p&gt;
&lt;p&gt;ബഹുഭാഷാ പണ്ഡിത നായ അദ്ദേഹം ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ഇന്ത്യൻ മുസ്ലിങ്ങളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ആളാണ് ആലിക്കുട്ടി മുസ്ലിയാർ. മുസ്ലിം വേൾഡ് ലീഗിലെ ഇസ്ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗം കൂടിയായിരുന്നു അദ്ദേഹം. 1978-ൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയുടെ (ഇഫ്ലു) സിലബസ് രൂപീകരണ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.&lt;/p&gt;
&lt;p&gt;2008-ൽ ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ ശിഹാബ് തങ്ങൾക്ക് പകരക്കാരനായി അദ്ദേഹം പങ്കെടുത്തു. 2011-ൽ ലിബിയയിൽ പ്രസിഡന്റ് മുഅമ്മർ ഗദ്ദാഫിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര സൂഫി സമ്മേളനത്തിലും, 2012-ൽ മൊറോക്കോയിൽ നടന്ന സൂഫി സമ്മേളനത്തിലും അദ്ദേഹം തസവ്വുഫ് സംബന്ധമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്നുള്ള രണ്ടുവർഷങ്ങളിൽ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നടന്ന സമ്മേളനങ്ങളിലും അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;2003 മുതൽ 2006 വരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായിരുന്ന അദ്ദേഹം, 2006 മുതൽ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും പ്രവർത്തിച്ചു. മന്ത്രിയല്ലാത്ത ഒരാൾ ചെയർമാൻ പദവിയിൽ ആദ്യമായി എത്തുന്നത് ആലിക്കുട്ടി മുസ്ലിയാരുടെ നിയമനത്തോടെയാണ്. എസ്.വൈ.എസ്. ജനറൽ സെക്രട്ടറിയായി 1992 മുതൽ 2016 വരെ അദ്ദേഹം പ്രവർത്തിച്ചു. 2004 മുതൽ സംസ്ഥാന മുസ്ലിം ഓർഫനേജ് കോ ഓർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. അൽ മുഅല്ലിം, അൽ നൂർ മാസികകളുടെയും സുന്നി അഫ്കാറിന്റെയും ചീഫ് എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-23 11:21:05</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി</title>
        <link>https://nattuvartha.news/news/Regional/all/azhiyoor-chunkam-congress-protest-cjp</link>
        <guid>https://nattuvartha.news/news/Regional/all/azhiyoor-chunkam-congress-protest-cjp</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784804586_981307.jpg</url>
          <title>പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി</title>
          <link>https://nattuvartha.news/news/Regional/all/azhiyoor-chunkam-congress-protest-cjp</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ഡൽഹിയിൽ സമരത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവിനെയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂർ ചുങ്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ബ്ലോക്ക് സെക്രട്ടറി കെ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് ബബിത്ത് തയ്യിൽ അദ്ധ്യക്ഷം വഹിച്ചു.&lt;/p&gt;
&lt;p&gt;പാമ്പള്ളി ബാലകൃഷ്ണൻ ,രാജേഷ് അഴിയൂർ, സോമൻ കൊളരാട്, ഫിറോസ്കാളാണ്ടി,സിറാജ് മുക്കാളി, അഹമ്മദ് കല്പക,  പുരുഷു രാമത്ത് ,നസീർ വീരോളി എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് അശോകൻ കളത്തിൽ, വി വി ലെനി, ടി പി പ്രേമൻ ,ഷെഹീർ അഴിയൂർ,റുക്സാന ഫിറോസ്, എൻ സരള , വാസന്തി കെ, പ്രിയ എന്നിവർ നേതൃത്വം നൽകി.&lt;/p&gt;]]></description>
        <pubDate>2026-07-23 11:01:00</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഒയിസ്കാ ദിനാചരണവും ഹെർബൽ ഗാർഡൻ പ്രോജക്ട് ഉദ്ഘാടനവും</title>
        <link>https://nattuvartha.news/news/Regional/all/vatakara-herbal-garden-project-inauguration</link>
        <guid>https://nattuvartha.news/news/Regional/all/vatakara-herbal-garden-project-inauguration</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784803424_334987.jpg</url>
          <title>ഒയിസ്കാ ദിനാചരണവും ഹെർബൽ ഗാർഡൻ പ്രോജക്ട് ഉദ്ഘാടനവും</title>
          <link>https://nattuvartha.news/news/Regional/all/vatakara-herbal-garden-project-inauguration</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ഒയിസ്കാ ദിനാചരണ ത്തോടനുബന്ധിച്ച് വില്യാപ്പള്ളി ആയുർവ്വേദ ആശുപത്രിയിലേക്ക് (കുട്ടോത്ത് കാവിൽ റോഡ്) ഒയിസ്ക വടകര ചാപ്റ്റർ ഔഷധ സസ്യ ചെടിച്ചട്ടികൾ സംഭാവന ചെയ്തു. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ പി.പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.&amp;nbsp;&lt;/p&gt;
&lt;p&gt;ഒയിസ്ക വടകര പ്രസിഡന്റ് രാജീവൻ കെ.പി. അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി.രാജൻ, ഒയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ ഉപദേശക സമിതി അംഗം കെ.പി.ചന്ദ്രശേഖരൻ, ഒയിസ്ക സംസ്ഥാന സെക്രട്ടറി പുറന്തോടത്ത് സുകുമാരൻ, ഔഷധ സസ്യങ്ങൾ സംഭാവന നൽകിയ മുഹമ്മദ് ഗുരുക്കൾ കെ.വി, പി.പി. രാജൻ, കെ. എം ബാലകൃഷ്ണൻ, രാമദാസ് , കരുണാകരൻ, വിജയൻ, ഹേമചന്ദ്രൻ , ദേവീദാസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ആയുർവ്വേദ ആശുപത്രി ഡോക്ടർ സനീഷ്. കെ സ്വാഗതവും  ഒയിസ്ക വടകര ചാപ്റ്റർ സെക്രട്ടറി രാജൻ കായക്ക നന്ദിയും രേഖപ്പെടുത്തി.&lt;/p&gt;]]></description>
        <pubDate>2026-07-23 10:41:16</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>നാദാപുരം റോഡ് കാവുള്ളാംമീത്തൽ രാഘവൻ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/nadapuram-road-km-raghavan-passes-away</link>
        <guid>https://nattuvartha.news/news/Sections/all/nadapuram-road-km-raghavan-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784803101_105321.jpg</url>
          <title>നാദാപുരം റോഡ് കാവുള്ളാംമീത്തൽ രാഘവൻ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/nadapuram-road-km-raghavan-passes-away</link>
        </image>
        <description><![CDATA[&lt;p&gt;മടപ്പള്ളി: നാദാപുരം റോഡിലെ കാവുള്ളാംമീത്തൽ കെഎം രാഘവൻ (79) അന്തരിച്ചു. ഭാര്യ :പരേതയായ ചന്ദ്രി. മക്കൾ: റീഷ, ഷാജി (ഷാർജ , )ജിഷ (സിപിഐ എം പണിക്കോട്ടി കിഴക്ക് ബ്രാഞ്ച് മെമ്പർ ), ഷീറ (സിപി ഐഎം വല്ലത്തു താഴ ബ്രാഞ്ച് മെമ്പർ ). മരുമക്കൾ: പവിത്രൻ (ഓർക്കാട്ടേരി ),ലിജിന (എടച്ചേരി ), സുകുമാരൻ (പണിക്കോട്ടി ), സന്തോഷ്‌ (സി പിഐഎം നാദാപുരം റോഡ് ടൗൺ ബ്രാഞ്ച് മെമ്പർ ).&amp;nbsp;&lt;/p&gt;
&lt;p&gt;സഹോദരങ്ങൾ: കെ എം ശ്രീധരൻ (സിപിഐ എം നാദാപുരം റോഡ് ബ്രാഞ്ച് മെമ്പർ ),കെ എം മുകുന്ദൻ (സി പി ഐ എം ഊരാളുങ്കൽ ലോക്കൽ കമ്മിറ്റി മെമ്പർ ), കെ എം രാധ, കെ എം സത്യൻ (സി പി ഐ എം ഊരാളുങ്കൽ ലോക്കൽ സെക്രട്ടറി, വടകര ബ്ലോക്ക്‌ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), കെ എം അശോകൻ (സിപിഐഎം നാദാപുരം റോഡ് ബ്രാഞ്ച് മെമ്പർ , യുഎൽസിസി എസ്‌ ഊരാളുങ്കൽ ), പരേതരായ ജാനു, ശാരദ.&lt;/p&gt;]]></description>
        <pubDate>2026-07-23 10:03:53</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/accident-in-koodaranji-death</link>
        <guid>https://nattuvartha.news/news/Regional/all/accident-in-koodaranji-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784800749_564185.jpg</url>
          <title>താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/accident-in-koodaranji-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൂടരഞ്ഞി&lt;/strong&gt; : താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂവാറംതോട്‌ സ്വദേശി അഭിജിത്ത് (19) ആണ് മരിച്ചത്. വ്യാഴാഴ്ച (23) പുലർച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. അപകടത്തിൽപെട്ട ബൈക്കിൽ അഭിജിത്തിനൊപ്പം ഉണ്ടായിരുന്ന സുധീഷിനു (19) പരുക്കേറ്റു.&amp;nbsp;&lt;/p&gt;
&lt;p&gt;വിദഗ്ധ ചികിത്സക്കായി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂവാറംതോട്ടിൽ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മുക്കത്തുനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അഭിജിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-23 09:57:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഇന്നും മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്</title>
        <link>https://nattuvartha.news/news/Regional/all/heavy-rain-continue-kerala-yellow-alert-today</link>
        <guid>https://nattuvartha.news/news/Regional/all/heavy-rain-continue-kerala-yellow-alert-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784799962_311278.jpg</url>
          <title>സംസ്ഥാനത്ത് ഇന്നും മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്</title>
          <link>https://nattuvartha.news/news/Regional/all/heavy-rain-continue-kerala-yellow-alert-today</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് (23-07-2026) നാല് ജില്ലകളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.&lt;/p&gt;
&lt;p&gt;മത്സ്യത്തൊഴിലാളികൾക്കും ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (23/07/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്നും; കർണാടക തീരത്ത് ഇന്ന് (23/07/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;23/07/2026 : കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.&lt;/p&gt;]]></description>
        <pubDate>2026-07-23 09:42:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും</title>
        <link>https://nattuvartha.news/news/Regional/all/plus-two-se-exam-results-to-be-published-on-saturday-education-ministers-office</link>
        <guid>https://nattuvartha.news/news/Regional/all/plus-two-se-exam-results-to-be-published-on-saturday-education-ministers-office</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784799297_255569.jpg</url>
          <title>പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും</title>
          <link>https://nattuvartha.news/news/Regional/all/plus-two-se-exam-results-to-be-published-on-saturday-education-ministers-office</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ്. ജൂലൈ മൂന്നിന് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി മൂന്ന് തവണ മാറ്റിവെച്ചിരുന്നു. ഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് കോളജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായിരുന്നു.&lt;/p&gt;
&lt;p&gt;സെൻസസ് ഡ്യൂട്ടി മൂലം മൂല്യനിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല, സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലം പ്രസിദ്ധീകരിക്കാൻ തടസ്സമായി എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.&lt;/p&gt;
&lt;p&gt;ഇന്ന് ചേർന്ന പരീക്ഷ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. മൂന്ന് തവണ ഫലപ്രഖ്യാപന തീയതി മാറ്റിവെച്ച ശേഷമാണ് ഇപ്പോൾ അന്തിമ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മൂന്നിന് മുമ്പ് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ പൂർത്തിയായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു. ഡിഗ്രി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കോളജ് പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെ ഫലം വൈകിയത് പരീക്ഷയെഴുതിയ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ തുടർപഠനത്തെ പ്രതിസന്ധിയിലാക്കി.സെൻസസ് ഡ്യൂട്ടി മൂലം പേപ്പർ മൂല്യനിർണയത്തിന് ആവശ്യത്തിന് അധ്യാപകരെ ലഭ്യമാകാത്ത സാഹചര്യം, ഗൾഫ് മേഖലയിലുണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് അവിടുത്തെ പരീക്ഷകൾ വൈകിയത്, ഫലപ്രഖ്യാപനത്തിനായി ഉപയോഗിച്ച സോഫ്റ്റ്‌വെയറിലുണ്ടായ സാങ്കേതിക തടസ്സം തുടങ്ങിയ വിവിധ കാരണങ്ങളാണ് ഫലപ്രഖ്യാപനം വൈകുന്നതുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നത്. ഡിഗ്രി പ്രവേശനം നടന്നുകൊണ്ടിരിക്കെ ഫലപ്രഖ്യാപന തീയതിയിൽ വ്യക്തത വന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-23 09:32:19</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മീത്തലെ മുക്കാളി അടിപ്പാത സമരം; എം.പിയും എം.എൽ.എ യും കാണിച്ചത് അലംഭാവമെന്ന് ബി ജെപി</title>
        <link>https://nattuvartha.news/news/Regional/all/meethale-mukkali-underpass-strike-bjp-visit</link>
        <guid>https://nattuvartha.news/news/Regional/all/meethale-mukkali-underpass-strike-bjp-visit</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784795774_735723.jpg</url>
          <title>മീത്തലെ മുക്കാളി അടിപ്പാത സമരം; എം.പിയും എം.എൽ.എ യും കാണിച്ചത് അലംഭാവമെന്ന് ബി ജെപി</title>
          <link>https://nattuvartha.news/news/Regional/all/meethale-mukkali-underpass-strike-bjp-visit</link>
        </image>
        <description><![CDATA[&lt;p&gt;അഴിയൂർ: കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖമായ ചോമ്പാല ഹാർബറിലേക്കുള്ള പാതയുടെ അലൈൻമെന്റിൽ മാറ്റം വരുത്താൻ കഴിയാവുന്ന അവസരം ഉണ്ടായിട്ടും ജനപ്രതിനിധികളായ എം.പിയും എംഎൽഎ യും വിഷയത്തിൽ കാണിച്ച അലംഭാവം കൊണ്ടാണ് ഇന്ന് ജനങ്ങൾ അടിപ്പാതയ്ക്കായി തെരുവിലിറങ്ങേണ്ട അവസ്ഥ വന്നതെന്ന് ബി ജെ പി നോർത്ത് ജില്ലാ പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ. മീത്തലെ മുക്കാളിയിൽ അടിപ്പാത ആവശ്യപ്പെട്ടു കൊണ്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരപ്പന്തൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ബി ജെ പി നേതാക്കൾ. 28 ദിവസമായി പ്രദേശവാസികളുടെ സമരം തുടരുകയാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;ചോമ്പാല ഹാർബറിന്റെ വികസനത്തെ ഗൗരവമായി ബാധിക്കുന്ന വിഷയമാണ് അടിപ്പാത നിർമ്മാണത്തിലെ അനിശ്ചിത്വതം കൊണ്ട് ഉണ്ടാകുന്നത്. ബന്ധപ്പെട്ട വകുപ്പ് അധികാരികളെയും നിതിൻ ഗഡ്ക്കരിയേയും അറിയിക്കുമെന്നും നേതാക്കൾ പറഞ്ഞു. സമരസമിതി ചെയർമാൻ എം. വി ജയപ്രകാശ്, കൺവീനവർ  ആനിക്ക സുരേഷ്, ശശിധരൻ തോട്ടത്തിൽ, പി.കെ പ്രകാശൻ, ബിജെപി നോർത്ത് ജില്ലാ സെക്രട്ടറിമാരായ രഖിലേഷ് അഴിയൂർ , പികെ പ്രീത, പഞ്ചായത്ത്‌ പ്രസിഡന്റ് അജിത്ത് കുമാർ തയ്യിൽ, ഒഞ്ചിയം മണ്ഡലം ജനറൽ സെക്രട്ടറി വി.പി.കെ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-23 08:33:15</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്തിനെ പൂർണമായും തള്ളി സിപിഎം</title>
        <link>https://nattuvartha.news/news/Politics/all/sabarimala-gold-theft-case-ps-prasanth-arrest-update</link>
        <guid>https://nattuvartha.news/news/Politics/all/sabarimala-gold-theft-case-ps-prasanth-arrest-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784798050_875239.jpg</url>
          <title>ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്തിനെ പൂർണമായും തള്ളി സിപിഎം</title>
          <link>https://nattuvartha.news/news/Politics/all/sabarimala-gold-theft-case-ps-prasanth-arrest-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ സിപിഎം പൂർണമായും കൈവിട്ട അവസ്ഥയിൽ. അറസ്റ്റിനുപിന്നാലെയുള്ള നേതാക്കളുടെ പ്രതികരണങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തേ എ പത്മകുമാറിന്റെ അറസ്റ്റിനുപിന്നാലെ വ്യക്തമായ നടപടികളിലേക്ക് പാർട്ടി കടക്കാത്തതിൽ കൈപൊള്ളിയ അനുഭവമാണ് ഇത്തരമൊരു നിലപാടിന് കാരണമെന്നാണ് കരുതുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാതിരുന്നത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ തന്നെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന പാർട്ടി കമ്മിറ്റികളിൽ സംസ്ഥാന, ജില്ലാ നേതാക്കളെ ഇക്കാര്യമുയർത്തി പാർട്ടി അംഗങ്ങൾ നിറുത്തിപ്പൊരിച്ചിരുന്നു.പ്രശാന്തിന്റെ അറസ്റ്റ് രാഷട്രീയപ്രേരിതമാണെന്ന വാദം ആദ്യം തള്ളിയത് മുതിർന്ന നേതാവ് ഇപി ജയരാജനായിരുന്നു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമായി കാണുന്നില്ലെന്നും നിയമം നിമയത്തിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് അദ്ദേഹം പറഞ്ഞത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-23 07:58:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജീവനാംശത്തെ ചൊല്ലി തർക്കം;അച്ഛനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു</title>
        <link>https://nattuvartha.news/news/Regional/all/son-kills-father-over-maintenance-dispute</link>
        <guid>https://nattuvartha.news/news/Regional/all/son-kills-father-over-maintenance-dispute</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784793215_142137.jpg</url>
          <title>ജീവനാംശത്തെ ചൊല്ലി തർക്കം;അച്ഛനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു</title>
          <link>https://nattuvartha.news/news/Regional/all/son-kills-father-over-maintenance-dispute</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മടവാക്കര സ്വദേശി കൃഷ്ണൻ (89) ആണ് കൊല്ലപ്പെട്ടത്. മകൻ രാധാകൃഷ്ണനെ (54) പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു മകന്റെ വീട്ടിലായിരുന്നു കൃഷ്ണൻ താമസിച്ചിരുന്നത്. ചൊവ്വാഴ്ച വീടിനുള്ളിലെ ഭിത്തിയിൽ ചാരി ഇരിക്കുന്ന നിലയിലാണ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;രാധാകൃഷ്ണൻ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. കൃഷ്ണന്റെ സംസ്കാരചടങ്ങുകൾക്ക് ശേഷം പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്യുകയായിരുന്നു. കൃഷ്ണന്റെ മൃതദേഹത്തിൽ ഇടതുചെവിയോട് ചേർന്ന് കണ്ടെത്തിയ ഒരു മുറിവും വീടിന്റെ രണ്ടാമത്തെ നിലയിലെ വാതിൽ തുറന്നുകിടന്നതുമാണ് സംശയത്തിന് ഇടയാക്കിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തിൽ സ്വത്ത് തർക്കം നടന്നതായി കണ്ടെത്തിയത്.രാധാകൃഷ്ണൻ പിതാവിന് ജീവനാംശം നൽകണമെന്ന കോടതി വിധി നിലനിന്നിരുന്നു.ജീവനാംശം ലഭിക്കാത്തതിനെ തുടർന്ന് കൃഷ്ണൻ കേസ് കൊടുക്കുകയും അതിനെ തുടർന്നുണ്ടായ വൈരാഗ്യം കൊലയിലേക്ക് നയിച്ചെന്നുമാണ് പൊലീസ് കണ്ടെത്തൽ.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-23 07:36:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോൺഗ്രസ് പ്രകടനവും പ്രതിഷേധ സംഗമവും</title>
        <link>https://nattuvartha.news/news/Regional/all/chorod-cjp-protest-congress-support-program</link>
        <guid>https://nattuvartha.news/news/Regional/all/chorod-cjp-protest-congress-support-program</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784792250_832676.jpg</url>
          <title>കോൺഗ്രസ് പ്രകടനവും പ്രതിഷേധ സംഗമവും</title>
          <link>https://nattuvartha.news/news/Regional/all/chorod-cjp-protest-congress-support-program</link>
        </image>
        <description><![CDATA[&lt;p&gt;ചോറോട് : ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്തിയ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ്‌ ജനപ്രതിനിധികളെ ക്രൂരമായി മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും തുടർന്ന് കൈനാട്ടിയിൽ പ്രതിഷേധ സംഗമവും നടത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;പ്രതിഷേധ സംഗമം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ:നജ്മൽ. പി. ടി. കെ ഉദ്ഘാടനം ചെയ്തു. എ.ഭാസ്കരൻ  അധ്യക്ഷത വഹിച്ചു.സി. നിജിൻ, രാജേഷ് ചോറോട്, രാഗേഷ്. കെ. ജി, ആർ. കെ പ്രവീൺ കുമാർ, പുഷ്പ മഠത്തിൽ, ഗോപാല കൃഷ്ണൻ. കെ, മോഹൻദാസ്, ബിജു. ടി. എം, ജിബിൻ രാജ്, ശിവൻ പുല്ലാഞ്ഞോളി, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-23 07:34:31</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്</title>
        <link>https://nattuvartha.news/news/Regional/all/fraternity-movement-announces-education-bandh-tomorrow</link>
        <guid>https://nattuvartha.news/news/Regional/all/fraternity-movement-announces-education-bandh-tomorrow</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784791766_850282.jpg</url>
          <title>സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്</title>
          <link>https://nattuvartha.news/news/Regional/all/fraternity-movement-announces-education-bandh-tomorrow</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: നീറ്റ് ക്രമക്കേടിനെ ചോദ്യം ചെയ്ത് സമരം ചെയ്ത വിദ്യാർഥികളെ തല്ലിച്ചതച്ചതിലും രാജ്യത്തെ വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതക്കെതിരെ നാളെ (2026 ജൂലൈ 24 വെള്ളി) ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഹിന്ദുത്വവത്കരണത്തിനും ഭരണകൂട അനാസ്ഥക്കുമെതിരെയാണ് സമരം.&lt;/p&gt;
&lt;p&gt;ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് പിന്തുണയുമായി തിരുവനന്തപുരത്ത് ഫ്രറ്റേണിറ്റി മൂവ്മെൻറ് ലോക് ഭവൻ മാർച്ചും മലപ്പുറത്തും എറണാകുളത്തും നൈറ്റ് വിജിലും പാലക്കാട്ട് റെയിൽവേ സ്റ്റേഷൻ മാർച്ചും സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സമരങ്ങൾ ശക്തമാക്കുമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-23 07:26:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓൺലൈൻ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നു; പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി</title>
        <link>https://nattuvartha.news/news/Politics/all/pk-sreemathi-cpm-breaks-down-fake-news-video</link>
        <guid>https://nattuvartha.news/news/Politics/all/pk-sreemathi-cpm-breaks-down-fake-news-video</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784787361_474443.jpg</url>
          <title>ഓൺലൈൻ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നു; പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി</title>
          <link>https://nattuvartha.news/news/Politics/all/pk-sreemathi-cpm-breaks-down-fake-news-video</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ത&lt;/strong&gt;നിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. പ്രചാരണം നടത്തിയ ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾക്കും പത്രത്തിനുമെതിരെ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. തന്നെക്കുറിച്ചുള്ള മോശം പ്രചാരണത്തെ കുറിച്ച് സംസാരിക്കവെ മാധ്യമങ്ങൾക്ക് മുന്നിൽ പി.കെ. ശ്രീമതി പൊട്ടിക്കരഞ്ഞു.&lt;/p&gt;
&lt;p&gt;പി.ആർ. കൃഷ്ണൻ എന്ന എംഎൽഎയുടെ ഭാര്യയായി അഭിനയിച്ച് എംഎൽഎ എന്ന നിലയിൽ കിട്ടേണ്ട കുടുംബ പെൻഷൻ താൻ വാങ്ങുന്നുവെന്നാണ് പ്രചാരണം. കേട്ടാൽ വിശ്വസിച്ചുപോകുന്നതരത്തിൽ വളരെ മോശമായാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. ഇത് തെറ്റും തീർത്തും അടിസ്ഥാനരഹിതവുമാണ്. 50 കൊല്ലമായി താൻ ഈ സമൂഹത്തിലുണ്ട്. ഇത്തരം വാർത്തകൾ കൊടുക്കും മുമ്പ് ഇതിൽ വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്ക് ചോദിച്ചിട്ടില്ലെന്നും ശ്രീമതി പറഞ്ഞു.&amp;nbsp;&lt;/p&gt;
&lt;p&gt;&apos;എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചാരണം നടക്കുന്നത്? ജനം ടിവി, കർമ, ഭാരത് ലൈവ്, കണ്ണൂർ ജില്ലയിലെ സായാഹ്ന പത്രമായ സുദിനം എന്നിവയിലാണ് വാർത്ത വന്നത്. ഇതിനെതിരെ കേസ് കൊടുക്കാൻ ആവശ്യമായ തെളിവുകൾ രണ്ട് ദിവസം മുമ്പ് തന്നെ ശേഖരിച്ച് അഭിഭാഷകനെ ഏൽപ്പിച്ചിട്ടുണ്ട്. ഒരു പൊതുപ്രവർത്തകയ്ക്ക് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്.&apos; -ശ്രീമതി പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-23 06:13:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സിക്കിമിലെ തുരങ്കം തകർന്നുണ്ടായ അപകടം; കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി</title>
        <link>https://nattuvartha.news/news/Regional/all/sikkim-tunnel-accident-malayali-died</link>
        <guid>https://nattuvartha.news/news/Regional/all/sikkim-tunnel-accident-malayali-died</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784785622_710417.jpg</url>
          <title>സിക്കിമിലെ തുരങ്കം തകർന്നുണ്ടായ അപകടം; കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി</title>
          <link>https://nattuvartha.news/news/Regional/all/sikkim-tunnel-accident-malayali-died</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഗാംഗ്‌ടോക്:&lt;/strong&gt; സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹന്റെ (43) മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നുതന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് വിവരം. അതിന് വേണ്ട നടപടികൾ ആരംഭിച്ചുകഴിഞ്ഞു.&lt;/p&gt;
&lt;p&gt;അനീഷിന്റെ ഭാര്യയടക്കമുള്ള ബന്ധുക്കൾ എന്നിവർ കഴിഞ്ഞ ദിവസം സിക്കിമിലെ അപകടസ്ഥലത്ത് എത്തിയിരുന്നു. കാലാവസ്ഥ മോശമായതും സിഗ്നലിന്റെ ഉൾപ്പെടെ പ്രശ്‌നമുള്ളതും കാരണം തെരച്ചിൽ അതീവ ദുഷ്‌കരമായിരുന്നു. എൻഎച്ച്‌പിസിയിൽ സീനിയർ മാനേജരായിരുന്നു ജിയോളജിസ്റ്റായ അനീഷ് മോഹൻ. 16 വർഷമായി എൻഎച്ച്‌പിസിയിൽ ഉദ്യോഗസ്ഥനാണ്. കുടുംബസമേതം ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുമ്പാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് വരികയായിരുന്നു. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്ത് പറമ്പിൽ കുടുംബാംഗമാണ് അനീഷ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-23 05:43:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സി.ജെ.പി പ്രക്ഷോഭത്തെ അനുകൂലിച്ചു; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം</title>
        <link>https://nattuvartha.news/news/Entertainment/all/vismaya-mohanlal-cyber-attack-cockroach-janata-party</link>
        <guid>https://nattuvartha.news/news/Entertainment/all/vismaya-mohanlal-cyber-attack-cockroach-janata-party</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784785076_137821.jpg</url>
          <title>സി.ജെ.പി പ്രക്ഷോഭത്തെ അനുകൂലിച്ചു; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം</title>
          <link>https://nattuvartha.news/news/Entertainment/all/vismaya-mohanlal-cyber-attack-cockroach-janata-party</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡ&lt;/strong&gt;ൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടികളിൽ പ്രതിഷേധം അറിയിച്ച വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം. വിസ്മയക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും അനുകൂലിക്കുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകൾ രംഗത്തെത്തി. പ്രതിഷേധിക്കുന്ന പൗരന്മാരോട് രാജ്യം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന ചോദ്യവുമായി വിസ്മയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.&lt;/p&gt;
&lt;p&gt;കേന്ദ്ര സർക്കാരിനെ നേരിട്ട് ലക്ഷ്യമിട്ടുള്ള വിസ്മയയുടെ പ്രതികരണമാണ് ഭരണകക്ഷിയെ അനുകൂലിക്കുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകളെ പ്രകോപിപ്പിച്ചത്. അഭിനയരംഗത്ത് ആദ്യചുവടുകൾ ഉറപ്പിക്കുന്നതിന് മുമ്പേ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് ചാടുന്നത് നല്ലതിനാണോ എന്നുൾപ്പെടെയാണ് ചോദ്യം. കേരളത്തിൽ പി.എസ്.സി. പരീക്ഷാ അട്ടിമറിക്കെതിരെ ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞപ്പോഴും മണ്ണുവാരി തിന്നതും ഒന്നും കണ്ടില്ലേ എന്നും വിസ്മയയോട് ചോദ്യമുയരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;മറ്റൊരു സാമൂഹികമാധ്യമ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പങ്കുവെച്ചായിരുന്നു വിസ്മയയുടെ പ്രതികരണം. &apos;ചർച്ചകൾക്കുപകരം, ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ നമ്മളിലൊരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മൾ പോവുന്നതെന്ന് ചോദിക്കണം. നിങ്ങളോടുള്ള എന്റെ ചോദ്യം ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ?&apos;, വിസ്മയ പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-23 05:31:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വടകരയിൽ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു</title>
        <link>https://nattuvartha.news/news/Regional/all/vatakara-body-identified-found-in-railway-track</link>
        <guid>https://nattuvartha.news/news/Regional/all/vatakara-body-identified-found-in-railway-track</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784783783_632496.jpg</url>
          <title>വടകരയിൽ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു</title>
          <link>https://nattuvartha.news/news/Regional/all/vatakara-body-identified-found-in-railway-track</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ജൂബിലി കുളത്തിന് സമീപം അടച്ചുപൂട്ടിയ റെയിൽവേ ഗേറ്റിനോട് ചേർന്ന് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. താഴെയങ്ങാടി മുക്കോല ഭാഗം പുത്തൻപുരയിൽ മുഹമ്മദ് സാരിഫ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവസ്ഥലത്ത് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ​&lt;/p&gt;
&lt;p&gt;തുടർന്ന് വടകര പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പിതാവ്; സൈനുദ്ധീൻ. മാതാവ്; ഹൈറുന്നിസ. സഹോദരങ്ങൾ; റിയ ഫാത്തിമ, സ്വാലിഹ.&lt;/p&gt;]]></description>
        <pubDate>2026-07-23 05:13:48</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഫുട്ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യം; റഫറി കുഴഞ്ഞുവീണു മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/football-referee-collapses-and-dies-during-match</link>
        <guid>https://nattuvartha.news/news/Regional/all/football-referee-collapses-and-dies-during-match</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784780663_517700.jpg</url>
          <title>ഫുട്ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യം; റഫറി കുഴഞ്ഞുവീണു മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/football-referee-collapses-and-dies-during-match</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കുമ്പള (കാസർകോട്)&lt;/strong&gt;: ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഉളുവാർ ബദ്രിയ മൻസിലിലെ അബ്ദുല്ലയുടെയും ഖദീജയുടെയും മകൻ ഹസ്സൻ ഉളുവാർ (46)ആണ് മരിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഫുട്‌ബോൾ കളിയിൽ റഫറിയിങ് നടത്തുമ്പോൾ തല കറങ്ങുന്നതുപോലെ തോന്നുകയും പെട്ടെന്ന് കുമ്പള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെവച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: സമീറ. മകൾ: ഖദീജ അൻഫാ.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-23 04:21:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബാങ്കോക്കിലെ ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി</title>
        <link>https://nattuvartha.news/news/International/all/malayali-man-found-dead-bangkok-hotel-repatriation-updates</link>
        <guid>https://nattuvartha.news/news/International/all/malayali-man-found-dead-bangkok-hotel-repatriation-updates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784780088_93322.jpg</url>
          <title>ബാങ്കോക്കിലെ ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി</title>
          <link>https://nattuvartha.news/news/International/all/malayali-man-found-dead-bangkok-hotel-repatriation-updates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;താ&lt;/strong&gt;യ്‌ലാൻഡിലെ ബാങ്കോക്കിലുള്ള ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുള്ളതായാണ് പ്രാഥമിക വിവരം. തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്. മുറിയിൽനിന്ന് ലഭിച്ച പാസ്‌പോർട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ തായ് അധികൃതർ എടത്വ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.&lt;/p&gt;
&lt;p&gt;യു.കെ.യിലെ ഒരു കമ്പനിയിൽ ജോലിചെയ്തിരുന്ന പ്രജിത് ആറുമാസം മുൻപാണ് ഒരു സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്. സ്‌കൂൾ അവധിയായതിനാൽ വിനോദയാത്രയ്ക്കായാണ് തായ്‌ലാൻഡിലേക്ക് പോയത്. ഇത്തരത്തിൽ വിദേശയാത്രകൾ പതിവായിരുന്നെങ്കിലും ഇത്തവണ ഒറ്റയ്ക്കായിരുന്നു യാത്രയെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ചുദിവസംമുൻപ് അമ്മയുമായി ഫോണിൽ സംസാരിച്ച പ്രജിത്, ഉടൻ നാട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ, രണ്ടുദിവസം മുൻപുമുതൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മഹാരാഷ്ട്ര സ്വദേശിനിയായ സീനയാണ് ഭാര്യ. മകൻ: യാഷ്.ഭാര്യയുടേയും മകന്റേയും സമ്മതപത്രം വാങ്ങി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-23 04:10:11</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ശബരിമല സ്വർണക്കൊള്ള; ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത്  കസ്റ്റഡിയിൽ</title>
        <link>https://nattuvartha.news/news/Regional/all/ps-prashanth-detained-sabarimala-gold-theft-case</link>
        <guid>https://nattuvartha.news/news/Regional/all/ps-prashanth-detained-sabarimala-gold-theft-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784779498_425732.jpg</url>
          <title>ശബരിമല സ്വർണക്കൊള്ള; ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത്  കസ്റ്റഡിയിൽ</title>
          <link>https://nattuvartha.news/news/Regional/all/ps-prashanth-detained-sabarimala-gold-theft-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.&amp;nbsp;&lt;/p&gt;
&lt;p&gt;പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ മൂന്നാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാണ് ഈ കേസിൽ പോലീസിന്റെ കസ്റ്റഡിയിൽ ആകുന്നത്. തിരുവനന്തപുരത്തെ വീട്ടിൽനിന്നാണ് പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-23 04:02:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സഹപാഠിയുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചു; മെഡിക്കല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍</title>
        <link>https://nattuvartha.news/news/Regional/all/mbbs-student-arrested-for-circulating-morphed-pictures-of-classmates</link>
        <guid>https://nattuvartha.news/news/Regional/all/mbbs-student-arrested-for-circulating-morphed-pictures-of-classmates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784779046_21437.jpg</url>
          <title>സഹപാഠിയുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചു; മെഡിക്കല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍</title>
          <link>https://nattuvartha.news/news/Regional/all/mbbs-student-arrested-for-circulating-morphed-pictures-of-classmates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സഹപാഠിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. സമൂഹമാധ്യമങ്ങള്‍ വഴി ചിത്രങ്ങള്‍ പുറത്തുവിട്ട തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഏബലാണ് കേസിലെ പ്രതി. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്.&lt;/p&gt;
&lt;p&gt;വയനാട് സ്വദേശിയായ ഏബലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിക്ക് ജാമ്യം അനുവദിച്ചു. മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ഏബലിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.ഇയാളുടെ ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങളുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നും പൊലീസിനോട് പരാതിക്കാര്‍ ആവശ്യപ്പെട്ടു.അതേസമയം, പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-23 03:52:36</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മൂന്ന് കോടിക്ക് മന്ത്രി സ്ഥാനം; സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ടുപേർ പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/minister-post-fake-call-delh</link>
        <guid>https://nattuvartha.news/news/Regional/all/minister-post-fake-call-delh</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784778407_531427.jpg</url>
          <title>മൂന്ന് കോടിക്ക് മന്ത്രി സ്ഥാനം; സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ടുപേർ പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/minister-post-fake-call-delh</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;മൂന്ന് കോടി രൂപയ്‌ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ച ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ടുപേർ പിടിയിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്. പണം തട്ടിയെടുക്കൽ തന്നെയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കോഴിക്കോട് സൈബർ പൊലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം മാത്രമേ മറ്റ് വിവരങ്ങൾ അറിയാൻ കഴിയൂവെന്നും പൊലീസ് വ്യക്തമാക്കി.പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിൽ നിന്ന് സെക്രട്ടറി രാജ്കുമാറാണെന്ന് പരിചയപ്പെടുത്തിയായിരുന്നു കഴിഞ്ഞ ആറിന് വിദ്യയ്‌ക്ക് വിളിയെത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം.&amp;nbsp;&lt;/p&gt;
&lt;p&gt;കേരളത്തിൽ ഉടൻ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വിളിച്ചയാൾ പറഞ്ഞത്.ജില്ലയിലെ എംപിയിൽ നിന്നാണ് നമ്പർ വാങ്ങിയതെന്നാണ് വിളിച്ചയാൾ പറഞ്ഞത്. സംശയത്തെ തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. പാർട്ടി നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ 11ന് പരാതി നൽകി.&lt;/p&gt;]]></description>
        <pubDate>2026-07-23 03:43:32</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രതിഷേധ പ്രകടനം നടത്തി</title>
        <link>https://nattuvartha.news/news/Sections/all/delhi-protest-congress-strike-aroor</link>
        <guid>https://nattuvartha.news/news/Sections/all/delhi-protest-congress-strike-aroor</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784735085_400165.jpg</url>
          <title>പ്രതിഷേധ പ്രകടനം നടത്തി</title>
          <link>https://nattuvartha.news/news/Sections/all/delhi-protest-congress-strike-aroor</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അരൂർ :&lt;/strong&gt; ഡൽഹിയിൽ കോൺഗ്രസ് നോക്കളെ തല്ലിച്ച തച്ചതിൽ പ്രതിഷേധിച്ച് അരൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ചെത്തിൽ കുമാരൻ , പി ശ്രീലത, പി വിജയൻ, എ o.കെ ശശി, ടി.കെ വാസു ,എം സുധാകരൻ, പി എം ബാബു,  നേതൃത്വം നൽകി&lt;/p&gt;]]></description>
        <pubDate>2026-07-22 15:42:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജൂലൈ 24 ന് അഖിലേന്ത്യ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ</title>
        <link>https://nattuvartha.news/news/Regional/all/all-india-student-strike-on-the-24th</link>
        <guid>https://nattuvartha.news/news/Regional/all/all-india-student-strike-on-the-24th</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784734639_300783.jpg</url>
          <title>ജൂലൈ 24 ന് അഖിലേന്ത്യ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ</title>
          <link>https://nattuvartha.news/news/Regional/all/all-india-student-strike-on-the-24th</link>
        </image>
        <description><![CDATA[&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ന്യൂഡല്‍ഹി&lt;/strong&gt;: വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള മോദി സര്‍ക്കാരിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് ജൂലൈ 24 ന് അഖിലേന്ത്യ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ. നീറ്റ്പരീക്ഷാ ചോര്‍ച്ചയും വിദ്യാഭ്യാസമേഖലയിലെ മറ്റ് വീഴ്ചകളെയും ചൂണ്ടിക്കാണിച്ച് രാജ്യത്തെ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് ന ഡല്‍ഹി പോലീസും കേന്ദ്ര സേനകളും നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമര പരിപാടികള്‍ എസ്എഫ്‌ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഭട്ടാചാര്യയാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പ്രസിഡന്റ് ആദര്‍ശ് എംസജി, ജോയിന്‍ സെക്രട്ടറി ഒയ്ഷി ഘോഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രക്ഷോഭത്തില്‍ സ്ത്രീകളെ പോലും വലിച്ചിഴയ്ക്കുകയും ലാത്തിച്ചാര്‍ജ്, കണ്ണീര്‍ വാതകം, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവയ്ക്ക് പുറമെ പെല്ലറ്റ് ഗണ്ണുകള്‍, ഇരുമ്പ് മുള്ളുകളുള്ള വടികള്‍, ഇലക്ട്രിക് ഷോക്ക് എന്നിവ പോലും പ്രക്ഷോഭകാരികള്‍ക്കെതിരെ പോലീസ് പ്രയേ?ഗിച്ചത് രാജ്യം കണ്ടതാണ്. മനുഷ്യാവകാശ ലംഘനമാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത്. മോഡി പോലീസിന്റെ ഈ ക്രൂരതയില്‍ എസ്എഫ്‌ഐ അപലപിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ജൂലൈ 23 ന് എല്ലാ സംസ്ഥാനങ്ങളിലുംഡിവൈഎഫ്‌ഐ, എഐഡിഡബ്ല്യുഎ, എഐകെഎസ്, സിഐടിയു, എഐഎഡബ്ല്യുയു തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ലോക്ഭവന്‍ മാര്‍ച്ച് നടത്തും. 24 ന് അഖിലേന്ത്യ പഠിപ്പുമുടക്ക്. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ ക്ലാസ് ബഹിഷ്‌കരണം നടക്കും. രാത്രി 10 മണി മുതല്‍ പന്തംകൊളുത്തി പ്രകടനങ്ങളും സാംസ്‌കാരിക പരിപാടികളുമായി രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധ സംഗമങ്ങള്‍ നടക്കും.&lt;/p&gt;]]></description>
        <pubDate>2026-07-22 15:33:46</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബേക്കേഴ്സ് അസോസിയേഷൻ വടകര മണ്ഡലം കൺവെൻഷൻ നടത്തി</title>
        <link>https://nattuvartha.news/news/Regional/all/bakers-association-convention</link>
        <guid>https://nattuvartha.news/news/Regional/all/bakers-association-convention</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784734301_348605.jpg</url>
          <title>ബേക്കേഴ്സ് അസോസിയേഷൻ വടകര മണ്ഡലം കൺവെൻഷൻ നടത്തി</title>
          <link>https://nattuvartha.news/news/Regional/all/bakers-association-convention</link>
        </image>
        <description><![CDATA[&lt;p&gt;വടകര :  ബേക്കേഴ്സ് അസോസിയേഷൻ വടകര മണ്ഡലം കൺവെൻഷൻ നാദാപുരം റോഡ് കാരക്കാട് ബാങ്ക്യറ്റ് ഹാളിൽ വെച്ച് നടന്നു. വടകര മണ്ഡലം പ്രസിഡന്റ് പ്രഭാകരൻ ന്യൂ ബെസ്റ്റ് ബേക്കേഴ്സ്അധ്യക്ഷനായി..മണ്ഡലം സെക്രട്ടറി അഭിലാഷ് ആനന്ദ് സ്വാഗതം പറഞ്ഞു.കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ദേവദാസ് തായാട്ട് ഉദ്ഘാടനം ചെയ്തു.&lt;/p&gt;
&lt;p&gt;മണ്ഡലം  ട്രഷറർ പ്രകാശ് ഫാമിലി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.സംസ്ഥാന അഡ്വസറി ബോർഡ് ചെയർമാൻ എ കെ ഫൗസിർ ബേക്കറികളിൽ  അഭിമുഖീകരിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യുകയും സംസാരിക്കുകയും ചെയ്തു . വടകര ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ അമേയ ഓ ബി  ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് എടുത്തു.  ഓർക്കാട്ടേരി കുടുംബ ആരോഗ്യ കേന്ദ്രം സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി ശുചിത്വവുമായി ബന്ധപ്പെട്ട് ക്ലാസ് എടുത്തു.&amp;nbsp;&lt;/p&gt;
&lt;p&gt;&amp;nbsp;സ്റ്റേറ്റ് സെക്രട്ടറി റാഷിഖ് തൂണേരിയുടെ നേതൃത്വത്തിൽ  പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. മുതിർന്ന ബേക്കറി അംഗങ്ങളായ പി ബാലൻ (അനില ബേക്കറി കണ്ണൂക്കര),&lt;/p&gt;
&lt;p&gt;&amp;nbsp;ജനാർദ്ദനൻ (ന്യൂ ലവ്‌ലി ബേക്കറി വടകര). എന്നിവരെ ചടങ്ങിൽ ആദരിച്ചു.ജില്ലാ സെക്രട്ടറിമാരായ പ്രദീപ് സോന,  മുസ്തഫ സാദ് ഫുഡ്,നാദാപുരം മണ്ഡലം സെക്രട്ടറി ചന്ദ്രൻ, സുജേഷ് എം എൻ തുടങ്ങിയവർ സംസാരിച്ചു.വടകര മണ്ഡലം ഓർഗനൈസ് സെക്രട്ടറി നവാസ് എം.ആർ.എ നന്ദി പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-22 15:28:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നടുറോഡിൽ യുവതിയുടെ കൈവെട്ടിമാറ്റി: രണ്ടാം ഭർത്താവ് അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Regional/all/woman-hand-chopped-second-husband-arrest</link>
        <guid>https://nattuvartha.news/news/Regional/all/woman-hand-chopped-second-husband-arrest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784730143_507102.jpg</url>
          <title>നടുറോഡിൽ യുവതിയുടെ കൈവെട്ടിമാറ്റി: രണ്ടാം ഭർത്താവ് അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Regional/all/woman-hand-chopped-second-husband-arrest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടിമാറ്റി. കടയ്ക്കാവൂർ സ്വദേശിനി വിജി(38)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വിജിയുടെ രണ്ട് കൈകൾക്കും പരിക്കേ&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;റ്റി&lt;/span&gt;ട്ടുണ്ട്. കടയ്ക്കാവൂർ ചാവടിമുക്കിൽ നടന്ന സംഭവത്തിൽ ഇവരുടെ രണ്ടാം ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.&lt;/p&gt;
&lt;p&gt;ഗുരുതര പരിക്കേറ്റതിനെ തുടർന്ന് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിജിയുടെ വലതുകൈ പൂർണമായും വെട്ടിമാറ്റിയ നിലയിലാണ്. രണ്ടാമത്തെ കൈക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.&lt;/p&gt;]]></description>
        <pubDate>2026-07-22 14:17:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു</title>
        <link>https://nattuvartha.news/news/Regional/all/ksu-education-bandh-kerala-protest-rahul-gandh</link>
        <guid>https://nattuvartha.news/news/Regional/all/ksu-education-bandh-kerala-protest-rahul-gandh</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784729698_73889.jpg</url>
          <title>സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു</title>
          <link>https://nattuvartha.news/news/Regional/all/ksu-education-bandh-kerala-protest-rahul-gandh</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കയ്യേറ്റംചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. ക്യാമ്പസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും.&lt;/p&gt;
&lt;p&gt;നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരംചെയ്യുന്ന സിജെപിയുടെ പാർലമെന്റ് മാർച്ചിനെതിരേയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചത്. ഇവരെ ബലംപ്രയോഗിച്ചാണ് ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-22 14:12:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രതിഷേധ പ്രകടനം നടത്തി</title>
        <link>https://nattuvartha.news/news/Regional/all/congress-protest-kottapally</link>
        <guid>https://nattuvartha.news/news/Regional/all/congress-protest-kottapally</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784716036_997899.jpg</url>
          <title>പ്രതിഷേധ പ്രകടനം നടത്തി</title>
          <link>https://nattuvartha.news/news/Regional/all/congress-protest-kottapally</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോട്ടപ്പള്ളി:&lt;/strong&gt; നീറ്റ് പരീക്ഷയിൽ  ക്രമക്കേട് നടത്തിയ കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ സമരം നടത്തിയ രാഹുൽഗാന്ധിയെയും നേതാക്കളെയും ആക്രമിച്ച കേന്ദ്ര പോലീസ് നയത്തിനെതിരെ കോട്ടപ്പള്ളിയിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.&lt;/p&gt;
&lt;p&gt;&amp;nbsp;മണ്ഡലം പ്രസിഡണ്ട് ശ്രീജിത്ത് എടത്തട്ട, ബവിത്ത് മലോൽ, പ്രതീഷ് കോട്ടപ്പള്ളി,ധനേഷ് വള്ളിൽ,ടി സജീവൻ,  അനീഷ് സി കെ ,സുരേഷ് ബാബു മണക്കുനി,സൽമാൻ ചന്ദ്രോത്ത് എന്നിവർ നേതൃത്വം നൽകി.&lt;/p&gt;]]></description>
        <pubDate>2026-07-22 10:23:46</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഏക മകന്റെ മരണത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്ന ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ</title>
        <link>https://nattuvartha.news/news/Regional/all/kochi-parents-commit-suicide-after-son-death</link>
        <guid>https://nattuvartha.news/news/Regional/all/kochi-parents-commit-suicide-after-son-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784715269_615416.jpg</url>
          <title>ഏക മകന്റെ മരണത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്ന ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ</title>
          <link>https://nattuvartha.news/news/Regional/all/kochi-parents-commit-suicide-after-son-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: ഏക മകന്റെ മരണത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്ന ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്.&lt;/p&gt;
&lt;p&gt;ബുധനാഴ്ച രാവിലെ വീടിന്റെ മുൻവശത്തെ മുറിയിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞാറയ്ക്കൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. സഞ്ജീവിന്റെയും സബിതയുടെയും ഏക മകനായ സിജോയ് ഏതാനും വർഷം മുമ്പ് അസുഖ​ത്തെ തുടർന്ന് മരിച്ചിരുന്നു. ഇതിനു പിന്നാലെ ഇരുവരും കടുത്ത മാനസിക വിഷമത്തിലായിരുന്നു. നേരത്തേ കൈ ഞരമ്പ് മുറിച്ച് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഏറെ നാളത്തെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആത്മഹത്യ ശ്രമത്തിന് പിന്നാലെ സഹോദരൻ എല്ലാ ദിവസവും ഇരുവരുടെയും വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ എത്തണമെന്ന് സഞ്ജീവ് സഹോദരനെ വിളിച്ച് പറഞ്ഞിരുന്നു. സഹോദരൻ രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് അയൽവാസിയെ സഹോദരൻ വിളിക്കുകയായിരുന്നു. ഇതേ തുടർന്ന് അയൽവാസി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-22 10:12:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വില്ല്യാപ്പള്ളി യു.പി.സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു</title>
        <link>https://nattuvartha.news/news/Regional/all/chandradinam-celebration-vilyappally-up-school</link>
        <guid>https://nattuvartha.news/news/Regional/all/chandradinam-celebration-vilyappally-up-school</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784714692_713541.jpg</url>
          <title>വില്ല്യാപ്പള്ളി യു.പി.സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു</title>
          <link>https://nattuvartha.news/news/Regional/all/chandradinam-celebration-vilyappally-up-school</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര&lt;/strong&gt;: വില്ല്യാപ്പള്ളി യു.പി. സ്കൂളിൽ ജൂലൈ 21-ന് ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. &apos;പൊന്നാണ് അമ്പിളി&apos; എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ പ്രധാനാധ്യപിക ഷിനിത ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അമൃത,ശരീഷ് എന്നിവർ സംസാരിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;കുട്ടികളുടെ സജീവമായ പങ്കാളിത്തം പരിപാടികൾക്ക് മാറ്റുകൂട്ടി.​ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ക്വിസ് മത്സരം,കൊളാഷ് നിർമ്മാണം,​ഡോക്യുമെന്ററി പ്രദർശനം,​ബഹിരാകാശ സഞ്ചാരിയുമായി സംവാദം,​റോക്കറ്റ് നിർമ്മാണം തുടങ്ങി വിവിധ മത്സരങ്ങളും പരിപാടികളും നടന്നു:&lt;/p&gt;
&lt;p&gt;​&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-22 10:01:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇടുക്കി കൊളുക്കുമലയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് കൊക്കയിൽ വീണു</title>
        <link>https://nattuvartha.news/news/Regional/all/kolukkumalai-tourist-fall-rescue</link>
        <guid>https://nattuvartha.news/news/Regional/all/kolukkumalai-tourist-fall-rescue</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784714002_132914.jpg</url>
          <title>ഇടുക്കി കൊളുക്കുമലയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് കൊക്കയിൽ വീണു</title>
          <link>https://nattuvartha.news/news/Regional/all/kolukkumalai-tourist-fall-rescue</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇടുക്കി: &lt;/strong&gt;കൊളുക്കുമലയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് കൊക്കയിൽ വീണു. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ കാർത്തിക്കാണ് കൊക്കയിൽ വീണത്. തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കൊപ്പമാണ് ഇയാൾ കൊളുക്കുമലയിലേക്കെത്തിയത്. സ്ഥലത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമെന്നാണ് വിവരം.ഇന്ന് രാവിലെയായിരുന്നു അപകടം.&amp;nbsp;&lt;/p&gt;
&lt;p&gt;സൂര്യനെല്ലിയിൽ നിന്നും ഓഫ്‌റോഡായി ജീപ്പിലാണ് സംഘം കൊളുക്കുമലയുടെ അവസാനഭാഗമായ സിംഹപ്പാറയിൽ എത്തിയത്. സൂര്യോദയം കാണുന്നതിനിടെ കാർത്തിക്ക് കൊക്കയിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ രണ്ട് തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇദ്ദേഹം ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാണെന്നും, തലകറങ്ങി വീണതാണെന്നും ഒപ്പമുണ്ടായിരുന്നവർ പറയുന്നുണ്ട്. ഇതിൽ ഏതാണ് സത്യാവസ്ഥയെന്ന് നിലവിൽ വ്യക്തമല്ല.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-22 09:50:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് അടുത്ത അ‌ഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത</title>
        <link>https://nattuvartha.news/news/Regional/all/rain-thunder-alert-four-districts</link>
        <guid>https://nattuvartha.news/news/Regional/all/rain-thunder-alert-four-districts</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784713491_104362.jpg</url>
          <title>സംസ്ഥാനത്ത് അടുത്ത അ‌ഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത</title>
          <link>https://nattuvartha.news/news/Regional/all/rain-thunder-alert-four-districts</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ടാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (22/07/2026) നാളെയും (23/07/2026) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-22 09:42:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വെമ്പായം ബാറിലെ ആക്രമണം; തീകൊളുത്തിയ അനീഷും മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/aneesh-dies-vembayam-bar-fire-petrol-attack</link>
        <guid>https://nattuvartha.news/news/Regional/all/aneesh-dies-vembayam-bar-fire-petrol-attack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784713208_778437.jpg</url>
          <title>വെമ്പായം ബാറിലെ ആക്രമണം; തീകൊളുത്തിയ അനീഷും മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/aneesh-dies-vembayam-bar-fire-petrol-attack</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;വെമ്പായം ബാറിലെ തീവയ്‌പിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അനീഷും മരിച്ചു. പെട്രോളുമായി ബാറിലെത്തി തീകൊളുത്തിയ ഇയാൾക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.&amp;nbsp;&lt;/p&gt;
&lt;p&gt;സംഘർഷത്തിൽ പൊള്ളലേറ്റ തേക്കട സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ ബാറിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.ഇക്കഴിഞ്ഞ‌ ഞായറാഴ്‌ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-22 09:37:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം</title>
        <link>https://nattuvartha.news/news/Politics/all/bjp-protest-kpcc-headquarters-thiruvananthapuram-clash</link>
        <guid>https://nattuvartha.news/news/Politics/all/bjp-protest-kpcc-headquarters-thiruvananthapuram-clash</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784712647_375655.jpg</url>
          <title>കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം</title>
          <link>https://nattuvartha.news/news/Politics/all/bjp-protest-kpcc-headquarters-thiruvananthapuram-clash</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കെപിസിസി ആസ്ഥാനത്തേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ചൊവ്വാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗികവസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചത്.&lt;/p&gt;
&lt;p&gt;ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധമാർച്ച്. കോൺഗ്രസിനും രാഹുലിനുമെതിരേ മുദ്രാവാക്യം മുഴക്കിയായിരുന്നു ബിജെപി പ്രവർത്തകരുടെ നീക്കം. ഇവർ കോലം കത്തിക്കുകയും ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. മാർച്ച് സംഘർഷഭരിതമായതിന് പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാനുള്ള നീക്കം നടത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ, കരമന ജയൻ, വി.വി. രാജേഷ്, ഷോൺ ജോർജ്, എസ്. സുരേഷ് തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിലുണ്ടായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-22 09:28:45</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കാലുതെറ്റി വീണു; നന്ദമൂരി ബാലകൃഷ്ണയ്ക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Entertainment/all/nandamuri-balakrishna-injured-during-movie-shoot-kakinada</link>
        <guid>https://nattuvartha.news/news/Entertainment/all/nandamuri-balakrishna-injured-during-movie-shoot-kakinada</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784704971_465960.jpg</url>
          <title>സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കാലുതെറ്റി വീണു; നന്ദമൂരി ബാലകൃഷ്ണയ്ക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Entertainment/all/nandamuri-balakrishna-injured-during-movie-shoot-kakinada</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാ&lt;/strong&gt;ക്കിനടയിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണയ്ക്ക് (ബാലയ്യ) പരിക്ക്. നടൻ മഞ്ചു മനോജും ബാലകൃഷ്ണയും പങ്കെടുത്ത സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.&lt;/p&gt;
&lt;p&gt;സംഘട്ടനം ചെയ്യുന്നതിനിടെ കാലുതെറ്റി വീണാണ് ബാലകൃഷ്ണയ്ക്ക് പരിക്കേറ്റത്. ചിത്രീകരണം ഉടനടി നിർത്തിവെച്ച് അദ്ദേഹത്തെ കാക്കിനടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പേശികൾക്ക് ക്ഷതമേറ്റതായി സ്ഥിരീകരിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വൈദ്യസംഘത്തിന്റെ നിർദ്ദേശപ്രകാരം പൂർണരോഗമുക്തിക്കായി ശസ്ത്രക്രിയ നടത്തുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രസ്താവനയിലൂടെ അറിയിച്ചു. സാധാരണ ശസ്ത്രക്രിയ മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. നന്ദമൂരി ബാലകൃഷ്ണ ഉടൻ തന്നെ ചിത്രീകരണത്തിലേക്ക് തിരിച്ചെത്തുമെന്നും സംഘം അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഡ്യൂപ്പുകളെ ഉപയോഗിക്കാതെ സംഘട്ടന രംഗം സ്വയം ചെയ്യുന്നതിനിടെയാണ് അപകടം.&lt;/p&gt;]]></description>
        <pubDate>2026-07-22 07:17:17</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ പെൺസുഹൃത്തിന്റെ മകളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Regional/all/man-arrested-for-assault-under-exorcism-pretext-palakkad</link>
        <guid>https://nattuvartha.news/news/Regional/all/man-arrested-for-assault-under-exorcism-pretext-palakkad</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784704262_287912.jpg</url>
          <title>പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ പെൺസുഹൃത്തിന്റെ മകളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Regional/all/man-arrested-for-assault-under-exorcism-pretext-palakkad</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്:&lt;/strong&gt; പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പൂക്കോട്ടൂർ സ്വദേശി എം. സിറാജാണ് പാലക്കാട് ചിറ്റൂരിൽവെച്ച് പിടിയിലായത്. പെൺസുഹൃത്തിന്റെ പതിനാറുകാരിയായ മകളെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്.കുറച്ചുനാളുകൾക്ക് മുൻപാണ് സിറാജ് ചിറ്റൂരിലെത്തിയത്. ഇവിടെവെച്ചാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയായ യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. മകൾക്ക് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ഇയാൾ യുവതിയെ ധരിപ്പിച്ചു.&lt;/p&gt;
&lt;p&gt;തുടർന്ന്, ഫാമിലേക്ക് യുവതിയെയും മകളെയും സഹോദരനേയും സിറാജ് വിളിച്ചുവരുത്തി. പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് കുട്ടിയുമായി ഇയാൾ ഒരു മുറിയിലേക്ക് പോയി. അമ്മയോടും സഹോദരനോടും മറ്റൊരു മുറിയിൽ ഇരിക്കാനും ആവശ്യപ്പെട്ടു.അടച്ചിട്ട മുറിയിൽവെച്ച് സിറാജ് അതിക്രമം കാട്ടിയതോടെ പെൺകുട്ടി ബഹളംവെച്ചു. തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് സിറാജിനെ ചിറ്റൂർ പോലീസ് പിടികൂടിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-22 07:08:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സൂപ്പർ മാർക്കറ്റിൽ നിന്ന് 62 ലക്ഷം കവർന്നു: രണ്ട് മുൻ ജീവനക്കാർ അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Regional/all/police-arrest-two-former-employees-supermarket-theft-kochi</link>
        <guid>https://nattuvartha.news/news/Regional/all/police-arrest-two-former-employees-supermarket-theft-kochi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784698833_140039.jpg</url>
          <title>സൂപ്പർ മാർക്കറ്റിൽ നിന്ന് 62 ലക്ഷം കവർന്നു: രണ്ട് മുൻ ജീവനക്കാർ അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Regional/all/police-arrest-two-former-employees-supermarket-theft-kochi</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്നും പല ഘട്ടങ്ങളിലായി 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഇവിടത്തെ മുൻജീവനക്കാരായ രണ്ടുപേരെ തോപ്പുംപടി പോലീസ് പിടികൂടി. മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിൽ എം.എ. സനമോൾ (31), പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്.&lt;/p&gt;
&lt;p&gt;2022 മേയ് മുതൽ 2025 ഒക്ടോബർ വരെ സൂപ്പർ മാർക്കറ്റിൽ ബില്ലിങ്ങിൽ ജോലി ചെയ്തു വന്നിരുന്ന സന തുടർച്ചയായി കൗണ്ടറിൽ നിന്ന് തുക മോഷ്ടിച്ച് രഞ്ജുവിന് നൽകിയെന്നാണ് കേസ്. പണം രഞ്ജുവിന്റെ അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. സംശയം തോന്നിയ സൂപ്പർ മാർക്കറ്റ് ഉടമ ഇവരെ നിരീക്ഷിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.വിവരമറിഞ്ഞ മുൻ ജീവനക്കാരി വിദേശത്തേക്ക് കടന്നു. തുടർന്ന് ഇവർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇവർ തിരിച്ച് കൊച്ചിയിലെത്തിയതായി അറിഞ്ഞ ഉടൻ പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-22 05:37:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവക്ക് അർബുദം; കീമോ തെറാപ്പി ആരംഭിച്ചു</title>
        <link>https://nattuvartha.news/news/Regional/all/bengal-tiger-diagnosed-with-cancer</link>
        <guid>https://nattuvartha.news/news/Regional/all/bengal-tiger-diagnosed-with-cancer</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784698212_682651.jpg</url>
          <title>തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവക്ക് അർബുദം; കീമോ തെറാപ്പി ആരംഭിച്ചു</title>
          <link>https://nattuvartha.news/news/Regional/all/bengal-tiger-diagnosed-with-cancer</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: മൃഗശാലയിലെ പെൺ ബംഗാൾ കടുവ ബബിതക്ക് അർബുദം കണ്ടെത്തിയതിനെ തുടർന്ന് കീമോതെറാപ്പി ആരംഭിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് രോഗം സ്ഥിരീകരിച്ചെങ്കിലും കൃത്യമായ ചികിത്സ മാർഗങ്ങൾ ലഭ്യമല്ലാത്തതിനാൽ പാലിയേറ്റീവ് കെയർ നൽകി വരികയായിരുന്നു. ആന്തരികാവയവങ്ങളെ പൊതിഞ്ഞ മീസോത്തീലിയൽ സ്തരത്തിൽ ആണ് അഡിനോ കാർസിനോമ എന്ന കാൻസർ ബാധിച്ചത്.&lt;/p&gt;
&lt;p&gt;പടർന്ന് കിടക്കുന്ന കാൻസർ ആയതിനാൽ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യാൻ സാധിക്കില്ല. വയറിനുള്ളിൽ കടുത്ത നീർക്കെട്ടും വിശപ്പില്ലായ്മയും കണ്ടതിനെ തുടർന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ നടത്തിയ വിശദപരിശോധനയിൽ ആണ് രോഗം കണ്ടെത്തിയത്. കുടപ്പനക്കുന്ന് ഗവ. മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലെ ഡോ. സച്ചിൻ മനോജ്, ഡോ. ജയകൃഷ്ണൻ, ഡോ. ഐശ്വര്യ, പാലോട് സ്റ്റേറ്റ് അനിമൽ ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ട് ലെ ഡോ. ഹരീഷ് സി, വെറ്ററിനറി യൂനിവേഴ്സിറ്റിയിലെ അസി. പ്രഫ. ദേവി എന്നിവരാണ് രോഗം സ്ഥിരീകരിച്ചത്.&lt;/p&gt;
&lt;p&gt;കഴിഞ്ഞ ദിവസങ്ങളിൽ ബബിതയുടെ ആരോഗ്യ സ്ഥിതി കൂടുതൽ മോശമാകാൻ തുടങ്ങിയതോടെ കീമോതെറാപ്പി ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. 2024 മാർച്ചിലാണ്‌ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ജനവാസമേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് പെൺ ബംഗാൾ കടുവയെ വനം വകുപ്പ് പിടികൂടിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-22 05:26:32</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബിജു കൊലക്കേസ്;പ്രതിയായ ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി</title>
        <link>https://nattuvartha.news/news/Regional/all/biju-murder-case-accused-in-custody-arrested-within-48-hours</link>
        <guid>https://nattuvartha.news/news/Regional/all/biju-murder-case-accused-in-custody-arrested-within-48-hours</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784697149_49549.jpg</url>
          <title>ബിജു കൊലക്കേസ്;പ്രതിയായ ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി</title>
          <link>https://nattuvartha.news/news/Regional/all/biju-murder-case-accused-in-custody-arrested-within-48-hours</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്&lt;/strong&gt;: നഗരത്തെ നടുക്കിയ കൊലപാതകക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു(38) കൊല്ലപ്പെട്ട കേസിലാണ് അടുത്ത ബന്ധുവായ കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപക് (21) പിടിയിലായത്. സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തത്. ജൂലൈ 19 ഞായറാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് പാളയം ബസ്‌സ്റ്റാൻഡിന്റെ പിറകിലുള്ള ഒറ്റമുറിയുള്ള വീട്ടിൽ ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;സംഭവസ്ഥലത്തെത്തിയ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽത്തന്നെ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. തുടർന്ന് ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിലും മറ്റുമുള്ള 48ഓളം മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായി.പൊലീസ്, ബിജുവുമായി ബന്ധപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ തെളിവുകളും സി.സി ടി.വി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആദ്യഘട്ടത്തിൽ ലഹരി മാഫിയയുമായി ബന്ധപ്പെട്ട തർക്കങ്ങളാകാമെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചിരുന്നെങ്കിലും, പൊലീസ് എല്ലാ സാധ്യതകളും പരിശോധിച്ച ശേഷമാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഒടുവിൽ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണ് കൊലപാതകം നടത്തിയത് അടുത്ത ബന്ധുവായ വെറും 21 വയസ്സുള്ള ദീപക്കാണെന്ന് കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തു മു​ത​ൽ അ​മ്പ​തി​ല​ധി​കം സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ സം​ഘം, ബ​ന്ധു​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ ചോ​ദ്യം ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ല​ഭി​ച്ച ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി വി​ശ​ക​ല​നം ചെ​യ്താ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ​ത്. ഈ ​അ​ന്വേ​ഷ​ണ മി​ക​വി​ലൂ​ടെ​യാ​ണ് വെ​റും 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പൊ​ലീ​സി​ന് സാ​ധി​ച്ച​ത് എ​ന്ന് ക​മീ​ഷ​ണ​ർ എ.​പി. ഷൗ​ക്ക​ത്ത​ലി പ​റ​ഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്ര​തി​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യ മു​റി​വു​ക​ൾ, കൊ​ല്ല​പ്പെ​ട്ട ബി​ജു​വു​മാ​യു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​വൈ​രാ​ഗ്യം, ല​ഭ്യ​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി ദീ​പ​ക്കാ​ണെ​ന്ന് പൊ​ലീ​സ് ഉ​റ​പ്പി​ച്ച​ത്. സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത പ്ര​തി അ​ച്ഛ​ന്റെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് കൊ​ല്ല​പ്പെ​ട്ട ബി​ജു​വി​ന്റെ മൊ​ബൈ​ൽ ഫോ​ണും ബി​ജു​വി​ന്റെ സ്‌​കൂ​ട്ട​റി​ന്റെ താ​ക്കോ​ലും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. കൃ​ത്യം ന​ട​ക്കു​മ്പോ​ൾ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ ക​ത്തി​ച്ച നി​ല​യി​ലും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്ന പ്ര​തി​യെ ചി​കി​ത്സ​ക്ക് വി​ധേ​യ​നാ​ക്കാ​ൻ ബി​ജു നി​ർ​ബ​ന്ധി​ച്ചി​രു​ന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-22 05:10:46</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/young-man-dies-after-bike-crashes-into-electric-pole-in-angamaly</link>
        <guid>https://nattuvartha.news/news/Regional/all/young-man-dies-after-bike-crashes-into-electric-pole-in-angamaly</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784696549_355370.jpg</url>
          <title>നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/young-man-dies-after-bike-crashes-into-electric-pole-in-angamaly</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അങ്കമാലി:&lt;/strong&gt; തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ ചൂളപുര പുതുശ്ശേരി വീട്ടിൽ ഡേവിസിന്റെ മകൻ ഡെനിനാണ് (27) മരിച്ചത്.&lt;/p&gt;
&lt;p&gt;അങ്കമാലി തുറവൂർ കൊമര പാടശേഖര- വാതക്കാട് റോഡിൽ ബുധനാഴ്ച പുലർച്ചെ 2.10ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് സമീപത്തെ കാനയിൽ പതിക്കുകയായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.അങ്കമാലി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-22 05:00:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മൂന്ന് കോടിക്ക് മന്ത്രി സ്ഥാനം; വിദ്യാ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ച നമ്പറിന്റെ ഉടമയെ കണ്ടെത്തി</title>
        <link>https://nattuvartha.news/news/Politics/all/elathur-mla-vidya-balakrishnan-fake-call-scam-investigation</link>
        <guid>https://nattuvartha.news/news/Politics/all/elathur-mla-vidya-balakrishnan-fake-call-scam-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784694663_243885.jpg</url>
          <title>മൂന്ന് കോടിക്ക് മന്ത്രി സ്ഥാനം; വിദ്യാ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ച നമ്പറിന്റെ ഉടമയെ കണ്ടെത്തി</title>
          <link>https://nattuvartha.news/news/Politics/all/elathur-mla-vidya-balakrishnan-fake-call-scam-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മന്ത്രി പദവി വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജഫോൺ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്. സിം കാർഡ് തന്റേത് തന്നെയാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;എന്നാൽ കോൾ വന്നതിൽ തനിക്ക് പങ്കില്ലെന്നും മൊബൈൽ ഫോൺ മോഷണം പോയിരുന്നുവെന്നുമാണ് ഇയാളുടെ മൊഴി. സിം കാർഡ് ഉടമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കേരളത്തിൽനിന്നെത്തിയ പോലീസ് സംഘം ഇയാളെ കഴിഞ്ഞദിവസം വിശദമായി ചോദ്യംചെയ്തിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ രൂപവത്ക്കരിച്ച പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡൽഹി കേന്ദ്രീകരിച്ചുകൊണ്ട് അന്വേഷണം നടത്തുന്നുണ്ടായിരുന്നു.സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. ജൂലായ് ആറിന് ഉച്ചയ്ക്ക് രണ്ടിനാണ് വിദ്യക്ക് ഫോൺ വന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-22 04:26:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്‌ക്രീൻഷോട്ട് ; റിബേഷ് രാമകൃഷ്ണനെ  പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട്</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-report-filed-in-court-against-dyfi-leader</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-report-filed-in-court-against-dyfi-leader</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784693820_463239.jpg</url>
          <title>കാഫിർ സ്‌ക്രീൻഷോട്ട് ; റിബേഷ് രാമകൃഷ്ണനെ  പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട്</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-report-filed-in-court-against-dyfi-leader</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര: &lt;/strong&gt;കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേർത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വടകര ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ഒന്നാം പ്രതിയായ ജിതിൻ ഭാസ്കരൻ നിർമിച്ച കാഫിർ സ്ക്രീൻ ഷോട്ട് റിബേഷ് രാമകൃഷ്ണൻ റെഡ് എൻകൗണ്ടർ വാട്സ്ആപ് കൂട്ടായ്മയിൽ പോസ്റ്റ് ചെയ്തെന്നാണ് എസ്.ഐ.ടി കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;റെഡ് എൻകൗണ്ടർ വാട്സ്ആപ് കൂട്ടായ്മയുടെ അഡ്മിൻ റിബേഷ് രാമകൃഷ്ണനാണ്. റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.എം. കരിമ്പനപ്പാലം കണ്ണംകുഴി ബ്രാഞ്ച് അംഗമായ ആയില്യത്തിൽ ആർ. അമൽ റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യുകയുമായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കേസിൽ കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനവദിച്ച സാഹചര്യത്തിലാണ് എസ്.ഐ.ടി റിബേഷിനെ പ്രതിചേർത്ത് കോടതിക്ക് റിപ്പോർട്ട് നൽകിയത്. എസ്.ഐ.ടി നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും.മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കും.&lt;/p&gt;]]></description>
        <pubDate>2026-07-22 04:10:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അൻസിബയുടെ പരാതിയിൽ ടിനി ടോമിനെ ചോദ്യം ചെയ്തു</title>
        <link>https://nattuvartha.news/news/Entertainment/all/tiny-tom-questioned-kadavanthra-police-actress-ansiba-hassan-defamation-case</link>
        <guid>https://nattuvartha.news/news/Entertainment/all/tiny-tom-questioned-kadavanthra-police-actress-ansiba-hassan-defamation-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784693198_988337.jpg</url>
          <title>അൻസിബയുടെ പരാതിയിൽ ടിനി ടോമിനെ ചോദ്യം ചെയ്തു</title>
          <link>https://nattuvartha.news/news/Entertainment/all/tiny-tom-questioned-kadavanthra-police-actress-ansiba-hassan-defamation-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;നടൻ ടിനി ടോമിനെ കടവന്ത്ര പോലീസ് ചോദ്യം ചെയ്തു. നടി അൻസിബ ഹസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് ടിനി ടോം പോലീസ് സ്റ്റേഷനിൽ ഹാജരായത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും ജിഹാദി എന്നുവിളിച്ച് വർഗീയ പരാമർശങ്ങൾ നടത്തിയെന്നുമാണ് അൻസിബയുടെ പരാതി.&lt;/p&gt;
&lt;p&gt;ടിനി ടോമിന്റെ പരാമർശങ്ങൾ തനിക്ക് വലിയ രീതിയിലുള്ള മാനസിക വിഷമമുണ്ടാക്കിയെന്ന് അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടി. ആദ്യം പരാതി നൽകിയപ്പോൾ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് അൻസിബ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അൻസിബയ്ക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ടിനി ടോം അൻസിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പോലീസിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി ടിനി ടോമിനെതിരെ അന്വേഷണത്തിന് നിർദേശിച്ചത്.ഈ കേസിൽ മൊഴി നൽകാൻ നടിമാരായ നീന കുറുപ്പ്, ശ്വേതാ മേനോൻ എന്നിവരും എത്തിയിരുന്നു. ഇവരുടെ മൊഴികൾ കേസന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ അമ്മ കുടുംബയോഗത്തിന്റെ ഭാഗമായി നടന്ന റിഹേഴ്സലിനിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. ടിനി ടോം അൻസിബയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള വാക്കുകൾ സംസാരിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിലുള്ള സുപ്രധാന വിവരം.&lt;/p&gt;]]></description>
        <pubDate>2026-07-22 04:00:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോട്ടയത്തെ കൂട്ട ആത്മഹത്യ;ചികിത്സയിലായിരുന്ന അലനും മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/kottayam-lakkattoor-family-suicide-update</link>
        <guid>https://nattuvartha.news/news/Regional/all/kottayam-lakkattoor-family-suicide-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784692653_385195.jpg</url>
          <title>കോട്ടയത്തെ കൂട്ട ആത്മഹത്യ;ചികിത്സയിലായിരുന്ന അലനും മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/kottayam-lakkattoor-family-suicide-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോട്ടയം: &lt;/strong&gt;ളാക്കാട്ടൂർ മറ്റപ്പള്ളിയിൽ കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ അലൻ തോമസ് (12) ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി.&lt;/p&gt;
&lt;p&gt;അലന്റെ മാതാപിതാക്കളായ ചിറപ്പുറത്ത് വീട്ടിൽ തോമസ്, ജോത്സന തോമസ്, സഹോദരി മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരണമടഞ്ഞിരുന്നു. കീടനാശിനി ഉള്ളിൽച്ചെന്ന നിലയിലാണ് ഇവരെ മെഡിക്കൽ കോളജിലെത്തിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-22 03:55:32</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി; പെട്രോളൊഴിച്ച് തീകൊളുത്തി യുവതി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/kallambalam-woman-suicide-financial-crisis</link>
        <guid>https://nattuvartha.news/news/Regional/all/kallambalam-woman-suicide-financial-crisis</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784692103_135184.jpg</url>
          <title>ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി; പെട്രോളൊഴിച്ച് തീകൊളുത്തി യുവതി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/kallambalam-woman-suicide-financial-crisis</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു. കല്ലമ്പലം നാവായിക്കുളം കുടവൂർ കണ്ണത്തുകോണം കൈലാസത്തിൽ ശശിധരൻപിള്ളയുടെയും സ്നേഹലതയുടെയും മകൾ വിദ്യ (37 -കൊച്ചുമോൾ) ആണ് മരിച്ചത്.&lt;/p&gt;
&lt;p&gt;കഴിഞ്ഞദിവസം വൈകീട്ട് 5.45-ഓടെയായിരുന്നു സംഭവം. പനിയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി വീട്ടിൽവരികയും സ്കൂട്ടിയിൽ ഒഴിക്കുന്നതിനായി വാങ്ങിസൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഉടൻതന്നെ സമീപത്തുള്ള ബന്ധുവും നാട്ടുകാരും ചേർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.80 ശതമാനത്തോളം പൊള്ളലേറ്റ വിദ്യ രാത്രി മരണത്തിന് കീഴടങ്ങി. ഭർത്താവ് മനോജുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന വിദ്യ സീമന്തപുരത്ത് വനിതാഹോട്ടൽ നടത്തിവരികയായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-22 03:44:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തലസ്ഥാനത്ത് നാടകീയരംഗങ്ങൾ;രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പോലീസ്</title>
        <link>https://nattuvartha.news/news/Politics/all/rahul-gandhi-detained-delhi-police-protest-pm-residence-1784640570</link>
        <guid>https://nattuvartha.news/news/Politics/all/rahul-gandhi-detained-delhi-police-protest-pm-residence-1784640570</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784640570_711829.jpg</url>
          <title>തലസ്ഥാനത്ത് നാടകീയരംഗങ്ങൾ;രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പോലീസ്</title>
          <link>https://nattuvartha.news/news/Politics/all/rahul-gandhi-detained-delhi-police-protest-pm-residence-1784640570</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത് പോലീസ്. പ്രതിഷേധം മൂന്ന് മണിക്കൂറോളം പിന്നിടുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി ഉണ്ടായത്. കോൺഗ്രസ് നടത്തുന്ന സിജെപി അനുകൂല പ്രക്ഷോഭത്തെ തുടർന്ന് അസാധാരണ നടപടികൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ സമരമിരിക്കുന്ന മറ്റ് കോൺഗ്രസ് എം.പിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പല എംപിമാർക്കും പരിക്കേറ്റു. വനിതകളുൾപ്പെടെയുള്ള എംപിമാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയാണ്. എംപിമാർക്ക് പുറമെ പിന്തുണയുമായി കൂടുതൽപേർ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്ന സാഹചര്യത്തിലാണ് കൂട്ട നടപടി. അനുനയനീക്കവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയിൽ എത്തി രാഹുലുമായി അരമണിക്കൂറോളം ചർച്ച നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല. തുടർന്ന്, മന്ത്രി തിരികെ പോയിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-21 13:26:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വി എസ്സിൻ്റെ സ്മരണ പുതുക്കി</title>
        <link>https://nattuvartha.news/news/Regional/all/ayancheri-cpim-vs-memorial-day</link>
        <guid>https://nattuvartha.news/news/Regional/all/ayancheri-cpim-vs-memorial-day</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784636282_127828.jpg</url>
          <title>വി എസ്സിൻ്റെ സ്മരണ പുതുക്കി</title>
          <link>https://nattuvartha.news/news/Regional/all/ayancheri-cpim-vs-memorial-day</link>
        </image>
        <description><![CDATA[&lt;p&gt;ആയഞ്ചേരി: സി.പി.ഐ (എം) സ്ഥാപക നേതാവും, മുൻ മുഖ്യമന്ത്രിയുമായ വി.എസ്സ് അച്ചുതാനന്ദൻ്റെ ഒന്നാം ചരമ വാർഷികദിനത്തിൽ സി.പി.ഐ (എം) ആയഞ്ചേരി ടൗണിൽ പ്രഭാതഭേരിയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. ബ്രാഞ്ച് സിക്രട്ടരി പ്രജിത്ത് പി. പതാക ഉയർത്തി. ലിബിൻ കെ  അധ്യക്ഷത വഹിച്ചു. ടി .വി കുഞ്ഞിരാമൻ, ഇ ഗോപാലൻ, അശ്വിൻ കുമാർ പി.കെ, പ്രദീപൻ കെ, റിജിന കെ ,അനീഷ് പി.കെ, അഖിൽ സത്യ പി.കെ, സൗരവ് കെ എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-21 12:16:20</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ചെരണ്ടത്തൂർ ശ്രീനികേതനം കെ അരവിന്ദാക്ഷൻ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/cherandathoor-k-aravindhakshan-passes-away</link>
        <guid>https://nattuvartha.news/news/Sections/all/cherandathoor-k-aravindhakshan-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784636137_144666.jpg</url>
          <title>ചെരണ്ടത്തൂർ ശ്രീനികേതനം കെ അരവിന്ദാക്ഷൻ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/cherandathoor-k-aravindhakshan-passes-away</link>
        </image>
        <description><![CDATA[&lt;p&gt;ചെരണ്ടത്തൂർ: വാട്ടർ അതോറിറ്റി റിട്ട :ഡി വിഷണൽ എക്കൗണ്ടൻ്റ് ശ്രീനികേതനം കെ അരവിന്ദാക്ഷൻ (61) അന്തരിച്ചു. വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ഡിവിഷൻ കമ്മറ്റി അംഗമാണ്. പിതാവ് : വരിക്കോളിയിലെ പരേതനായ കുനിയിൽ ശങ്കരക്കുറുപ്പ്. മാതാവ്: പരേതയായ ജാനകി അമ്മ. ഭാര്യ: ബിന്ദു.  സഹോദരങ്ങൾ: കെ പ്രേമൻ (ടാക്സ് കൺസൽട്ടൻ്റ് കല്ലാച്ചി, എക്സിക്യൂട്ടീവ് മെമ്പർ കോൺഗ്രസ് നാദാപുരം ബ്ലോക്ക് കമ്മറ്റി ), കെ ഇന്ദിര (മേപ്പയൂർ ). സഞ്ചയനം: വ്യാഴം.&lt;/p&gt;]]></description>
        <pubDate>2026-07-21 12:13:34</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ശാസ്ത്രസെമിനാറും ശാസ്ത്രജാലകവും സംഘടിപ്പിച്ചു</title>
        <link>https://nattuvartha.news/news/Regional/all/maniyoor-hss-science-seminar-conducted</link>
        <guid>https://nattuvartha.news/news/Regional/all/maniyoor-hss-science-seminar-conducted</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784635943_989139.jpg</url>
          <title>ശാസ്ത്രസെമിനാറും ശാസ്ത്രജാലകവും സംഘടിപ്പിച്ചു</title>
          <link>https://nattuvartha.news/news/Regional/all/maniyoor-hss-science-seminar-conducted</link>
        </image>
        <description><![CDATA[&lt;p&gt;മണിയൂർ: “ശാസ്ത്രപഠനവും ശാസ്ത്ര ബോധവും”എന്നവിഷയത്തിൽ മണിയൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രസെമിനാറും ശാസ്ത്രജാലകം ഉദ്ഘാടനവും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽക്കുനി അധ്യക്ഷത വഹിച്ച ചടങ്ങിൽ മണിയൂർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൾ ഡോ.സികെ സ്മിത ഉദ്ഘാടനം ചെയ്തു. ആർ മിഥുൻ, ടിപി ഷീബ, അമയ എൻപി എന്നിവർ സംസാരിച്ചു. ഗോവിന്ദ്ബിഎസ്, മിയാസ്ഇസ്മയിൽ, ഇഷാ ഗൗരി, വിശ്വദർശ് എസ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-21 12:09:56</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>കണ്ടൽ വനയാത്രയും ശുചീകരണവും നടത്തി</title>
        <link>https://nattuvartha.news/news/Regional/all/payyoli-cleaning-public-places</link>
        <guid>https://nattuvartha.news/news/Regional/all/payyoli-cleaning-public-places</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784635752_736374.jpg</url>
          <title>കണ്ടൽ വനയാത്രയും ശുചീകരണവും നടത്തി</title>
          <link>https://nattuvartha.news/news/Regional/all/payyoli-cleaning-public-places</link>
        </image>
        <description><![CDATA[&lt;p&gt;പയ്യോളി: പരിസ്ഥിതി പയ്യോളിയുടെ നേതൃത്വത്തിൽ ടി ഡി ആർ എഫ്, ഹരിത കർമ്മ സേന, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളുടെ സഹകരണത്തോടെ കീഴൂർ തുറശ്ശേരി കടവിൽ കണ്ടൽ വനയാത്രയും ശുചീകരണവും നടത്തി. പ്ലാസ്റ്റിക് കുപ്പികൾ, ബിയർ കുപ്പികൾ, ബാഗുകൾ, ഡയപ്പെറുകൾ, ചെരിപ്പുകൾ, തെർമോകോൾ തുടങ്ങി ചാക്ക് കണക്കിന് മാലിന്യങ്ങളാണ് ഇവിടെ നിന്നും നീക്കം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം പയ്യോളി നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി നിർവഹിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;പരിസ്ഥിതി പയ്യോളി പ്രസിഡൻറ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. പതിനാലാം ഡിവിഷൻ വികസന സമിതി കൺവീനർ പി കെ ശശി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി പയ്യോളി സെക്രട്ടറി വിജയൻ പെരിങ്ങാട്, ജോ. സെക്രട്ടറി മുസദിക് പയ്യോളി, ടി ഡി ആർ എഫ് ജില്ലാ വനിത കോഡിനേറ്റർ ഫസീല നസീർ, പയ്യോളി ഏരിയ കോഡിനേറ്റർ എൻ സി നൗഷാദ്, ഹരിത കർമ്മ സേന പ്രതിനിധി കെ വി ശ്രീനിക തൊഴിലുറപ്പ് പ്രതിനിധി എം കെ അനിത, പ്രദീപൻ കുടന്നയിൽ തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ഇതുപോലെ പൊതു ഇടങ്ങളിലെ ശുചീകരണം തുടരും.&lt;/p&gt;]]></description>
        <pubDate>2026-07-21 12:07:27</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഒ എൻ വിയും എം ബി എസ്സും തീർത്തത് വാഗർത്ഥ ഭാവരാഗലയങ്ങൾ; വി ടി മുരളി</title>
        <link>https://nattuvartha.news/news/Regional/all/vatakara-vt-murali-payaswini-program</link>
        <guid>https://nattuvartha.news/news/Regional/all/vatakara-vt-murali-payaswini-program</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784635393_362578.jpg</url>
          <title>ഒ എൻ വിയും എം ബി എസ്സും തീർത്തത് വാഗർത്ഥ ഭാവരാഗലയങ്ങൾ; വി ടി മുരളി</title>
          <link>https://nattuvartha.news/news/Regional/all/vatakara-vt-murali-payaswini-program</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ഒ എൻ വി എന്ന കവിയും എം ബി ശ്രീനിവാസൻ എന്ന സംഗീതജ്ഞനും ഒന്നിച്ചപ്പോൾ അപൂർവ ചാരുതയുള്ള ഗാനങ്ങൾ പിറന്നുവെന്നും അവ മലയാള ചലച്ചിത്ര സംഗീതശാഖയ്ക്ക് ലഭിച്ച അസുലഭ സൗഭാഗ്യമാണെന്നും ഗായകനും ഗ്രന്ഥകാരനുമായ വി ടി മുരളി പറഞ്ഞു. വടകര കളിക്കളം ഹാളിൽ നടന്ന പയസ്വിനിയുടെ പ്രതിമാസ പരിപാടിയായ അക്ഷരനിർഝരിയിൽ ഒ എൻ വി - എം ബി എസ്സ് : ഒരു വട്ടംകൂടി എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു സംഗീത ഗവേഷകൻ കൂടിയായ മുരളി.&lt;/p&gt;
&lt;p&gt;ഒ എൻ വി ശൃംഗാരാദിരസങ്ങൾ ആ വിഷ്കരിക്കുമ്പോൾ മിതത്വവും കൈയടക്കവും പാലിച്ചു. എം ബി എസ്സാകട്ടെ വരികൾക്ക് അന്യാദൃശമായ ദൃശ്യസാംഗത്യമേകി. ഇരുവരും പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരായിരുന്നു. ചടങ്ങിൽ പയസ്വിനിയുടെ പ്രസിഡണ്ട് എൻ. രാധാകൃഷൻ അധ്യക്ഷത വഹിച്ചു. ടി. പ്രമോദ് സ്വാഗതവും കെ.പി. പ്രഭാകരൻ നന്ദിയും പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-21 12:01:01</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>സിജെപി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി ജന്തർ മന്തറിൽ</title>
        <link>https://nattuvartha.news/news/Politics/all/congress-extends-support-to--cjp-protest-rahul-gandhi-reaches-jantar-mantar</link>
        <guid>https://nattuvartha.news/news/Politics/all/congress-extends-support-to--cjp-protest-rahul-gandhi-reaches-jantar-mantar</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784632924_610769.jpg</url>
          <title>സിജെപി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി ജന്തർ മന്തറിൽ</title>
          <link>https://nattuvartha.news/news/Politics/all/congress-extends-support-to--cjp-protest-rahul-gandhi-reaches-jantar-mantar</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളും രംഗത്ത്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ജന്തർ മന്തറിലെ സമരത്തിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം നടത്താൻ ശ്രമിച്ച കോൺഗ്രസ് എംപിമാരെ പൊലീസ് തടയുകയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. കൈകൾ കൂട്ടിക്കെട്ടിയായിരുന്നു രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ പ്രതിഷേധം.വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജി വയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. യുവാക്കളെ ക്രൂരമായി ആക്രമിച്ചതിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും നിലവിലെ സർക്കാർ രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-21 11:20:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബസ് യാത്രക്കിടെ വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം;ചെരണ്ടത്തൂര്‍ സ്വദേശി പിടിയില്‍</title>
        <link>https://nattuvartha.news/news/Regional/all/sexual-assault-accused-in-custody</link>
        <guid>https://nattuvartha.news/news/Regional/all/sexual-assault-accused-in-custody</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784632642_636455.jpg</url>
          <title>ബസ് യാത്രക്കിടെ വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം;ചെരണ്ടത്തൂര്‍ സ്വദേശി പിടിയില്‍</title>
          <link>https://nattuvartha.news/news/Regional/all/sexual-assault-accused-in-custody</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര:&lt;/strong&gt; ബസ് യാത്രക്കിടയില്‍ വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി ചോമ്പാല പോലീസ് പിടിയില്‍. മണിയൂര്‍ ചെരണ്ടത്തൂര്‍ നീലിയേടത്ത് മീത്തല്‍ചന്ദ്രനെയാണ് (59) പോലീസ് പിടികൂടിയത്. ജൂണ്‍ 16നായിരുന്നു സംഭവം.&amp;nbsp;&lt;/p&gt;
&lt;p&gt;രാവിലെ സ്‌കൂളിലേക്ക് ബസില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിയെ മുക്കാളിയില്‍ വെച്ച് ലൈംഗികാതിക്രമം നടത്തുകയും സ്‌കൂള്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ അനുവദിക്കാതെ വടകരയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. ബസിലെ സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അതിക്രമത്തിനരായ കുട്ടിയില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെയുംഅടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ പിടികൂടിയത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ രൂപസാദൃശ്യമുള്ള നിരവധി ആളുകളെ നിരീക്ഷിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചോമ്പാല എസ്എച്ച്ഒ ഷമീല്‍ പി.പി, എഎസ്‌ഐ സിജില്‍ കുമാര്‍, എസ്‌സിപിഒ ഷമീര്‍ വി.കെ.ടി, സിപിഒമാരായ രജീഷ് ആര്‍, രാജേഷ് എം. കെ, ശ്രീജേഷ് .സി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-21 11:16:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;ഈ വേദന വളരെ ആഴത്തിലുള്ളതാണ്, മുറിവുണങ്ങാൻ സമയമെടുക്കും&apos;-; തോൽ‌വിയിൽ പ്രതികരിച്ച് മെസ്സി</title>
        <link>https://nattuvartha.news/news/Sports/all/lionel-messi-reaction-2026-world-cup-final-loss</link>
        <guid>https://nattuvartha.news/news/Sports/all/lionel-messi-reaction-2026-world-cup-final-loss</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784632153_328283.jpg</url>
          <title>&apos;ഈ വേദന വളരെ ആഴത്തിലുള്ളതാണ്, മുറിവുണങ്ങാൻ സമയമെടുക്കും&apos;-; തോൽ‌വിയിൽ പ്രതികരിച്ച് മെസ്സി</title>
          <link>https://nattuvartha.news/news/Sports/all/lionel-messi-reaction-2026-world-cup-final-loss</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക്: &lt;/strong&gt;ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോട് തോറ്റതിന് പിന്നാലെ പ്രതികരിച്ച് ലയണൽ മെസ്സി. വേദന വളരെ ആഴത്തിലുള്ളതാണെന്നും അതിൽ നിന്ന് പുറത്തുവരാൻ സമയമെടുക്കുമെന്നും മെസ്സി വ്യക്തമാക്കി. എക്‌സ്ട്രാം ടൈം വരെ നീണ്ട മത്സരത്തിൽ ഒരു ഗോളിന് അർജന്റീനയെ തോൽപ്പിച്ച് സ്‌പെയിൻ കപ്പെടുത്തത്.&lt;/p&gt;
&lt;p&gt;&apos;ഈ വേദന അളവറ്റതാണ്. മുറിവുണങ്ങാൻ സമയമെടുക്കും. നമ്മൾ തിരിച്ചുപിടിച്ച മത്സരങ്ങൾ, ഒരു രാജ്യം മുഴുവൻ നൽകിയ പിന്തുണ തുടങ്ങി ടീമിനൊപ്പമുള്ള യാത്രയ്ക്കിടയിലെ ഓരോ നിമിഷവും ഓർമയിലുണ്ട്. ഈ ടീമിന്റെ കഠിനധ്വാനവും വിജയത്തിനായുള്ള ശ്രമങ്ങളും ലോകത്തിന്റെ മുൻനിരയിലേക്ക് നമ്മളെ വീണ്ടുമെത്തിച്ചു. നമ്മുടെ നേട്ടങ്ങൾ പൂർണമായും വിലയിരുത്താൻ പ്രയാസമാണ്. ഈ ടീം തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളിലെത്തി. എല്ലാ ആശംസകൾക്കും സന്ദേശങ്ങൾക്കും ഹൃദയത്തിൽതൊട്ട് നന്ദി. ഒരിക്കൽക്കൂടി, നമ്മൾ ഒരു രാജ്യമായി ഒന്നിക്കുകയും ഒരുമിച്ച് നിൽക്കുകയും ചെയ്തു, അർജന്റീനക്കാരായിരിക്കുന്നതിന്റെ അളവറ്റ അഭിമാനം പങ്കിടുകയും ചെയ്തു. ചാമ്പ്യൻഷിപ്പ് നേടിയ സ്‌പെയിനിനെ അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു.&apos;-മെസ്സി വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-21 11:07:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വയനാട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/shigella-again-in-wayanad-four-students-undergoing</link>
        <guid>https://nattuvartha.news/news/Regional/all/shigella-again-in-wayanad-four-students-undergoing</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784627231_939831.jpg</url>
          <title>വയനാട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/shigella-again-in-wayanad-four-students-undergoing</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വയനാട്: &lt;/strong&gt;ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഗവൺമെൻ്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.&lt;/p&gt;
&lt;p&gt;ദിവസങ്ങൾക്ക് മുമ്പ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ വിദ്യാർഥിയുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേ കോളേജിലെ നാലു വിദ്യാർഥികളും രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.കോളേജ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരിൽ ഒരാൾ കോളേജ് ഹോസ്റ്റലിലും മറ്റു മൂന്നുപേർ പുറമേയും താമസിക്കുന്നവരാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-21 09:44:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കണ്ണൂരിൽ 3 ദിവസമായി അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയനിലയിൽ മൃതദേഹം</title>
        <link>https://nattuvartha.news/news/Regional/all/unidentified-body-found-kannur-water-authority-canteen</link>
        <guid>https://nattuvartha.news/news/Regional/all/unidentified-body-found-kannur-water-authority-canteen</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784626705_281240.jpg</url>
          <title>കണ്ണൂരിൽ 3 ദിവസമായി അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയനിലയിൽ മൃതദേഹം</title>
          <link>https://nattuvartha.news/news/Regional/all/unidentified-body-found-kannur-water-authority-canteen</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;താണയിൽ വാട്ടർ അതോറിറ്റി കാന്റീനിനുള്ളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടുക്കി കട്ടപ്പന സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇദ്ദേഹത്തെ കാന്റീൻ പരിസരത്ത് സ്ഥിരമായി കാണാറുണ്ടെന്നാണ് ലഭിക്കുന്ന വിവരം.&lt;/p&gt;
&lt;p&gt;കഴിഞ്ഞ മൂന്നുദിവസമായി കാന്റീൻ പ്രവർത്തിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ തുറന്നപ്പോഴാണ് വർക്ക് ഏരിയയിൽ മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-21 09:34:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി</title>
        <link>https://nattuvartha.news/news/Regional/all/sonam-wangchuk-moved-to-medanta-hospital-delhi-hc</link>
        <guid>https://nattuvartha.news/news/Regional/all/sonam-wangchuk-moved-to-medanta-hospital-delhi-hc</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784626230_64219.jpg</url>
          <title>സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി</title>
          <link>https://nattuvartha.news/news/Regional/all/sonam-wangchuk-moved-to-medanta-hospital-delhi-hc</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ലഡാക്കിലെ സ്വകാര്യ ആശുപത്രിയായ മെദാന്തയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി.&amp;nbsp;&lt;/p&gt;
&lt;p&gt;നിലവിൽ സർക്കാർ ആശുപത്രിയായ സഫ്ദർജംഗ് ആശുപത്രിയിൽ കഴിയുന്ന വാങ്ചുകിനെ മാറ്റാനുള്ള ഔദ്യോഗിക ഉത്തരവ് ഉച്ചഭക്ഷണത്തിന് ശേഷം പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.തന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടി വാങ്ചുക് സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കിയത്. സഫ്ദർജംഗ് ആശുപത്രിയിൽ അദ്ദേഹത്തെ നിർബന്ധിച്ച് ഒറ്റപ്പെടുത്തിയിരിക്കുകയാണെന്ന് വാങ്ചുകിന്റെ അഭിഭാഷകൻ അഖിൽ സിബൽ കോടതിയെ അറിയിച്ചു. ഫോൺ പിടിച്ചെടുത്തെന്നും ആരെയും കാണാൻ അനുവദിക്കുന്നില്ലെന്നും പൊലീസ് കർശന പരിശോധന നടത്തുന്നുണ്ടെന്നും കത്തിൽ പറയുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-21 09:26:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബസിനെ മറികടക്കുമ്പോൾ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചു,യുവാവിന് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/kozikhode-road-accident-youth-dies</link>
        <guid>https://nattuvartha.news/news/Regional/all/kozikhode-road-accident-youth-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784622224_526519.jpg</url>
          <title>ബസിനെ മറികടക്കുമ്പോൾ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചു,യുവാവിന് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/kozikhode-road-accident-youth-dies</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട് :&lt;/strong&gt; മാവൂർ റോഡിൽ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിനു സമീപം സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ ഓടിച്ച ചാത്തമംഗലം പാഴൂരിനു സമീപം ചിറ്റാരിപ്പിലാക്കൽ ചോലക്കൽ അൻഷിഫ് (18) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.&lt;/p&gt;
&lt;p&gt;ഇടിയുടെ ആഘാതത്തിൽ അൻഷിഫ് ധരിച്ചിരുന്ന ഹെൽമറ്റ് തെറിച്ചുപോയി. അൻഷിഫ് മറികടന്ന ബസിന്റെ പിൻവശത്തെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുതരമായി പരുക്കേറ്റ അൻഷിഫിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-21 08:19:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാലാ നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി: എൽഡിഎഫ് അവിശ്വാസ പ്രമേയം പാസായി,ദിയ പുറത്ത്</title>
        <link>https://nattuvartha.news/news/Politics/all/pala-municipality-ldf-no-confidence-motion-udf</link>
        <guid>https://nattuvartha.news/news/Politics/all/pala-municipality-ldf-no-confidence-motion-udf</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784618742_877436.jpg</url>
          <title>പാലാ നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി: എൽഡിഎഫ് അവിശ്വാസ പ്രമേയം പാസായി,ദിയ പുറത്ത്</title>
          <link>https://nattuvartha.news/news/Politics/all/pala-municipality-ldf-no-confidence-motion-udf</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലാ:&lt;/strong&gt; യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു.ഇതോടെ ദിയ ബിനു പുളിക്കണ്ടത്തിന് ചെയർമാൻ സ്ഥാനം നഷ്ടമായി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്,എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്. റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ എന്നീ കോൺഗ്രസ് അംഗങ്ങൾ ഹാജരായില്ല. കേരള കോൺഗ്രസിൻ്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി. കാപ്പന്‍റെ പാർട്ടിയായ കെ.ഡി.പിയിലെ പ്രിൻസി സണ്ണിയും ഹാജരായിരുന്നില്ല.&lt;/p&gt;
&lt;p&gt;നഗരസഭാധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് വിള്ളലുണ്ടായത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-21 07:23:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മീൻ പൊരിച്ചതിൽ ഉപ്പ് കുറഞ്ഞു; ഷെഫിനെ കത്തിയെടുത്ത് വെട്ടി ഹോട്ടലുടമ</title>
        <link>https://nattuvartha.news/news/Regional/all/fish-fry-dispute-hotel-owner-attacked-chef-angamaly</link>
        <guid>https://nattuvartha.news/news/Regional/all/fish-fry-dispute-hotel-owner-attacked-chef-angamaly</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784617990_69693.jpg</url>
          <title>മീൻ പൊരിച്ചതിൽ ഉപ്പ് കുറഞ്ഞു; ഷെഫിനെ കത്തിയെടുത്ത് വെട്ടി ഹോട്ടലുടമ</title>
          <link>https://nattuvartha.news/news/Regional/all/fish-fry-dispute-hotel-owner-attacked-chef-angamaly</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞതിന് ഹോട്ടലുടമ ഷെഫിനെ വെട്ടി. എറണാകുളം അങ്കമാലി മീന്‍വിലാസം റസ്റ്ററന്റിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.ഷെഫായ കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്. ഇയാളുടെ കൈയില്‍ ആഴത്തില്‍ മുറിവേറ്റു. ഉടമയായ മുഹമ്മദ് ഉബൈസാണ് വെട്ടിയതെന്നാണ് പരാതി. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്.&lt;/p&gt;
&lt;p&gt;ഹോട്ടലിന്റെ നാല് ഉടമകളിൽ ഒരാളാണ് ഉബൈസ്. ഉബൈസ് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍ പൊരിച്ചത് ആവശ്യപ്പെടുകയായിരുന്നു. ഷെഫ് മീന്‍ ഫ്രൈ കൊടുത്തപ്പോള്‍ രുചിയില്ലെന്നും ഉപ്പ് കുറവുണ്ടെന്നും അത് ശരിയാക്കണമെന്നും ഉബൈസ് ആവശ്യപ്പെട്ടു. എന്നാൽ, ഹോട്ടലിന്റെ ഫ്രീസര്‍ ഏറെ നാളായി കേടാണെന്നും അത് ശരിയാക്കിത്തരാന്‍ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ല എന്നുമായിരുന്നു ഷെഫിന്റെ മറുപടി.ഇതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്ന് റിയാസ് അടുക്കളയിലേക്ക് മടങ്ങിയപ്പോള്‍ പ്രകോപിതനായ ഉടമ പിന്നാലെ ചെന്ന് കത്തിയെടുത്ത് കൈത്തണ്ടയില്‍ വെട്ടുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-21 07:10:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നിതിൻ രാജിന്റെ മരണം ഇനി പുതിയ സംഘം അന്വേഷിക്കും</title>
        <link>https://nattuvartha.news/news/Regional/all/nithin-raj-death-case-new-investigation-team</link>
        <guid>https://nattuvartha.news/news/Regional/all/nithin-raj-death-case-new-investigation-team</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784617536_111050.jpg</url>
          <title>നിതിൻ രാജിന്റെ മരണം ഇനി പുതിയ സംഘം അന്വേഷിക്കും</title>
          <link>https://nattuvartha.news/news/Regional/all/nithin-raj-death-case-new-investigation-team</link>
        </image>
        <description><![CDATA[&lt;p style=&quot;text-align:start;&quot;&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കേസ് അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പഴയ സംഘത്തിലെ ഉദ്യോഗസ്ഥരെയെല്ലാം മാറ്റും. ഡോ. റാമിനെ വിട്ടയച്ച സംഭവത്തിൽ നിതിൻ രാജിന്റെ കുടുംബം പ്രതികരണവുമായി എത്തിയിരിക്കുകയാണ്.ഡോ. റാമിനെ വിട്ടയച്ചത് പൊലീസുമായുള്ള ഒത്തുകളിയിലൂടെയെന്നാണ് നിതിൻ രാജിന്റെ സഹോദരി രാഖിയുടെ ആരോപണം.&amp;nbsp;&lt;/p&gt;
&lt;p style=&quot;text-align:left;&quot;&gt;&apos;ഹൈക്കോടതി ഇടപെട്ടതുകൊണ്ട് മാത്രമാണ് അറസ്റ്റ് നടന്നത്. ആളുകളെ ബോധിപ്പിക്കാനാണ് അറസ്റ്റ് നാടകം ഉണ്ടാക്കിയത്. സുപ്രീം കോടതി വരെ പോയ കേസിൽ വളരെ നിസാരമായാണ് പ്രതിക്ക് സൗകര്യം ചെയ്‌ത് കൊടുത്തത്. പ്രതിയുടെ കുടുംബക്കാർ വരെ അവിടെയുണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ചയാണ് ഉണ്ടായത്. കേസിനെക്കുറിച്ച് ചോദിക്കുമ്പോൾ പോലും കൃത്യമായി മറുപടി ലഭിച്ചിട്ടില്ല. പുതിയ സംഘത്തെ നിയോഗിച്ചതിൽ പ്രതീക്ഷയുണ്ട്. നീതികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്&apos; - രാഖി പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-21 07:02:36</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രാത്രി വീട്ടിൽനിന്നും ഇറങ്ങിപ്പോയ 17-കാരൻ ജീവനൊടുക്കി</title>
        <link>https://nattuvartha.news/news/Regional/all/17-year-old-student-suicide-kallara-thiruvananthapuram</link>
        <guid>https://nattuvartha.news/news/Regional/all/17-year-old-student-suicide-kallara-thiruvananthapuram</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784611765_929389.jpg</url>
          <title>രാത്രി വീട്ടിൽനിന്നും ഇറങ്ങിപ്പോയ 17-കാരൻ ജീവനൊടുക്കി</title>
          <link>https://nattuvartha.news/news/Regional/all/17-year-old-student-suicide-kallara-thiruvananthapuram</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;17-കാരൻ തൂങ്ങിമരിച്ച നിലയിൽ. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് ആത്മഹത്യ ചെയ്തത്. രാത്രി വീട്ടിൽനിന്നും ഇറങ്ങിപ്പോയ അഖിലിനായി വീട്ടുകാരും കൂട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം.യുവാവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. പിന്നാലെ സഹോദരൻ അക്ഷയ് അന്വേഷിച്ചിറങ്ങി. സുഹൃത്തുക്കളോട് അന്വേഷിച്ച് വരവെ കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയർകെയ്‌സ് ജനൽ കമ്പിയിൽ കെട്ടിത്തൂങ്ങി നിൽക്കുന്നത് കാണുകയായിരുന്നു.തുടർന്ന് അഖിലിനെ കെട്ടഴിച്ചിറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അഖിൽ +2 കഴിഞ്ഞ് നിൽക്കുകയായിരുന്നു. അഖിൽ ഒരു പെൺകുട്ടിയുമായി പ്രേമത്തിലായിരുന്നുവെന്നും അതിലുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും പോലീസ് പറയുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-21 05:26:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഡെങ്കിപ്പനി വ്യാപകം; കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്</title>
        <link>https://nattuvartha.news/news/Sections/all/dengue-fever-prevention-symptoms-health-alert</link>
        <guid>https://nattuvartha.news/news/Sections/all/dengue-fever-prevention-symptoms-health-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784611259_630432.jpg</url>
          <title>ഡെങ്കിപ്പനി വ്യാപകം; കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്</title>
          <link>https://nattuvartha.news/news/Sections/all/dengue-fever-prevention-symptoms-health-alert</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. ചെറിയ അളവ് വെള്ളത്തിൽപ്പോലും ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകും. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടനശീകരണം നടത്തിയാൽ മാത്രമേ പ്രതിരോധം സാധ്യമാകൂ.&lt;/p&gt;
&lt;p&gt;പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദ്ദി, വയറുവേദന, ശരീരഭാഗങ്ങളിൽനിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്തു മരവിക്കുക, തളർച്ച, രക്തസമ്മർദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഡെങ്കിപ്പനി ബാധിതർ പകൽസമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുകു വലയ്ക്കുള്ളിൽ ആയിരിക്കണം.ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
        <pubDate>2026-07-21 05:16:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഹൈക്കോടതിക്കുമുന്നിൽ ആത്മഹത്യാശ്രമം നടത്തി ദമ്പതികൾ</title>
        <link>https://nattuvartha.news/news/Regional/all/kochi-high-court-suicide-attempt</link>
        <guid>https://nattuvartha.news/news/Regional/all/kochi-high-court-suicide-attempt</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784610873_246850.jpg</url>
          <title>ഹൈക്കോടതിക്കുമുന്നിൽ ആത്മഹത്യാശ്രമം നടത്തി ദമ്പതികൾ</title>
          <link>https://nattuvartha.news/news/Regional/all/kochi-high-court-suicide-attempt</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;കേരള ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വച്ച് ഇരുവരും വിഷം കഴിക്കുകയായിരുന്നു.ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം നടന്നത്. വ്യാജപീഡനക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം.&amp;nbsp;&lt;/p&gt;
&lt;p&gt;കള്ളക്കേസിൽ കുടുക്കാൻ പൊലീസും പരാതിക്കാരിയായ യുവതിയുടെ ബന്ധുവായ ജഡ്‌ജിയും കൂട്ടുനിൽക്കുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. കേസ് ഒത്തുതീ‌ർപ്പാക്കാൻ 15 പവൻ ആവശ്യപ്പെട്ടുവെന്നും ദമ്പതികൾ പറയുന്നു. ഇതുസംബന്ധിച്ച് ദമ്പതികൾ ആംബുലൻസിനുള്ളിൽ വച്ച് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.ആത്മഹത്യാക്കുറിപ്പിൽ പൊലീസ് ഉദ്യോഗസ്ഥരുടെയും ജഡ്‌ജിയുടെയും പേര് പരാമർശിക്കുന്നുണ്ടെന്നാണ് വിവരം. വിനുവിന്റെ മുൻ സുഹൃത്തായ യുവതിയാണ് പീഡന പരാതി നൽകിയിരിക്കുന്നത്. വിനുവിനെയും ബിൻസിയെയും ആശുപത്രിയിലേയ്ക്ക് മാറ്റി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-21 05:11:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം: അവസാന വർഷ നഴ്സിങ് പരീക്ഷ പൂർത്തിയാക്കി മടങ്ങിയ വിദ്യാർഥിനി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/nursing-student-passes-away-ernakulam</link>
        <guid>https://nattuvartha.news/news/Regional/all/nursing-student-passes-away-ernakulam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784610331_891665.jpg</url>
          <title>ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം: അവസാന വർഷ നഴ്സിങ് പരീക്ഷ പൂർത്തിയാക്കി മടങ്ങിയ വിദ്യാർഥിനി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/nursing-student-passes-away-ernakulam</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം:  &lt;/strong&gt;ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പരവൂർ പൂതക്കുളം കൂനംകുളത്ത് സ്നേഹാലയത്തിൽ ടി.ബിജുവിന്റെയും ഷീജയുടെയും ഏക മകൾ ബി.എസ്.സ്നേഹയാണ് (22) മരിച്ചത്. മൈസൂരുവിൽ അവസാന വർഷ നഴ്സിങ് പരീക്ഷ പൂർത്തിയാക്കി കൊല്ലത്തേക്ക് ട്രെയിൻ മാർഗം വരികയായിരുന്നു സ്നേഹ.&lt;/p&gt;
&lt;p&gt;യാത്രയ്ക്കിടയിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് എസി കംപാർട്ട്മെന്റിലുണ്ടായിരുന്ന ഡോക്ടർ സ്നേഹയെ പരിശോധിക്കുകയും ചികിത്സ നൽകണമെന്ന് റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച പുലർച്ചെ ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസ് സ്നേഹയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-21 05:03:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഇന്നുമുതൽ ഓൺലൈൻ ടാക്സികൾ അനിശ്ചിതകാല സമരത്തിലേക്ക്</title>
        <link>https://nattuvartha.news/news/Regional/all/online-taxi-strike-in-kerala</link>
        <guid>https://nattuvartha.news/news/Regional/all/online-taxi-strike-in-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784609905_784506.jpg</url>
          <title>സംസ്ഥാനത്ത് ഇന്നുമുതൽ ഓൺലൈൻ ടാക്സികൾ അനിശ്ചിതകാല സമരത്തിലേക്ക്</title>
          <link>https://nattuvartha.news/news/Regional/all/online-taxi-strike-in-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി അനിശ്ചിത കാല സമരത്തിലേക്ക്. നിരക്ക് പരിഷ്കരിക്കുക, ബൈക്ക് ടാക്സി നിർത്തലാക്കുക എന്നിങ്ങനെ 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡ്രൈവർമാരുടെ സമരം. മുമ്പ് പ്രതിഷേധിച്ചതിനെ തുടർന്ന് കമ്പനികൾ നിരക്ക് വർധിപ്പിച്ചെങ്കിലും പിന്നീട് അത് പിൻവലിച്ചതാണ് നിലിവിൽ പണിമുടക്കിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചിരിക്കുന്നത്.&lt;/p&gt;
&lt;p&gt;കമ്പനികൾ ഉയർന്ന കമ്മീഷൻ ഈടാക്കുകയാണെന്നാണ് ഓൺലൈൻ ടാക്സികൾ ആരോപിക്കുന്നത്. ആയിരം രീപക്ക് ഓടിയാൽ 500 രൂപ കമ്പനി കമ്മീഷൻ എടുക്കുമെന്നും നഷ്ടത്തിലാണ് സർവിസ് നടത്തുന്നതെന്നുമാണ് ഡ്രൈവർമാർ പറയുന്നത്.പണിമുടക്കിന്‍റെ ഭാഗമായി ഊബർ, ഓല ,കേരള സവാരി, റാപ്പിഡോ എന്നീ കമ്പനികളുടെ കീഴിലുള്ള  ടാകിസികൾ ഓഫ് ലൈൻ ആക്കി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-21 04:55:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/former-student-in-muscat-fell-to-his-death-from-a-flat-in-kannur</link>
        <guid>https://nattuvartha.news/news/Regional/all/former-student-in-muscat-fell-to-his-death-from-a-flat-in-kannur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784608137_530225.jpg</url>
          <title>കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/former-student-in-muscat-fell-to-his-death-from-a-flat-in-kannur</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂര്‍: &lt;/strong&gt;കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു. മട്ടന്നൂര്‍ വായാന്തോട് എൽ.ഐ.സി ഓഫിസിനു സമീപം സമ്രത്തിന്റെ മകന്‍ അനീഖ് (17) ആണ് മരിച്ചത്. കക്കാട് ബെല്‍മെയര്‍ ഡൈനാസ്റ്റി ഫ്ലാറ്റിലെ പതിനേഴാം നിലയിലെ എഫ് ബ്ലോക്ക് ഭാഗത്ത് നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.&lt;/p&gt;
&lt;p&gt;തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കണ്ണൂര്‍ ഭവന്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ഇന്ത്യൻ സ്കുൾ മസ്കത്തിലെ പൂർവ വിദ്യാർഥിയായിരുന്നു. പിതാവ് സമ്രത്ത് മുൻ പ്രവാസിയാണ്. ഏതാനും വർഷം മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. അസീം സഹോദരനാണ്.&lt;/p&gt;]]></description>
        <pubDate>2026-07-21 04:27:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്നും ജ്വലിക്കുന്ന വിപ്ലവനക്ഷത്രം;വിഎസ് അച്യുതാനന്ദന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്</title>
        <link>https://nattuvartha.news/news/Politics/all/one-year-on-how-vs-achuthanandans-luminous-legacy-continues</link>
        <guid>https://nattuvartha.news/news/Politics/all/one-year-on-how-vs-achuthanandans-luminous-legacy-continues</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784607880_432785.jpg</url>
          <title>ഇന്നും ജ്വലിക്കുന്ന വിപ്ലവനക്ഷത്രം;വിഎസ് അച്യുതാനന്ദന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്</title>
          <link>https://nattuvartha.news/news/Politics/all/one-year-on-how-vs-achuthanandans-luminous-legacy-continues</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം :&lt;/strong&gt; സിപിഎം സ്ഥാപക നേതാക്കളിലൊരാളും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ ഓർമയായിട്ട് ഇന്ന് ഒരു വർഷം. ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന വിഎസിന്റെ അസാന്നിധ്യം അടയാളപ്പെടുത്തിയ ഒരു വർഷമാണു കഴിഞ്ഞുപോയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എക്കാലത്തെയും കനത്ത തോൽവിയേറ്റു വാങ്ങി പാർട്ടിയും മുന്നണിയും കിതയ്ക്കുമ്പോൾ, തിരിച്ചുവരവ് ആഗ്രഹിക്കുന്നവർ അതിനു വഴിയായി വിഎസിന്റെ പോരാട്ടങ്ങളിലേക്കു കൂടിയാണു വിരൽചൂണ്ടുന്നത്.&lt;/p&gt;
&lt;p&gt;പത്മവിഭൂഷൺ പുരസ്കാരം മരണാനന്തരം ലഭിച്ചെങ്കിലും പാർട്ടിയോട് ആലോചിച്ചശേഷം കുടുംബം അതു നിരസിക്കുകയായിരുന്നു. 1923 ഒക്ടോബർ 20നു ജനിച്ച വിഎസ്, 101–ാം വയസ്സിൽ 2025 ജൂലൈ 21നാണു വിടവാങ്ങിയത്. എട്ടു പതിറ്റാണ്ടിലേറെ നീണ്ട സമരജീവിതത്തിന് ഉചിതമായ സ്മാരകമൊരുക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ, വിഎസ് അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ നിർമിച്ച വിഎസ് സ്മാരകം ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് വലിയചുടുകാട്ടിൽ നടക്കുന്ന റാലിയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ശിൽപി ഉണ്ണി കാനായി നിർമിച്ച, വിഎസിന്റെ അർധകായ പ്രതിമ ഇന്ന് പറവൂർ വേലിക്കകത്തെ വീട്ടുവളപ്പിൽ സ്ഥാപിക്കും. സംസ്ഥാനമെങ്ങും ചരമവാർഷികാചരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-21 04:21:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോഴിക്കോട്ടെ ബിജുവിന്റെ കൊലപാതകം; ബന്ധുവായ 22കാരൻ പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/biju-murder-case-accused-suspected-in-custody</link>
        <guid>https://nattuvartha.news/news/Regional/all/biju-murder-case-accused-suspected-in-custody</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784607272_35719.jpg</url>
          <title>കോഴിക്കോട്ടെ ബിജുവിന്റെ കൊലപാതകം; ബന്ധുവായ 22കാരൻ പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/biju-murder-case-accused-suspected-in-custody</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; നഗരമധ്യത്തിലെ വീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ബന്ധു കസ്റ്റഡിയിൽ. പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവാണ് (38) കൊല്ലപ്പെട്ടത്. കേസിൽ കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ 22കാരനാണ് കസ്റ്റഡിയിലായതെന്നാണ് വിവരം.പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മുൻപ് മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബിജുവും ബന്ധുക്കളും ചേർന്നായിരുന്നു ബലമായി ആശുപത്രിയിൽ കൊണ്ടുപോയത്. ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.&lt;/p&gt;
&lt;p&gt;&amp;nbsp;യുവാവിന്റെ കയ്യിലെ പരിക്കും സിസിടിവി ദൃശ്യങ്ങളുമാണ് നിർണായകമായത്. ബിജുവിന്റെ ഫോണും സ്‌കൂട്ടറിന്റെ താക്കോലും മുറിയുടെ താക്കോലും ഇയാൾ കൈക്കലാക്കിയിരുന്നു. ബിജുവിന്റെ മൃതദേഹം ഞായറാഴ്‌ച പാളയത്തെ തറവാട് വീട്ടിലെത്തിച്ചപ്പോഴും 22കാരൻ അവിടെയെത്തിയിരുന്നു. അന്ന് കൈകളിലും മറ്റും പരിക്കുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.&lt;/p&gt;]]></description>
        <pubDate>2026-07-21 04:09:36</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുക്രൈനിൽ ചരക്ക് കപ്പലിനുനേരെ റഷ്യൻ ആക്രമണം; കാസർകോട് സ്വദേശിയടക്കം പത്തുപേർ കൊല്ലപ്പെട്ടു</title>
        <link>https://nattuvartha.news/news/International/all/kasaragod-native-akhil-joyan-killed-odessa-port-attack</link>
        <guid>https://nattuvartha.news/news/International/all/kasaragod-native-akhil-joyan-killed-odessa-port-attack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784606854_125411.jpg</url>
          <title>യുക്രൈനിൽ ചരക്ക് കപ്പലിനുനേരെ റഷ്യൻ ആക്രമണം; കാസർകോട് സ്വദേശിയടക്കം പത്തുപേർ കൊല്ലപ്പെട്ടു</title>
          <link>https://nattuvartha.news/news/International/all/kasaragod-native-akhil-joyan-killed-odessa-port-attack</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കീവ്:&lt;/strong&gt; യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ നാലു ഇന്ത്യക്കാർ ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കാസർകോട് സ്വദേശിയായ അഖിൽ ജോയൻ (26) എന്ന മർച്ചന്റ് നേവി ജീവനക്കാരനുമുണ്ട്. മരിച്ച മറ്റു ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശികളായ ജോയൻ-സാലി ദമ്പതികളുടെ മകനാണ് അഖിൽ.&amp;nbsp;&lt;/p&gt;
&lt;p&gt;ധാന്യം കയറ്റി പോകുകയായിരുന്ന &apos;ഗോൾഡൻ ലിയോ&apos; എന്ന  ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യൻ-സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ ഒമ്പത് പേർ കപ്പൽ ജീവനക്കാരും ഒരാൾ യുക്രൈനിലെ ഹാർബർ പൈലറ്റുമാണ്.കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരിൽ എട്ടുപേരെ യുക്രൈനിയൻ നാവകസേന രക്ഷപ്പെടുത്തി. ഇവരിൽ പരിക്കേറ്റ ചിലരെ ഒഡേസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;17 ജീവനക്കാരിൽ അഞ്ച് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ആക്രമണത്തിൽ അകപ്പെട്ടവർക്ക് എല്ലാ സാഹായവും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.&apos;വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും നിരപരാധികളായ സാധാരണ ജീവനക്കാരെ അപകടപ്പെടുത്തുന്നതും നിന്ദ്യമാണെന്നും ഒഴിവാക്കേണ്ടതാണെന്നും ഞങ്ങൾ ഒരിക്കൽ കൂടി പറയുന്നു&apos; മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഒഡേസ തുറമുഖത്തുനിന്ന് ചോളം കയറ്റി പുറപ്പെട്ട കപ്പലിന് നേരെ റഷ്യൻ യുദ്ധവിമാനങ്ങൾ മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുക്കുകയായിരുന്നു. തുർക്കി ഉടമസ്ഥതയിലുള്ളതും ഗിനിയ-ബിസാവു പതാക ഘടിപ്പിച്ചതുമായ കപ്പലാണിത്. മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് കപ്പൽ നിയന്ത്രിച്ചിരുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-21 04:05:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നസീബ് മൻസിൽ അമ്മദ് നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/keezhariyoor-naseeb-mansil-ammadh-passes-away</link>
        <guid>https://nattuvartha.news/news/Sections/all/keezhariyoor-naseeb-mansil-ammadh-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784549476_108537.jpg</url>
          <title>നസീബ് മൻസിൽ അമ്മദ് നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/keezhariyoor-naseeb-mansil-ammadh-passes-away</link>
        </image>
        <description><![CDATA[&lt;p&gt;കീഴരിയൂർ : നസീബ് മൻസിൽ അമ്മദ് നിര്യാതനായി. പരേതയായ ജമീല ചാലിൽ, ഷക്കീല  എന്നിവർ ഭാര്യമാരാണ്. മക്കൾ; ജാസിം (ബഹ്‌റിൻ), ജാസിദ് ( ഫറോക്ക് കോളേജ് ), ജസില (ആനവാതിക്കൽ), ഷാമിൽ. മരുമക്കൾ; ഹർഷാദ് ആന വാതിക്കൽ (ദുബായ്), ഹർഷിന രാമല്ലൂർ, ഷിബില മാവൂർ.&lt;/p&gt;]]></description>
        <pubDate>2026-07-20 12:08:23</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഹരിത ഭവന പ്രചാരണത്തിനായി കലാസാംസ്കാരിക കൂട്ടായ്മയും</title>
        <link>https://nattuvartha.news/news/Regional/all/payyoli-muncipality-haritha-bhavanam-mission</link>
        <guid>https://nattuvartha.news/news/Regional/all/payyoli-muncipality-haritha-bhavanam-mission</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784549247_795079.jpg</url>
          <title>ഹരിത ഭവന പ്രചാരണത്തിനായി കലാസാംസ്കാരിക കൂട്ടായ്മയും</title>
          <link>https://nattuvartha.news/news/Regional/all/payyoli-muncipality-haritha-bhavanam-mission</link>
        </image>
        <description><![CDATA[&lt;p&gt;പയ്യോളി: നഗരസഭയുടെ ഹരിതഭവനം പദ്ധതി ജന മനസ്സുകളിൽ എത്തിക്കാനായി കലാസാംസ്കാരിക കൂട്ടായ്മയും രംഗത്തെത്തി. എഴുത്തുകാരും, നാടക പ്രതിഭകളും, അഭിനേതാക്കളും, ഗായകരും, ചിത്രകാരന്മാരും അടങ്ങുന്ന ടീമാണ് പരിസ്ഥിതി സംഘവുമായി കൈകോർക്കാനായി ഒത്തുചേർന്നത്. കൂട്ടായ്മക്കായുള്ള ശില്പശാല മഹാത്മാ  ട്രസ്റ്റ് ഹാളിൽ  പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സെക്രട്ടറി വിജയൻ പെരിങ്ങാട് പദ്ധതി വിശദീകരണം നടത്തി. പ്രസിഡൻറ് വടയക്കണ്ടി നാരായണൻ, ഇരിങ്ങൽ അനിൽകുമാർ,  മുൻ കൗൺസിലർ അബ്ദു റസാഖ് ,രാജൻ കൊളാവിപ്പാലം ,മുസദിഖ് പയ്യോളി, കെ.പി.വഹാബ് എന്നിവർ സംസാരിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;തെരുവുനാടകം, മാജിക് ഷോ, ചിത്രരചന , നാടൻ പാട്ട് ,മാപ്പിളപ്പാട്ട് തുടങ്ങിയ രൂപങ്ങളിൽ പ്രചരണം കൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. കലാ സാഹിത്യ സംഘത്തിന്റെ നേതാവായി സി.സി ചന്ദ്രനെയും, ഉപ നേതാവായി പ്രശോഭ് മേലടിയേയും, മാനേജരായി ദിലീപ് കീഴൂരിനെയും തിരഞ്ഞെടുത്തു.  ഇബ്രാഹിം തിക്കോടി, ജയൻ മൂരാട്, എസ് .അശോക് കുമാർ, ശ്രീജില കീഴൂർ, സമീറ മൂരാട് ,വി.വി രാമേന്ദ്രൻ, എൻ. ടി മുജീബ് ,അജിത്ത് പുന്നോളി എന്നിവർ നേതൃത്വം നൽകി. പൊതുസ്ഥലങ്ങളിലും ഡിവിഷൻ, ട്രസ്റ്റ് കൺവെൻഷനുകളിലുമായി പരിപാടി അവതരിപ്പിക്കാനും തീരുമാനിച്ചു&lt;/p&gt;]]></description>
        <pubDate>2026-07-20 12:05:12</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ലോകകപ്പ് ആവേശത്തിൽ എടച്ചേരിയും; വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു</title>
        <link>https://nattuvartha.news/news/Regional/all/edachery-world-cup-final-matches</link>
        <guid>https://nattuvartha.news/news/Regional/all/edachery-world-cup-final-matches</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784548965_746364.jpg</url>
          <title>ലോകകപ്പ് ആവേശത്തിൽ എടച്ചേരിയും; വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു</title>
          <link>https://nattuvartha.news/news/Regional/all/edachery-world-cup-final-matches</link>
        </image>
        <description><![CDATA[&lt;p&gt;എടച്ചേരി: ലോകകപ്പ് സമാപന ദിവസം ഫുട്ബോളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയവും ഡി വൈ എഫ് ഐയും ഫൈനൽ മാമാങ്കം ഉത്സവമാക്കി. യു. പി. ഹൈസ്കൾ വിദ്യാർത്ഥികൾക്കായി ചിത്രരചനമത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ആൻസിയ വി ആർ ഒന്നാം സ്ഥാനവും സാൻവികൃഷ്ണ രണ്ടാം സ്ഥാനവും യു.പി വിഭാഗത്തിൽ സെറ ഒന്നാം സ്ഥാനവും ജാനി എ ബി രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തിൽ നഭസ്സ് ജെ.എച്ച് ഒന്നാം സ്ഥാനവും സെയാൻ രണ്ടാംസ്ഥാനവും നേടി.&amp;nbsp;&lt;/p&gt;
&lt;p&gt;ഷൂട്ട് ഔട്ട് മത്സരം പഞ്ചായത്ത് പ്രസിഡൻ്റ് ടി വി ഗോപാലൻ ഉൽഘാടനം ചെയ്തു. ഷൂട്ട് മത്സരത്തിൽ അനസ് പി വിജയിയായി. തുടർന്ന് ഇറാനിയൻ സിനിമയായ ഓഫ് സൈഡ് പ്രദർശിപ്പിച്ചു. ഫൈനൽ മത്സരം കമ്മ്യൂണിറ്റിഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. വിജയികൾക്ക് രഥുൻ രാജ് കെ. സി, പ്രേമചന്ദ്രൻ കെ.ടി. കെ,രാജീവ് വള്ളിൽ, കെ. ഹരീന്ദ്രൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കാർത്തിക്ക് സുരേന്ദ്രൻ, ജിജീഷ് സി.കെ, സജിലേഷ് എം, അശ്വന്ത് എം, അതുൽ കെ. ടി. കെ,കെ. രാമചന്ദ്രൻ എന്നിവർ വിവിധമത്സരങ്ങൾ നിയന്ത്രിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-20 11:59:38</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>വഴിയോര കച്ചവടക്കാരുടെ സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പിലാക്കണം; ഐ. എൻ. ടി. യു. സി</title>
        <link>https://nattuvartha.news/news/Regional/all/vatakara-intuc-footpath-workers-association</link>
        <guid>https://nattuvartha.news/news/Regional/all/vatakara-intuc-footpath-workers-association</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784548168_506052.jpg</url>
          <title>വഴിയോര കച്ചവടക്കാരുടെ സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പിലാക്കണം; ഐ. എൻ. ടി. യു. സി</title>
          <link>https://nattuvartha.news/news/Regional/all/vatakara-intuc-footpath-workers-association</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ദേശീയപാത മേഖലയിൽ ഉള്ള അഴിയൂർ, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള വഴിയോര കച്ചവടക്കാർക്ക് തൊഴിൽ സംരക്ഷണ നിയമ പദ്ധതി നടപ്പിലാക്കണമെന്ന് ഐ എൻ ടി യു സി. വഴിയോര കച്ചവടക്കാരുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒട്ടനവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമ്പോൾ നഗരസഭയും പഞ്ചായത്ത് അധികൃതരും വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കുവാൻ രംഗത്ത് വരുന്ന നടപടി അവസാനിപ്പിക്കണമെന്ന് ജനറൽ വർകേഴ്സ് ഫുട്പാത്ത് തട്ടുകട സെക്ഷൻ ഐ. എൻ. ടി. യു. സി. താലൂക്ക് കൺവെൻഷൻ ആവശ്യപെട്ടു. വടകര നഗരസഭാ അധികൃതർ സംരക്ഷണ നിയമത്തിന്റെ മറവിൽ രാഷ്ട്രിയം നോക്കുന്ന രീതി അവസാനിപ്പിക്കണമെന്നും നേഷണൽ ഹൈവെയുടെ പണി ഉടൻ പൂർത്തീകരിക്കണമെന്നും ഹൈവെയുടെ പേരിൽ അധികൃതർ തൊഴിലാളികളെ വഴിയാധാരമാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും  കൺവെൻഷൻ ആവിശ്യപെട്ടു. തൊഴിൽ സംരക്ഷിക്കുവാൻ ശക്തമായ സമരവുമായി രംഗത്ത് ഇറങ്ങുവാൻ യോഗം തീരുമാനിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;സംഘടന ജില്ലാ പ്രസിഡന്റ് കെ. എൻ. എ. അമീറിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ ഡി. സി. സി. ജനറൽ സെക്രട്ടറി സി. കെ വിശ്വനാഥൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീശൻ കുരിയാടി, യൂണിയൻ കാർഡ് വിതരണം ചെയ്തു.പി ദസ്തകീർ, കെ. പി നജീബ്, നാരായണനഗരം പത്മനാഭൻ, പി. സി റഫീഖ്, പ്രദിപ്പൻ മടപള്ളി, സെലിം കോട്ടക്കൽ, വി. കെ ഷംസീർ, പി. പി കുഞ്ഞിപാത്തു, ആർ. വി ഇസ്‌മെയിൽ, ആർ. സി ഷംസീർ, എന്നിവർ സംസാരിച്ചു മുസ്തഫ മുകച്ചേരി സ്വഗതവും, പി. ടി മജീദ് നന്ദിയും പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-20 11:47:28</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഉമ്മൻചാണ്ടി അനുസ്മരണം നടത്തി</title>
        <link>https://nattuvartha.news/news/Regional/all/vanimel-oommen-chandy-memorial-congress</link>
        <guid>https://nattuvartha.news/news/Regional/all/vanimel-oommen-chandy-memorial-congress</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784547594_169715.jpg</url>
          <title>ഉമ്മൻചാണ്ടി അനുസ്മരണം നടത്തി</title>
          <link>https://nattuvartha.news/news/Regional/all/vanimel-oommen-chandy-memorial-congress</link>
        </image>
        <description><![CDATA[&lt;p&gt;നാദാപുരം: വാണിമേല്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജമാൽ കോരങ്കോട് ഉദ്ഘാടനം ചെയ്തു. എൻ കെ മുത്തലിബ് അധ്യക്ഷത വഹിച്ചു. കെ കുഞ്ഞാലി, അനസ് നങ്ങാണ്ടി,എം ടി ഹരിദാസൻ, ഷെബി സെബാസ്റ്റ്യൻ, കെ പി മൊയ്തു ഹാജി, യുപി ജയേഷ് കുമാർ, കെ ബാലകൃഷ്ണൻ, ശോഭ എം കെ, ഡോൺ തോമസ്, രവി വയലില്‍, ലത്തീഫ് കുണ്ടിൽ എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-20 10:52:22</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>മുൻ മന്ത്രി കെ ചന്ദ്രശേഖൻ അനുസ്മരണം ആഗസ്റ്റ് 15 ന്</title>
        <link>https://nattuvartha.news/news/Regional/all/vatakara-k-chandra-sekharan-memorial-program</link>
        <guid>https://nattuvartha.news/news/Regional/all/vatakara-k-chandra-sekharan-memorial-program</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784544585_360897.jpg</url>
          <title>മുൻ മന്ത്രി കെ ചന്ദ്രശേഖൻ അനുസ്മരണം ആഗസ്റ്റ് 15 ന്</title>
          <link>https://nattuvartha.news/news/Regional/all/vatakara-k-chandra-sekharan-memorial-program</link>
        </image>
        <description><![CDATA[&lt;p&gt;വടകര: പ്രമുഖ സോഷ്യലിസ്റ്റും മുൻ വിദ്യാഭ്യാസം - നിയമം - പാർലിമെന്ററി കാര്യവകുപ്പ് - റവന്യൂമന്ത്രിയും പ്രഗൽഭ അഭിഭാഷകനും ദീർഘകാലം വടകര എം.എൽ.എയുമായിരുന്ന കെ. ചന്ദ്രശേഖരന്റെ ഇരുപതാം ചരമവാർഷികം രാഷ്ട്രീയ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിക്കും. പരിപാടി നടത്തിപ്പിനായ് ചേർന്ന സ്വാഗത സംഘം രൂപീകരണയോഗം ആർ.ജെ.ഡി. ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.&amp;nbsp;&lt;/p&gt;
&lt;p&gt;മണ്ഡലം പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.രാജൻ, യുവജനത സംസ്ഥാന പ്രസിഡണ്ട് പ്രഭീഷ് ആദിയൂർ, സി. കുമാരൻ, പി.കെ.കുഞ്ഞിക്കണ്ണൻ, മഹേഷ് ബാബു എൻ.പി., അഭിനന്ദ് എൻ.എം, എം.സതി, വി.പി. നാണു, രാജൻ പറമ്പത്ത്, കിരൺജിത്ത് കെ, വടകര മുൻസിപ്പൽ കൗൺസിലർ ശശി പതേരി എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ സ്വാഗതവും രഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി. കുമാരൻ(ചെയർമാൻ), പ്രസാദ് വിലങ്ങിൽ(ജനറൽ കൺവീനർ) ,വി.പി. നാണു(ഖജാൻജി ).&lt;/p&gt;]]></description>
        <pubDate>2026-07-20 10:47:27</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>മേഖലാ പാലിയേറ്റീവ് ചർച്ചാ സംഗമം</title>
        <link>https://nattuvartha.news/news/Regional/all/vatakara-palliative-discussion-meet</link>
        <guid>https://nattuvartha.news/news/Regional/all/vatakara-palliative-discussion-meet</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784544005_645518.jpg</url>
          <title>മേഖലാ പാലിയേറ്റീവ് ചർച്ചാ സംഗമം</title>
          <link>https://nattuvartha.news/news/Regional/all/vatakara-palliative-discussion-meet</link>
        </image>
        <description><![CDATA[&lt;p&gt;വടകര : &quot;മികവുറ്റ സംഘാടനം അന്തസുറ്റ പരിചരണത്തിന്&quot; എന്ന വിഷയവുമായി ബന്ധപ്പെട്ട കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് വടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു. വടകര കൊപ്ര ഭവനിൽ നടന്ന പരിപാടി ഐ. എ.പി.സി. വൈസ് ചെയർമാൻ അബ്ദുൽമജീദ് നരിക്കുനി ഉദ്ഘാടനം ചെയ്തു.&amp;nbsp;&lt;/p&gt;
&lt;p&gt;ഹോം കെയർ ,സംഘാടനം ,പരിശീലനം ,പാലിയേറ്റീവിന്റെ വർത്തമാനവും ഭാവിയും എന്നീ വിഷയങ്ങളിൽ ഊന്നിയ ചർച്ചാ സംവാദത്തിൽ വടകര മേഖലയിലെ 12 ക്ലിനിക്കുകളിൽ നിന്നും പ്രധാന ഭാരവാഹികളും വളണ്ടിയർമാരും പങ്കെടുത്തു. ചെയർമാൻ കെ.ഹേമചന്ദ്രൻ  അദ്ധ്യക്ഷത വഹിച്ചു. കിപ്പ് ജനറൽ സെക്രട്ടറി എം.കെ. കുഞ്ഞമ്മദ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി എം .പി .അബ്ദുൾ റഷീദ്, കിപ്പ് ചെയർമാൻ നിസാർ അഹമ്മദ് ബിജുമോൻ , പി അബ്ദുള്ള,  ഇസ്മായിൽ മൂസ്സ എന്നിവർ പ്രസംഗിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-20 10:34:57</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>വെമ്പായം ബാർ ആക്രമണം; പൊള്ളലേറ്റ ഒരാൾ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/vembayam-bar-attack-death</link>
        <guid>https://nattuvartha.news/news/Regional/all/vembayam-bar-attack-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784542773_127505.jpg</url>
          <title>വെമ്പായം ബാർ ആക്രമണം; പൊള്ളലേറ്റ ഒരാൾ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/vembayam-bar-attack-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പ്രതി അനീഷിനെ മർദിച്ച നവാസാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. തേക്കട കാരംകോട് രാമൻപറമ്പ് കുട്ടതട്ടി സ്വദേശിയാണ് നവാസ്. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ.&lt;/p&gt;
&lt;p&gt;ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ അനീഷ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. പൊള്ളലേറ്റ മറ്റുള്ളവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.&lt;/p&gt;]]></description>
        <pubDate>2026-07-20 10:17:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/palakkad-infant-death</link>
        <guid>https://nattuvartha.news/news/Regional/all/palakkad-infant-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784542430_115045.jpg</url>
          <title>മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/palakkad-infant-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്:&lt;/strong&gt; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. കാരാകുറുശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്, ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്.&lt;/p&gt;
&lt;p&gt;പാൽ കുടിച്ചശേഷം കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഉടൻതന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്.&lt;/p&gt;]]></description>
        <pubDate>2026-07-20 10:11:45</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തലസ്ഥാനം യുദ്ധക്കളം;സിജെപി പാർലമെന്റ് സമരത്തിൽ സംഘർഷം</title>
        <link>https://nattuvartha.news/news/Regional/all/cjp-protest-abhijeet-deepke-in-police-custody</link>
        <guid>https://nattuvartha.news/news/Regional/all/cjp-protest-abhijeet-deepke-in-police-custody</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784542167_42077.jpg</url>
          <title>തലസ്ഥാനം യുദ്ധക്കളം;സിജെപി പാർലമെന്റ് സമരത്തിൽ സംഘർഷം</title>
          <link>https://nattuvartha.news/news/Regional/all/cjp-protest-abhijeet-deepke-in-police-custody</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പാർലമെന്റ്സമരത്തിൽ സംഘർഷം. സമീപകാലത്തൊന്നും ഒരു സമരം പാർലമെന്റ് ഗേറ്റിന് ഇത്രയും അടുത്തെത്തിയിട്ടില്ല. ഇതോടെ പാർലമെന്റിന്റെ മുഴുവൻ ഗേറ്റുകളും അടച്ച് അകത്തേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. അകത്തുള്ളവരെ പുറത്തേക്ക് പോകാനും അനുവദിച്ചില്ല.&amp;nbsp;&lt;/p&gt;
&lt;p&gt;ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി തുടങ്ങിയവർ പാർലമെന്റിൽ ഉണ്ട്. സിജെപി ആഹ്വാനത്തെത്തുടർന്ന് യുവാക്കൾ ഉച്ചയോടെ വീണ്ടും പാർലമെന്റിന് സമീപം തടിച്ചുകൂടി. മുദ്രാവാക്യം വിളികളുമായി റെയിൽ ഭവന്റെ സമീപത്തുനിന്നെത്തിയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അഭിജീത്ത് ദീപ്‌കെയെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് സിജെപി വക്താവ് പറയുന്നത്. ജെ പി നദ്ദയുമായി പത്ത് മിനിട്ടോളം കൂടിക്കാഴ്‌ച നടത്തിയതായും സിജെപി നേതാക്കൾ പറഞ്ഞു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-20 10:06:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്റർ‌നെറ്റും കട്ട്: സർക്കാർ സ്കൂളുകളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തിലാക്കി</title>
        <link>https://nattuvartha.news/news/Regional/all/kerala-kfon-school-internet-service-stopped</link>
        <guid>https://nattuvartha.news/news/Regional/all/kerala-kfon-school-internet-service-stopped</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784538128_893891.jpg</url>
          <title>ഇന്റർ‌നെറ്റും കട്ട്: സർക്കാർ സ്കൂളുകളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തിലാക്കി</title>
          <link>https://nattuvartha.news/news/Regional/all/kerala-kfon-school-internet-service-stopped</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാന സർക്കാർ സ്കൂളുകൾക്ക് നൽകിവന്നിരുന്ന സൗജന്യ കെ ഫോൺ ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ഇനിമുതൽ ബിൽ അടക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രം സേവനം നൽകിയാൽ മതിയെന്ന് കെ ഫോൺ അധികൃതർ ഇമെയിൽ വഴി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.&lt;/p&gt;
&lt;p&gt;ഇതോടെ 6000 ലധികം സർക്കാർ സ്കൂളുകളിലെ ഇന്റർനെറ്റ് സേവനം നിർത്തുന്ന സ്ഥിതിയായി. ഒരു ഓഫീസിനും ഇനി മുതൽ സൗജന്യ സേവനം നൽകില്ലെന്നും കെ ഫോൺ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് ആവശ്യമെങ്കിൽ സ്കൂളുകൾ കെ ഫോണുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.2018 മുതലാണ് കെ ഫോൺ സേവനം ആരംഭിച്ചത്. എല്ലാവർക്കും വളരെ കുറഞ്ഞ ചെലവിലും ഗുണമേന്മയുള്ളതുമായി ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാരാണ് പദ്ധതി നടപ്പിലാക്കിയത്. സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു ഇത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-20 09:00:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത ;വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/rain--in-kerala-yellow-alert</link>
        <guid>https://nattuvartha.news/news/Regional/all/rain--in-kerala-yellow-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784537694_888630.jpg</url>
          <title>അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത ;വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/rain--in-kerala-yellow-alert</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2026-07-20 08:53:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു ; നാലുപേർ നീന്തി രക്ഷപ്പെട്ടു</title>
        <link>https://nattuvartha.news/news/Regional/all/fisherman-dies-boat-capsized-south-thumba-coast</link>
        <guid>https://nattuvartha.news/news/Regional/all/fisherman-dies-boat-capsized-south-thumba-coast</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784533774_318760.jpg</url>
          <title>വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു ; നാലുപേർ നീന്തി രക്ഷപ്പെട്ടു</title>
          <link>https://nattuvartha.news/news/Regional/all/fisherman-dies-boat-capsized-south-thumba-coast</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വിഴിഞ്ഞം (തിരുവനന്തപുരം)&lt;/strong&gt;: സൗത്ത് തുമ്പ കടപ്പുറത്തുനിന്ന് മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് തൊഴിലാളികളിൽ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു. വലിയവേളി അലീന നിവാസിൽ ജോൺ ബോസ്‌കോ (61) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 4.45 ഓടെയാണ് അപകടം. വള്ളത്തിന്റെ ഉടമ അജി, തോമസ്, ഔസേപ്പ്, സഞ്ജീവ് എന്നിവർക്കൊപ്പമാണ് ജോൺ ബോസ്‌കോയും പോയത്. പെട്ടെന്നുണ്ടായ തിരയിൽപ്പെട്ട് ഇവരുടെ വള്ളം മറിയുകയായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വെള്ളത്തിൽ വീണ ഇവർ നീന്തിക്കയറിയെങ്കിലും ജോൺ ബോസ്‌കോ തിരയിൽപ്പെട്ട് അവശനായിരുന്നു. ഒപ്പമുള്ളവരെത്തി ജോൺ ബോസ്‌കോയെ കരയിലെത്തിച്ചു. തുടർന്ന് ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-20 07:47:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;കോടതിവിധിയിൽ സന്തോഷം,&apos; വധശിക്ഷ നടപ്പിലാകുന്നതുവരെ ഭയമുണ്ടാകുമെന്നും സുധാകരന്റെ മക്കൾ</title>
        <link>https://nattuvartha.news/news/Regional/all/nenmara-double-murder-case-chenthamara-death-sentence-victims-children-react</link>
        <guid>https://nattuvartha.news/news/Regional/all/nenmara-double-murder-case-chenthamara-death-sentence-victims-children-react</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784532667_157120.jpg</url>
          <title>&apos;കോടതിവിധിയിൽ സന്തോഷം,&apos; വധശിക്ഷ നടപ്പിലാകുന്നതുവരെ ഭയമുണ്ടാകുമെന്നും സുധാകരന്റെ മക്കൾ</title>
          <link>https://nattuvartha.news/news/Regional/all/nenmara-double-murder-case-chenthamara-death-sentence-victims-children-react</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്&lt;/strong&gt;: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം സംരക്ഷിക്കപ്പെട്ടെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. ചെന്താമരയുടെ വധശിക്ഷ നടപ്പിലാകുന്നതുവരെ ഉള്ളിൽ ഭയമുണ്ടാകുമെന്നും ബന്ധുക്കളില്ലാതെ  നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ പേടിയാണെന്നും അവർ പറഞ്ഞു.&lt;/p&gt;
&lt;p&gt;&apos;തൂക്കുകയർ കിട്ടുമെന്ന് വിചാരിച്ചു.കിട്ടി. അതിൽ സന്തോഷമുണ്ട്. പക്ഷേ, അയാൾ ജയിൽ ചാടുമോയെന്ന ഭയമുണ്ട്. ചെന്താമര മരിക്കുന്നതുവരെയും ആ ഭയമുണ്ടാകും. അയാൾ ഒരാളെ മാത്രമല്ലല്ലോ കൊന്നത്. അച്ഛൻ, അച്ഛമ്മ അങ്ങനെ എല്ലാവരെയും കൊന്നില്ലേ?&apos;- സുധാകന്റെ മക്കൾ കണ്ണീരടക്കാനാകെ പറയുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-20 07:26:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രാണിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന രാജേഷ് ശർമ ആശുപത്രി വിട്ടു</title>
        <link>https://nattuvartha.news/news/Entertainment/all/rajesh-sharma-bitten-by-insect-fauji-shoot-discharged-from-hospital</link>
        <guid>https://nattuvartha.news/news/Entertainment/all/rajesh-sharma-bitten-by-insect-fauji-shoot-discharged-from-hospital</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784531894_663818.jpg</url>
          <title>പ്രാണിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന രാജേഷ് ശർമ ആശുപത്രി വിട്ടു</title>
          <link>https://nattuvartha.news/news/Entertainment/all/rajesh-sharma-bitten-by-insect-fauji-shoot-discharged-from-hospital</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;ഭാസ് നായകനാകുന്ന &apos;ഫൗജി&apos; എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന നടൻ രാജേഷ് ശർമ ആശുപത്രി വിട്ടു. കൊൽക്കത്തയിലെ ധകൂരിയ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം മുംബൈയിലെ വസതിയിൽ തിരിച്ചെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം വീണ്ടും ചിത്രീകരണത്തിൽ പങ്കാളിയാകും.&lt;/p&gt;
&lt;p&gt;വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് ബി.എൻ. തിവാരിയാണ് നടന്റെ ആരോഗ്യനില മെച്ചപ്പെട്ട വിവരം സ്ഥിരീകരിച്ചത്. കൊൽക്കത്തയിലെ ആശുപത്രിവാസത്തിന് ശേഷം അദ്ദേഹം മുംബൈയിൽ തിരിച്ചെത്തി. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിനെ തുടർന്ന് ചില സങ്കീർണതകൾ ഉണ്ടായിരുന്നു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ബി.എൻ. തിവാരി അറിയിച്ചു.&lt;/p&gt;
&lt;p&gt;ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ &apos;ഫൗജി&apos;യുടെ ചിത്രീകരണം പൂർത്തിയായ ശേഷം സാങ്കേതിക പ്രവർത്തകരുമായി സംസാരിച്ചുനിൽക്കുമ്പോഴാണ് രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റത്. തുടക്കത്തിൽ ഇത് നിസ്സാരമായി തള്ളിക്കളഞ്ഞെങ്കിലും കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയ്ക്കിടെ അദ്ദേഹത്തിന് കടുത്ത പനിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു&lt;/p&gt;]]></description>
        <pubDate>2026-07-20 07:14:11</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുഖ്യമന്ത്രി വിജയിക്ക് ഭീഷണി; ഡിഎംകെ എംഎല്‍എ അറസ്റ്റില്‍</title>
        <link>https://nattuvartha.news/news/Politics/all/dmk-mla-gv-markandeyan-arrested-over-threat-against-vijay</link>
        <guid>https://nattuvartha.news/news/Politics/all/dmk-mla-gv-markandeyan-arrested-over-threat-against-vijay</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784531347_728957.jpg</url>
          <title>മുഖ്യമന്ത്രി വിജയിക്ക് ഭീഷണി; ഡിഎംകെ എംഎല്‍എ അറസ്റ്റില്‍</title>
          <link>https://nattuvartha.news/news/Politics/all/dmk-mla-gv-markandeyan-arrested-over-threat-against-vijay</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ: &lt;/strong&gt;തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ ഭീഷണി മുഴക്കിയെന്നാരോപിച്ച് ഡിഎംകെ എംഎല്‍എയെ അറസ്റ്റ് ചെയ്തു. വിലാതിക്കുളം എംഎല്‍എ ജി.വി. മാര്‍ക്കണ്ഡേയനെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടുള്ള എംഎല്‍എയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.&lt;/p&gt;
&lt;p&gt;തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് മാര്‍ക്കണ്ഡേയന്‍ വിവാദ പ്രസംഗം നടത്തിയത്. കരൂരിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. നിയമസഭ ചേരുമ്പോള്‍ വിജയ് വിവരമറിയുമെന്നും പ്രസംഗിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രസ്താവന ഭീഷണിസ്വഭാവമുള്ളതാണെന്ന് വിലയിരുത്തിയാണ് പൊലീസ് കേസെടുത്തത്.&lt;/p&gt;]]></description>
        <pubDate>2026-07-20 07:06:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചേമഞ്ചേരിയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/young-man-dies-train-hits</link>
        <guid>https://nattuvartha.news/news/Regional/all/young-man-dies-train-hits</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784530572_470046.jpg</url>
          <title>ചേമഞ്ചേരിയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/young-man-dies-train-hits</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊയിലാണ്ടി&lt;/strong&gt;: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. പൊയില്‍ക്കാവ് കോളൂര്‍കുന്ന് ഗംഗാധരന്റെ മകന്‍ ജിതിന്‍ (28) ആണ് മരിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. റെയില്‍വേ പോലീസും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.&lt;/p&gt;]]></description>
        <pubDate>2026-07-20 06:54:36</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി</title>
        <link>https://nattuvartha.news/news/Regional/all/pocso-accused-out-on-bailed-again-in-another-pocso-case</link>
        <guid>https://nattuvartha.news/news/Regional/all/pocso-accused-out-on-bailed-again-in-another-pocso-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784530102_238418.jpg</url>
          <title>പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി</title>
          <link>https://nattuvartha.news/news/Regional/all/pocso-accused-out-on-bailed-again-in-another-pocso-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി. രാമന്തളി സ്വദേശി ഉണ്ണികൃഷ്ണനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നാടകനടനും ഓട്ടോ ഡ്രൈവറുമാണ് ഇയാൾ.&lt;/p&gt;
&lt;p&gt;പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്നതിനിടയാണ് വീണ്ടും ഇയാളെ സമാന കേസിൽ അറസ്റ്റ് ചെയ്യുന്നത്. ഇത്തവണ ഓട്ടോയിൽ കയറിയ 16 കാരനെ വീട്ടിൽ ​കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-20 06:45:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച് കോടതി</title>
        <link>https://nattuvartha.news/news/Regional/all/nenmara-double-murder-death-sentence</link>
        <guid>https://nattuvartha.news/news/Regional/all/nenmara-double-murder-death-sentence</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784528527_939208.jpg</url>
          <title>നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച് കോടതി</title>
          <link>https://nattuvartha.news/news/Regional/all/nenmara-double-murder-death-sentence</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി നിരീക്ഷിച്ചു. 140 പേജുള്ള വിധിയാണ് കോടതിയിൽ വായിച്ചത്.ചെന്താമരയ്‌ക്ക് മാനസിക പ്രശ്‌‌നങ്ങളില്ലെന്ന സൈക്കാട്രി, സൈക്കോളജി റിപ്പോർട്ടുകൾ കോടതി ശരിവച്ചു. താൻ ഗാന്ധിജിയല്ല, ആരെയും വെറുതേവിടില്ല എന്ന ചെന്താമരയുടെ പരാമർശം കോടതി എടുത്തുപറഞ്ഞു.&amp;nbsp;&lt;/p&gt;
&lt;p&gt;സുധാകരന്റെ മക്കൾക്ക് ചെന്താമര വലിയ ഭീഷണിയാണെന്നും പ്രതിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതി വിധിയും പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. എല്ലാ കുറ്റവാളികൾക്കും ഭാവിയുണ്ട്, എല്ലാ വിശുദ്ധർക്കും ഭൂതമുണ്ടെന്നും കോടതി പറഞ്ഞു.ഇരട്ടക്കൊലപാതകം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് ശിക്ഷാവിധിയുണ്ടാകുന്നത്. ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആദ്യംമുതലുള്ള ആവശ്യം. ബിഎൻഎസ് 103(I), 126 (II) വകുപ്പുകൾ പ്രകാരം ചെന്താമര കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്.&lt;/p&gt;]]></description>
        <pubDate>2026-07-20 06:20:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൂട്ട ആത്മഹത്യാശ്രമം;ഭർത്താവും മരണത്തിന് കീഴടങ്ങി, മകന്റെ നില അതീവ ഗുരുതരം</title>
        <link>https://nattuvartha.news/news/Regional/all/family-suicide-case-father-died-after-mother-and-daughter</link>
        <guid>https://nattuvartha.news/news/Regional/all/family-suicide-case-father-died-after-mother-and-daughter</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784527621_914200.jpg</url>
          <title>കൂട്ട ആത്മഹത്യാശ്രമം;ഭർത്താവും മരണത്തിന് കീഴടങ്ങി, മകന്റെ നില അതീവ ഗുരുതരം</title>
          <link>https://nattuvartha.news/news/Regional/all/family-suicide-case-father-died-after-mother-and-daughter</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോ​ട്ട​യം​:​ &lt;/strong&gt;മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ​പിതാവും മരിച്ചു. കോട്ടയം അ​യ​ർ​ക്കു​ന്നം​ ​ളാ​ക്കാ​ട്ടൂ​ർ​ ​ചി​റ​പ്പു​റ​ത്ത് ​തോ​മ​സ് എബ്രഹാം (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. നേരത്തെ തോമസിന്റെ ഭാര്യ ജോ​സ്‌​ന​ ​(40​),​ ​മ​കൾ മരിയ തോമസ് തെരേസ (17) എന്നിവർ മരണപ്പെട്ടിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;തോമസിന്റെ മകൻ അലൻ തോമസിന്റെ (12) നില അതീവ ഗുരുതരമായി തുടരുകയാണ്.ക​ഴി​ഞ്ഞ​ പതിമൂന്നിനായിരുന്നു​ ​സം​ഭ​വം. ​ജോ​സ്‌​ന​യും​ ​മ​ക്ക​ളും​ ​ജ്യൂ​സി​ന​ക​ത്തും​ ​തോ​മ​സ് ​മ​ദ്യ​ത്തി​ൽ​ ​ചേ​ർ​ത്തു​മാ​ണ് ​കീ​ട​നാ​ശി​നി​ ​ക​ഴി​ച്ച​ത്.​ ​ഇന്നലെ പുലർച്ചെയോടെയാണ് മരിയ മരണത്തിന് കീഴടങ്ങിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-20 06:03:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്കൂളിൽ നിന്ന് അരിയും പാത്രങ്ങളും മോഷ്‌ടിച്ച കേസിലെ പ്രതി പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/rice-thief-who-disrupted-school-mid-day-meal-arrested</link>
        <guid>https://nattuvartha.news/news/Regional/all/rice-thief-who-disrupted-school-mid-day-meal-arrested</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784527067_39828.jpg</url>
          <title>സ്കൂളിൽ നിന്ന് അരിയും പാത്രങ്ങളും മോഷ്‌ടിച്ച കേസിലെ പ്രതി പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/rice-thief-who-disrupted-school-mid-day-meal-arrested</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊടുങ്ങല്ലൂർ: &lt;/strong&gt;സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് 250 കിലോ അരിയും പാചക പാത്രങ്ങളും മോഷ്ടിച്ച് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലുരിനടുത്ത് വാസുദേവ വിലാസം യു.പി സ്ക്കൂളിൽ നടന്ന മോഷണ കേസിൽ ആസാം ഗായ് ജില്ല സ്വദേശിയും നിലവിൽ പി. വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ താജുദ്ദീൻ (38) എന്നയാളാണ് അറസ്‌റ്റിലായത്.&lt;/p&gt;
&lt;p&gt;സ്കൂൾ സ്റ്റോർ റൂമിന്റെയും അടുക്കളയുടെയും പൂട്ട് പൊളിച്ച് 50 കിലോ വീതമുള്ള അഞ്ച് ചാക്ക് അരിയും, ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന പാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. ​കുടുംബത്തോടൊപ്പം പി. വെമ്പല്ലൂർ ഭാഗത്ത് താമസിച്ച് ആക്രി സാധനങ്ങൾ പെറുക്കി ജീവിച്ചു വരികയായിരുന്നു പ്രതിയായ താജുദ്ദീൻ.മോഷണത്തെക്കുറിച്ച് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-20 05:54:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഒമാനിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു, രണ്ടു പേർക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Sections/all/road-accident-near-salalah-in-oman</link>
        <guid>https://nattuvartha.news/news/Sections/all/road-accident-near-salalah-in-oman</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784526144_726625.jpg</url>
          <title>ഒമാനിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു, രണ്ടു പേർക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Sections/all/road-accident-near-salalah-in-oman</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സലാല:&lt;/strong&gt; സലാല- ഹൈമ റോഡിൽ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണുർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്. ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.&lt;/p&gt;
&lt;p&gt;ഹൈമയിൽ ​സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് അപകടം. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്കത്തിലെ സീബിൽ ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും.അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-20 05:38:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലോകകപ്പ് ഫൈനൽ ആഘോഷത്തിന് എംഡിഎംഎ: തൃശൂരിൽ രണ്ടുയുവാക്കൾ പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/world-cup-final-two-youth-arrest-mdma-thrissur</link>
        <guid>https://nattuvartha.news/news/Regional/all/world-cup-final-two-youth-arrest-mdma-thrissur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784525570_125061.jpg</url>
          <title>ലോകകപ്പ് ഫൈനൽ ആഘോഷത്തിന് എംഡിഎംഎ: തൃശൂരിൽ രണ്ടുയുവാക്കൾ പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/world-cup-final-two-youth-arrest-mdma-thrissur</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ:&lt;/strong&gt; ലോകകപ്പ് ഫൈനൽ ദിനാഘോഷത്തിനായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ. തലപ്പിള്ളി താലൂക്ക് മുള്ളൂ‌ർക്കര വില്ലേജിൽ കണ്ണംപാറ എസ്എൻ നഗർ വീട്ടിൽ സുനിൽ പിഎസ് (31) കണ്ണംപാറ കുറക്കാട്ടിൽ വീട്ടിൽ ജിഷ്ണു (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.പ്രധാന പ്രതിയായ സുനിലിന്റെ വീട്ടിലും വാഹനത്തിലും നിന്നുമായി 2.621 ഗ്രാം എംഡിഎംഎയാണ് എക്സൈസ് കണ്ടെടുത്തത്.&amp;nbsp;&lt;/p&gt;
&lt;p&gt;ലോകകപ്പ് ഫൈനൽ ആഘോഷത്തിനായി സൂക്ഷിച്ചിരുന്നതാണ് ഇതെന്നാണ് വിവരം. തൊണ്ടിമുതലായ എൻഫീൽഡ് ബുള്ളറ്റും സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിവസ്തുക്കളുടെ തൂക്കം നോക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസും, എംഡിഎംഎ നൽകുന്നതിനുള്ള 500 സിപ്പലോക് കവറും കണ്ടെത്തി.തൃശൂർ സ്‌പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എൻ സുദർശനകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ലോകകപ്പ് ഫൈനൽ ദിനത്തിൽ ആവശ്യക്കാരുടെ ഫോൾകോളുകൾ പ്രതികളെ തേടിയെത്തിയതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-20 05:30:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മദ്യപിക്കുന്നതിനിടെ ബാറിൽ സംഘർഷം, മൂ​ന്നു​പേ​രു​ടെ​ ​ദേ​ഹ​ത്ത് ​പെ​ട്രോ​ളൊ​ഴി​ച്ച് ​തീ​യി​ട്ട് യുവാവ്</title>
        <link>https://nattuvartha.news/news/Regional/all/bar-hotel-fire-attack</link>
        <guid>https://nattuvartha.news/news/Regional/all/bar-hotel-fire-attack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784524932_101575.jpg</url>
          <title>മദ്യപിക്കുന്നതിനിടെ ബാറിൽ സംഘർഷം, മൂ​ന്നു​പേ​രു​ടെ​ ​ദേ​ഹ​ത്ത് ​പെ​ട്രോ​ളൊ​ഴി​ച്ച് ​തീ​യി​ട്ട് യുവാവ്</title>
          <link>https://nattuvartha.news/news/Regional/all/bar-hotel-fire-attack</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; വെമ്പായത്ത് ബാറിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് പൊള്ളലേറ്റു. ഇരിഞ്ചയം സ്വദേശി അരുൺ, തേക്കട സ്വദേശി നൗഫൽ, വെമ്പായം സ്വദേശി റിയാസ് എന്നിവർക്കാണ് പൊള്ളലേറ്റത്.&lt;/p&gt;
&lt;p&gt;ബാറിൽ ഒറ്റക്കിരുന്നയാളെ മൂവർസംഘം കളിയാക്കിയതാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇത് വാക്കേറ്റത്തിനും കൈയാങ്കളിക്കും കാരണമായി. ഒറ്റക്കിരുന്നയാൾ ബില്ലടച്ച ശേഷം പുറത്തേക്ക് പോകുകയും സമീപത്തെ പമ്പിൽനിന്ന് കന്നാസിൽ പെട്രോൾ വാങ്ങി ബാറിലേക്ക് തിരിച്ചെത്തി. മൂവർ സംഘത്തിന്‍റെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയുമായിരുന്നു.ഈ സമയം ബാറിലുണ്ടായ മറ്റ് ചിലർക്കും പൊള്ളലേറ്റതായി പറയപ്പെടുന്നു. പരുക്കേറ്റവരെ ആദ്യം കന്യാകുളങ്ങര സി.എച്ച്.സിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മാറ്റി. ഒരാളുടെ നില ഗുരുതരമെന്ന് പറയപ്പെടുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-20 05:19:11</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നിതിൻ രാജിന്റെ ആത്മഹത്യ; മുഖ്യപ്രതി ഡോ. റാം പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/nithin-raj-suicide-case-dr-ram-arrested-after-three-months</link>
        <guid>https://nattuvartha.news/news/Regional/all/nithin-raj-suicide-case-dr-ram-arrested-after-three-months</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784524078_274787.jpg</url>
          <title>നിതിൻ രാജിന്റെ ആത്മഹത്യ; മുഖ്യപ്രതി ഡോ. റാം പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/nithin-raj-suicide-case-dr-ram-arrested-after-three-months</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; അഞ്ചരക്കണ്ടി ദന്തൽകോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ആത്മഹത്യ ചെയ്‌ത കേസിലെ മുഖ്യപ്രതി ഡോ.എം.കെ.റാം പിടിയിൽ. അന്വേഷണമാരംഭിച്ച് മൂന്നുമാസങ്ങൾക്ക് ശേഷമാണ് ഡോ. റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽനിന്നാണ് ക്രെൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;അറസ്റ്റിലായ ഡോ.റാമിനെ കണ്ണൂരിലെത്തിച്ചു.കഴിഞ്ഞ ദിവസം ഡോക്‌ടർ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണം സജീവമാക്കുകയായിരുന്നു ക്രൈംബ്രാഞ്ച് സംഘം. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്നായിരുന്നു ആദ്യ സൂചന. എന്നാൽ, പിന്നീട് ബംഗളൂരുവിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതേതുടർന്ന് രണ്ട് ദിവസം മുൻപ് ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലെത്തിയിരുന്നു. പിന്നാലെ കുടക് കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇയാൾ വലയിലായത്.ഡോക്‌ടർ റാമിനെ അറസ്റ്റ് ചെയ്‌തതിൽ സന്തോഷമുണ്ടെന്നും കേസിലെ മറ്റ് പ്രതികളെക്കൂടി അറസ്റ്റ് ചെയ്‌ത് ശിക്ഷ വാങ്ങിക്കൊടുത്താൽ മാത്രമേ തന്റെ മകന് നീതി ലഭിക്കൂവെന്നും നിതിൻ രാജിന്റെ പിതാവ് പ്രതികരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-20 05:04:19</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അർജന്റീനയെ തകർത്ത് ലോകകപ്പിൽ മുത്തമിട്ട് സ്‌പെയിൻ ;മെസ്സിക്ക് നിരാശ നിറഞ്ഞ മടക്കം</title>
        <link>https://nattuvartha.news/news/Sports/all/spain-defeated-argentina-and-are-champions-of-the-world</link>
        <guid>https://nattuvartha.news/news/Sports/all/spain-defeated-argentina-and-are-champions-of-the-world</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784499815_704603.jpg</url>
          <title>അർജന്റീനയെ തകർത്ത് ലോകകപ്പിൽ മുത്തമിട്ട് സ്‌പെയിൻ ;മെസ്സിക്ക് നിരാശ നിറഞ്ഞ മടക്കം</title>
          <link>https://nattuvartha.news/news/Sports/all/spain-defeated-argentina-and-are-champions-of-the-world</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക്&lt;/strong&gt;: 120 മിനിറ്റും നിറഞ്ഞ്  കളിച്ച് അർജന്റീനയെ തകർത്ത് സ്‌പെയിൻ ലോക ചാമ്പ്യൻമാർ. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിന്റെ വിധിയെഴുതിയത്. പന്ത് പുറത്ത് പോകാതെ ഓടിപ്പിടിച്ച് നിക്കോ വില്യംസ് നൽകിയ പാസാണ് ടോറസ് വലയിലെത്തിച്ചത്. സ്‌പെയിനിന്റെ രണ്ടാം കിരീട നേട്ടമാണിത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കിരീടമുയർത്തി ഒന്നരപ്പതിറ്റാണ്ടിനു ശേഷം സ്‌പെയിൻ വീണ്ടും ലോക ചാമ്പ്യൻമാർ.&lt;/p&gt;
&lt;p&gt;സ്‌പെയിൻ നിറഞ്ഞുകളിച്ചപ്പോൾ മത്സരത്തിന്റെ ഭൂരിഭാഗം സമയവും അർജന്റീന ചിത്രത്തിലേ ഇല്ലാതായിപ്പോയി. 120 മിനിറ്റോളം കളിച്ചിട്ടും രണ്ടേ രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് സ്‌പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാനായത്. നിശ്ചിത സമയത്തും ഇൻജുറി ടൈമിലും ഒരു ഷോട്ടുപോലും സ്‌പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാൻ അർജന്റീന താരങ്ങൾക്കായിരുന്നുമില്ല. ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ മാർച്ചിങ് ഓർഡറും ലഭിച്ച് എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന 10 പേരായി ചുരുങ്ങിയാണ് ശേഷിച്ച സമയം മത്സരത്തെ നേരിട്ടത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സ്‌പെയിനിന്റെ മധ്യനിര മികച്ച നിലവാരം പുലർത്തിയപ്പോൾ അർജന്റീന ഫിസിക്കലായി കളിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലുമുതിർക്കാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അഞ്ചാം മിനിറ്റിൽ തന്നെ യമാലിന്റെ മുന്നേറ്റത്തിൽ അർജന്റീന ഞെട്ടി. താരത്തിന്റെ ഷോട്ട് പക്ഷേ ഗോളി എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെയെത്തിയ സ്പാനിഷ് മുന്നേറ്റവും മാർട്ടിനെസ് തടഞ്ഞു. വലതുവിങ്ങിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി യമാൽ അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. പന്തടക്കത്തിൽ സ്‌പെയിൻ മുൻതൂക്കം നേടിയെങ്കിലും അർജന്റീനയുടെ പ്രതിരോധനിര ഉറച്ചുനിന്നു. അതിവേഗ കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്റീനയും ഏതാനും മുന്നേറ്റങ്ങൾ സൃഷ്ടിച്ചതോടെ മത്സരം ആവേശകരമായി.സ്പാനിഷ് നിരയിൽ റോഡ്രിയുടെ പ്രകടനം ശ്രദ്ധേയമായി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-19 22:16:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;ഉറക്കമില്ലാത്ത രാത്രി&apos; ;ലോകകിരീടം ആർക്കെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി</title>
        <link>https://nattuvartha.news/news/Sports/all/argentina-vs-spain-2026-world-cup-final</link>
        <guid>https://nattuvartha.news/news/Sports/all/argentina-vs-spain-2026-world-cup-final</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784478593_976828.jpg</url>
          <title>&apos;ഉറക്കമില്ലാത്ത രാത്രി&apos; ;ലോകകിരീടം ആർക്കെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി</title>
          <link>https://nattuvartha.news/news/Sports/all/argentina-vs-spain-2026-world-cup-final</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാ&lt;/strong&gt;ൽപ്പന്ത് മാമാങ്കത്തിന്റെ ഫോട്ടോഫിനിഷിങ്ങിന്  ഇനി ശേഷിക്കുന്നത് ഒരേയൊരു കളി മാത്രം.. അതിനായി ന്യൂജേഴ്‌സി നഗരം ഒരുങ്ങിക്കഴിഞ്ഞു. സമ്പൂർണനായ ഫുട്ബോളർ എന്നു വിശേഷണമുള്ള, ലയണൽ മെസ്സി നയിക്കുന്ന അർജന്റീനാ ടീമും സുന്ദരമായ ടോട്ടൽ ഫുട്ബോളിന്റെ പ്രയോക്താക്കളായ സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ രണ്ടു തലമുറകളിലെ പ്രതിഭകളുടെ പോരാട്ടംകൂടിയാകും. 39-കാരനായ മെസ്സിയും സ്പെയിനിന്റെ കൗമാരപ്രതിഭ ലാമിൻ യമാലും മുഖാമുഖം വരുകയാണ്.കിരീട പോരാട്ടം ഞായറാഴ്ച രാത്രി 12. 30 മുതൽ ന്യൂജഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ്.&lt;/p&gt;
&lt;p&gt;ലോകഫുട്ബോളിന്റെ കളിത്തൊട്ടിലാണ് സ്പെയിൻ. ലോകോത്തരതാരങ്ങൾ വളർന്നുവരുന്ന പ്രദേശം. മെസ്സി കളിച്ചുതെളിഞ്ഞതും പ്രതിഭയെ മിനുക്കിയെടുത്തതും സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയിലാണ്. സ്പാനിഷ് ശൈലി മറ്റാരേക്കാളും മനഃപാഠമാക്കിയ മെസ്സിയെ തളയ്ക്കുക എന്നതാവും സ്പാനിഷ് അജൻഡകളിലൊന്ന്. ഉദിച്ചുയരുന്ന പ്രതിഭ യമാലിന്റെ കുതിപ്പുകളും ഫോമിലേക്കുയർന്ന സ്പാനിഷ് ടീമിന്റെ ഒത്തിണക്കവും മറികടക്കുക എന്നതാണ് നിലവിലെ ചാമ്പ്യന്മാർ നേരിടുന്ന വെല്ലുവിളി.&lt;/p&gt;
&lt;p&gt;മെസ്സിക്കുവേണ്ടി മരിക്കാൻ തയ്യാറുള്ള, പിന്നാക്കം പോയാലും അവസാന നിമിഷങ്ങളിൽ പൊരുതി തിരിച്ചുവരുന്ന അർജന്റീനാ ടീം അപകടകാരികളാണ്. സുവർണ ബൂട്ടും പന്തും മറ്റൊരു ലോകകപ്പും എന്ന മോഹിപ്പിക്കുന്ന ആശയത്തിന് മെസ്സിയെക്കാൾ അർഹൻ മറ്റാരുമില്ലെന്ന് അവർക്കറിയാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കൊമ്പുകുലുക്കി കോർത്തെറിയാൻവരുന്ന ലോകചാമ്പ്യന്മാരെ തളയ്ക്കാൻ സ്പാനിഷ് മാറ്റഡോറുകൾക്കാവുമോ എന്ന ആകാംക്ഷയുയരുമ്പോൾ കലാശമത്സരം ക്‌ളാസിക്ക്  ആവുമെന്ന പ്രതീക്ഷയിലാണ് ലോകം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-19 16:28:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലോകകപ്പ് ഫൈനൽ; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി</title>
        <link>https://nattuvartha.news/news/Regional/all/world-cup-final-holiday-educational-institutions</link>
        <guid>https://nattuvartha.news/news/Regional/all/world-cup-final-holiday-educational-institutions</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784445394_314098.jpg</url>
          <title>ലോകകപ്പ് ഫൈനൽ; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി</title>
          <link>https://nattuvartha.news/news/Regional/all/world-cup-final-holiday-educational-institutions</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ലോകകപ്പ് ഫെെനൽ മത്സരം പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. പരീക്ഷകൾക്ക് മാറ്റമില്ല.&amp;nbsp;&lt;/p&gt;
&lt;p&gt;സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്.തിങ്കളാഴ്ച പുലർച്ചെ 12.30നാണ് അർ‌ജന്റീനയും സ്പെയ്നും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുക.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നിശ്ചിത സമയത്ത് മത്സരം അവസാനിച്ചാൽ തന്നെ പുലർച്ചെ 2.30 കഴിയും. സമ്മാനദാന ചടങ്ങ് കഴിയുമ്പോൾ പുലർച്ചെ മൂന്നാകും. എന്നാൽ എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും ഫൈനൽ നീണ്ടാൽ പുലർച്ചെയാകും മത്സരം അവസാനിക്കാൻ. ഈ സാഹചര്യം കണക്കിലെടുത്താണ് അവധി.&lt;/p&gt;]]></description>
        <pubDate>2026-07-19 07:14:19</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫുട്‍ബോൾ ആരാധകർക്ക് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങില്ല</title>
        <link>https://nattuvartha.news/news/Regional/all/no-current-cut-today-to-watch-fifa-final</link>
        <guid>https://nattuvartha.news/news/Regional/all/no-current-cut-today-to-watch-fifa-final</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784440646_794615.jpg</url>
          <title>ഫുട്‍ബോൾ ആരാധകർക്ക് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങില്ല</title>
          <link>https://nattuvartha.news/news/Regional/all/no-current-cut-today-to-watch-fifa-final</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: പുലർച്ചെ നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്. പീക്ക് സമയത്തെ തടസം ഒഴിവാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു.&lt;/p&gt;
&lt;p&gt;സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി അധിക വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുണ്ട്. 24 മണിക്കൂറും ലഭ്യമാകുന്ന തരത്തിൽ 200 മെഗാവാട്ട് വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. രാത്രി കാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്.&lt;/p&gt;]]></description>
        <pubDate>2026-07-19 05:54:45</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫ്രാൻസിനെ കീഴടക്കി ഇംഗ്ലണ്ട് ലോകക്കപ്പിൽ  മൂന്നാം സ്ഥാനക്കാർ</title>
        <link>https://nattuvartha.news/news/Sports/all/england-vs-france-world-cup-2026-third-place-match</link>
        <guid>https://nattuvartha.news/news/Sports/all/england-vs-france-world-cup-2026-third-place-match</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784440239_895098.jpg</url>
          <title>ഫ്രാൻസിനെ കീഴടക്കി ഇംഗ്ലണ്ട് ലോകക്കപ്പിൽ  മൂന്നാം സ്ഥാനക്കാർ</title>
          <link>https://nattuvartha.news/news/Sports/all/england-vs-france-world-cup-2026-third-place-match</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മയാമി:&lt;/strong&gt;ആദ്യപകുതിയിൽ ഇംഗ്ലണ്ടിന്റെ അടി...രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ തിരിച്ചടി. മൂന്നാം സ്ഥാനക്കാർക്കായുള്ള തീപാറും പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കി ഇംഗ്ലണ്ട്. നാലിനെതിരേ ആറുഗോളുകൾക്കാണ് ഇംഗ്ലീഷ് പടയുടെ ജയം. ആദ്യപകുതിയിലാണ് ഇംഗ്ലണ്ട് നാലുഗോളുകൾ നേടുന്നത്. എംബാപ്പെ ഡബിളടിച്ച് ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്തി. 22 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും എംബാപ്പെ മാറി.&lt;/p&gt;
&lt;p&gt;മത്സരം ആരംഭിച്ചതുമുതൽ തന്നെ ഇരുടീമുകളും ആക്രമണഫുട്‌ബോൾ പുറത്തെടുത്തു. ആദ്യമിനിറ്റുകളിൽ തന്നെ ഇരുടീമുകളും എതിർഗോൾമുഖങ്ങൾ വിറപ്പിച്ചു. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് മുന്നിലെത്തി. 18-ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡുയർത്തി. എസ്രി കോൻസ തകർപ്പൻ ഹെഡറിലൂടെ ഗോളടിച്ചു. സ്‌കോർ 2-0. അതോടെ ഫ്രാൻസ് പ്രതിരോധത്തിലായി. കെയ്നും ബെല്ലിങ്ങാമുമില്ലെങ്കിലും റാഷ്ഫോർഡും സാക്കയും ഫ്രഞ്ച് പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയുയർത്തി. ഇംഗ്ലീഷ് ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ ഫ്രാൻസ് കുഴങ്ങി. ആദ്യപകുതിയുടെ അവസാനം ഫ്രഞ്ച് പട ഗോൾ വാങ്ങിക്കൂട്ടി. 37-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ബുക്കായോ സാക്ക ലക്ഷ്യം കണ്ടു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കിടിലൻ മുന്നേറ്റത്തിനൊടുക്കം ഫ്രഞ്ച് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ റാഷ്ഫോർഡിന് മികച്ച അവസരം കിട്ടിയെങ്കിലും ആദ്യം വലകുലുക്കാനായില്ല. എന്നാൽ പന്ത് വിടാതെ ബോക്സിൽ ഫ്രഞ്ച് പ്രതിരോധനിരയെ കബളിപ്പിച്ച റാഷ്ഫോർഡ് സാക്കയ്ക്ക് പാസ് നൽകി. ഗോളിയടക്കം മുന്നിൽക്കയറിയതോടെ അനായാസം വലകുലുങ്ങി.രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് ഫ്രാൻസ് പകരക്കാരെ കളത്തിലിറക്കി. ബാർക്കോളയും ഡെംബലെയും മൈതാനത്തിറങ്ങി. അതോടെ ആക്രമണങ്ങൾക്ക് മൂർച്ചകൂടി. പിന്നീട് ഫ്രാൻസിന്റെ തിരിച്ചടിക്കാണ് സാക്ഷ്യം വഹിച്ചത്. 48-ാം മിനിറ്റിൽ എംംബാപ്പെ തിരിച്ചടിക്ക് തുടക്കമിട്ടു. ഗോൾ നേടിയതോടെ മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്താൻ താരത്തിനായി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-19 05:48:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോഴിക്കോട് യുവാവിനെ വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി</title>
        <link>https://nattuvartha.news/news/Regional/all/palayam-man-found-dead-at-home-police-suspect-murder</link>
        <guid>https://nattuvartha.news/news/Regional/all/palayam-man-found-dead-at-home-police-suspect-murder</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784439479_969289.jpg</url>
          <title>കോഴിക്കോട് യുവാവിനെ വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി</title>
          <link>https://nattuvartha.news/news/Regional/all/palayam-man-found-dead-at-home-police-suspect-murder</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവിനെ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിലും വയറിനുവശത്തുമായി വെട്ടേറ്റ പാടുകളുണ്ട്. വീടിന് പുറത്തായി നിർമ്മിച്ചിരിക്കുന്ന മുറിയിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.ക്ഷീരകർഷകനായ ബിജുവിന്റെ അച്ഛൻ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. രാവിലെ ബിജുവിനെ കാണാത്തതിനെ തുടർന്ന് അമ്മ മുറി തുറന്നുനോക്കിയപ്പോഴാണ് ചോരവാർന്ന നിലയിൽ കിടക്കുന്നത് കണ്ടത്. നിലവിളികേട്ട് ഇവിടെക്കെത്തിയ പരിസരവാസിയാണ് വിവരം പൊലീസിനെ അറിയിച്ചത്.ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പ്രദേശത്ത് നടക്കുന്ന പരിശോധനകളിൽ ബിജു പൊലീസിന് വിവരം നൽകാറുണ്ടായിരുന്നെന്നാണ് വിവരം. ഇത് സംബന്ധിച്ചുള്ള വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-19 05:34:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൂട്ട ആ​ത്മ​ഹ​ത്യാ​ശ്ര​മം​:​ അ​മ്മ​യും​ ​മ​ക​ളും​ ​മ​രി​ച്ചു, പിതാവും മകനും ഗുരുതരാവസ്ഥയിൽ</title>
        <link>https://nattuvartha.news/news/Regional/all/-suicide-attempt-family-mother-and-daughter-death</link>
        <guid>https://nattuvartha.news/news/Regional/all/-suicide-attempt-family-mother-and-daughter-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784438987_450527.jpg</url>
          <title>കൂട്ട ആ​ത്മ​ഹ​ത്യാ​ശ്ര​മം​:​ അ​മ്മ​യും​ ​മ​ക​ളും​ ​മ​രി​ച്ചു, പിതാവും മകനും ഗുരുതരാവസ്ഥയിൽ</title>
          <link>https://nattuvartha.news/news/Regional/all/-suicide-attempt-family-mother-and-daughter-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോ​ട്ട​യം&lt;/strong&gt;​:​ മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ​അമ്മയും മകളും മരിച്ചു.​ അ​യ​ർ​ക്കു​ന്നം​ ​​ ​ചി​റ​പ്പു​റ​ത്ത് ​തോ​മ​സ് ​(​ജോ​ബി 50​)ന്റെ ​ഭാ​ര്യ​ ​ജോ​സ്‌​ന​ ​(40​),​ ​മ​കൾ മരിയ തോമസ് തെരേസ (17) എന്നിവരാണ് മരിച്ചത്.ഇന്നലെ പുലർച്ചെയോടെയാണ് മരിയ മരണത്തിന് കീഴടങ്ങിയത്. മകളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ടോടെ അമ്മയും മരിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ജോബിയുടെയും മകൻ അലൻ തോമസിന്റെയും (12) നില അതീവ ഗുരുതരമാണെന്നാണ് വിവരം.ക​ഴി​ഞ്ഞ​ പതിമൂന്നിനായിരുന്നു​ ​സം​ഭ​വം. ​ജോ​സ്‌​ന​യും​ ​മ​ക്ക​ളും​ ​ജ്യൂ​സി​ന​ക​ത്തും​ ​തോ​മ​സ് ​മ​ദ്യ​ത്തി​ൽ​ ​ചേ​ർ​ത്തു​മാ​ണ് ​കീ​ട​നാ​ശി​നി​ ​ക​ഴി​ച്ച​ത്.​​സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് വിവരം&lt;/p&gt;]]></description>
        <pubDate>2026-07-19 05:26:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഉമ്മൻ‌ചാണ്ടിയെ അനുസ്മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/ommenchandy-anusmaranam-chorode</link>
        <guid>https://nattuvartha.news/news/Regional/all/ommenchandy-anusmaranam-chorode</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784394189_96232.jpg</url>
          <title>ഉമ്മൻ‌ചാണ്ടിയെ അനുസ്മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/ommenchandy-anusmaranam-chorode</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചോറോട് &lt;/strong&gt;: മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. അനുസ്മരണം ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ. പി കരുണാകരൻ ഉദ്ഘാടനം ചെയ്തു.&amp;nbsp;&lt;/p&gt;
&lt;p&gt;മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ: പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു. രാജേഷ് ചോറോട്, രമേശൻ കിഴക്കയിൽ, രാഗേഷ്. കെ. ജി, സി. നിജിൻ,മോഹൻദാസ്. കെ. കെ,ബാലഗോപാൽ, ബാബു ബാലവാടി, ആർ. കെ പ്രവീൺ കുമാർ,ഭാസ്കരൻ. എ,ജിബിൻ രാജ്,ഐ ഷാജി തുടങ്ങിയവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-18 17:01:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ദേശീയ ചലച്ചിത്ര പുരസ്‌കാരം; മമ്മൂട്ടിയും കാർത്തിക്  ആര്യനും മികച്ച നടന്മാർ,  മികച്ച  നടി  യാമി  ഗൗതം</title>
        <link>https://nattuvartha.news/news/Entertainment/all/72nd-national-film-awards-winners-list-malayalam-cinema</link>
        <guid>https://nattuvartha.news/news/Entertainment/all/72nd-national-film-awards-winners-list-malayalam-cinema</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784379679_437891.jpg</url>
          <title>ദേശീയ ചലച്ചിത്ര പുരസ്‌കാരം; മമ്മൂട്ടിയും കാർത്തിക്  ആര്യനും മികച്ച നടന്മാർ,  മികച്ച  നടി  യാമി  ഗൗതം</title>
          <link>https://nattuvartha.news/news/Entertainment/all/72nd-national-film-awards-winners-list-malayalam-cinema</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി:&lt;/strong&gt; ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. &apos;ഭ്രമയുഗ&apos;ത്തിലെ വിസ്മയ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്ക് കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. മികച്ച നടി യാമി ഗൗതം. സിനിമ ആർട്ടിക്കിൾ 370. മികച്ച ചിത്രം ആർട്ടിക്കിൾ 370. മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമയാണ്. മികച്ച ഗായിക വെെക്കം വിജയലക്ഷ്മി (എആർഎം), ഗാനം - അങ്ങുവാനക്കോണിൽ.&lt;/p&gt;
&lt;p&gt;സംവിധായകൻ ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;പുരസ്കാരങ്ങൾ ഇങ്ങനെ:&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഫീച്ചർ ഫിലിം വിഭാഗം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നടൻ -മമ്മൂട്ടി (ഭ്രമയുഗം) കാർത്തിക് ആര്യൻ (ചന്ദു ചാമ്പ്യൻ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നടി-യാമി ഗൗതം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സംവിധായകൻ -രാജ്കുമാർ പെരിയസാമി (അമരൻ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കുട്ടികളുടെ ചിത്രം - ചിന്ന കഥ കാതു&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രത്യേക പരാമർശം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സൗണ്ട് ഡിസൈൻ സുരേൻ. ജി (മെയ്യഴകൻ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നടൻ - ധനുഷ് (ക്യാപ്റ്റൻ മില്ലർ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;തമിഴ് ചിത്രം -രായൻ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കന്നഡചിത്രം -മിഥ്യ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഹിന്ദി ചിത്രം -ശ്രീകാന്ത്&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സംഘട്ടനസംവിധാനം -അനൽ അരശ് (മഹാരാജ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോറിയോഗ്രഫി - വിജയ് ഗാംഗുലി (സ്ത്രീ2)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗാനരചന -മനോജ് മുന്താഷിർ (മൈതാൻ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാർ (അമരൻ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സംഗീതം -ശാശ്വത് സച്ദേവ് (ആർട്ടിക്കിൾ 370)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മേക്കപ്പ് - പി. രവികുമാർ (കമ്മിറ്റി കുറോളു)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോസ്റ്റ്യൂം ഡിസൈനർ - ദീപാലി നൂർ, ശീതൾ ശർമ(പുഷ്പ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രൊഡക്ഷൻ ഡിസൈനർ - നിതിൻ സിഹാനി ചൗധരി (കൽക്കി)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;എഡിറ്റിങ് - ആർ. കലൈവാനൻ (അമരൻ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സൗണ്ട് ഡിസൈൻ - മാനസ് ചൗധരി (ഭൂൽ ഭൂലയ്യ 3)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;തിരക്കഥ (സംഭാഷണം) - വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അവനലംബിത തിരക്കഥ - സ്വർഗന്ധർവ സുധീർ ഫാഡ്കേ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഛാാഗ്രഹണം -ഷെഹ്നാദ് ജലാൽ (ഭ്രമയുഗം)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗായിക - വൈക്കം വിജയലക്ഷ്മി (ARM)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗായകൻ - അഭയ് ജോധ്പുർകർ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ബാലതാരം -റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ബാലതാരം -അരുൺദേവ് പോതുല (ചിന്ന കഥ കാതു)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സഹനടി -1. രോപശ്രീ വർക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സഹനടൻ സഞ്ജയ് മിശ്ര (ഭക്ഷക്)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നോൺ ഫീച്ചർ ഫിലിം വിഭാഗം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രത്യേ ജൂറി പുരസ്കാരം - ചോല ഡോറ ഔർ സൂരി (ഹിന്ദി),&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പ്രത്യേക പരാമർശം - ഭദ്ര - കാളി നാടകം (മലയാളം)&lt;/p&gt;
&lt;p&gt;സൗണ്ട് ഡിസൈൻ - ഹരിഹരസുതൻ - ബ്ലൂ (തമിഴ്)&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സംവിധാനം - ആനന്ദ് എൽ. റായി (ഏക്താ കാ പ്രതീക്)&lt;/p&gt;]]></description>
        <pubDate>2026-07-18 12:59:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;വിജയ്‌യെയും തൃഷയെയും അപമാനിച്ചു&apos;;​ ധ്യാനിന് തമിഴ്നാട്ടിൽ പൊങ്കാല,​ മാപ്പുപറയണമെന്ന് ആരാധകർ</title>
        <link>https://nattuvartha.news/news/Entertainment/all/dhyan-about-vijay-and-trisha-fans-reaction</link>
        <guid>https://nattuvartha.news/news/Entertainment/all/dhyan-about-vijay-and-trisha-fans-reaction</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784379195_890964.jpg</url>
          <title>&apos;വിജയ്‌യെയും തൃഷയെയും അപമാനിച്ചു&apos;;​ ധ്യാനിന് തമിഴ്നാട്ടിൽ പൊങ്കാല,​ മാപ്പുപറയണമെന്ന് ആരാധകർ</title>
          <link>https://nattuvartha.news/news/Entertainment/all/dhyan-about-vijay-and-trisha-fans-reaction</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ ധ്യാൻ ശ്രീനിവാസൻ നടത്തിയ പരാമർശം തമിഴകത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്‌യെയും നടി തൃഷയെയും പരോക്ഷമായി പരാമർശിച്ചുകൊണ്ട് നടത്തിയ പ്രസംഗമാണ് തമിഴ്നാട്ടിലെ ജനവികാരത്തെ സ്പർശിച്ചത്.നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന &apos;വിസിറ്റർ&apos; എന്ന സിനിമയുടെ സ്വിച്ച് ഓൺ ചടങ്ങിനിടെയാണ് ആരാധകരെ ചൊടിപ്പിച്ച പരാമർശം ഉണ്ടായത്.&lt;/p&gt;
&lt;p&gt;&amp;nbsp;ചെറുപ്പത്തിൽ നവ്യാ നായരോട് ആരാധന ഉണ്ടായിരുന്നതായി ധ്യാൻ ശ്രീനിവാസൻ മുമ്പ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനിയിക്കുന്നത്.താൻ എന്നെങ്കിലും സിഎം ആവുകയാണെങ്കിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ നവ്യ പട്ടുസാരിയുമുടുത്ത് നിറകണ്ണുകളോടെ മുൻ നിരയിലുണ്ടാകണം എന്നാണ് ധ്യാൻ പറഞ്ഞത്. വിജയ്​യും തൃഷയും തമ്മിലുള്ള സൗഹൃദത്തെ ഉപമിച്ചായിരുന്നു ധ്യാനിന്റെ പ്രസംഗം. ഇത് കേട്ട് നവ്യ നായർ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.ഇത് വിജയ്‌യെയും തൃഷയെയും ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന വാദവുമായാണ് തമിഴ്നാട്ടിൽ ധ്യാനിനെതിരെ വ്യാപക പ്രതിഷേധമുയരുന്നത്. ധ്യാൻ മാപ്പ് പറയണമെന്ന് ആവശ്യമുന്നയിച്ചാണ് വിജയ് ആരാധകർ രംഗത്തെത്തിയത്.&lt;/p&gt;]]></description>
        <pubDate>2026-07-18 12:51:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;ഹരിത ഭവനം&apos; പ്രവർത്തനങ്ങളുമായി പയ്യോളി നഗരസഭ</title>
        <link>https://nattuvartha.news/news/Regional/all/payyoli-municipality-haritha-bhavan-silppasala</link>
        <guid>https://nattuvartha.news/news/Regional/all/payyoli-municipality-haritha-bhavan-silppasala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784372738_776506.jpg</url>
          <title>&apos;ഹരിത ഭവനം&apos; പ്രവർത്തനങ്ങളുമായി പയ്യോളി നഗരസഭ</title>
          <link>https://nattuvartha.news/news/Regional/all/payyoli-municipality-haritha-bhavan-silppasala</link>
        </image>
        <description><![CDATA[&lt;p&gt;പയ്യോളി : ഓരോ ഭവനവും ഹരിത ഭവനമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി പയ്യോളി നഗരസഭ . ഇതിൻറെ മുന്നോടിയായി ഓരോ ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സൺസിനുള്ള ശില്പശാലയും തുടർന്ന് പരിസ്ഥിതി പ്രതിജ്ഞയും നടന്നു. ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.  പരിസ്ഥിതി പയ്യോളിയുടെ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ ക്ലാസെടുത്തു.&lt;/p&gt;
&lt;p&gt;സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി സിന്ധു, ഹൈറുന്നീസ, പരിസ്ഥിതി പയ്യോളി സെക്രട്ടറി വിജയൻ പെരിങ്ങാട്, കെ.ടി.രാജീവൻ, ഇബ്രാഹിം തിക്കോടി , പി. പി രമ്യ, എ. കെ ദേവദാസൻ, കെ .ടി ജയകൃഷ്ണൻ, രാജൻ കൊളാവിപാലം, റസിയ ഫൈസൽ, മുസദിഖ് പയ്യോളി, ഇരിങ്ങൽ അനിൽകുമാർ ,വിമൽ പ്രസാദ് ,എം .അശോകൻ, ഇ .പി സുഭാഷ്, കെ അശോകൻ എന്നിവർ സംസാരിച്ചു. ഓരോ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് റിസോഴ്സ് പേഴ്സൺസ് ആണ് ശില്പശാലയിൽ പങ്കെടുത്തത്. ഇവരാണ് ഡിവിഷൻ തല കൺവെൻഷനുകളിലും, ക്ലസ്റ്റർ കൺവെൻഷനുകളിലും ക്ലാസുകൾ നയിക്കുക.&lt;/p&gt;]]></description>
        <pubDate>2026-07-18 11:03:56</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>&apos;ആശുപത്രി പരിസരത്ത് ബാനറും കൊടിയും കെട്ടി പൊതിച്ചോർ വിതരണം പാടില്ല&apos;- ആരോഗ്യമന്ത്രി</title>
        <link>https://nattuvartha.news/news/Regional/all/food-should-not-supplied-in-hospitals-along-with-banners-and-flags-says-health-minister</link>
        <guid>https://nattuvartha.news/news/Regional/all/food-should-not-supplied-in-hospitals-along-with-banners-and-flags-says-health-minister</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784372566_79034.jpg</url>
          <title>&apos;ആശുപത്രി പരിസരത്ത് ബാനറും കൊടിയും കെട്ടി പൊതിച്ചോർ വിതരണം പാടില്ല&apos;- ആരോഗ്യമന്ത്രി</title>
          <link>https://nattuvartha.news/news/Regional/all/food-should-not-supplied-in-hospitals-along-with-banners-and-flags-says-health-minister</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ബാനറുകളും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണത്തിനായി കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.&lt;/p&gt;
&lt;p&gt;ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ കഴിഞ്ഞദിവസം വിമർശനമുന്നയിച്ചിരുന്നു. ഒരു മെഡിക്കൽ കോളേജിലും ഇല്ലാത്ത വിധം ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ മാത്രം ഷെഡ്ഡ് കെട്ടി ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണമെന്നാണ് ജി സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചത്.&lt;/p&gt;]]></description>
        <pubDate>2026-07-18 10:59:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഴ മുന്നറിയിപ്പിൽ മാറ്റം ;ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/kerala-rain-alert-1784371919</link>
        <guid>https://nattuvartha.news/news/Regional/all/kerala-rain-alert-1784371919</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784371919_579592.jpg</url>
          <title>മഴ മുന്നറിയിപ്പിൽ മാറ്റം ;ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/kerala-rain-alert-1784371919</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തേ നാല് ജില്ലകളിലായിരുന്നു മുന്നറിയിപ്പുണ്ടായിരുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ, വടക്കൻ തമിഴ്‌നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. അതിനാൽ, ജൂലായ് 21 ചൊവ്വാഴ്‌ച വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ‌‌&lt;/p&gt;]]></description>
        <pubDate>2026-07-18 10:49:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചോദ്യപേപ്പർ മാറി നൽകി,​ രണ്ട് മണിക്ക് നടക്കേണ്ട പരീക്ഷ ഒരുമണിക്ക് റദ്ദാക്കി</title>
        <link>https://nattuvartha.news/news/Regional/all/psc-exam-cancelled-due-to-question-paper-change</link>
        <guid>https://nattuvartha.news/news/Regional/all/psc-exam-cancelled-due-to-question-paper-change</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784371316_110112.jpg</url>
          <title>ചോദ്യപേപ്പർ മാറി നൽകി,​ രണ്ട് മണിക്ക് നടക്കേണ്ട പരീക്ഷ ഒരുമണിക്ക് റദ്ദാക്കി</title>
          <link>https://nattuvartha.news/news/Regional/all/psc-exam-cancelled-due-to-question-paper-change</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ:&lt;/strong&gt; ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി പിഎസ്‌സി. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കിയതായാണ് പിഎസ‌്‌സി ആദ്യം അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കേണ്ട പരീക്ഷയാണ് പിഎസ്‌സി ഒരുമണിക്ക് റദ്ദാക്കിയത്.&lt;/p&gt;
&lt;p&gt;രാവിലെ നടന്ന പരീക്ഷയിൽ ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ മാറി നൽകുകയായിരുന്നു. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയായിരുന്നു ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്നത്. ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് സംസ്ഥാനത്താകെ പിഎസ്‌സി നടത്താനിരുന്ന എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി. പുതുക്കിയ തീയതി പിന്നെ അറിയിക്കുമെന്നാണ് പിഎസ്‌സി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.&lt;/p&gt;]]></description>
        <pubDate>2026-07-18 10:37:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മലപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു; ഗുരുതര പരിക്ക്</title>
        <link>https://nattuvartha.news/news/Regional/all/stray-dog-attack-othukkungal-malappuram</link>
        <guid>https://nattuvartha.news/news/Regional/all/stray-dog-attack-othukkungal-malappuram</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784370900_682273.jpg</url>
          <title>മലപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു; ഗുരുതര പരിക്ക്</title>
          <link>https://nattuvartha.news/news/Regional/all/stray-dog-attack-othukkungal-malappuram</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം&lt;/strong&gt; : വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറി തെരുവ് നായ കടിച്ചു. ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. കുട്ടിയുടെ തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.&lt;/p&gt;
&lt;p&gt;ബന്ധുവീട്ടിൽ വിവാഹത്തിനായി വിരുന്നെത്തിയ മുഹമ്മദ് റാഫി-ജൗഹറ ദമ്പതികളുടെ മകൻ ഹനി അസീമി(5 മാസം)നാണ് കടിയേറ്റത്. കുട്ടിയുടെ മുഖത്തും, ചെവിയിലും, തലയ്ക്കും കയ്യിലും കടിയേറ്റു. കുട്ടിയെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-18 10:33:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് അമൽ അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-case-dyfi-leader-arrest</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-case-dyfi-leader-arrest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784370425_676698.jpg</url>
          <title>കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് അമൽ അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-case-dyfi-leader-arrest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര&lt;/strong&gt;: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഡിവൈഎഫ്ഐ നേതാവ് അമ‍ലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അമൽ ഡിവൈഎഫ്ഐ വടകര ടൗൺ മേഖലാ കമ്മിറ്റി അംഗവും സി.പി.എം കണ്ണങ്കുഴി ബ്രാഞ്ചംഗവുമാണ്. റെ‌ഡ് ബറ്റാലിയൻ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പങ്കുവച്ച കേസിലാണ് അമലിനെ അറസ്റ്റ് ചെയ്തത്.&lt;/p&gt;
&lt;p&gt;നേരത്തെ അന്വേഷണ സംഘം അമലിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ അമലിനും പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തുകയായിരുന്നു. കേസിൽ ‌ഡിവൈഎഫ്ഐ പ്രവർത്തകൻ ജിതിൻ ഭാസ്കർ നേരത്തെ അറസ്റ്റിലായിരുന്നു. റിമാൻഡിലായ ജിതിന് 18 ദിവസത്തിന് ശേഷം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-18 10:25:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മൺസൂൺ ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തു ;ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്</title>
        <link>https://nattuvartha.news/news/Regional/all/monsoon-bumper-result-kannur</link>
        <guid>https://nattuvartha.news/news/Regional/all/monsoon-bumper-result-kannur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784370092_76560.jpg</url>
          <title>മൺസൂൺ ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തു ;ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്</title>
          <link>https://nattuvartha.news/news/Regional/all/monsoon-bumper-result-kannur</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ആകാംക്ഷയോടെ കാത്തിരുന്ന മൺസൂൺ ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തു. പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം MC 576896 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.&lt;/p&gt;
&lt;p&gt;ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് കണ്ണൂർ ജില്ലയിലെ ഏജന്റാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ണൂരിലേക്കാണ് ഭാഗ്യദേവത ഇത്തവണ പോയിരിക്കുന്നത് എന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും വിജയിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.&lt;/p&gt;
&lt;p&gt;രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ വീതം അഞ്ച് പരമ്പരകൾക്കാണ് ലഭിക്കുന്നത്. MA 530984, MB 884378, MC 351820, MD 557299, ME 685785 എന്നീ അഞ്ച് ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും അഞ്ച് പേർക്ക് ലഭിക്കും. ഇത്തവണത്തെ മൺസൂൺ ബമ്പറിന് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ലഭിച്ചത്. അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിഞ്ഞിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-18 10:19:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു; യൂട്യൂബർ ചെകുത്താന് മർദ്ദനം</title>
        <link>https://nattuvartha.news/news/Regional/all/youtuber-chekuthan-assaulted</link>
        <guid>https://nattuvartha.news/news/Regional/all/youtuber-chekuthan-assaulted</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784362060_952366.jpg</url>
          <title>മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു; യൂട്യൂബർ ചെകുത്താന് മർദ്ദനം</title>
          <link>https://nattuvartha.news/news/Regional/all/youtuber-chekuthan-assaulted</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ ആക്രമണം. ഇടപ്പള്ളിയിലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. മോഹൻലാലിനെയും ആരാധകരെയും അധക്ഷേപിച്ചെന്ന് ആരോപിച്ച് അഞ്ച് പേരടങ്ങുന്ന സംഘം മർദ്ദിക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.&apos;അമ്മ&apos; യുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അറസ്റ്റ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-18 08:04:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കെ എസ് എസ് പി എ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/memunda-ksspa-oommenchandy-day</link>
        <guid>https://nattuvartha.news/news/Regional/all/memunda-ksspa-oommenchandy-day</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784361757_996249.jpg</url>
          <title>കെ എസ് എസ് പി എ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/memunda-ksspa-oommenchandy-day</link>
        </image>
        <description><![CDATA[&lt;p&gt;മേമുണ്ട: കെ.എസ്.എസ്.പി.എ കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മേമുണ്ട പൊന്നാറത്ത് ഭവനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ഡി.സി.സി.സെക്രട്ടറി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. കെ.കെ.പ്രദ്യുമ്നൻ അദ്ധ്യക്ഷത വഹിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;വി.പി.സർവ്വോത്തമൻ , കെ.പി.ശ്രീധരൻ, ബി.കെ.സത്യനാഥൻ, വി.വി.വിനോദൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബിജു പ്രസാദ്, വി.പി.കുമാരൻ, സി.പി.ശശിധരൻ, എൻ.കെ.ഗോവിന്ദൻ, തായന ബാലാമണി, എൻ.ബി.പ്രകാശൻ, പി.വാസുദേവൻ, സന്തോഷ് കച്ചേരി എന്നിവർ പ്രസംഗിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-18 08:01:01</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ വയോധിക മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/power-cut-candle-fire-death-in-kochi</link>
        <guid>https://nattuvartha.news/news/Regional/all/power-cut-candle-fire-death-in-kochi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784361646_857291.jpg</url>
          <title>പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ വയോധിക മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/power-cut-candle-fire-death-in-kochi</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധമരിച്ചു. എളമക്കര സ്വദേശി എഴുപത്തൊന്നുകാരി മറിയം പൈലിയാണ് മരിച്ചത്.ഇക്കഴിഞ്ഞ പതിമൂന്നിനാണ് ഇവർക്ക് പൊള്ളലേൽക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന മറിയം പൈലി രാത്രി പവർക്കട്ടുണ്ടായപ്പോൾ മെഴുകുതിരി കൊളുത്തുന്നതിനിടെ മറിഞ്ഞ് ശരീരത്തിലേക്ക് വീഴുകയും വസ്ത്രത്തിൽ തീ പടർന്ന് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്യുകയായിരുന്നു. ബന്ധുക്കൾ ഇല്ലാത്തതിനാൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ബഹളംകേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാൽപ്പതുശതമാനത്തോളം പൊള്ളലേറ്റ മറിയം പൈലി കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.&lt;/p&gt;]]></description>
        <pubDate>2026-07-18 07:57:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/aroor-congress-committee-oommenchandy-day</link>
        <guid>https://nattuvartha.news/news/Regional/all/aroor-congress-committee-oommenchandy-day</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784361561_301152.jpg</url>
          <title>ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/aroor-congress-committee-oommenchandy-day</link>
        </image>
        <description><![CDATA[&lt;p&gt;അരൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമദിനം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അരൂർ കോട്ട് മുക്കിൽ ആചരിച്ചു. പുഷ്പാർച്ചനക്ക് ശേഷം നടന്ന യോഗത്തിൽ കെ. ടി സുനി അധ്യക്ഷത വഹിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;ഡി. സി. സി ജനറൽ സെക്രട്ടറി എം കെ ഭാസ്കരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീലത, ചെത്തിൽ കുമാരൻ, എ.കെ ശശി, എൻ പി രാജൻ, എൻ.കെ വേണുഗോപാൽ , എ കെ ധനേഷ് , കെ കെ ഷിനൂപ് എന്നിവർ പ്രസംഗിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-18 07:56:20</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>നിരാഹാര സമരത്തിൽ പകരക്കാരനായി അഭിജിത് ദീപ്കെ</title>
        <link>https://nattuvartha.news/news/Regional/all/abhijeet-dipke-announces-hunger-strike-after-wangchuk-admitted-in-hospital</link>
        <guid>https://nattuvartha.news/news/Regional/all/abhijeet-dipke-announces-hunger-strike-after-wangchuk-admitted-in-hospital</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784357543_67973.jpg</url>
          <title>നിരാഹാര സമരത്തിൽ പകരക്കാരനായി അഭിജിത് ദീപ്കെ</title>
          <link>https://nattuvartha.news/news/Regional/all/abhijeet-dipke-announces-hunger-strike-after-wangchuk-admitted-in-hospital</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;സാമൂഹിക പ്രവർത്തകനായ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. രാജ്യത്തെ നീറ്റ് ഉൾപ്പടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകളുടെയും ചോദ്യപേപ്പർ ചോർച്ചയുടെയും പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്ന ആവശ്യമുന്നയിച്ചാണ് വാങ്‌ചുക്കും സിജെപിയും നിരാഹാര സമരം നടത്തുന്നത്.‌ഡൽഹിയിൽ ജന്തർ മന്ദിറിൽ 20 ദിവസത്തിലേറെയായി നിരാഹാര സമരം നടത്തുകയായിരുന്ന സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില അപകടാവസ്ഥയിലായതിനെ തുടർന്ന് ഡൽഹി പൊലീസ് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഡൽഹി ഹൈക്കോടതിയുടെ നിർദേശം പരിഗണിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി.വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നതിന് പിന്നാലെയാണ് അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ സർക്കാർ അടിച്ചമർത്തൽ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ജനാധിപത്യ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ തടയാനാവില്ലെന്നും സമരം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി.&lt;/p&gt;]]></description>
        <pubDate>2026-07-18 06:47:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sports/all/west-indies-cricket-legend-garry-sobers-has-passed-away</link>
        <guid>https://nattuvartha.news/news/Sports/all/west-indies-cricket-legend-garry-sobers-has-passed-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784353541_561217.jpg</url>
          <title>വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sports/all/west-indies-cricket-legend-garry-sobers-has-passed-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ: &lt;/strong&gt;വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ വീട്ടിലായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്സാണ് മരണവിവരം സ്ഥിരീകരിച്ചത്. ലോകം കണ്ട മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം.&lt;/p&gt;
&lt;p&gt;1954ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്‌സ് 1974 വരെയുള്ള കാലയളവിൽ വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇടം കയ്യൻ ബാറ്റ്സ്മാനായിരുന്ന സോബേഴ്സ് ടെസ്റ്റിൽ 8,032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 1958ൽ പാകിസ്ഥാനെതിരെ സോബേഴ്സ് നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-18 05:43:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫിറ്റ്നസില്ല; കൊയിലാണ്ടിയില്‍ സ്‌കൂള്‍ അടച്ചുപൂട്ടി</title>
        <link>https://nattuvartha.news/news/Regional/all/school-in-koyilandy-closed-due-to-lack-of-fitness-certification</link>
        <guid>https://nattuvartha.news/news/Regional/all/school-in-koyilandy-closed-due-to-lack-of-fitness-certification</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784353093_584571.jpg</url>
          <title>ഫിറ്റ്നസില്ല; കൊയിലാണ്ടിയില്‍ സ്‌കൂള്‍ അടച്ചുപൂട്ടി</title>
          <link>https://nattuvartha.news/news/Regional/all/school-in-koyilandy-closed-due-to-lack-of-fitness-certification</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊയിലാണ്ടി: &lt;/strong&gt;ഫിറ്റ്നസില്ലാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടി. കൊയിലാണ്ടി പുളിയഞ്ചേരിയിലാണ് സംഭവം. പുളിയഞ്ചേരി സൗത്ത് എല്‍പി സ്‌കൂളാണ് അടച്ചുപൂട്ടിയത്.ഫിറ്റ്നസില്ലാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നില്ല.&amp;nbsp;&lt;/p&gt;
&lt;p&gt;ഫിറ്റ്നസ് ഇല്ലാത്തതിനെ തുടര്‍ന്ന് നഗരസഭ സ്‌കൂളിന് ഒരു മാസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണമെന്ന് അറിയിച്ച് സ്‌കൂള്‍ മാനേജ്‌മെന്റിനാണ് നഗരസഭ നോട്ടീസ് നല്‍കിയത്.സ്‌കൂളിന്റെ മൂന്ന് കെട്ടിടങ്ങളും സുരക്ഷിതമല്ലെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. രണ്ട് കെട്ടിടങ്ങള്‍ ഓടിട്ടതും ഒരെണ്ണം ആസ്ബറ്റോസ് മേഞ്ഞതുമാണ്. ഇതില്‍ രണ്ട് കെട്ടിടങ്ങള്‍ ഓടുകള്‍ പൊട്ടി ഉള്ളിലേക്ക് വെള്ളമിറങ്ങുന്ന അവസ്ഥയിലാണ്.നിലവില്‍ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ താത്കാലിക കെട്ടിടം കണ്ടെത്താനായി നഗരസഭാ കൗണ്‍സിലും പിടിഎയും അടിയന്തര യോഗം ചേര്‍ന്ന് ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കുന്നുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-18 05:36:11</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഉമ്മൻചാണ്ടിയുടെ സ്മരണയിൽ കേരളം;ജനകീയ മുഖ്യമന്ത്രി വിടപറഞ്ഞിട്ട് മൂന്നുവർഷം</title>
        <link>https://nattuvartha.news/news/Politics/all/oommen-chandy-third-death-anniversary-puthuppally</link>
        <guid>https://nattuvartha.news/news/Politics/all/oommen-chandy-third-death-anniversary-puthuppally</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784351441_574730.jpg</url>
          <title>ഉമ്മൻചാണ്ടിയുടെ സ്മരണയിൽ കേരളം;ജനകീയ മുഖ്യമന്ത്രി വിടപറഞ്ഞിട്ട് മൂന്നുവർഷം</title>
          <link>https://nattuvartha.news/news/Politics/all/oommen-chandy-third-death-anniversary-puthuppally</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പുതുപ്പള്ളി: &lt;/strong&gt;മലയാളക്കരയുടെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ സ്മരണയിൽ പുതുപ്പള്ളി. ഏതൊരാൾക്കും ഇടനിലക്കാരനില്ലാതെ നേരിട്ട് സങ്കടം ബോധിപ്പിക്കാവുന്ന ഇടമായിരുന്നു പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീട്. നിയോജമണ്ഡലം പരിധിയൊന്നും ഇവിടെ ബാധകമായിരുന്നില്ല.&amp;nbsp;&lt;/p&gt;
&lt;p&gt;ജനങ്ങൾക്കിടയിൽമാത്രം ജീവിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആവുന്നതെല്ലാം ചെയ്ത് ജനഹൃദയങ്ങൾ കീഴടക്കിയ നേതാവ്. ദേഹവിയോഗത്തിന് ശേഷവും അദ്ദേഹത്തിന്റെ കബറിടത്തിലെത്തുന്നവർ ഏറെയാണ്. നാനാദേശങ്ങളിൽനിന്ന് ആ ഒഴുക്ക് ഇന്നും തുടരുന്നു. ഒരു പൂവ് കബറിൽ സമർച്ചോ ഒരു മെഴുകുതിരി കൊളുത്തിയോ കൈകൂപ്പി പ്രാർഥിച്ചോ അവർ മടങ്ങുന്നു. നേരിൽക്കണ്ട കാലത്തെ ഓർമകളുമായി ഓരോരുത്തരും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു.&lt;/p&gt;
&lt;p&gt;മൂന്നാം സ്മൃതിദിനാചരണമായ ശനിയാഴ്ച വൻജനാവലിയാണ് പുതുപ്പള്ളിയിലേക്കെത്തുക. ജനസേവനം, കരുണ, വികസനം എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച ഉമ്മൻ ചാണ്ടിയുടെ ജീവിതസന്ദേശം പുതുതലമുറയിലേക്ക് പകർന്നുനൽകാൻ ലക്ഷ്യമിട്ടുള്ള പരിപാടികളാണ് നടത്തുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-18 05:06:17</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വടക്കൻ ജില്ലകളിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത</title>
        <link>https://nattuvartha.news/news/Regional/all/kerala-rain-alert-today-1784351042</link>
        <guid>https://nattuvartha.news/news/Regional/all/kerala-rain-alert-today-1784351042</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784351042_479084.jpg</url>
          <title>വടക്കൻ ജില്ലകളിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത</title>
          <link>https://nattuvartha.news/news/Regional/all/kerala-rain-alert-today-1784351042</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ, വടക്കൻ തമിഴ്‌നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. ജൂലായ് 21 ചൊവ്വാഴ്‌ച വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ‌‌&lt;/p&gt;]]></description>
        <pubDate>2026-07-18 04:59:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കെ എസ് ആർ ടി സി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/ksrtc-bus-sexual-assault-arrest</link>
        <guid>https://nattuvartha.news/news/Regional/all/ksrtc-bus-sexual-assault-arrest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784350501_531500.jpg</url>
          <title>കെ എസ് ആർ ടി സി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/ksrtc-bus-sexual-assault-arrest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;കെ എസ് ആർ ടി സി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കെ എസ് ആർ ടി സി ജീവനക്കാരൻ കസ്റ്റഡിയിൽ. ഇന്നുരാവിലെ ഹരിപ്പാടാണ് സംഭവം. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാരിയെയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്.രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിലാണ് യുവതി ഇരുന്നത്. അമ്പലപ്പുഴയ്ക്ക് സമീപത്തുനിന്ന് കെഎസ്ആർടിസിയുടെ എംബ്ലം ഉള്ള യൂണിഫോം ധരിച്ച് ബസിൽ കയറിയ ജീവനക്കാരൻ യുവതിയുടെ സമീപത്തിരുന്നു. കുറച്ചുസമയം കഴിഞ്ഞതോടെ യുവതി ഉറക്കത്തിലായി.&amp;nbsp;&lt;/p&gt;
&lt;p&gt;ഈ സമയം ജീവനക്കാരൻ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. പെട്ടെന്ന് ഉണർന്ന യുവതി നിലവിളിച്ചതോടെ ജീവനക്കാരൻ ഇറങ്ങിയോടി. ഈ സമയം ബസ് നിറുത്തിയ ഡ്രൈവർ പിന്നാലെയോടി ജീവനക്കാരനെ പിടികൂടുകയായിരുന്നു.തനിക്ക് പരാതിയുണ്ടെന്ന് യുവതി അറിയിച്ചതോടെ ബസ് ഹരിപ്പാട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവതിയുടെ മൊഴിയെത്തുടർന്ന് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കായംകുളം ഡിപ്പോയിലെ ജീവനക്കാരനാണെന്നും ജോലിക്കുപോകാനായാണ് ബസിൽ കയറിയതെന്നുമാണ് റിപ്പോർട്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-18 04:53:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റി</title>
        <link>https://nattuvartha.news/news/Regional/all/sonam-wangchuk-arrest</link>
        <guid>https://nattuvartha.news/news/Regional/all/sonam-wangchuk-arrest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784347828_781778.jpg</url>
          <title>സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റി</title>
          <link>https://nattuvartha.news/news/Regional/all/sonam-wangchuk-arrest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: ജന്തർ മന്തറിൽ കഴി‌ഞ്ഞ 20 ദിവസമായി നിരാഹാര സമരം നടത്തുന്ന ആക്‌ടിവിസ്റ്റ് സോനം വാങ്ചുകിനെ പ്രതിഷേധ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്‌‌ത് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ പ്രതിഷേധസ്ഥലത്തെത്തി ആയിരുന്നു പൊലീസിന്റെ നടപടി. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വാങ്ചുക് സമരം ചെയ്യുന്നത്.അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായതായി ഡോക്‌ടർമാർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;ജന്തർ മന്തറിലുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ മറ്റ് സമരക്കാരെയും ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അർദ്ധസൈനിക വിഭാഗം ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.ശക്തമായ പ്രതിഷേധം നടത്തിയ സിജെപി പ്രവർത്തകരോട് ശാന്തരാകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ടായിരുന്നു.സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഡൽഹി ഹൈക്കോടതി രണ്ടുദിവസം മുമ്പ് അധികാരികൾക്ക് നിർദേശം നൽകിയിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-18 04:08:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ശസ്ത്രക്രിയയ്ക്കിടെ കുട്ടിയുടെ മരണം; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്</title>
        <link>https://nattuvartha.news/news/Regional/all/kasaragod-general-hospital-muhammed-iyas-death-report</link>
        <guid>https://nattuvartha.news/news/Regional/all/kasaragod-general-hospital-muhammed-iyas-death-report</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784347401_844574.jpg</url>
          <title>ശസ്ത്രക്രിയയ്ക്കിടെ കുട്ടിയുടെ മരണം; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്</title>
          <link>https://nattuvartha.news/news/Regional/all/kasaragod-general-hospital-muhammed-iyas-death-report</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാസർകോട്:&lt;/strong&gt; ജനറൽ ആശുപത്രിയിൽ ഉദരരോഗ ശസ്ത്രക്രിയയ്ക്കിടെ ബേഡകം തലേക്കുന്ന് സ്വദേശി അഷ്‌റഫ് സഖാഫിയുടെ മകൻ മുഹമ്മദ് ഇയാസ് (9) മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോലീസ് സർജൻ അന്വേഷണസംഘത്തിന് നൽകിയ റിപ്പോർട്ടിലാണ് ഹൃദയാഘാതമാണ് കുട്ടിയുടെ മരണകാരണമെന്ന് പറയുന്നത്.&lt;/p&gt;
&lt;p&gt;ചികിത്സപ്പിഴവ് ആരോപിച്ചതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. രാസപരിശോധനാഫലം ലഭിക്കാനുണ്ട്.ഉദരരോഗത്തെത്തുടർന്ന് ചൊവ്വാഴ്ചയാണ് ഇയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ നടന്ന ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ചു.&lt;/p&gt;
&lt;p&gt;സംഭവത്തിൽ ചികിത്സപ്പിഴവുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-18 03:58:46</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം,​ 7.4 തീവ്രത,​ സുനാമി മുന്നറിയിപ്പ്</title>
        <link>https://nattuvartha.news/news/International/all/earthquake-strikes-off-at-mexico</link>
        <guid>https://nattuvartha.news/news/International/all/earthquake-strikes-off-at-mexico</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784346941_103737.jpg</url>
          <title>മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം,​ 7.4 തീവ്രത,​ സുനാമി മുന്നറിയിപ്പ്</title>
          <link>https://nattuvartha.news/news/International/all/earthquake-strikes-off-at-mexico</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മെക്സിക്കോ സിറ്റി &lt;/strong&gt;: മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. മെക്സിക്കോയ്ക്ക് പുറമേ അയൽരാജ്യങ്ങളായ എൽ സാൽവദോർ,​ ഗ്വാട്ടിമാല എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗ്വാട്ടിമാല സിറ്റിയിൽ പ്രകമ്പനം അനുഭവപ്പെട്ട മേഖലകളിലെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.മെക്സിക്കൻ നഗരമായ പ്യൂർട്ടോ മഡെറോയ്ക്ക് സമീപം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിന് ആഴം കുറവായതിനാൽ മേഖലയിൽ ഭൂചലനത്തിന്റെ ആഘാതം കൂടുതലായിരുന്നു. അപകടസാദ്ധ്യത കണക്കിലെടുത്ത് യു.എസ് സുനാമി മുന്നറിയിപ്പ് സംവിധാനം തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-18 03:53:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ; അഗ്നിരക്ഷാ സേന എത്തി പുറത്തിറക്കി</title>
        <link>https://nattuvartha.news/news/Regional/all/shashi-tharoor-trapped-in-hotel-lift-firefighters-rescue-him-by-opening-lift-door</link>
        <guid>https://nattuvartha.news/news/Regional/all/shashi-tharoor-trapped-in-hotel-lift-firefighters-rescue-him-by-opening-lift-door</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784346441_505191.jpg</url>
          <title>ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ; അഗ്നിരക്ഷാ സേന എത്തി പുറത്തിറക്കി</title>
          <link>https://nattuvartha.news/news/Regional/all/shashi-tharoor-trapped-in-hotel-lift-firefighters-rescue-him-by-opening-lift-door</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; പി.എം.ജിയിലെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എം.പി. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഓവർ ലോഡിനെ തുടർന്നാണ് ലിഫ്റ്റ് കെട്ടിടത്തിന്‍റെ ആറാം നിലയിൽ കുടുങ്ങിയത്. ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ ഏകദേശം പതിനഞ്ച് മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങി&lt;/p&gt;
&lt;p&gt;ഫയർഫോഴ്സ് എത്തി ലിഫ്റ്റ് തുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പതിനഞ്ച് മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയ തരൂരിനെയും സംഘത്തെയും ലിഫ്റ്റിന്‍റെ വാതിൽ അകത്തി പുറത്തിറക്കുകയായിരുന്നു. ആർക്കും അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും ഒകെ ആണെന്നും പുറത്തെത്തിയ തരൂർ പറഞ്ഞു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-18 03:45:11</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജയിലിൽ പഠനം, ഹിസ്റ്ററിയിൽ ബിരുദമെടുക്കാനൊരുങ്ങി കൂടത്തായി കേസിലെ പ്രതി ജോളി ജോസഫ്</title>
        <link>https://nattuvartha.news/news/Regional/all/jolly-joseph-koodathayi-case-prison-education</link>
        <guid>https://nattuvartha.news/news/Regional/all/jolly-joseph-koodathayi-case-prison-education</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784346025_141912.jpg</url>
          <title>ജയിലിൽ പഠനം, ഹിസ്റ്ററിയിൽ ബിരുദമെടുക്കാനൊരുങ്ങി കൂടത്തായി കേസിലെ പ്രതി ജോളി ജോസഫ്</title>
          <link>https://nattuvartha.news/news/Regional/all/jolly-joseph-koodathayi-case-prison-education</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ചരിത്രത്തിൽ ബിരുദം നേടാനുള്ള പരിശ്രമത്തിൽ. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി ബി.എ. ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്. രണ്ടാംവർഷ വിദ്യാർഥിയാണിപ്പോൾ. എട്ട് പേപ്പറുകളിൽ ഇനി ഒരു പരീക്ഷ മാത്രമാണ് ബാക്കിയുള്ളത്. അവസാന പേപ്പറിലും ഉയർന്ന മാർക്ക് വാങ്ങാൻ ജയിലിൽ കഠിന പ്രയത്‌നത്തിലാണവർ. ഒന്നാംവർഷ പരീക്ഷയിൽ എല്ലാപേപ്പറും ജയിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;സെൻട്രൽ ജയിലിലെ മറ്റൊരു തടവുകാരനും ബി.എ. ഹിസ്റ്ററി പരീക്ഷ എഴുതുന്നുണ്ട്. 35 തടവുകാർ തുല്യതാപരീക്ഷയും എഴുതുന്നുണ്ട്. തടവുശിക്ഷ കൊണ്ടുദ്ദേശിക്കുന്ന പരിവർത്തനത്തിന് വിദ്യാഭ്യാസം അത്യാവശ്യമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കൂടുതൽ അന്തേവാസികൾ ഉപരിപഠനം നടത്തുന്നുണ്ട്. കോഴിക്കോട് സബ് ജയിലിൽ വിചാരണത്തടവിൽ കഴിയുന്ന ജോളിയെ ബിരുദപരീക്ഷയ്ക്കായി കഴിഞ്ഞാഴ്ചയാണ് പ്രത്യേക സുരക്ഷയിൽ കണ്ണൂർ വനിതാജയിലിലെത്തിച്ചത്. പരീക്ഷ അവസാനിക്കുന്നതുവരെ വനിതാ ജയിലിൽ ജോളി തുടരും.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-18 03:38:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം</title>
        <link>https://nattuvartha.news/news/Regional/all/electricity-regulation-peak-time-partial-electricity-regulation-kseb</link>
        <guid>https://nattuvartha.news/news/Regional/all/electricity-regulation-peak-time-partial-electricity-regulation-kseb</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784296380_281449.jpg</url>
          <title>സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം</title>
          <link>https://nattuvartha.news/news/Regional/all/electricity-regulation-peak-time-partial-electricity-regulation-kseb</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ഇന്നും രാത്രി വൈദ്യുതി മുടങ്ങും. പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടായേക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് വർധിച്ചത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവ് അനുഭവപ്പെടുന്നുണ്ട്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി ഉപഭോഗത്തിൽ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂവെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഞായറാഴ്ച അധിക വൈദ്യുതി വാങ്ങും. പകൽ ഇത്തരത്തിൽ വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഫുട്ബാൾ ലോകകപ്പ് ഫൈനൽ മത്സരങ്ങൾ തടസ്സമില്ലാതെ കാണുന്നതിനായി ഞായറാഴ്ച സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ഫൈനൽ പോരാട്ടം നടക്കുന്ന ഞായറാഴ്ചത്തെ പീക്ക് സമയത്തെ തടസ്സങ്ങൾ ഒഴിവാക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉയർന്ന വിലക്ക് അധിക വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. എന്നാൽ, സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ പരിഹരിക്കാനാകൂവെന്നും മന്ത്രി വ്യക്തമാക്കി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-17 13:46:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യം</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-case-ribesh-ramakrishnan-granted-anticipatory-bail</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-case-ribesh-ramakrishnan-granted-anticipatory-bail</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784295789_378398.jpg</url>
          <title>കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യം</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-case-ribesh-ramakrishnan-granted-anticipatory-bail</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ സെക്ഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.&lt;/p&gt;
&lt;p&gt;കേസില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ താന്‍ പ്രതിചേര്‍ക്കപ്പെട്ടേക്കുമെന്ന നിഗമനത്തിലാണ് റിബേഷ് രാമകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ റിബേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു.&lt;/p&gt;
&lt;p&gt;വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ച് വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചവരില്‍ പ്രധാനിയാണ് റിബേഷ് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.കേസ് അന്വേഷണത്തിന്റെ നിര്‍ണായകമായ ഈ ഘട്ടത്തില്‍, ആരോപണവിധേയന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെളിവുനശീകരണത്തിനും അന്വേഷണത്തെ ബാധിക്കുന്നതിനും കാരണമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.എന്നാല്‍ കോടതി റിബേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-17 13:38:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മാക്കൂൽ പീടിക വലിയ പറമ്പത്ത് അബൂബക്കർ നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/vatakara-makkool-peedika-valiya-parambath-aboobecker-passs-away</link>
        <guid>https://nattuvartha.news/news/Sections/all/vatakara-makkool-peedika-valiya-parambath-aboobecker-passs-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784291413_989748.jpg</url>
          <title>മാക്കൂൽ പീടിക വലിയ പറമ്പത്ത് അബൂബക്കർ നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/vatakara-makkool-peedika-valiya-parambath-aboobecker-passs-away</link>
        </image>
        <description><![CDATA[&lt;p&gt;വടകര: മാക്കൂൽ പീടിക വലിയ പറമ്പത്ത് വി പി അബൂബക്കർ (60) നിര്യാതനായി. അസ്സയിനാർ ഹാജി- ഫാത്തിമ ദമ്പതികളുടെ മകനാണ്. പുതിയാപ്പ് ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മഹല്ല് കമ്മറ്റി മുൻ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമാണ്. ഭാര്യ; അഫ്സത്ത്. മക്കൾ;  ഹാഷിർ ,അർഷാദ്,  അജാസ്, അഫ്നാസ്. മരുമക്കൾ; ലൈക്ക, അഫ്നിദ , റിസ്‌വാന , നാജിയ. സഹോദരങ്ങൾ;  ഇബ്രാഹിം വിപി, അമ്മദ്, മൊയ്‌ദു ,മൂസ ,കദീശ, മറിയം , ആയിഷ ,നഫീസ ,സുബൈദ , ഹാജറ.&lt;/p&gt;]]></description>
        <pubDate>2026-07-17 12:26:56</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു</title>
        <link>https://nattuvartha.news/news/Regional/all/higher-secondary-first-year-exam-results-have-been-declared</link>
        <guid>https://nattuvartha.news/news/Regional/all/higher-secondary-first-year-exam-results-have-been-declared</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784287766_314188.jpg</url>
          <title>ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു</title>
          <link>https://nattuvartha.news/news/Regional/all/higher-secondary-first-year-exam-results-have-been-declared</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: 2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04, 722 പേരുടെ ഫലം ലഭ്യമായി.&amp;nbsp;&lt;/p&gt;
&lt;p&gt;അതിൽ 2,50,981 പേർ 30 ശതമാനം അധികം മാർക്ക് നേടി. ഇത് 62.01 ശതമാനം ആണ്. കഴിഞ്ഞ വർഷം 60.76% ആയിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ദേശീയ തലത്തിൽ സർക്കാർ വെബ്സൈറ്റുകളിൽ സൈബർ ആക്രമണം നടന്നതിനാൽ സർക്കാർ വെബ്സൈറ്റുകളിൽ പരിശോധന നടക്കുന്ന സാഹചര്യത്തിൽ വിശദമായ ഫലം വെബ്സൈറ്റുകളിൽ ലഭിക്കാൻ വൈകുമെന്ന് പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അറിയിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-17 11:25:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത; തൃശ്ശൂരിൽ ഇന്ന് ഓറഞ്ച് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/kerala-weather-update-heavy-rain-alert</link>
        <guid>https://nattuvartha.news/news/Regional/all/kerala-weather-update-heavy-rain-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784287404_757052.jpg</url>
          <title>സംസ്ഥാനത്ത് അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത; തൃശ്ശൂരിൽ ഇന്ന് ഓറഞ്ച് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/kerala-weather-update-heavy-rain-alert</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് വെള്ളിയാഴ്ചമുതൽ 21-ാം തീയതിവരെ അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത. തൃശ്ശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 17 മുതൽ 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.18-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 19-ന് കാസർകോട് മുതൽ മലപ്പുറംവരെയുള്ള ജില്ലകളിലും മഞ്ഞ അലർട്ടാണ്.&lt;/p&gt;]]></description>
        <pubDate>2026-07-17 11:21:24</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിദ്യാർത്ഥികൾക്ക് നേരെ ലോറി ഇടിച്ചുകയറി അപകടം: ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Regional/all/accident-college-student-died-four-people-injured</link>
        <guid>https://nattuvartha.news/news/Regional/all/accident-college-student-died-four-people-injured</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784286802_72351.jpg</url>
          <title>വിദ്യാർത്ഥികൾക്ക് നേരെ ലോറി ഇടിച്ചുകയറി അപകടം: ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Regional/all/accident-college-student-died-four-people-injured</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്&lt;/strong&gt;: മുണ്ടൂരിൽ വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥി മുഹമ്മദ് ഫർഹാനാണ് മരണപ്പെട്ടത്. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പാലക്കാട് നിന്ന് ചെറുപ്പുളശ്ശേരിക്ക് ആശുപത്രി മാലിന്യങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് വിദ്യാർത്ഥികൾക്കുനേരെ പാഞ്ഞുകയറിയത്.&lt;/p&gt;
&lt;p&gt;ഒൻപതാം മൈലിനടുത്ത് വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ആയതിനാൽ നിസ്കാരത്തിന് പള്ളിയിൽ പോയിട്ടുവരികയായിരുന്ന യുവക്ഷേത്ര കോളേജിലെ  വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. റോഡിനോട് ചേർന്ന് നടന്നുപോകുകയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറുകയായിരുന്നു. റോഡിനരികിലൂടെ യാത്ര ചെയ്ത പ്രദേശവാസിക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.മുഹമ്മദ് ഫർഹാനെ ആദ്യം ഒലവക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-17 11:11:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജീവൻ രക്ഷാ പരിശീലനം നൽകി</title>
        <link>https://nattuvartha.news/news/Regional/all/orkkattery-angles-basic-life-support-training</link>
        <guid>https://nattuvartha.news/news/Regional/all/orkkattery-angles-basic-life-support-training</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784285807_295601.jpg</url>
          <title>ജീവൻ രക്ഷാ പരിശീലനം നൽകി</title>
          <link>https://nattuvartha.news/news/Regional/all/orkkattery-angles-basic-life-support-training</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ഓർക്കാട്ടേരി സോഷ്യലിസ്റ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് സെന്റർ, എയ്ഞ്ചൽസിന്റെ സഹകരണത്തോടെ അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം നൽകി. എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ ഉൽഘാടനം ചെയ്തു. സീപക് ചെയർമാൻ തില്ലേരി ഗോവിന്ദൻ ആദ്യക്ഷം വഹിച്ചു.&lt;/p&gt;
&lt;p&gt;പി. രമേഷ് ബാബു, എം. വിജയൻ, ടി. എൻ. കെ. ശശീന്ദ്രൻ, എം. കെ. കുഞ്ഞിരാമൻ, എം. ആർ. വിജയൻ, പി. കെ. രാജൻ എന്നിവർ പ്രസംഗിച്ചു. എയ്ഞ്ചൽസ് മെഡിക്കൽ കെയർ ട്രൈനെർമാരായ ഷാജി പടത്തല, ഷിജു തയ്യിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.&lt;/p&gt;]]></description>
        <pubDate>2026-07-17 10:54:46</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>നിതിൻ രാജിന്‍റെ മരണം: ഡോ.റാമിന്റെ അറസ്റ്റ് വൈകുന്നതിൽ അതൃപ്തിയുമായി ഹൈകോടതി</title>
        <link>https://nattuvartha.news/news/Regional/all/nithin-raj-case-high-court-expresses-strong-dissatisfaction-over-the-delay-in-dr-rams-arrest</link>
        <guid>https://nattuvartha.news/news/Regional/all/nithin-raj-case-high-court-expresses-strong-dissatisfaction-over-the-delay-in-dr-rams-arrest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784280887_307199.jpg</url>
          <title>നിതിൻ രാജിന്‍റെ മരണം: ഡോ.റാമിന്റെ അറസ്റ്റ് വൈകുന്നതിൽ അതൃപ്തിയുമായി ഹൈകോടതി</title>
          <link>https://nattuvartha.news/news/Regional/all/nithin-raj-case-high-court-expresses-strong-dissatisfaction-over-the-delay-in-dr-rams-arrest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: കണ്ണൂർ അഞ്ചരക്കണ്ടി  ദന്തൽകോളജിലെ നിതിന്‍ രാജിന്‍റെ മരണത്തിൽ പൊലീസിന്‍റെ നിസംഗതയെ ചോദ്യം ചെയ്ത് കോടതി.. പ്രതി ചേർക്കപ്പെട്ടിട്ടുള്ള ഡോ.റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത അതൃപ്തി ഹൈകോടതി രേഖപ്പെടുത്തി. സുപ്രീംകോടതി കെ റാമിന് ജാമ്യം നിഷേധിച്ചിട്ടുണ്ട്. എന്നിട്ടും എന്ത്കൊണ്ട് അറസ്റ്റ് വൈകുന്നു. പൊലീസിന് കേസിൽ രണ്ട് നീതിയാണോ എന്നും കോടതി ആരാഞ്ഞു.&lt;/p&gt;
&lt;p&gt;ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥിയായിരുന്ന നിതിൻ രാജ് കോളജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയതത്. സംഭവത്തിൽ ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലെത്തിയെങ്കിലും ചില അധ്യാപകരുടെ മാനസിക പീഡനവും ജാതി അധിക്ഷേപവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-17 09:29:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു</title>
        <link>https://nattuvartha.news/news/Regional/all/india-first-hydrogen-train-launch-jind-sonipat</link>
        <guid>https://nattuvartha.news/news/Regional/all/india-first-hydrogen-train-launch-jind-sonipat</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784280397_87085.jpg</url>
          <title>രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു</title>
          <link>https://nattuvartha.news/news/Regional/all/india-first-hydrogen-train-launch-jind-sonipat</link>
        </image>
        <description><![CDATA[&lt;p&gt;ചണ്ഡീഗഢ്: ഹൈഡ്രജൻ എൻജിനുമായി കുതിക്കാൻ റെയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ തീവണ്ടി വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദ് റെയിൽവേസ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു.ജിന്ദിനും സോനിപത്തിനും ഇടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് സർവീസ്.&lt;/p&gt;
&lt;p&gt;പൂർണമായും തദ്ദേശീയമായാണ് വികസിപ്പിച്ചത്. പരിസ്ഥിതിസൗഹൃദയാത്രയാണ് ഹൈഡ്രജൻ തീവണ്ടികളുടെ പ്രത്യേകത.ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് തീവണ്ടിയുടെ പ്രവർത്തനം. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്.&lt;/p&gt;
&lt;p&gt;2600 പേർക്ക് സഞ്ചരിക്കാം. ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ ഉത്പാദന, റീഫ്യൂവലിങ് പ്ലാന്റും സജ്ജമാക്കി. ഇവിടെ കംപ്രസ്‌ചെയ്ത ഹൈഡ്രജൻ വാതകം സംഭരിക്കാനും വിതരണം ചെയ്യാനും സംവിധാനമുണ്ട്. 3200 എച്ച്.പി. പ്രൊപ്പൽഷൻ സിസ്റ്റം എൻജിനിൽ സജ്ജീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാകും നിലവിൽ ഓടുക. എന്നാൽ, മണിക്കൂറിൽ 110 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാൻ വണ്ടിക്കാകും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-17 09:23:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ദേവാൻഷ് ശൗര്യയുടെ മരണം: ഡോക്ടർ മുൻകൂർ ജാമ്യം തേടി</title>
        <link>https://nattuvartha.news/news/Regional/all/death-of-a-one-and-a-half-year-old-boy-while-under-anesthesia-doctor-seeks-anticipatory-bail</link>
        <guid>https://nattuvartha.news/news/Regional/all/death-of-a-one-and-a-half-year-old-boy-while-under-anesthesia-doctor-seeks-anticipatory-bail</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784279523_402078.jpg</url>
          <title>ദേവാൻഷ് ശൗര്യയുടെ മരണം: ഡോക്ടർ മുൻകൂർ ജാമ്യം തേടി</title>
          <link>https://nattuvartha.news/news/Regional/all/death-of-a-one-and-a-half-year-old-boy-while-under-anesthesia-doctor-seeks-anticipatory-bail</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തലശ്ശേരി: &lt;/strong&gt;പയ്യന്നൂർ എരമത്തെ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിനിടയിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പയ്യന്നൂർ ഏഴോം കൊട്ടില നരിക്കോട്ടെ കൊയിലേരിയൻ വീട്ടിൽ ഡോ. അഞ്ജലി പൊതുവാളാണ് (49) മുൻകൂർ ജാമ്യം തേടി കോടതിയിലെത്തിയത്. ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ജൂലൈ 21ന് കോടതി വാദം കേൾക്കും. പൊലീസ് റിപ്പോർട്ടും അന്ന് പരിഗണിക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ജൂലൈ അഞ്ചിന് രാവിലെ 9.40നായിരുന്നു ഒരുവയസും അഞ്ചുമാസവും പ്രായമുള്ള ദേവാന്‍ഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റത്. തുടർന്ന് ബേബി മെമോറിയല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുറിവ് സ്റ്റിച്ചിടണമെന്ന് പറഞ്ഞ് ഇതിനായി അനസ്തേഷ്യ നല്‍കിയതായിരുന്നു. പിന്നീട് കുട്ടി ബോധാവസ്ഥയിലായതോടെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന ദേവാൻഷ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.&lt;/p&gt;]]></description>
        <pubDate>2026-07-17 09:08:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വള്ളിക്കാട് എൻ. ടി. കെ ചന്ദ്രൻ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/vallikkad-ntk-chandran-passes-away</link>
        <guid>https://nattuvartha.news/news/Sections/all/vallikkad-ntk-chandran-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784278140_741861.jpg</url>
          <title>വള്ളിക്കാട് എൻ. ടി. കെ ചന്ദ്രൻ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/vallikkad-ntk-chandran-passes-away</link>
        </image>
        <description><![CDATA[&lt;p&gt;വള്ളിക്കാട്: എൻ. ടി. കെ ചന്ദ്രൻ പൂളക്കണ്ടി താഴക്കുനി (60) അന്തരിച്ചു. ഭാര്യ ബീന. അച്ഛൻ; പരേതനായ ബാലൻ. അമ്മ; നാരായണി. മക്കൾ; നിധുൻ, മേഘ. മരുമക്കൾ; അരുൺ, നിധുൻ. സഹോദരി; ചന്ദ്രി.&lt;/p&gt;]]></description>
        <pubDate>2026-07-17 08:47:08</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ;വിവിധ ജില്ലകളിൽ മുന്നറിയിപ്പ്</title>
        <link>https://nattuvartha.news/news/Regional/all/kerala-rain-alert-today-yellow-alert</link>
        <guid>https://nattuvartha.news/news/Regional/all/kerala-rain-alert-today-yellow-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784273485_599776.jpg</url>
          <title>ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ;വിവിധ ജില്ലകളിൽ മുന്നറിയിപ്പ്</title>
          <link>https://nattuvartha.news/news/Regional/all/kerala-rain-alert-today-yellow-alert</link>
        </image>
        <description><![CDATA[&lt;p&gt;&lt;span style=&quot;color: rgb(51,51,51);background-color: rgb(255,255,255);font-size: 18px;font-family: kfont;&quot;&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. &lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style=&quot;color: rgb(51,51,51);background-color: rgb(255,255,255);font-size: 18px;font-family: kfont;&quot;&gt;24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മുന്നറിയിപ്പുള്ള ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.മഴയ്ക്കൊപ്പം 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ മാസം 20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.&lt;/span&gt;&lt;/p&gt;]]></description>
        <pubDate>2026-07-17 07:28:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പെണ്ണുനൽകാമെന്ന് പറഞ്ഞ് യുവാവിനെ ഒമ്പത് വർഷം പറ്റിച്ചു; വിവാഹബ്യൂറോയ്‌ക്ക് പിഴ</title>
        <link>https://nattuvartha.news/news/Regional/all/marriage-bureau-consumer-forum-fine</link>
        <guid>https://nattuvartha.news/news/Regional/all/marriage-bureau-consumer-forum-fine</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784272174_956190.jpg</url>
          <title>പെണ്ണുനൽകാമെന്ന് പറഞ്ഞ് യുവാവിനെ ഒമ്പത് വർഷം പറ്റിച്ചു; വിവാഹബ്യൂറോയ്‌ക്ക് പിഴ</title>
          <link>https://nattuvartha.news/news/Regional/all/marriage-bureau-consumer-forum-fine</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; പണമടച്ച് രജിസ്റ്റർ ചെയ്‌ത് വർഷങ്ങൾ കഴിഞ്ഞിട്ടും പങ്കാളിയെക്കിട്ടാത്ത യുവാവിന് വിവാഹബ്യൂറോ നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ ഫോറം. ഒമ്പത് വർഷം മുമ്പ് 3,000 രൂപയടച്ചാണ് യുവാവ് രജിസ്റ്റർ ചെയ്‌തത്. വർഷങ്ങൾ കഴിഞ്ഞിട്ടും പങ്കാളിയെ ലഭിച്ചില്ല. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ 8,000 രൂപ നഷ്‌ടപരിഹാരം നൽകാൻ ഉപഭോക്തൃ ഫോറം ഉത്തരവിടുകയായിരുന്നു.2016ലാണ് കണ്ണൂർ സ്വദേശിയായ 40കാരൻ ടൗണിൽ പ്രവർത്തിക്കുന്ന വിവാഹബ്യൂറോയിൽ പണമടച്ച് രജിസ്റ്റർ ചെയ്‌തത്.&amp;nbsp;&lt;/p&gt;
&lt;p&gt;കാസർകോട്ട് ഒരു പെൺകുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയിൽ നിന്ന് അനുയോജ്യമായ മറുപടിയൊന്നും ലഭിച്ചില്ല. യുവാവിന്റെ പിതാവ് അർബുദബാധിതനായിരുന്നു. മകന്റെ വിവാഹം കാണണമെന്ന് പിതാവ് ഏറെ കൊതിച്ചിരുന്നു. എന്നാൽ, ആ ആഗ്രഹം നടക്കാതെ പിതാവ് മരിച്ചു.തുടർന്ന്, തന്റെ സമയവും മനഃസമാധാനവും കളഞ്ഞതിന് രജിസ്‌ട്രേഷൻ തുകയും കൂടാതെ 15,000 രൂപയും നൽകണമെന്നാവശ്യപ്പെട്ട് യുവാവ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. രജിസ്റ്റർ ചെയ്യാൻ നൽകിയ 3,000 രൂപയ്‌ക്ക് പുറമേ മാനസികസമ്മർദത്തിന് 3,000 രൂപയും വ്യവഹാരച്ചെലവായി 2,000 രൂപയും നൽകാൻ ജില്ലാ ഉപഭോക്തൃ ഫോറം ഉത്തരവിട്ടു.&lt;/p&gt;]]></description>
        <pubDate>2026-07-17 07:06:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറി;  എം  ആർ  അജിത്  കുമാറിൽ  നിന്ന് ‌ ഡിജിപി  വിശദീകരണം  തേടും</title>
        <link>https://nattuvartha.news/news/Regional/all/adgp-m-r-ajith-kumar-in-alappuzha-rescue-case</link>
        <guid>https://nattuvartha.news/news/Regional/all/adgp-m-r-ajith-kumar-in-alappuzha-rescue-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784270701_778868.jpg</url>
          <title>ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറി;  എം  ആർ  അജിത്  കുമാറിൽ  നിന്ന് ‌ ഡിജിപി  വിശദീകരണം  തേടും</title>
          <link>https://nattuvartha.news/news/Regional/all/adgp-m-r-ajith-kumar-in-alappuzha-rescue-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ‌ഡിജിപി വിശദീകരണം തേടും. ഇതിനുശേഷമായിരിക്കും സർക്കാരിന് റിപ്പോർട്ട് കൈമാറുക.കേസ് അട്ടിമറിയിൽ ഡിജിപി ആവശ്യപ്പെട്ട വ്യക്തത വരുത്തി എസ്‌ഐടി തുടരന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. എം ആർ അജിത്കുമാറിന്റെ ഇടപെടൽ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൈമാറിയത്. എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;അജിത് ഇടപെട്ടാണ് കേസ് ഡയറി തിരുത്തിയതെന്ന് തെളിയിക്കുന്ന മൊഴികൾ, രേഖകൾ, വാട്സാപ്പ് സന്ദേശങ്ങൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ സഹിതമാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-17 06:40:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മകളെ വിവാഹം ചെയ്തു നൽകിയില്ല; പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു</title>
        <link>https://nattuvartha.news/news/Regional/all/kilimanoor-father-and-son-kidnapped-and-assaulted-revenge-attack</link>
        <guid>https://nattuvartha.news/news/Regional/all/kilimanoor-father-and-son-kidnapped-and-assaulted-revenge-attack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784270154_696088.jpg</url>
          <title>മകളെ വിവാഹം ചെയ്തു നൽകിയില്ല; പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു</title>
          <link>https://nattuvartha.news/news/Regional/all/kilimanoor-father-and-son-kidnapped-and-assaulted-revenge-attack</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കിളിമാനൂരില്‍ മകളെ വിവാഹം ചെയ്തു നല്‍കാത്തതിനാല്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്നു പരാതി. കിളിമാനൂര്‍ സ്വദേശി അനില്‍കുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മര്‍ദിച്ചത്. രണ്ടു വര്‍ഷം മുന്‍പ് സുധീഷ് എന്നയാള്‍ അനില്‍കുമാറിന്റെ മകളെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അനില്‍കുമാര്‍ ഇതു സമ്മതിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തില്‍ സുധീഷും സുഹൃത്തുക്കളും ആസൂത്രിതമായി അനില്‍കുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നാണു പരാതി.&lt;/p&gt;
&lt;p&gt;കിളിമാനൂരിലെ ഒരു വീട്ടിലേക്ക് പണിയുണ്ടെന്നു പറഞ്ഞ് രാത്രി അനില്‍കുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. സുധീഷിന്റെ മുത്തശ്ശന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു പണി തീരാത്ത കെട്ടിടം. ഇവിടെ എത്തിയപ്പോള്‍ അനില്‍കുമാറിനെ ഹെല്‍മറ്റ് ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കൈകള്‍ ചേര്‍ത്തുകെട്ടി. തുടര്‍ന്ന് സ്‌ക്രൂഡ്രൈവര്‍, പ്ലെയര്‍ തുടങ്ങിയവ ഉപയോഗിച്ചു മര്‍ദിച്ചുവെന്നും സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ചുവെന്നും ഇവര്‍ പരാതിപ്പെടുന്നു. പിന്നീട് ഇരുപതുകാരനായ മകനെയും ഇവിടേയ്ക്കു വിളിച്ചു വരുത്തി.അമ്മയെ കൂടി എത്തിച്ചില്ലെങ്കില്‍ അനില്‍കുമാറിനെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ മകന്‍ അവിടെനിന്ന് ഇറങ്ങിയോടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-17 06:34:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/woman-who-was-undergoing-treatment-after-being-bitten-by-a-stray-dog</link>
        <guid>https://nattuvartha.news/news/Regional/all/woman-who-was-undergoing-treatment-after-being-bitten-by-a-stray-dog</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784266293_237825.jpg</url>
          <title>കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/woman-who-was-undergoing-treatment-after-being-bitten-by-a-stray-dog</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂര്‍: &lt;/strong&gt;കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അഴീക്കോട് അഴീക്കല്‍ ലൈറ്റ് ഹൗസിന് സമീപം പോത്തോടി വീട്ടില്‍ ശാരദയാണ് (84) മരിച്ചത്.&lt;/p&gt;
&lt;p&gt;ജൂലൈ അഞ്ചിന് ലൈറ്റ് ഹൗസ് റോഡില്‍ വെച്ചാണ് ഇവർക്ക് തെരുവുനായയുടെ കടിയേറ്റത്. വലത് കാലിന്റെ മുട്ടിന് താഴെ കടിയേറ്റ ശാരദ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-17 05:28:36</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വാങ്ചുക്കിന്റെ നിരാഹാരം 20-ാം ദിവസത്തിലേക്ക്; ആരോഗ്യനില വഷളാകുന്നു</title>
        <link>https://nattuvartha.news/news/Regional/all/wangchuk-hunger-strike-jantar-mantar-2026</link>
        <guid>https://nattuvartha.news/news/Regional/all/wangchuk-hunger-strike-jantar-mantar-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784265634_871197.jpg</url>
          <title>വാങ്ചുക്കിന്റെ നിരാഹാരം 20-ാം ദിവസത്തിലേക്ക്; ആരോഗ്യനില വഷളാകുന്നു</title>
          <link>https://nattuvartha.news/news/Regional/all/wangchuk-hunger-strike-jantar-mantar-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 20 ദിവസം പിന്നിടുന്നു. ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ അദ്ദേഹം ഉയർത്തിയ ആവശ്യങ്ങളിൽ ഇതുവരെ കേന്ദ്രസർക്കാരിൽനിന്ന് മറുപടിയുമുണ്ടായിട്ടില്ല. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രമുഖർ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായിട്ടില്ല. വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതായാണ് റിപ്പോർട്ട്.&lt;/p&gt;
&lt;p&gt;സി.ജെ.പി. നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ വാങ്ചുക്കിനൊപ്പംതന്നെ മൂന്നു വിദ്യാർഥി സംഘടനാ പ്രവർത്തകരും നിരാഹാരസമരം നടത്തുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകളും ലഡാക്കിന്റെ ഭരണഘടനാപരമായ സംരക്ഷണം സംബന്ധിച്ച ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നതിലും പ്രതിഷേധിച്ചാണ് വാങ്ചുക്കിന്റെ പ്രതിഷേധം.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-17 05:16:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു</title>
        <link>https://nattuvartha.news/news/Business/all/prices-hit-record-high-vegetable</link>
        <guid>https://nattuvartha.news/news/Business/all/prices-hit-record-high-vegetable</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784264841_368951.jpg</url>
          <title>സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു</title>
          <link>https://nattuvartha.news/news/Business/all/prices-hit-record-high-vegetable</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;പാൽ, മീൻ, ഇറച്ചി, മുട്ട വില കുത്തനെ ഉയർന്നതിനിടെ പച്ചക്കറിയും നേന്ത്രപ്പഴവും വാങ്ങുന്ന സാധാരണക്കാരന്റെ കീശകാലിയാകുന്നു. പയർ, ചേന എന്നിവക്ക് കിലോ വില അമ്പതിന് മുകളിലാണ്. ബീറ്റ് റൂട്ടിന് 45, വെണ്ടക്ക 35-40, മുരിങ്ങ -70, പടവലം -40, കൊത്തവര 50 രൂപ, ബീന്‍സിന് 70 രൂപ, കേരറ്റിന് 65-70 രൂപ എന്നിങ്ങനെയാണ് വില. നല്ല നേന്ത്രപ്പഴത്തിന് കിലോക്ക് 60 രൂപ കൊടുക്കണം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇഞ്ചി വില റെക്കോഡിലാണ്. കിലോക്ക് 260-300 രൂപയാണ് ഇഞ്ചിയുടെ വില. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 70-100 രൂപയായിരുന്നു ഇഞ്ചി വില. മൂപ്പ് ഇല്ലാത്ത ഇഞ്ചിക്ക് 140 രൂപ കൊടുക്കണം. വെളുത്തുള്ളിക്ക് 300 രൂപയാണ് ചില്ലറ വില. ചെറിയ ഉള്ളിക്കും വില കൂടി. 120 രൂപയാണ് നല്ലയിനം ചെറിയ ഉള്ളിക്ക്. രണ്ടാം തരമാണെങ്കില്‍ 60 രൂപ.തക്കാളി വില മാത്രമാണ് അടുത്ത കുറഞ്ഞത്. 60 രൂപയിൽ നിന്ന് 40 രൂപയിലെത്തി തക്കാളി വില. ഇതര സംസ്ഥാന പച്ചക്കറികള്‍ക്ക് വില കൂടിയതും മഴക്കാലത്ത് പച്ചക്കറി ഉത്പാദനം കുറഞ്ഞതും ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ക്കും വില വര്‍ധിക്കാന്‍ കാരണമായി എന്നാണ് വിലയിരുത്തൽ.&lt;/p&gt;]]></description>
        <pubDate>2026-07-17 05:03:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇരുചക്രവാഹനം ലോറിയിൽ തട്ടി അപകടം,​ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/one-died-in-scooter-accident-near-pathanamthitta</link>
        <guid>https://nattuvartha.news/news/Regional/all/one-died-in-scooter-accident-near-pathanamthitta</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784264321_467436.jpg</url>
          <title>ഇരുചക്രവാഹനം ലോറിയിൽ തട്ടി അപകടം,​ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/one-died-in-scooter-accident-near-pathanamthitta</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട: &lt;/strong&gt;കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോന്നി പുളിമുക്ക് സ്വദേശിനി ഉഷാ കുമാരിയാണ് മരിച്ചത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ, ടോറസ് ലോറിയുടെ പിൻഭാഗത്ത് തട്ടി ഉഷാ കുമാരി സ്‌കൂട്ടറിനടിയിലേക്ക് വീഴുകയായിരുന്നു. ഭർത്താവ് സുരേന്ദ്രനൊപ്പം ക്ഷേത്രദർശനത്തിന് പോയതായിരുന്നു ഇവർ.&amp;nbsp;&lt;/p&gt;
&lt;p&gt;സ്‌കൂട്ടറിലെ പിൻസീറ്റിലാണ് ഇവർ യാത്രചെയ്‌തിരുന്നത്. കുമ്പഴയിൽ നിന്നും മലയാലപ്പുഴയ്‌ക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്.ടോറസ് ലോറിയുടെ പിൻഭാഗത്തെ ചക്രം ദേഹത്തുകൂടി കയറിയിറങ്ങി ഉഷാ കുമാരി തൽക്ഷണം മരിച്ചു. ഭർത്താവ് സുരേന്ദ്രന് പരിക്കില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.&lt;/p&gt;]]></description>
        <pubDate>2026-07-17 04:55:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>‘ജോലി സമ്മർദം’; മെഡിക്കൽ റപ്രസന്റേറ്റീവ് തൂങ്ങിമരിച്ച നിലയിൽ</title>
        <link>https://nattuvartha.news/news/Regional/all/medical-representative-found-dead-in-thiruvananthapuram</link>
        <guid>https://nattuvartha.news/news/Regional/all/medical-representative-found-dead-in-thiruvananthapuram</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784263921_537090.jpg</url>
          <title>‘ജോലി സമ്മർദം’; മെഡിക്കൽ റപ്രസന്റേറ്റീവ് തൂങ്ങിമരിച്ച നിലയിൽ</title>
          <link>https://nattuvartha.news/news/Regional/all/medical-representative-found-dead-in-thiruvananthapuram</link>
        </image>
        <description><![CDATA[&lt;p&gt;തിരുവനന്തപുരം : മെഡിക്കൽ റപ്രസന്റേറ്റീവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുന്നയ്ക്കാമുകൾ വാർഡ് തമലം ശിവപ്രിയ വീട്ടിൽ പൊലീസ് ട്രെയ്നിങ് കോളജിലെ സബ് ഇൻസ്പെക്ടർ ബിജുവിന്റെ മകൻ ബി.മിഥുൻ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.&amp;nbsp;&lt;/p&gt;
&lt;p&gt;സ്വകാര്യ ആയുർവേദ മരുന്ന് കമ്പനിയുടെ മെഡിക്കൽ റപ്രസന്റേറ്റീവാണ് മിഥുൻ. ജോലി സമ്മർദമാണോ മരണകാരണമെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു. വീട്ടുകാരുടെയും സഹപ്രവർത്തകരുടെയും മൊഴി  രേഖപ്പെടുത്തും.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-17 04:47:46</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്ലസ് വൺ പരീക്ഷാഫലം ഇന്ന്; ഈ വെബ്സൈറ്റുകളിലൂടെ അറിയാം</title>
        <link>https://nattuvartha.news/news/Regional/all/kerala-plus-one-results-today</link>
        <guid>https://nattuvartha.news/news/Regional/all/kerala-plus-one-results-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784260488_237760.jpg</url>
          <title>പ്ലസ് വൺ പരീക്ഷാഫലം ഇന്ന്; ഈ വെബ്സൈറ്റുകളിലൂടെ അറിയാം</title>
          <link>https://nattuvartha.news/news/Regional/all/kerala-plus-one-results-today</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് പ്രഖ്യാപനം. വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വെബ്സൈറ്റുകൾ: &lt;a href=&quot;http://nammudekeralam.kerala.gov.in&quot; target=&quot;_self&quot;&gt;nammudekeralam.kerala.gov.in, www.re sults.hse.k erala.gov.in, www.p rd.kerala.gov.in, results.ke rala.gov.in,results.digilocker.gov.in, www.results.kit e.kerala.gov.in, examresu lts.kerala.gov.in &lt;/a&gt; മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ഫലം പരിശോധിക്കേണ്ട വിധം:&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;*ഔദ്യോഗിക ഫലപ്രഖ്യാപന വെബ്‌സൈറ്റായ &lt;a href=&quot;http://results.hse.kerala.gov.in&quot; target=&quot;_self&quot;&gt;results.hse.kerala.gov.in&lt;/a&gt;  സന്ദർശിക്കുക.&lt;/p&gt;
&lt;p&gt;*ഹോം പേജിലെ ‘&lt;a href=&quot;Kerala Plus One Result 2026&quot; target=&quot;_self&quot;&gt;Kerala Plus One Result 2026&lt;/a&gt; ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.&lt;/p&gt;
&lt;p&gt;*വിദ്യാർഥിയുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി സബ്മിറ്റ് ചെയ്യുക.&lt;/p&gt;
&lt;p&gt;*സ്ക്രീനിൽ തെളിയുന്ന ഫലം ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പരീക്ഷാ ഫലം ജൂൺ 10ന്‌ പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. പിന്നീട് ഇത് ജൂലൈ 15ലേക്ക് നീട്ടിയിരുന്നു. വീണ്ടും മാറ്റംവരുത്തിയാണ് ജൂലൈ 17ന് തീരുമാനിച്ചത്. പശ്‌ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന്‌ മാറ്റിവെച്ച ഗൾഫ്‌ കേന്ദ്രങ്ങളിലെ ഒന്നാംവർഷ പരീക്ഷകൾ നടത്തിയ ശേഷം ഈ വിദ്യാർഥികളുടെ ഫലവും കൂടി ചേർത്ത്‌ പ്രസിദ്ധീകരിക്കുന്നതിനാലാണ്‌ ഫലം വൈകിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-17 03:51:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു</title>
        <link>https://nattuvartha.news/news/Regional/all/milgiri-langur-birth-thiruvananthapuram-zoo</link>
        <guid>https://nattuvartha.news/news/Regional/all/milgiri-langur-birth-thiruvananthapuram-zoo</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784260074_93054.jpg</url>
          <title>തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു</title>
          <link>https://nattuvartha.news/news/Regional/all/milgiri-langur-birth-thiruvananthapuram-zoo</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മൃഗശാലയിൽ നീലഗിരി ലങ്കുർ ഇനത്തിലുള്ള കരിങ്കുരങ്ങിന് കുഞ്ഞുണ്ടാകുന്നത്. 15 വയസ്സ് പ്രായമുള്ള രഞ്ജിനി എന്ന പെൺ കുരങ്ങിനാണ് ചൊവ്വാഴ്ച വൈകിട്ട് കുഞ്ഞ് ജനിച്ചത്. 18 വയസുകാരൻ രാജീവ് ആണ് അച്ഛൻ. ഇതിനു മുൻപ് ഇവർക്ക് 2014 ൽ സോന എന്ന പെൺ കുഞ്ഞ് ജനിച്ചെങ്കിലും അതിനു ശേഷം പ്രസവിച്ചിട്ടില്ല.  പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗം ആയതിനാൽ ഇപ്പോൾ കുഞ്ഞ് ജനിച്ചത് വലിയ നേട്ടമായി കരുതുന്നതായി മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ലോകത്താകെ പതിനായിരത്തിൽ താഴെയാണ് ഇവയുടെ ഇപ്പോഴത്തെ എണ്ണം. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി, പ്രത്യേകം സജ്ജമാക്കിയ നഴ്‌സറി കൂട്ടിലേക്ക് അമ്മയെയും കുഞ്ഞിനേയും മാറ്റി. ഒരു മാസത്തിനു ശേഷം സന്ദർശകർക്ക് കാണാവുന്ന വിധത്തിലുള്ള ഓപ്പൺ കൂട്ടിലേക്ക് മാറ്റും എന്ന് സൂപ്രണ്ട് അനിൽ കുമാർ അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-17 03:45:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുക്കും</title>
        <link>https://nattuvartha.news/news/Regional/all/kerala-power-crisis-2026-kseb-load-shedding-update</link>
        <guid>https://nattuvartha.news/news/Regional/all/kerala-power-crisis-2026-kseb-load-shedding-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784259326_165748.jpg</url>
          <title>സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുക്കും</title>
          <link>https://nattuvartha.news/news/Regional/all/kerala-power-crisis-2026-kseb-load-shedding-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം കേരളത്തിൽ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) പതിവായേക്കും. വ്യാപകമായി മഴപെയ്യാത്ത ദിവസങ്ങളിലെല്ലാം നിയന്ത്രണം വേണ്ടിവരും. ഇത് ഡിസംബർവരെയെങ്കിലും തുടരും. പല ദിവസങ്ങളിലും കൂടുതൽസമയം വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്.&lt;/p&gt;
&lt;p&gt;15-30 മിനിട്ടാണ് ലോഡ് ഷെഡിങ്ങിന് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരുമണിക്കൂർവരെ വൈദ്യുതി മുടങ്ങുന്നു. ബുധനാഴ്ച 485 മുതൽ 628 മെഗാവാട്ടുവരെ നിയന്ത്രിക്കേണ്ടിവന്നു. മഴയില്ലാത്തതിനാൽ നാലുമുതൽ അഞ്ചു ഡിഗ്രിവരെ ചൂടു കൂടിയിട്ടുണ്ട്. ബുധനാഴ്ച ഉപഭോഗം ഒമ്പതുകോടി യൂണിറ്റായി. ഇത് ജൂലായിൽ കെ.എസ്.ഇ.ബി. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണ്. ആവശ്യകതയിൽ ആയിരം മെഗാവാട്ടിന്റെ വരെ വർധന പലദിവസങ്ങളിലുമുണ്ടാകുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മഴക്കാലത്തുപോലും വൈദ്യുതി നിയന്ത്രിക്കേണ്ടിവരുന്നതിൽ വലിയ പ്രതിഷേധമുണ്ട്. നിശ്ചിതസമയത്തല്ലാതെ വൈദ്യുതി മുടങ്ങുന്നത് വാണിജ്യ സ്ഥാപനങ്ങളേയും ബാധിക്കുന്നു. എൽനിനോയുടെ പ്രത്യാഘാതമെന്ന നിലയിൽ രാജ്യത്തെ വൈദ്യുതി ലഭ്യതക്കുറവാണ് പ്രശ്‌നമെന്നും ഇതിനെ രാഷ്ട്രീയവത്കരിക്കരുതെന്നുമാണ് മന്ത്രി സണ്ണിജോസഫ് പറയുന്നത്.മഴയില്ലാത്ത ദിവസങ്ങളിൽ 500-600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇപ്പോൾ ദിവസേനയുണ്ട്. ഈ വിടവ് നികത്താനാകാത്തതാണ് പ്രശ്‌നം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-17 03:28:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങി: കെ.എസ്.ഇ.ബി ജീവനക്കാരനെ മർദിച്ച് യുവാക്കൾ</title>
        <link>https://nattuvartha.news/news/Regional/all/ower-outage-before-world-cup-semi-final-kseb-employee-beaten-up-by-youths</link>
        <guid>https://nattuvartha.news/news/Regional/all/ower-outage-before-world-cup-semi-final-kseb-employee-beaten-up-by-youths</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784200989_696251.jpg</url>
          <title>ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങി: കെ.എസ്.ഇ.ബി ജീവനക്കാരനെ മർദിച്ച് യുവാക്കൾ</title>
          <link>https://nattuvartha.news/news/Regional/all/ower-outage-before-world-cup-semi-final-kseb-employee-beaten-up-by-youths</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തൃശൂര്‍:&lt;/strong&gt; ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിനിടെ കറന്റ് പോയതിനെത്തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരനെ ഒരു കൂട്ടം യുവാക്കൾ മർദിച്ചെന്ന് പരാതി. മാള അന്നമനട 33 കെവി സബ്സ്റ്റേഷനിലെ കെ.എസ്.ഇ.ബി ഓഫിസിലെ താൽകാലിക ജീവനക്കാരനായ നിധിൻ എന്നയാൾക്കാണ് മര്‍ദനമേറ്റത്. നിധിനെ ഒരു സംഘം യുവാക്കള്‍ മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.&lt;/p&gt;
&lt;p&gt;സംസ്ഥാന വ്യാപകമായ വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ, ഇന്നലെ നടന്ന അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് മുമ്പ് അന്നമനടയില്‍ വൈദ്യുതി മുടങ്ങിയിരുന്നു. തുടർന്ന്, ജീവനക്കാരെ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനാൽ കെ.എസ്.ഇ.ബി ഓഫിസിലെത്തിയ ഒരു സംഘം യുവാക്കൾ ജീവനക്കാരെ അസഭ്യം പറയുകയും നിധിനെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ഓഫിസ് അടിച്ചുതകർക്കുകയും സാധനങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്. മുളവടി കൊണ്ട് മർദനമേറ്റ് പരിക്കേറ്റ നിധിനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-16 11:20:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;തൂഫാനൊപ്പം &apos; ചേർന്ന് തോടന്നൂർ യൂ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ</title>
        <link>https://nattuvartha.news/news/Regional/all/flashmob-operation-thoofan</link>
        <guid>https://nattuvartha.news/news/Regional/all/flashmob-operation-thoofan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784200346_852903.jpg</url>
          <title>&apos;തൂഫാനൊപ്പം &apos; ചേർന്ന് തോടന്നൂർ യൂ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ</title>
          <link>https://nattuvartha.news/news/Regional/all/flashmob-operation-thoofan</link>
        </image>
        <description><![CDATA[&lt;p&gt;തോടന്നൂർ: ആഭ്യന്തര വകുപ്പിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനമായ &apos;തൂഫാൻ&apos; നാർക്കോ ഹണ്ട് ന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തോടന്നൂർ യു.പി.സ്കൂൾ വിദ്യാർത്ഥികൾ. സ്‌കൂളിലെ ജെ.ആർ.സി, ജാഗ്രതാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചാണ് &apos;തൂഫാന് &apos; ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തിയത്.&lt;/p&gt;
&lt;p&gt;പി.ടി.എ പ്രസിഡൻ്റ് വി.കെ.അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ സി.ആർ.സജിത്, പി.ശുഭ, ജാഗ്രതാ സമിതി കൺവീനർ എ.പ്രിയ, രമ്യ വി.കെ,ജെ.ആർ.സി കൺവീനർ വിഷ്ണു.പി, വിനിഷ എൻ,  മുഹമ്മദ് കെ, മുഹമ്മദ് അൽത്താഫ്,നന്ദ കിഷോർ പി എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-16 11:10:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് സൈബർ പൊലീസ്</title>
        <link>https://nattuvartha.news/news/Politics/all/pk-kunhalikutty-obscene-remarks-case-against-youtube-channel</link>
        <guid>https://nattuvartha.news/news/Politics/all/pk-kunhalikutty-obscene-remarks-case-against-youtube-channel</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784197171_291700.jpg</url>
          <title>മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് സൈബർ പൊലീസ്</title>
          <link>https://nattuvartha.news/news/Politics/all/pk-kunhalikutty-obscene-remarks-case-against-youtube-channel</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: &lt;/strong&gt;മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീലപരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് മലപ്പുറം സൈബർ പൊലീസ്. ബ്രഹ്മ കോഹഗ്നിഷനെന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്.തിരുവനന്തപുരത്തുവച്ചു നടന്ന പരിപാടിയിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ യൂട്യൂബ് ചാനലിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;നിലവിളക്ക്, ഹലാൽ, ഹറാം എന്നീ മതപരമായ ആശയങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിദ്വേഷവും ശത്രുതയും വളർത്താൻ ശ്രമിച്ചതിനാണ് യൂട്യൂബ് ചാനലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെ യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഫി കാടേങ്ങലാണ് മലപ്പുറം സൈബർ പൊലീസിൽ പരാതി നൽകിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-16 10:14:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പൊലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്</title>
        <link>https://nattuvartha.news/news/Regional/all/police-issue-lookout-notice-against-youtuber-nihad</link>
        <guid>https://nattuvartha.news/news/Regional/all/police-issue-lookout-notice-against-youtuber-nihad</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784194402_646995.jpg</url>
          <title>തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പൊലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്</title>
          <link>https://nattuvartha.news/news/Regional/all/police-issue-lookout-notice-against-youtuber-nihad</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;എറണാകുളം: &lt;/strong&gt;സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിന് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് പൊലീസിന്റെ നടപടി. മൊഴിയെടുപ്പിന് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മറുപടി നൽകിയ ശേഷമാണ് തൊപ്പി ഒളിവിൽ പോയത്. തൊപ്പിയുടെ പാസ്പോർട്ട് വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു.&lt;/p&gt;
&lt;p&gt;അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചായിരുന്നു പൊലീസ് നടപടി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-16 09:30:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാലക്കാട് നിന്ന് കാണാതായ മൂന്നംഗം കുടുംബത്തെ കർണാടകയിൽ കണ്ടെത്തി</title>
        <link>https://nattuvartha.news/news/Regional/all/family-of-three-missing-from-vaniyamkulam-found-in-karnataka</link>
        <guid>https://nattuvartha.news/news/Regional/all/family-of-three-missing-from-vaniyamkulam-found-in-karnataka</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784193642_871422.jpg</url>
          <title>പാലക്കാട് നിന്ന് കാണാതായ മൂന്നംഗം കുടുംബത്തെ കർണാടകയിൽ കണ്ടെത്തി</title>
          <link>https://nattuvartha.news/news/Regional/all/family-of-three-missing-from-vaniyamkulam-found-in-karnataka</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്:&lt;/strong&gt; വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി. ഷൊർണൂർ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് ഇവരെ മൈസൂരുവിലെ ചാമരജ് നഗറിൽ നിന്ന് കണ്ടെത്തിയത്. ഇവർ അവിടെ വാടകയ്‌‌ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു.വാണിയംകുളം പനയൂർ സ്വദേശി ബാബു ഭാസ്‌കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്‌ണു (32) എന്നിവരെയാണ് ജൂലായ് ഒമ്പതാം തീയതി മുതൽ കാണാതായത്.&lt;/p&gt;
&lt;p&gt;ചാമരജ് നഗറിൽ കുടുംബം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ കണ്ടെത്തിയത്. തെരച്ചിലിനായി പൊലീസിനൊപ്പം ബാബു ഭാസ്‌കറിന്റെ മൂത്തമകൻ വൈശാഖും കർണാടകയിൽ എത്തിയിരുന്നു.ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. സ്വന്തം പിക്കപ്പ് വാനിലാണ് കുടുംബം വീടുവിട്ട് പോയത്. പിന്നീട് മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ ഈ പിക്കപ്പ് വാൻ കണ്ടെത്തിയിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-16 09:18:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഷാഫിക്കും ഡീനിനും മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് ഫോൺകോൾ ;പോലീസ് കേസെടുത്തു</title>
        <link>https://nattuvartha.news/news/Regional/all/congress-leaders-ministerial-scam-wayanad-probe</link>
        <guid>https://nattuvartha.news/news/Regional/all/congress-leaders-ministerial-scam-wayanad-probe</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784193049_888920.jpg</url>
          <title>ഷാഫിക്കും ഡീനിനും മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് ഫോൺകോൾ ;പോലീസ് കേസെടുത്തു</title>
          <link>https://nattuvartha.news/news/Regional/all/congress-leaders-ministerial-scam-wayanad-probe</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കല്പറ്റ: &lt;/strong&gt;മന്ത്രിയാക്കാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കളെ വിളിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ നൽകിയ പരാതിയിലാണ് വയനാട് സൈബർ പോലീസ് കേസെടുത്തത്. വയനാട് എം.പി.യുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജേനയാണ് നേതാക്കൾക്ക് ഫോൺ സന്ദേശം എത്തിയത്.വിദ്യാ ബാലകൃഷണന് പുറമെ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർക്കും ഇത്തരത്തിൽ ഫോൺകോൾ വന്നതായാണ് വിവരം.രാജ്കുമാർ ആണെന്ന് പറഞ്ഞാണ് വിദ്യയെ മറ്റൊരു നമ്പറിൽനിന്ന് ഒരാൾ വിളിച്ചത്. സമാനരീതിയിൽ ഷാഫി പറമ്പിലിനും ഡീൻ കുര്യാക്കോസിനും ഫോൺകോളുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.&lt;/p&gt;
&lt;p&gt;മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂർ എം.എൽ.എ. വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനമായിരുന്നു ഡൽഹിയിൽനിന്ന് ഫോൺ വഴി ലഭിച്ചത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-16 09:07:29</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നെന്മാറ ഇരട്ടക്കൊലപാതക കേസ് ; ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച</title>
        <link>https://nattuvartha.news/news/Regional/all/nenmara-double-murder-case-verdict</link>
        <guid>https://nattuvartha.news/news/Regional/all/nenmara-double-murder-case-verdict</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784190060_947012.jpg</url>
          <title>നെന്മാറ ഇരട്ടക്കൊലപാതക കേസ് ; ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച</title>
          <link>https://nattuvartha.news/news/Regional/all/nenmara-double-murder-case-verdict</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്നായിരുന്നു ശിക്ഷാവിധി പറയാനിരുന്നത്. എന്നാൽ കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി 20 ലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.2025 ജനുവരി 27നാണ് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-16 08:18:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിര്‍ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്‍റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്</title>
        <link>https://nattuvartha.news/news/Politics/all/kafir-screenshot-case-ribesh-ramakrishnan-anticipatory-bail</link>
        <guid>https://nattuvartha.news/news/Politics/all/kafir-screenshot-case-ribesh-ramakrishnan-anticipatory-bail</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784183601_490083.jpg</url>
          <title>കാഫിര്‍ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്‍റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്</title>
          <link>https://nattuvartha.news/news/Politics/all/kafir-screenshot-case-ribesh-ramakrishnan-anticipatory-bail</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമുയർത്തിയ വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആരോപണവിധേയനായ റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. അതോടൊപ്പം, കേസിലെ പ്രധാന പ്രതിയായ ജിതിൻ ഭാസ്കരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വടകര മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയിലും ഇന്ന് വാദം കേൾക്കും.&lt;/p&gt;
&lt;p&gt;കേസിൽ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ താൻ പ്രതിചേർക്കപ്പെട്ടേക്കുമെന്ന നിഗമനത്തിലാണ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ റിബേഷിന് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. വ്യാജ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ച് ആദ്യം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചവരിൽ പ്രധാനിയാണ് റിബേഷ് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-16 06:30:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തിരുവോണം ബംബർ ടിക്കറ്റ് പ്രകാശനം ഇന്ന് ; വിൽപ്പന തിങ്കളാഴ്ചമുതൽ</title>
        <link>https://nattuvartha.news/news/Regional/all/thiruvonam-bumper-2026-prize-details</link>
        <guid>https://nattuvartha.news/news/Regional/all/thiruvonam-bumper-2026-prize-details</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784182953_93943.jpg</url>
          <title>തിരുവോണം ബംബർ ടിക്കറ്റ് പ്രകാശനം ഇന്ന് ; വിൽപ്പന തിങ്കളാഴ്ചമുതൽ</title>
          <link>https://nattuvartha.news/news/Regional/all/thiruvonam-bumper-2026-prize-details</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വ്യാഴാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. തുടങ്ങിയവർ പങ്കെടുക്കും. ടിക്കറ്റ് വിൽപ്പന തിങ്കളാഴ്ച ആരംഭിക്കും.&lt;/p&gt;
&lt;p&gt;ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനമാണ് ഇത്തവണ. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരുകോടി വീതം 20 പേർക്ക് രണ്ടാം സമ്മാനമുണ്ട്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷംവീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ടുലക്ഷം വീതം 10 പേർക്കും നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്നുകോടി രൂപ ഏജൻസി സമ്മാനമായും നൽകും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 26-നാണ് നറുക്കെടുപ്പ്.&lt;/p&gt;]]></description>
        <pubDate>2026-07-16 06:19:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാസർകോട് കരയ്ക്കടിഞ്ഞ മൃതദേഹത്തിൽ മുറിവുകളും തുന്നലുകളും; മുൻപ് പോസ്റ്റ്മോർട്ടം ചെയ്തതെന്ന് സൂചന</title>
        <link>https://nattuvartha.news/news/Regional/all/headless-body-investigation-update</link>
        <guid>https://nattuvartha.news/news/Regional/all/headless-body-investigation-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784182228_893534.jpg</url>
          <title>കാസർകോട് കരയ്ക്കടിഞ്ഞ മൃതദേഹത്തിൽ മുറിവുകളും തുന്നലുകളും; മുൻപ് പോസ്റ്റ്മോർട്ടം ചെയ്തതെന്ന് സൂചന</title>
          <link>https://nattuvartha.news/news/Regional/all/headless-body-investigation-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാസർകോട്:&lt;/strong&gt; നെല്ലിക്കുന്ന് തീരത്ത് തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തിൽ ദുരൂഹത ഏറുന്നു. മൃതദേഹം മുൻപ് മറ്റെവിടെയോവെച്ച് പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കിയതാണെന്നാണ് വ്യക്തമാകുന്നത്.&lt;/p&gt;
&lt;p&gt;നേരത്തെ ഇൻക്വസ്റ്റ് നടപടികൾക്കിടെ ശരീരത്തിൽ നെഞ്ചിലും വയറിലും മുറിവുകളും തുന്നലുകളും കണ്ടെത്തിയിരുന്നു. പിന്നീട് പരിയാരം മെഡിക്കൽ കോളേജിൽവെച്ച് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ്, ഇത് മുൻപ് പോസ്റ്റ്മോർട്ടം നടപടികളുടെ ഭാഗമായി ശസ്ത്രക്രിയ ചെയ്തതാണെന്ന് വ്യക്തമായത്. എന്നാൽ, ഈ പോസ്റ്റ്മോർട്ടം കേരളത്തിൽ നടത്തിയതാകാൻ സാധ്യതയില്ലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.&lt;/p&gt;
&lt;p&gt;തലയില്ലാത്തതിനാൽ പ്രായവും മറ്റും അനുമാനിക്കാൻ സാധിച്ചിട്ടില്ല. പൂർണമായി ജീർണിച്ച മൃതദേഹത്തിന് ഒരുമാസത്തിലധികം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്&lt;/p&gt;]]></description>
        <pubDate>2026-07-16 06:08:45</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Regional/all/house-fridge-explosion-couple-injured</link>
        <guid>https://nattuvartha.news/news/Regional/all/house-fridge-explosion-couple-injured</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784181663_755955.jpg</url>
          <title>ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Regional/all/house-fridge-explosion-couple-injured</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഗുരുവായൂരിലായിരുന്നു സംഭവം. കുട്ടപ്പൻ (70), അംബിക (65) എന്നിവർക്കാണ് പരിക്കേറ്റത്. പുകശ്വസിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.&lt;/p&gt;
&lt;p&gt;ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.പൊട്ടിത്തെറിയിൽ വീട്ടിനുള്ളിലാകെ പുക നിറഞ്ഞതോടെയാണ് ഇരുവരും ഉണർന്നത്. എന്നാണ് സംഭവിച്ചതെന്ന് വ്യക്തമാകാത്ത ദമ്പതികൾ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. അവരെത്തിയാണ് വീട്ടിനുള്ളിൽ നിന്ന് ഇരുവരെയും പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത് കണ്ടത്.ഷോർട്ട് സർക്യൂട്ടായിരിക്കാം അപകട കാരണമെന്നാണ് കരുതുന്നത്. പൊട്ടിത്തെറിയുടെ ശക്തിയിൽ വീടിന്റെ ഭിത്തികൾ വിണ്ടുകീറുകയും ജനാലച്ചില്ലുകൾ തകരുകയും ചെയ്തു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-16 05:58:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫ്ലാറ്റിനുള്ളിൽ ഡോക്ടർ കുത്തേറ്റ് മരിച്ചു; മകന് ഗുരുതര പരിക്ക്, ഭാര്യ കസ്റ്റഡിയിൽ</title>
        <link>https://nattuvartha.news/news/Regional/all/doctor-murder-dharwad-wife-custody</link>
        <guid>https://nattuvartha.news/news/Regional/all/doctor-murder-dharwad-wife-custody</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784177880_180680.jpg</url>
          <title>ഫ്ലാറ്റിനുള്ളിൽ ഡോക്ടർ കുത്തേറ്റ് മരിച്ചു; മകന് ഗുരുതര പരിക്ക്, ഭാര്യ കസ്റ്റഡിയിൽ</title>
          <link>https://nattuvartha.news/news/Regional/all/doctor-murder-dharwad-wife-custody</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബംഗളൂരു&lt;/strong&gt;: കർണാടകയിലെ ധാർവാഡിലുള്ള ഫ്ലാറ്റിനുള്ളിൽ 45കാരനായ ഡോക്ടർ കുത്തേറ്റ് മരിച്ച നിലയിൽ. ചിരായു ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനന്നവർ (45) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ എട്ടുവയസുള്ള മകനെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കിരണിന്റെ ഭാര്യയും നേത്രരോഗവിദഗ്ധയുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കൊലപാതക സമയത്ത് പുറത്തുനിന്ന് ആരും ഫ്ലാറ്റിലേക്ക് എത്തിയിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ഹുബ്ലി - ധാർവാഡ് പൊലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. സംഭവസമയത്ത് ഭർത്താവ്, ഭാര്യ, കുട്ടി ഇവ‌ർ മൂന്നുപേർ മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. കിരണിനെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.ബന്ധുക്കൾ വിളിച്ചപ്പോഴെല്ലാം ഭർത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നുമാണ് പ്രിയങ്ക പറഞ്ഞത്. എന്നാൽ വൈകുന്നേരമായിട്ടും കിരണിനെ ഫോണിൽ കിട്ടാതായതോടെ സംശയം തോന്നിയ ബന്ധുക്കൾ ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കുട്ടിയെയും കണ്ടെത്തി.ഫ്ലാറ്റിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-16 04:54:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൊച്ചിയിൽ ഭക്ഷ്യവിഷബാധയേറ്റ്  ചികിത്സയിലുള്ള മൂന്നുപേർക്ക് ഷിഗെല്ല</title>
        <link>https://nattuvartha.news/news/Regional/all/al-reem-food-poisoning-shigella</link>
        <guid>https://nattuvartha.news/news/Regional/all/al-reem-food-poisoning-shigella</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784177399_425439.jpg</url>
          <title>കൊച്ചിയിൽ ഭക്ഷ്യവിഷബാധയേറ്റ്  ചികിത്സയിലുള്ള മൂന്നുപേർക്ക് ഷിഗെല്ല</title>
          <link>https://nattuvartha.news/news/Regional/all/al-reem-food-poisoning-shigella</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്നുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കുഴിമന്തിക്ക് ഏറെ പ്രശസ്തമായ അൽ റീം ഹോട്ടൽ ശൃംഖലയിലെ കത്രിക്കടവിലെ ഔട്ട്‌ലെറ്റിൽ കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.&lt;/p&gt;
&lt;p&gt;ഈ മാസം 11,12 തീയതികളിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളംപേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും അവർ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിൽ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് മൂന്നുപേർക്ക് ഷിഗെല്ല പോസിറ്റീവായത്. ജില്ലാ മെഡിക്കൽ ഓഫീസർ ഇക്കാര്യം സ്ഥിരീകരിച്ചു.കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസാണ് രോഗബാധയ്ക്ക് കാരണം എന്നാണ് കരുതുന്നത്. മയോണൈസ് കഴിക്കാത്തവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഹോട്ടലിൽ ഉൾപ്പെടെ കോർപ്പറേഷൻ വിതരണം ചെയ്ത കുട‌ിവെള്ളമാണ് ഷിഗെല്ലയ്ക്ക് കാരണമെന്നാണ് ഹോട്ടലുകാരും സമീപത്തെ ചില വ്യാപാരികളും നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.&lt;/p&gt;]]></description>
        <pubDate>2026-07-16 04:48:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച</title>
        <link>https://nattuvartha.news/news/Regional/all/plus-one-results-to-be-announced-on-friday</link>
        <guid>https://nattuvartha.news/news/Regional/all/plus-one-results-to-be-announced-on-friday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784176999_466710.jpg</url>
          <title>പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച</title>
          <link>https://nattuvartha.news/news/Regional/all/plus-one-results-to-be-announced-on-friday</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി. ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്. ഇത് രണ്ടാം തവണയാണ് ഫലപ്രഖ്യാപനം മാറ്റിവെക്കുന്നത്. ജൂൺ 10ന്‌ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് ഇത് ജൂലൈ 15ലേക്ക് നീട്ടുകയായിരുന്നു.&lt;/p&gt;
&lt;p&gt;കഴിഞ്ഞ മാർച്ച് അഞ്ച് മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷകൾ നടന്നത്. പശ്‌ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന്‌ മാറ്റിവെച്ച ഗൾഫ്‌ കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയ ശേഷം ഈ വിദ്യാർഥികളുടെ ഫലവും കൂടി ചേർത്ത്‌ പ്രസിദ്ധീകരിക്കുന്നതിനാലാണ്‌ ഫലം വൈകിയതെന്നാണ് നേരത്തേ പരീക്ഷ ജോയന്റ്‌ ഡയറക്ടർ കെ. മാണിക്യരാജ് അറിയിച്ചത്.&lt;/p&gt;
&lt;p&gt;വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വെബ്സൈറ്റുകൾ: &lt;a href=&quot;http://nammudekeralam.kerala.gov.in&quot; target=&quot;_self&quot;&gt;nammudekeralam.kerala.gov.in, www.re sults.hse.k erala.gov.in, www.p rd.kerala.gov.in, results.ke rala.gov.in,results.digilocker.gov.in, www.results.kit e.kerala.gov.in, examresu lts.kerala.gov.in മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala&lt;/a&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-16 04:40:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുലപ്പാൽ നൽകി കിടത്തിയ ആറുമാസം പ്രായമായ കുഞ്ഞ് മരിച്ച നിലയിൽ</title>
        <link>https://nattuvartha.news/news/Regional/all/infant-death-palakkad-breastfeeding-incident</link>
        <guid>https://nattuvartha.news/news/Regional/all/infant-death-palakkad-breastfeeding-incident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784176566_94774.jpg</url>
          <title>മുലപ്പാൽ നൽകി കിടത്തിയ ആറുമാസം പ്രായമായ കുഞ്ഞ് മരിച്ച നിലയിൽ</title>
          <link>https://nattuvartha.news/news/Regional/all/infant-death-palakkad-breastfeeding-incident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പുലാപ്പറ്റ (പാലക്കാട്): &lt;/strong&gt;മുലപ്പാൽ നൽകി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ. വെട്ടംപറമ്പത്ത് കിഴക്കേതിൽ ചുമട്ടുതൊഴിലാളിയായ കൃഷ്ണകുമാറിന്റേയും സുമിഷയുടേയും മകൻ യുവാൻ ആണ് മരിച്ചത്.&lt;/p&gt;
&lt;p&gt;അടുത്തുതന്നെ കിടത്തിയിരുന്ന കുട്ടിക്ക് അർധരാത്രിയിൽ മുലപ്പാൽ കൊടുത്തിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയായിട്ടും കുഞ്ഞ് എഴുന്നേൽക്കാതെ വന്നതോടെ വീട്ടുകാർ നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടത്. ഉടൻ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.&lt;/p&gt;
&lt;p&gt;പാല് തൊണ്ടയിൽ കുടുങ്ങിയതാണോ മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമേ പറയാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരി: അശ്വിത.&lt;/p&gt;]]></description>
        <pubDate>2026-07-16 04:31:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബാലുശേരിയിൽ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/boy-abuse-case</link>
        <guid>https://nattuvartha.news/news/Regional/all/boy-abuse-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784175875_570435.jpg</url>
          <title>ബാലുശേരിയിൽ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/boy-abuse-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഉണ്ണികുളം മങ്ങാട് സ്വദേശി സി.പി.ലത്തീഫ് (59)​ ആണ് ബാലുശേരി പൊലീസിന്റെ പിടിയിലായത് മൂന്ന് ആൺകുട്ടികൾക്കെതിരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മൂന്ന് സംഭവങ്ങളിലും പോക്സോ പ്രകാരം പൊലീസ് കേസെടുത്തു.പ്രതി കുട്ടികളെ സ്കൂട്ടറിൽ കയറ്റി വീട്ടിലെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിവാണ് അന്വേഷണം ആരംഭിച്ചത്.&lt;/p&gt;]]></description>
        <pubDate>2026-07-16 04:21:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ;മെസ്സിപ്പട ലോകകപ്പ് ഫൈനലിൽ</title>
        <link>https://nattuvartha.news/news/Sports/all/argentina-defeats-england-reaches-2026-fifa-world-cup</link>
        <guid>https://nattuvartha.news/news/Sports/all/argentina-defeats-england-reaches-2026-fifa-world-cup</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784150466_56265.jpg</url>
          <title>ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ;മെസ്സിപ്പട ലോകകപ്പ് ഫൈനലിൽ</title>
          <link>https://nattuvartha.news/news/Sports/all/argentina-defeats-england-reaches-2026-fifa-world-cup</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അ​‌​റ്റ്‌​ലാ​ന്റ​&lt;/strong&gt;:​ ​ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ഫി​ഫ​ ​ലോ​ക​ക​പ്പ് ​ ഫൈനലിൽ.ആ​ദ്യ​പ​കു​തി​യി​ൽ​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​എ​ലി​യ​ട്ട് ​ആ​ൻ​ഡേ​ഴ്‌​സ​ണും​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ലി​സാ​ൻ​ഡ്രൊ​ ​മാ​ർ​ട്ടി​ന​സും​ ​മ​ഞ്ഞ​ക്കാ​ർ​ഡ് കണ്ടു.​&amp;nbsp;&lt;/p&gt;
&lt;p&gt;​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് 12​ഉം​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് 7​ ​ഫൗ​ളു​ക​ളു​മു​ണ്ടാ​യി.​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​മു​ന്നേ​റ്റ​ത്തോ​ടെ​യാ​ണ് ​മ​ത്സ​രം​ ​തു​ട​ങ്ങി​യ​ത്.​ 7​-ാം​ ​മി​നി​ട്ടി​ൽ​ ​അ​വ​ർ​ക്ക് ​കോ​ർ​ണ​ർ​ ​കി​ട്ടി​യെ​ങ്കി​ലും​ ​മു​ത​ലാ​ക്കാ​നാ​യി​ല്ല.​ ​തു​ട​ർ​ന്ന് ​അ​ർ​ജ​ന്റീ​ന​യും​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​മെ​ന​ഞ്ഞു.​ ​ആ​ദ്യ​ 30​ ​മി​നി​ട്ടി​ൽ​ ​ഒ​രു​ ​ഷോ​ട്ട് ​പോ​ലും​ ​ഇ​രു​ടീ​മി​ന്റെ​യും​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ണ്ടാ​യി​ല്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന 1-1 സമനില പിടിച്ചു. ലയണൽ മെസ്സിയുടെ കോർണറിൽ നിന്നുള്ള നീക്കത്തിനൊടുവിൽ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ടിലൂടെ ഫെർണാണ്ടസ് വല കുലുക്കി. തുടർന്ന് ലൗട്ടാരോ മാർട്ടിനെസിന്റെ ഹെഡ്ഡർ ഗോളിലൂടെ അർജന്റീന 2-1 ന് ജയം ഉറപ്പിച്ചു. മെസ്സിയുടെ കൃത്യമായ ക്രോസാണ് മാർട്ടിനെസിന് ഈ സുവർണ്ണാവസരം ഒരുക്കിക്കൊടുത്തത്.ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്‌പെയിനാണ് അർജന്റീനയുടെ എതിരാളികൾ.&lt;/p&gt;]]></description>
        <pubDate>2026-07-15 21:17:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;മീത്തലെ മുക്കാളി അടിപ്പാത&apos; ആർ ഡി ഒ സ്ഥലം സന്ദർശിച്ചു</title>
        <link>https://nattuvartha.news/news/Regional/all/chombala-meethale-mukkali-under-pass-rdo-visit</link>
        <guid>https://nattuvartha.news/news/Regional/all/chombala-meethale-mukkali-under-pass-rdo-visit</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784116423_584607.jpg</url>
          <title>&apos;മീത്തലെ മുക്കാളി അടിപ്പാത&apos; ആർ ഡി ഒ സ്ഥലം സന്ദർശിച്ചു</title>
          <link>https://nattuvartha.news/news/Regional/all/chombala-meethale-mukkali-under-pass-rdo-visit</link>
        </image>
        <description><![CDATA[&lt;p&gt;വടകര: മീത്തലെ മുക്കാളി അടിപ്പാതയുടെ ആവശ്യകതയെകുറിച്ച് പഠനം നടത്താൻ ആർഡിഒ കെ.കെ. പ്രസിൽ സ്ഥലം സന്ദർശിച്ചു. സമരസമിതി, രാഷ്ട്രീയ പാർട്ടി, ജനപ്രതിനിധികൾ അടിപ്പാതയുടെ ആവശ്യകതകൾ വസ്തുനിഷ്ഠമായി പ്രതിനിധി സംഘങ്ങൾക്ക് വരച്ചുകാട്ടി. കൃത്യമായ സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചില്ലെങ്കിൽ ചോമ്പാൽ ഹാർബർ നാമവശേഷമാകുമെന്നും ആയിരകണക്കിന് മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെടുമെന്നും ആർഡിഒ മുമ്പാകെ ആശങ്ക അറിയിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;ഈ വിഷയം അനുഭാവപൂർവ്വം ദേശീയപാത അതോറിറ്റി അറിയിക്കുമെന്ന് പ്രതിനിധി സംഘം ഉറപ്പ് നൽകി. എം. വി. ജയപ്രകാശ്, പിലാക്കണ്ടി അനിത, എ സുരേഷ്, പി.പി. ശ്രീധരൻ, കെ.പി. വിജയൻ, ഹാരിസ് മുക്കാളി, കെ.പി. ജയകുമാർ, കൈപ്പാട്ടിൽ ശ്രീധരൻ, വി.പി. മോഹൻദാസ് , പുരുഷു രാമത്ത്, കേളോത്ത് ഇസ്മായിൽ, രാജൻ പള്ളി പറമ്പത്ത്, പ്രമോദ് മാട്ടാണ്ടി, പി.പി. പുരുഷു, ഷംസീർ ചോമ്പാല പങ്കെടുത്തു&lt;/p&gt;]]></description>
        <pubDate>2026-07-15 11:51:41</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>കുഴിമന്തി കഴിച്ച 50 പേർക്ക് ഭക്ഷ്യ വിഷബാധ ;ഹോട്ടലിന്റെ  ലൈസൻസ്  സസ്‌പെൻഡ്  ചെയ്തു</title>
        <link>https://nattuvartha.news/news/Regional/all/kuzhimanthi-food-poisoning</link>
        <guid>https://nattuvartha.news/news/Regional/all/kuzhimanthi-food-poisoning</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784114685_326288.jpg</url>
          <title>കുഴിമന്തി കഴിച്ച 50 പേർക്ക് ഭക്ഷ്യ വിഷബാധ ;ഹോട്ടലിന്റെ  ലൈസൻസ്  സസ്‌പെൻഡ്  ചെയ്തു</title>
          <link>https://nattuvartha.news/news/Regional/all/kuzhimanthi-food-poisoning</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച 50 പേർക്ക് ഭക്ഷ്യ വിഷബാധ. കൊച്ചി കതൃക്കടവിലെ അൽ റഹീം റസ്റ്റോറന്റിലായിരുന്നു സംഭവം. ഈ മാസം പത്തിനാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട അൻപതോളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.&lt;/p&gt;
&lt;p&gt;പരാതിക്ക് പിന്നാലെ പരിശോധന നടത്തുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. ഇന്നുരാവിലെ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായി അധികൃതർ അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-15 11:21:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വാക്കുകളുടെ പൂക്കാലം പദ്ധതിക്ക് തുടക്കമായി</title>
        <link>https://nattuvartha.news/news/Regional/all/aroor-up-school-project-inauguration</link>
        <guid>https://nattuvartha.news/news/Regional/all/aroor-up-school-project-inauguration</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784114427_299505.jpg</url>
          <title>വാക്കുകളുടെ പൂക്കാലം പദ്ധതിക്ക് തുടക്കമായി</title>
          <link>https://nattuvartha.news/news/Regional/all/aroor-up-school-project-inauguration</link>
        </image>
        <description><![CDATA[&lt;p&gt;അരൂർ: കാലത്തിനൻസരിച്ച് മാറാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് പാറക്കൽ അബ്ദുല്ല എം എൽ എ പറഞ്ഞു. കുട്ടികളുടെ കഴിവ് കണ്ടെത്തി വളർത്തി കൊണ്ടുവരുന്നതിൽ രക്ഷിതാക്കൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാദാപുരം ഉപജില്ലാതലത്തിൽ നടപ്പിലാക്കുന്ന വാക്കുകളുടെ പൂക്കാലം പദ്ധതി അരൂർ യുപി സ്കൂളിൽ ഉദ്ഘാടനo ചെയ്യു&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;ക&lt;/span&gt;യായിരുന്നു പാറക്കൽ. എൽ.എസ്.എസ്, യു.എസ്.എസ്, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എം എൽ എ ഉപഹാരം സമ്മാനിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീലത അധ്യക്ഷയായി. പുസ്തകാസ്വാദനക്കുറിപ്പ് സമാഹാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി എച്ച് സനൂപ്  പ്രകാശനം ചെയ്തു. സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചരിത്ര പൈതൃക പ്രദർശനവും നടത്തി. സജീഷ് മുണ്ടക്കലിൻ്റെ ശേഖരത്തിലുള്ളവയാണ് പ്രദർശിപ്പിച്ചത്. വാർഡ് മെമ്പർ കെ ജിഷി , പി. ടി. എ പ്രസിഡൻ്റ് കളത്തിൽ ബാബു , കെ ടി അബ്‌ദുറഹിമാൻ, പി.കെ രാധാകൃഷ്ണൻ, സജിഷ് മുണ്ടക്കൽ, എം കരുണൻ, എൽ ആർ സജിലാൽ എന്നിവർ പ്രസംഗിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-15 11:18:33</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഒന്നര വയസുകാരന്റെ മരണം; അനസ്‌തീഷ്യയുടെ ആവശ്യമില്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്</title>
        <link>https://nattuvartha.news/news/Regional/all/toddler-death-postmortem-report</link>
        <guid>https://nattuvartha.news/news/Regional/all/toddler-death-postmortem-report</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784114374_891960.jpg</url>
          <title>ഒന്നര വയസുകാരന്റെ മരണം; അനസ്‌തീഷ്യയുടെ ആവശ്യമില്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്</title>
          <link>https://nattuvartha.news/news/Regional/all/toddler-death-postmortem-report</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; പയ്യന്നൂരിലെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്‌തീഷ്യ നൽകിയതിനെത്തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്‌സിജൻ കിട്ടാത്തതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;ജനറൽ അനസ്‌തീഷ്യ നൽകിയുള്ള ശസ്‌ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും കുട്ടിയുടെ ചുണ്ടിലും താടിയിലുമുള്ലത് ആഴത്തിലുള്ള മുറിവുകൾ അല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.പരിയാരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അനസ്‌തേഷ്യ നൽകി പത്ത് മിനിട്ടിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. ഇതോടെ ബോധരഹിതനായ കുട്ടി അഞ്ച് ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. അനസ്‌തീഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെതിരെ കേസെടുത്തിട്ടുണ്ട്. പീടിയാട്രീഷ്യൻ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 11:16:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്‌പാ ജീവനക്കാരി ഹൗസ്‌ബോട്ടിൽ നിന്ന് കായലിൽ വീണുമരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/alappuzha-houseboat-spa-worker-death</link>
        <guid>https://nattuvartha.news/news/Regional/all/alappuzha-houseboat-spa-worker-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784113820_863722.jpg</url>
          <title>സ്‌പാ ജീവനക്കാരി ഹൗസ്‌ബോട്ടിൽ നിന്ന് കായലിൽ വീണുമരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/alappuzha-houseboat-spa-worker-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ:&lt;/strong&gt; സ്‌പാ ജീവനക്കാരി ഹൗസ്‌ബോട്ടിൽ നിന്ന് കായലിൽ വീണുമരിച്ചു. ആലപ്പുഴ പുന്നമടയിലാണ് സംഭവം. തമിഴ്‌നാട് രാജപാളയം സ്വദേശി ശരണ്യ (34) ആണ് മരിച്ചത്.പുന്നമട ബട്ടർഫ്ളൈ സ്‌പാ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു ശരണ്യ. ഹൗസ്‌ബോട്ടിൽ സ്‌പാ സേവനങ്ങൾ നൽകുന്നതിനായാണ് ഇവർ ആലപ്പുഴയിലെത്തിയത്.&lt;/p&gt;
&lt;p&gt;&amp;nbsp;ശരണ്യക്കൊപ്പം അസം സ്വദേശിയായ യുവതിയും ബോട്ടിലുണ്ടായിരുന്നു. രാത്രി ഇരുവരും ബോട്ടിലിരിക്കെയാണ് ശരണ്യ വെള്ളത്തിൽ വീണതെന്നാണ് നിഗമനം.സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബോട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 11:08:42</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാസർകോട്  ജനറൽ  ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരൻ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/kasaragod-general-hospital-child-death</link>
        <guid>https://nattuvartha.news/news/Regional/all/kasaragod-general-hospital-child-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784113397_174412.jpg</url>
          <title>കാസർകോട്  ജനറൽ  ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരൻ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/kasaragod-general-hospital-child-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാസർകോട്&lt;/strong&gt;: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരൻ മരിച്ചു. ബേടകം തലേക്കുന്ന് അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്. കുണ്ടംകുഴി ഗവൺമെന്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഇയാസ്.&lt;/p&gt;
&lt;p&gt;ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു&lt;/p&gt;]]></description>
        <pubDate>2026-07-15 11:01:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അൻസിബയുടെ പരാതിയിൽ ടിനി ടോമിന് ആശ്വാസം, മുൻകൂർജാമ്യം അനുവദിച്ച് കോടതി</title>
        <link>https://nattuvartha.news/news/Regional/all/tiny-tom-anticipatory-bail-ansiba</link>
        <guid>https://nattuvartha.news/news/Regional/all/tiny-tom-anticipatory-bail-ansiba</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784107744_756785.jpg</url>
          <title>അൻസിബയുടെ പരാതിയിൽ ടിനി ടോമിന് ആശ്വാസം, മുൻകൂർജാമ്യം അനുവദിച്ച് കോടതി</title>
          <link>https://nattuvartha.news/news/Regional/all/tiny-tom-anticipatory-bail-ansiba</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന് മുൻകൂർജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കടവന്തറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.ടിനി ടോമിനെതിരായ പരാതിയിൽ പൊലീസ് നടപടി വൈകുന്നതായി ചൂണ്ടിക്കാണിച്ച് അൻസിബ കോടതിയെ സമീപിച്ചിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;കോടതി ഇടപെടലിനെ തുടർന്നാണ് ടിനി ടോമിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മൊഴിയെടുക്കാൻ ആദ്യ വിളിച്ചപ്പോൾ തന്നെ ഹാജാരായെന്നും ചൂണ്ടിക്കാണിച്ചാണ് ടിനിടോം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-15 09:27:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;സ്പാനിഷ്&apos; വിസ്മയത്തിന് സാക്ഷിയായി മലയാളികളുടെ മോഹൻലാൽ</title>
        <link>https://nattuvartha.news/news/International/all/mohanlal-spain-france-semifinal-dallas</link>
        <guid>https://nattuvartha.news/news/International/all/mohanlal-spain-france-semifinal-dallas</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784107398_719912.jpg</url>
          <title>&apos;സ്പാനിഷ്&apos; വിസ്മയത്തിന് സാക്ഷിയായി മലയാളികളുടെ മോഹൻലാൽ</title>
          <link>https://nattuvartha.news/news/International/all/mohanlal-spain-france-semifinal-dallas</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡാലസ്: &lt;/strong&gt;അമേരിക്കയിലെ ഡാലസിൽ സ്പെയിൻ-ഫ്രാൻസ് സെമി ഫൈനൽ പോരാട്ടത്തിന്റെ ആവേശം ഇരട്ടിയാക്കാൻ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലും എത്തി. മോഹൻലാലും ഭാര്യ സുചിത്രയും ഒന്നിച്ചാണ് ഫിഫ ലോകകപ്പ് ആദ്യ സെമി മത്സരം കാണാനെത്തിയത്. സ്റ്റേഡിയത്തിലെ കൂറ്റൻ ബിഗ് സ്ക്രീനിൽ താരത്തിന്റെ ദൃശ്യങ്ങൾ തെളിഞ്ഞപ്പോൾ മലയാളി ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്.&lt;/p&gt;
&lt;p&gt;70,000ത്തിലധികം കാണികൾ നിറഞ്ഞ ഗാലറിയിൽ മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും സാന്നിദ്ധ്യം മലയാളി ആരാധകർക്ക് കൂടുതൽ ആവേശം നൽകി. ചുവന്ന ടീഷർട്ടും തൊപ്പിയും പിരിച്ച മീശയുമൊക്കെയായി സ്റ്റേഡിയത്തിൽ നിറഞ്ഞുനിന്ന മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്. മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂർ, സ്റ്റീഫൻ ദേവസി, ഐ എം വിജയൻ എന്നിവരും ഫുട്ബോൾ ആവേശത്തിന്റെ ഭാഗമാകാനെത്തി.ലോകകപ്പ് മത്സരങ്ങളുടെ വേദിയിൽ മോഹൻലാൽ മുമ്പും എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൻസാസ് സിറ്റിയിൽ നടന്ന അർജന്റീന-സ്വിറ്റ്സർലാൻഡ് ക്വാർട്ടർ ഫൈനൽ പോരാട്ടം കാണാനും മോഹൻലാൽ എത്തിയിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 09:21:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോഴിക്കോട്ട് മാലിന്യ ടാങ്കിൽ കുടുങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ</title>
        <link>https://nattuvartha.news/news/Regional/all/worker-dies-after-being-trapped-in-under-construction-waste-tank</link>
        <guid>https://nattuvartha.news/news/Regional/all/worker-dies-after-being-trapped-in-under-construction-waste-tank</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784106932_856077.jpg</url>
          <title>കോഴിക്കോട്ട് മാലിന്യ ടാങ്കിൽ കുടുങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ</title>
          <link>https://nattuvartha.news/news/Regional/all/worker-dies-after-being-trapped-in-under-construction-waste-tank</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;നിർമാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളി മരിച്ചു.മൂട്ടോളിയിലാണ് സംഭവം. ഫയർഫോഴ്സെത്തി തൊഴിലാളികളെ പുറത്തേക്കെത്തിക്കുമ്പോഴേക്കും ഒരാൾ മരണപ്പെട്ടിരുന്നു. പാലത്ത് സ്വദേശി സിറാജാണ് മരിച്ചത്.&lt;/p&gt;
&lt;p&gt;മുട്ടോലി പയിമ്പ്ര റോഡിലാണ് അപകടം. ഇവിടെ പുതുതായി നിർമിക്കുന്ന കെട്ടിടത്തോടനുബന്ധിച്ചാണ് മാലിന്യ ടാങ്ക് നിർമിച്ചിരുന്നത്. രാവിലെ ജോലിക്കായി ഇതിനുള്ളിൽ ഇറങ്ങിയപ്പോഴാണ് സിറാജ് അകത്ത് കുടുങ്ങിയത്.സിറാജിനെ രക്ഷിക്കാൻ സമീപത്തെ കൊറിയർ ഓഫീസിലുണ്ടായിരുന്ന വിശ്വനാഥൻ എന്ന ആൾ ഇറങ്ങിയതോടെ രണ്ടുപേർക്കും ശ്വാസ തടസ്സമുണ്ടാവുകയായിരുന്നു. വിശ്വനാഥന്റെ നിലയും ഗുരുതരമാണ്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-15 09:13:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഷഹാനയുടെ മരണം; ആൺസുഹൃത്ത് അരുൺ അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Regional/all/shahana-death-boyfriend-arun-arrested</link>
        <guid>https://nattuvartha.news/news/Regional/all/shahana-death-boyfriend-arun-arrested</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784103593_245014.jpg</url>
          <title>ഷഹാനയുടെ മരണം; ആൺസുഹൃത്ത് അരുൺ അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Regional/all/shahana-death-boyfriend-arun-arrested</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട: &lt;/strong&gt;അടൂരിലെ ഷഹാന(31)യുടെ മരണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. ഏഴംകുളം സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. മരണത്തെത്തുടർന്ന് ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. മരണത്തിന് മുമ്പ് ഷഹാനയെ അരുൺ മർദിച്ചതായും ഇതാവാം ജീവനൊടുക്കാൻ കാരണമെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.&lt;/p&gt;
&lt;p&gt;സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഷഹാനയെ തിങ്കളാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ വെച്ച് യുവതിയും ആൺ സുഹൃത്തും തമ്മിൽ കയ്യാങ്കളി നടന്നതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷഹന ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസും കോടതിയിൽ ഉണ്ട്.അതേസമയം, യുവതി ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-15 08:16:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്കൂളിലെ ഉച്ചക്ക‌ഞ്ഞിക്കുള്ള അരിയും മസാലകളും മോഷണം പോയതായി പരാതി</title>
        <link>https://nattuvartha.news/news/Regional/all/lp-school-meal-supplies-and-rice-theft</link>
        <guid>https://nattuvartha.news/news/Regional/all/lp-school-meal-supplies-and-rice-theft</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784103097_57497.jpg</url>
          <title>സ്കൂളിലെ ഉച്ചക്ക‌ഞ്ഞിക്കുള്ള അരിയും മസാലകളും മോഷണം പോയതായി പരാതി</title>
          <link>https://nattuvartha.news/news/Regional/all/lp-school-meal-supplies-and-rice-theft</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;കൊടുങ്ങല്ലൂർ കോതപറമ്പിൽ സ്കൂളിലെ ഉച്ചക്കഞ്ഞിക്കായുള്ള അരി മോഷണം പോയി. സ്കൂളിൽ സൂക്ഷിച്ചിരുന്ന അരിയും മസാലകളും പാത്രങ്ങളും അടക്കമാണ് കളവുപോയത്. വാസുദേവ വിലാസം എൽപി സ്കൂളിലാണ് സംഭവം.സ്കൂളിനോട് ചേർന്നുള്ള പാചകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന അഞ്ച് ചാക്ക് അരിയും മറ്റ് ഭക്ഷണ സാധനങ്ങളും പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളുമാണ് മോഷണം പോയത്. രാവിലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-15 08:08:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി</title>
        <link>https://nattuvartha.news/news/Regional/all/nenmara-double-murder-verdict-1784102703</link>
        <guid>https://nattuvartha.news/news/Regional/all/nenmara-double-murder-verdict-1784102703</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784102703_68718.jpg</url>
          <title>നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി</title>
          <link>https://nattuvartha.news/news/Regional/all/nenmara-double-murder-verdict-1784102703</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്&lt;/strong&gt;: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് നാളത്തേക്ക് മാറ്റി. ശിക്ഷാവിധിക്ക് മുമ്പുള്ള വാദം പൂർത്തിയായി. ചെന്താമരയെ നാളെ ഓൺലൈനായാകും ഹാജരാക്കുക. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. ബിഎൻഎസ് 103(I), 126 (II) വകുപ്പുകൾ പ്രകാരം ചെന്താമര കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.&lt;/p&gt;
&lt;p&gt;2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തി കേസിലെ ഏകപ്രതിയാണ് ചെന്താമര. 2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ചെന്താമരയ്‌ക്ക് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. സജിതയെ കൊന്ന കേസിന്റെ വിചാരണയ്‌ക്കിടെ പരോളിനിറങ്ങിയ സമയത്തായിരുന്നു ഇയാൾ സുധാകരനെയും ലക്ഷ്‌മിയെയും കൊലപ്പെടുത്തിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 08:02:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബാക്കിവന്ന ചോറ് കൊണ്ട് സ്വാദേറിയ നാലുമണി പലഹാരമുണ്ടാക്കാം</title>
        <link>https://nattuvartha.news/news/Sections/all/leftover-rice-healthy-snack</link>
        <guid>https://nattuvartha.news/news/Sections/all/leftover-rice-healthy-snack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784098832_508112.jpg</url>
          <title>ബാക്കിവന്ന ചോറ് കൊണ്ട് സ്വാദേറിയ നാലുമണി പലഹാരമുണ്ടാക്കാം</title>
          <link>https://nattuvartha.news/news/Sections/all/leftover-rice-healthy-snack</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചോ&lt;/strong&gt;റ് ബാക്കി വന്നാൽ അത് വീട്ടിലെ മൃഗങ്ങൾക്ക് കൊടുക്കുകയോ വെറുതെ കളയുകയോ ആവും മിക്കവരും ചെയ്യുന്നത്. എന്നാൽ ബാക്കിയാവുന്ന ഈ ചോറ് ഒട്ടും പാഴാക്കാതെ തന്നെ വീട്ടിലെ കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ഒരു സ്വാദേറിയ പലഹാരം ഉണ്ടാക്കാം.&amp;nbsp;&lt;/p&gt;
&lt;p&gt;എണ്ണ ഒട്ടുംതന്നെ ഉപയോഗിക്കാത്തതിനാൽ കൊളസ്‌ട്രോൾ, ഡയബറ്റീസ് തുടങ്ങിയ രോഗങ്ങളുള്ളവർക്കും ഡയറ്റ് നോക്കുന്നവർക്കും ഭയക്കാതെ ഈ പലഹാരം രുചിക്കാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആവശ്യമായ ചേരുവകൾ&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ചോറ്&lt;/p&gt;
&lt;p&gt;നെയ്യ്&lt;/p&gt;
&lt;p&gt;തേങ്ങ ചിരകിയത്&lt;/p&gt;
&lt;p&gt;ശർക്കര പൊടിച്ചത്&lt;/p&gt;
&lt;p&gt;കശുവണ്ടി പൊടിച്ചത്&lt;/p&gt;
&lt;p&gt;ഏലയ്ക്ക പൊടിച്ചത്&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;തയ്യാറാക്കുന്ന വിധം&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആദ്യം രണ്ട് കപ്പ് ചോറ് ഒരു മിക്‌സി ജാറിൽ അരച്ചെടുക്കണം. ഒരു പാനിൽ രണ്ട് ടേബിൾ സ്‌പൂൺ നെയ്യൊഴിച്ച് അതിൽ അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് മൂപ്പിക്കണം. ഇനി നേരത്തെ അരച്ചുവച്ച ചോറും മുക്കാൽ കപ്പ് ശർക്കര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കണം. അൽപം കശുവണ്ടി പൊടിച്ചതും ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി ഉരുട്ടിയെടുത്താൻ ചോറുണ്ട റെഡിയായി. നാലുമണി പലഹാരമായി ചായക്കൊപ്പം ആസ്വദിക്കാം.&lt;/p&gt;]]></description>
        <pubDate>2026-07-15 06:58:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നെന്മാറ ഇരട്ടക്കൊല കേസിൽ ചെന്താമരയുടെ ശിക്ഷാ വിധി ഇന്ന്</title>
        <link>https://nattuvartha.news/news/Regional/all/henthamaras-verdict-in-palakkad-nenmara-double-murder-case</link>
        <guid>https://nattuvartha.news/news/Regional/all/henthamaras-verdict-in-palakkad-nenmara-double-murder-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784098155_263316.jpg</url>
          <title>നെന്മാറ ഇരട്ടക്കൊല കേസിൽ ചെന്താമരയുടെ ശിക്ഷാ വിധി ഇന്ന്</title>
          <link>https://nattuvartha.news/news/Regional/all/henthamaras-verdict-in-palakkad-nenmara-double-murder-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്&lt;/strong&gt;: നെന്മാറ ഇരട്ടക്കൊല കേസിൽ ചെന്താമരയുടെ ശിക്ഷാ വിധി ഇന്ന്. പാലക്കാട്‌ നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ചെന്താമര കുറ്റക്കാരൻ ആണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒന്നര വർഷം മുമ്പാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മയെയും ചെന്താമര കൊലപ്പെടുത്തിയത്.&lt;/p&gt;
&lt;p&gt;മൂന്ന് കൊലപാതക കേസുകളിൽ പ്രതിയാണ് ചെന്താമര. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് 2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (54), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര കൊലപ്പെടുത്തിയത്.&lt;/p&gt;]]></description>
        <pubDate>2026-07-15 06:46:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എസ്‌. ജാനകിയുടെ ചിതാഭസ്മം കാവേരിയിൽ നിമജ്ജനംചെയ്തു</title>
        <link>https://nattuvartha.news/news/Entertainment/all/s-janaki-ashes-immersion-cauvery-river</link>
        <guid>https://nattuvartha.news/news/Entertainment/all/s-janaki-ashes-immersion-cauvery-river</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784096198_727846.jpg</url>
          <title>എസ്‌. ജാനകിയുടെ ചിതാഭസ്മം കാവേരിയിൽ നിമജ്ജനംചെയ്തു</title>
          <link>https://nattuvartha.news/news/Entertainment/all/s-janaki-ashes-immersion-cauvery-river</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മൈസൂരു&lt;/strong&gt;: ഇതിഹാസഗായിക എസ്‌. ജാനകിയുടെ ചിതാഭസ്മം കാവേരിയിൽ അലിഞ്ഞൊഴുകി. മകൻ മുരളീകൃഷ്ണയുടെ ചിതാഭസ്മം നിമജ്ജനംചെയ്ത മണ്ഡ്യ ശ്രീരംഗപട്ടണയിലെ ഗഞ്ചത്തിനടുത്ത് കാവേരിനദിയിലാണ് ജാനകിയമ്മയുടെ ചിതാഭസ്മവും നിമജ്ജനംചെയ്തത്.&lt;/p&gt;
&lt;p&gt;ചെറുമകൾ അപ്സരയാണ് ചടങ്ങുകൾ നടത്തിയത്. മരുമകൾ ഉമയടക്കമുള്ള അടുത്ത ബന്ധുക്കൾമാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പൂജാരി രമേശ് ശർമയുടെ നേതൃത്വത്തിലായിരുന്നു നിമജ്ജനച്ചടങ്ങുകൾ.&lt;/p&gt;
&lt;p&gt;മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ ശനിയാഴ്ച രാത്രിയായിരുന്നു എസ്. ജാനകി അന്തരിച്ചത്. തുടർന്ന് ഞായറാഴ്ച്  വൈകീട്ട് കനിയനഹുണ്ടി ഗ്രാമത്തിലെ നവീൻ ഫാം ഹൗസിലായിരുന്നു ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 06:15:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വേഗത്തിൽ എഴുതിയില്ല; ഒന്നാം ക്ലാസുകാരിയെ അധ്യാപിക മർദിച്ചതായി പരാതി</title>
        <link>https://nattuvartha.news/news/Regional/all/kadavoor-school-student-assault-incident</link>
        <guid>https://nattuvartha.news/news/Regional/all/kadavoor-school-student-assault-incident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784095564_804919.jpg</url>
          <title>വേഗത്തിൽ എഴുതിയില്ല; ഒന്നാം ക്ലാസുകാരിയെ അധ്യാപിക മർദിച്ചതായി പരാതി</title>
          <link>https://nattuvartha.news/news/Regional/all/kadavoor-school-student-assault-incident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കടയ്ക്കാവൂർ&lt;/strong&gt;: കടയ്ക്കാവൂർ പരിധിയിലെ കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപിക മർദിച്ചതായി പരാതി. പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല എന്നാരോപിച്ചായിരുന്നു അധ്യാപിക കുട്ടിയെ മർദിച്ചത്. മർദനത്തിൽ കുട്ടിയുടെ വലത് കൈയുടെ വിരലിന് പരിക്കേൽക്കുകയും തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും ചികിത്സ തേടുകയും ചെയ്തു.&lt;/p&gt;
&lt;p&gt;കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെങ്കിലും കൈക്ക് വേദനയുള്ള വിവരം കുട്ടി അന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. അടുത്ത ദിവസം കുട്ടി കൈ മറച്ചുപിടിക്കുന്നത് കണ്ട് സംശയം തോന്നിയ മാതാവ് പരിശോധിച്ചപ്പോഴാണ് വിരലിലെ നീര് ശ്രദ്ധയിൽപ്പെട്ടത്. പരിക്കിനെത്തുടർന്ന് പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിരലിലെ ലിഗമെന്റിന് പരിക്കേറ്റതായി കണ്ടെത്തിയത്. നിലവിൽ കുട്ടിയുടെ കൈ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കൾ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലും സാമൂഹ്യ ക്ഷേമ വകുപ്പിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 06:03:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മിക്‌സ്‌ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി;മൂന്നുവയസുകാരന് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/child-death-choking-while-eating-mixture</link>
        <guid>https://nattuvartha.news/news/Regional/all/child-death-choking-while-eating-mixture</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784094291_509331.jpg</url>
          <title>മിക്‌സ്‌ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി;മൂന്നുവയസുകാരന് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/child-death-choking-while-eating-mixture</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: &lt;/strong&gt;കൊണ്ടോട്ടിയിൽ കടല തൊണ്ടയിൽ കുടുങ്ങി മൂന്നുവയസുകാരന് ദാരുണാന്ത്യം. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീർ–ഫർസീന ദമ്പതികളുടെ മകനായ മുഹമ്മദ് റിസാനാണ് മരിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;തിങ്കളാഴ്ച രാവിലെ മിക്‌സ്‌ചർ കഴിക്കുന്നതിനിടയിൽ റിസാന് ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് കുന്നുംപുറത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല.മിക്‌സ്‌ചറിലെ കടല അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 05:41:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ വർഷം തന്നെ മറ്റ് സ്കൂളുകളിലേക്ക് മാറണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്</title>
        <link>https://nattuvartha.news/news/Regional/all/unrecognized-schools-kerala-students-should-transfer</link>
        <guid>https://nattuvartha.news/news/Regional/all/unrecognized-schools-kerala-students-should-transfer</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784090975_584859.jpg</url>
          <title>അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ വർഷം തന്നെ മറ്റ് സ്കൂളുകളിലേക്ക് മാറണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്</title>
          <link>https://nattuvartha.news/news/Regional/all/unrecognized-schools-kerala-students-should-transfer</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം &lt;/strong&gt;: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ വർഷം തന്നെ അംഗീകാരമുള്ള മറ്റു സ്കൂളുകളിലേക്ക് മാറണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഇല്ലാതെ അംഗീകാരമുള്ള മറ്റു സ്കൂളുകളിൽ ചേരുന്നതിന് ഈ അധ്യയന വർഷം കൂടി വിദ്യാഭ്യാസ വകുപ്പ് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഈ ഇളവ് ലഭിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.&lt;/p&gt;
&lt;p&gt;അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കരുതെന്ന് 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ കേരളത്തിൽ 765 സ്കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. സിബിഎസ്ഇ ഉൾപ്പെടെ കേന്ദ്ര സർക്കാരിനു കീഴിലുള്ള മറ്റു ബോർഡുകളുടെ അംഗീകാരമുണ്ടെന്ന വ്യാജേനയാണ് ഇവയുടെ പ്രവർത്തനമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഈ സ്കൂളുകളിലെ കുട്ടികളോടാണ് അംഗീകാരമുള്ള മറ്റു സ്കൂളുകളിലേക്ക് മാറാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-15 04:48:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാം&apos;; എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് &apos;ഡൽഹിയിൽ നിന്ന് ഫോൺ കോൾ&apos;</title>
        <link>https://nattuvartha.news/news/Politics/all/mla-minister-offer-three-crore-fake-call-delhi</link>
        <guid>https://nattuvartha.news/news/Politics/all/mla-minister-offer-three-crore-fake-call-delhi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784090500_924018.jpg</url>
          <title>&apos;മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാം&apos;; എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് &apos;ഡൽഹിയിൽ നിന്ന് ഫോൺ കോൾ&apos;</title>
          <link>https://nattuvartha.news/news/Politics/all/mla-minister-offer-three-crore-fake-call-delhi</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്&lt;/strong&gt;: മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻവരുമെന്നും മന്ത്രിയാക്കണമെങ്കിൽ മൂന്നുകോടി രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വാട്സാപ്പ് കോൾ വന്നത്. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്നാണ് വിളിച്ച ആൾ പറഞ്ഞത്. സംശയം തോന്നിയ എംഎൽഎ കാര്യം പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിനെ അറിയിച്ചപ്പോൾ അങ്ങനെയൊരു ഫോൺ കോൾ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് എംഎൽഎ കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകി.&lt;/p&gt;
&lt;p&gt;ജൂലായ് ആറിനാണ് വാട്സാപ്പ് കോൾ വന്നത്. ഇംഗ്ലീഷിലായിരുന്നു സംസാരം. വയനാട് എംപിയുടെ ഓഫീസിൽ നിന്ന് രാജ്‌കുമാർ ആണെന്നാണ് പരിചയപ്പെടുത്തിയത്. ജില്ലയിലെ ഒരു എംപിയാണ് ഫോൺ നമ്പർ തന്നതെന്നും ഇയാൾ പറഞ്ഞു.വാഗ്ദാനം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട എംഎൽഎ പണം തരാമെന്നും എങ്ങനെയാണ് നിങ്ങൾ തന്നെ മന്ത്രിയാക്കാൻ പോകുന്നതെന്നും തിരിച്ചുചോദിച്ചു.ഏകദേശം 10 മിനിട്ട് നീണ്ട സംസാരത്തിലൂടെ മന്ത്രിയാക്കാൻ നടത്തുന്ന ഓപ്പറേഷൻ വിവരിച്ചു. പിന്നീട് ഫോൺ കട്ട് ചെയ്ത ശേഷം എംഎൽഎ തന്റെ ഫോൺ നമ്പർ നൽകിയെന്നും പറഞ്ഞ എംപിയെ വിളിച്ച് കാര്യങ്ങൾ അറിയിച്ചു. എഐസിസി ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ വാങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് ഇരുവരും ചേർന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ വിളിച്ചന്വേഷിച്ചത്. ഡൽഹിയിൽ നിന്നാണ് വിളി വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 04:36:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പിതാവ് പണം നൽകിയില്ല; കണ്ണൂരിൽ വീടിനു തീവച്ച് യുവാവ്</title>
        <link>https://nattuvartha.news/news/Regional/all/kannur-man-arrested-for-arson-after-father-refuses-cash</link>
        <guid>https://nattuvartha.news/news/Regional/all/kannur-man-arrested-for-arson-after-father-refuses-cash</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784086596_682616.jpg</url>
          <title>പിതാവ് പണം നൽകിയില്ല; കണ്ണൂരിൽ വീടിനു തീവച്ച് യുവാവ്</title>
          <link>https://nattuvartha.news/news/Regional/all/kannur-man-arrested-for-arson-after-father-refuses-cash</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ &lt;/strong&gt;: ചോദിച്ച പണം നൽകാത്തതിനു മകൻ വീട് തീവച്ച് നശിപ്പിച്ചു. ആയിക്കര ദണ്ഡമാരിയമ്മൻ കോവിലിനു സമീപത്തെ രാജേഷിന്റെ വീടിന്റെ കിടപ്പുമുറിയാണ് തീവച്ചു നശിപ്പിച്ചത്. സംഭവത്തിൽ രാജേഷിന്റെ മകൻ അഭിഷേകിനെ (25) സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ മൂന്ന് മണിയോെടയാണ് സംഭവം. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. &lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;മുറിയിലുണ്ടായിരുന്ന കിടക്ക, ഫർണിച്ചർ തുടങ്ങിയവ കത്തിനശിച്ചു&lt;/span&gt; . അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.&lt;br&gt;&amp;nbsp;&lt;/p&gt;
&lt;p&gt;അഭിഷേക് ദിവസവും പണം ആവശ്യപ്പെടാറുണ്ടെന്ന് രാജേഷ് പറഞ്ഞു. പണം കൊടുത്തില്ലെങ്കിൽ ബഹളമുണ്ടാക്കും. മകനെ പേടിച്ചു വീട്ടിൽ താമസിക്കാറില്ല. വീടിനു തീ വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാേജഷ് പറഞ്ഞു. രാജേഷും ഭാര്യയും മറ്റൊരു വീട്ടിലാണ് താമസം.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-15 03:34:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഷഹനയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ;സുഹൃത്തായ യുവാവ് പോലീസ് കസ്റ്റഡിൽ തുടരുന്നു</title>
        <link>https://nattuvartha.news/news/Regional/all/adoor-shehana-death-case-investigation-updates</link>
        <guid>https://nattuvartha.news/news/Regional/all/adoor-shehana-death-case-investigation-updates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784086101_978480.jpg</url>
          <title>ഷഹനയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ;സുഹൃത്തായ യുവാവ് പോലീസ് കസ്റ്റഡിൽ തുടരുന്നു</title>
          <link>https://nattuvartha.news/news/Regional/all/adoor-shehana-death-case-investigation-updates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അടൂർ&lt;/strong&gt;: അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹനയുടെ മൃതദേഹം വീട്ടിലെ സ്റ്റെയർ കെയ്സിന്റെ പിടിയിൽ ഷാളിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, ഷെഹന ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ ആരോപിക്കുന്നു. സംഭവത്തിൽ, യുവതിയുടെ സുഹൃത്തും ഏഴംകുളം സ്വദേശിയുമായ യുവാവ് പോലീസ് കസ്റ്റഡിൽ തുടരുന്നു. തിങ്കളാഴ്ച സംഭവസമയത്ത് ഇയാൾ ഈ വീട്ടിൽ ഉണ്ടായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;സംഭവമറിഞ്ഞ് ആളുകൾ എത്തുമ്പോൾ ഷെഹനയുടെ ദേഹത്തുനിന്ന് ചോര വരുന്നുണ്ടായിരുന്നു. ഷാൾ കുരുങ്ങിയപ്പോൾ കഴുത്തിലെ ഞരമ്പുകൾ പൊട്ടി മൂക്കിൽ കൂടി ചോര വന്നതാകാമെന്നും പോലീസ് കരുതുന്നു. സുഹൃത്തുക്കളുമൊത്ത് മൊബൈൽ ഫോണിൽ എടുത്ത ചിത്രത്തെച്ചൊല്ലി താനും ഷെഹനയുമായി തർക്കം ഉണ്ടായെന്നാണ് യുവാവിന്റെ മൊഴി. ഇതിനിടെ ഷെഹന മുറിക്ക് പുറത്തേക്കുപോയി. പിന്നീട് ശബ്ദംകേട്ട് ചെന്നുനോക്കുമ്പോൾ ഷെഹന തൂങ്ങി നിൽക്കുന്നത് കണ്ടെന്നും യുവാവ് മൊഴി നൽകി.&lt;/p&gt;]]></description>
        <pubDate>2026-07-15 03:22:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുവതിയെ അധിക്ഷേപിച്ച കേസ്; തൊപ്പി ഗാങ്ങിലെ മുഹമ്മദ്‌ എന്ന മമ്മു അറസ്റ്റില്‍</title>
        <link>https://nattuvartha.news/news/Regional/all/first-arrest-in-thoppi-gang</link>
        <guid>https://nattuvartha.news/news/Regional/all/first-arrest-in-thoppi-gang</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784085539_136071.jpg</url>
          <title>യുവതിയെ അധിക്ഷേപിച്ച കേസ്; തൊപ്പി ഗാങ്ങിലെ മുഹമ്മദ്‌ എന്ന മമ്മു അറസ്റ്റില്‍</title>
          <link>https://nattuvartha.news/news/Regional/all/first-arrest-in-thoppi-gang</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; യുവതിയെ അധിക്ഷേപിച്ച കേസിൽ തൊപ്പി ഗാങ്ങിലെ മുഹമ്മദ്‌ എന്ന മമ്മുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പൊലീസാണ് മമ്മുവിനെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈവ് സ്ട്രീമിങിനിടെ ഗായകൻ ഹനാൻ ഷായെ പരാമർശിച്ചാണ് യുവതിയെ അധിക്ഷേപിച്ചത്. സംഭവത്തിൽ ഹനാൻ ഷാ ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു.&lt;/p&gt;
&lt;p&gt;അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബറായ തൊപ്പിക്കെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് ഐ.ടി. നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പരാതി നൽകിയത്. തൊപ്പിയുടെ മുൻ സുഹൃത്തുക്കളും &apos;എം.ആർ.എസ് ഗ്യാങ്&apos; അംഗങ്ങളും പരസ്പരം പല തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 03:16:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇത് പുതുചരിത്രം; മലയാളിയായ അനിൽമേനോനും സംഘവും ബഹിരാകാശനിലയത്തിൽ എത്തി</title>
        <link>https://nattuvartha.news/news/International/all/anil-menon-reaches-international-space-station-soyuz</link>
        <guid>https://nattuvartha.news/news/International/all/anil-menon-reaches-international-space-station-soyuz</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784084930_366583.jpg</url>
          <title>ഇത് പുതുചരിത്രം; മലയാളിയായ അനിൽമേനോനും സംഘവും ബഹിരാകാശനിലയത്തിൽ എത്തി</title>
          <link>https://nattuvartha.news/news/International/all/anil-menon-reaches-international-space-station-soyuz</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിംഗ്‌ടൺ:&lt;/strong&gt; ഇന്ത്യൻ വംശജനും പാതിമലയാളിയുമായ അനിൽമേനോൻ ഉൾപ്പെട്ട നാസയുടെ ബഹിരാകാശസംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി. സോയൂസ് എംഎസ്-29 എന്ന ബഹിരാകാശപേടകത്തിൽ മൂന്ന് മണിക്കൂറിലേറെ നീണ്ട യാത്രയ്‌ക്കൊടുവിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഘം ബഹിരാകാശനിലയത്തിൽ എത്തിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;റഷ്യൻ കോസ്‌മനോട്ടുകളായ പ്യോത്ര് ഡുബ്രോവും അന്ന കികിനിയുമാണ് അനിൽ മേനോന്റെ സഹയാത്രികർ.അമേരിക്കയിൽ ജനിച്ചുവളർന്ന അനിൽ മേനോന്റെ ആദ്യ ബഹിരാകാശ ദൗത്യമാണിത്. പ്യോത്ര് ഡുബ്രോവിനും അന്ന കികിനയ്‌ക്കും ഇത് രണ്ടാമത്തെ ബഹിരാകാശ യാത്രയാണ്. ഇവരുടെ സംഘം ഏകദേശം എട്ട് മാസത്തോളം ബഹിരാകാശനിലയത്തിൽ തങ്ങി ശാസ്‌ത്രീയ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തുമെന്നാണ് വിവരം. 2027 ഏപ്രിലിലാണ് ഭൂമിയിലേക്കുള്ള മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 03:05:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിയറ്റ്‌നാം ബോട്ട് ദുരന്തം; മരിച്ച മലയാളി ദമ്പതികളുടെ സംസ്‌കാരം ഇന്ന്</title>
        <link>https://nattuvartha.news/news/Regional/all/vietnam-boat-tragedy-victims-last-rites-kottarakkara</link>
        <guid>https://nattuvartha.news/news/Regional/all/vietnam-boat-tragedy-victims-last-rites-kottarakkara</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784084448_414827.jpg</url>
          <title>വിയറ്റ്‌നാം ബോട്ട് ദുരന്തം; മരിച്ച മലയാളി ദമ്പതികളുടെ സംസ്‌കാരം ഇന്ന്</title>
          <link>https://nattuvartha.news/news/Regional/all/vietnam-boat-tragedy-victims-last-rites-kottarakkara</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം: &lt;/strong&gt;വിയറ്റ്‌നാമിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്, ഭാര്യ ലൗനി എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ നാട്ടിലെത്തിച്ച മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ജൂബിലി മന്ദിര ചാപ്പലിൽ രാവിലെ 10 മണിമുതലാകും പൊതുദർശനം.&amp;nbsp;&lt;/p&gt;
&lt;p&gt;കൊട്ടാരക്കര മാർത്തോമ്മ പള്ളിയിൽ വൈകുന്നേരം 3.30നാകും സംസ്‌കാരം.വിക്‌ടറി വ്യവസായ ഗ്രൂപ് ഉടമയായ എ സി തോമസും ഭാര്യ ലൗനിയും ഏഴാം തീയതിയാണ് വിനോദയാത്രയ്‌ക്കായി വിയറ്റ്‌നാമിലേക്ക് പോയത്. വിയറ്റ്‌നാമിലെ ഫുക്വേക്കിന് സമീപം ഉണ്ടായ അപകടത്തിൽ 15 പേരാണ് മരിച്ചത്. അപകടവുമായി ബന്ധപ്പെട്ട് ബോട്ടിന്റെ ക്യാപ്‌റ്റനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്‌തിരുന്നു. ക്യാപ്‌റ്റന്റെ ഭാഗത്തുനിന്ന് നിയമലംഘനം ഉണ്ടായെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു അറസ്റ്റ്. ബോട്ടിലെ ജീവനക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമായതായി പൊലീസ് പറയുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-15 02:58:17</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫ്രാൻസിനെ മലർത്തിയടിച്ച് സ്‌പെയിൻ  ലോകകപ്പ് ഫൈനലിലേക്ക്</title>
        <link>https://nattuvartha.news/news/Sports/all/spain-enters-fifa-worldcup-final</link>
        <guid>https://nattuvartha.news/news/Sports/all/spain-enters-fifa-worldcup-final</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784084114_346034.jpg</url>
          <title>ഫ്രാൻസിനെ മലർത്തിയടിച്ച് സ്‌പെയിൻ  ലോകകപ്പ് ഫൈനലിലേക്ക്</title>
          <link>https://nattuvartha.news/news/Sports/all/spain-enters-fifa-worldcup-final</link>
        </image>
        <description><![CDATA[&lt;p style=&quot;text-align:start;&quot;&gt;&lt;strong&gt;ഡാലസ്&lt;/strong&gt;: ലോകകപ്പിലെ ഫ്രാൻസിന്റെ മുന്നേറ്റം ആദ്യ സെമി ഫൈനലിൽ അവസാനിച്ചു.സ്‌പെയിൻ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രാൻസിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. മത്സരത്തിന്റെ 22-ാം മിനിട്ടിൽ സ്‌പാനിഷ് സൂപ്പർതാരം യാമിൻ യമാലിനെ ഫ്രാൻസ് ഫൗൾ ചെയ്‌ത് ലഭിച്ച പെനാൽറ്റി മികേൽ ഒയേർസബാൽ ഗോളാക്കിമാറ്റി. ടൂർണമെന്റിലെ തന്റെ അഞ്ചാം ഗോളാണ് ഒയേർസബാൽ നേടിയത്.വാശിയേറിയ മത്സരത്തിൽ ഒന്നാം പകുതിയിൽ പിന്നെ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ 58-ാം മിനിട്ടിൽ പെഡ്രോ പോളോയിലൂടെ സ്‌പെയിൻ ലീഡ് നില ഉയർത്തി. 60-ാം മിനിട്ടിൽ യമാൽ വലകുലുക്കിയെങ്കിലും ലൈൻസ്‌മാൻ ഓഫ്‌സൈഡ് വിളിച്ചു.&lt;br&gt;&amp;nbsp;&lt;/p&gt;
&lt;p&gt;ആദ്യ പകുതിയിൽ പുറത്തെടുത്ത പോരാട്ടം രണ്ടാം പകുതിയിൽ ഫ്രഞ്ച് കളിക്കാരിൽ കണ്ടതേയില്ല. അതേസമയം ഫ്രാൻസിന്റെ ഓരോ മുന്നേറ്റവും വർദ്ധിത വീര്യത്തോടെ സ്‌പെയിൻ തട്ടിയകറ്റി. എംബപ്പെയുടെ ഗോളെന്ന് കരുതിയ ഷോട്ട് കുക്കുറെല്ലയുടെ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചത് ഫ്രാൻസിന്റെ പ്രതീക്ഷ പിന്നെയും തെറ്റിച്ചു. ഏഴ് മിനിട്ട് എക്‌സ്‌ട്രാ ടൈമിൽ ഫ്രഞ്ച് സൂപ്പർതാരം ഡെംബാലെയുടെ ഷോട്ട് സ്‌പാനിഷ് ഗോളി ഉനൈ സൈമൺ കൃത്യമായി കൈക്കലാക്കുകയും ചെയ്‌തു.2010ന് ശേഷം ഇതാദ്യമായാണ് സ്‌പെയിൻ ലോകകപ്പ് ഫൈനലിലെത്തുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 02:52:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;ജോഗോ മൊണിത്തോ&apos; വടകര നഗരസഭ കൗൺസിലർമാരും ജീവനക്കാരും സൗഹാർദ്ദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു</title>
        <link>https://nattuvartha.news/news/Regional/all/vatakara-muncipality-football-tournament</link>
        <guid>https://nattuvartha.news/news/Regional/all/vatakara-muncipality-football-tournament</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784030599_796419.jpg</url>
          <title>&apos;ജോഗോ മൊണിത്തോ&apos; വടകര നഗരസഭ കൗൺസിലർമാരും ജീവനക്കാരും സൗഹാർദ്ദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു</title>
          <link>https://nattuvartha.news/news/Regional/all/vatakara-muncipality-football-tournament</link>
        </image>
        <description><![CDATA[&lt;p&gt;വടകര: &apos;ലോകകപ്പ് ഫുട്ബാൾ മത്സര ആവേശത്തോടൊപ്പം ഞങ്ങളും&apos; എന്ന ആശയം മുൻ നിർത്തി വടകര നഗരസഭ കൗൺസിലർമാരും ജീവനക്കാരും അണിനിരന്ന സൗഹാർദ്ദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. പുരുഷ- വനിതാ വിഭാഗങ്ങളിലായി ആറ് ടീമുകൾ മാറ്റുരച്ച മത്സരം ഐ.പി.എം അക്കാദമി ടർഫിൽ നഗരസഭാ ചെയർപേഴ്സൻ പി.കെ.ശശി ഉദ്ഘാടനം ചെയ്തു.&amp;nbsp;&lt;/p&gt;
&lt;p&gt;കൗൺസിലർമാരായ എം. ഫൈസൽ,  പ്രശാന്തി. പി ഗോപാലകൃഷ്ണൻ കെ, രമണി.ഇ.കെ, സോമശേഖരൻ. പി, ഗീത. പി, വ്യാസൻ പി.പി, ഗംഗാധരൻ. എം.പി, ശരണ്യ വാഴയിൽ, ശശി പതേരി, സിന്ധു.പി.കെ, ജീവനക്കാരായ ഗണേശൻ ആർ,അരുൺ ചന്ദ്എം.വി, ഐ.പി.എം അക്കാദമി ഡയറക്ടർ ഷീജിത്ത് എന്നിവർ ആശംസകൾ നേർന്നു. ദിശകോച്ച് വിനോദൻ, ഐ.പി.എം കോച്ച് നൗഷാദ് എന്നിവർ മത്സരം നിയന്ത്രിച്ചു. സജീർ സി.കെ, മുഹമ്മദ് അജ്നാസ്, വിജയി. പി, സരോജനി.കെ, സജിത്ത് . എം.ടി, ഷുഹൈബ്. കെ.പി, ജിഷ എൻ. എന്നിവർ നേതൃത്വം നൽകി.&lt;/p&gt;]]></description>
        <pubDate>2026-07-14 11:59:46</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പെരിങ്ങത്തൂർ സ്വദേശിനിയെ കാണാതായതായി പരാതി</title>
        <link>https://nattuvartha.news/news/Regional/all/peringathoor-missing-women-police-case</link>
        <guid>https://nattuvartha.news/news/Regional/all/peringathoor-missing-women-police-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784027187_568249.jpg</url>
          <title>പെരിങ്ങത്തൂർ സ്വദേശിനിയെ കാണാതായതായി പരാതി</title>
          <link>https://nattuvartha.news/news/Regional/all/peringathoor-missing-women-police-case</link>
        </image>
        <description><![CDATA[&lt;p&gt;നാദാപുരം: 50 കാരിയെ കാണാതായതായി പരാതി. പെരിങ്ങത്തൂർ സ്വദേശി മുംതാസ് (50) നെയാണ് ഇക്കഴിഞ്ഞ 10 മുതൽ കാണാതായത്.&amp;nbsp;&lt;/p&gt;
&lt;p&gt;തൂണേരിയിലെ സഹോദരിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയതിൽ പിന്നെ തിരിച്ചെത്തിയിട്ടില്ല. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീ ആണ്). പെരിങ്ങത്തൂർ , ചൊക്ളി , തലശ്ശേരി ടൗണുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-14 11:02:27</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു</title>
        <link>https://nattuvartha.news/news/Regional/all/swapna-suresh-life-mission-vigilance-interrogation</link>
        <guid>https://nattuvartha.news/news/Regional/all/swapna-suresh-life-mission-vigilance-interrogation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784026371_436247.jpg</url>
          <title>ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു</title>
          <link>https://nattuvartha.news/news/Regional/all/swapna-suresh-life-mission-vigilance-interrogation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിൽ ഹാജരായി. ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് വിജിലൻസ് ചോദ്യം ചെയ്തത്.&lt;/p&gt;
&lt;p&gt;അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചതിനാലാണ് എത്തിയതെന്ന് സ്വപ്‌ന പ്രതികരിച്ചു. രാവിലെ 11 മണിയോടെ എത്തിയ സ്വപ്നയുടെ ചോദ്യം ചെയ്യൽ മൂന്നുമണിക്കൂറോളം നീണ്ടു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-14 10:50:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കം; പരിക്കേറ്റയാൾ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/munniyur-supermarket-dispute-death-case</link>
        <guid>https://nattuvartha.news/news/Regional/all/munniyur-supermarket-dispute-death-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784025833_137092.jpg</url>
          <title>കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കം; പരിക്കേറ്റയാൾ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/munniyur-supermarket-dispute-death-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മൂന്നിയൂർ: &lt;/strong&gt;സൂപ്പർമാർക്കറ്റിൽനിന്ന്‌ കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട്‌ രണ്ടുപേർ തമ്മിലുണ്ടായ തർക്കത്തിനിടെ റോഡിൽവീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്നയാൾ മരിച്ചു. മൂന്നിയൂർ കുന്നത്തുപറമ്പ്‌ സദേശി വടക്കേപ്പുറത്ത് ഫൈസൽ (52)ആണ് മരിച്ചത്‌. ഈ മാസം ആറിന്‌ രാത്രിയായിരുന്നു സംഭവം.&lt;/p&gt;
&lt;p&gt;കൊലപാതക ശ്രമത്തിന്‌ തിരൂരങ്ങാടി പോലീസ്‌ കുന്നത്തുപറമ്പ്‌ സ്വദേശി മാളിയേക്കൽ ലത്തീഫി(33)നെതിരെ കേസെടുത്തിരുന്നു. പ്രതിയെ കോടതി റിമാൻഡും ചെയ്തിരുന്നു. പരിക്കേറ്റ്‌ കോട്ടയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ തിങ്കളാഴ്ചയാണ്‌ ഫൈസൽ മരിച്ചത്‌.റിമാൻഡിലുള്ള പ്രതിക്കെതിരേ കൊലപാതകത്തിന്‌ കേസെടുത്തതായി പോലീസ്‌ അറിയിച്ചു.കുന്നത്തുപറമ്പിലെ സൂപ്പർ മാർക്കറ്റിൽനിന്ന്‌ കോഴിമുട്ട വാങ്ങാനെത്തിയതിനിടെയാണ്‌ തർക്കമുണ്ടായത്‌. രണ്ടുപേരും ഒരേസമയം കോഴിമുട്ട വാങ്ങാനെത്തിയതായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-14 10:38:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പെരുമ്പാവൂരിൽ വീട്ടിൽ അതിക്രമിച്ചുകയറി പീഡനശ്രമം, പ്രതി പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/perumbavoor-house-trespassing-attempted-assault-arrest</link>
        <guid>https://nattuvartha.news/news/Regional/all/perumbavoor-house-trespassing-attempted-assault-arrest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784025137_141366.jpg</url>
          <title>പെരുമ്പാവൂരിൽ വീട്ടിൽ അതിക്രമിച്ചുകയറി പീഡനശ്രമം, പ്രതി പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/perumbavoor-house-trespassing-attempted-assault-arrest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പെരുമ്പാവൂർ: &lt;/strong&gt;പെരുമ്പാവൂരിൽ വീട്ടിൽ കയറി യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. നെല്ലിക്കുഴി സ്വദേശി എബിൻ ടോമിയെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മുമ്പും പല കേസുകളിലും പ്രതിയായിട്ടുള്ള ആളാണ് എബിൻ ടോമി.&lt;/p&gt;
&lt;p&gt;കഴിഞ്ഞ പത്താം തീയതിയാണ് സംഭവം നടന്നത്. മോഷണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അബിൻ ടോമി പെരുമ്പാവൂരിലെ വീട്ടിലെത്തിയത്. ആ സമയത്ത് യുവതി വീട്ടിലുണ്ടായിരുന്നില്ല. വൈകീട്ട് ഏഴുമണിയോടെ യുവതി തിരിച്ചെത്തിയ സമയത്താണ് വീടിനകത്ത് കവർച്ചാശ്രമം നടന്നതായി ശ്രദ്ധയിൽ പെടുന്നത്. ഇതിനിടെ ഇയാൾ അകത്തുകയറി വാതിലടച്ച് യുവതിക്കെതിരേ പീഡനശ്രമം നടത്തുകയായിരുന്നു.പ്രതിയുടെ അപ്രതീക്ഷിത ആക്രമണത്തെ പ്രതിരോധിച്ച യുവതിയുടെ നിലവിളി കേട്ട് അയൽവാസികളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-14 10:28:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇൻസ്റ്റാഗ്രാം പേജിനെച്ചൊല്ലി വിദ്യാർഥികൾ തമ്മിൽ തർക്കം; ഒരു വിദ്യാർഥിക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Regional/all/nagaroor-koduvazhannur-school-student-clash-instagram-dispute</link>
        <guid>https://nattuvartha.news/news/Regional/all/nagaroor-koduvazhannur-school-student-clash-instagram-dispute</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784020554_209631.jpg</url>
          <title>ഇൻസ്റ്റാഗ്രാം പേജിനെച്ചൊല്ലി വിദ്യാർഥികൾ തമ്മിൽ തർക്കം; ഒരു വിദ്യാർഥിക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Regional/all/nagaroor-koduvazhannur-school-student-clash-instagram-dispute</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;നഗരൂർ കൊടുവഴന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് പരിക്ക്. കിളിമാനൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിക്കാണ് പരിക്കേറ്റത്. വിദ്യാർഥികൾ പുതിയതായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. തിങ്കളാഴ്ച സ്കൂളിന് പുറത്തുവെച്ചായിരുന്നു സംഭവം.&lt;/p&gt;
&lt;p&gt;പ്ലസ് വൺ വിദ്യാർഥികൾ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നത് പ്ലസ് ടു വിദ്യാർഥികൾ വിലക്കിയതാണ് സംഘർഷത്തിന് കാരണം. മർദനമേറ്റ വിദ്യാർഥിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം രക്ഷാകർത്താക്കളോടൊപ്പം അയച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-14 09:13:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;മുഖം ഉൾപ്പെടാതെ എന്റെ ശരീരത്തിന്റെ ചിത്രം പകർത്തി&apos;;ഗുരുതര വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ</title>
        <link>https://nattuvartha.news/news/Regional/all/minister-bindu-krishnas-serious-revelation</link>
        <guid>https://nattuvartha.news/news/Regional/all/minister-bindu-krishnas-serious-revelation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784020025_120150.jpg</url>
          <title>&apos;മുഖം ഉൾപ്പെടാതെ എന്റെ ശരീരത്തിന്റെ ചിത്രം പകർത്തി&apos;;ഗുരുതര വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ</title>
          <link>https://nattuvartha.news/news/Regional/all/minister-bindu-krishnas-serious-revelation</link>
        </image>
        <description><![CDATA[&lt;p style=&quot;text-align:start;&quot;&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;അനുവാദമില്ലാതെ തന്റെ ശരീരത്തിന്റെ ദൃശ്യം പകർത്തി ചിലർ സോഷ്യൽ മീഡിയിൽ പോസ്റ്റുചെയ്തെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ. മുഖം ഉൾപ്പെടുത്താതെ ശരീരം മാത്രമാണ് പകർത്തിയതെന്നും വാർത്താലേഖകരുമായി സംസാരിക്കെ മന്ത്രി വെളിപ്പെടുത്തി.&apos;കൊല്ലത്തെ ഒരു സ്കൂളിലെ പരിപാടിക്കിടെയാണ് ചിത്രം പകർത്തിയത്. ഞാനൊന്നും അറിയുന്നില്ല. അവിടെയിരിക്കുന്ന ഒരാൾ ഫോട്ടോ എടുത്തു. അയാൾ ആരാണെന്നൊന്നും ഞാൻ പറയുന്നില്ല. ഇയാൾക്കടുത്ത് നിൽക്കുന്നയാൾ കാണുന്നത് എന്റെ ബോഡി സൂം ചെയ്യുന്നതാണ്. മുഖം സൂം ചെയ്യുന്നില്ല. &lt;br&gt;&amp;nbsp;&lt;/p&gt;
&lt;p&gt;അപ്പോൾത്തന്നെ അടുത്തുനിന്നയാൾ പറഞ്ഞ് അത് മാറ്റി. ഇതോടെ കുഴപ്പമില്ലെന്ന് കരുതി. പക്ഷേ അയാൾ പോസ്റ്റുചെയ്തതിൽ ബോഡിയുടെ ചിത്രവും ഉണ്ടായിരുന്നു. വലിയ വിഷയമായതോടെ അയാൾ അത് ഡിലീറ്റ് ചെയ്തു. എങ്കിലും ചിലർ സ്ക്രീൻഷോട്ട് എടുത്തുവച്ച് ബന്ധപ്പെട്ട മാനേജ്മെന്റിനെ അറിയിച്ചു. സംസ്ഥാനത്തെ മന്ത്രിയായ തനിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. &apos;- ബിന്ദുകൃഷ്ണ പറഞ്ഞു..&lt;/p&gt;]]></description>
        <pubDate>2026-07-14 09:02:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസാചരണം</title>
        <link>https://nattuvartha.news/news/Regional/all/cherandathoor-moozhikkal-bagavati-temple</link>
        <guid>https://nattuvartha.news/news/Regional/all/cherandathoor-moozhikkal-bagavati-temple</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784019837_509743.jpg</url>
          <title>മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസാചരണം</title>
          <link>https://nattuvartha.news/news/Regional/all/cherandathoor-moozhikkal-bagavati-temple</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടക മാസാചരണ പരിപാടികൾ ജൂലൈ 17-ാം തീയതി ആരംഭിക്കും. പ്രശസ്ത ഗായകൻ സതീശൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും. മാസാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ക്ഷേത്രത്തിൽ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്.&amp;nbsp;&amp;nbsp;&lt;/p&gt;
&lt;p&gt;സനാതന ധർമ്മത്തെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചുമുള്ള അറിവ് വളർത്തുന്നതിനായി യു.പി., ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി രാമായണ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കർക്കിടക വാവുബലി ദിനമായ ആഗസ്റ്റ് 12-ന് രാവിലെ 4 മണി മുതൽ ക്ഷേത്രത്തിൽ ചടങ്ങുകൾ ആരംഭിക്കും. പിതൃതർപ്പണത്തിനായുള്ള വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2026-07-14 09:01:27</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>എസ് ജാനകിക്ക് ശ്രദ്ധാഞ്ജലിയുമായി വടകരയിലെ സംഗീത കലാകാരന്മാർ</title>
        <link>https://nattuvartha.news/news/Regional/all/vatakara-music-lovers-in-memory-of-s-janaki</link>
        <guid>https://nattuvartha.news/news/Regional/all/vatakara-music-lovers-in-memory-of-s-janaki</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784019556_137385.jpg</url>
          <title>എസ് ജാനകിക്ക് ശ്രദ്ധാഞ്ജലിയുമായി വടകരയിലെ സംഗീത കലാകാരന്മാർ</title>
          <link>https://nattuvartha.news/news/Regional/all/vatakara-music-lovers-in-memory-of-s-janaki</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ഇന്ത്യയുടെ വാനമ്പാടി എസ് ജാനകിക്ക് ശ്രദ്ധാഞ്ജലിയുമായി വടകരയിലെ സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരും കലാകാരികളും മുൻസിപ്പൽ പാർക്കിൽ ഒത്തുചേർന്നു. വി. ടി.മുരളിയുടെ അദ്ധ്യക്ഷതയിൽ ഇ.വി.വത്സൻ ആമുഖ അവതരണം നടത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;പ്രേംകുമാർ വടകര, മണലിൽ മോഹനൻ, രാംലാൽ കമ്മി, രാജഗോപാൽ കാരപ്പറ്റ, സുഗുണേഷ് കുറ്റിയിൽ, പി.പി രാജൻ, ജയൻ നാരായണ നഗരം, ശൈലേഷ് വി.പി സംസാരിച്ചു. ശ്രീലതാ രതീഷ്, അജന്യ വി. പി, ദേവനന്ദ, ജിൻഷഎ. വി, എം.കെ പ്രഭാകരൻ, സുരേഷ്‌പുത്തലത്ത് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-14 08:57:23</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>&apos;കേരളത്തിന്റെ സ്വന്തം&apos; പൊറാട്ടയ്ക്ക് എന്ത് പറ്റി?</title>
        <link>https://nattuvartha.news/news/Sections/all/kerala-hotels-porotta-fuel-price-hike</link>
        <guid>https://nattuvartha.news/news/Sections/all/kerala-hotels-porotta-fuel-price-hike</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784018452_183768.jpg</url>
          <title>&apos;കേരളത്തിന്റെ സ്വന്തം&apos; പൊറാട്ടയ്ക്ക് എന്ത് പറ്റി?</title>
          <link>https://nattuvartha.news/news/Sections/all/kerala-hotels-porotta-fuel-price-hike</link>
        </image>
        <description><![CDATA[&lt;p&gt;വടകര: വൈകുന്നേരങ്ങളില്‍ തട്ടുകടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഉയരുന്ന ആ മണം മലയാളിക്ക് ഒരു വികാരമാണ്. ചൂടുപുകയുന്ന കല്ലില്‍ കിടന്ന് സ്വര്‍ണ്ണനിറത്തില്‍ മൊരിഞ്ഞു വരുന്ന പൊറാട്ട! അതിലേക്ക് നല്ല നാടന്‍ കുരുമുളകും തേങ്ങാക്കൊത്തും ഇട്ട് വറ്റിച്ചെടുത്ത ബീഫ് ഉലര്‍ത്തിയതിന്റെ ചാറങ്ങനെ ഒഴിച്ച്, കൈകൊണ്ട് പിച്ചിയെടുത്ത് വായിലേക്ക് വെക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ട്. ഒരൊറ്റ പിടിയോടെ ദിവസം മുഴുവനുള്ള ക്ഷീണം മാറുന്ന മാജിക്.&lt;/p&gt;
&lt;p&gt;പണ്ട് ഹോട്ടലുകളില്‍ കയറിയാല്‍ മൂന്നും നാലുമെണ്ണം അനായാസം തട്ടിവിട്ടിരുന്ന മലയാളികള്‍ ഇന്ന് പലരും ഒരൊറ്റ പൊറാട്ടയില്‍ കൈ കഴുകുകയാണ്. തിന്നാനുള്ള മൂഡ് പോയെന്ന് മാത്രമല്ല, ഓര്‍ക്കുമ്പോള്‍ തന്നെ നെഞ്ചെരിച്ചിലും. എന്താണ് നമ്മുടെ പൊറാട്ടയ്ക്ക് സംഭവിച്ചത് വടകരയിലെയും കോഴിക്കോട്ടെയും മാത്രമല്ല, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഹോട്ടലുകളില്‍ ഇന്ന് കേള്‍ക്കുന്ന പ്രധാന പരാതിയാണിത്.&lt;/p&gt;
&lt;p&gt;പണ്ട് നൂലുപോലെ അടര്‍ന്നുമാറുന്ന ക്രിസ്പി ലെയറുകളുള്ള പൊറാട്ടയാണ് കിട്ടിയിരുന്നതെങ്കില്‍, ഇന്ന് പലയിടത്തും കിട്ടുന്നത് പുറംഭാഗം മാത്രം വെന്ത്, അകം വേവാത്ത പരുവത്തിലുള്ളവയാണ്. തിന്നുമ്പോള്‍ പശ പരുവത്തില്‍ റബ്ബര്‍ പോലെ വലിഞ്ഞു വരുന്നു. മൈദയുടെ ആ പച്ചച്ചുവ (മൈദ ചൊയക്കുന്നത്) കൃത്യമായി അറിയാം. ഒരെണ്ണം തിന്നുമ്പോഴേക്കും വയറിന് കനം തൂങ്ങുകയും ബാക്കി കഴിക്കാനുള്ള താല്പര്യം ഇല്ലാതാവുകയും ചെയ്യുന്നു.&lt;/p&gt;
&lt;p&gt;&lt;strong&gt;കാരണങ്ങള്‍ എന്തൊക്കെയാണ്&lt;/strong&gt;&lt;/p&gt;
&lt;p&gt;1. ഗ്യാസ് വിലക്കയറ്റവും തീ കുറയ്ക്കലും: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വില കൂടിയതോടെ, പല ഹോട്ടലുകാരും ഗ്യാസ് ലാഭിക്കാന്‍ കല്ലിലെ തീ കുറച്ചു വെച്ചാണ് പൊറാട്ട ചുടുന്നത്. പൊറാട്ട നല്ലവണ്ണം വെന്ത് മൊരിയണമെങ്കില്‍ നല്ല ചൂടുള്ള കല്ലിലിട്ട് വേഗത്തില്‍ തിരിച്ചും മറിച്ചും ഇടണം. തീ കുറയുമ്പോള്‍ മാവിന്റെ ഉള്ളിലേക്ക് ചൂട് എത്തില്ല, പുറംഭാഗം മാത്രം വേഗം കളറാകും.&lt;/p&gt;
&lt;p&gt;2. കൈപ്പുണ്യമുള്ള &apos;മാസ്റ്റര്‍മാരുടെ&apos; കുറവ്: പണ്ടൊക്കെ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള തനി നാടന്‍ പൊറാട്ട മാസ്റ്റര്‍മാരുണ്ടായിരുന്നു. മാവ് കുഴയ്ക്കുന്ന പരുവം മുതല്‍ അത് വീശി ലെയറുകളാക്കുന്നത് വരെ അവരുടെ ഒരു കലയായിരുന്നു. ഇന്ന് പലയിടത്തും ഇതരസംസ്ഥാന തൊഴിലാളികളാണ് ഇത് ചെയ്യുന്നത്. കൃത്യമായ ട്രെയിനിംഗ് ഇല്ലാത്തതിനാല്‍ പലപ്പോഴും മാവ് കുഴയ്ക്കുന്നതിലും പരത്തുന്നതിലും പാകപ്പിഴകള്‍ സംഭവിക്കുന്നു.&lt;/p&gt;
&lt;p&gt;3. റെഡിമേഡ് / ഫ്രോസണ്‍ മാവിന്റെ വരവ്: സമയം ലാഭിക്കാനും പണിക്കൂലി കുറയ്ക്കാനുമായി ചില ഹോട്ടലുകള്‍ ഇപ്പോള്‍ ബള്‍ക്കായി വരുന്ന റെഡിമേഡ് മാവോ അല്ലെങ്കില്‍ പകുതി വേവിച്ച ഫ്രോസണ്‍ പൊറാട്ടകളോ വാങ്ങി ചൂടാക്കി നല്‍കുന്നുണ്ട്. ഇതാണ് ആ മൈദച്ചുവയ്ക്ക് പ്രധാന കാരണം.&lt;/p&gt;
&lt;p&gt;കേരളത്തിന്റെ &apos;ഔദ്യോഗിക ഭക്ഷണമേത്&apos; എന്ന് ചോദിച്ചാല്‍ മലയാളി ആദ്യം പറയുക പൊറാട്ടയും ബീഫും അല്ലെങ്കില്‍ പൊറാട്ടയും ചിക്കനും എന്നാണ്. ആ ഹൃദയബന്ധമാണ് ഈ വിലക്കയറ്റവും അശ്രദ്ധയും കാരണം ഇല്ലാതാകുന്നത്. ലാഭം മാത്രം നോക്കാതെ, ആ പഴയ ക്വാളിറ്റി നിലനിര്‍ത്താന്‍ ഹോട്ടലുടമകള്‍ തയ്യാറാകേണ്ടതുണ്ട്. ഗ്യാസ് വില കൂടിയെങ്കിലും കല്ലിലെ തീ കുറയ്ക്കാതെ, പാകത്തിന് വേവിച്ചെടുത്താല്‍ മാത്രമേ പഴയ കസ്റ്റമേഴ്സിനെ ഹോട്ടലുകളിലേക്ക് തിരികെ എത്തിക്കാന്‍ സാധിക്കൂ.&lt;/p&gt;]]></description>
        <pubDate>2026-07-14 08:37:44</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഉരുളക്കിഴങ്ങുകൊണ്ട് രുചികരമായ മയോണൈസ് വീട്ടിൽ തയ്യാറാക്കാം</title>
        <link>https://nattuvartha.news/news/Sections/all/home-made-mayonnaise-recipe</link>
        <guid>https://nattuvartha.news/news/Sections/all/home-made-mayonnaise-recipe</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784016361_308581.jpg</url>
          <title>ഉരുളക്കിഴങ്ങുകൊണ്ട് രുചികരമായ മയോണൈസ് വീട്ടിൽ തയ്യാറാക്കാം</title>
          <link>https://nattuvartha.news/news/Sections/all/home-made-mayonnaise-recipe</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഷ&lt;/strong&gt;വായ, ഗ്രിൽസ്, ഷവർമ തുടങ്ങിയ അറേബ്യൻ വിഭവങ്ങളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് മയോണൈസ്. ചപ്പാത്തി, പൊറോട്ട എന്നിവയ്ക്കൊപ്പം മയോണൈസ് കഴിക്കുന്നവരുമുണ്ട്. എന്നാൽ മയോണൈസ് തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവധി കഴിഞ്ഞ മയോണൈസ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനുംവരെ ഇടയാക്കിയേക്കാം.അതിനാൽ കുട്ടികൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കുമായി വീട്ടിൽതന്നെ മയോണൈസ് തയ്യാറാക്കുന്നതാണ് നല്ലത്.&lt;/p&gt;
&lt;p&gt;&lt;strong&gt;തയ്യാറാക്കുന്ന വിധം&lt;/strong&gt;&lt;/p&gt;
&lt;p&gt;രണ്ട് കോഴിമുട്ടയുടെ വെള്ള, രണ്ട് വറ്റൽ മുളക് ചുട്ടത്, അര ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, ആവശ്യത്തിന് ഉപ്പ്, രണ്ട് അല്ലി വെളുത്തുള്ളി, ഒന്നര ടേബിൾ സ്‌പൂൺ വിനാഗിരി, ഒന്നര ടേബിൾ സ്‌പൂൺ ബട്ടർ, കാൽ ടീസ്‌പൂൺ പഞ്ചസാര എന്നിവ മിക്‌സി ജാറിലെടുത്ത് ഒന്ന് കറക്കിയെടുക്കണം. ശേഷം രണ്ട് ടേബിൾ സ്‌‌പൂൺ പാലൊഴിച്ച് നന്നായി അരച്ചെടുക്കാം. സ്വാദിഷ്ടവും ആരോഗ്യത്തിന് ഗുണകരവുമായ മയോണൈസ് റെഡി.&lt;/p&gt;]]></description>
        <pubDate>2026-07-14 08:02:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കില്ല, ഹർജി തള്ളി ഹൈക്കോടതി</title>
        <link>https://nattuvartha.news/news/Regional/all/actress-assault-case-pulsar-suni-verdict</link>
        <guid>https://nattuvartha.news/news/Regional/all/actress-assault-case-pulsar-suni-verdict</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784015329_449114.jpg</url>
          <title>നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കില്ല, ഹർജി തള്ളി ഹൈക്കോടതി</title>
          <link>https://nattuvartha.news/news/Regional/all/actress-assault-case-pulsar-suni-verdict</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. 20 വർഷത്തെ തടവിനാണ് പൾസർ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് അപ്പീലിൽ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി പൾസർ സുനി ഹർജി നൽകിയത്. ഈ ഹർജിയാണ് ഇന്ന് ഹൈക്കോടതി തള്ളിയത്.&lt;/p&gt;
&lt;p&gt;ശിക്ഷ മരവിപ്പിച്ചാൽ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നുവെന്ന് കരുതപ്പെടുമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതിനാൽ ശിക്ഷ മരവിപ്പിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സർക്കാർ വാദിച്ചു. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും അതിജീവിത കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമാണ് കോടതി ഹർജി തള്ളിയത്.&lt;/p&gt;]]></description>
        <pubDate>2026-07-14 07:44:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ദേശീയ പാതയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥന് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/man-killed-son-injured-in-tragic-road-accident</link>
        <guid>https://nattuvartha.news/news/Regional/all/man-killed-son-injured-in-tragic-road-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784014937_122317.jpg</url>
          <title>ദേശീയ പാതയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥന് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/man-killed-son-injured-in-tragic-road-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊടുങ്ങല്ലൂർ: &lt;/strong&gt;തൃശൂർ ജില്ലയിൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാൾ മരിച്ചു. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന എസ്.എൻ.പുരം അഞ്ചാംപരുത്തി സ്വദേശി കാട്ടുപറമ്പിൽ കബീർ (58) ആണ് മരിച്ചത്. അഞ്ചാം പരുത്തിയിലെ ടൈലറിംഗ് ഷോപ്പ് ഉടമയാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;കൂടെയുണ്ടായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകൻ റംസാന് ഗുരുതരമായി പരിക്കുണ്ട്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ.പുരം പൊരി ബസാറിൽ ഉയര പാതയിലായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ വാർത്ത ചാനലിൻറെ മാർക്കറ്റിംഗ് വിഭാഗം സഞ്ചരിച്ചിരുന്ന കാറും എതിരെവന്ന സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. കാറിനും റോഡിലെ ഡിവൈഡറിനും ഇടയിൽ പെട്ട് ഞെരിഞ്ഞമർന്ന നിലയിലായിരുന്നു സ്കൂട്ടർ. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കബീർ മരണമടയുകയായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-14 07:39:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മന്തി കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു</title>
        <link>https://nattuvartha.news/news/Regional/all/young-man-attacks-restaurant</link>
        <guid>https://nattuvartha.news/news/Regional/all/young-man-attacks-restaurant</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784014448_459178.jpg</url>
          <title>മന്തി കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു</title>
          <link>https://nattuvartha.news/news/Regional/all/young-man-attacks-restaurant</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം: &lt;/strong&gt;കരുനാഗപ്പള്ളിയിലെ &apos;മന്തി മൻസിൽ&apos; എന്ന ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്. തേവലക്കര സ്വദേശി അജ്മലാണ് ഹോട്ടൽ അടിച്ചുതകർത്തത്. ഭക്ഷണം കഴിക്കാനെത്തിയ അജ്മൽ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ സാധനങ്ങൾ വാരിയെറിയുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;ഹോട്ടലിന്റെ കൗണ്ടർ അടക്കം ഇയാൾ അടിച്ചുതകർത്തു. ഹോട്ടൽ ഉടമ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി.മുൻപ് ഹോട്ടലിൽ വന്നപ്പോൾ തന്നോട് മോശമായി പെരുമാറിയെന്നും അതിലുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഹോട്ടൽ തുടങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആയുള്ളൂ എന്നും പ്രതി പറയുന്നതുപോലുള്ള ഒരു സംഭവം നടക്കാൻ സാധ്യതയില്ലെന്നും ഉടമ വ്യക്തമാക്കി. ഹോട്ടൽ ഉടമയുടെ പരാതിയിലാണ് അ‌ജ്മലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-14 07:31:46</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;ഓണക്കിറ്റ്&apos; വിതരണം;സപ്ളൈക്കോയ്ക്ക് 253 കോടി രൂപ അനുവദിച്ച്  സർക്കാർ</title>
        <link>https://nattuvartha.news/news/Regional/all/onam-market-supplyco-fund</link>
        <guid>https://nattuvartha.news/news/Regional/all/onam-market-supplyco-fund</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784014075_571203.jpg</url>
          <title>&apos;ഓണക്കിറ്റ്&apos; വിതരണം;സപ്ളൈക്കോയ്ക്ക് 253 കോടി രൂപ അനുവദിച്ച്  സർക്കാർ</title>
          <link>https://nattuvartha.news/news/Regional/all/onam-market-supplyco-fund</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ-സിവിൽ സപ്ളൈസ് വകുപ്പിന് 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സർക്കാർ. ഓണവിപണി നടത്തിപ്പിനായി സപ്ളൈകോയ്ക്ക് 200 കോടി രൂപയും എഎവൈ വിഭാഗത്തിന് (മഞ്ഞകാർഡ്) ഓണക്കിറ്റിനായി 53 കോടി രൂപയും ഉൾപ്പെടെയാണ് തുക അനുവദിച്ചത്.&lt;/p&gt;
&lt;p&gt;ഭക്ഷ്യ-സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെത്തുടർന്നാണ് തുക അനുവദിച്ചത്. സർക്കാരിന്റെ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റർവെൻഷൻ സ്‌കീമിൽ നിന്ന് തുക അനുവദിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത്.മുൻ സർക്കാരുകൾ ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിട്ടില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-14 07:25:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു; സംസ്ഥാനചരിത്രത്തിൽ ആദ്യം</title>
        <link>https://nattuvartha.news/news/Regional/all/sugathan-oath-in-jail</link>
        <guid>https://nattuvartha.news/news/Regional/all/sugathan-oath-in-jail</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784013694_599259.jpg</url>
          <title>സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു; സംസ്ഥാനചരിത്രത്തിൽ ആദ്യം</title>
          <link>https://nattuvartha.news/news/Regional/all/sugathan-oath-in-jail</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ:&lt;/strong&gt; കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പതിനൊന്നുമണിയോടെ ലൈബ്രറി ഹാളിൽ സജ്ജീകരിച്ച പ്രത്യേക വേദയിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.&amp;nbsp;&lt;/p&gt;
&lt;p&gt;വാഴോട്ടുകോണം വാർഡ് കൗൺസിലറാണ് സുഗതൻ. ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത് കേരള ചരിത്രത്തിൽ ആദ്യമാണ്.മേയർ, കോർപ്പറേഷൻ സെക്രട്ടറി, ജയിൽ സൂപ്രണ്ട് എന്നിവർക്കായി മൂന്നുകസേരകൾ മാത്രമാണ് വേദിയിലുണ്ടായിരുന്നത്. എതാനും മിനിട്ടുകൾ മാത്രമാണ് ചടങ്ങ് നീണ്ടുനിന്നത്. മാധ്യമങ്ങൾക്ക് ചടങ്ങിൽ പ്രവേശനം അനുവദിച്ചിരുന്നു.ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു സത്യപ്രതിജ്ഞ. ക്രമീകരണങ്ങൾ ഒരുക്കാൻ ജയിൽ സൂപ്രണ്ടിനോട് കഴിഞ്ഞദിവസം കോടതി നിർദ്ദേശിച്ചിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-14 07:18:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല ;കുട്ടികളെ അപമാനിച്ചതായുള്ള ആരോപണത്തിൽ പ്രതികരിച്ച് കെ ടി ജലീൽ</title>
        <link>https://nattuvartha.news/news/Politics/all/kt-jaleel-explanation</link>
        <guid>https://nattuvartha.news/news/Politics/all/kt-jaleel-explanation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784007458_272194.jpg</url>
          <title>ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല ;കുട്ടികളെ അപമാനിച്ചതായുള്ള ആരോപണത്തിൽ പ്രതികരിച്ച് കെ ടി ജലീൽ</title>
          <link>https://nattuvartha.news/news/Politics/all/kt-jaleel-explanation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;പത്താം ക്ലാസ് പരീക്ഷയിൽ എ പ്ലസ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളെ അപമാനിച്ചതായുള്ള ആരോപണത്തിൽ പ്രതികരിച്ച് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല തന്റേത്.&amp;nbsp;&lt;/p&gt;
&lt;p&gt;വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്. മണ്ണാർക്കാട്ടും അതുതന്നെയാണ് സംഭവിച്ചതെന്നാണ് കെ ടി ജലീലിന്റെ വിശദീകരണം.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;പോസ്റ്റിന്റെ പൂർണരൂപം&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നുള്ളും പൊള്ളും പിന്നെ മയയും കുയിയും !&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മണ്ണാർക്കാട്ട് ഇന്നലെ നടന്ന എസ്‌എസ്‌എൽസി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജേതാക്കളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്. പരിപാടിയിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. കുട്ടികളുമായും രക്ഷിതാക്കളുമായും ചോദ്യങ്ങൾ ചോദിച്ചും വർത്തമാനങ്ങൾ പറഞ്ഞും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണർത്തിയുമാണ് ഞാൻ ഉൽഘാടനം ചെയ്തത്. പ്രസംഗം കഴിഞ്ഞ് മുഴുവൻ പേർക്കും മെമെന്റോ നൽകിയ ശേഷമാണ് വേദി വിട്ടത്.അതുമായി ബന്ധപ്പെട്ട് &quot;മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ&quot; (എംഎസ്എഫ്) എനിക്കെതിരെ ആക്ഷേപമുന്നയിച്ച് രംഗത്തു വന്നത് ഒരു വിവാദത്തിന് തിരി കൊളുത്തിയതായി അറിയാനായി. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചയാളാണ് ഈയുള്ളവൻ. 2006-ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അദ്ധ്യാപന ജീവിതത്തോട് വിട പറഞ്ഞത്.എന്റെ വിദ്യാർത്ഥികളെ കഴിവിന്റെ പരമാവധി അവർക്കു മനസിലാകും വിധം ഞാൻ പഠിപ്പിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കുട്ടികളുമായി വളരെ സൗഹൃദത്തിലാണ് വർത്തിച്ചത്. സത്യത്തിൽ അവർക്ക് ഞാനൊരു സുഹൃത്തായിരുന്നു. എനിക്കവർ അനുജ സ്നേഹിതൻമാരും. കുട്ടികളുടെ നൻമയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല.ഞാൻ പഠിപ്പിച്ച ഏതെങ്കിലും ഒരു കുട്ടിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ കമന്റായി അവർക്കത് ഈ പോസ്റ്റിന് ചുവട്ടിൽ എഴുതാം. എന്റെ വിദ്യാർത്ഥികളിൽ ധാരാളം എംഎസ്എഫ്-കാരും ഉണ്ടായിരുന്നു. അവരിൽ പലരും രാഷ്ട്രീയത്തിൽ ഉൾപ്പടെ പലമേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. തുറന്ന മനസ്സോടെ അവർക്കും ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ കമന്റിടാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇനി മണ്ണാർക്കാട്ടേക്കു വരാം. സാധാരണ അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല എന്റേത്. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്. മണ്ണാർക്കാട്ടും അതുതന്നെയാണ് സംഭവിച്ചത്. കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനെക്കാൾ എന്നിലെ അദ്ധ്യാപകനാണ് ഉയർന്നു നിൽക്കാറ്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കാറ്. അതേ മണ്ണാർക്കാട്ടും നടന്നിട്ടുള്ളൂ. വീഡിയോ പൂർണ്ണമായും കണ്ടാൽ അത് ബോദ്ധ്യമാകും.ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലറർ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെന്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാൽ അതു ബോദ്ധ്യമാകും. ഏതെങ്കിലും രക്ഷിതാക്കൾക്കോ വിദ്യാർത്ഥികൾക്കോ എന്റെ പ്രസംഗം പ്രയാസം ഉണ്ടാക്കാനിടയില്ലെന്നാണ് എന്റെ വിശ്വാസം. അങ്ങിനെ ഉണ്ടായതായി ആരെങ്കിലും പറഞ്ഞാൽ തീർച്ചയായും അതു പരിഗണിക്കും.കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കുന്നതാണ് മുതിർന്നവരുടെ ചുമതല. പ്രത്യേകിച്ച് അദ്ധ്യാപകരുടെ. അല്ലെങ്കിൽ അവർ എത്ര വളർന്നാലും, മയ, കുയി, പുയ, പുയു, മയു, എന്നൊക്കെയാകും പറയുക. ഇതൊന്നും മനസ്സിലാകാത്തവരല്ല എംഎസ്‌എഫുകാർ. പാലക്കാട് ജില്ലയിൽ നടന്ന ഒരു കാര്യത്തിൽ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിന്റെ ഔചിത്യം മനസിലാകുന്നില്ല. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്കാരം.&lt;/p&gt;]]></description>
        <pubDate>2026-07-14 05:35:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രാമനാട്ടുകരയിൽ പുഴയിൽ വിഷം കലക്കി മീൻപിടിക്കാൻ ശ്രമം</title>
        <link>https://nattuvartha.news/news/Regional/all/chaliyar-fish-poison</link>
        <guid>https://nattuvartha.news/news/Regional/all/chaliyar-fish-poison</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784006463_99068.jpg</url>
          <title>രാമനാട്ടുകരയിൽ പുഴയിൽ വിഷം കലക്കി മീൻപിടിക്കാൻ ശ്രമം</title>
          <link>https://nattuvartha.news/news/Regional/all/chaliyar-fish-poison</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;രാമനാട്ടുകര മുട്ടിയറയിൽ പുഴയിൽ വിഷം കലക്കി മീൻപിടിക്കാൻ ശ്രമം. ചാലിയാറിന്റെ കൈവഴിയിലാണ് വിഷം കലക്കിയത്. ഇവിടെ നിരവധി മീനുകൾ ചത്തുപൊങ്ങിയെന്നാണ് റിപ്പോർട്ട്. സംശയം തോന്നി നാട്ടുകാർ എത്തിയപ്പോൾ സംഘം ഓടിരക്ഷപ്പെട്ടു. പ്രതികളെത്തിയ വാഹനവും വലയും പിടിച്ചെടുത്തിട്ടുണ്ട്.&lt;/p&gt;
&lt;p&gt;.സംഘത്തെ സഹായിക്കാനെത്തിയ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-14 05:17:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ</title>
        <link>https://nattuvartha.news/news/Regional/all/kafir-screenshot-case-plea-to-cancel-jithin-bhaskars-bail-to-be-heard-in-court-today</link>
        <guid>https://nattuvartha.news/news/Regional/all/kafir-screenshot-case-plea-to-cancel-jithin-bhaskars-bail-to-be-heard-in-court-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784004747_807240.jpg</url>
          <title>കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ</title>
          <link>https://nattuvartha.news/news/Regional/all/kafir-screenshot-case-plea-to-cancel-jithin-bhaskars-bail-to-be-heard-in-court-today</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കരന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ഹർജി വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ ജാമ്യത്തിലിറങ്ങിയ ജിതിൻ ജാമൃവ്യവസ്ഥ ലംഘിച്ച് ക്രിമിനൽ കേസുകളിൽ പ്രതിയാവുകയും ഫേസ്ബുക്കിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.&lt;/p&gt;
&lt;p&gt;ജാമ്യത്തിലിറങ്ങിയ ശേഷം ജിതിൻ രണ്ടു കേസുകളിൽ പ്രതിയാവുകയും ചെയ്തു. കേസിലെ ആരോപണ വിധേയൻ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്‌ണൻ്റെ മുൻകൂർ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെഷൻ കോടതി ഇന്ന് പരിഗണിക്കും. ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കിയതും വലിയ വിവാദമായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-14 04:49:42</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഇറച്ചിക്കോഴി വില 300ലേക്ക്</title>
        <link>https://nattuvartha.news/news/Regional/all/kerala-chicken-price-hike</link>
        <guid>https://nattuvartha.news/news/Regional/all/kerala-chicken-price-hike</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784004337_142292.jpg</url>
          <title>സംസ്ഥാനത്ത് ഇറച്ചിക്കോഴി വില 300ലേക്ക്</title>
          <link>https://nattuvartha.news/news/Regional/all/kerala-chicken-price-hike</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴി വിലയും കുത്തനെ കൂടി. ഒരാഴ്ച കൊണ്ട് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു കിലോ കോഴി ഇറച്ചിക്ക് 300നടുത്തെത്തി. കോഴിമുട്ടയുടെ വിലയും ഉയർന്നു. മുട്ടയ്ക്ക് 8.50 ആയി.&lt;/p&gt;
&lt;p&gt;ബീഫിന്‍റെ വിലയും കൂടിയിട്ടുണ്ട്. വിവിധ ജില്ലകളിൽ 450 മുതൽ 500 രൂപവരെയെത്തി പോത്തിറച്ചി വില . ചിലയിടങ്ങളിൽ 510 രൂപയാണ് കിലോയ്ക്ക് വില.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-14 04:42:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിയറ്റ്നാം ബോട്ട് ദുരന്തം: മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു</title>
        <link>https://nattuvartha.news/news/Regional/all/vietnam-boat-tragedy-malayali-couple</link>
        <guid>https://nattuvartha.news/news/Regional/all/vietnam-boat-tragedy-malayali-couple</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784003612_532815.jpg</url>
          <title>വിയറ്റ്നാം ബോട്ട് ദുരന്തം: മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു</title>
          <link>https://nattuvartha.news/news/Regional/all/vietnam-boat-tragedy-malayali-couple</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞുമരിച്ച വിക്ടറി ഗ്രൂപ്പ് ഉടമ കൊട്ടാരക്കര ചന്തമുക്ക് കൃപനഗർ ആവിയോട്ട് വീട്ടിൽ എ.വി.തോമസ് (57, ജോമോൻ), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നുരാവിലെ ഒമ്പതുമണിയോടെ എയർഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.&lt;/p&gt;
&lt;p&gt;മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ മൃതദേഹം ഏറ്റുവാങ്ങി.നോർക്ക പ്രതിനിധികളും കൊട്ടാരക്കരയിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാർ അന്തിമോപചാരം അർപ്പിച്ചു. നോർക്ക ഏർപ്പെടുത്തിയ ആംബുലൻസുകളിലാണ് മൃതദേഹം കൊട്ടാരക്കരയിൽ എത്തിക്കുക.നാളെ വൈകിട്ട് നാലുമണിക്ക് കൊട്ടാരക്കര മാർത്തോമ്മ വലിയപള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കാരം നടത്തും.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-14 04:31:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുട്ടറോസ്റ്റ്  കഴിക്കുന്നതിനിടെ തോടുള്ള ഒച്ച്; പറവൂരിലെ ‘ചായ് പീടിക’ പൂട്ടിച്ചു</title>
        <link>https://nattuvartha.news/news/Regional/all/paravur-hotel-closed-snail-in-food-incident</link>
        <guid>https://nattuvartha.news/news/Regional/all/paravur-hotel-closed-snail-in-food-incident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784000841_972850.jpg</url>
          <title>മുട്ടറോസ്റ്റ്  കഴിക്കുന്നതിനിടെ തോടുള്ള ഒച്ച്; പറവൂരിലെ ‘ചായ് പീടിക’ പൂട്ടിച്ചു</title>
          <link>https://nattuvartha.news/news/Regional/all/paravur-hotel-closed-snail-in-food-incident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പറവൂർ&lt;/strong&gt;: ഓൺലൈനിൽ ഓർഡർനൽകി വീട്ടിലേക്ക് വാങ്ങിയ മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയതായി പരാതി. ഇതേത്തുടർന്ന് നഗരസഭയുടെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാവിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിനു സമീപം ഫോർട്ട്‌റോഡിലുള്ള &apos;ചായ് പീടിക&apos; എന്ന ഹോട്ടലിൽ ശുചിത്വമില്ലായ്മയും മറ്റും കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ അധികൃതർ പൂട്ടിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഹോട്ടലിൽനിന്നും പറയകാട് സ്വദേശിയാണ് ഓൺലൈനിൽ ഓർഡർ നൽകി മുട്ടറോസ്റ്റ് വാങ്ങിയത്. കഴിച്ചു തുടങ്ങിയതിനിടെയാണ് കറിക്കുള്ളിൽ വെന്തനിലയിൽ തോടുള്ള ഒച്ചിനെ കിട്ടിയത്. അതോടെ കറി വാങ്ങിയ ആൾ ഒച്ച് ഉൾപ്പെടെയുള്ള കറിയുടെ ഫോട്ടോയും ബില്ലും സഹിതം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി അയച്ചു. ബില്ലിൽ പേരുള്ള ഹോട്ടൽ പ്രവർത്തിക്കുന്നത് നഗരസഭാ അതിർത്തിയിലാണ്. നഗരസഭയിൽ ഔദ്യോഗികമായി പരാതി ലഭിച്ചില്ലെങ്കിലും വിഷയം സാമൂഹികമാധ്യമങ്ങളിൽ കണ്ടതോടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നുവെന്ന് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി പഞ്ഞിക്കാരൻ പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-14 03:44:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിവാഹം കഴിഞ്ഞിട്ട് നാല് മാസം; സ്‌കൂൾ അധ്യാപിക വീടിനുള്ളിൽ മരിച്ചനിലയിൽ</title>
        <link>https://nattuvartha.news/news/Regional/all/bengaluru-school-teacher-shwetha-found-dead-suicide-note</link>
        <guid>https://nattuvartha.news/news/Regional/all/bengaluru-school-teacher-shwetha-found-dead-suicide-note</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784000198_733818.jpg</url>
          <title>വിവാഹം കഴിഞ്ഞിട്ട് നാല് മാസം; സ്‌കൂൾ അധ്യാപിക വീടിനുള്ളിൽ മരിച്ചനിലയിൽ</title>
          <link>https://nattuvartha.news/news/Regional/all/bengaluru-school-teacher-shwetha-found-dead-suicide-note</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബംഗളൂരു:&lt;/strong&gt; വിവാഹം കഴിഞ്ഞ് നാലാം മാസം സ്‌കൂൾ അദ്ധ്യാപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്തിരുന്ന ശ്വേത (25) ആണ് മരിച്ചത്. ഭർത്താവും ഭർതൃസഹോദരിയുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് വ്യക്തമാക്കുന്ന ശ്വേതയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.നാല് മാസം മുൻപ് പ്രണയിച്ച് വിവാഹിതയായ ശ്വേത തുടക്കം മുതൽ തന്നെ ഭർത്താവിൽ നിന്നും ഇയാളുടെ മൂത്ത സഹോദരിയിൽ നിന്നും പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നാണ് ബന്ധുക്കളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.&amp;nbsp;&lt;/p&gt;
&lt;p&gt;ശ്വേതയുടെ ആത്മഹത്യാക്കുറിപ്പിലും ഭർതൃവീട്ടുകാരുടെ ഉപദ്രവങ്ങളെക്കുറിച്ച് പറയുന്നുണ്ട്.&apos;അവരെ ശിക്ഷിക്കാതെ വിടരുത് അമ്മാ...&apos; മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വികാരനിർഭരമായ വരികളാണ് ശ്വേത കുറിച്ചിരിക്കുന്നത്. &apos;ഞാൻ മരിക്കുകയാണെങ്കിൽ അവരെ ശിക്ഷിക്കാതെ വിടരുത് അമ്മാ. ഞാൻ തെറ്റ് ചെയ്തു, എന്നോട് ക്ഷമിക്കണം. എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. ദയവുചെയ്ത് എന്നെ ആരും കുറ്റപ്പെടുത്തരുത്&apos; -ശ്വേത കുറിച്ചു&lt;/p&gt;]]></description>
        <pubDate>2026-07-14 03:34:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വർക്കലയിൽ 19കാരനായ വിനോദസഞ്ചാരിക്ക് കുത്തേറ്റു ;മൂന്നുപേർ കസ്റ്റഡിയിൽ</title>
        <link>https://nattuvartha.news/news/Regional/all/varkala-tourist-stabbing</link>
        <guid>https://nattuvartha.news/news/Regional/all/varkala-tourist-stabbing</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783999849_442671.jpg</url>
          <title>വർക്കലയിൽ 19കാരനായ വിനോദസഞ്ചാരിക്ക് കുത്തേറ്റു ;മൂന്നുപേർ കസ്റ്റഡിയിൽ</title>
          <link>https://nattuvartha.news/news/Regional/all/varkala-tourist-stabbing</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു. ‌തഞ്ചാവൂർ താമരക്കോട്ട സ്വദേശിയായ 19കാരൻ സുദർശനാണ് കുത്തേറ്റത്. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി യായിരുന്നു സംഭവം നടന്നത്.തഞ്ചാവൂരിൽ നിന്നെത്തിയ 14അംഗം സംഘത്തിൽപ്പെട്ടയാളാണ് സുദർശൻ. സംഘം വർക്കല ക്ളിഫിൽ നിന്നിറങ്ങി ഹോട്ടലുകളുള്ള ഭാഗത്തേയ്ക്ക് പോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്.&amp;nbsp;&lt;/p&gt;
&lt;p&gt;അക്രമി സംഘവും യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ സുദർശനെ മർദ്ദിക്കുകയും ഒന്നാംപ്രതിയായ മുഹമ്മദ് അലി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. മുഹമ്മലി അലിക്കുപുറമെ അനന്തൻ, ജെറിൻ എന്നിവരാണ് കേസിലെ പ്രതികൾ. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ ടൂറിസം പൊലീസ് പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരെ വർക്കല പൊലീസിന് കൈമാറി.പൊലീസും നാട്ടുകാരും ചേർന്നാണ് സുദർശനെ ആശുപത്രിയിലെത്തിച്ചത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-14 03:29:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിദ്യാർത്ഥികളെ അപമാനിച്ച സംഭവം; കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശകമ്മീഷൻ</title>
        <link>https://nattuvartha.news/news/Regional/all/student-public-insult-child-right-commission-register-case-against-kt-jaleel</link>
        <guid>https://nattuvartha.news/news/Regional/all/student-public-insult-child-right-commission-register-case-against-kt-jaleel</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783999516_757381.jpg</url>
          <title>വിദ്യാർത്ഥികളെ അപമാനിച്ച സംഭവം; കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശകമ്മീഷൻ</title>
          <link>https://nattuvartha.news/news/Regional/all/student-public-insult-child-right-commission-register-case-against-kt-jaleel</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;അനുമോദനച്ചടങ്ങിനിടെ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചതിന് മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലവകാശ കമ്മീഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡിസ്‌ട്രിക്‌ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെ മണ്ണാർക്കാടേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ നടപടികളിലേക്ക് കടക്കുമെന്നും വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ‌ പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കുട്ടികളെ പരസ്യമായി അപമാനിച്ച കെ ടി ജലീലിന്റെ നടപടി അനുചിതവും മര്യാദയില്ലാത്തതുമാണെന്ന് ബിന്ദുകൃഷ്‌ണ പറഞ്ഞു.കെ ടി ജലീൽ സിപിഎമ്മിൽ മെമ്പർഷിപ്പെടുത്ത സാഹചര്യത്തിൽ പാർട്ടിയെങ്കിലും അദ്ദേഹത്തെ തിരുത്തണമെന്നും ബിന്ദു കൃഷ്‌ണ പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-14 03:21:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുവതി തൂങ്ങിമരിച്ച നിലയിൽ, വീടിനുള്ളിലുണ്ടായിരുന്ന ആൺസുഹൃത്ത് കസ്റ്റഡിയിൽ</title>
        <link>https://nattuvartha.news/news/Regional/all/adoor-woman-suspicious-death-investigation</link>
        <guid>https://nattuvartha.news/news/Regional/all/adoor-woman-suspicious-death-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783998988_773801.jpg</url>
          <title>യുവതി തൂങ്ങിമരിച്ച നിലയിൽ, വീടിനുള്ളിലുണ്ടായിരുന്ന ആൺസുഹൃത്ത് കസ്റ്റഡിയിൽ</title>
          <link>https://nattuvartha.news/news/Regional/all/adoor-woman-suspicious-death-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അടൂർ&lt;/strong&gt;: ദുരൂഹസാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് വീടിനുള്ളിലെ ഹാളിലെ സ്റ്റെയറിന്റെ പടിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.&lt;/p&gt;
&lt;p&gt;തിങ്കളാഴ്‌ച രാത്രി ഏഴിനാണ് സംഭവം. ഷെഹനയുടെ വീട്ടിൽനിന്ന്‌ ബഹളം കേട്ട് അയൽവാസികൾ അടൂർ നഗരസഭ കൗൺസിലർ നശ്മൽ കാവിളയെ വിവരം അറിയിച്ചു. നശ്മൽ വീട്ടിലെത്തി വീടിനുള്ളിൽ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാൻ ആവശ്യപ്പെട്ടു. കതക് തുറന്നതോടെയാണ് ഷെഹനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഷെഹനയുടെ ശരീരത്തിൽനിന്നും രക്തം വരുന്നുണ്ടായിരുന്നു. അടൂരിൽ പോലീസ് വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തിലും രക്തപാടുകൾ ഉണ്ടായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-14 03:14:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ് നിര്യാതനായി</title>
        <link>https://nattuvartha.news/news/Sections/all/pathiyarakkara-mullery-haris-passes-away</link>
        <guid>https://nattuvartha.news/news/Sections/all/pathiyarakkara-mullery-haris-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783944230_536472.jpg</url>
          <title>പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ് നിര്യാതനായി</title>
          <link>https://nattuvartha.news/news/Sections/all/pathiyarakkara-mullery-haris-passes-away</link>
        </image>
        <description><![CDATA[&lt;p&gt;വടകര: പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ് (46) നിര്യാതനായി. പിതാവ്: പരേതനായ ഹസൻ മുല്ലേരി. മാതാവ് സൂഹറ. ഭാര്യ ആബിദ. മക്കൾ; ആദിൽ, അമർ ഷിഫാൻ . സഹോദരങ്ങൾ: നൗഫൽ മുല്ലേരി, ഹാജറ, ഷംസീറ, ജുമൈലത്ത്.&lt;/p&gt;]]></description>
        <pubDate>2026-07-13 12:00:54</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഇരിങ്ങൽ പറമ്പത്ത് മുകുന്ദൻ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/iringal-parambath-mukunthan-passes-away</link>
        <guid>https://nattuvartha.news/news/Sections/all/iringal-parambath-mukunthan-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783943947_793191.jpg</url>
          <title>ഇരിങ്ങൽ പറമ്പത്ത് മുകുന്ദൻ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/iringal-parambath-mukunthan-passes-away</link>
        </image>
        <description><![CDATA[&lt;p&gt;ഇരിങ്ങൽ: കോഴിക്കോട് ആകാശവാണിയിൽ ദീർഘകാലം എഞ്ചിനിയറിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്ത പറമ്പത്ത് മുകുന്ദൻ (85, വടകര തെരുവത്ത്, ഹെവൻ ഇരിങ്ങൽ) അന്തരിച്ചു. ഭാര്യ. പരേതയായ കാഞ്ചന കരുവോത്ത്. മക്കൾ. ഷീജ പറമ്പത്ത് (റിട്ട. അധ്യാപിക ജി. വി.എച്ച് എസ് എസ് മീഞ്ചന്ത ), ഷീജിത്ത്. മരുമകൻ; മുരളി ഒടിയിൽ (റിട്ട. ഓവർസീയർ, എൽ. എസ്.ജി.ഡി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്).&lt;/p&gt;
&lt;p&gt;സഹോദരങ്ങൾ; വിജയൻ പറമ്പത്ത് (നെല്യാടിക്കടവ്), വത്സല (കൊല്ലം), ലക്ഷ്‌മി ( (എടച്ചേരി ) , പരേതരായ ശാരദ ( ചേന്ദമംഗലം) ,നാണി (പഴങ്കാവ് ) , രാജൻ പറമ്പത്ത്, ലക്ഷ്മണൻ പറമ്പത്ത്. സംസ്ക്കാരം ചൊവ്വ രാവിലെ 9 മണിക്ക് ഇരിങ്ങൽ നളന്ദ ഗ്രന്ഥാലത്തിന് സമീപമുള്ള വീട്ടുവളപ്പിൽ .&lt;/p&gt;]]></description>
        <pubDate>2026-07-13 11:56:03</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>&apos;സ്വകാര്യ ബസിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര, കൺസെഷൻ നിരക്ക് വർധിപ്പിക്കണം&apos;; മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ</title>
        <link>https://nattuvartha.news/news/Regional/all/private-bus-owners-discussion-with-transport-minister</link>
        <guid>https://nattuvartha.news/news/Regional/all/private-bus-owners-discussion-with-transport-minister</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783942204_786860.jpg</url>
          <title>&apos;സ്വകാര്യ ബസിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര, കൺസെഷൻ നിരക്ക് വർധിപ്പിക്കണം&apos;; മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ</title>
          <link>https://nattuvartha.news/news/Regional/all/private-bus-owners-discussion-with-transport-minister</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സ്വകാര്യ ബസ് സർവീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അറിയിക്കുന്നതിനായി ഗതാഗത മന്ത്രി സി പി ജോണുമായി ചർച്ച നടത്തി ഉടമകൾ. തിരുവനന്തപുരത്ത് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിലായിരുന്നു ചർച്ച. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സർവീസ് വൻ നഷ്‌ടത്തിലായെന്നാണ് ഉടമകൾ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്‌ക്ക് വിളിച്ചത്. സ്വകാര്യ ബസുകളിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് ടിക്കറ്റിന്റെ പണം സർക്കാർ നൽകണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.&lt;/p&gt;
&lt;p&gt;ഡീസൽ സബ്‌സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ ബസുടമകൾ ഉന്നയിച്ചു. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ഉടമകളുടെ തീരുമാനം.&lt;/p&gt;]]></description>
        <pubDate>2026-07-13 11:25:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിദ്യാർഥികളെ അപമാനിച്ച സംഭവം; കെ.ടി. ജലീലിനെതിരെ ബാലാവകാശ കമീഷൻ കേസെടുക്കണമെന്ന് എം.എസ്.എഫ്</title>
        <link>https://nattuvartha.news/news/Regional/all/msf-demands-child-rights-commission-case-against-kt-jaleel-for-insulting-students</link>
        <guid>https://nattuvartha.news/news/Regional/all/msf-demands-child-rights-commission-case-against-kt-jaleel-for-insulting-students</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783941760_464007.jpg</url>
          <title>വിദ്യാർഥികളെ അപമാനിച്ച സംഭവം; കെ.ടി. ജലീലിനെതിരെ ബാലാവകാശ കമീഷൻ കേസെടുക്കണമെന്ന് എം.എസ്.എഫ്</title>
          <link>https://nattuvartha.news/news/Regional/all/msf-demands-child-rights-commission-case-against-kt-jaleel-for-insulting-students</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മണ്ണാർക്കാട്:&lt;/strong&gt; മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച മുൻ മന്ത്രി കെ.ടി ജലീലിനെതിരെ ബാലാവകാശ കമീഷൻ കേസെടുക്കണമെന്ന് എം.എസ്.എഫ്. വിദ്യാർഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി അപമാനിക്കുന്ന രൂപത്തിൽ സംസാരിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് എം.എസ്.എഫ് നേതാക്കൾ പറഞ്ഞു.&lt;/p&gt;
&lt;p&gt;‘ജലീലി​ന്റേത് ബാലാവകാശ വിരുദ്ധ പ്രവർത്തനമാണ്. ഇതിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണം. വിദ്യാർഥികളോടും പൊതുസമൂഹത്തോടും അദ്ദേഹം മാപ്പ് പറയണം. ഒരു മുൻ വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഉണ്ടാവേണ്ട ഭാഷയോ പ്രവണതയോ അല്ല ജലീലിന്റെ ഭാഗത്ത് ദിന്ന് ഉണ്ടായത്. ഇത്തരത്തിലുള്ള പ്രവണതകൾ അംഗീകരിക്കാൻ കഴിയുന്നതല്ല. വിഷയത്തിൽ ബാലാവകാശ കമ്മീഷനെ സമീപിച്ച് കേസ് എടുക്കാൻ എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെടും’ -ഭാരവാഹികൾ പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വിജയോത്സവ ചടങ്ങിനിടെ വിദ്യാർഥികളെ അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് ജലീൽ പരസ്യമായി ശാസിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്തത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-13 11:20:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സുഗതന് നാളെ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ</title>
        <link>https://nattuvartha.news/news/Regional/all/councillor-r-sugathan-will-take-oath-in-jail</link>
        <guid>https://nattuvartha.news/news/Regional/all/councillor-r-sugathan-will-take-oath-in-jail</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783941022_257996.jpg</url>
          <title>സുഗതന് നാളെ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ</title>
          <link>https://nattuvartha.news/news/Regional/all/councillor-r-sugathan-will-take-oath-in-jail</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; കാപ്പാ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ ജയിൽ സൂപ്രണ്ടിന്റെ മുറിയിലാണ് സത്യപ്രതിജ്ഞ.&amp;nbsp;&lt;/p&gt;
&lt;p&gt;ഇതിനാവശ്യമായ സൗകര്യമൊരുക്കാനും കോടതി നിർദേശം നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽവച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.ചട്ടവിരുദ്ധമായി ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി 20 വാർഡ് കൗൺസില‍ർമാരുടെ സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്. അവരിലൊരാളായ സുഗതന് കോടതി നൽകിയ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. തുടർന്നാണ് ഇത്തരത്തിലൊരു അസാധാരണ നടപടിയിലേക്ക് കോടതി കടന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-13 11:08:19</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോറോ ഹെൽത്ത് തൊഴിലാളികളെ സംരക്ഷിക്കണം; ആർ.ജെ.ഡി</title>
        <link>https://nattuvartha.news/news/Regional/all/vatakara-rjd-meeting-health-workers-protection</link>
        <guid>https://nattuvartha.news/news/Regional/all/vatakara-rjd-meeting-health-workers-protection</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783940759_940866.jpg</url>
          <title>കോറോ ഹെൽത്ത് തൊഴിലാളികളെ സംരക്ഷിക്കണം; ആർ.ജെ.ഡി</title>
          <link>https://nattuvartha.news/news/Regional/all/vatakara-rjd-meeting-health-workers-protection</link>
        </image>
        <description><![CDATA[&lt;p&gt;വടകര: കോറോ ഹെൽത്തിലെ തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ട നടപടി പിൻവലിക്കണമെന്നും 29 തൊഴിൽ സംരക്ഷണ നിയമങ്ങൾ ഇല്ലാതാക്കി തൊഴിലാളി വിരുദ്ധ കോഡുകൾ നടപ്പിലാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്നും ആർ.ജെ.ഡി. വടകര മണ്ഡലം കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും വടകര എം.എൽ.എയുമായിരുന്ന കെ.ചന്ദ്രശേഖരന്റെ ഇരുപതാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിക്കും.&amp;nbsp;&lt;/p&gt;
&lt;p&gt;ഇതിനായ് ജൂലായ് 18 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് എം.പി.വീരേന്ദ്രകുമാർ സ്മാരക ഹാളിൽ സ്വാഗത സംഘം രൂപീകരണ യോഗം ചേരും. ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ചു. പി.പി.രാജൻ, പി.പ്രദീപ് കുമാർ, പ്രസാദ് വിലങ്ങിൽ, അഡ്വ. ബൈജു രാഘവൻ, രാജൻ പറമ്പത്ത്, രാജൻ കായക്ക, സി. കുമാരൻ, എൻ.കെ. അജിത് കുമാർ, നെല്ലോളിചന്ദ്രൻ, പി.പി. പ്രസീത് കുമാർ, ഒ മഹേഷ് കുമാർ, രഞ്‌ജിത് കാരാട്ട്, എൻ.പി.മഹേഷ് ബാബു, അഭിനന്ദ് എൻ.എം. രമേശൻപി.എം. എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-13 10:59:49</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>അക്ഷരമറിയില്ലേ? പൊതുവേദിയിൽ കുട്ടികളെ പരസ്യമായി അപമാനിച്ച് കെ ടി ജലീൽ</title>
        <link>https://nattuvartha.news/news/Regional/all/kt-jaleel-insult-students-at-felicitation-event</link>
        <guid>https://nattuvartha.news/news/Regional/all/kt-jaleel-insult-students-at-felicitation-event</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783940384_574129.jpg</url>
          <title>അക്ഷരമറിയില്ലേ? പൊതുവേദിയിൽ കുട്ടികളെ പരസ്യമായി അപമാനിച്ച് കെ ടി ജലീൽ</title>
          <link>https://nattuvartha.news/news/Regional/all/kt-jaleel-insult-students-at-felicitation-event</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്&lt;/strong&gt;: പത്താം ക്ലാസ് പരീക്ഷയിൽ എ പ്ലസ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളെ അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. മണ്ണാർക്കാടാണ് സംഭവം. അനുമോദനച്ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്നാണ് ജലീൽ ചോദിച്ചത്. കൂടാതെ അഡ്രസ് തെറ്റിച്ച് എഴുതിയെന്ന പേരിൽ കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.&lt;/p&gt;
&lt;p&gt;മണ്ണാർക്കാട് നഗരസഭ 19,20,22 വാർഡുകളുടെ വിജയോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ. സദസിലിരുന്ന കുട്ടിയോട് എല്ലാവരും കേൾക്കെയാണ് &apos;നിനക്ക് അഡ്രസ് എഴുതാൻ അറിയില്ലേ&apos; എന്ന് വേദിയിൽ നിന്ന് ജലീൽ വിളിച്ചുചോദിച്ചത്. ഹിന്ദിയിൽ എ പ്ലസ് കിട്ടിയ കുട്ടികളെയാണ് ജലീൽ വേദിയിലേക്ക് വിളിച്ചത്. ശേഷം ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാൻ ആവശ്യപ്പെട്ടു. തുടർന്ന് കുട്ടികൾ തെറ്റ് എഴുതിയപ്പോഴാണ് ജലീൽ അപമാനിച്ചത്. വായനാശീലം വർദ്ധിപ്പിക്കണമെന്നും കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അറിവ് വർദ്ധിപ്പിക്കാൻ വേണ്ടിയാകണമെന്ന് ഉപദേശിക്കുകയും ചെയ്‌തു.സംഭവം വിവാദമായതോടെ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എംഎസ്‌എഫ് രംഗത്തെത്തി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-13 10:57:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ച് യൂത്ത് കോൺഗ്രസ്‌</title>
        <link>https://nattuvartha.news/news/Regional/all/plustwo-plusone-winners-youth-congres</link>
        <guid>https://nattuvartha.news/news/Regional/all/plustwo-plusone-winners-youth-congres</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783934783_399585.jpg</url>
          <title>എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ച് യൂത്ത് കോൺഗ്രസ്‌</title>
          <link>https://nattuvartha.news/news/Regional/all/plustwo-plusone-winners-youth-congres</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര&lt;/strong&gt; : യൂത്ത് കോൺഗ്രസ്‌ വടകര, പുതുപ്പണം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ  എസ്.എസ്.എൽ.സി ,പ്ലസ് ടു ഫുൾ എ പ്ലസ് നേടിയവരെയും എൽ.എസ്.എസ്, യു.എസ്.എസ്  വിജയികളെയും അനുമോദിച്ചു. യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം പ്രസിഡന്റ്‌ അഭിനന്ദ് ജെ മാധവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. ഐ മൂസ  ഉദ്ഘാടനം ചെയ്തു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റും ചോറോട് ഡിവിഷൻ ജില്ലാ പഞ്ചായത്ത്‌ അംഗവുമായ &lt;/span&gt; ആർ ഷെഹിൻ മുഖ്യാതിഥിയായ ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി പികെ രാഗേഷ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വൈശാഖ് കണ്ണോറ, യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം പ്രസിഡന്റ്‌ സി നിജിൻ, മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വി കെ പ്രേമൻ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഷഹനാസ്, യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ മിറാഷ്, ആദിൽ, മിദ്‌ലാജ്, കാർത്തിക എന്നിവർ സംസാരിച്ചു.കീർത്തന ആർ സ്വാഗതവും ബിപിൻ എം.വി നന്ദിയും പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-13 09:21:29</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഗർഭിണിക്കു പിന്നാലെ ഭർത്താവും ജീവനൊടുക്കിയ സംഭവം; യുവാവിനെതിരെ ഗാർഹിക പീഡന പരാതി</title>
        <link>https://nattuvartha.news/news/Regional/all/edathua-couple-suicide-domestic-abuse-investigation</link>
        <guid>https://nattuvartha.news/news/Regional/all/edathua-couple-suicide-domestic-abuse-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783933740_525431.jpg</url>
          <title>ഗർഭിണിക്കു പിന്നാലെ ഭർത്താവും ജീവനൊടുക്കിയ സംഭവം; യുവാവിനെതിരെ ഗാർഹിക പീഡന പരാതി</title>
          <link>https://nattuvartha.news/news/Regional/all/edathua-couple-suicide-domestic-abuse-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;എടത്വ: &lt;/strong&gt;ഗർഭിണിയായ യുവതിയും പിന്നാലെ ഭർത്താവും ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ഗാർഹിക പീഡന ആരോപണവുമായി യുവതിയുടെ കുടുംബം. മരിച്ച സനുക്കുട്ടനും കുടുംബത്തിനുമെതിരെ മരണപ്പെട്ട ഹരീഷ്മയുടെ വീട്ടുകാർ മാവേലിക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവാഹശേഷം സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും അതിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. ഈ ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.&lt;/p&gt;
&lt;p&gt;സനുക്കുട്ടന്റെ വീട്ടിൽ അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവും സഹോദരനും മാത്രമാണുള്ളത്. പിതാവ് നേരത്തെ മരിച്ചിരുന്നു. ഹരിഷ്മയുടെ മരണം നടക്കുമ്പോൾ സനുക്കുട്ടൻ ദോഹയിലായിരുന്നു. ഭാര്യയുടെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ച സനുക്കുട്ടൻ ബംഗളൂരുവിലെ ലോഡ്ജിലാണ് ജീവനൊടുക്കിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-13 09:07:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നിതിൻ രാജിന്റെ മരണത്തിൽ ഡോ.റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി</title>
        <link>https://nattuvartha.news/news/Regional/all/nithin-raj-death-doctor-ram-anticipatory-bail-supreme-court</link>
        <guid>https://nattuvartha.news/news/Regional/all/nithin-raj-death-doctor-ram-anticipatory-bail-supreme-court</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783933210_728679.jpg</url>
          <title>നിതിൻ രാജിന്റെ മരണത്തിൽ ഡോ.റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി</title>
          <link>https://nattuvartha.news/news/Regional/all/nithin-raj-death-doctor-ram-anticipatory-bail-supreme-court</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ ഡോ. എംകെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.കോടതി ഡോ. റാമിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. വിദ്യാർത്ഥികളോട് അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;സഹപാഠികൾക്ക് മുന്നിൽവച്ച് ഇത്തരത്തിൽ അപമാനിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.സംഭവം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന അദ്ധ്യാപകർ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസിലാക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നുമായിരുന്നു റാമിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-13 08:57:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;തൂക്കിക്കൊന്നോളൂ, മറ്റുള്ളവരെയും കൊല്ലും, ഗാന്ധിജി അല്ല ഞാൻ&apos;; വെല്ലുവിളി മുഴക്കി ചെന്താമര</title>
        <link>https://nattuvartha.news/news/Regional/all/nemmara-double-murder-case-verdict-2026</link>
        <guid>https://nattuvartha.news/news/Regional/all/nemmara-double-murder-case-verdict-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783926150_320133.jpg</url>
          <title>&apos;തൂക്കിക്കൊന്നോളൂ, മറ്റുള്ളവരെയും കൊല്ലും, ഗാന്ധിജി അല്ല ഞാൻ&apos;; വെല്ലുവിളി മുഴക്കി ചെന്താമര</title>
          <link>https://nattuvartha.news/news/Regional/all/nemmara-double-murder-case-verdict-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്:&lt;/strong&gt; നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമര കോടതിക്ക് മുന്നിൽ ഭീഷണി മുഴക്കി. കുറ്റക്കാരനെന്ന് കണ്ടെത്തിയശേഷം പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് മുമ്പാകെയാണ് ഇയാൾ ഭീഷണിമുഴക്കിയത്.&lt;/p&gt;
&lt;p&gt;എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ ആദ്യം ഒന്നും പറയാനില്ലെന്ന് അറിയിച്ച ചെന്താമര പിന്നീട്, ‘തൂക്കിലേറ്റിക്കോളൂ’ എന്നും ‘മറ്റുള്ളവരെയും കൊല്ലു’മെന്നും ഭീഷണി മുഴക്കി. ‘ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ ഞാൻ ഗാന്ധിജി അല്ലെന്നും എഴുതാൻ പറ്റുന്നത് എഴുതിക്കോ’ എന്നും ചെന്താമര പറഞ്ഞു. തനിക്ക് തടസ്സംനിൽക്കുന്നവരെയെല്ലാം ഇല്ലാതാക്കുമെന്നും പ്രതി കോടതിയിൽ പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-13 06:59:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കല്ല്യാണ വിരുന്നിൽ ഐസ്ക്രീം കിട്ടിയില്ല,കൂട്ടതല്ല്; വധു കുഴഞ്ഞുവീണു</title>
        <link>https://nattuvartha.news/news/Regional/all/mass-brawl-in-kollam-after-ice-cream-runs-out-at-wedding-feast</link>
        <guid>https://nattuvartha.news/news/Regional/all/mass-brawl-in-kollam-after-ice-cream-runs-out-at-wedding-feast</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783925277_523328.jpg</url>
          <title>കല്ല്യാണ വിരുന്നിൽ ഐസ്ക്രീം കിട്ടിയില്ല,കൂട്ടതല്ല്; വധു കുഴഞ്ഞുവീണു</title>
          <link>https://nattuvartha.news/news/Regional/all/mass-brawl-in-kollam-after-ice-cream-runs-out-at-wedding-feast</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം&lt;/strong&gt;: കല്ല്യാണ വീട്ടിൽ ഭക്ഷണത്തെചൊല്ലി തർക്കം. ഐസ്ക്രീം നൽകാത്തതിന്റെ പേരിലായിരുന്നു വിരുന്നിനിടെ കൂട്ടയടി നടന്നത്. കൊല്ലം പള്ളിമുക്കിലെ ബി.എസ്.എ ഓഡിറ്റോറിയത്തിൽ ഇന്നലെയായിരുന്നു സംഭവം. വിവാഹശേഷം വിളമ്പിയ വിരുന്നിൽ തുടങ്ങിയ പ്രശ്നമാണ് വൈകുന്നേരം കൂട്ടയിടിയിൽ കലാശിച്ചത്. വധുവിന്റെ ബന്ധുക്കളായ ചിലര്‍ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്നുപോയി എന്ന് കാറ്ററിങ് ടീം അറിയിച്ചതാണ് പ്രകോപനത്തിന് കാരണം.&amp;nbsp;&lt;/p&gt;
&lt;p&gt;ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിങ് ടീം പറഞ്ഞു. പിന്നാലെ ബോക്സ് തുറന്ന് ഐസ്‌ക്രീം എടുക്കാൻ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്. പ്രശ്നത്തിൽ കൂടുതൽ പേർ ഇടപെട്ടതോടെ കൂട്ടയടിയായി. സംഘർഷത്തിനിടെ വധു കുഴഞ്ഞുവീണു. വധുവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹദിവസം വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായതായും അതിന്റെ തുടർച്ചയായിരുന്നു സൽക്കാരത്തിനിടയുണ്ടായ അക്രമം എന്നും ആക്ഷേപമുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-13 06:45:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി</title>
        <link>https://nattuvartha.news/news/Regional/all/kallachi-vishnumangalam-river-death-case</link>
        <guid>https://nattuvartha.news/news/Regional/all/kallachi-vishnumangalam-river-death-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783924641_183118.jpg</url>
          <title>വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി</title>
          <link>https://nattuvartha.news/news/Regional/all/kallachi-vishnumangalam-river-death-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;നാദാപുരം:&lt;/strong&gt; കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ഇടിക്കുന്നുമ്മൽ സ്വദേശി രഞ്ജിത്തി(42)ന്റെ മൃതദേഹമാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചലിൽ ബണ്ട് പരിസരത്തുനിന്ന് കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;തിങ്കാളാഴ്ച പുലർച്ചെയാണ് രഞ്ജിത്ത് വീട്ടിൽനിന്ന് ഇറങ്ങിയത്. രാവിലെ എട്ട് മണിയോടെ പുഴയുടെ പരിസരത്ത് യുവാവിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹം നാദാപുരം ഗവ. ആശുപത്രിയിലേക്ക് മാറ്റി.&lt;/p&gt;]]></description>
        <pubDate>2026-07-13 06:34:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ​രാ​തി​യി​ൽ യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫ് അ​റ​സ്റ്റി​ൽ</title>
        <link>https://nattuvartha.news/news/Regional/all/youtuber-rajan-joseph-arrested-arrest-based-on-a-complaint</link>
        <guid>https://nattuvartha.news/news/Regional/all/youtuber-rajan-joseph-arrested-arrest-based-on-a-complaint</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783923575_964946.jpg</url>
          <title>ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ​രാ​തി​യി​ൽ യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫ് അ​റ​സ്റ്റി​ൽ</title>
          <link>https://nattuvartha.news/news/Regional/all/youtuber-rajan-joseph-arrested-arrest-based-on-a-complaint</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അ​ടൂ​ർ:&lt;/strong&gt; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ​രാ​തി​യി​ൽ യൂ​ട്യൂ​ബ​ർ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി കൂ​മം​കു​ളം തൃ​ക്ക​ല​ങ്ങോ​ട് പു​ള്ളൂ​ർ വീ​ട്ടി​ൽ രാ​ജ​ൻ ജോ​സ​ഫി​നെ​യാ​ണ് (48) ശ​നി​യാ​ഴ്ച രാ​ത്രി കൊ​ച്ചി​യി​ൽ​നി​ന്ന് അ​ടൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്ത​ത്.&lt;/p&gt;
&lt;p&gt;2025 ഒ​ക്ടോ​ബ​റി​ൽ ശ്രീ​നാ​ദേ​വി​യെ കു​റി​ച്ചു​ള്ള വി​ഡി​യോ​ക​ൾ രാ​ജ​ൻ ജോ​സ​ഫ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ന്ന് അ​ടൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് എ​ഫ്.​ഐ.​ആ​ർ ഇ​ട്ടെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. 2026 ജൂ​ണി​ലും സ​മാ​ന രീ​തി​യി​ൽ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ​യാ​ണ് വീ​ണ്ടും പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്.&lt;/p&gt;]]></description>
        <pubDate>2026-07-13 06:14:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമര കുറ്റക്കാരൻ ;തൂക്കിക്കൊന്നോളൂവെന്ന് പ്രതി</title>
        <link>https://nattuvartha.news/news/Regional/all/nenmara-double-murder-verdict</link>
        <guid>https://nattuvartha.news/news/Regional/all/nenmara-double-murder-verdict</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783923012_331939.jpg</url>
          <title>നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമര കുറ്റക്കാരൻ ;തൂക്കിക്കൊന്നോളൂവെന്ന് പ്രതി</title>
          <link>https://nattuvartha.news/news/Regional/all/nenmara-double-murder-verdict</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്:&lt;/strong&gt; നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തി പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. ബിഎൻഎസ് 103(I), 126 (II) വകുപ്പുകൾ പ്രകാരമാണ് ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. വളരെ ശാന്തനായി കോടതിയിലെത്തിയ പ്രതി യാതൊരു കുറ്റബോധവുമില്ലാതെയാണ് പെരുമാറിയത്. കോടതിയോട് ഒന്നും പറയാനില്ലെന്നും തന്നെ തൂക്കിക്കൊന്നോളൂ എന്നുമാണ് ചെന്താമര പറഞ്ഞത്.&lt;/p&gt;
&lt;p&gt;പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും കൊന്ന കേസിലെ ഏകപ്രതിയാണ് ചെന്താമര. പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും, സുധാകരന്റെ മക്കളും. സുധാകരന്റെ മക്കളായ അഖിലയും അതുല്യയും മറ്റ് ബന്ധുക്കളും കോടതിയിലെത്തിയിട്ടുണ്ട്. ശിക്ഷാവിധി  അടുത്ത ദിവസം തന്നെയുണ്ടാകും എന്നാണ് വിവരം.2025 ജനുവരി 27നായിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ചെന്താമരയ്‌ക്ക് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. സജിതയെ കൊന്ന കേസിന്റെ വിചാരണയ്‌ക്കിടെ പരോളിനിറങ്ങിയ സമയത്തായിരുന്നു ഇയാൾ സുധാകരനെയും ലക്ഷ്‌മിയെയും കൊലപ്പെടുത്തിയത്.&amp;nbsp;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-13 06:07:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി; ഡോക്ടർക്കെതിരെ കേസ്</title>
        <link>https://nattuvartha.news/news/Regional/all/aluva-district-hospital-medical-negligence-case</link>
        <guid>https://nattuvartha.news/news/Regional/all/aluva-district-hospital-medical-negligence-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783920409_507546.jpg</url>
          <title>ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി; ഡോക്ടർക്കെതിരെ കേസ്</title>
          <link>https://nattuvartha.news/news/Regional/all/aluva-district-hospital-medical-negligence-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലുവ: &lt;/strong&gt;ആലുവ ജില്ലാ ആശുപത്രിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന്റെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഹബ്‌ന റുബ്ഷിക്കെതിരെയാണ് നടപടി. ഏപ്രിൽ 29-നാണ് സംഭവം നടന്നത്. കുഞ്ഞിന് നൽകിയ പ്രതിരോധ കുത്തിവെപ്പിനെത്തുടർന്നുണ്ടായ പനി കുറയ്ക്കുന്നതിനായി നൽകിയ പാരസെറ്റമോൾ ലിക്വിഡിന്റെ അളവ് കൂടിയതാണ് പ്രശ്‌നമായത്. ഫില്ലറിൽ മരുന്ന് നൽകിയപ്പോൾ സംഭവിച്ച പിഴവാണിതെന്ന് പരാതിയിൽ പറയുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അമിത അളവിൽ മരുന്ന് ഉള്ളിൽച്ചെന്നതിനെത്തുടർന്ന് കുഞ്ഞിന് ദേഹാസ്വാസ്ഥ്യവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായി. ഇതേത്തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിക്കുകയും അഞ്ച് ദിവസത്തോളം അവിടെ ചികിത്സ തേടേണ്ടി വരികയും ചെയ്തു.&lt;/p&gt;]]></description>
        <pubDate>2026-07-13 05:22:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുടുംബവഴക്ക് ; ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു</title>
        <link>https://nattuvartha.news/news/Regional/all/youth-stabbed-to-death-in-alappuzha-over-family-dispute</link>
        <guid>https://nattuvartha.news/news/Regional/all/youth-stabbed-to-death-in-alappuzha-over-family-dispute</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783919787_861582.jpg</url>
          <title>കുടുംബവഴക്ക് ; ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു</title>
          <link>https://nattuvartha.news/news/Regional/all/youth-stabbed-to-death-in-alappuzha-over-family-dispute</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;കുടുംബവഴക്കിനെത്തുടർന്ന് യുവാവ് കത്തിക്കുത്തേറ്റു മരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ മനീഷ് (29) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 5.30-ഓടെ മംഗലത്തുള്ള മനീഷിന്റെ വാടകവീട്ടിലാണു സംഭവം. മനീഷിന്റെ ബന്ധുവായ റോബിനാണ് കുത്തിയതെന്നും ഇയാളെ പിടികൂടിയെന്നും നോർത്ത് പോലീസ് അറിയിച്ചു.&lt;/p&gt;
&lt;p&gt;റോബിന്റെ ഭാര്യ, മനീഷിന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. റോബിന്റെ ഭാര്യയ്ക്കും കത്തിക്കുത്തിൽ നേരിയ പരിക്കുണ്ട്. മനീഷിനെ നാട്ടുകാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം രക്ഷപ്പെട്ട റോബിനെ രാത്രിയോടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച് അരൂരിൽനിന്നാണ് പോലീസ് പിടികൂടിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-13 05:14:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഗർഭിണിയായ ഭാര്യ ജീവനൊടുക്കി, വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് പുറപ്പെട്ട യുവാവ് ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ</title>
        <link>https://nattuvartha.news/news/Regional/all/man-found-dead-in-bangaluru-lodge</link>
        <guid>https://nattuvartha.news/news/Regional/all/man-found-dead-in-bangaluru-lodge</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783934211_910348.jpg</url>
          <title>ഗർഭിണിയായ ഭാര്യ ജീവനൊടുക്കി, വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് പുറപ്പെട്ട യുവാവ് ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ</title>
          <link>https://nattuvartha.news/news/Regional/all/man-found-dead-in-bangaluru-lodge</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ&lt;/strong&gt;: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി എസ് സനുക്കുട്ടനാണ് (30) മരിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്‌മ (27)യെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.&lt;/p&gt;
&lt;p&gt;ദോഹയിൽ ജോലിനോക്കിയിരുന്ന സനുക്കുട്ടൻ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടെങ്കിലും ഇവിടെയെത്തിയില്ല. ബംഗളൂരുവിൽ ഇറങ്ങി അവിടെനിന്നും കണക്ഷൻ ഫ്‌ളൈറ്റിൽ നെടുമ്പാശേരിയിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സനുക്കുട്ടൻ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ലഭിക്കാതെ വന്നതോടെ ബംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടു. അവിടെ ഇറങ്ങിയതായി ഇതോടെ വിവരം ലഭിച്ചു.ബന്ധുക്കൾ തുടർന്ന് ബംഗളൂരുവിലെത്തി മലയാളി അസോസിയേഷനിലും പൊലീസിലും വിവരമറിയിച്ചു. ഇതിനിടെ ലോഡ്‌ജിൽ നിന്ന് മരിച്ചനിലയിൽ മലയാളിയെ കണ്ടെത്തിയെന്ന വാർത്ത വന്നു. ഇതോടെ ബന്ധുക്കൾ അവിടെയെത്തി മരിച്ചത് സനുക്കുട്ടനെന്ന് തിരിച്ചറിയുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-13 04:06:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റു; അശ്രദ്ധമായി വാഹനം ഓടിച്ച ഭർത്താവിന്റെ പേരിൽ കേസുകൊടുത്ത് ഭാര്യ</title>
        <link>https://nattuvartha.news/news/Regional/all/wife-files-case-against-husband-scooter-accident-kizhakkambalam</link>
        <guid>https://nattuvartha.news/news/Regional/all/wife-files-case-against-husband-scooter-accident-kizhakkambalam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783915343_48779.jpg</url>
          <title>സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റു; അശ്രദ്ധമായി വാഹനം ഓടിച്ച ഭർത്താവിന്റെ പേരിൽ കേസുകൊടുത്ത് ഭാര്യ</title>
          <link>https://nattuvartha.news/news/Regional/all/wife-files-case-against-husband-scooter-accident-kizhakkambalam</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കിഴക്കമ്പലം:&lt;/strong&gt; ഭർത്താവ് ഓടിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ കോടതിയിലെത്തി നൽകിയ പരാതിയിൽ ഭർത്താവിന്റെ പേരിൽ പോലീസ് കേസെടുത്തു. സ്‌കൂട്ടർ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയെന്നാരോപിച്ചാണ് ഭർത്താവിനെതിരേ ഭാര്യ കോടതിയെ സമീപിച്ചത്.&lt;/p&gt;
&lt;p&gt;വെങ്ങോല അറയ്ക്കപ്പടി പുതുക്കുടി വീട്ടിൽ സൈനബ (47)യാണ് ഭർത്താവ് യൂസഫിനെതിരേ ക്രിമിനൽ കേസ് കൊടുത്തത്. കഴിഞ്ഞ ഏപ്രിൽ 16-ന് രാത്രി 9.30-ഓടെ ഭർത്താവ് ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതിനെ തുടർന്നാണ് അപകടമെന്നും മുഖത്തും പുരികത്തിനും ഗുരുതര പരിക്കേറ്റെന്നുമാണ് പരാതി.&lt;/p&gt;]]></description>
        <pubDate>2026-07-13 03:58:24</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു</title>
        <link>https://nattuvartha.news/news/Regional/all/youtuber-thoppis-channel-removed-over-obscene-content</link>
        <guid>https://nattuvartha.news/news/Regional/all/youtuber-thoppis-channel-removed-over-obscene-content</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783914888_744325.jpg</url>
          <title>‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു</title>
          <link>https://nattuvartha.news/news/Regional/all/youtuber-thoppis-channel-removed-over-obscene-content</link>
        </image>
        <description><![CDATA[&lt;p&gt;കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിക്കെതിരെ ഉയർന്ന പരാതിയിൽ ആലുവ റൂറൽ സൈബർ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.ഒട്ടേറെ വിവാദങ്ങളിൽ ഉൾപ്പെട്ട ഒരു യുട്യൂബറാണ് തൊപ്പി. ഗെയിമിങ് വീഡിയോകളിലൂടെയും വ്ലോഗുകളിലൂടെയുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.&lt;/p&gt;
&lt;p&gt;അതിനിടെ, നിഹാലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ പൊലീസ് കോടതിയിൽ ശക്തമായി എതിർത്തു. എറണാകുളം സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് അന്വേഷണസംഘം നിലപാട് വ്യക്തമാക്കിയത്. പ്രതിക്കെതിരെയുള്ളത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണെന്നും അതിനാൽ യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, ലൈംഗിക ചൂഷണം, പോക്സോ കേസുകൾ തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് തൊപ്പിക്കും സുഹൃത്തുക്കൾക്കുമെതിരെ നിലവിലുള്ളത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-13 03:51:45</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രധാനമന്ത്രിക്ക് സോഷ്യൽ മീഡിയയിൽ വധഭീഷണി: പോസ്റ്റിട്ട പരപ്പനങ്ങാടി സ്വദേശിക്കെതിരെ കേസ്</title>
        <link>https://nattuvartha.news/news/Regional/all/pm-modi-death-threat-malappuram-cyber-police-case</link>
        <guid>https://nattuvartha.news/news/Regional/all/pm-modi-death-threat-malappuram-cyber-police-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783914497_276714.jpg</url>
          <title>പ്രധാനമന്ത്രിക്ക് സോഷ്യൽ മീഡിയയിൽ വധഭീഷണി: പോസ്റ്റിട്ട പരപ്പനങ്ങാടി സ്വദേശിക്കെതിരെ കേസ്</title>
          <link>https://nattuvartha.news/news/Regional/all/pm-modi-death-threat-malappuram-cyber-police-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: &lt;/strong&gt;ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സ്വദേശിക്കെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെതിരെയാണ് നടപടി. സൈബർ പട്രോളിംഗിനിടെയാണ് പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണി സന്ദേശം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;തുടർന്ന് പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യാൻ പൊലീസ് നടപടിയെടുത്തു.വിവാദ പോസ്റ്റിന് താഴെ മതസ്പർദ്ധ വളർത്തുന്ന രീതിയിലും പ്രകോപനപരമായും കമന്റുകൾ രേഖപ്പെടുത്തിയവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് സൈബർ പൊലീസ് അറിയിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-13 03:44:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തായ്‌ലൻഡിൽ പബ്ബിനുള്ളിൽ തീപിടിത്തവും പൊട്ടിത്തെറിയും,​ 27 പേർ മരിച്ചു</title>
        <link>https://nattuvartha.news/news/International/all/27-died-in-fire-accident-at-bangkok</link>
        <guid>https://nattuvartha.news/news/International/all/27-died-in-fire-accident-at-bangkok</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783914067_998991.jpg</url>
          <title>തായ്‌ലൻഡിൽ പബ്ബിനുള്ളിൽ തീപിടിത്തവും പൊട്ടിത്തെറിയും,​ 27 പേർ മരിച്ചു</title>
          <link>https://nattuvartha.news/news/International/all/27-died-in-fire-accident-at-bangkok</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബാങ്കോക്ക്&lt;/strong&gt;: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു. തിങ്കളാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. ബാങ്കോക്കിലെ വടക്കൻ ഭാഗത്തുള്ള ന ലജ്പ്രാഓ എന്ന പബ്ബിലാണ് പൊട്ടിത്തെറിയോടെ തീപിടിത്തം ഉണ്ടായത്. അർദ്ധരാത്രിയോടെ ഇവിടെ സംഗീത പരിപാടികൾ നടക്കുകയായിരുന്നു എന്ന് സൂചനകളുണ്ട്. ഇതിനിടെ കറുത്ത പുക ഉയരുന്നതും ആളുകൾ ഓടുന്നതും പലരും കണ്ടതായാണ് സൂചന.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;27 പേർ തീപിടിത്തത്തിൽ മരിച്ചെന്നും നിരവധി പേർക്ക് പരിക്കേറ്റതായും തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരൺവീരകുൽ വ്യക്തമാക്കി. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-13 03:38:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു</title>
        <link>https://nattuvartha.news/news/Sections/all/former-emir-of-qatar-sheikh-hamad-bin-khalifa-al-thani-died-</link>
        <guid>https://nattuvartha.news/news/Sections/all/former-emir-of-qatar-sheikh-hamad-bin-khalifa-al-thani-died-</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783913680_529851.jpg</url>
          <title>ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു</title>
          <link>https://nattuvartha.news/news/Sections/all/former-emir-of-qatar-sheikh-hamad-bin-khalifa-al-thani-died-</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദോഹ: &lt;/strong&gt;ഖത്തറിന്റെ മുൻ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി (74) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖത്തറിലെ പരമോന്നത സർക്കാർ സ്ഥാപനമായ അമീരി ദിവാനാണ് മരണ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല.ഷെയ്ഖ് ഹമദിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;1995 മുതല്‍ 2013 വരെ ഖത്തര്‍ ഭരിച്ച ഷെയ്ഖ് ഹമദ്, പ്രകൃതിവാതക സമ്പത്ത് വിനിയോഗിച്ച് ഖത്തറിനെ ആഗോളതലത്തില്‍ സ്വാധീനമുള്ള രാജ്യമാക്കി മാറ്റിയതിൽ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ആധുനിക ഖത്തറിന്റെ ശില്‍പിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.ഷെയ്ഖ് ഹമദിന്റെ ഭരണകാലത്താണ് സാമ്പത്തിക വളര്‍ച്ച, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, നിക്ഷേപം എന്നീ മേഖലകളിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചത്. അദ്ദേഹത്തിന്റെ ഭരണക്കാലത്താണ് ലോകപ്രശസ്ത വാർത്താ ശൃംഖലയായ അൽ ജസീറ പ്രവർത്തനം ആരംഭിച്ചത്. 2022 ഫിഫ ലോകകപ്പ് ആതിഥേയത്വത്തിനായുള്ള മുന്നൊരുക്കങ്ങൾക്കും അദ്ദേഹത്തിന്റെ നേതൃത്വമാണ് വഴിയൊരുക്കിയത്.സ്ത്രീകൾക്ക് വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും നൽകിയ നഗരസഭാ തിരഞ്ഞെടുപ്പുകൾ ആരംഭിച്ചതും അദ്ദേഹത്തിന്റെ ഭരണക്കാലത്താണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-13 03:31:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം ;പിതാവും മകളും മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/kunnamkulam-family-suicide-attempt-news</link>
        <guid>https://nattuvartha.news/news/Regional/all/kunnamkulam-family-suicide-attempt-news</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783913077_991738.jpg</url>
          <title>കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം ;പിതാവും മകളും മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/kunnamkulam-family-suicide-attempt-news</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തൃശ്ശൂർ &lt;/strong&gt;: കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം. പഴഞ്ഞി എംഡി കോളേജിന് സമീപമുള്ള വീട്ടിൽ നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ അച്ഛനും മകളും മരിച്ചു. പ്രവാസിയായിരുന്ന സിബിയും മകൾ അലീനയുമാണ് മരിച്ചത്. ഭാര്യയെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.&lt;/p&gt;
&lt;p&gt;ഗൾഫിലായിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തി ബാധ്യതയാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. സിബിയുടെ മൃതദേഹം കിണറ്റിൽനിന്നാണ് കണ്ടെത്തിയത്. അലീനയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ചിരുന്നതായും വിവരമുണ്ട്.സിബിയുടെ ഭാര്യ ബീനയെയും മകൻ ആദിത്യയെയുമാണ് ആശുപത്രിയിൽപ്രവേശിപ്പിച്ചത്. 17-കാരനായ ആദിത്യൻ ഭയന്ന് പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.&lt;/p&gt;]]></description>
        <pubDate>2026-07-13 03:23:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിഫൈനലിൽ</title>
        <link>https://nattuvartha.news/news/Sports/all/argentina-vs-switzerland-fifa-world-cup</link>
        <guid>https://nattuvartha.news/news/Sports/all/argentina-vs-switzerland-fifa-world-cup</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783830208_433496.jpg</url>
          <title>സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിഫൈനലിൽ</title>
          <link>https://nattuvartha.news/news/Sports/all/argentina-vs-switzerland-fifa-world-cup</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൻസാസ് സിറ്റി: &lt;/strong&gt;ആരാധകരെ ആകാംക്ഷയുടെ മുൽമുനയിൽ നിർത്തി ഒടുവിൽ വിജയഗോൾ നേടി അർജന്റീന. അവസാനത്തെ എക്‌സ്ട്രാ ടൈമിൽ രണ്ട് ഗോൾ നേടിയാണ് സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് കാലുകുത്തുന്നത്. 3-1 നാണ് വിജയം. എക്‌സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. സെമിഫെെനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളി.&lt;/p&gt;
&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്റെ അർജന്റീന ആദ്യ ഗോൾ നേടി&lt;/span&gt; . ലയണൽ മെസിയെടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ ഗോൾ ആക്കിമാറ്റി. രണ്ടാം പകുതിയിലാണ് സ്വിറ്റ്സർലാൻഡ് ഒരു ഗോൾ നേടിയത്. ഡാൻ എൻന്തോയെ ആണ് ഗോൾ നേടിയത്. നിശ്ചിത സമയത്തും സ്കോർ സമനിലയിലായതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.&lt;/p&gt;]]></description>
        <pubDate>2026-07-12 04:21:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട നൽകാനൊരുങ്ങി സാംസ്‌കാരിക ലോകം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും</title>
        <link>https://nattuvartha.news/news/Entertainment/all/s-janaki-funeral-public-homage-mysuru</link>
        <guid>https://nattuvartha.news/news/Entertainment/all/s-janaki-funeral-public-homage-mysuru</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783823272_597987.jpg</url>
          <title>തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട നൽകാനൊരുങ്ങി സാംസ്‌കാരിക ലോകം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും</title>
          <link>https://nattuvartha.news/news/Entertainment/all/s-janaki-funeral-public-homage-mysuru</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം &lt;/strong&gt;: തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകിക്ക് വിട നൽകാൻ സം​ഗീതലോകം. ഇന്ന് രാവിലെ 8.30ക്ക് മൈസൂരുവിലെ മഹാരാജാസ് കോളേജ് ​ഗ്രൗണ്ടിൽ പൊതുദർശനം ആരംഭിക്കും. ഔദ്യോ​ഗിക ബഹുമതികളോടെ വൈകുന്നേരം കനിയനഹുണ്ട ഫാം ഹൗസിലാണ് സംസ്കാരം നടക്കുക.ഇന്നലെ രാത്രിയോടെ അപ്പോളോ ബിജിഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് എസ് ജാനകിയുടെ മരണം സംഭവിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;തെന്നിന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന ജാനകി കന്നഡ , മലയാളം , തെലുങ്ക് , തമിഴ് , ഹിന്ദി , ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള തുടങ്ങി 17 ഭാഷകളിലായി 50000ത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്.&lt;/p&gt;]]></description>
        <pubDate>2026-07-12 02:25:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിയറ്റ്നാം ബോട്ട് ദുരന്തത്തിൽ 15 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം ;മരിച്ചവരിൽ മലയാളി ദമ്പതികളും</title>
        <link>https://nattuvartha.news/news/International/all/two-keralites-also-died-in-vietnam-boat-accident</link>
        <guid>https://nattuvartha.news/news/International/all/two-keralites-also-died-in-vietnam-boat-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783788013_578343.jpg</url>
          <title>വിയറ്റ്നാം ബോട്ട് ദുരന്തത്തിൽ 15 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം ;മരിച്ചവരിൽ മലയാളി ദമ്പതികളും</title>
          <link>https://nattuvartha.news/news/International/all/two-keralites-also-died-in-vietnam-boat-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഹനോയ്: &lt;/strong&gt;വിയറ്റ്‌നാമില്‍ ബോട്ടപകടത്തില്‍പ്പെട്ട് മരിച്ച വിനോദസഞ്ചാരികളില്‍ മലയാളികളും. സംഘത്തിലുണ്ടായിരുന്ന കൊട്ടാരക്കര സ്വദേശിയും വിക്ടറി ഗ്രൂപ്പ് ഉടമയുമായ എ.വി തോമസ്, ഭാര്യ ലൗനി എന്നവരാണ് മരിച്ച മലയാളികള്‍. മൂന്ന് ദിവസം മുമ്പാണ് തോമസും ഭാര്യയും വിയറ്റ്‌നാമിലേക്ക് പോയത്. മൊത്തം 32 പേരാണ് ഫുക്വേക്ക് ദ്വീപിന് സമീപം അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. 15 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച 15 പേരില്‍ പത്ത് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും മൂന്ന് പേര്‍ ആന്ധ്രപ്രദേശില്‍ നിന്നും രണ്ട് പേര്‍ കേരളത്തില്‍ നിന്നും ഉള്ളവരാണെന്നാണ് പുറത്തുവരുന്ന വിവരം.&lt;/p&gt;
&lt;p&gt;ഹോണ്‍ മേയ് റൂട്ട് എന്‍ഗോയ് ദ്വീപില്‍ നിന്ന് ആന്‍ തോയ് തുറമുഖത്തേക്കു യാത്രതിരിച്ച യാത്രാ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തുടങ്ങി മിനിറ്റുകള്‍ക്കകം ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. കനത്ത കാറ്റും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബോട്ട് തലകീഴായാണ് മറിഞ്ഞത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-11 16:34:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിഖ്യാത ഗായികയ്ക്ക് വിട;എസ്. ജാനകി അന്തരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/legendary-playback-singer-s-janaki-passes-away</link>
        <guid>https://nattuvartha.news/news/Regional/all/legendary-playback-singer-s-janaki-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783782452_702301.jpg</url>
          <title>വിഖ്യാത ഗായികയ്ക്ക് വിട;എസ്. ജാനകി അന്തരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/legendary-playback-singer-s-janaki-passes-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വി&lt;/strong&gt;ഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. &quot;ജാനകിയമ്മ&quot; എന്നു ബഹുമാനത്തോടെ വിളിക്കപ്പെടുന്ന ഇവർ ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ ഏകാന്തഗീതം (സോളോ), യുഗ്മഗാനം (ഡ്യുയറ്റ്), കോറസ് മുതലായ പലതരത്തിലുള്ള 48,000 ഓളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;ഇവയ്ക്കു പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ യഥാക്രമം കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്.&lt;/p&gt;]]></description>
        <pubDate>2026-07-11 15:05:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചോമ്പാല്‍ ഹാര്‍ബര്‍ റോഡിൽ അടിപ്പാത അനുവദിക്കണം; കെ.കെ.രമ എംഎല്‍എ</title>
        <link>https://nattuvartha.news/news/Regional/all/chombala-mukkali-underpass-highway-kk-rema</link>
        <guid>https://nattuvartha.news/news/Regional/all/chombala-mukkali-underpass-highway-kk-rema</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783772890_299670.jpg</url>
          <title>ചോമ്പാല്‍ ഹാര്‍ബര്‍ റോഡിൽ അടിപ്പാത അനുവദിക്കണം; കെ.കെ.രമ എംഎല്‍എ</title>
          <link>https://nattuvartha.news/news/Regional/all/chombala-mukkali-underpass-highway-kk-rema</link>
        </image>
        <description><![CDATA[&lt;p&gt;വടകര: വടക്കൻ മലബാറിലെ പ്രമുഖ മത്സ്യബന്ധന തുറമുഖമായ ചോമ്പാല ഹാര്‍ബറിലേക്ക് ദേശീയ പാതയില്‍നിന്ന് സൗകര്യ പ്രദമായ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കെ.കെ.രമ എംഎല്‍എ ആവശ്യപ്പെട്ടു. മുമ്പ് പലതവണ ദേശീയപാത ഉന്നതതല യോഗങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതാണ് . ഒടുവില്‍ എന്‍ എച്ഛ് എ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നിലവില്‍ പണിയുന്ന അടിപ്പാത കാല്‍നടയാത്രക്ക് പോലും യോഗ്യമല്ലെന്ന് മനസ്സിലാക്കി ഫൂട്ട് ഓവര്‍ ബ്രിഡ്ജ് തരാമെന്ന വാഗ്ദാനമാണ് തന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;എന്നാല്‍ മുക്കാളി ഹാര്‍ബര്‍ റോഡില്‍ സൗകര്യത്തോടുളള അടിപ്പാത തന്നെ വേണമെന്ന ബഹുജനങ്ങളുടെ ആവശ്യത്തോടൊപ്പം നില്‍ക്കുകയും ബന്ധപ്പെട്ടവരുടെ അടിയന്തിര ആലോചനായോഗം വിളിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. വിവിധ രാഷ്ടീയ സാസ്കാരിക പ്രവര്‍ത്തകരും തൊഴിലാളി സംഘടനകളും നാട്ടുകാരും ചേര്‍ന്ന ബഹുജന കൂട്ടായ്മ കഴിഞ്ഞ പത്ത് ദിവസമായി സമര പന്തല്‍ കെട്ടി പ്രതിക്ഷേധ സമരം തുടരുകയാണ്. ജനകീയ ആവശ്യം അംഗീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് എംഎല്‍ എ ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
        <pubDate>2026-07-11 12:26:58</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ലഹരിക്കെതിരെ ഗോളടിച്ച് വ്യാപാരികൾ</title>
        <link>https://nattuvartha.news/news/Regional/all/azhiyoor-chunkam-merchants-association-against-drug</link>
        <guid>https://nattuvartha.news/news/Regional/all/azhiyoor-chunkam-merchants-association-against-drug</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783772765_976713.jpg</url>
          <title>ലഹരിക്കെതിരെ ഗോളടിച്ച് വ്യാപാരികൾ</title>
          <link>https://nattuvartha.news/news/Regional/all/azhiyoor-chunkam-merchants-association-against-drug</link>
        </image>
        <description><![CDATA[&lt;p&gt;അഴിയൂർ:- ഫുട്ബോളാണ് നമ്മുടെ ലഹരി എന്ന ആശയം മുൻ നിർത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റ് കിക്കോഫ് സംഘടിപ്പിച്ചു. വടകര മണ്ഡലം പ്രസിഡണ്ട് പി. എ. ഖാദർ മത്സരം ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ബബിത് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ രമേഷ് ലഹരിക്കതിരെ ബോധവൽക്കരണം നടത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;എക്സൈസ് ഓഫീസർ ജംഷീർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അഴിയൂർ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് പി.കെ. രാമചന്ദ്രൻ, വാർഡ് മെമ്പർ എസ്.പി. റഫീക്ക്, ബാബു ഹരിപ്രസാദ്, രാജേഷ് അഴിയൂർ, മഹമ്മൂദ് ഫനാർ, നവാസ് നെല്ലോളി, സജീഷ് ഉണ്ണി, മുബാസ് കല്ലേരി, ബിറ്റു കുളംങ്ങര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗോളടിച്ചവർക്ക് സമ്മാനങ്ങൾ നൽകി. യൂത്ത് വിംഗ് പ്രസിഡണ്ട് സരുൺ, ജയപ്രകാശ് ടി, സാജിദ് നെല്ലോളി, ഫിറോസ് കാളാണ്ടി, പ്രജീഷ് മുത്തു എന്നിവർ നേതൃത്വം നൽകി.&lt;/p&gt;]]></description>
        <pubDate>2026-07-11 12:24:20</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പ്രവാസി ലീഗ് മെമ്പർഷിപ്പ് വിതരണം നടത്തി</title>
        <link>https://nattuvartha.news/news/Regional/all/vatakara-kunnummakkara-pravasi-league-membership-campaign</link>
        <guid>https://nattuvartha.news/news/Regional/all/vatakara-kunnummakkara-pravasi-league-membership-campaign</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783772587_926034.jpg</url>
          <title>പ്രവാസി ലീഗ് മെമ്പർഷിപ്പ് വിതരണം നടത്തി</title>
          <link>https://nattuvartha.news/news/Regional/all/vatakara-kunnummakkara-pravasi-league-membership-campaign</link>
        </image>
        <description><![CDATA[&lt;p&gt;വടകര: പ്രവാസിലീഗ് കുന്നുമ്മക്കര ശാഖ തല മെമ്പർഷിപ്പ് വിതരണം തുടങ്ങി. കുന്നുമ്മക്കരയിലെ പഴയകാല പ്രവാസി പാലിശ്ശേരി കുഞ്ഞബ്ദുള്ള ഹാജിക്ക് അംഗത്വം നൽകി കൊണ്ട് പ്രവാസി ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അസീസ് കെടേഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു.&amp;nbsp;&lt;/p&gt;
&lt;p&gt;മുൻ മെമ്പർ ടി. എൻ റഫീഖ്, ഷാർജ കെ. എം. സി. സി വടകര മണ്ഡലം ജനറൽ സെക്രട്ടറി ശംസുദ്ധീൻ കൊച്ചേരി, ദുബൈ കെ. എം. സി. സി ഏറാമല പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സകരിയ മൊട്ടേമ്മൽ, സിറാജ് വി. പി, റഹീം പി. ടി. കെ, ലത്തീഫ് തോട്ടോളി, മുനീർ കാവിൽ കുനിയിൽ,  ഫിറോസ് ഇ. കെ എന്നിവർ പങ്കെടുത്തു.&lt;/p&gt;]]></description>
        <pubDate>2026-07-11 12:21:18</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>‘തളിരോമലേ ചെറുതൂവലേ’: വിസ്മയ മോഹൻലാലിന്റെ തുടക്കത്തിലെ ആദ്യ ഗാനം പുറത്ത്</title>
        <link>https://nattuvartha.news/news/Entertainment/all/vismaya-mohanlal-thodakkam-movie</link>
        <guid>https://nattuvartha.news/news/Entertainment/all/vismaya-mohanlal-thodakkam-movie</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783763746_669928.jpg</url>
          <title>‘തളിരോമലേ ചെറുതൂവലേ’: വിസ്മയ മോഹൻലാലിന്റെ തുടക്കത്തിലെ ആദ്യ ഗാനം പുറത്ത്</title>
          <link>https://nattuvartha.news/news/Entertainment/all/vismaya-mohanlal-thodakkam-movie</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : വിസ്മയ മോഹൻലാൽ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ട് മോഹൻലാൽ. കെഎസ് ചിത്ര ആലപിച്ച ‘തളിരോമലേ’ എന്നു തുടങ്ങുന്ന മനോഹരമായ മെലഡി ഗാനമാണ് റിലീസ് ചെയ്തത്. ജോ പോളിന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കെഎസ് ചിത്രയുടെ ആലാപന മാന്ത്രികത തന്നെയാണ് ഈ ഗാനത്തിന്റെ പ്രധാന ആകർഷണം.&lt;/p&gt;
&lt;p&gt;വിസ്മയ മോഹൻലാലിനൊപ്പം സായ് കുമാർ, ചിപ്പി രഞ്ജിത്ത് എന്നിവരും ഈ ഗാനരംഗത്തിൽ എത്തുന്നുണ്ട്. മനോഹരമായി ദൃശ്യവൽക്കരിച്ച ഈ പാട്ട് ‘തുടക്കം’ ഒരു മികച്ച കുടുംബചിത്രമായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. &apos;2018&apos; എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന മുപ്പത്തിയേഴാമത് ചിത്രമാണിത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-11 09:53:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വയോധികയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതായി സംശയം; യുവാക്കൾ കസ്റ്റഡിയിൽ</title>
        <link>https://nattuvartha.news/news/Regional/all/vadakkarapathy-elderly-woman-murder-case-2026</link>
        <guid>https://nattuvartha.news/news/Regional/all/vadakkarapathy-elderly-woman-murder-case-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783763197_379864.jpg</url>
          <title>വയോധികയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതായി സംശയം; യുവാക്കൾ കസ്റ്റഡിയിൽ</title>
          <link>https://nattuvartha.news/news/Regional/all/vadakkarapathy-elderly-woman-murder-case-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;കൊഴിഞ്ഞാമ്പാറയിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതായി സംശയം. വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാളെ (66)യാണ് കൊലപ്പെടുത്തിയതായി സംശയിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ജൂൺ 10 മുതൽ സരസാളിനെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12-ന് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. ചോദ്യംചെയ്യലിനിടെ ഇവരെ കൊലപ്പെടുത്തിയശേഷം മൃതദേഹം കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിക്കുകയും പകുതി കത്തിയ നിലയിലുള്ള മൃതദേഹം ചാക്കിൽകെട്ടി കുഴിച്ചുമൂടിയതായും പ്രതികൾ സമ്മതിച്ചതായി സൂചനയുണ്ട്.സംഭവസ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-11 09:34:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇണചേരുന്നതിനിടെ ഫോട്ടോയെടുക്കാൻ അടുത്തെത്തി; 21കാരനെ കടിച്ചുകൊന്ന് ആൺസിംഹം</title>
        <link>https://nattuvartha.news/news/Regional/all/gujarat-lion-attack-youth</link>
        <guid>https://nattuvartha.news/news/Regional/all/gujarat-lion-attack-youth</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783761963_738956.jpg</url>
          <title>ഇണചേരുന്നതിനിടെ ഫോട്ടോയെടുക്കാൻ അടുത്തെത്തി; 21കാരനെ കടിച്ചുകൊന്ന് ആൺസിംഹം</title>
          <link>https://nattuvartha.news/news/Regional/all/gujarat-lion-attack-youth</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഹമ്മദാബാദ്: &lt;/strong&gt;അനധികൃതമായി റിസർവ് വനത്തിൽ കയറിയ സംഘത്തിലെ 21കാരനെ സിംഹം കടിച്ചുകൊന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള അന്റാലിയ ഗ്രാമത്തിന് സമീപത്തായാണ് സംഭവം നടന്നത്. സോഹിൽ മേമൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.സോഹിലും രണ്ട് സുഹൃത്തുക്കളുമാണ് അനധികൃതമായി റിസർവ് വനത്തിലേയ്ക്ക് കടന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സിംഹങ്ങളുടെ ചിത്രമെടുക്കാനാണ് ഇവർ വനത്തിലേയ്ക്ക് പോയതെന്ന് പൊലീസ് പറയുന്നു. സിംഹങ്ങളുടെ ഇണചേരൽ സമയത്താണ് യുവാക്കൾ കാട്ടിലെത്തിയത്. ഇണചേരുന്നതിനിടെ യുവാക്കൾ അടുത്തെത്തിയതിൽ പ്രകോപിതനായ ആൺസിംഹം സോഹിലിനെ കാടിനകത്തേയ്ക്ക് വലിച്ചുകൊണ്ടുപോയി കടിച്ച് കൊല്ലുകയായിരുന്നു. ഇതിനിടെ സുഹൃത്തുക്കൾ ഓടിരക്ഷപ്പെട്ടു.സോഹിലിനെ കൊന്നതിനുശേഷം ഏറെനേരം സിംഹം മ‌ൃതദേഹത്തിന്റെ അരികിൽതന്നെ നിലയുറപ്പിച്ചിരുന്നു. വനംവകുപ്പും പൊലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സിംഹത്തെ തുരത്തി മൃതദേഹം കാടിന് പുറത്തെത്തിച്ചത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-11 09:22:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി എസ്‌ഐടി</title>
        <link>https://nattuvartha.news/news/Politics/all/sit-files-plea-seeking-cancellation-of-jithin-bhaskars-bail</link>
        <guid>https://nattuvartha.news/news/Politics/all/sit-files-plea-seeking-cancellation-of-jithin-bhaskars-bail</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783759231_20154.jpg</url>
          <title>കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി എസ്‌ഐടി</title>
          <link>https://nattuvartha.news/news/Politics/all/sit-files-plea-seeking-cancellation-of-jithin-bhaskars-bail</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയിൽ ഹരജി നൽകി. ജിതിൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. തിരുവള്ളൂരിലെ സ്വീകരണത്തിനിടെ ഉണ്ടായ അക്രമവും ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടിയുടെ നീക്കം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ജിതിൻ ഭാസ്‌കർ ജാമ്യം നേടി പുറത്തിറങ്ങയതിന് പിന്നാലെ തിരുവള്ളൂരിൽ സ്വീകരണം നൽകിയിരുന്നു. സ്വീകരണത്തിനിടെ സിപിഎം പ്രവർത്തകർ യുഡിഎഫ് സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചിരുന്നു. 200 പേർക്ക് ജിതിൻ സ്‌ക്രീൻഷോട്ട് അയച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ 10 പേർക്കെങ്കിൽ താൻ അയച്ചുവെന്ന് തെളിയിക്കാനാവുമോ എന്ന് ജിതിൻ ഫേസ്ബുക്ക് വെല്ലുവിളിച്ചിരുന്നു.ഇതിന് പിന്നാലെ സ്‌ക്രീൻ ഷോട്ട് ഫോർവേഡ് ചെയ്തതായി &apos;തിരുവള്ളൂർ കൂട്ടായ്മ&apos; എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജിതിൻ തന്നെ വെളിപ്പെടുത്തിയിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-11 08:38:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകൻ അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Regional/all/student-assault-malappuram-teacher-arrested</link>
        <guid>https://nattuvartha.news/news/Regional/all/student-assault-malappuram-teacher-arrested</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783758622_480874.jpg</url>
          <title>അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകൻ അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Regional/all/student-assault-malappuram-teacher-arrested</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. വടകര സ്വദേശി ബൽരാജിനെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. കല്ലിങ്ങൽ എംഎസ്‌എംഎച്ച്‌എസിലെ അദ്ധ്യാപകനാണ് ഇയാൾ. ജുവനൈൽ ആക്‌ട് പ്രകാരം ബൽരാജിനെതിരെ നേരത്തേ കേസെടുത്തിരുന്നു.&lt;/p&gt;
&lt;p&gt;പ്രതിയെ ഇന്നുതന്നെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ബൽരാജ് കുട്ടിയെ തല്ലിയത്. ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ട് എഴുതുമ്പോൾ പിന്നിലൂടെ വന്ന അദ്ധ്യാപകൻ ചൂരലുകൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-11 08:24:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി.സതീശൻ</title>
        <link>https://nattuvartha.news/news/Regional/all/chief-minister-v-d-satheesan-visits-kollur-mookambika-temple-for-darshan</link>
        <guid>https://nattuvartha.news/news/Regional/all/chief-minister-v-d-satheesan-visits-kollur-mookambika-temple-for-darshan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783758094_613242.jpg</url>
          <title>കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി.സതീശൻ</title>
          <link>https://nattuvartha.news/news/Regional/all/chief-minister-v-d-satheesan-visits-kollur-mookambika-temple-for-darshan</link>
        </image>
        <description><![CDATA[&lt;p&gt;കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കമുള്ളവർ പൂർണകുംഭം നൽകിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ മുഖ്യമന്ത്രി പങ്കെടുത്തു. ഇന്ന് രാവിലെ 6 മണിയോടെയാണ് സതീശൻ ദർശനത്തിന് എത്തിയത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അദ്ദേഹം മൂകാംബികയിൽ എത്തിയത്. ഇന്നലെ രാത്രിയിൽ മംഗളൂരു എയർപോട്ടിൽ എത്തിയ അദ്ദേഹം രാത്രിയിൽ കൊല്ലൂരിൽ താമസിക്കുകയായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-11 08:17:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;ശബരമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി മകനെ നിയമിക്കണം&apos;; ദേവസ്വം ബോർഡിന് കത്ത് കണ്ഠരര് രാജീവരര്</title>
        <link>https://nattuvartha.news/news/Regional/all/sabarimala-thantri-brahmadattan-devaswom-board</link>
        <guid>https://nattuvartha.news/news/Regional/all/sabarimala-thantri-brahmadattan-devaswom-board</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783757450_709115.jpg</url>
          <title>&apos;ശബരമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി മകനെ നിയമിക്കണം&apos;; ദേവസ്വം ബോർഡിന് കത്ത് കണ്ഠരര് രാജീവരര്</title>
          <link>https://nattuvartha.news/news/Regional/all/sabarimala-thantri-brahmadattan-devaswom-board</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട: &lt;/strong&gt;ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ടത്. ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ പ്രതിയായിരുന്നു കണ്ഠരര് രാജീവരര്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചൊന്നും കത്തിൽ വിശദീകരിക്കുന്നില്ല. ഇത്തവണ ഊഴപ്രകാരം കണ്ഠരര് രാജീവരര് ആണ് ശബരിമലയിൽ കാർമികത്വം വഹിക്കേണ്ടത്. എന്നാൽ അതിന് പകരം തന്റെ മകൻ ബ്രഹ്മദത്തനെ താന്ത്രിക ചുമതല നൽകണമെന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.&lt;/p&gt;
&lt;p&gt;എന്നാൽ ദേവസ്വം ബോർഡ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചിട്ടില്ല. ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ, ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം മാത്രമേ ദേവസ്വം ബോർഡ് ഇതിൽ ഒരു തീരുമാനമെടുക്കുകയുള്ളൂ. കോടതി എന്ത് പറയുന്നു അത് അനുസരിച്ച് മാത്രമേ ദേവസ്വം ബോർഡ് തീരുമാനം എടുക്കുകയുള്ളൂ എന്നാണ് വിവരം&lt;/p&gt;]]></description>
        <pubDate>2026-07-11 08:05:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജാമ്യത്തിലിറങ്ങി കൂട്ടക്കൊല നടത്തി പോക്‌സോ പ്രതി; ഭാര്യയെയും മക്കളെയും ഇരയുടെ കുടുംബാംഗങ്ങളെയും കൊന്നു</title>
        <link>https://nattuvartha.news/news/Regional/all/out-on-bail-telangana-man-kills-wife-children-teen-he-allegedly-raped-and-her-family</link>
        <guid>https://nattuvartha.news/news/Regional/all/out-on-bail-telangana-man-kills-wife-children-teen-he-allegedly-raped-and-her-family</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783757026_434261.jpg</url>
          <title>ജാമ്യത്തിലിറങ്ങി കൂട്ടക്കൊല നടത്തി പോക്‌സോ പ്രതി; ഭാര്യയെയും മക്കളെയും ഇരയുടെ കുടുംബാംഗങ്ങളെയും കൊന്നു</title>
          <link>https://nattuvartha.news/news/Regional/all/out-on-bail-telangana-man-kills-wife-children-teen-he-allegedly-raped-and-her-family</link>
        </image>
        <description><![CDATA[&lt;p&gt;ഹെെദരാബാദ്: രംഗറെഡ്ഡിയിൽ ലെെംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് തന്റെ ഭാര്യയെയും മക്കളെയും തനിക്കെതിരെ കേസ് കൊടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി. പ്രതിയായ രാജ്‌കുമാർ (35) വെള്ളിയാഴ്ച രാത്രിയോടെയാണ് കൊലപാതകങ്ങൾ നടത്തിയത്. പ്രതി നിലവിൽ ഒളിവിലാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഷാബാദിലെ വീട്ടിൽവച്ച് ഭാര്യ പാർവതി സരിതയെയും (30) നാലും ഒന്നും വയസുള്ള രണ്ട് ആൺമക്കളെയുമാണ് രാജ്കുമാ‌ർ ആദ്യം ആക്രമിച്ചത്. തുടർന്ന് തനിക്കെതിരെ പരാതി നൽകിയ 17കാരിയുടെ വീട്ടിലെത്തി പെൺകുട്ടിയെയും 45വയസുള്ള അവരുടെ അമ്മയെയും 65 വയസുള്ള പെൺകുട്ടിയുടെ മുത്തശ്ശിയെയും കൊലപ്പെടുത്തി. സംഭവസമയത്ത് പെൺകുട്ടിയുടെ ഭിന്നശേഷിക്കാരിയായ 20 വയസുള്ള സഹോദരി വീട്ടിലുണ്ടായിരുന്നെങ്കിലും അവരെ അയാൾ ഉപദ്രവിച്ചില്ല.കൊലപാതകങ്ങൾക്ക് ശേഷം രാജ് കുമാർ തന്റെ പിതാവിനെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം പറഞ്ഞെന്നാണ് വിവരം.പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി. താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്നും രാജ്‌കുമാർ പറഞ്ഞിരുന്നുവെങ്കിലും മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല&lt;/p&gt;]]></description>
        <pubDate>2026-07-11 08:01:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാസർകോട് തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു</title>
        <link>https://nattuvartha.news/news/Regional/all/kasaragod-headless-body-found</link>
        <guid>https://nattuvartha.news/news/Regional/all/kasaragod-headless-body-found</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783756427_989373.jpg</url>
          <title>കാസർകോട് തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു</title>
          <link>https://nattuvartha.news/news/Regional/all/kasaragod-headless-body-found</link>
        </image>
        <description><![CDATA[&lt;p&gt;കാസർകോട്: നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു. പുരുഷന്റെ മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ടെന്നാണ് വിവരം. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തിൽ ബേക്കൽ കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;തല വേർപ്പെട്ട നിലയിലാണ്. കാലിലെ മാംസഭാഗങ്ങളും വേർപ്പെട്ട് അസ്ഥികൾ പുറത്തേക്ക് തള്ളി. തല വേർപ്പെട്ടതിൽ ദൂരുഹതയുണ്ടെന്നാണ് നിഗമനം.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-11 07:51:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചെങ്കോട്ടയിൽ ബോംബ് ഭീഷണി; കോൾ എത്തിയത് മുംബൈ  പൊലീസിന്</title>
        <link>https://nattuvartha.news/news/Regional/all/red-fort-bomb-threat</link>
        <guid>https://nattuvartha.news/news/Regional/all/red-fort-bomb-threat</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783751223_240986.jpg</url>
          <title>ചെങ്കോട്ടയിൽ ബോംബ് ഭീഷണി; കോൾ എത്തിയത് മുംബൈ  പൊലീസിന്</title>
          <link>https://nattuvartha.news/news/Regional/all/red-fort-bomb-threat</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: ചെങ്കോട്ടയിൽ ബോംബ് ഭീഷണി, തുടർന്ന് പ്രദേശത്ത് പരിശോധനയും സുരക്ഷയും കർശനമാക്കി. ഇന്നലെ മുംബയ് പൊലീസ് കൺട്രോൾ റൂമിലെ ഫോൺ നമ്പറിലേക്കാണ് ഭീഷണി കോൾ എത്തിയത്. തുടർന്ന് മുംബയ് പൊലീസ് ഡൽഹി പൊലീസിനെ വിവരമറിയിക്കുകയും അവിടെനിന്ന് നോർത്ത് ജില്ലാ പൊലീസിലേയ്ക്ക് വിവരം കൈമാറുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.&lt;/p&gt;
&lt;p&gt;ചെങ്കോട്ടയ്ക്ക് സമീപം 15 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന് എട്ടുമാസത്തിനുശേഷമാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്. 2025 നവംബർ പത്തിന് വൈകിട്ട് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-11 06:24:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വി എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; പൊലീസ് കേസെടുത്തു</title>
        <link>https://nattuvartha.news/news/Regional/all/case-against-mam-who-created-fake-post-against-v-m-sudheeran</link>
        <guid>https://nattuvartha.news/news/Regional/all/case-against-mam-who-created-fake-post-against-v-m-sudheeran</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783746134_741232.jpg</url>
          <title>വി എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; പൊലീസ് കേസെടുത്തു</title>
          <link>https://nattuvartha.news/news/Regional/all/case-against-mam-who-created-fake-post-against-v-m-sudheeran</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;മുൻ നിയമസഭാ സ്പീക്കർ വി. എം. സുധീരനെതിരെ വ്യാജ പോസ്റ്റർ നിർമ്മിക്കുകയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെതിരെ കേസെടുത്തു.&amp;nbsp;&lt;/p&gt;
&lt;p&gt;മുഹമ്മദ് ഖലീൽ എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്.ഭാരതീയ ന്യായ സംഹിത (ബിഎൻ എസ്) 2023-ലെ 192, 336(3), ഇൻഫർമേഷൻ ടെക്നോളജി ആക്ട്- 2000 ലെ 66(c), കേരള പൊലീസ് ആക്ട് 2011 ലെ 120(o) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-11 04:58:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/excise-officer-dies-after-slipping-and-falling-in-bathroom</link>
        <guid>https://nattuvartha.news/news/Regional/all/excise-officer-dies-after-slipping-and-falling-in-bathroom</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783745747_356747.jpg</url>
          <title>കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/excise-officer-dies-after-slipping-and-falling-in-bathroom</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വെഞ്ഞാറമൂട്: &lt;/strong&gt;കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവനന്തപുരം എക്‌സൈസ് കമീഷണറേറ്റിലെ ഉദ്യോഗസ്ഥനായ കണിയാപുരം ചാന്നാങ്കര മൈവള്ളി ഹൗസില്‍ പരേതനായ ഇബ്രാഹി കുഞ്ഞിന്റെയും (റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍) നഫീസാ ബീവിയുടെയും മകന്‍ ജാബിറാണ് (44) മരിച്ചത്.&lt;/p&gt;
&lt;p&gt;കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.15ന് കോലിയക്കോടുള്ള ഇദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടില്‍ വെച്ചായിരുന്നു അപകടം. കുളിമുറിയില്‍ കാല്‍ വഴുതി വീണ് തലക്ക് ക്ഷതമേൽക്കുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മരിച്ചത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-11 04:53:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവം; ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് ആശുപത്രി</title>
        <link>https://nattuvartha.news/news/Regional/all/payyannur-anesthesia-child-death-1783745369</link>
        <guid>https://nattuvartha.news/news/Regional/all/payyannur-anesthesia-child-death-1783745369</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783745369_902918.jpg</url>
          <title>അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവം; ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് ആശുപത്രി</title>
          <link>https://nattuvartha.news/news/Regional/all/payyannur-anesthesia-child-death-1783745369</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ&lt;/strong&gt;: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ബേബി മെമ്മോറിയൽ ആശുപത്രി. കുഞ്ഞിന്റെ മരണത്തിൽ ദുഃഖം രേഖപെടുത്തുന്നുവെന്നും മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് കുഞ്ഞിനു വൈദ്യസഹായം നൽകിയതെന്നും അധികൃതർ വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;ലഭ്യമായ എല്ലാ ആധുനിക ചികിത്സാ സഹായങ്ങളും കുഞ്ഞിന് നൽകിയെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി അധികൃതർ നിയമാനുസൃത നടപടികൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും ‌വിശദമാക്കി. ഇന്നലെ രാത്രിയാണ് പയ്യന്നൂർ സ്വദേശി സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാന്‍ഷ് ശൗര്യ മരിച്ചത്. കളിക്കുന്നതിനിടെ ചുണ്ടും താടിയും മുറിഞ്ഞതിനെത്തുടർന്ന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. പിന്നാലെ കുട്ടി ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ചികിത്സാ പിഴവ് ആരോപിച്ചു കുടുംബം നൽകിയ പരാതിയിൽ ആശുപത്രിയിലെ ഡോക്‌ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസ് എടുത്തു.&lt;/p&gt;
&lt;p&gt;എട്ടുവർഷം കാത്തിരുന്ന ശേഷം ഉണ്ടായ കുട്ടിയാണ് ദേവാൻഷ്. സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും അപ്രതീക്ഷിതമായി കുട്ടിക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടായെന്നുമാണ് ആശുപത്രി അധികൃതർ നേരത്തേ നൽകിയ വിശദീകരണം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജിൽ ഇന്ന് നടക്കും.&lt;/p&gt;]]></description>
        <pubDate>2026-07-11 04:46:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തിരുപ്പൂരിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/tiruppur-car-tanker-lorry-accident</link>
        <guid>https://nattuvartha.news/news/Regional/all/tiruppur-car-tanker-lorry-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783745036_795506.jpg</url>
          <title>തിരുപ്പൂരിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/tiruppur-car-tanker-lorry-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോയമ്പത്തൂർ: &lt;/strong&gt;കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു.തിരുപ്പൂര്‍ ജില്ലയിലെ ഉതുക്കുളിക്ക് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സേലം സാമിനാഥപുരം സ്വദേശിയായ എസ് ഈശ്വരന്‍ (55), ഭാര്യ തിരുമകള്‍ (50), മരുമകന്‍ എം മുകിലന്‍ (35), മുകിലന്റെ മൂന്ന് വയസുള്ള മകന്‍ ശ്രീനിത്ത്, ഒമ്പത് മാസം പ്രായമുള്ള മകന്‍ കനീഷ്, ഈശ്വരന്റെ ബന്ധു ജെ ശിവഗാമി (65) എന്നിവരാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുകിലന്റെ ഭാര്യ ഹേമ (31) തിരുപ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്.&amp;nbsp;&lt;/p&gt;
&lt;p&gt;കുടുംബം സഞ്ചരിച്ച കാര്‍ ഡീസല്‍ ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു മരണവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരുമ്പോഴായിരുന്നു അപകടം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-11 04:40:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചൂരലടിയേറ്റ് വിദ്യാർഥിനിയുടെ കയ്യിലെ എല്ല് പൊട്ടി,വടകര സ്വദേശിയായ അധ്യാപകനെതിരെ കേസ്</title>
        <link>https://nattuvartha.news/news/Regional/all/teacher-beat-student-in-malappuram-case-</link>
        <guid>https://nattuvartha.news/news/Regional/all/teacher-beat-student-in-malappuram-case-</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783744425_71304.jpg</url>
          <title>ചൂരലടിയേറ്റ് വിദ്യാർഥിനിയുടെ കയ്യിലെ എല്ല് പൊട്ടി,വടകര സ്വദേശിയായ അധ്യാപകനെതിരെ കേസ്</title>
          <link>https://nattuvartha.news/news/Regional/all/teacher-beat-student-in-malappuram-case-</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയെ അധ്യാപകൻ മർദ്ദിച്ച് കൈ തല്ലിയൊടിച്ചതായി പരാതി. സംഭവത്തിൽ വടകര സ്വദേശിയായ അധ്യാപകൻ ബെൽരാജിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ചത്. അടിയേറ്റ് കുട്ടിയുടെ കയ്യിലെ എല്ല് പൊട്ടുകയായിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.&lt;/p&gt;
&lt;p&gt;ക്ലാസിൽ ശ്രദ്ധിക്കാത്തതിന് പിറകിലൂടെ എത്തി ചൂരൽ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. അടി കിട്ടിയ സമയത്ത് കൈക്ക് നല്ല വേദനയുണ്ടെന്ന് അധ്യാപകനോട് പറഞ്ഞിട്ടും, ആ കൈകൊണ്ട് തന്നെ നിർബന്ധിച്ച് എഴുതിപ്പിച്ചതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്. ആൺകുട്ടികളെയും പെൺകുട്ടികളെയും അധ്യാപകൻ അടിക്കാറുണ്ടെന്നും കുട്ടി വെളിപ്പെടുത്തി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഉച്ചയോടെ അധ്യാപകൻ തന്നെയാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. കുട്ടി ക്ലാസിൽ ശ്രദ്ധിക്കാത്തതിന് ശിക്ഷിച്ചപ്പോൾ തുടങ്ങിയ കരച്ചിലാണെന്നും അല്ലാതെ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് അധ്യാപകൻ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ കയ്യിൽ അമിതമായ വീക്കവും കരിവാളിപ്പും കണ്ടതിനെ തുടർന്ന് വീട്ടുകാർ  ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നടത്തിയ എക്സ്-റേ പരിശോധനയിലാണ് കയ്യിലെ എല്ലിന് പൊട്ടലുള്ളതായി ഡോക്ടർമാർ പറഞ്ഞത്.സംഭവത്തിൽ പോലീസിനെ കൂടാതെ ബാലാവകാശ കമ്മിഷനിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-11 04:29:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>താമരശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സഹപ്രവർത്തകന് ഗുരുതര പരിക്ക്</title>
        <link>https://nattuvartha.news/news/Regional/all/thamarassery-road-accident-death</link>
        <guid>https://nattuvartha.news/news/Regional/all/thamarassery-road-accident-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783741913_111682.jpg</url>
          <title>താമരശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സഹപ്രവർത്തകന് ഗുരുതര പരിക്ക്</title>
          <link>https://nattuvartha.news/news/Regional/all/thamarassery-road-accident-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;താമരശ്ശേരി&lt;/strong&gt;: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ദേശീയപാത 766 കോഴിക്കോട്- കൊല്ലഗൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു അപകടം. വയനാട് നടവയൽ സ്വദേശി അരുൺ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് ഗുരുതര പരിക്കേറ്റു. മനുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ ആയിരുന്നു അപകടം. വയനാടു ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിൽ സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. നെരോലാക് പെയിന്റ് കമ്പനിയിൽ വയനാട് സോണൽ മാനേജർ ആയി ജോലിചെയ്യുകയായിരുന്നു അരുൺ. മുക്കത്ത് കമ്പനിയുടെ യോഗത്തിൽ പങ്കെടുക്കുവാൻ ഇതേ കമ്പനിയിലെ ജീവനക്കാരനായ മനു പോളിനൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്.കൈതത്തറയിൽ സജി-ഷീജ ദമ്പതികളുടെ മകനാണ് അരുൺ. ഭാര്യ: സോണിയ. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. സഹോദരൻ ആൻലിൻ&lt;/p&gt;]]></description>
        <pubDate>2026-07-11 03:49:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മലയാളികളുടെ അടുക്കള ബഡ്ജറ്റ് താളം തെറ്റുന്നു;മത്തിക്ക് 400 രൂപ, കോഴിയിറച്ചിക്ക് 280 രൂപ</title>
        <link>https://nattuvartha.news/news/Business/all/food-price-hike-sardine-chicken-costs</link>
        <guid>https://nattuvartha.news/news/Business/all/food-price-hike-sardine-chicken-costs</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783741094_141454.jpg</url>
          <title>മലയാളികളുടെ അടുക്കള ബഡ്ജറ്റ് താളം തെറ്റുന്നു;മത്തിക്ക് 400 രൂപ, കോഴിയിറച്ചിക്ക് 280 രൂപ</title>
          <link>https://nattuvartha.news/news/Business/all/food-price-hike-sardine-chicken-costs</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;മത്തിക്കും ചിക്കനും വില കുത്തനെ ഉയരുന്നു. ഒരു കിലോ മത്തിക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപയും കോഴിക്ക്‌ 180 മുതൽ 190 രൂപ വരെയും വിലയായതോടെ അടുക്കള ബജറ്റിൽ ചെലവ് കുതിക്കുകയാണ്. ട്രോളിങ് നിരോധനത്തെത്തുടർന്നുള്ള ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് മത്തിവില ഉയർത്തുന്നത്. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലവർധനയാണ് ചിക്കൻവില കുതിച്ചുയരാൻ കാരണം.&lt;/p&gt;
&lt;p&gt;മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പല പ്രദേശങ്ങളിലും ആവശ്യത്തിനു മത്തി ലഭിക്കാത്ത സാഹചര്യമാണ്. ലഭിക്കുന്ന മീനിനാകട്ടെ ഉപഭോക്താക്കൾക്ക് ഉയർന്ന വില നൽകേണ്ടിവരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-11 03:32:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ</title>
        <link>https://nattuvartha.news/news/Regional/all/kannur-chalode-car-accident</link>
        <guid>https://nattuvartha.news/news/Regional/all/kannur-chalode-car-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783740362_549986.jpg</url>
          <title>കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ</title>
          <link>https://nattuvartha.news/news/Regional/all/kannur-chalode-car-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;ചാലോട് കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;ഫയർഫോഴ്‌സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടുപേർ മലയാളികളാണെന്നാണ് വിവരം.ബംഗളൂരുവിൽ നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് കാറിലുണ്ടായിരുന്നത്. ഒരാൾ അപകടസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേരെ ചാലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് സംശയം.&lt;/p&gt;]]></description>
        <pubDate>2026-07-11 03:24:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/payyannur-anesthesia-child-death</link>
        <guid>https://nattuvartha.news/news/Regional/all/payyannur-anesthesia-child-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783739859_132336.jpg</url>
          <title>അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/payyannur-anesthesia-child-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ&lt;/strong&gt;: പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. എരമം സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏകമകൻ, ഒരു വർഷവും അഞ്ചുമാസവും പ്രായമായ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കഴിഞ്ഞദിവസം കളിക്കുന്നതിനിടെ കുഞ്ഞിന് മുഖത്ത് പരിക്കേറ്റിരുന്നു. കീഴ്ച്ചുണ്ടിനും താടിയ്ക്കും ഇടയിലായിരുന്നു മുറിവ്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. മുറിവ് തുന്നലിടുന്നതിന് കുഞ്ഞിന് അനസ്തീഷ്യ നൽകിയതിനെ തുടർന്ന് മസ്തിഷ്‌കാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-11 03:15:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ജൂലായ് അവസാനത്തോടെ തിയേറ്ററിലെത്തിയേക്കും</title>
        <link>https://nattuvartha.news/news/Entertainment/all/thalapathy-vijay-jana-nayagan-july-2026-release</link>
        <guid>https://nattuvartha.news/news/Entertainment/all/thalapathy-vijay-jana-nayagan-july-2026-release</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783678353_413695.jpg</url>
          <title>ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ജൂലായ് അവസാനത്തോടെ തിയേറ്ററിലെത്തിയേക്കും</title>
          <link>https://nattuvartha.news/news/Entertainment/all/thalapathy-vijay-jana-nayagan-july-2026-release</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വി&lt;/strong&gt;ജയ് നായകനായ തമിഴ് ചിത്രം ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. എ സർട്ടിഫിക്കറ്റാണ് നൽകിയത്. മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ജൂലായ് അവസാനത്തോടെ ജനനായകൻ തിയേറ്ററുകളിലെത്തും. ഈ വർഷത്തെ പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ച് ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചിരുന്നു.&lt;/p&gt;
&lt;p&gt;കഴിഞ്ഞ ഏഴ് മാസം ചിത്രം വലിയ നിയമപോരാട്ടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോയത്. 2025 ഡിസംബറിൽ സെൻസറിങ്ങിന് സമർപ്പിച്ച ചിത്രം ചില മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട് സെൻസർ ബോർഡ് തിരിച്ചയച്ചിരുന്നു. തുടർന്ന് നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും കാര്യമായ ആശ്വാസം ലഭിച്ചില്ല. ഇതിനിടെ ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഇന്റർനെറ്റിൽ ചോർന്നത് അണിയറപ്രവർത്തകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഈ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വിജയിയുടെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന &apos;ജനനായകൻ&apos;, അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ആദ്യ ചിത്രം കൂടിയാണ്.&lt;/p&gt;]]></description>
        <pubDate>2026-07-10 10:09:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/thiruvalla-accident-death</link>
        <guid>https://nattuvartha.news/news/Regional/all/thiruvalla-accident-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783677930_981057.jpg</url>
          <title>റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/thiruvalla-accident-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവല്ല&lt;/strong&gt;: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം. റോഡിൽ വീണ സ്ത്രീയുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മല്ലപ്പള്ളി വള്ളിക്കാട്ടിൽ വീട്ടിൽ മറിയക്കുട്ടി ആണ് മരിച്ചത്. മല്ലപ്പള്ളി വെസ്റ്റ് വൈ.എം.സി.എക്ക് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന മറിയാമ്മയെ കോട്ടയം - പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിക്കുകായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ മറിയാമ്മയുടെ തലയിലൂടെ ബസ്സിന്റെ ചക്രങ്ങൾ കയറിയിറങ്ങി. മൃതദേഹം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.&lt;/p&gt;]]></description>
        <pubDate>2026-07-10 10:04:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>രാഷ്ട്രപതിക്കുള്ള ഭീമ ഹരജിയുമായി കെ എസ് എസ് പി യു</title>
        <link>https://nattuvartha.news/news/Regional/all/melody-block-ksspu-memmorandum-president</link>
        <guid>https://nattuvartha.news/news/Regional/all/melody-block-ksspu-memmorandum-president</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783675408_843202.jpg</url>
          <title>രാഷ്ട്രപതിക്കുള്ള ഭീമ ഹരജിയുമായി കെ എസ് എസ് പി യു</title>
          <link>https://nattuvartha.news/news/Regional/all/melody-block-ksspu-memmorandum-president</link>
        </image>
        <description><![CDATA[&lt;p&gt;പയ്യോളി: 2025 ഫൈനാൻസ് ബിൽ പിൻവലിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ .എസ് .എസ്. പി .യു സ്റ്റേറ്റ് കമ്മിറ്റി രാഷ്ട്രപതിക്ക് നൽകുന്ന ഭീമ ഹർജിക്ക് മേലടി ബ്ലോക്ക് കമ്മിറ്റി തുടക്കം കുറിച്ചു. സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ടി.വി ഗിരിജക്ക് ബ്ലോക്ക് സെക്രട്ടറി എ. കെ ജനാർദ്ദനൻ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച നിവേദനത്തിന്റെ ഒപ്പ് ശേഖരണം കൈമാറി.&amp;nbsp;&lt;/p&gt;
&lt;p&gt;ജില്ലാ വൈസ് പ്രസിഡണ്ട് കെ വി രാഘവൻ ,ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ , ജില്ലാ കമ്മിറ്റി മെമ്പർ എ .എം കുഞ്ഞിരാമൻ, സ്റ്റേറ്റ് കൗൺസിലർ എം എം കരുണാകരൻ , ട്രഷറർ സുരേന്ദ്രൻ, വൈസ് പ്രസിഡണ്ട് കെ .പത്മനാഭൻ എന്നിവർ സന്നിഹിതരായി. ജില്ലാതല കൈമാറ്റം ജൂലൈ 16ന് 10 മണിക്ക് പ്രകടനത്തോടെ കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡൻറ് എ.പി ജോസ് ഏറ്റുവാങ്ങും.&lt;/p&gt;]]></description>
        <pubDate>2026-07-10 09:20:53</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഡിസംബറോടെ ബംഗ്ലദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന</title>
        <link>https://nattuvartha.news/news/Regional/all/sheikh-hasina-return-bangladesh-court-surrender-awami-league-india</link>
        <guid>https://nattuvartha.news/news/Regional/all/sheikh-hasina-return-bangladesh-court-surrender-awami-league-india</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783675026_585515.jpg</url>
          <title>ഡിസംബറോടെ ബംഗ്ലദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന</title>
          <link>https://nattuvartha.news/news/Regional/all/sheikh-hasina-return-bangladesh-court-surrender-awami-league-india</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;:  നാടുകടത്തപ്പെട്ട ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ വർഷം ഡിസംബറോടെ ഇന്ത്യയിൽനിന്ന് ബംഗ്ലദേശിലേക്കു മടങ്ങുമെന്ന് പ്രഖ്യാപിച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹസീന ഇക്കാര്യം അറിയിച്ചത്. തനിക്കും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നാട്ടിലെത്തി സ്വമേധയാ കോടതിയിൽ കീഴടങ്ങാനാണു തീരുമാനമെന്നും അവർ പറഞ്ഞു.&lt;/p&gt;
&lt;p&gt;ബംഗ്ലദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവാണ് ഷെയ്ഖ് ഹസീന. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തോളം നീണ്ട ഭരണത്തിനു വിരാമമിട്ട് അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ കഴിഞ്ഞ നവംബറിൽ ബംഗ്ലദേശ് കോടതി ഹസീനയ്ക്കു വധശിക്ഷ വിധിച്ചു. എന്നാൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ഹസീന നിഷേധിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-10 09:14:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് പേരാമ്പ്രയിൽ</title>
        <link>https://nattuvartha.news/news/Regional/all/kozhikkode-ssf-north-district-sahithyolsav</link>
        <guid>https://nattuvartha.news/news/Regional/all/kozhikkode-ssf-north-district-sahithyolsav</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783675008_321031.jpg</url>
          <title>എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് പേരാമ്പ്രയിൽ</title>
          <link>https://nattuvartha.news/news/Regional/all/kozhikkode-ssf-north-district-sahithyolsav</link>
        </image>
        <description><![CDATA[&lt;p&gt;കോഴിക്കോട്: എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവിന് ഇന്ന് (വെള്ളി) പേരാമ്പ്രയിൽ പതാക ഉയരും. സമസ്ത കേന്ദ്ര മുശാവറ അംഗം പുറക്കാട് മുഹമ്മദലി കുട്ടി മുസ്‌ലിയാർ വൈകിട്ട് മൂന്ന് മണിക്ക് പതാക ഉയർത്തുന്നതോടെയാണ് സാഹിത്യോത്സവിന് തുടക്കമാകുന്നത്. ശനിയാഴ്ച രാവിലെ പത്തിന്  പ്രമുഖ കവിയും നോവലിസ്റ്റുമായ മനോജ് കുറൂരാണ് മുപ്പത്തിമൂന്നാമത് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുന്നത്. ​&apos;റിഫ്രെയിമിംഗ് റിഫോംസ്&apos; എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സാഹിത്യോത്സവ് നടക്കുന്നത്. സമൂഹത്തിൽ അതിവേഗം സംജാതമായി കൊണ്ടിരിക്കുന്ന മാറ്റങ്ങൾ കൂടുതൽ ജനോപകാരപ്രദമാക്കണം എന്നതാണ് തീമിലൂടെ ഈ വർഷത്തെ സാഹിത്യോത്സവ് ലക്ഷ്യം വെക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ജില്ലയിലെ 7 ഡിവിഷനുകളിൽ നിന്നായി 1000ത്തിൽ പരം വിദ്യാർത്ഥികളാണ് 175 ഇനങ്ങളിലായി മാറ്റുരക്കുന്നത്. എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ജൂനിയർ, സീനിയർ, കാമ്പസ്, പാരലൽ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതിന്റെ ഭാഗമായി ആത്മീയ സമ്മേളനം, &apos;റിഫോം ഡയലോഗ്&apos; എന്ന പേരിൽ സാംസ്കാരിക സദസ്സ്, ശോഭ ലാബ് കരിയർ സെഷനുകൾ തുടങ്ങിയവ നടക്കും.&amp;nbsp;&lt;/p&gt;
&lt;p&gt;വെള്ളിയാഴ്ച വൈകിട്ട് 7.00ന് നടക്കുന്ന ആത്മീയ സമ്മേളനത്തിൽ ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച രാത്രി 9 മണിക്ക് നടക്കുന്ന വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി സംവദിക്കും. ​ഉദ്ഘാടന സംഗമത്തിൽ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഹാഫിള് ശാഫി അഹ്സനി കുറാച്ചുണ്ട് അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപള്ളി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം സ്വാബിർ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.കെ അബ്ദു റഹ്മാൻ ബാഖവി, റിഹാൻ റഷീദ്, വിമീഷ് മണിയൂർ സംസാരിക്കും.&lt;/p&gt;]]></description>
        <pubDate>2026-07-10 09:14:24</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>യങ്‌ ഡെമോക്രാറ്റ്സ് യൂത്ത് അസംബ്ലി കൊയിലാണ്ടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/koyilandi-sdpi-young-democrats-youth-assembly</link>
        <guid>https://nattuvartha.news/news/Regional/all/koyilandi-sdpi-young-democrats-youth-assembly</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783673460_320355.jpg</url>
          <title>യങ്‌ ഡെമോക്രാറ്റ്സ് യൂത്ത് അസംബ്ലി കൊയിലാണ്ടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/koyilandi-sdpi-young-democrats-youth-assembly</link>
        </image>
        <description><![CDATA[&lt;p&gt;കൊയിലാണ്ടി: എസ്.ഡി.പി.ഐയുടെ യുവജന വിഭാഗമായ യങ്‌ ഡെമോക്രാറ്റ്സിന്റെ കോഴിക്കോട് ജില്ലാ യൂത്ത് അസംബ്ലി ജൂലൈ 11 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും. പരിപാടി എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് നാസർ ഉദ്ഘാടനം ചെയ്യും. യങ് ഡെമോക്രാറ്റ്സ് നാഷണൽ ജോയിന്റ് കൺവീനർ കെ. എ. മുഹമ്മദ് ഷമീർ മുഖ്യാതിഥിയായിരിക്കും.&lt;/p&gt;
&lt;p&gt;സംസ്ഥാന ജോയിന്റ് കൺവീനർമാരായ നഫീസത്തുൽ മിസ്‌രിയ, സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ നിസാർ അഹമ്മദ്, അബ്ദുൾ നാസർ ടി, ഷമീർ കെ, എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിമാരായ ബാലൻ നടുവണ്ണൂർ, റഹ്മത്ത് നെല്ലോളി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.അസംബ്ലിയുടെ ഭാഗമായി പതാക ഉയർത്തൽ, ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപനം തുടങ്ങിയ പരിപാടികളും നടക്കും. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള യുവജനങ്ങളുടെ സാന്നിധ്യത്തിൽ സമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-10 08:48:32</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/kseb-lineman-electrocution-death</link>
        <guid>https://nattuvartha.news/news/Regional/all/kseb-lineman-electrocution-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783672779_740586.jpg</url>
          <title>അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/kseb-lineman-electrocution-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാസർകോട് :&lt;/strong&gt;  മടിക്കൈ കണിച്ചിറയിൽ കെഎസ്ഇബി ലൈൻമാൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചു. കെഎസ്ഇബി മാവുങ്കാൽ സെക്‌ഷനിലെ ലൈൻമാൻ പുല്ലൂർ മധുരംപാടിയിലെ ഭരതൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഏറെ നേരം പോസ്റ്റിൽ തൂങ്ങിക്കിടന്ന മൃതദേഹം കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് താഴെയിറക്കിയത്. അരയിൽ കയർ കെട്ടിയതിനാൽ ഷോക്കേറ്റിട്ടും പോസ്റ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-10 08:36:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് വധഭീഷണി ;കേസെടുത്ത് പോലീസ്</title>
        <link>https://nattuvartha.news/news/Regional/all/chathannoor-mla-bb-gopakumar-death-threat-investigation</link>
        <guid>https://nattuvartha.news/news/Regional/all/chathannoor-mla-bb-gopakumar-death-threat-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783672402_290440.jpg</url>
          <title>ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് വധഭീഷണി ;കേസെടുത്ത് പോലീസ്</title>
          <link>https://nattuvartha.news/news/Regional/all/chathannoor-mla-bb-gopakumar-death-threat-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം: &lt;/strong&gt;ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് എംഎൽഎയെ ഫോണിൽ വിളിച്ച് അജ്ഞാതൻ അസഭ്യവർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് എംഎൽഎ പരാതി നൽകിയതിനെത്തുടർന്ന് ചാത്തന്നൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഒരു തൊഴിൽ ആവശ്യം ഉന്നയിച്ചാണ് അപരിചിതനായ വ്യക്തി എംഎൽഎയെ ആദ്യം ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ ജോലി നൽകാനുള്ള മാർഗ്ഗമില്ലെന്ന് എംഎൽഎ അറിയിച്ചതോടെ ഫോൺ കട്ട് ചെയ്യുകയും ഉടൻ തന്നെ വീണ്ടും വിളിക്കുകയുമായിരുന്നു. രണ്ടാമത്തെ വിളിയിൽ കഴക്കൂട്ടം എംഎൽഎയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് ഇയാൾ അസഭ്യവർഷം ആരംഭിച്ചതും വധഭീഷണി മുഴക്കിയതും.എറണാകുളം സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇയാൾ തന്നെയാണോ ഫോൺ ഉപയോഗിച്ചത് എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-10 08:13:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി കുവൈത്തിലെ ഇന്ത്യൻ എംബസി</title>
        <link>https://nattuvartha.news/news/Sections/all/indian-embassy-in-kuwait-extends-emergency-only-consular-services-until-july-19</link>
        <guid>https://nattuvartha.news/news/Sections/all/indian-embassy-in-kuwait-extends-emergency-only-consular-services-until-july-19</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783670990_555001.jpg</url>
          <title>കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി കുവൈത്തിലെ ഇന്ത്യൻ എംബസി</title>
          <link>https://nattuvartha.news/news/Sections/all/indian-embassy-in-kuwait-extends-emergency-only-consular-services-until-july-19</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കുവൈത്ത് സിറ്റി: &lt;/strong&gt;കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നൽകുന്ന കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി. ഈ കാലയളവിൽ അടിയന്തര സേവനങ്ങൾ മാത്രമാണ് ലഭിക്കുക. കോൺസുലർ വിഭാഗം രാവിലെ 9 മുതൽ 12 വരെ മാത്രമേ അടിയന്തര കേസുകൾ പരിഗണിക്കൂവെന്നും എംബസി അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;നേരത്തെ ജൂലൈ ഒന്ന് മുതൽ കോൺസുലർ സേവനങ്ങളുടെ കരാർ ഡി.യു ഗ്ലോബൽ ഡിജിറ്റൽ കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ സേവനങ്ങൾ എംബസിയിൽ നിന്ന് നൽകിവരികയാണ്. ഈ ക്രമീകരണമാണ് ഇപ്പോൾ ജൂലൈ 19 വരെ ദീർഘിപ്പിച്ചത്. തത്കാൽ പാസ്പോർട്ട്, എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, ഇ-വിസ അപേക്ഷകൾ മാത്രമാണ് ഇപ്പോൾ സ്വീകരിക്കുക. സാധാരണ പാസ്പോർട്ട്, അറ്റസ്റ്റേഷൻ, റെഗുലർ വിസ സേവനങ്ങൾ ഈ കാലയളവിൽ ലഭ്യമാകില്ല.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-10 08:07:17</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച വടകരയിൽ</title>
        <link>https://nattuvartha.news/news/Regional/all/vatakara-free-mega-medical-camp-sunday</link>
        <guid>https://nattuvartha.news/news/Regional/all/vatakara-free-mega-medical-camp-sunday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783669584_760865.jpg</url>
          <title>മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച വടകരയിൽ</title>
          <link>https://nattuvartha.news/news/Regional/all/vatakara-free-mega-medical-camp-sunday</link>
        </image>
        <description><![CDATA[&lt;p&gt;വടകര: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഉമ്മൻചാണ്ടി ഹോപ്പ് ആൻഡ് കെയർ ഫൗണ്ടേഷനും വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജൂലൈ പന്ത്രണ്ടാം തീയതി ഞായറാഴ്ച വടകര എം യു എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പരിശോധന.&amp;nbsp;&lt;/p&gt;
&lt;p&gt;കാർഡിയോളജി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, പീഡിയാട്രിക്കൽ, നെഫ്രോളജി, യൂറോളജി, ഓർത്തോ എന്നീ വിഭാഗങ്ങളിൽ പരിശോധന ഉണ്ടായിരിക്കുന്നതാണ്. മെഡിക്കൽ ക്യാമ്പ് കെ.പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻകൂട്ടിയുള്ള രജിസ്ട്രേഷന് ബന്ധപ്പെടുക; 98466 76456,94466 72983,98466 23492, 95442 72320.&lt;/p&gt;]]></description>
        <pubDate>2026-07-10 07:43:16</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ചാലിയാറിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി</title>
        <link>https://nattuvartha.news/news/Regional/all/body-of-youth-swept-away-in-chaliyar-river-found</link>
        <guid>https://nattuvartha.news/news/Regional/all/body-of-youth-swept-away-in-chaliyar-river-found</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783668415_831388.jpg</url>
          <title>ചാലിയാറിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി</title>
          <link>https://nattuvartha.news/news/Regional/all/body-of-youth-swept-away-in-chaliyar-river-found</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;എടവണ്ണ: &lt;/strong&gt;ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് ബീമ്പുങ്ങൽ പനയം തൊടിക യാഷിക്കി(33)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;ചാലിയാർ പുഴയിലൂടെ ഒഴുകി വരികയായിരുന്ന മരം കൂട്ടുകാർക്കൊപ്പം പിടിക്കുന്നതിനിടയിലാണ് യാഷിക് അപകടത്തിൽപെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. ഓടായ്ക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ഒഴുക്കിൽപ്പെടുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-10 07:24:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുവാവിനെ മണ്ണെണ്ണയൊഴിച്ച് കൊല്ലാൻ ശ്രമം; ആക്രമിച്ചത് സ്‌ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘം</title>
        <link>https://nattuvartha.news/news/Regional/all/mogral-youth-set-on-fire-attempt</link>
        <guid>https://nattuvartha.news/news/Regional/all/mogral-youth-set-on-fire-attempt</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783668053_525678.jpg</url>
          <title>യുവാവിനെ മണ്ണെണ്ണയൊഴിച്ച് കൊല്ലാൻ ശ്രമം; ആക്രമിച്ചത് സ്‌ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘം</title>
          <link>https://nattuvartha.news/news/Regional/all/mogral-youth-set-on-fire-attempt</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാസർകോട്:&lt;/strong&gt; മൊഗ്രാലിൽ യുവാവിനെ തടഞ്ഞുനിർത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊല്ലാൻ ശ്രമം. കൊപ്പളം സ്വദേശി അബ്‌ദുൾ ഗഫൂറാണ് ആക്രമിക്കപ്പെട്ടത്. സ്‌ത്രീ അടക്കമുള്ള നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. നിർമ്മാണ മേൽനോട്ടക്കാരാനായ അബ്‌ദുൾ ഗഫൂർ ഇവർക്ക് പണം നൽകാനുണ്ടെന്ന കാരണത്താലാണ് ആക്രമിച്ചത്. ഇന്ന് രാവിലെ റെയിൽവേ അടിപ്പാതയ്‌ക്ക് താഴെ പതുങ്ങിയിരുന്നാണ് പ്രതികൾ ആക്രമണം നടത്തിയത്.&lt;/p&gt;
&lt;p&gt;പതിവുപോലെ ജോലിക്കുപോകാനിറങ്ങിയതായിരുന്നു അബ്‌ദുൾ ഗഫൂ‌ർ. ഈ സമയം പിന്നിൽനിന്നെത്തിയ മൂന്ന് പേർ ചേർന്ന് ഇയാളുടെ കൈ പിറകിലേക്ക് പിടിച്ചുവക്കുകയും കൂട്ടത്തിലുണ്ടായിരുന്ന സ്‌ത്രീ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.തനിക്കൊപ്പം നിർമ്മാണ മേഖലയിൽ പണിയെടുത്തിരുന്ന തമിഴ്‌നാട് സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് അബ്‌ദുൾ ഗഫൂർ പറയുന്നു. ഇവർക്ക് ജോലിയുടെ ഭാഗമായി 3000 രൂപ ഇയാൾ കൊടുക്കാനുണ്ട്. എഞ്ചിനീറിൽനിന്ന് ലഭിക്കാനുള്ള രൂപ കിട്ടിയാലുടൻ ഈ പണം നൽകാമെന്ന് പറഞ്ഞിരുട്ടും അതംഗീകരിക്കാൻ തയ്യാറാകാതെയാണ് നാലംഗസംഘം ആക്രമണം നടത്തിയതെന്ന് അബ്‌ദുൾ ഗഫൂർ കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
        <pubDate>2026-07-10 07:18:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കായംകുളത്ത് മെമു ട്രെയിനിൽനിന്ന് പുക ഉയർന്നു;ഫയർഫോഴ്സ് പരിശോധന നടത്തി</title>
        <link>https://nattuvartha.news/news/Regional/all/memu-train-smoke-incident-kayamkulam-updates</link>
        <guid>https://nattuvartha.news/news/Regional/all/memu-train-smoke-incident-kayamkulam-updates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783665654_686360.jpg</url>
          <title>കായംകുളത്ത് മെമു ട്രെയിനിൽനിന്ന് പുക ഉയർന്നു;ഫയർഫോഴ്സ് പരിശോധന നടത്തി</title>
          <link>https://nattuvartha.news/news/Regional/all/memu-train-smoke-incident-kayamkulam-updates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കായംകുളം&lt;/strong&gt;: എറണാകുളത്തുനിന്ന് കോട്ടയംവഴി കായംകുളത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനിൽനിന്ന് പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. കായംകുളം നടക്കാവ് ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം.&lt;/p&gt;
&lt;p&gt;പിന്നിലെ ബോഗിയുടെ അടിഭാഗത്തുനിന്നാണ് പുക കണ്ടത്. വീൽ ജാം ആയത് ആകാം പുക ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.&lt;/p&gt;]]></description>
        <pubDate>2026-07-10 06:39:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ പുറത്ത് കണ്ടില്ല; വീട് തുറന്നപ്പോൾ കണ്ടത് തലയോട്ടിയും അസ്ഥിയും</title>
        <link>https://nattuvartha.news/news/Regional/all/elderly-man-found-dead-karakulam-incident</link>
        <guid>https://nattuvartha.news/news/Regional/all/elderly-man-found-dead-karakulam-incident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783664486_188073.jpg</url>
          <title>ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ പുറത്ത് കണ്ടില്ല; വീട് തുറന്നപ്പോൾ കണ്ടത് തലയോട്ടിയും അസ്ഥിയും</title>
          <link>https://nattuvartha.news/news/Regional/all/elderly-man-found-dead-karakulam-incident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കരകുളം&lt;/strong&gt;: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ ദിവസങ്ങളോളം വീടിന് പുറത്ത് കാണാത്തതുകൊണ്ടു നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തലയോട്ടിയും അസ്ഥിയും മാത്രം അവശേഷിക്കുന്ന നിലയിൽ. ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹമാണ് ജീർണിച്ച അവസ്ഥയിലായത്.&lt;/p&gt;
&lt;p&gt;പാളയം മാർക്കറ്റിൽ പച്ചക്കറിക്കച്ചവടം ചെയ്തിരുന്ന കരകുളം നെല്ലിവിള ജയാഭവനിൽ രവീന്ദ്രനാണ് (76) മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇയാളെ പുറത്തെങ്ങും കാണാനില്ലായിരുന്നു. ക്ഷേമപെൻഷനുമായി ജീവനക്കാർ വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ദിവസങ്ങൾക്കുശേഷം രണ്ടാം തവണയും ക്ഷേമപെൻഷനുമായി എത്തിയപ്പോഴും വീട് അകത്തുനിന്ന് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് ഇവർ സമീപത്തുള്ളവരെ വിവരം അറിയിച്ചു. മറ്റൊരിടത്ത് താമസിക്കുന്ന മകനെ വിളിച്ചുവരുത്തി വാതിൽ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെത്തുടർന്ന് ]പോലീസിൽ വിവരമറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പോലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടമായി കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്. മാംസഭാഗങ്ങളെല്ലാം അഴുകി നശിച്ച നിലയിലായിരുന്നു.പോസ്റ്റ്‌മോർട്ടത്തിൽ ഒരു മാസത്തോളം പഴക്കം കണ്ടെത്തി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-10 06:17:32</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓഫീസിന് മുന്നിലെ എംഎൽഎ  ബോർഡ് മാറ്റിയില്ല; മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി</title>
        <link>https://nattuvartha.news/news/Politics/all/youth-congress-files-complaint-against-m-mukesh</link>
        <guid>https://nattuvartha.news/news/Politics/all/youth-congress-files-complaint-against-m-mukesh</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783663864_112338.jpg</url>
          <title>ഓഫീസിന് മുന്നിലെ എംഎൽഎ  ബോർഡ് മാറ്റിയില്ല; മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി</title>
          <link>https://nattuvartha.news/news/Politics/all/youth-congress-files-complaint-against-m-mukesh</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം&lt;/strong&gt;: കൊല്ലത്തെ ഓഫീസിന് മുന്നിൽ സ്ഥാപിച്ച എംഎൽഎ ബോർഡ് മാറ്റാതെ എം മുകേഷ്. എംഎൽഎ ആയിരുന്നപ്പോൾ ആനന്ദവല്ലിശ്വരത്തെ ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡാണിത്. ബോർഡ് മാറ്റാത്തത് കുറ്റകരമായ നടപടിയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്, ജില്ലാ കളക്ടർക്കും കൊല്ലം എസ്.എച്ച്.ഒക്കും പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. ആനന്ദവല്ലീശ്വരത്തെ ഓഫീസിന് സമീപത്തെ ബോർഡ് മാറ്റിയില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ കേസെടുക്കണമെന്നുമാണ് ആവശ്യം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പുതിയ സാമാജികർ എത്തിക്കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ മുൻ എംഎൽഎമാറും മന്ത്രിമാരും കാറുകളിലെയും ഓഫീസുകളിലെയും അടക്കം ബോർഡുകൾ മാറ്റണം എന്നതാണ്. എന്നാൽ ഇത് കഴിഞ്ഞ തവണ എം മുകേഷ് എംഎൽഎ ആയിരുന്നപ്പോൾ സ്ഥാപിച്ച ബോർഡാണ് ഇപ്പോഴും മാറ്റാതെ ഇരിക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2026-07-10 06:09:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെടുത്തു</title>
        <link>https://nattuvartha.news/news/Regional/all/kalladi-landslide-one-more-deadbody-found</link>
        <guid>https://nattuvartha.news/news/Regional/all/kalladi-landslide-one-more-deadbody-found</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783660912_91498.jpg</url>
          <title>വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെടുത്തു</title>
          <link>https://nattuvartha.news/news/Regional/all/kalladi-landslide-one-more-deadbody-found</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൽപ്പറ്റ: &lt;/strong&gt;വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്.മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരുടെ മൃതദേഹം നേരത്തെ കണ്ടെത്താനുണ്ടായിരുന്നു. കൺസ്‌ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുചൈത് എന്നിവരെയാണ് കണ്ടെത്താനുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് നിഗമനം. മൃതദേഹം പുറത്തെത്തിച്ചതിനുശേഷം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകും. മൃതദേഹം തിരിച്ചറിഞ്ഞതിനുശേഷം ബന്ധുക്കൾക്ക് കൈമാറും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇന്നലെ പ്രതികൂല കാലാവസ്ഥയായിരുന്നതിനാൽ വ്യാപകമായി തെരച്ചിൽ നടത്താൻ സാധിച്ചിരുന്നില്ല. ഇടയ്ക്കിടെ മഴ ശക്തമായി പെയ്തിരുന്നതിനാൽ പുഴയിലടക്കം തെരച്ചിൽ ദുഷ്‌കരമായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-10 05:20:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പൊലീസ് കാന്റീനിലെ മീൻഫ്രൈയിൽ അട്ട; സ്ഥാപനത്തിന് പൂട്ടിട്ട് കോർപ്പറേഷൻ</title>
        <link>https://nattuvartha.news/news/Regional/all/police-canteen-food-package-leech-found-canteen-closed</link>
        <guid>https://nattuvartha.news/news/Regional/all/police-canteen-food-package-leech-found-canteen-closed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783660612_144575.jpg</url>
          <title>പൊലീസ് കാന്റീനിലെ മീൻഫ്രൈയിൽ അട്ട; സ്ഥാപനത്തിന് പൂട്ടിട്ട് കോർപ്പറേഷൻ</title>
          <link>https://nattuvartha.news/news/Regional/all/police-canteen-food-package-leech-found-canteen-closed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: പൊലീസ് കാന്റീനിൽനിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽനിന്ന് അട്ടയെ കണ്ടെത്തി. സ്റ്റാ‌ച്യൂവിൽ കന്റോൺമെന്റ് പൊലീസ് കാന്റീനിൽനിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിലാണ് അട്ടയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ പൊലീസ് കാന്റീൻ പൂട്ടിച്ചു.&lt;/p&gt;
&lt;p&gt;ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ നിന്നും പാഴ്‌സലായി വാങ്ങിയ മീൻ ഫ്രൈയിൽനിന്നാണ് ചത്ത അട്ടയെ കിട്ടിയത്. പിന്നാലെ കോർപ്പറേഷന്റെ പ്രത്യേകസംഘമെത്തി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. നേരത്തെയും ഇതേ കാന്റീനിനെതിരെ ധാരാളം പരാതികൾ ഉയർന്നിട്ടുണ്ട്. കന്റോൺമെന്റ് റൂമിലെ പൊലീസുകാർ പ്രധാനമായും ആശ്രയിക്കുന്നത് ഈ കാന്റീനെയാണ്.&lt;/p&gt;]]></description>
        <pubDate>2026-07-10 05:14:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചടയമം​ഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു</title>
        <link>https://nattuvartha.news/news/Regional/all/ksrtc-bus-catches-fire-chadayamangalam-kollam</link>
        <guid>https://nattuvartha.news/news/Regional/all/ksrtc-bus-catches-fire-chadayamangalam-kollam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783659911_736101.jpg</url>
          <title>ചടയമം​ഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു</title>
          <link>https://nattuvartha.news/news/Regional/all/ksrtc-bus-catches-fire-chadayamangalam-kollam</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം: &lt;/strong&gt;ചടയമം​ഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. പുനലൂർ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിലാണ് തീ പടർന്നത്. ഇന്ന് പുലർച്ചെ 5.30ഓടെ കുരിയോട് ഭാഗത്ത് വെച്ചാണ് അപകടം.&lt;/p&gt;
&lt;p&gt;ബസിന്റെ മുൻഭാഗത്തെ ടയറിലാണ് ആദ്യം തീ പടർന്നതെന്നാണ് വിവരം. ബാറ്ററി ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഡ്രൈവർ ബസ് റോഡരികിൽ നിർത്തി യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കി.കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് തീ പൂർണമായും അണച്ചത്. അപകടസമയത്ത് ബസിൽ 8 യാത്രക്കാരുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാർക്ക് മറ്റൊരു ബസിൽ യാത്ര തുടരാൻ സൗകര്യമൊരുക്കി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-10 05:02:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബൈക്ക് ഡിവൈഡറിൽ ഇടിച്ച് സുഹൃത്തുക്കൾ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; അപകടം കാറിടിച്ചെന്ന് കണ്ടെത്തൽ</title>
        <link>https://nattuvartha.news/news/Regional/all/thiruvallam-road-accident-it-employee-car-hit-cctv-bike</link>
        <guid>https://nattuvartha.news/news/Regional/all/thiruvallam-road-accident-it-employee-car-hit-cctv-bike</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783659487_447438.jpg</url>
          <title>ബൈക്ക് ഡിവൈഡറിൽ ഇടിച്ച് സുഹൃത്തുക്കൾ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; അപകടം കാറിടിച്ചെന്ന് കണ്ടെത്തൽ</title>
          <link>https://nattuvartha.news/news/Regional/all/thiruvallam-road-accident-it-employee-car-hit-cctv-bike</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്. ബൈക്ക് നിയന്ത്രണംവിട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ, ജീവനക്കാർ സഞ്ചരിച്ച ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. ഈ കാർ പിന്നീട് നിർത്താതെ കടന്നുകളയുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;പൊലീസിന് തോന്നിയ സംശയത്തിൽ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതാണ് വഴിത്തിരിവായത്. മലയിൻകീഴ് സ്വദേശിയായ വിപിനാണ് കാർ ഓടിച്ചിരുന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. നവീൻ സിബി യു.എസ്.ടി ഗ്ലോബൽ കമ്പനിയിൽ ടെസ്റ്റിംഗ് വിഭാഗം ജീവനക്കാരനും മൃദുല കിൻഫ്രയിലെ ഇ.വൈ കമ്പനി അസോസിയേറ്റ് എൻജിനിയറുമായിരുന്നു. ബൈപ്പാസിൽ തിരുവല്ലം ടോൾ പ്ലാസയ്ക്കു സമീപം ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം. നഗരത്തിൽനിന്ന് കോവളം ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-10 04:56:20</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എംഡിഎംഎയുമായി ബോ‌ഡി ബിൽഡർ പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/cochi-mdma-body-builder-arrest-operation-toofan</link>
        <guid>https://nattuvartha.news/news/Regional/all/cochi-mdma-body-builder-arrest-operation-toofan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783659129_664698.jpg</url>
          <title>എംഡിഎംഎയുമായി ബോ‌ഡി ബിൽഡർ പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/cochi-mdma-body-builder-arrest-operation-toofan</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: 391 ഗ്രാം എംഡിഎയുമായി ബോഡി ബിൽഡർ പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എടത്തല സ്വദേശി മുഹമ്മദ് സാദിഖ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽനിന്ന് എംഡിഎംഎ പിടികൂടിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;പൊലീസ്‌ സംഘം നേരത്തെ പിടികൂടിയ ലഹരി പാർട്ടി ഡീലറായ കെവിന്റെ കൂട്ടാളിയാണ് മുഹമ്മദ് സാദിഖെന്ന് ഡാൻസാഫ് സംഘം പറയുന്നു.സാദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ പത്ത് ലക്ഷം രൂപയുടെ മിടപാട് നടന്നതായാണ് വിവരം. ഇതിന് ലഹരികച്ചവടവുമായി ബന്ധമുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കും.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-10 04:49:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
          </channel>
      </rss>