<?xml version="1.0" encoding="UTF-8"?>
      <rss version="2.0"
          xmlns:dc="http://purl.org/dc/elements/1.1/"
          xmlns:sy="http://purl.org/rss/1.0/modules/syndication/"
          xmlns:admin="http://webns.net/mvcb/"
          xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
          xmlns:content="http://purl.org/rss/1.0/modules/content/">
          <channel>
            <title>Regional News | Latest Malayalam News | Breaking News  - Category: Latest News</title>
            <link>https://nattuvartha.news/rss/latest-news</link>
            <description>Regional News | Latest Malayalam News | Breaking News  - Category: Latest News</description>
            <dc:language>mal</dc:language>
            <dc:creator></dc:creator>
            <dc:creator>Copyright © 2022 Beca Media &amp; Advertising - All Rights Reserved Near Govt: Hospital, Nut Street, Vadakara</dc:creator>
            
      <item>
        <title>കനത്ത മഴ ;പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
        <link>https://nattuvartha.news/news/Regional/all/rain-alert-pathanamthitta-kannur-schools-shut-tomorrow</link>
        <guid>https://nattuvartha.news/news/Regional/all/rain-alert-pathanamthitta-kannur-schools-shut-tomorrow</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785687305_831928.jpg</url>
          <title>കനത്ത മഴ ;പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
          <link>https://nattuvartha.news/news/Regional/all/rain-alert-pathanamthitta-kannur-schools-shut-tomorrow</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്റററുകൾ, പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോതമംഗലം, മുവാറ്റുപുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും വിദ്യാർഥികളുടെ സുരക്ഷയെ മുൻ നിർത്തി മേൽപ്പറഞ്ഞ താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-02 16:12:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഴക്കെടുതി: കുറ്റ്യാടി എം.എൽ.എ ക്യാമ്പ് ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു</title>
        <link>https://nattuvartha.news/news/Regional/all/flood-alert-controll-room-opened</link>
        <guid>https://nattuvartha.news/news/Regional/all/flood-alert-controll-room-opened</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785686998_163593.jpg</url>
          <title>മഴക്കെടുതി: കുറ്റ്യാടി എം.എൽ.എ ക്യാമ്പ് ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു</title>
          <link>https://nattuvartha.news/news/Regional/all/flood-alert-controll-room-opened</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആയഞ്ചേരി: &lt;/strong&gt;കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അടിയന്തര സഹായങ്ങൾക്കും വിവരങ്ങൾക്കും വേണ്ടി ആയഞ്ചേരിയിലുള്ള എം.എൽ.എ ക്യാമ്പ് ഓഫീസിൽ കൺട്രോൾ റൂം തുറന്നതായി കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല അറിയിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;പൊതുജനങ്ങൾ വ്യാജ വാർത്തകളും ഊഹാപോഹങ്ങളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക നിർദേശങ്ങൾ മാത്രം പാലിച്ചു ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കക്കയം ഡാമിന്റെ പരാമാവധി ജല സംഭര ശേഷി കഴിഞ്ഞതിനാൽ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരുന്നതായും പാറക്കൽ അബ്ദുല്ല  എം.എൽ.എ അറിയിച്ചു.അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി കൺട്രോൾ റൂമിലെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മൊബൈൽ: +91 90725 91779&lt;/p&gt;
&lt;p&gt;ഫോൺ:0496-2591779&lt;/p&gt;]]></description>
        <pubDate>2026-08-02 16:08:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പുണെയിൽ മൂന്നംഗ മലയാളികുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി</title>
        <link>https://nattuvartha.news/news/Regional/all/malayali-family-found-dead-pune</link>
        <guid>https://nattuvartha.news/news/Regional/all/malayali-family-found-dead-pune</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785678662_312981.jpg</url>
          <title>പുണെയിൽ മൂന്നംഗ മലയാളികുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി</title>
          <link>https://nattuvartha.news/news/Regional/all/malayali-family-found-dead-pune</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പുണെ:&lt;/strong&gt; പുണെയിലെ പിംപ്രിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശിയായ വിനോദ് പിള്ള (50), ഭാര്യ സിർജ പിള്ള (45), മകൾ പൂർണിമ പിള്ള (19) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഓൺലൈൻ വഴി വാങ്ങിയ രാസവസ്തു വീടിനുള്ളിൽ കത്തിച്ച് അതിന്റെ വിഷപ്പുക ശ്വസിച്ചാണ് ഇവർ ജീവനൊടുക്കിയതെന്ന്  പോലീസ് പറഞ്ഞു. വീടിനുള്ളിൽനിന്ന് രാസവസ്തു സൂക്ഷിച്ചിരുന്ന പാത്രവും ആത്മഹത്യാക്കുറിപ്പും സന്ത് തുക്കാറാം നഗർ പോലീസ് കണ്ടെടുത്തിട്ടുണ്ട്.&lt;/p&gt;
&lt;p&gt;വിനോദിൻ്റെ ഭാര്യ സിർജ സമീപത്തെ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച ഇവർ ജോലിക്കെത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരണവിവരം പുറത്തുവന്നത്.പരിശോധനയിൽ വിനോദിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സിർജയെയും മകൾ പൂർണിമയെയും ഉടൻ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല&lt;/p&gt;]]></description>
        <pubDate>2026-08-02 13:44:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
        <link>https://nattuvartha.news/news/Regional/all/holiday-educational-institutions-heavy-rain-kozhikode</link>
        <guid>https://nattuvartha.news/news/Regional/all/holiday-educational-institutions-heavy-rain-kozhikode</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785677922_483458.jpg</url>
          <title>കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
          <link>https://nattuvartha.news/news/Regional/all/holiday-educational-institutions-heavy-rain-kozhikode</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട് &lt;/strong&gt;:  ജില്ലയിലെ മലയോര  മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 03/08/2026 ( തിങ്കൾ ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.( ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).&lt;/p&gt;]]></description>
        <pubDate>2026-08-02 13:34:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാപ്പാട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/two-year-old-boy-drowned-to-death</link>
        <guid>https://nattuvartha.news/news/Regional/all/two-year-old-boy-drowned-to-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785657290_351974.jpg</url>
          <title>കാപ്പാട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/two-year-old-boy-drowned-to-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊയിലാണ്ടി&lt;/strong&gt;: കനത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടില്‍ നൗഷാദിന്റെ മകന്‍ മാസിന്‍ നൗഷാദ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.&lt;/p&gt;
&lt;p&gt;കനത്ത മഴയില്‍ റോഡില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീട്ടുമുറ്റത്ത് കെട്ടിനിന്നിരുന്നു. ഈ സമയം കുട്ടി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.&lt;/p&gt;
&lt;p&gt;ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെ മരിക്കുകയായിരുന്നു.മാതാവ്: ഷംനത്ത്. സഹോദരങ്ങള്‍: മിന്‍ഹാദ് (പത്താം ക്ലാസ്, തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), മെഹറിന്‍ (രണ്ടാം ക്ലാസ്, കാപ്പാട് അലിഫ് സ്‌കൂള്‍).&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-02 07:52:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/student-dies-after-falling-into-water</link>
        <guid>https://nattuvartha.news/news/Regional/all/student-dies-after-falling-into-water</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785641727_493925.jpg</url>
          <title>കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/student-dies-after-falling-into-water</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോട്ടയം: &lt;/strong&gt;വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്‍റെ മകനും ഞാലിയാകുഴി എം.ജി.എം സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ മിലന്‍ കെ. ഷിജു (11) ആണ് മരിച്ചത്. വീടിന് സമീപം ജല്‍ജീവന്‍ മിഷന്‍റെ വാട്ടര്‍ ടാങ്കിന് വേണ്ടി കുഴിയെടുത്ത വെള്ളക്കെട്ടില്‍ വീണാ‍യിരുന്നു അപകടം.സഹോദരിയോടൊപ്പം കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് കുട്ടി വെള്ളക്കെട്ടിൽ താഴ്ന്ന് പോയെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ജില്ലയിൽ രണ്ടു പേർ മരിച്ചിട്ടുണ്ട്. ജില്ലയിൽ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-02 03:31:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അതിശക്തമായ മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/heavy-rains-batter-kerala-orange-alert-in-12-districts-8-deaths-reported-amid-landslides-and-flooding</link>
        <guid>https://nattuvartha.news/news/Regional/all/heavy-rains-batter-kerala-orange-alert-in-12-districts-8-deaths-reported-amid-landslides-and-flooding</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785641086_435567.jpg</url>
          <title>അതിശക്തമായ മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/heavy-rains-batter-kerala-orange-alert-in-12-districts-8-deaths-reported-amid-landslides-and-flooding</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം &lt;/strong&gt;: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലുമുള്ളവർ കർശന കരുതൽ എടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;
&lt;p&gt;അതിതീവ്ര മഴയെത്തുടർന്നുണ്ടായ വിവിധ ദുരന്തങ്ങളിൽ സംസ്ഥാനത്ത് എട്ട് പേർ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളിൽ രാത്രി പെയ്ത ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്.&lt;/p&gt;]]></description>
        <pubDate>2026-08-02 03:22:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ വക ഹെലികോപ്റ്റർ ഉപയോഗിച്ചു&apos;&apos;; മുഖ്യമന്ത്രിക്കെതിരെ  പ്രതിപക്ഷം</title>
        <link>https://nattuvartha.news/news/Politics/all/opposition-against-vd-satheesan-used-a-government-helicopter</link>
        <guid>https://nattuvartha.news/news/Politics/all/opposition-against-vd-satheesan-used-a-government-helicopter</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785590824_345871.jpg</url>
          <title>&apos;ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ വക ഹെലികോപ്റ്റർ ഉപയോഗിച്ചു&apos;&apos;; മുഖ്യമന്ത്രിക്കെതിരെ  പ്രതിപക്ഷം</title>
          <link>https://nattuvartha.news/news/Politics/all/opposition-against-vd-satheesan-used-a-government-helicopter</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഹെലികോപ്റ്റർ യാത്രയിൽ ആരോപണവുമായി പ്രതിപക്ഷം . വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചു എന്നാണ് വിമർശനം. ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ പിതാവിനെ കാണാൻ സർക്കാർ വക ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നാണ് ആരോപണം.&lt;/p&gt;
&lt;p&gt;അടിയന്തര സാഹചര്യങ്ങളിലോ ദുരന്ത നിവാരണ ആവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കേണ്ട സർക്കാർ ഹെലികോപ്റ്റർ ആണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാക്കളായ വി.ശിവൻകുട്ടിയും, എം.ബി. രാജേഷും ഫേസ്ബുക്കിലൂടെ രംഗത്തെത്തി.&lt;/p&gt;]]></description>
        <pubDate>2026-08-01 13:24:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മലപ്പുറത്ത് തോട്ടിൽ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/two-and-a-half-year-old-boy-drowned-to-death</link>
        <guid>https://nattuvartha.news/news/Regional/all/two-and-a-half-year-old-boy-drowned-to-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785589597_446843.jpg</url>
          <title>മലപ്പുറത്ത് തോട്ടിൽ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/two-and-a-half-year-old-boy-drowned-to-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. കണ്ണമംഗലം സ്വദേശി നൊട്ടന്‍വീട്ടില്‍ അബ്ദുല്‍ മുനീര്‍-തസ്ലീമ ഭാനു ദമ്പതികളുടെ മകന്‍ അബ്ദുല്‍ മുഹയിന്‍ ആണ് മരിച്ചത്.&lt;/p&gt;
&lt;p&gt;സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കുട്ടികളാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കില്‍പ്പെട്ട് നാലുവയസുകാരന്‍ മരിച്ചിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 13:05:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴ ;നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു</title>
        <link>https://nattuvartha.news/news/Regional/all/set-exam-postponed-due-to-heavy-rain</link>
        <guid>https://nattuvartha.news/news/Regional/all/set-exam-postponed-due-to-heavy-rain</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785589151_263985.jpg</url>
          <title>കനത്ത മഴ ;നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു</title>
          <link>https://nattuvartha.news/news/Regional/all/set-exam-postponed-due-to-heavy-rain</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന (സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ) സെറ്റ് പരീക്ഷ മാറ്റിവെച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ജാഗ്രതാ നിർദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി.&lt;/p&gt;
&lt;p&gt;പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 12:56:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴ; കണ്ണൂരിൽ ബോയ്സ്ടൗൺ-പാൽചുരം റോഡിൽ രാത്രിയാത്രാ നിരോധനം</title>
        <link>https://nattuvartha.news/news/Regional/all/boystown-palchuram-road-closure-red-alert</link>
        <guid>https://nattuvartha.news/news/Regional/all/boystown-palchuram-road-closure-red-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785578977_719874.jpg</url>
          <title>കനത്ത മഴ; കണ്ണൂരിൽ ബോയ്സ്ടൗൺ-പാൽചുരം റോഡിൽ രാത്രിയാത്രാ നിരോധനം</title>
          <link>https://nattuvartha.news/news/Regional/all/boystown-palchuram-road-closure-red-alert</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ – പാൽചുരം റോഡിൽ ഞായറാഴ്ച രാവിലെ ആറുമണിവരെ ഗതാഗത നിരോധനം. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമുള്ള അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം.&amp;nbsp;&lt;/p&gt;
&lt;p&gt;നാളെ രാവിലെ 6 മണിവരെ രാത്രിയാത്രാ നിരോധനമേർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്നും നിർദേശിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 10:07:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി ;മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യും</title>
        <link>https://nattuvartha.news/news/Regional/all/kerala-rain-relief-updates-2026</link>
        <guid>https://nattuvartha.news/news/Regional/all/kerala-rain-relief-updates-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785578330_635075.jpg</url>
          <title>മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി ;മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യും</title>
          <link>https://nattuvartha.news/news/Regional/all/kerala-rain-relief-updates-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ ക്യാമ്പുചെയ്ത് ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.&lt;/p&gt;
&lt;p&gt;തിരുവനന്തപുരത്ത് സി.പി. ജോണും പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എ.മാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാനുള്ള നിർദേശവും നൽകി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 09:56:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫ്രണ്ട് ക്യാമറയില്ലാത്ത കാലത്തെ മമ്മൂട്ടി സെൽഫി; അപൂർവ്വ ചിത്രം പങ്കുവെച്ച് ആഷിഖ് അബു</title>
        <link>https://nattuvartha.news/news/Entertainment/all/mammootty-rare-2009-selfie-aashiq-abu</link>
        <guid>https://nattuvartha.news/news/Entertainment/all/mammootty-rare-2009-selfie-aashiq-abu</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785575720_289591.jpg</url>
          <title>ഫ്രണ്ട് ക്യാമറയില്ലാത്ത കാലത്തെ മമ്മൂട്ടി സെൽഫി; അപൂർവ്വ ചിത്രം പങ്കുവെച്ച് ആഷിഖ് അബു</title>
          <link>https://nattuvartha.news/news/Entertainment/all/mammootty-rare-2009-selfie-aashiq-abu</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന&lt;/strong&gt;ടൻ മമ്മൂട്ടിയുടെ അപൂർവ ചിത്രം പങ്കുവെച്ച് സംവിധായകൻ ആഷിഖ് അബു. മമ്മൂട്ടിയുടെ ഒരു സെൽഫി ചിത്രമാണ് ആഷിഖ് അബു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായെത്തിയ ധനഞ്ജയ്‌യെയും ചിത്രത്തിൽ കാണാം.&lt;/p&gt;
&lt;p&gt;ചിത്രത്തിന് ആഷിഖ് അബു പങ്കുവെച്ച അടിക്കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. &apos;എങ്ങനെയെന്ന് ഫോണുകളും അറിയുന്നതിന് മുമ്പേ എടുത്ത സെൽഫി. 2009-ൽ ഫ്രണ്ട് ക്യാമറയില്ല, പ്രിവ്യൂ ഇല്ല&apos;, എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. &apos;ഒ.ജി. സെൽഫി&apos;, &apos;മമ്മൂക്ക&apos; എന്നീ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പമുണ്ട്.കറുത്ത ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച മമ്മൂട്ടിയാണ് ഫോട്ടോയിലുള്ളത്. ചൈനീസ് ഭാഷയിൽ പേരെഴുതിയ ഒരു കടയ്ക്ക് മുന്നിലാണ് അദ്ദേഹം നിൽക്കുന്നത്. മമ്മൂട്ടിയുടെ പിന്നിലായി ധനഞ്ജയ്‌യെ കാണാം.&lt;/p&gt;
&lt;p&gt;ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നായകൻ. 2009-ൽ പുറത്തിറങ്ങിയ &apos;ഡാഡി കൂൾ&apos; എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിച്ചത്. ധനഞ്ജയ് മമ്മൂട്ടിയുടെ മകനായി വേഷമിട്ടു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 09:13:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/nilgiri-wild-elephant-attack-gudalur-death</link>
        <guid>https://nattuvartha.news/news/Regional/all/nilgiri-wild-elephant-attack-gudalur-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785574876_943112.jpg</url>
          <title>നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/nilgiri-wild-elephant-attack-gudalur-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഗൂഡല്ലൂർ: &lt;/strong&gt;നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ദേവാല മൂന്നാം ബ്ലോക്കിലെ തോട്ടം തൊഴിലാളി ബാലസുബ്രഹ്‌മണ്യൻ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.&lt;/p&gt;
&lt;p&gt;ഗൂഡല്ലൂർ കരിയ ഷോലയിലെ സ്വകാര്യ തേയിലത്തോട്ടത്തിൽവെച്ചാണ് ആക്രമണം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയവരാണ് ബാലസുബ്രഹ്‌മണ്യനെ കാട്ടാന ചവിട്ടിയത് കണ്ടത്. ഉടൻ പന്തല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-08-01 08:58:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം, വലിയ വാഹനങ്ങൾക്ക് വിലക്ക്</title>
        <link>https://nattuvartha.news/news/Regional/all/thamarassery-churam-traffic-restrictions-2026</link>
        <guid>https://nattuvartha.news/news/Regional/all/thamarassery-churam-traffic-restrictions-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785572797_471704.jpg</url>
          <title>താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം, വലിയ വാഹനങ്ങൾക്ക് വിലക്ക്</title>
          <link>https://nattuvartha.news/news/Regional/all/thamarassery-churam-traffic-restrictions-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, പാറകൾ അടർന്നുവീഴൽ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.&lt;/p&gt;
&lt;p&gt;താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയിലറുകൾ, ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരം അല്ലെങ്കിൽ നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങൾ, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾ എന്നിവയ്ക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താൽക്കാലികമായി വിലക്കിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അതേസമയം, കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, സിവിൽ ഡിഫൻസ്, പൊലീസ് വാഹനങ്ങൾ, അവശ്യദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. തുടർ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാഹനങ്ങൾ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റിൽ ആവശ്യമായ പൊലീസ് സേനയെ ഉടൻ വിന്യസിക്കാൻ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാര വാഹനങ്ങൾക്കും പ്രവേശനം പൂർണമായും തടയണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾ ശക്തമാക്കാൻ താമരശ്ശേരി ചുരത്തിൽ നിയോഗിച്ചിട്ടുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകൾക്കും നിർദേശം നൽകി. മണ്ണിടിച്ചിലോ മറ്റ് തടസ്സങ്ങളോ ഉണ്ടായാൽ ഉടൻ നീക്കം ചെയ്യുന്നതിനായി സെർച്ച് ആൻഡ് റെസ്‌ക്യൂ ഉപകരണങ്ങൾ, എക്സ്‌കവേറ്ററുകൾ, മരം മുറിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ പ്രധാന ഹെയർപിൻ വളവുകളിൽ, പ്രത്യേകിച്ച് ആറ് മുതൽ ഒമ്പത് വരെയുള്ള ഹെയർപിൻ വളവുകളിൽ സജ്ജമാക്കണം.പൊതുമരാമത്ത് ദേശീയപാത വിഭാഗം, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ഏകോപിപ്പിച്ച് ചുരം മേഖലയിൽ തുടർച്ചയായ പട്രോളിങ് നടത്താനും നിർദേശമുണ്ട്. നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട്-വയനാട് ജില്ലകൾക്കിടയിലെ അത്യാവശ്യമല്ലാത്ത യാത്രകൾ പൊതുജനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.&lt;/p&gt;]]></description>
        <pubDate>2026-08-01 08:23:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അതീവ ജാഗ്രതയിൽ സംസ്ഥാനം; കൂടുതൽ ജില്ലകൾക്ക് റെഡ് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/red-alert-due-to-heavy-rain-in-kerala-for-nine-districts</link>
        <guid>https://nattuvartha.news/news/Regional/all/red-alert-due-to-heavy-rain-in-kerala-for-nine-districts</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785571476_891068.jpg</url>
          <title>അതീവ ജാഗ്രതയിൽ സംസ്ഥാനം; കൂടുതൽ ജില്ലകൾക്ക് റെഡ് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/red-alert-due-to-heavy-rain-in-kerala-for-nine-districts</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കുപുറമെ പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസ‌ർകോട് ജില്ലകൾക്കാണ് റെ‍ഡ് അലർട്ട് നൽകിയിരിക്കുന്നത്. ഇന്ന് എല്ലാ ജില്ലകൾക്കും റെഡ്, ഓറഞ്ച് അലർട്ടുണ്ട്.അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യത പരിഗണിച്ചാണ് ചില ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ മുതൽ കൂടുതൽ മഴ ലഭിക്കുന്നതാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;strong&gt;ഓറഞ്ച് അലർട്ട്&lt;/strong&gt;&lt;/p&gt;
&lt;p&gt;01/08/2026: ത്രിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2026-08-01 08:01:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/4-year-old-boy-drowns</link>
        <guid>https://nattuvartha.news/news/Regional/all/4-year-old-boy-drowns</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785568830_331588.jpg</url>
          <title>മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/4-year-old-boy-drowns</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: മ&lt;/strong&gt;ലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ് അയ്മൻ.&lt;/p&gt;
&lt;p&gt;വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം അഞ്ചായി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 07:18:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പൂഞ്ഞാർ ഉരുൾപൊട്ടൽ;മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു</title>
        <link>https://nattuvartha.news/news/Regional/all/payyanithottam-landslide-poonjar</link>
        <guid>https://nattuvartha.news/news/Regional/all/payyanithottam-landslide-poonjar</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785568104_711510.jpg</url>
          <title>പൂഞ്ഞാർ ഉരുൾപൊട്ടൽ;മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു</title>
          <link>https://nattuvartha.news/news/Regional/all/payyanithottam-landslide-poonjar</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോട്ടയം: &lt;/strong&gt;പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പയ്യാനിത്തോട്ടത്തുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായത്.&lt;/p&gt;
&lt;p&gt;പുലർച്ചെ ഏഴ് മണിയോടെ മകൻ ജോസഫിന്റെ മൃതദേഹമാണ് ആദ്യം രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്. തുടർന്ന് കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകരുകയും കല്ലും മണ്ണും വന്ന് മൂടുകയും ചെയ്തത് രക്ഷാപ്രവർത്തനത്തെ വലിയ രീതിയിൽ വെല്ലുവിളിച്ചു.വീട് നിന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറുമൊരു മൺകൂന മാത്രമാണുള്ളത്. ഉരുൾപൊട്ടലിന്റെ ശക്തിയിൽ വീട് ഏകദേശം 10 മുതൽ 12 മീറ്റർ വരെ ദൂരത്തേക്ക് ഒലിച്ചുപോയിരുന്നു. അവിടെ ഒരു വീട് ഉണ്ടായിരുന്നു എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം പ്രദേശം നാമാവശേഷമായി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 07:04:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കൊല്ലപ്പെട്ട നിലയിൽ</title>
        <link>https://nattuvartha.news/news/Regional/all/youth-found-dead-marthandam-murder-investigation</link>
        <guid>https://nattuvartha.news/news/Regional/all/youth-found-dead-marthandam-murder-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785567492_745932.jpg</url>
          <title>നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കൊല്ലപ്പെട്ട നിലയിൽ</title>
          <link>https://nattuvartha.news/news/Regional/all/youth-found-dead-marthandam-murder-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചെങ്കവിള വെളിയങ്കോട്ടുകോണം സി.കെ. സദനത്തിൽ അതുൽ (29) നെയാണ് മാർത്താണ്ഡത്തിന് സമീപം കണ്ണക്കോട് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആറ്റിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കണ്ടെത്തിയ കണ്ണക്കോട് നിന്ന് നാല് കിലോമീറ്റർ അകലെ ചിതറാലിന് സമീപം അതുൽ ഉപയോഗിച്ചിരുന്ന ആൾട്ടോ കാർ കണ്ടെത്തി. മുൻവശത്തും പിൻവശത്തും നമ്പർ പ്ലേറ്റുകളില്ലാത്ത നിലയിലായിരുന്നു കാർ. ചില്ലുകൾ തകർന്ന നിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ.അതുൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം അതുലിന്റെ പേരിൽ എട്ട് കേസുകൾ നിലവിലുണ്ടായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 06:56:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എം.ഡി.എം.എ കേസ്; മുഖ്യ കണ്ണിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും</title>
        <link>https://nattuvartha.news/news/Regional/all/indication-that-one-of-the-main-masterminds-is-a-native-of-bathery-wayanad</link>
        <guid>https://nattuvartha.news/news/Regional/all/indication-that-one-of-the-main-masterminds-is-a-native-of-bathery-wayanad</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785566968_270754.jpg</url>
          <title>എം.ഡി.എം.എ കേസ്; മുഖ്യ കണ്ണിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും</title>
          <link>https://nattuvartha.news/news/Regional/all/indication-that-one-of-the-main-masterminds-is-a-native-of-bathery-wayanad</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര: &lt;/strong&gt;അധ്യാപികമാർ ഉൾപെട്ട ലഹരി ഇടപാട് കേസിൽ ഉറവിടം തേടിയുളള പൊലീസിന്‍റെ അന്വേഷണം ഊർജിതമാക്കി. കേസിലെ മുഖ്യ കണ്ണികളിലൊരാൾ വയനാട് ബത്തേരി സ്വദേശിയെന്നാണ് സൂചന. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോ ഷിബു(22)നെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപെടുവിക്കാനൊരുങ്ങുകയാണ്. ഇയാൾ സംസ്ഥാനംവിട്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഇതര സംസ്ഥാനളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുളള സാധ്യത കണക്കിലെടുത്താണ് ലുക്ക് സർക്കുലർ പുറപെടുവിക്കുന്നത്.&lt;/p&gt;
&lt;p&gt;അറസ്റ്റിലായ അധ്യാപികമാർ ഉൾപെട്ട പ്രതികളും ഷിന്‍റോയും തമ്മിലുള്ള ഇടപാടുകൾ സംബന്ധിച്ച് മുഴുവൻ വിവരങ്ങളും ശേഖരിച്ച് പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അറസ്റ്റിലായവർ കൈമാറിയ സന്ദേശങ്ങളും അക്കൗണ്ട് ഇടപാടുകളും വിലയിരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം ഷിന്‍റോ ഷിബുവുമായുള്ള ഇവരുടെ ബന്ധം കണ്ടെത്തിയത്.ജിജിൽ കുര്യാക്കോസിനാണ് അധ്യാപികമാർ പണം കൈമാറിയിരുന്നത്. ജിജില്‍ ഈ തുക ഷിന്റോയുടെ അക്കൗണ്ടിലേക്കു മാറ്റും.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 06:44:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
          </channel>
      </rss>