<?xml version="1.0" encoding="UTF-8"?>
      <rss version="2.0"
          xmlns:dc="http://purl.org/dc/elements/1.1/"
          xmlns:sy="http://purl.org/rss/1.0/modules/syndication/"
          xmlns:admin="http://webns.net/mvcb/"
          xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
          xmlns:content="http://purl.org/rss/1.0/modules/content/">
          <channel>
            <title>Regional News | Latest Malayalam News | Breaking News  - Category: Regional</title>
            <link>https://nattuvartha.news/rss/category/regional</link>
            <description>Regional News | Latest Malayalam News | Breaking News  - Category: Regional</description>
            <dc:language>mal</dc:language>
            <dc:creator></dc:creator>
            <dc:creator>Copyright © 2022 Beca Media &amp; Advertising - All Rights Reserved Near Govt: Hospital, Nut Street, Vadakara</dc:creator>
            
      <item>
        <title>കനത്ത മഴ ;പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
        <link>https://nattuvartha.news/news/Regional/all/rain-alert-pathanamthitta-kannur-schools-shut-tomorrow</link>
        <guid>https://nattuvartha.news/news/Regional/all/rain-alert-pathanamthitta-kannur-schools-shut-tomorrow</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785687305_831928.jpg</url>
          <title>കനത്ത മഴ ;പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
          <link>https://nattuvartha.news/news/Regional/all/rain-alert-pathanamthitta-kannur-schools-shut-tomorrow</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്റററുകൾ, പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോതമംഗലം, മുവാറ്റുപുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും വിദ്യാർഥികളുടെ സുരക്ഷയെ മുൻ നിർത്തി മേൽപ്പറഞ്ഞ താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-02 16:12:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഴക്കെടുതി: കുറ്റ്യാടി എം.എൽ.എ ക്യാമ്പ് ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു</title>
        <link>https://nattuvartha.news/news/Regional/all/flood-alert-controll-room-opened</link>
        <guid>https://nattuvartha.news/news/Regional/all/flood-alert-controll-room-opened</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785686998_163593.jpg</url>
          <title>മഴക്കെടുതി: കുറ്റ്യാടി എം.എൽ.എ ക്യാമ്പ് ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു</title>
          <link>https://nattuvartha.news/news/Regional/all/flood-alert-controll-room-opened</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആയഞ്ചേരി: &lt;/strong&gt;കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അടിയന്തര സഹായങ്ങൾക്കും വിവരങ്ങൾക്കും വേണ്ടി ആയഞ്ചേരിയിലുള്ള എം.എൽ.എ ക്യാമ്പ് ഓഫീസിൽ കൺട്രോൾ റൂം തുറന്നതായി കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല അറിയിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;പൊതുജനങ്ങൾ വ്യാജ വാർത്തകളും ഊഹാപോഹങ്ങളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക നിർദേശങ്ങൾ മാത്രം പാലിച്ചു ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കക്കയം ഡാമിന്റെ പരാമാവധി ജല സംഭര ശേഷി കഴിഞ്ഞതിനാൽ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരുന്നതായും പാറക്കൽ അബ്ദുല്ല  എം.എൽ.എ അറിയിച്ചു.അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി കൺട്രോൾ റൂമിലെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;മൊബൈൽ: +91 90725 91779&lt;/p&gt;
&lt;p&gt;ഫോൺ:0496-2591779&lt;/p&gt;]]></description>
        <pubDate>2026-08-02 16:08:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പുണെയിൽ മൂന്നംഗ മലയാളികുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി</title>
        <link>https://nattuvartha.news/news/Regional/all/malayali-family-found-dead-pune</link>
        <guid>https://nattuvartha.news/news/Regional/all/malayali-family-found-dead-pune</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785678662_312981.jpg</url>
          <title>പുണെയിൽ മൂന്നംഗ മലയാളികുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി</title>
          <link>https://nattuvartha.news/news/Regional/all/malayali-family-found-dead-pune</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പുണെ:&lt;/strong&gt; പുണെയിലെ പിംപ്രിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശിയായ വിനോദ് പിള്ള (50), ഭാര്യ സിർജ പിള്ള (45), മകൾ പൂർണിമ പിള്ള (19) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഓൺലൈൻ വഴി വാങ്ങിയ രാസവസ്തു വീടിനുള്ളിൽ കത്തിച്ച് അതിന്റെ വിഷപ്പുക ശ്വസിച്ചാണ് ഇവർ ജീവനൊടുക്കിയതെന്ന്  പോലീസ് പറഞ്ഞു. വീടിനുള്ളിൽനിന്ന് രാസവസ്തു സൂക്ഷിച്ചിരുന്ന പാത്രവും ആത്മഹത്യാക്കുറിപ്പും സന്ത് തുക്കാറാം നഗർ പോലീസ് കണ്ടെടുത്തിട്ടുണ്ട്.&lt;/p&gt;
&lt;p&gt;വിനോദിൻ്റെ ഭാര്യ സിർജ സമീപത്തെ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച ഇവർ ജോലിക്കെത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരണവിവരം പുറത്തുവന്നത്.പരിശോധനയിൽ വിനോദിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സിർജയെയും മകൾ പൂർണിമയെയും ഉടൻ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല&lt;/p&gt;]]></description>
        <pubDate>2026-08-02 13:44:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
        <link>https://nattuvartha.news/news/Regional/all/holiday-educational-institutions-heavy-rain-kozhikode</link>
        <guid>https://nattuvartha.news/news/Regional/all/holiday-educational-institutions-heavy-rain-kozhikode</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785677922_483458.jpg</url>
          <title>കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
          <link>https://nattuvartha.news/news/Regional/all/holiday-educational-institutions-heavy-rain-kozhikode</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട് &lt;/strong&gt;:  ജില്ലയിലെ മലയോര  മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 03/08/2026 ( തിങ്കൾ ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.( ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).&lt;/p&gt;]]></description>
        <pubDate>2026-08-02 13:34:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാപ്പാട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/two-year-old-boy-drowned-to-death</link>
        <guid>https://nattuvartha.news/news/Regional/all/two-year-old-boy-drowned-to-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785657290_351974.jpg</url>
          <title>കാപ്പാട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/two-year-old-boy-drowned-to-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊയിലാണ്ടി&lt;/strong&gt;: കനത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടില്‍ നൗഷാദിന്റെ മകന്‍ മാസിന്‍ നൗഷാദ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.&lt;/p&gt;
&lt;p&gt;കനത്ത മഴയില്‍ റോഡില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീട്ടുമുറ്റത്ത് കെട്ടിനിന്നിരുന്നു. ഈ സമയം കുട്ടി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.&lt;/p&gt;
&lt;p&gt;ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെ മരിക്കുകയായിരുന്നു.മാതാവ്: ഷംനത്ത്. സഹോദരങ്ങള്‍: മിന്‍ഹാദ് (പത്താം ക്ലാസ്, തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), മെഹറിന്‍ (രണ്ടാം ക്ലാസ്, കാപ്പാട് അലിഫ് സ്‌കൂള്‍).&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-02 07:52:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/student-dies-after-falling-into-water</link>
        <guid>https://nattuvartha.news/news/Regional/all/student-dies-after-falling-into-water</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785641727_493925.jpg</url>
          <title>കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/student-dies-after-falling-into-water</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോട്ടയം: &lt;/strong&gt;വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്‍റെ മകനും ഞാലിയാകുഴി എം.ജി.എം സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ മിലന്‍ കെ. ഷിജു (11) ആണ് മരിച്ചത്. വീടിന് സമീപം ജല്‍ജീവന്‍ മിഷന്‍റെ വാട്ടര്‍ ടാങ്കിന് വേണ്ടി കുഴിയെടുത്ത വെള്ളക്കെട്ടില്‍ വീണാ‍യിരുന്നു അപകടം.സഹോദരിയോടൊപ്പം കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് കുട്ടി വെള്ളക്കെട്ടിൽ താഴ്ന്ന് പോയെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ജില്ലയിൽ രണ്ടു പേർ മരിച്ചിട്ടുണ്ട്. ജില്ലയിൽ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-02 03:31:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അതിശക്തമായ മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/heavy-rains-batter-kerala-orange-alert-in-12-districts-8-deaths-reported-amid-landslides-and-flooding</link>
        <guid>https://nattuvartha.news/news/Regional/all/heavy-rains-batter-kerala-orange-alert-in-12-districts-8-deaths-reported-amid-landslides-and-flooding</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785641086_435567.jpg</url>
          <title>അതിശക്തമായ മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/heavy-rains-batter-kerala-orange-alert-in-12-districts-8-deaths-reported-amid-landslides-and-flooding</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം &lt;/strong&gt;: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലുമുള്ളവർ കർശന കരുതൽ എടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;
&lt;p&gt;അതിതീവ്ര മഴയെത്തുടർന്നുണ്ടായ വിവിധ ദുരന്തങ്ങളിൽ സംസ്ഥാനത്ത് എട്ട് പേർ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളിൽ രാത്രി പെയ്ത ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്.&lt;/p&gt;]]></description>
        <pubDate>2026-08-02 03:22:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മലപ്പുറത്ത് തോട്ടിൽ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/two-and-a-half-year-old-boy-drowned-to-death</link>
        <guid>https://nattuvartha.news/news/Regional/all/two-and-a-half-year-old-boy-drowned-to-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785589597_446843.jpg</url>
          <title>മലപ്പുറത്ത് തോട്ടിൽ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/two-and-a-half-year-old-boy-drowned-to-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. കണ്ണമംഗലം സ്വദേശി നൊട്ടന്‍വീട്ടില്‍ അബ്ദുല്‍ മുനീര്‍-തസ്ലീമ ഭാനു ദമ്പതികളുടെ മകന്‍ അബ്ദുല്‍ മുഹയിന്‍ ആണ് മരിച്ചത്.&lt;/p&gt;
&lt;p&gt;സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കുട്ടികളാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കില്‍പ്പെട്ട് നാലുവയസുകാരന്‍ മരിച്ചിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 13:05:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴ ;നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു</title>
        <link>https://nattuvartha.news/news/Regional/all/set-exam-postponed-due-to-heavy-rain</link>
        <guid>https://nattuvartha.news/news/Regional/all/set-exam-postponed-due-to-heavy-rain</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785589151_263985.jpg</url>
          <title>കനത്ത മഴ ;നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു</title>
          <link>https://nattuvartha.news/news/Regional/all/set-exam-postponed-due-to-heavy-rain</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന (സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ) സെറ്റ് പരീക്ഷ മാറ്റിവെച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ജാഗ്രതാ നിർദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി.&lt;/p&gt;
&lt;p&gt;പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 12:56:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴ; കണ്ണൂരിൽ ബോയ്സ്ടൗൺ-പാൽചുരം റോഡിൽ രാത്രിയാത്രാ നിരോധനം</title>
        <link>https://nattuvartha.news/news/Regional/all/boystown-palchuram-road-closure-red-alert</link>
        <guid>https://nattuvartha.news/news/Regional/all/boystown-palchuram-road-closure-red-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785578977_719874.jpg</url>
          <title>കനത്ത മഴ; കണ്ണൂരിൽ ബോയ്സ്ടൗൺ-പാൽചുരം റോഡിൽ രാത്രിയാത്രാ നിരോധനം</title>
          <link>https://nattuvartha.news/news/Regional/all/boystown-palchuram-road-closure-red-alert</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ – പാൽചുരം റോഡിൽ ഞായറാഴ്ച രാവിലെ ആറുമണിവരെ ഗതാഗത നിരോധനം. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമുള്ള അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം.&amp;nbsp;&lt;/p&gt;
&lt;p&gt;നാളെ രാവിലെ 6 മണിവരെ രാത്രിയാത്രാ നിരോധനമേർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്നും നിർദേശിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 10:07:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി ;മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യും</title>
        <link>https://nattuvartha.news/news/Regional/all/kerala-rain-relief-updates-2026</link>
        <guid>https://nattuvartha.news/news/Regional/all/kerala-rain-relief-updates-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785578330_635075.jpg</url>
          <title>മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി ;മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യും</title>
          <link>https://nattuvartha.news/news/Regional/all/kerala-rain-relief-updates-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ ക്യാമ്പുചെയ്ത് ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.&lt;/p&gt;
&lt;p&gt;തിരുവനന്തപുരത്ത് സി.പി. ജോണും പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എ.മാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാനുള്ള നിർദേശവും നൽകി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 09:56:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/nilgiri-wild-elephant-attack-gudalur-death</link>
        <guid>https://nattuvartha.news/news/Regional/all/nilgiri-wild-elephant-attack-gudalur-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785574876_943112.jpg</url>
          <title>നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/nilgiri-wild-elephant-attack-gudalur-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഗൂഡല്ലൂർ: &lt;/strong&gt;നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ദേവാല മൂന്നാം ബ്ലോക്കിലെ തോട്ടം തൊഴിലാളി ബാലസുബ്രഹ്‌മണ്യൻ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.&lt;/p&gt;
&lt;p&gt;ഗൂഡല്ലൂർ കരിയ ഷോലയിലെ സ്വകാര്യ തേയിലത്തോട്ടത്തിൽവെച്ചാണ് ആക്രമണം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയവരാണ് ബാലസുബ്രഹ്‌മണ്യനെ കാട്ടാന ചവിട്ടിയത് കണ്ടത്. ഉടൻ പന്തല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-08-01 08:58:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം, വലിയ വാഹനങ്ങൾക്ക് വിലക്ക്</title>
        <link>https://nattuvartha.news/news/Regional/all/thamarassery-churam-traffic-restrictions-2026</link>
        <guid>https://nattuvartha.news/news/Regional/all/thamarassery-churam-traffic-restrictions-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785572797_471704.jpg</url>
          <title>താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം, വലിയ വാഹനങ്ങൾക്ക് വിലക്ക്</title>
          <link>https://nattuvartha.news/news/Regional/all/thamarassery-churam-traffic-restrictions-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, പാറകൾ അടർന്നുവീഴൽ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.&lt;/p&gt;
&lt;p&gt;താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയിലറുകൾ, ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരം അല്ലെങ്കിൽ നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങൾ, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾ എന്നിവയ്ക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താൽക്കാലികമായി വിലക്കിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അതേസമയം, കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, സിവിൽ ഡിഫൻസ്, പൊലീസ് വാഹനങ്ങൾ, അവശ്യദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. തുടർ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാഹനങ്ങൾ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റിൽ ആവശ്യമായ പൊലീസ് സേനയെ ഉടൻ വിന്യസിക്കാൻ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാര വാഹനങ്ങൾക്കും പ്രവേശനം പൂർണമായും തടയണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾ ശക്തമാക്കാൻ താമരശ്ശേരി ചുരത്തിൽ നിയോഗിച്ചിട്ടുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകൾക്കും നിർദേശം നൽകി. മണ്ണിടിച്ചിലോ മറ്റ് തടസ്സങ്ങളോ ഉണ്ടായാൽ ഉടൻ നീക്കം ചെയ്യുന്നതിനായി സെർച്ച് ആൻഡ് റെസ്‌ക്യൂ ഉപകരണങ്ങൾ, എക്സ്‌കവേറ്ററുകൾ, മരം മുറിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ പ്രധാന ഹെയർപിൻ വളവുകളിൽ, പ്രത്യേകിച്ച് ആറ് മുതൽ ഒമ്പത് വരെയുള്ള ഹെയർപിൻ വളവുകളിൽ സജ്ജമാക്കണം.പൊതുമരാമത്ത് ദേശീയപാത വിഭാഗം, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ഏകോപിപ്പിച്ച് ചുരം മേഖലയിൽ തുടർച്ചയായ പട്രോളിങ് നടത്താനും നിർദേശമുണ്ട്. നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട്-വയനാട് ജില്ലകൾക്കിടയിലെ അത്യാവശ്യമല്ലാത്ത യാത്രകൾ പൊതുജനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.&lt;/p&gt;]]></description>
        <pubDate>2026-08-01 08:23:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അതീവ ജാഗ്രതയിൽ സംസ്ഥാനം; കൂടുതൽ ജില്ലകൾക്ക് റെഡ് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/red-alert-due-to-heavy-rain-in-kerala-for-nine-districts</link>
        <guid>https://nattuvartha.news/news/Regional/all/red-alert-due-to-heavy-rain-in-kerala-for-nine-districts</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785571476_891068.jpg</url>
          <title>അതീവ ജാഗ്രതയിൽ സംസ്ഥാനം; കൂടുതൽ ജില്ലകൾക്ക് റെഡ് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/red-alert-due-to-heavy-rain-in-kerala-for-nine-districts</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കുപുറമെ പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസ‌ർകോട് ജില്ലകൾക്കാണ് റെ‍ഡ് അലർട്ട് നൽകിയിരിക്കുന്നത്. ഇന്ന് എല്ലാ ജില്ലകൾക്കും റെഡ്, ഓറഞ്ച് അലർട്ടുണ്ട്.അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യത പരിഗണിച്ചാണ് ചില ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ മുതൽ കൂടുതൽ മഴ ലഭിക്കുന്നതാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;strong&gt;ഓറഞ്ച് അലർട്ട്&lt;/strong&gt;&lt;/p&gt;
&lt;p&gt;01/08/2026: ത്രിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2026-08-01 08:01:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/4-year-old-boy-drowns</link>
        <guid>https://nattuvartha.news/news/Regional/all/4-year-old-boy-drowns</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785568830_331588.jpg</url>
          <title>മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/4-year-old-boy-drowns</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: മ&lt;/strong&gt;ലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ് അയ്മൻ.&lt;/p&gt;
&lt;p&gt;വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം അഞ്ചായി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 07:18:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പൂഞ്ഞാർ ഉരുൾപൊട്ടൽ;മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു</title>
        <link>https://nattuvartha.news/news/Regional/all/payyanithottam-landslide-poonjar</link>
        <guid>https://nattuvartha.news/news/Regional/all/payyanithottam-landslide-poonjar</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785568104_711510.jpg</url>
          <title>പൂഞ്ഞാർ ഉരുൾപൊട്ടൽ;മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു</title>
          <link>https://nattuvartha.news/news/Regional/all/payyanithottam-landslide-poonjar</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോട്ടയം: &lt;/strong&gt;പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പയ്യാനിത്തോട്ടത്തുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായത്.&lt;/p&gt;
&lt;p&gt;പുലർച്ചെ ഏഴ് മണിയോടെ മകൻ ജോസഫിന്റെ മൃതദേഹമാണ് ആദ്യം രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്. തുടർന്ന് കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകരുകയും കല്ലും മണ്ണും വന്ന് മൂടുകയും ചെയ്തത് രക്ഷാപ്രവർത്തനത്തെ വലിയ രീതിയിൽ വെല്ലുവിളിച്ചു.വീട് നിന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറുമൊരു മൺകൂന മാത്രമാണുള്ളത്. ഉരുൾപൊട്ടലിന്റെ ശക്തിയിൽ വീട് ഏകദേശം 10 മുതൽ 12 മീറ്റർ വരെ ദൂരത്തേക്ക് ഒലിച്ചുപോയിരുന്നു. അവിടെ ഒരു വീട് ഉണ്ടായിരുന്നു എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം പ്രദേശം നാമാവശേഷമായി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 07:04:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കൊല്ലപ്പെട്ട നിലയിൽ</title>
        <link>https://nattuvartha.news/news/Regional/all/youth-found-dead-marthandam-murder-investigation</link>
        <guid>https://nattuvartha.news/news/Regional/all/youth-found-dead-marthandam-murder-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785567492_745932.jpg</url>
          <title>നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കൊല്ലപ്പെട്ട നിലയിൽ</title>
          <link>https://nattuvartha.news/news/Regional/all/youth-found-dead-marthandam-murder-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചെങ്കവിള വെളിയങ്കോട്ടുകോണം സി.കെ. സദനത്തിൽ അതുൽ (29) നെയാണ് മാർത്താണ്ഡത്തിന് സമീപം കണ്ണക്കോട് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.&lt;/p&gt;
&lt;p&gt;മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആറ്റിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കണ്ടെത്തിയ കണ്ണക്കോട് നിന്ന് നാല് കിലോമീറ്റർ അകലെ ചിതറാലിന് സമീപം അതുൽ ഉപയോഗിച്ചിരുന്ന ആൾട്ടോ കാർ കണ്ടെത്തി. മുൻവശത്തും പിൻവശത്തും നമ്പർ പ്ലേറ്റുകളില്ലാത്ത നിലയിലായിരുന്നു കാർ. ചില്ലുകൾ തകർന്ന നിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ.അതുൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം അതുലിന്റെ പേരിൽ എട്ട് കേസുകൾ നിലവിലുണ്ടായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-08-01 06:56:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എം.ഡി.എം.എ കേസ്; മുഖ്യ കണ്ണിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും</title>
        <link>https://nattuvartha.news/news/Regional/all/indication-that-one-of-the-main-masterminds-is-a-native-of-bathery-wayanad</link>
        <guid>https://nattuvartha.news/news/Regional/all/indication-that-one-of-the-main-masterminds-is-a-native-of-bathery-wayanad</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785566968_270754.jpg</url>
          <title>എം.ഡി.എം.എ കേസ്; മുഖ്യ കണ്ണിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും</title>
          <link>https://nattuvartha.news/news/Regional/all/indication-that-one-of-the-main-masterminds-is-a-native-of-bathery-wayanad</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര: &lt;/strong&gt;അധ്യാപികമാർ ഉൾപെട്ട ലഹരി ഇടപാട് കേസിൽ ഉറവിടം തേടിയുളള പൊലീസിന്‍റെ അന്വേഷണം ഊർജിതമാക്കി. കേസിലെ മുഖ്യ കണ്ണികളിലൊരാൾ വയനാട് ബത്തേരി സ്വദേശിയെന്നാണ് സൂചന. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോ ഷിബു(22)നെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപെടുവിക്കാനൊരുങ്ങുകയാണ്. ഇയാൾ സംസ്ഥാനംവിട്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഇതര സംസ്ഥാനളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുളള സാധ്യത കണക്കിലെടുത്താണ് ലുക്ക് സർക്കുലർ പുറപെടുവിക്കുന്നത്.&lt;/p&gt;
&lt;p&gt;അറസ്റ്റിലായ അധ്യാപികമാർ ഉൾപെട്ട പ്രതികളും ഷിന്‍റോയും തമ്മിലുള്ള ഇടപാടുകൾ സംബന്ധിച്ച് മുഴുവൻ വിവരങ്ങളും ശേഖരിച്ച് പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അറസ്റ്റിലായവർ കൈമാറിയ സന്ദേശങ്ങളും അക്കൗണ്ട് ഇടപാടുകളും വിലയിരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം ഷിന്‍റോ ഷിബുവുമായുള്ള ഇവരുടെ ബന്ധം കണ്ടെത്തിയത്.ജിജിൽ കുര്യാക്കോസിനാണ് അധ്യാപികമാർ പണം കൈമാറിയിരുന്നത്. ജിജില്‍ ഈ തുക ഷിന്റോയുടെ അക്കൗണ്ടിലേക്കു മാറ്റും.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 06:44:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൂടത്തായി കേസ് പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് പുതിയ ലുക്കില്‍</title>
        <link>https://nattuvartha.news/news/Regional/all/jolly-joseph-arrived-at-the-court-sporting-a-new-look</link>
        <guid>https://nattuvartha.news/news/Regional/all/jolly-joseph-arrived-at-the-court-sporting-a-new-look</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785563609_123198.jpg</url>
          <title>കൂടത്തായി കേസ് പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് പുതിയ ലുക്കില്‍</title>
          <link>https://nattuvartha.news/news/Regional/all/jolly-joseph-arrived-at-the-court-sporting-a-new-look</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട് :&lt;/strong&gt; കൂടത്തായി കേസിലെ പ്രതി ജോളി ജോസഫ് ഇന്ന് കോടതിയിലെത്തിയത് ജീന്‍സും ടോപ്പുമണിഞ്ഞ് പുതിയ ലുക്കില്‍. ജീന്‍സും ടോപ്പും ധരിച്ചാണ് ജോളി മാറാട് പ്രത്യേക കോടതിയില്‍ എത്തിയത്. ജോളിയുടെ പുതിയ വേഷം കണ്ടതോടെ ഇവരെ കാണാന്‍ ആളുകള്‍ കൂടി. പിന്നാലെ പൊലീസ് ഇവരെ കോടതിക്ക് അകത്തേക്ക് മാറ്റി. സ്പൈറല്‍ ബൈന്‍ഡ് ചെയ്ത ഒരുകെട്ട് പേപ്പറുകളും ജോളിയുടെ കൈയിലുണ്ടായിരുന്നു.&lt;/p&gt;
&lt;p&gt;അതിനിടെ, കോഴിക്കോട് സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തിയത് വാര്‍ത്തയായിരുന്നു. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്.&lt;/p&gt;]]></description>
        <pubDate>2026-08-01 05:50:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അവധി പ്രഖ്യാപനം വൈകിയതോടെ ജില്ലാ കളക്‌ടർമാർക്കെതിരെ വിമർശനങ്ങൾ</title>
        <link>https://nattuvartha.news/news/Regional/all/rain-holiday-criticism-on-district-collectors-facebook-posts</link>
        <guid>https://nattuvartha.news/news/Regional/all/rain-holiday-criticism-on-district-collectors-facebook-posts</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785562438_733329.jpg</url>
          <title>അവധി പ്രഖ്യാപനം വൈകിയതോടെ ജില്ലാ കളക്‌ടർമാർക്കെതിരെ വിമർശനങ്ങൾ</title>
          <link>https://nattuvartha.news/news/Regional/all/rain-holiday-criticism-on-district-collectors-facebook-posts</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; മഴ കനത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ  ഒമ്പത് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. പല ജില്ലകളിലും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപനം വൈകിയതോടെ ജില്ലാ കളക്‌ടർമാർക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചത്. രാവിലെ ആറരയോടെയാണ് മലപ്പുറം ജില്ലാ കളക്‌ടറുടെ ഫേസ്‌ബുക്ക് പേജിൽ അറിയിപ്പ് വന്നത്. കോഴിക്കോട് ജില്ലാ കളക്‌ടർ ഏഴ് മണിക്ക് ശേഷമാണ് അറിയിപ്പ് പോസ്റ്റിട്ടത്. അതിനും ശേഷമാണ് കണ്ണൂർ ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചത്. ഇവരുടെയെല്ലാം ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ രൂക്ഷമായ വിമർശനം ഉയരുകയാണ്.കമന്റുകൾ കൂടിയതോടെ കോഴിക്കോട് ജില്ലാ കളക്‌ടർ കമന്റ് ബോക്‌സ് ഓഫ് ആക്കിയിരിക്കുകയാണ്.&lt;/p&gt;]]></description>
        <pubDate>2026-08-01 05:32:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴയും വെള്ളപ്പൊക്കവും:കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി</title>
        <link>https://nattuvartha.news/news/Regional/all/malabar-river-festival-kayaking-championship-events-cancelled-due-to-rising-water-levels-in-mukkam</link>
        <guid>https://nattuvartha.news/news/Regional/all/malabar-river-festival-kayaking-championship-events-cancelled-due-to-rising-water-levels-in-mukkam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785562094_926938.jpg</url>
          <title>കനത്ത മഴയും വെള്ളപ്പൊക്കവും:കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി</title>
          <link>https://nattuvartha.news/news/Regional/all/malabar-river-festival-kayaking-championship-events-cancelled-due-to-rising-water-levels-in-mukkam</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മുക്കം&lt;/strong&gt;: കനത്ത മഴയില്‍ ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിൻ്റെ ശനിയാഴ്ചത്തെ മത്സരങ്ങൾ റദ്ദാക്കി.&amp;nbsp;&lt;/p&gt;
&lt;p&gt;അധികൃതരുടെ നിർദേശപ്രകാരം കയാക്കിംഗ് താരങ്ങളെയും കയാക്കിങ് ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.പുലിക്കയത്തുനിന്ന് കയാക്കി സെന്ററിന്റെ ഭാഗത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന് നിർദേശമുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-08-01 05:26:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളംമറിഞ്ഞു,​ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി</title>
        <link>https://nattuvartha.news/news/Regional/all/muthalappozhi-boat-accident-2-fishermen-missing</link>
        <guid>https://nattuvartha.news/news/Regional/all/muthalappozhi-boat-accident-2-fishermen-missing</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785561098_150104.jpg</url>
          <title>മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളംമറിഞ്ഞു,​ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി</title>
          <link>https://nattuvartha.news/news/Regional/all/muthalappozhi-boat-accident-2-fishermen-missing</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം &lt;/strong&gt;:​ ​ മു​ത​ല​പ്പൊ​ഴി​യി​ൽ​ ​ശ​ക്ത​മാ​യ​ ​തി​ര​യി​ൽ​പ്പെ​ട്ട്,​വ​ള്ള​ത്തി​ൽ​ ​നി​ന്ന് ​തെ​റി​ച്ച് ​ക​ട​ലി​ൽ​ ​വീ​ണ് ​ര​ണ്ട് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ ​കാ​ണാ​താ​യി.​ഇ​ന്ന​ലെ​ ​രാ​ത്രി​യി​ൽ​ ​അ​ഴി​മു​ഖ​ത്താ​യി​രു​ന്നു​ ​സം​ഭ​വം.​ ​അ​ഞ്ചു​തെ​ങ്ങ് ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​ഞ്ചു​പേ​രാ​ണ് ​വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.&lt;/p&gt;
&lt;p&gt;കാ​ണാ​താ​യ​ ​ര​ണ്ടു​പേ​ർ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​തെ​ര​ച്ചി​ൽ​ ​ന​ട​ക്കു​ക​യാ​ണ്.​മ​റൈ​ൻ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റും​ ​കോ​സ്റ്റ​ൽ​ ​പൊ​ലീ​സും​ ​ഫി​ഷ​റീ​സ് ​വാ​ർ​ഡ​ന്മാ​രും​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​സം​യു​ക്ത​മാ​യി​ട്ടാ​ണ് ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തു​ന്ന​ത്.​&lt;/p&gt;]]></description>
        <pubDate>2026-08-01 05:09:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഴക്കെടുതി; ഏത് സാഹചര്യം നേരിടാനും സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി</title>
        <link>https://nattuvartha.news/news/Regional/all/kerala-heavy-rain-red-alert-landslides-update</link>
        <guid>https://nattuvartha.news/news/Regional/all/kerala-heavy-rain-red-alert-landslides-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785560732_326628.jpg</url>
          <title>മഴക്കെടുതി; ഏത് സാഹചര്യം നേരിടാനും സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി</title>
          <link>https://nattuvartha.news/news/Regional/all/kerala-heavy-rain-red-alert-landslides-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt;സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.&lt;/p&gt;
&lt;p&gt;ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. 11 മണിക്ക് ജില്ല കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, പൊലീസ് ഉൾപ്പെടെയുള്ളവർ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.&lt;/p&gt;
&lt;p&gt;സംസ്ഥാനത്തെ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു പേർ മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്. വിവിധ പ്രദേശങ്ങളിൽ ഗതാഗതം സ്തംഭിക്കുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാത, കുട്ടിക്കാനം- മുണ്ടക്കയം റോഡ്, ആലുവ- മൂന്നാർ റോഡ്, കെകെ റോഡ് തുടങ്ങി പ്രധാന പാതകളിലെല്ലാം മണ്ണിടിഞ്ഞ് ഗതാഗത തടസ്സം രൂപപ്പെട്ടിരിക്കുകയാണ്. റാന്നി വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളിൽ ഉൾപ്പെടെ അതിതീവ്ര മഴ തുടരുകയാണ്. കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ജലനിരപ്പ് ആശങ്കയുയർത്തി ഉയരുകയാണ്. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിനു മുകളിൽ വെള്ളം കയറി. മേഖലയിൽ മഴ ശക്തമായി തുടരുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ മേഖലകളിലും മഴ ശക്തമാണ്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ആശങ്ക ഉയർത്തി മഴ തുടരുകയാണ്.&lt;/p&gt;]]></description>
        <pubDate>2026-08-01 05:01:55</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഈങ്ങാപ്പുഴ ദേശീയപാതയിൽ വെള്ളം കയറി; താമരശ്ശേരി ചുരത്തിലൂടെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം</title>
        <link>https://nattuvartha.news/news/Regional/all/travel-through-thamarassery-pass-should-be-avoided</link>
        <guid>https://nattuvartha.news/news/Regional/all/travel-through-thamarassery-pass-should-be-avoided</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785559497_829948.jpg</url>
          <title>ഈങ്ങാപ്പുഴ ദേശീയപാതയിൽ വെള്ളം കയറി; താമരശ്ശേരി ചുരത്തിലൂടെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം</title>
          <link>https://nattuvartha.news/news/Regional/all/travel-through-thamarassery-pass-should-be-avoided</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൽപറ്റ: &lt;/strong&gt;കനത്ത മഴയിൽ ഈങ്ങാപ്പുഴ അങ്ങാടിയിലും ദേശീയ പാതയിലും വെള്ളം കയറി. ഗതാഗതം പൂർണമായും നിലച്ചു. വയനാട് ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.&lt;/p&gt;
&lt;p&gt;വൈത്തിരി, ലക്കിടി മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴ പെയ്തതിനാൽ ജില്ലയിൽനിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവിസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കലക്ടർ അറിയിച്ചു. ഭാരവാഹനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകും.&lt;/p&gt;]]></description>
        <pubDate>2026-08-01 04:43:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മാവൂർ റോഡിൽ യുവാവ് കുത്തേറ്റു മരിച്ചു; പ്രതിക്കായി അന്വേഷണം</title>
        <link>https://nattuvartha.news/news/Regional/all/young-man-stabbed-to-death-on-mavoor-road</link>
        <guid>https://nattuvartha.news/news/Regional/all/young-man-stabbed-to-death-on-mavoor-road</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785555451_184826.jpg</url>
          <title>മാവൂർ റോഡിൽ യുവാവ് കുത്തേറ്റു മരിച്ചു; പ്രതിക്കായി അന്വേഷണം</title>
          <link>https://nattuvartha.news/news/Regional/all/young-man-stabbed-to-death-on-mavoor-road</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;മാവൂർ റോഡിൽ ബാറിന് സമീപമുണ്ടായ തർക്കത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. നടുവട്ടം സ്വദേശി ആദിൽ റഷീദ് ആണ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെയാണ് സംഭവം. വാക്കുതർക്കത്തിനിടയിൽ സാരമായി പരിക്കേറ്റ ആദിലിനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.&amp;nbsp;&lt;/p&gt;
&lt;p&gt;കൃത്യം നടത്തിയ ശേഷം അക്രമി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുത്തിയ വ്യക്തിയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. മൃതദേഹം നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്&lt;/p&gt;]]></description>
        <pubDate>2026-08-01 03:34:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴയും മണ്ണിടിച്ചിലും; പൊൻമുടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു</title>
        <link>https://nattuvartha.news/news/Regional/all/heavy-rain-kerala-tourist-places-closed</link>
        <guid>https://nattuvartha.news/news/Regional/all/heavy-rain-kerala-tourist-places-closed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785555073_632404.jpg</url>
          <title>കനത്ത മഴയും മണ്ണിടിച്ചിലും; പൊൻമുടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു</title>
          <link>https://nattuvartha.news/news/Regional/all/heavy-rain-kerala-tourist-places-closed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ഇന്നലെ രാത്രി പെയ്‌ത ശക്തമായ മഴയെത്തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രവും അടച്ചു. കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. ഇന്ന് പുലർച്ചെയാകാം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം.&amp;nbsp;&lt;/p&gt;
&lt;p&gt;പ്രദേശത്ത് ​ഗതാ​ഗതം തടസപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്നും ഫയർഫോഴ്‌സും പുറപ്പെട്ടിട്ടുണ്ട്.നെല്ലിയാമ്പതിയും അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും വിനോദ സഞ്ചാരികൾക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നടപടി. കനത്ത മഴയെത്തുടര്‍ന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചു. ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല.&lt;/p&gt;]]></description>
        <pubDate>2026-08-01 03:29:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി</title>
        <link>https://nattuvartha.news/news/Regional/all/kerala-rain-heavy-rainfall-school-holiday</link>
        <guid>https://nattuvartha.news/news/Regional/all/kerala-rain-heavy-rainfall-school-holiday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785554696_626516.jpg</url>
          <title>കനത്ത മഴ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി</title>
          <link>https://nattuvartha.news/news/Regional/all/kerala-rain-heavy-rainfall-school-holiday</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കനത്ത മഴയെ തുടർന്ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്,കോഴിക്കോട്, മലപ്പുറം,ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.&lt;/p&gt;
&lt;p&gt;ആറ് ജില്ലകളിൽ അടുത്ത 3 മണിക്കൂർ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെ‍ഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.&lt;/p&gt;
&lt;p&gt;മഴ രൂക്ഷമാകുന്നതിനിടെ ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലുണ്ടായി. കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടി നിരവധി വീടുകളിൽ വെള്ളം കയറി&lt;/p&gt;]]></description>
        <pubDate>2026-08-01 03:22:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടി; മൂന്ന് മരണം</title>
        <link>https://nattuvartha.news/news/Regional/all/landslide-heavy-rain</link>
        <guid>https://nattuvartha.news/news/Regional/all/landslide-heavy-rain</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785554335_816538.jpg</url>
          <title>സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടി; മൂന്ന് മരണം</title>
          <link>https://nattuvartha.news/news/Regional/all/landslide-heavy-rain</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട&lt;/strong&gt;: സംസ്ഥാനത്ത് ഇന്നലെ മുതൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൽപൊട്ടി. തൊടുപുഴയ്ക്ക് സമീപം രണ്ടിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. മുട്ടം ചള്ളാവയലിലും അടൂർ മലയിലും ഉരുൾപൊട്ടിയെന്നാണ് പ്രാഥമിക വിവരം.&lt;/p&gt;
&lt;p&gt;&amp;nbsp;പൂഞ്ഞാർ പയ്യനിത്തോട്ടത്തിലും പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടലുണ്ടായി.കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട്ടമ്മ മരിച്ചു. മഷിക്കല്ലേൽ രവി നാരയണന്റെ ഭാര്യ സുമതിയാണ് മരിച്ചത്. ഇവരുടെ മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് പ്രഭാകരൻ നായർ (72) എന്നയാൾ മരിച്ചു. കോട്ടയത്ത് പൂഞ്ഞാറിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു കുടുംബത്തെ കാണാതായതായി വിവരമുണ്ട്. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വിവിധയിടങ്ങളിലായി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.സംസ്ഥാനത്തെ പല പ്രധാന വഴികളിലും വെള്ളം കയറിയും മണ്ണിടിഞ്ഞും ഗതാഗതം സ്‌തംഭിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 03:17:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 200 രൂപ കുറച്ചു</title>
        <link>https://nattuvartha.news/news/Regional/all/commercial-lpg-price-cut</link>
        <guid>https://nattuvartha.news/news/Regional/all/commercial-lpg-price-cut</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785553926_377681.jpg</url>
          <title>19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 200 രൂപ കുറച്ചു</title>
          <link>https://nattuvartha.news/news/Regional/all/commercial-lpg-price-cut</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: ഡൽഹിയിലും കൊൽക്കത്തയിലും 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 200 രൂപയിലധികം കുറച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പാചകവാതകത്തിന് കുത്തനെ വില വർദ്ധിച്ചിരുന്നു. ഇപ്പോൾ വിലകുറഞ്ഞതോടെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ആശ്വാസമായിരിക്കുകയാണ്. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറച്ചത്.&lt;/p&gt;
&lt;p&gt;ഇതോടെ വാണിജ്യ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 2,728 രൂപയും കൊൽക്കത്തയിൽ 2,872.50 രൂപയുമാണ് വില. എന്നാൽ, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ജൂലായ് മാസത്തിലും സമാനമായ രീതിയിൽ വാണിജ്യ സിലിണ്ടർ വില കുറച്ചിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-08-01 03:09:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത;കോഴിക്കോട് ഉൾപ്പെടെയുള്ള  ജില്ലകളിൽ റെഡ് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/weather-red-alert-heavy-rain-strong-winds-imd-update</link>
        <guid>https://nattuvartha.news/news/Regional/all/weather-red-alert-heavy-rain-strong-winds-imd-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785553314_145837.jpg</url>
          <title>ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത;കോഴിക്കോട് ഉൾപ്പെടെയുള്ള  ജില്ലകളിൽ റെഡ് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/weather-red-alert-heavy-rain-strong-winds-imd-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.&lt;/p&gt;
&lt;p&gt;അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളിൽ അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-08-01 02:59:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി</title>
        <link>https://nattuvartha.news/news/Regional/all/holiday-for-educational-institutions-today</link>
        <guid>https://nattuvartha.news/news/Regional/all/holiday-for-educational-institutions-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785550953_974057.jpeg</url>
          <title>കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി</title>
          <link>https://nattuvartha.news/news/Regional/all/holiday-for-educational-institutions-today</link>
        </image>
        <description><![CDATA[&lt;p&gt;കോഴിക്കോട് ജില്ലയിലെ മലയോര  മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 01/08/2026 ( ശനിയാഴ്ച) അവധി പ്രഖ്യാപിക്കുന്നു.&lt;br&gt;&lt;br&gt;( ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).&lt;/p&gt;]]></description>
        <pubDate>2026-08-01 02:19:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പൂജാരിക്ക് തടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി</title>
        <link>https://nattuvartha.news/news/Regional/all/rape-case-nadapuram-pocso-court</link>
        <guid>https://nattuvartha.news/news/Regional/all/rape-case-nadapuram-pocso-court</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785514432_756525.jpg</url>
          <title>വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പൂജാരിക്ക് തടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി</title>
          <link>https://nattuvartha.news/news/Regional/all/rape-case-nadapuram-pocso-court</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;നാദാപുരം &lt;/strong&gt;: ക്ഷേത്രത്തിലെത്തിയ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അമ്പലത്തിലെ പൂജാരിക്ക് മൂന്ന് വർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. മുതുവണ്ണാച്ച സ്വദേശി സി കെ വിനോദ (52) നെയാണ്  നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്.&lt;/p&gt;
&lt;p&gt;2024 സെപ്റ്റംബർ ഇരുപതാം തീയതി പാലേരി വെങ്ങശ്ശേരി കാവ് അമ്പലത്തിൽ പൂജയ്ക്ക് എത്തിയ കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെയാണ് പൂജാമുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി പൂജാരി ലൈംഗികമായി ഉപദ്രവിച്ചത് .&lt;/p&gt;
&lt;p&gt;തുടർന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകി.പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ പി.ഷമീർ,അസി.സബ് ഇൻസ്പെക്ടർ ശ്രീജ.സി എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 14രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.എ.എസ്.ഐ.ഷാനി.പി. എം.പ്രോസിക്യൂഷൻ വിങ്ങ് ഏകോപിപ്പിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-31 16:11:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>റിമാൻഡ് വിധിക്ക് പിന്നാലെ പോക്സോ പ്രതി ചാടിപ്പോയി</title>
        <link>https://nattuvartha.news/news/Regional/all/nedumangad-pocso-accused-escaped</link>
        <guid>https://nattuvartha.news/news/Regional/all/nedumangad-pocso-accused-escaped</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785501924_514269.jpg</url>
          <title>റിമാൻഡ് വിധിക്ക് പിന്നാലെ പോക്സോ പ്രതി ചാടിപ്പോയി</title>
          <link>https://nattuvartha.news/news/Regional/all/nedumangad-pocso-accused-escaped</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി. ഇന്ന് ഉച്ചയോടെ നെടുമങ്ങാട് പോക്സോ കോടതിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നെടുമങ്ങാട് സ്വദേശി നിതിൻ രാജാണ് പൊലീസിനെ കബിളിപ്പിച്ച് രക്ഷപ്പെട്ടത്.2022ൽ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയാണ് നിതിൻ രാജ്.&amp;nbsp;&lt;/p&gt;
&lt;p&gt;ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ വക്കീലിനൊപ്പം കോടതിയിൽ ഹാജരായ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. റിമാൻഡ് വിധി കേട്ടതിന് പിന്നാലെ നിതിൻ രാജ് കോടതിയിൽ നിന്ന് ചാടിപ്പോയി. നെടുമങ്ങാട് പൊലീസ് നിതിൻ രാജിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 12:44:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കനത്ത മഴ: കല്ലാർകുട്ടി ഡാം ഷട്ടറുകൾ ഇന്ന് ഉയർത്തും</title>
        <link>https://nattuvartha.news/news/Regional/all/kallarkutty-dam-shutters-open-july-2026-alert</link>
        <guid>https://nattuvartha.news/news/Regional/all/kallarkutty-dam-shutters-open-july-2026-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785498768_785859.jpg</url>
          <title>കനത്ത മഴ: കല്ലാർകുട്ടി ഡാം ഷട്ടറുകൾ ഇന്ന് ഉയർത്തും</title>
          <link>https://nattuvartha.news/news/Regional/all/kallarkutty-dam-shutters-open-july-2026-alert</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇടുക്കി&lt;/strong&gt;: കാലവർഷം കനത്തതിനെത്തുടർന്ന് കല്ലാർകുട്ടി ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ, ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് (31-07-2026) വൈകിട്ട് 6 മണി മുതൽ ഉയർത്താൻ ജില്ലാ കളക്ടർ അനുമതി നൽകി. നിലവിൽ 455.20 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 456.60 മീറ്ററാണ്. മുൻകരുതൽ എന്ന നിലയിൽ ആവശ്യം അനുസരിച്ച് ഷട്ടറുകൾ ഉയർത്തി 500 ക്യുമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കിവിടാനാണ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷ പരിഗണിച്ച് കളക്ടർ ഉത്തരവിട്ടത്.&lt;/p&gt;
&lt;p&gt;ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുൻകരുതൽ നടപടി. ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-31 11:50:36</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഭഗത് തെക്കേടത്തും നിയയും വിജയികൾ</title>
        <link>https://nattuvartha.news/news/Regional/all/memunda-hss-students-winners-quiz</link>
        <guid>https://nattuvartha.news/news/Regional/all/memunda-hss-students-winners-quiz</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785499141_665214.jpg</url>
          <title>ഭഗത് തെക്കേടത്തും നിയയും വിജയികൾ</title>
          <link>https://nattuvartha.news/news/Regional/all/memunda-hss-students-winners-quiz</link>
        </image>
        <description><![CDATA[&lt;p&gt;വടകര: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യവകുപ്പും എൻ. എസ് .എസ്സും സംയുക്തമായി യൂത്ത് ഫെസ്റ്റ് 2026 ൻ്റെ ഭാഗമായി നടത്തിയ എയ്ഡ്സ് ബോധവൽക്കരണ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ജില്ലയിൽ നിന്നും സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ  ഭഗത് തെക്കേടത്ത്. നിയ എം ഒന്നാം സ്ഥാനവും 5000 രൂപ ക്യാഷ് പ്രൈസും നേടി.&lt;/p&gt;]]></description>
        <pubDate>2026-07-31 11:40:06</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഭാഷാ അനുസ്മരണവും യൂത്ത് ലീഗ് ദിനാചരണവും നടത്തി</title>
        <link>https://nattuvartha.news/news/Regional/all/azhiyoor-muslim-youth-league-language-day</link>
        <guid>https://nattuvartha.news/news/Regional/all/azhiyoor-muslim-youth-league-language-day</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785497899_924539.jpg</url>
          <title>ഭാഷാ അനുസ്മരണവും യൂത്ത് ലീഗ് ദിനാചരണവും നടത്തി</title>
          <link>https://nattuvartha.news/news/Regional/all/azhiyoor-muslim-youth-league-language-day</link>
        </image>
        <description><![CDATA[&lt;p&gt;വടകര: അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം യൂത്ത് ലീഗ് ഭാഷാ അനുസ്മരണവും യൂത്ത് ലീഗ് ദിനാചരണവും നടത്തി. യൂത്ത് ലീഗ് സെക്രട്ടറി ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മർവാൻ വി.പി അധ്യക്ഷത വഹിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് യു . എ റഹീം, സെക്രട്ടറി ഇസ്മായിൽ പി.പി, കെ. അൻവർ ഹാജി, നവാസ് നെല്ലോളി, കാസിം പി.കെ, സാജിദ് നെല്ലോളി, സനീദ് എ.വി , നസീർ അഴിയൂർ, ടി.സി. എച്ച് ജലീൽ തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ ടി.കെ സ്വാഗതവും അൻഫീർ  പി.കെ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ദിനത്തോട് അനുബന്ധിച്ചു അഴിയൂർ പഞ്ചായത്തിലെ ശാഖകളിൽ പ്രവർത്തകർ കൊടികൾ സ്ഥാപിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-31 11:36:02</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/rain-orange-alert-tomorrow</link>
        <guid>https://nattuvartha.news/news/Regional/all/rain-orange-alert-tomorrow</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785492539_522755.jpg</url>
          <title>സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/rain-orange-alert-tomorrow</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ,​ കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിക്കപ്പെട്ടിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മ‍ഞ്ഞ അലർട്ടാണ്.നാളെ എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിലുള്ളത്. ശക്തമായ മഴയ്ക്ക് പുറമെ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഓറഞ്ച് അലർട്ട്&lt;/p&gt;
&lt;p&gt;31/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;01/08/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;മഞ്ഞ അലർട്ട്&lt;/p&gt;
&lt;p&gt;31/07/2026: തൃശൂർ, പാലക്കാട്, മലപ്പുറം&lt;/p&gt;
&lt;p&gt;01/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം&lt;/p&gt;
&lt;p&gt;02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;]]></description>
        <pubDate>2026-07-31 10:05:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കല്ലിൽ കുഞ്ഞബ്ദുള്ള അനുസ്മരണം നടത്തി</title>
        <link>https://nattuvartha.news/news/Regional/all/vanimel-block-congress-kallil-kunjabdhulla-memorial</link>
        <guid>https://nattuvartha.news/news/Regional/all/vanimel-block-congress-kallil-kunjabdhulla-memorial</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785492483_556342.jpg</url>
          <title>കല്ലിൽ കുഞ്ഞബ്ദുള്ള അനുസ്മരണം നടത്തി</title>
          <link>https://nattuvartha.news/news/Regional/all/vanimel-block-congress-kallil-kunjabdhulla-memorial</link>
        </image>
        <description><![CDATA[&lt;p&gt;വാണിമേൽ: കാവിലുംപാറ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന കല്ലിൽ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ അനുസ്മരണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ ജമാൽ കോരങ്കോട് ഉദ്ഘാടനം ചെയ്തു. ടി കെ മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. കെ കുഞ്ഞാലി  അനുസ്മരണ പ്രഭാഷണം നടത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;ലോഹിതാക്ഷൻ, കെ സി കൃഷ്ണൻ, വിശ്വൻ ,സുലൈമാൻ നങ്ങാണ്ടി, കുഞ്ഞിക്കണ്ണൻ നരിപ്പറ്റ, രവീന്ദ്രൻ, സി കെ നാണു, എൻ കെ മുത്തലിബ്, അനസ് നങ്ങാണ്ടി, ജിനചന്ദ്രൻ, ജോസ് ഇരുപ്പക്കാട്, കെ ബാലകൃഷ്ണൻ, ഷെബി സെബാസ്റ്റ്യൻ, ബാബു കുയിതേരി, രാജൻ നരിപറ്റ, കെ പി മൊയ്തു ഹാജി, ഫിറോസ് കെ, അച്ചുതൻ നരിപറ്റ, വിജയൻ കെ പി, അഡ്വ :സുരേഷ് ബാബു, അബ്ദുല്ല കെ പി, യാസർ പി വി, രവീന്ദ്രൻ വയലിൽ, ഷിജിൽ ലാൽ നരിപ്പറ്റ എന്നിവർ പ്രസംഗിച്ചു. യു പി ജയേഷ് കുമാർ സ്വാഗതവും ലത്തീഫ് കുണ്ടിൽ നന്ദിയും പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-31 10:04:33</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/young-woman-undergoing-treatment-after-consuming-rat-poison-passes-away</link>
        <guid>https://nattuvartha.news/news/Regional/all/young-woman-undergoing-treatment-after-consuming-rat-poison-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785489281_742530.jpg</url>
          <title>എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/young-woman-undergoing-treatment-after-consuming-rat-poison-passes-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാഞ്ഞങ്ങാട്&lt;/strong&gt;: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടന്നക്കാട് സിയാറത്തിങ്കര ഹെല്‍ത്ത് സെന്ററിന് സമീപത്തെ എം കെ അബ്ദുള്‍ റഹ്‌മാന്റെ മകള്‍ എം കെ താഹിറ (35) ആണ് മരിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വയറുവേദന അനുഭവപ്പെട്ട താഹിറയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചിരുന്നു. തുടർന്നാണ് എലി വിഷം കഴിച്ചകാര്യം യുവതി ഡോക്ടറോട് പറഞ്ഞത്. ആരോ​ഗ്യനില ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-31 09:12:24</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അച്ഛൻ മരിച്ച് മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെ മകനും കുഴഞ്ഞുവീണു മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/father-son-death</link>
        <guid>https://nattuvartha.news/news/Regional/all/father-son-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785488660_252581.jpg</url>
          <title>അച്ഛൻ മരിച്ച് മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെ മകനും കുഴഞ്ഞുവീണു മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/father-son-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;അച്ഛൻ മരിച്ച് മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെ മകനും കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഐത്തിയൂർ തുണ്ടു വിളാകത്ത് വീട്ടിൽ ഗോപി നാടാർ ( 83 ) മകൻ ശെൽവരാജ് ( 49 ) എന്നിവരാണ് മരിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;രോഗ ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഗോപി നാടാർ ബുധനാഴ്ച രാത്രി 10.30ഓടെയാണ് മരിച്ചത്.ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മകൻ ശെൽവരാജ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അച്ഛന്റെയും മകന്റെയും സംസ്‌കാര ചടങ്ങുകൾ അരമണിക്കൂർ ഇടവേളയിൽ നടത്തി.&lt;/p&gt;]]></description>
        <pubDate>2026-07-31 09:02:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓടുന്ന വാഹനത്തിൽനിന്ന് ഉപയോഗിച്ചതുൾപ്പെടെയുള്ള  ഗർഭനിരോധന ഉറകൾ റോഡിൽ തള്ളി</title>
        <link>https://nattuvartha.news/news/Regional/all/condoms-dumped-on-mc-road-chengannur</link>
        <guid>https://nattuvartha.news/news/Regional/all/condoms-dumped-on-mc-road-chengannur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785488165_202652.jpg</url>
          <title>ഓടുന്ന വാഹനത്തിൽനിന്ന് ഉപയോഗിച്ചതുൾപ്പെടെയുള്ള  ഗർഭനിരോധന ഉറകൾ റോഡിൽ തള്ളി</title>
          <link>https://nattuvartha.news/news/Regional/all/condoms-dumped-on-mc-road-chengannur</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;എം.സി. റോഡിൽ ചെങ്ങന്നൂർ വെള്ളാവൂർ ജങ്ഷനിൽ രണ്ടായിരത്തോളം വരുന്ന ഗർഭനിരോധന ഉറകൾ നടുറോഡിൽ തള്ളി. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. ഓടുന്ന വാഹനത്തിൽനിന്നാണ് ഗർഭനിരോധന ഉറകൾ റോഡിലേക്ക് തള്ളിയത്.&lt;/p&gt;
&lt;p&gt;ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗർഭനിരോധന ഉറകളാണ് തള്ളിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
        <pubDate>2026-07-31 08:54:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വെമ്പായം ബാർ തീവെപ്പ്: ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/vembayam-bar-fire-incident-death-toll-update</link>
        <guid>https://nattuvartha.news/news/Regional/all/vembayam-bar-fire-incident-death-toll-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785483047_359501.jpg</url>
          <title>വെമ്പായം ബാർ തീവെപ്പ്: ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/vembayam-bar-fire-incident-death-toll-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;വെമ്പായം ബാറിലെ തീവെപ്പ് സംഭവത്തിൽ പരിക്കേറ്റവരിൽ ഒരാൾകൂടി മരിച്ചു. പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫൽ ആണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി.&lt;/p&gt;
&lt;p&gt;ബാറിൽ ഉണ്ടായ തീവെപ്പിൽ പൊള്ളലേറ്റ നൗഫൽ, സംഭവസ്ഥലത്തുനിന്ന് മതിൽ ചാടി രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ക്ഷേത്രക്കുളത്തിൽ ചാടിയിരുന്നു. കണ്ടുനിന്ന നാട്ടുകാരാണ് ഇയാളെ കന്യാകുളങ്ങരയിലെ ആശുപത്രിയിൽ എത്തിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;പൊള്ളലേറ്റ ഉടൻതന്നെ ചികിത്സ തേടാതെ കുളത്തിൽ ചാടിയതുമൂലം ഉണ്ടായ അണുബാധയാണ് നൗഫലിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് നടന്ന അക്രമത്തിൽ ആദ്യം നവാസും പിന്നീട് തീയിട്ട പ്രതി അനീഷും മരിച്ചിരുന്നു.കൂടാതെ ഇവർക്കൊപ്പം ബാറിൽ ഉണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 07:28:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുത്തങ്ങയിൽ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: ഗീതാനന്ദൻ ഉൾപ്പെടെ 56 പ്രതികളെയും വെറുതെവിട്ടു</title>
        <link>https://nattuvartha.news/news/Regional/all/muthanga-police-murder-case-verdict</link>
        <guid>https://nattuvartha.news/news/Regional/all/muthanga-police-murder-case-verdict</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785482530_906501.jpg</url>
          <title>മുത്തങ്ങയിൽ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: ഗീതാനന്ദൻ ഉൾപ്പെടെ 56 പ്രതികളെയും വെറുതെവിട്ടു</title>
          <link>https://nattuvartha.news/news/Regional/all/muthanga-police-murder-case-verdict</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വയനാട്: &lt;/strong&gt;മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഹെഡ് കോൺസ്റ്റബിൾ കെ വി വിനോദ് കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്ര മഹാസഭാ നേതാവ് ഗീതാനന്ദൻ ഉൾപ്പെടെ 56 പ്രതികളെയും വെറുതെ വിട്ടു. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ രണ്ടാം പ്രതി അശോകൻ നേരത്തെ മരിച്ചു. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയതെന്നും ഇതാണ് മരണകാരണമെന്നും കോടതി കണ്ടെത്തുകയായിരുന്നു. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;ഈ കേസിൽ മറ്റുപ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിനോദ് വധത്തിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി കൂട്ടിച്ചേർത്തു. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് 23 വർഷം നീണ്ട കേസിൽ വിധി പറഞ്ഞത്. 57 പ്രതികളുണ്ടായിരുന്ന കേസിൽ ജീവിച്ചിരിക്കുന്ന 39 പ്രതികളും കോടതിയിൽ ഹാജരായിരുന്നു. പ്രതികളിൽ 15 പേർ നേരത്തെ മരിച്ചു.അതേസമയം, പൊലീസുകാരൻ അബ്ദുൾ സലാം വധശ്രമക്കേസിലും ശശിധരൻ എന്ന വനം വകുപ്പ് ഉദ്യേഗസ്ഥനെ മാരകമായി പരിക്കേല്പിച്ച കേസിലും ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും 10000 രൂപ പിഴയും കോടതി വിധിച്ചു. കൂടാതെ,​ മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയും പരിക്കേറ്റ സലാമിന് മൂന്ന് ലക്ഷവും ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.&lt;/p&gt;
&lt;p&gt;2003 ഫെബ്രുവരി 19ന് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ ഭൂസമരം നടത്തിയവരെ ഒഴിപ്പിക്കാനുള്ള പൊലീസ് നടപടി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിനെത്തുടർന്ന് കണ്ണൂർ കെഎപി നാലാം ബറ്റാലിയനിൽ കോൺസ്‌റ്റബിൾ ആയിരുന്ന കെ വി വിനോദ്‌ കൊല്ലപ്പെട്ടു. വിനോദ് ക്രൂരമായ മർദനത്തിനിരയായി ചോരവാർന്നാണ് മരിച്ചത്. ഇതിനുപുറമേ പൊലീസ് നടത്തിയ വെടിവയ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 07:20:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കഞ്ചാവ് പിടികൂടി</title>
        <link>https://nattuvartha.news/news/Regional/all/operation-toofan-poojappura-central-jail-ganja-seized</link>
        <guid>https://nattuvartha.news/news/Regional/all/operation-toofan-poojappura-central-jail-ganja-seized</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785479648_200564.jpg</url>
          <title>പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കഞ്ചാവ് പിടികൂടി</title>
          <link>https://nattuvartha.news/news/Regional/all/operation-toofan-poojappura-central-jail-ganja-seized</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടിയതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു മിന്നൽ പരിശോധന. ജയിലിനുള്ളിൽ എങ്ങനെയാണ് കഞ്ചാവ് എത്തിയത്, ഇതിന് ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതുൾപ്പെടെ പരിശോധിക്കും.സംസ്ഥാനത്തെ ജയിലുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം സജീവമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.&amp;nbsp;&lt;/p&gt;
&lt;p&gt;തിരുവനന്തപുരത്തിന് പുറമേ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും പരിശോധന നടന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.2019 ഒക്‌ടോബറിൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ലഹരിവസ്‌തുക്കൾ പിടികൂടിയിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-31 06:30:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു; രണ്ട് പേരെ കാണാതായി</title>
        <link>https://nattuvartha.news/news/Regional/all/neendakara-fishing-harbor-capsize-incident</link>
        <guid>https://nattuvartha.news/news/Regional/all/neendakara-fishing-harbor-capsize-incident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785478206_543865.jpg</url>
          <title>നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു; രണ്ട് പേരെ കാണാതായി</title>
          <link>https://nattuvartha.news/news/Regional/all/neendakara-fishing-harbor-capsize-incident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചവറ (കൊല്ലം):&lt;/strong&gt; നീണ്ടകര മത്സ്യബന്ധന തുറമുഖത്തിനു സമീപം അഴിമുഖത്ത് തിരയിൽപെട്ട് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേരെ കാണാതായി. ഇന്നു രാവിലെയായിരുന്നു സംഭവം. നീണ്ടകര പുത്തൻതുറ സ്വദേശി രാജീവൻ (76) ആ&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;ണ്&lt;/span&gt;  മരിച്ചത്. ഗൗതം കൃഷ്ണ(26), രാധാകൃഷ്ണൻ (47) എന്നിവരെയാണു കാണാതായത്. പുത്തൻതുറയിൽ കടുവങ്കിൽ അച്ചുവിന്റെ ഉടമസ്ഥതയിലുള്ള മായാമി വള്ളമാണ് അപകടത്തിൽപ്പെട്ടത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.&lt;/p&gt;
&lt;p&gt;14 പേരാണ് അപകടത്തിൽപ്പെട്ട മിയാമി എന്ന വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ 11 പേരെ രക്ഷപ്പെടുത്തി. ഇവർക്കു നിസാര പരുക്കുകളുണ്ട്. അപകടകാരണം എന്താണെന്നു വ്യക്തമല്ല. മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണിത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 06:06:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എംഡിഎംഎ കടത്തുന്നത് മെൻസ്ട്രൽ കപ്പിനുള്ളിൽ; രണ്ട് പേർ പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/mdma-smuggling-menstrual-cup</link>
        <guid>https://nattuvartha.news/news/Regional/all/mdma-smuggling-menstrual-cup</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785477659_659241.jpg</url>
          <title>എംഡിഎംഎ കടത്തുന്നത് മെൻസ്ട്രൽ കപ്പിനുള്ളിൽ; രണ്ട് പേർ പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/mdma-smuggling-menstrual-cup</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ യുവതി ലഹരി ഒളിപ്പിച്ചത് മെൻസ്ട്രൽ കപ്പിനുള്ളിൽ. ഇത്തരത്തിൽ വിദഗ്ദമായി ലഹരി കടത്തുന്ന ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത (30) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. എറണാകുളം സൗത്തിലെ ലോഡ്ജിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് 65.27 ഗ്രാം രാസലഹരിയുമായി കാമുകനെ പിടികൂടിയത്. ബാക്കി 28.76 ഗ്രാം രാസലഹരി ആലപ്പുഴയിലെ വീട്ടിൽ ഭദ്രമായി ഒളിപ്പിച്ച് തിരിച്ചെത്തിയപ്പോഴാണ് യുവതി അറസ്റ്റിലായത്.&lt;/p&gt;
&lt;p&gt;അറസ്റ്റിലായ സരിതയ്ക്ക് ഹോംനഴ്സ് ജോലിയാണ്. വിവാഹമോചിതയായ സരിതയും മുഹമ്മദ് ഷാഫിയും നാലു കൊല്ലമായി അടുപ്പത്തിലാണ്.ബംഗളൂരുവിൽ നേരിട്ടെത്തിയാണ് ഇവർ രാസലഹരി വാങ്ങുന്നത്. ഇത്തവണ 100 ഗ്രാം എം.ഡി.എം.എയുമായിട്ടായിരുന്നു നാട്ടിലേക്ക് യാത്ര തിരിച്ചത്. ട്രെയിനൊഴിവാക്കി ബസുകളിലാണ് കേരളത്തിലേക്ക് യാത്ര. മൂന്ന് തവണ ബസ് മാറിക്കയറും. ഇത്തവണ കാമുകനൊപ്പം ബംഗളൂരുവിൽ നിന്ന് വരും വഴി കണ്ണൂർ ഇരിട്ടി ഭാഗത്ത് പൊലീസിന്റെ വാഹനപരിശോധനക്കിടെ ബസിൽ നിന്ന് ഇറങ്ങിയ സരിത മറ്റൊരു ബസിലാണ് കൊച്ചിയിലെത്തിയത്.ഇവരിൽ നിന്ന് എം.ഡി.എം.എ വാങ്ങുന്ന യുവാവ് പിടിയിലായതോടെയാണ് കമിതാക്കളുടെ രാസലഹരി വില്പനയെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;ബുധനാഴ്ച വൈകിട്ട് സൗത്തിലെ ലോഡ്ജിൽ എക്‌സൈസ് എത്തുമ്പോൾ 65. 27 ഗ്രാം രാസലഹരിയുമായി മുഹമ്മദ് ഷാഫി മാത്രം. ബാക്കി ലഹരിയുമായി ആലപ്പുഴയിൽ പോയ സരിത മടങ്ങിവരുംവരെ എക്‌സൈസ് രഹസ്യമായി നിലയുറപ്പിച്ചു. വൈകി തിരിച്ചെത്തിയപ്പോഴാണ് സരിതയെ കസ്റ്റഡിയിലെടുത്തത്.കൊച്ചിയിലെ പ്രധാന നിശാപാർട്ടികൾക്ക് രാസലഹരി നൽകുന്നത് ഇവരാണ്. 5 ഗ്രാം, 10 ഗ്രാം അളവിലാണ് കൈമാറ്റം. സിഗ്നൽ ആപ്പ് വഴിയാണ് ഇടപാടുകൾ.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 05:59:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തെരുവുനായകളെ ദയാവധം ചെയ്യും;സുപ്രീംകോടതി നിർദേശം നടപ്പാക്കാനൊരുങ്ങി സർക്കാർ</title>
        <link>https://nattuvartha.news/news/Regional/all/state-government-to-implement-supreme-court-directive</link>
        <guid>https://nattuvartha.news/news/Regional/all/state-government-to-implement-supreme-court-directive</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785477159_289935.jpg</url>
          <title>തെരുവുനായകളെ ദയാവധം ചെയ്യും;സുപ്രീംകോടതി നിർദേശം നടപ്പാക്കാനൊരുങ്ങി സർക്കാർ</title>
          <link>https://nattuvartha.news/news/Regional/all/state-government-to-implement-supreme-court-directive</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; തെരുവുനായകളെ ദയാവധം ചെയ്യാമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതോടെ അപകടകാരികളായ തെരുവുനായകളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മനുഷ‍്യ സുരക്ഷക്കാണ് പ്രഥമ മുന്‍ഗണനയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് പൊതുസ്ഥലങ്ങളിൽ നിന്ന് നായകളെ മാറ്റണമെന്ന മുന്‍ ഉത്തരവുകൾ പിന്‍വലിക്കാനുള്ള ഹർജി കോടതി തള്ളുകയും അപകടകാരികളായവയെ കൊല്ലാമെന്ന് അനുമതി നൽകുകയും ചെയ്തു.&lt;/p&gt;
&lt;p&gt;ദയാവധം നടപ്പിലാക്കാനുള്ള പ്രോട്ടോക്കോൾ തയ്യാറാക്കിയ ശേഷം തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതി രൂപവത്കരിക്കുകയും ചെയ്തു. ദയാവധത്തിനായുള്ള ഷെൽട്ടറുകൾ കണ്ടെത്താന്‍ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകും. അതേ സമയം രണ്ടിൽക്കൂടുതൽ നായകളുള്ള വീടുകൾ ഷെൽട്ടറുകളായി പരിഗണിക്കുകയും ലൈസന്‍സ് നൽകുകയും ചെയ്യാനാണ് പദ്ധതി. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനായുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അതേ സമയം സംസ്ഥാനത്ത് തെരുവുനായ ശല്യം അതീവഗുരുതരമായെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ സർക്കാർ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 15,02,737 പേര്‍ക്കാണ് തെരുവുനായ കടിയേറ്റത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 05:49:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് ആറുമരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു</title>
        <link>https://nattuvartha.news/news/Regional/all/maharashtra-bhiwandi-building-collapse-six-dead</link>
        <guid>https://nattuvartha.news/news/Regional/all/maharashtra-bhiwandi-building-collapse-six-dead</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785474256_513012.jpg</url>
          <title>മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് ആറുമരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു</title>
          <link>https://nattuvartha.news/news/Regional/all/maharashtra-bhiwandi-building-collapse-six-dead</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മുംബയ്:&lt;/strong&gt; മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ആറുമരണം. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദുരന്തം നടക്കുമ്പോൾ കെട്ടിടത്തിൽ അനധികൃതമായി അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ബാലാജി നഗറിലെ കോഹിനൂർ കെട്ടിടസമുച്ചയം തകർന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഒൻപത് മണിയോടെ കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതേത്തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും പല കുടുംബങ്ങളെയും ഇവിടെ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആളുകൾ പുറത്തേക്ക് ഇറങ്ങുന്നതിനിടെ കെട്ടിടം തകരുകയായിരുന്നു.അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ ഭൂരിഭാഗവും അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികളാണെന്നാണ് നിഗമനം.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 05:02:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എം.ഡി.എം.എ കേസ്;മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം</title>
        <link>https://nattuvartha.news/news/Regional/all/teachers-mdma-case-wayanad-native-investigation</link>
        <guid>https://nattuvartha.news/news/Regional/all/teachers-mdma-case-wayanad-native-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785473843_925608.jpg</url>
          <title>എം.ഡി.എം.എ കേസ്;മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം</title>
          <link>https://nattuvartha.news/news/Regional/all/teachers-mdma-case-wayanad-native-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര:&lt;/strong&gt; എം.ഡി.എം.എയുമായി ബന്ധപ്പെട്ട് അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ, പണമിടപാട് നടത്തിയവർക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ. ടി). അറസ്റ്റിലായ അധ്യാപികമാരുമായും ഇരിട്ടി സ്വദേശിയുമായും സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവർ എം.ഡി.എം.എ വിൽപനക്കാരാണോ, ഉപഭോക്താക്കളാണോയെന്ന് ഇവരുടെ ഇടപാടുകൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് എസ്.ഐ.ടി ശ്രമിക്കുന്നത്.&lt;/p&gt;
&lt;p&gt;വലിയ പണമിടപാടുകൾ നടത്തിയവർ പ്രധാന കണ്ണികളാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ജിജിൻ കുര്യാക്കോസ് ആറു മാസത്തിനിടെ നടത്തിയ ഒരു കോടിയിലധികം രൂപയുടെ ഇടപാട് അടിസ്ഥാനമാക്കി, ലഹരി ഇടപാടിൽ വമ്പൻ സ്രാവുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് എസ്.ഐ.ടി. ജിജിൻ കുര്യാക്കോസിന്റെ കൂട്ടാളിയായി പ്രവർത്തിച്ച വയനാട് സ്വദേശിയെ കണ്ടെത്താനും അന്വേഷണം ഊർജിതമാക്കി. ഇയാൾ നാടുവിട്ടെന്ന നിഗമനത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ജിജിന്റെ അക്കൗണ്ടിൽ ലഭിച്ച പണം കൂടുതലായും കൈമാറിയത് വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ്. ഇയാളാണോ അധ്യാപികമാരടക്കമുള്ള പ്രതികളെ നിയന്ത്രിച്ചിരുന്നതെന്ന സംശയവും ഉണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-31 04:55:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൊല്ലത്ത് യുവാക്കളുടെ ഏറ്റുമുട്ടൽ; ആന പാപ്പാൻ കുത്തേറ്റ് മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/elephant-mahout-stabbed-death-clash</link>
        <guid>https://nattuvartha.news/news/Regional/all/elephant-mahout-stabbed-death-clash</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785473331_841930.jpg</url>
          <title>കൊല്ലത്ത് യുവാക്കളുടെ ഏറ്റുമുട്ടൽ; ആന പാപ്പാൻ കുത്തേറ്റ് മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/elephant-mahout-stabbed-death-clash</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അഞ്ചാലുംമൂട്: &lt;/strong&gt;കൊല്ലം തൃക്കടവൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ആന പാപ്പാൻ മരിച്ചു. തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കൊല്ലം പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ് മരിച്ചത്.&lt;/p&gt;
&lt;p&gt;വ്യാഴാഴ്ച രാത്രി 9.30 നാണ് സംഭവം. കടവൂർ കുതിരക്കടവിലാണ് സംഘർഷമുണ്ടായത്. കുത്തേറ്റ് റോഡിൽ വീണ രാജുവിനെ നാട്ടുകാർ മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കുതിരകടവ് സ്വദേശികളും സഹോദരങ്ങളുമായ ശ്യാം, മഹേഷ് എന്നിവരെ അഞ്ചാലുംമൂട് പോലീസ് ചോദ്യം ചെയ്തു വരികയാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 04:45:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോടിയേരി സ്‌മാരക ഓഫീസ് നിർമ്മാണത്തിന്റെ പേരിൽ പണം തട്ടി, കണ്ണൂരിൽ ലോക്കൽ സെക്രട്ടറിയെ നീക്കി</title>
        <link>https://nattuvartha.news/news/Regional/all/cpm-office-fraud-lc-secretary-removed</link>
        <guid>https://nattuvartha.news/news/Regional/all/cpm-office-fraud-lc-secretary-removed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785472449_619322.jpg</url>
          <title>കോടിയേരി സ്‌മാരക ഓഫീസ് നിർമ്മാണത്തിന്റെ പേരിൽ പണം തട്ടി, കണ്ണൂരിൽ ലോക്കൽ സെക്രട്ടറിയെ നീക്കി</title>
          <link>https://nattuvartha.news/news/Regional/all/cpm-office-fraud-lc-secretary-removed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപണം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പേരിൽ സിപിഎം കണ്ണൂർ ടൗൺ ലോക്കൽ കമ്മിറ്റി ഓഫീസിന് ആസ്ഥാന മന്ദിരമുണ്ടാക്കാൻ പണം പിരിച്ചതിന്റെ മറവിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറിയുണ്ടെന്നാണ് ആരോപണം.ഓഫീസിനായി പിരിച്ച ഒരു കോടിയോളം രൂപയ്‌ക്ക് കണക്കില്ലെന്ന് പരാതി പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയത് രണ്ട് വർഷം മുൻപാണ്. സംഭവം വീണ്ടും ചർച്ചയായതോടെ കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ രമേശനെ സ്ഥാനത്തുനിന്നും നീക്കി.&amp;nbsp;&lt;/p&gt;
&lt;p&gt;രണ്ടംഗ കമ്മിഷൻ സംഭവം അന്വേഷിക്കും.ഇ രമേശൻ ലോക്കൽ കമ്മിറ്റി ഓഫീസിന് വേണ്ടി തെക്കീബസാറിൽ 30 വർഷം പഴക്കമുള്ള വീടടക്കം നാല് സെന്റ് വസ്‌തു 70 ലക്ഷം രൂപയ്‌ക്ക് വാങ്ങി. ലോക്കൽ സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിന് പകരം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുകയും സഹോദരി സെക്രട്ടറിയായ സഹകരണബാങ്കിൽ കെട്ടിടം ഈടുവച്ച് 30 ലക്ഷം രൂപ വായ്‌പയുമെടുത്തു. ചോദ്യം ചെയ്‌തപ്പോൾ കെട്ടിട നിർമ്മാണത്തിനാണ് ഇതെന്ന് അറിയിച്ചു.&lt;/p&gt;
&lt;p&gt;പാർട്ടി അംഗങ്ങളടക്കം ആളുകളിൽ നിന്നും സഹകരണ സംഘം ജീവനക്കാരിൽ നിന്നും പലിശ വാഗ്ദാനം നൽകി രമേശൻ 20 ലക്ഷം രൂപവാങ്ങിയെന്നും പരാതിയുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-31 04:30:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പിന്മാറ്റം സാധ്യമല്ല ; പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ</title>
        <link>https://nattuvartha.news/news/Regional/all/udf-pm-shri-project-kerala-2026-update</link>
        <guid>https://nattuvartha.news/news/Regional/all/udf-pm-shri-project-kerala-2026-update</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785468787_143824.jpg</url>
          <title>പിന്മാറ്റം സാധ്യമല്ല ; പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ</title>
          <link>https://nattuvartha.news/news/Regional/all/udf-pm-shri-project-kerala-2026-update</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: വിവാദമായ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കഴിഞ്ഞ സർക്കാർ ഒപ്പിട്ട പദ്ധതിയാണിതെന്നും അതുമായി മുന്നോട്ടുപോകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. കരാറിൽ നിന്ന് ഇനി പിന്മാറാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏതെല്ലാം വിദ്യാലയങ്ങളിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കണമെന്നത് യുഡിഎഫ് തീരുമാനിക്കും. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കവേയാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്. മദ്യ നയം രൂപപ്പെടുത്താൻ യുഡിഎഫ് ഉപസമിതിയെ നിയോഗിക്കും. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനം സർക്കാരിനെ അറിയിക്കും. ഇതനുസരിച്ചുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2026-07-31 03:23:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്  അപകടം ;സഹകരണബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/accident-bank-employee-killed-lorry-collision</link>
        <guid>https://nattuvartha.news/news/Regional/all/accident-bank-employee-killed-lorry-collision</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785468029_997719.jpg</url>
          <title>ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്  അപകടം ;സഹകരണബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/accident-bank-employee-killed-lorry-collision</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പത്തനാപുരം&lt;/strong&gt;: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിറവന്തൂർ സർവീസ് സഹകരണബാങ്ക് ജീവനക്കാരൻ മരിച്ചു. പിറവന്തൂർ വാഴത്തോപ്പ് വിനോദ് ഭവനിൽ പരേതനായ രാജന്റേയും സതിയുടേയും മകൻ വിനോദ് (44) ആണ് ബാങ്കിന് സമീപം മരിച്ചത്.&lt;/p&gt;
&lt;p&gt;പുനലൂർ-മൂവാറ്റുപുഴ പാതയിൽ പിറവന്തൂർ ജങ്ഷന് സമീപം വ്യാഴാഴ്ച പകൽ 02:45-ഓടെയായിരുന്നു അപകടം. ഉച്ചഭക്ഷണം കഴിച്ചശേഷം ബാങ്കിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. പിന്നാലെയെത്തിയ ലോറി സ്‌കൂട്ടറിൽ ഇടിക്കുകയും വിനോദ് പാതയിലേക്ക് വീഴുകയുമായിരുന്നു.&lt;/p&gt;
&lt;p&gt;ലോറിയുടെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി വിനോദ് തത്ക്ഷണം മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ് വിനോദ്. സഹോദരി: ഉഷ.&lt;/p&gt;]]></description>
        <pubDate>2026-07-31 03:16:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്</title>
        <link>https://nattuvartha.news/news/Regional/all/heavy-rain-orange-alert-districts-holiday</link>
        <guid>https://nattuvartha.news/news/Regional/all/heavy-rain-orange-alert-districts-holiday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785467463_268970.jpg</url>
          <title>ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്</title>
          <link>https://nattuvartha.news/news/Regional/all/heavy-rain-orange-alert-districts-holiday</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനമാകെ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന 11 ജില്ലകൾക്ക് വെള്ളിയാഴ്ചയും ഒൻപത് ജില്ലകൾക്ക് ശനിയാഴ്ചയും ഓറഞ്ച് മുന്നറിയിപ്പു നൽകി.&lt;/p&gt;
&lt;p&gt;വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പുമാണ്.&lt;/p&gt;
&lt;p&gt;ഓറഞ്ച് ജാഗ്രതയെത്തുടർന്ന് വയനാട്, കാസർകോട്, ആലപ്പുഴ, എറണാകുളം, ­കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, വടകര താലൂക്കുകൾക്കും അവധി ബാധകമാണ്.&lt;/p&gt;]]></description>
        <pubDate>2026-07-31 03:09:11</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഭർത്താവിന് നൽകാൻ ലഹരിമരുന്നുമായി എത്തിയ യുവതി പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/kozhikode-medical-hashish-oil</link>
        <guid>https://nattuvartha.news/news/Regional/all/kozhikode-medical-hashish-oil</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785467085_593136.jpg</url>
          <title>ഭർത്താവിന് നൽകാൻ ലഹരിമരുന്നുമായി എത്തിയ യുവതി പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/kozhikode-medical-hashish-oil</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്:&lt;/strong&gt; ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരി ലഹരി മരുന്നുമായി പിടിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. 28 ഗ്രാം ഹാഷിഷ് ഓയിലാണ് യുവതിയുടെ പക്കൽ നിന്ന് പിടികൂടിയത്.പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അശ്വതി പിടിയിലായത്. ആശുപത്രിയിലെ 41ാം വാർഡിൽ നിന്ന് അശ്വതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;വെളിച്ചെണ്ണ കുപ്പിയിലായിരുന്നു ഇവർ ഹാഷിഷ് ഓയിൽ എത്തിച്ചത്.പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയതായിരുന്നു അശ്വതി. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.അശ്വതിയുടെ ഭർത്താവ് ജയിലിലാണ്. ഭ‌ർത്താവിന് കൈമാറാനാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. ആശുപത്രിയിലുള്ള തടവുകാരുടെ കയ്യിൽ കൊടുത്തുവിടാനായിരുന്നു പദ്ധതിയെന്നാണ് നിഗമനം. അശ്വതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.&lt;/p&gt;]]></description>
        <pubDate>2026-07-31 03:02:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
        <link>https://nattuvartha.news/news/Regional/all/holiday-for-vatakara-thamarassery-thalook</link>
        <guid>https://nattuvartha.news/news/Regional/all/holiday-for-vatakara-thamarassery-thalook</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785428387_312285.jpg</url>
          <title>വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
          <link>https://nattuvartha.news/news/Regional/all/holiday-for-vatakara-thamarassery-thalook</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട് &lt;/strong&gt;:ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ എല്ലാ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 31/07/2026 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ച് കളക്ടർ.(എന്നാൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).&lt;/p&gt;]]></description>
        <pubDate>2026-07-30 16:14:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>റോഡിന്റെ കരിങ്കൽ ഭിത്തി ഇടിഞ്ഞുതോട്ടിലേക്ക് വീണു</title>
        <link>https://nattuvartha.news/news/Regional/all/chorod-road-wall-broken-in-pond</link>
        <guid>https://nattuvartha.news/news/Regional/all/chorod-road-wall-broken-in-pond</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785414621_206957.jpg</url>
          <title>റോഡിന്റെ കരിങ്കൽ ഭിത്തി ഇടിഞ്ഞുതോട്ടിലേക്ക് വീണു</title>
          <link>https://nattuvartha.news/news/Regional/all/chorod-road-wall-broken-in-pond</link>
        </image>
        <description><![CDATA[&lt;p&gt;വൈക്കിലശ്ശേരി: ചോറോട് ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ വൈക്കിലശ്ശേരി തെരു ശ്മശാനം- വൈക്കിലശ്ശേരി യു.പി.സ്കൂൾ റോഡിന്റെ ഭിത്തി ഇടിഞ്ഞു വീണു. മാപ്ലക്കണ്ടി താഴ - കോടേരി താഴ തോട്ടിലേക്കാണ് കരിങ്കൽ ഭിത്തി ഇടിഞ്ഞു വീണത്. തോടിന്റെ കുന്നിയൂർ താഴ ഭാഗത്ത് തോട്ടിലേക്ക് കരിങ്കല്ലും മണ്ണും വീണത് കാരണം വെള്ളം ഒഴുകുന്നത് തടസ്സപ്പെട്ടു.&amp;nbsp;&lt;/p&gt;
&lt;p&gt;പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതിയിൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡാണിത്. ജില്ലാ പഞ്ചായത്തിന്റെ ആസ്തിരേഖയിൽപ്പെട്ട റോഡിന്റെ അറ്റകുറ്റപണികൾ ചെയ്യാത്തത് വർഷങ്ങളായി. വാഹന യാത്ര ദുഷ്കരമായിരിക്കുകയാണ്. പഞ്ചായ അംഗം രേഷ്മ പയോളത്തിൽ അറിയിച്ചതിനെ തുടർന്ന് ചോറോട് ഗ്രാമ പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം സ്ഥലം സന്ദർശിച്ചു. അടിയന്തിര നടപടികൾ കൈക്കൊള്ളാൻ മെമ്പർ നിർദ്ദേശിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-30 12:28:17</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>തെരുവ് നായ ആക്രമണത്തിൽ യുവതിക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Regional/all/chorod-street-dog-attack-women-injured</link>
        <guid>https://nattuvartha.news/news/Regional/all/chorod-street-dog-attack-women-injured</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785414375_611710.jpg</url>
          <title>തെരുവ് നായ ആക്രമണത്തിൽ യുവതിക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Regional/all/chorod-street-dog-attack-women-injured</link>
        </image>
        <description><![CDATA[&lt;p&gt;ചോറോട്: തെരുവ് നായക്കളുടെ ആക്രമണത്തിൽ ആക്ടിവ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പരിക്കേറ്റു. വൈക്കിലശ്ശേരിയിൽ നിന്നു മാങ്ങോട്ട് പാറയിലേക്കുള്ള യാത്രയിലാണ് ചോറോട് രാമത്ത് പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വച്ച് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. വൈക്കിലശ്ശേരി വാണി പറമ്പത്ത് പവിത്രന്റെ മകൾ നയനക്കാണ് പരിക്കേറ്റത്.&amp;nbsp;&lt;/p&gt;
&lt;p&gt;കഴിഞ്ഞ ദിവസം വൈകുന്നേരം റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പോക്കറ്റ് റോഡിൽ നിന്നും ക്ഷേത്ര കവാടത്തിലേക്ക് നായ്ക്കളുടെ സംഘം ഓടിയടുക്കുകയായിരുന്നു. ബൈക്കും യുവതിയും റോഡിൽ വിഴുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്തു. നായയും ഇവർക്കൊപ്പം വീണിരുന്നു. ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പേ വിഷബാധക്കുള്ള വാക്സിൻ വടകര ജില്ലാ ആശുപത്രിയിൽ നിന്നും ചെയ്തു വരികയാണ്.&lt;/p&gt;]]></description>
        <pubDate>2026-07-30 12:23:58</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>യൂത്ത് ലീഗ് ദിനം ആചരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/eramala-youth-league-day</link>
        <guid>https://nattuvartha.news/news/Regional/all/eramala-youth-league-day</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785414135_292245.jpg</url>
          <title>യൂത്ത് ലീഗ് ദിനം ആചരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/eramala-youth-league-day</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ഏറാമല പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ ശാഖകളിലും യൂത്ത് ലീഗ് ദിനം ആചരിച്ചു. കുന്നുമ്മക്കര ശാഖയിൽ മുസ്‌ലിം ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ അമ്മദ് പതാക ഉയർത്തി.&amp;nbsp;&amp;nbsp;&lt;/p&gt;
&lt;p&gt;മുസ്‌ലിം യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് ജനറൽ സെക്രട്ടറി മുർഷിദ് കാവിൽ, ശാഖ പ്രസിഡണ്ട് റസാഖ് നിടുംബ്രത്ത്, സെക്രട്ടറി നിഹാൽ കെ. കെ, ഷാഫി കാവിൽ,മുൻ മെമ്പർ ടി. എൻ റഫീഖ്, സമീർ കണ്ടോത്ത്, സകരിയ മൊട്ടേമ്മൽ, സിറാജ് വി. പി, മുഹമ്മദ്‌ ഒ. പി, ഇസ്മായിൽ വട്ടക്കാട്ട്, ഷംസു കാവിൽ, റഹീം പി. ടി. കെ, സിറാജ് കെ. കെ, ഫാറൂഖ് കെ. കെ എന്നിവർ പങ്കെടുത്തു.&lt;/p&gt;]]></description>
        <pubDate>2026-07-30 12:20:04</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഫയർ ആൻഡ് റെസ്ക്യൂ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു</title>
        <link>https://nattuvartha.news/news/Regional/all/chorod-hss-fire-and-rescue-class</link>
        <guid>https://nattuvartha.news/news/Regional/all/chorod-hss-fire-and-rescue-class</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785413947_134504.jpg</url>
          <title>ഫയർ ആൻഡ് റെസ്ക്യൂ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു</title>
          <link>https://nattuvartha.news/news/Regional/all/chorod-hss-fire-and-rescue-class</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ജിഎച്ച്എസ്എസ് ചോറോട്, കുരിക്കിലാടിൽ വടകര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജിഎച്ച്എസ്എസ് ചോറോട് ഹെഡ്മിസ്ട്രസ് ബീന പരിപാടി ഉദ്ഘാടനം ചെയ്തു. മെഴ്സി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, കുരിക്കിലാട് അധ്യാപക പരിശീലന വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്.&lt;/p&gt;
&lt;p&gt;വടകര ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജിജിത്ത്, ഷിജേഷ് എന്നിവർ മുങ്ങുന്നവരെ രക്ഷിക്കുന്ന രീതി, ശ്വാസതടസ്സമുണ്ടാകുന്നവർക്കുള്ള പ്രാഥമിക ശുശ്രൂഷ, സി.പി.ആർ. നൽകുന്ന വിധം, ഫയർ എക്സ്റ്റിങ്വിഷർ ഉപയോഗിക്കുന്ന രീതി എന്നിവ പ്രായോഗികമായി അവതരിപ്പിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-30 12:16:54</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>പത്മശ്രീ മീനാക്ഷി ഗുരുക്കളെ ആദരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/vatakara-bjp-honour-meenakshi-gurukkal</link>
        <guid>https://nattuvartha.news/news/Regional/all/vatakara-bjp-honour-meenakshi-gurukkal</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785413626_516539.jpg</url>
          <title>പത്മശ്രീ മീനാക്ഷി ഗുരുക്കളെ ആദരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/vatakara-bjp-honour-meenakshi-gurukkal</link>
        </image>
        <description><![CDATA[&lt;p&gt;വടകര: നൂറുകണക്കിന് ശിഷ്യർക്ക് കളരി വിദ്യപകർന്നു നൽകിയ പത്മശ്രീ മീനാക്ഷി ഗുരുക്കളെ ഗുരു പൂർണിമ ദിനത്തിൽ ബി ജെ പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി ആർ പ്രഫുൽകൃഷ്ണൻ ആദരിച്ചു.&lt;/p&gt;
&lt;p&gt;ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: കെ ദീലിപ് , ജില്ലാ സെക്രട്ടറി രഗിലേഷ് അഴിയൂർ, ബിജെപി വടകര മണ്ഡലം ജനറൽ സെക്രട്ടറി  ഷനിലേഷ്, കിരൺ,അനിൽകുമാർ ,രതീഷ് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു&lt;/p&gt;]]></description>
        <pubDate>2026-07-30 12:11:18</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഗ്രാമകേളി വടകര ആദരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/vatakara-gramakeli-annual-program-honur</link>
        <guid>https://nattuvartha.news/news/Regional/all/vatakara-gramakeli-annual-program-honur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785412394_126678.jpg</url>
          <title>ഗ്രാമകേളി വടകര ആദരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/vatakara-gramakeli-annual-program-honur</link>
        </image>
        <description><![CDATA[&lt;p&gt;വടകര: സോഷ്യലിസ്റ്റ് കലാസാംസ്കാരിക കൂട്ടായ്മയായ ഗ്രാമകേളി വടകരയുടെ രജത ജൂബിലി വാർഷികത്തിന്റെ ഭാഗമായി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗൽഭരായ വ്യക്തിത്വങ്ങളെ ആദരിക്കുന്ന പരിപാടി &apos;ലെജൻഡ്&apos; സംഘടിപ്പിച്ചു. പരിപാടി മുൻമന്ത്രി കെ പി മോഹനൻ ഉൽഘാടനം ചെയ്തു. ഇന്ത്യയിൽ  മാറ്റങ്ങൾ കൊണ്ട് വന്നത് ജനത എന്ന മൂന്ന് അക്ഷരമാണ്, 1977 ലെ ജനതാ പാർട്ടിയുടെ ഭരണമാണ്. ഇന്ദിരാ കോൺഗ്രസിന്റെ ഏകാധിപത്യത്തിന് വിരാമമിട്ടത്.&amp;nbsp;&lt;/p&gt;
&lt;p&gt;ടി.എച്ച് അശോകൻ, പൂഴിയിൽ പത്മനാഭൻ, പി.എൻ. ഹരിദാസൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആർ.ജെ.ഡി.ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ ,എടയത്ത് ശ്രീധരൻ , ആയാടത്തിൽ രവീന്ദ്രൻ , സി. കുമാരൻ , മലയിൽ ബാലകൃഷ്ണൻ , പറമ്പത്ത് രാജൻ, രാജൻ കൊളാവിപ്പാലം, രമേശ് മേമുണ്ട, എൻ.പി .മഹേഷ് ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് &apos;ഇന്നലകളുടെ ശ്രുതി ലയം&apos; കലാപരിപാടിയും നടന്നു.&lt;/p&gt;]]></description>
        <pubDate>2026-07-30 11:50:42</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>&apos;കുട്ടോത്ത് -അട്ടക്കുണ്ട്കടവ് റോഡ് വികസനപ്രവർത്തനം ആരംഭിക്കണം&apos;</title>
        <link>https://nattuvartha.news/news/Regional/all/maniyoor-kuttoth-attakkund-road-work</link>
        <guid>https://nattuvartha.news/news/Regional/all/maniyoor-kuttoth-attakkund-road-work</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785412029_250492.jpg</url>
          <title>&apos;കുട്ടോത്ത് -അട്ടക്കുണ്ട്കടവ് റോഡ് വികസനപ്രവർത്തനം ആരംഭിക്കണം&apos;</title>
          <link>https://nattuvartha.news/news/Regional/all/maniyoor-kuttoth-attakkund-road-work</link>
        </image>
        <description><![CDATA[&lt;p&gt;മണിയൂർ: പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കുട്ടോത്ത് -അട്ടക്കുണ്ട്കടവ് റോഡ് പണി ആരംഭിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണിയൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ സമ്മേളനം എം. ചെക്കായിയുടെ അധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റിയംഗം സി. കെ. വിജയൻ ഉദ്ഘാടനം ചെയ്തു.പ്രവർത്തനറിപ്പോർട്ട് ഏരിയ സിക്രട്ടറിയും സംഘടനാറിപ്പോർട്ട് ജില്ലാജോയിന്റ് സിക്രട്ടറി എം.എം. ബാബുവും അവതരിപ്പിച്ചു.&lt;/p&gt;
&lt;p&gt;പുതിയ ഭാരവാഹികളായി എൻ. ടി. വത്സൻ പ്രസിഡണ്ടും വി. ഭാർഗവൻ സിക്രട്ടറിയും കെ. ഗോപാലൻ,ഐ. എം. കുഞ്ഞിക്കണ്ണൻ വൈസ്പ്രസിഡണ്ട്‌മാരും എം. പി. മനോഹരൻ, ടി. അനിൽകുമാർ ജോയിന്റ് സിക്രട്ടറിമാരും എം. ചെക്കായി ഖജാൻജിയുമായുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു.&lt;/p&gt;]]></description>
        <pubDate>2026-07-30 11:44:47</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഷാഫുൽ ഫെഡി കടവത്ത് മണ്ണിലിന് ആവള മഹാത്മയുടെ സ്നേഹാദരവ്</title>
        <link>https://nattuvartha.news/news/Regional/all/perambra-aaval-neet-exam-winner-honur</link>
        <guid>https://nattuvartha.news/news/Regional/all/perambra-aaval-neet-exam-winner-honur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785411856_450873.jpg</url>
          <title>ഷാഫുൽ ഫെഡി കടവത്ത് മണ്ണിലിന് ആവള മഹാത്മയുടെ സ്നേഹാദരവ്</title>
          <link>https://nattuvartha.news/news/Regional/all/perambra-aaval-neet-exam-winner-honur</link>
        </image>
        <description><![CDATA[&lt;p&gt;പേരാമ്പ്ര: നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ 396 ആം റാങ്ക് നേടി ആവള നാടിന്റെ അഭിമാനമായി മാറിയ ഷാഫുൽ ഫെഡി കടവത്ത് മണ്ണിലിനെ ആവള മഹാത്മ കൾച്ചറൽ &amp;amp; ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ ഉപഹാര സമർപ്പണം നടത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വിജയൻ ആവള അദ്ധ്യക്ഷത വഹിച്ചു.ഡോ: സുഗേഷ് കുമാർ , പ്രദീപ് കുമാർ കാവല്ലൂർ , വിജയൻ മലയിൽ, സുജീഷ് എൻ. എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-30 11:41:54</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>വിജയപഥം ഉദ്ഘാടനം ചെയ്തു</title>
        <link>https://nattuvartha.news/news/Regional/all/maniyoor-hss-vijayapadham-program</link>
        <guid>https://nattuvartha.news/news/Regional/all/maniyoor-hss-vijayapadham-program</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785411681_230515.jpg</url>
          <title>വിജയപഥം ഉദ്ഘാടനം ചെയ്തു</title>
          <link>https://nattuvartha.news/news/Regional/all/maniyoor-hss-vijayapadham-program</link>
        </image>
        <description><![CDATA[&lt;p&gt;മണിയൂർ: ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പഠന നിലവാരം ഉയർത്താനായി &apos;വിജയ പഥം27&apos; പ്രത്യേക പഠന പരിശീലന പരിപാടി ആരംഭിച്ചു. മവാക്ക് മണിയൂരിന്റെ സഹകരണത്തോടെ  നടത്തുന്ന പദ്ധതി എസ്പിസി അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ റെക്കീബ് ഉദ്ഘാടനം ചെയ്തു.&amp;nbsp;&lt;/p&gt;
&lt;p&gt;പ്രധാനധ്യാപൻ രാജീവൻ വളപ്പിൽകൂനി അധ്യക്ഷത വഹിച്ച ചടങ്ങിൽ  ലൈഫ് കോച്ചും മോട്ടിവേഷൻ സ്പീക്കറുമായ ഷാനവാസ് വയനാട് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ രഞ്ജിഷ ടിപി, മവാക് ചെയർമാൻ അബ്ദുൽറഷീദ് എംപി, വിജീഷ് പി പി, രമിത കെ, അമയ എന്നിവർ സംസാരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-30 11:39:15</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>മേമുണ്ടയിലെ മോഷണത്തിൽ ട്വിസ്റ്റ്; സംഭവം ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നെന്ന് പോലീസ്</title>
        <link>https://nattuvartha.news/news/Regional/all/memunda-theft-home-twist-police-not-taken-case</link>
        <guid>https://nattuvartha.news/news/Regional/all/memunda-theft-home-twist-police-not-taken-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785410979_492232.jpg</url>
          <title>മേമുണ്ടയിലെ മോഷണത്തിൽ ട്വിസ്റ്റ്; സംഭവം ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നെന്ന് പോലീസ്</title>
          <link>https://nattuvartha.news/news/Regional/all/memunda-theft-home-twist-police-not-taken-case</link>
        </image>
        <description><![CDATA[&lt;p&gt;വടകര: മേമുണ്ടയിലെ സിനിമ സ്റ്റൈൽ മോഷണ കേസിൽ വൻ ട്വിസ്റ്റ്. മോഷണം നടത്തിയത് ബന്ധു തന്നെ എന്ന് പോലീസ്. കൃത്യത്തിന് പിന്നിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കമെന്നും പോലീസ് പറഞ്ഞു. വീടിന്റെ മുറ്റത്തുനിന്നും അകത്തുനിന്നുമായി ബി.എം.ഡബ്ല്യു കാർ, ഹാർലി ഡേവിസൺ ബൈക്ക്, ആക്സസ് സ്കൂട്ടി എന്നിവയാണ് മോഷണം പോയത്. മുറ്റത്ത് ഉണ്ടായിരുന്ന സ്കോഡ കാര്  കൊണ്ട് പോവാൻ ശ്രമിച്ചെങ്കിലും സ്റ്റാർട്ട് ആവാത്തതിനാൽ കൊണ്ട് പോയിരുന്നില്ല.&lt;/p&gt;
&lt;p&gt;ഇന്നലെ വൈകുന്നേരം വീട് പൂട്ടി ബന്ധു വീട്ടിൽ പോയ വീട്ടുകാർ രാവിലെ തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം മനസിലാവുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഡി വൈ എസ് പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ സംഘം വീട്ടിൽ എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.  സംഭവത്തിൽ വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-30 11:13:39</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>കർണാടകയിൽ രണ്ടുലക്ഷത്തിലധികം എച്ച്ഐവി ബാധിതരുണ്ടെന്ന് റിപ്പോർട്ട്</title>
        <link>https://nattuvartha.news/news/Regional/all/two-lakhs-people-on-hiv-treatment-in-karnataka-latest</link>
        <guid>https://nattuvartha.news/news/Regional/all/two-lakhs-people-on-hiv-treatment-in-karnataka-latest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785403224_711569.jpg</url>
          <title>കർണാടകയിൽ രണ്ടുലക്ഷത്തിലധികം എച്ച്ഐവി ബാധിതരുണ്ടെന്ന് റിപ്പോർട്ട്</title>
          <link>https://nattuvartha.news/news/Regional/all/two-lakhs-people-on-hiv-treatment-in-karnataka-latest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബംഗളൂരു: &lt;/strong&gt;കർണാടകയിൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായതായി റിപ്പോർട്ട്. സംസ്ഥാനത്ത് നിലവില്‍ 2,60,000 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നും ഇതിൽ 2,05,000 പേര്‍ക്ക് മാത്രമാണ് ആന്റി റിട്രോവൈറല്‍ തെറാപ്പി ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;
&lt;p&gt;ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടനയുടെ (എന്‍എസിഒ) കണക്കുകള്‍ പ്രകാരം എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കര്‍ണാടക രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. അതേസമയം, റിപ്പോർട്ടിൽ യുവാക്കള്‍ക്കിടയിലെ എച്ച്‌ഐവി അണുബാധയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.18 നും 25 നും ഇടയില്‍ പ്രായമുള്ള 7,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ വൈറസ് ബാധിതരാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കര്‍ണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ (കെഎസ്എപിഎസ്) നിര്‍ദേശപ്രകാരം സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളേജുകളിൽ എച്ച്‌ഐവി പരിശോധനയും കൗണ്‍സിലിംഗ് ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-30 09:17:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അതിശക്തമായ മഴയ്ക്ക് സാധ്യത;നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/kerala-heavy-rain-orange-alert-1785402594</link>
        <guid>https://nattuvartha.news/news/Regional/all/kerala-heavy-rain-orange-alert-1785402594</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785402594_208828.jpg</url>
          <title>അതിശക്തമായ മഴയ്ക്ക് സാധ്യത;നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/kerala-heavy-rain-orange-alert-1785402594</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങിയ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്.നാളെ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ട് വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;30/07/2026: ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ&lt;/p&gt;
&lt;p&gt;31/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;30/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്&lt;/p&gt;
&lt;p&gt;31/07/2026: തൃശൂർ, പാലക്കാട്, മലപ്പുറം&lt;/p&gt;
&lt;p&gt;01/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 09:05:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നരിക്കുനിയിൽ തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/five-year-old-victim-of-drowning-incident</link>
        <guid>https://nattuvartha.news/news/Regional/all/five-year-old-victim-of-drowning-incident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785399815_891050.jpg</url>
          <title>നരിക്കുനിയിൽ തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/five-year-old-victim-of-drowning-incident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്&lt;/strong&gt; : നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്തിനു സമീപം തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരിച്ചു. കാവുംപൊയിൽ വയപ്പുറം കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ് - സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരിച്ചത്.&lt;/p&gt;
&lt;p&gt;തോട്ടിൽ വീണ ഹനയെ ഉടൻ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മൂർഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. മൃ&lt;/p&gt;]]></description>
        <pubDate>2026-07-30 08:21:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻചിറ്റ്</title>
        <link>https://nattuvartha.news/news/Regional/all/vd-satheesan-punarjani-project-vigilance-clearance</link>
        <guid>https://nattuvartha.news/news/Regional/all/vd-satheesan-punarjani-project-vigilance-clearance</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785399364_889711.jpg</url>
          <title>പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻചിറ്റ്</title>
          <link>https://nattuvartha.news/news/Regional/all/vd-satheesan-punarjani-project-vigilance-clearance</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. തെളിവുകളൊന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ കേസുകളിൽനിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സതീശനെതിരായ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;
&lt;p&gt;&apos;പുനർജനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിജിലൻസ് വളരെ വിശദമായി കാര്യങ്ങൾ പരിശോധിച്ചു. ആ പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ കേസുകളിൽനിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കഴിഞ്ഞ സർക്കാർ എടുത്ത കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വിജിലൻസ് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്&apos;, ചെന്നിത്തല പറഞ്ഞു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 08:12:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാക് സ്വദേശിയുമായി നിരന്തരം വാട്സാപ്പ് ചാറ്റ്,​ ബേപ്പൂരിൽ യുവാവ്  കസ്റ്റഡിയിൽ</title>
        <link>https://nattuvartha.news/news/Regional/all/bengal-native-arrested-in-beypore-over-suspicious-whatsapp-chat-with-pakistan-citizen</link>
        <guid>https://nattuvartha.news/news/Regional/all/bengal-native-arrested-in-beypore-over-suspicious-whatsapp-chat-with-pakistan-citizen</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785398967_441421.jpg</url>
          <title>പാക് സ്വദേശിയുമായി നിരന്തരം വാട്സാപ്പ് ചാറ്റ്,​ ബേപ്പൂരിൽ യുവാവ്  കസ്റ്റഡിയിൽ</title>
          <link>https://nattuvartha.news/news/Regional/all/bengal-native-arrested-in-beypore-over-suspicious-whatsapp-chat-with-pakistan-citizen</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ പാകിസ്ഥാൻ ബന്ധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ യുവാവ് പാക് സ്വദേശിയുമായി നിരന്തരം വാട്സാപ്പ് ചാറ്റ് നടത്തിയിരുന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.ഇന്നലെ ഉച്ചയോടെ ഹാർബറിലെത്തിയ യുവാവിനെ സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് പൊലീസ് ചോദ്യം ചെയ്തത്.&amp;nbsp;&lt;/p&gt;
&lt;p&gt;മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയതെന്നായിരുന്നു യുവാവിന്റെ മറുപടി. എന്നാൽ ഏത് ബോട്ടിലാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് ആധാർ കാർഡ് പരിശോധിച്ചപ്പോഴാണ് ഇയാ‍ൾ ബംഗാൾ സ്വദേശിയാണെന്ന് വ്യക്തമായത്.യുവാവിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഇയാൾ പാക് പൗരനുമായി നിരന്തരം ചാറ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. തനിക്ക് യൂട്യൂബ് ചാനൽ ഉണ്ടെന്നും അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാൻ സ്വദേശിയുമായി ചാറ്റ് ചെയ്തതെന്നുമാണ് യുവാവിന്റെ വിശദീകരണം. എന്നാൽ ഇയാളുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.&lt;/p&gt;]]></description>
        <pubDate>2026-07-30 08:07:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എംഡിഎംഎ കേസ്; പിടിയിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ</title>
        <link>https://nattuvartha.news/news/Regional/all/vadakara-mdma-case-arrested-teachers-are-office-bearers-of-a-left-wing-organization</link>
        <guid>https://nattuvartha.news/news/Regional/all/vadakara-mdma-case-arrested-teachers-are-office-bearers-of-a-left-wing-organization</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785393851_508020.jpg</url>
          <title>എംഡിഎംഎ കേസ്; പിടിയിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ</title>
          <link>https://nattuvartha.news/news/Regional/all/vadakara-mdma-case-arrested-teachers-are-office-bearers-of-a-left-wing-organization</link>
        </image>
        <description><![CDATA[&lt;p style=&quot;text-align:start;&quot;&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;&lt;strong&gt;വടകര : &lt;/strong&gt;എം.ഡി.എം.എ കേസിൽ പിടിയിലായ അദ്ധ്യാപികമാർ ഇടത് അനുകൂല സംഘടനാ നേതാക്കളെന്ന് റിപ്പോർട്ട്. ഇവരുടെ സംഘടനാബന്ധം വെളിപ്പെടുത്തുന്ന പോസ്റ്ററുകൾ ഉൾപ്പെടെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിആർസിയിലെ അധ്യാപകരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) പേരാമ്പ്ര ബ്രാഞ്ചിന്റെ കൺവീനറും ജോയിന്റ് കൺവീനറുമായിരുന്നു കാവ്യയും നീഷ്‌മയും എന്നാണ് ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. &lt;/span&gt;&lt;/p&gt;
&lt;p style=&quot;text-align:start;&quot;&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;ബിആർസിയിലെ ഭൂരിപക്ഷം നിയമനങ്ങളും താൽക്കാലിക കരാർ നിയമനങ്ങളാണ്. ഒരുവർഷത്തേക്കാണ് നിയമനമെങ്കിലും രാഷ്ട്രീയ ബന്ധത്തിന്റെയും സ്വാധീനത്തിന്റെയും ഫലമായി കരാറുകൾ ഓരോവർഷവും ഇവർക്കുതന്നെ പുതുക്കി നൽകാറുണ്ട്.ഇരുവരും രണ്ടുവർഷംമുമ്പാണ് കെആർടിഎയുടെ ബ്രാഞ്ച് ഭാരവാഹികളായിരുന്നതെന്നും അപ്പോൾ അവർക്ക് ലഹരിമാഫിയയുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് സംഘടനാ നേതാക്കൾ പറയുന്നത്.&lt;/span&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-30 06:42:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കോഴിക്കോട്‌ മെഡിക്കൽ  കോളേജിൽ 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി</title>
        <link>https://nattuvartha.news/news/Regional/all/16-year-old-girls-leg-gets-stuck-in-toilet-closet-at-medical-college-rescued-safely</link>
        <guid>https://nattuvartha.news/news/Regional/all/16-year-old-girls-leg-gets-stuck-in-toilet-closet-at-medical-college-rescued-safely</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785387225_919656.jpg</url>
          <title>കോഴിക്കോട്‌ മെഡിക്കൽ  കോളേജിൽ 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി</title>
          <link>https://nattuvartha.news/news/Regional/all/16-year-old-girls-leg-gets-stuck-in-toilet-closet-at-medical-college-rescued-safely</link>
        </image>
        <description><![CDATA[&lt;p&gt;&lt;/p&gt;
&lt;p&gt;കോഴിക്കോട്‌: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി. 31ാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന മഞ്ചേരി സ്വദേശിനിയാണ്‌ അപകടത്തിൽപ്പെട്ടത്‌. ബുധനാഴ്ച  വൈകിട്ട്‌ ആറരയോടെയാണ്‌ സംഭവം. വാർഡിനോട്‌ ചേർന്ന ശുചിമുറിയിലെ ക്ലോസറ്റിലാണ്‌ കുട്ടിയുടെ കാൽ കുടുങ്ങിയത്‌. വഴുതി വീണാണ്‌ അപകടമുണ്ടായത്‌.&lt;/p&gt;
&lt;p&gt;വെള്ളിമാട്‌കുന്ന്‌ ഫയർ ഫോഴ്സ്‌ സംഭവസ്ഥലത്തെത്തി ക്ലോസറ്റിന്റെ ഒരുഭാഗം പൊളിച്ച്‌ കുട്ടിയെ രക്ഷപ്പെടുത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 04:51:30</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കെ.എസ്.ആർ.ടി.സി കൊറിയർ കരാർ അവസാനിപ്പിച്ചു; ബുക്കിങ്ങും നിർത്തി</title>
        <link>https://nattuvartha.news/news/Regional/all/ksrtc-ends-courier-contract</link>
        <guid>https://nattuvartha.news/news/Regional/all/ksrtc-ends-courier-contract</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785386306_939486.jpg</url>
          <title>കെ.എസ്.ആർ.ടി.സി കൊറിയർ കരാർ അവസാനിപ്പിച്ചു; ബുക്കിങ്ങും നിർത്തി</title>
          <link>https://nattuvartha.news/news/Regional/all/ksrtc-ends-courier-contract</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തി​രു​വ​ന​ന്ത​പു​രം&lt;/strong&gt;: കെ.​എ​സ്.​ആ​ര്‍.​ടി.​സി കൊ​റി​യ​ര്‍ ന​ട​ത്തി​പ്പി​നാ​യി സ്വകാര്യ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. പു​തി​യ ടെ​ന്‍ഡ​ര്‍ ക്ഷ​ണി​ക്കും. ന​ട​ത്തി​പ്പി​ലെ പോ​രാ​യ്മ​യെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. കൊ​റി​യ​ർ ബു​ക്കി​ങ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി പു​ന​രാ​രം​ഭി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.&lt;/p&gt;
&lt;p&gt;2023 ജൂ​ണി​ല്‍ ആ​രം​ഭി​ച്ച കൊ​റി​യ​ര്‍ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് പു​റംക​രാ​ര്‍ ന​ല്‍കി​യ​ത്. നേ​രി​ട്ട് ന​ട​ത്തി​യ​പ്പോ​ള്‍ 1.5 കോ​ടി രൂ​പ​യു​ടെ ലാ​ഭം നേ​ടി​യ പ​ദ്ധ​തി​യാ​ണ് 2025 സെ​പ്റ്റം​ബ​റി​ല്‍ ആ​ന്ധ്ര ക​മ്പ​നി​ക്ക്​ പു​റം​ക​രാ​ർ ന​ൽ​കി​യ​ത്.വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി 44 കൗ​ണ്ട​റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൃ​ത്യ​മാ​യി കൊ​റി​യ​ര്‍ എ​ത്തി​ക്കാ​ത്ത​ത് പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​റം​ക​രാ​ര്‍ ന​ല്‍കി​യ​ത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-30 04:36:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ പിടിയിൽ</title>
        <link>https://nattuvartha.news/news/Regional/all/kozhikode-man-arrested-for-sexual-assault-on-minor-boy-pocso</link>
        <guid>https://nattuvartha.news/news/Regional/all/kozhikode-man-arrested-for-sexual-assault-on-minor-boy-pocso</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785385236_233999.jpg</url>
          <title>പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ പിടിയിൽ</title>
          <link>https://nattuvartha.news/news/Regional/all/kozhikode-man-arrested-for-sexual-assault-on-minor-boy-pocso</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട് : &lt;/strong&gt;പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ. ചെറുവണ്ണൂർ നല്ലളം സ്വദേശി പേരൂർ പറമ്പ് വീട്ടിൽ മൂസക്കോയ (62) ആണ് നല്ലളം പൊലീസിന്റെ പിടിയിലായത്. 13 വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ട് പോയി പൂളക്കടവ്  പാലത്തിന് സമീപത്ത് നിർത്തിയിട്ട പ്രതിയുടെ കാറിൽ വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;ആൺകുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി വിട്ടയച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 04:16:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബിരിയാണി വിളമ്പാൻ ഫണ്ടില്ല; സ്കൂളുകളിൽ വീണ്ടും ചോറും കറിയും</title>
        <link>https://nattuvartha.news/news/Regional/all/school-mid-day-meal-funding-crisis</link>
        <guid>https://nattuvartha.news/news/Regional/all/school-mid-day-meal-funding-crisis</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785384480_892444.jpg</url>
          <title>ബിരിയാണി വിളമ്പാൻ ഫണ്ടില്ല; സ്കൂളുകളിൽ വീണ്ടും ചോറും കറിയും</title>
          <link>https://nattuvartha.news/news/Regional/all/school-mid-day-meal-funding-crisis</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്കൂൾ ഉച്ചഭക്ഷണപ്പട്ടികയിൽ ഇടം പിടിച്ച ബിരിയാണി വിളമ്പാൻ ഫണ്ടില്ലാതെ സർക്കാർ. മെനു പരിഷ്കരിച്ചെങ്കിലും പണം മാറ്റിവെക്കാതിരുന്നതാണ് പ്രതിസന്ധിയായത്. ഫ്രൈഡ് റൈസും ബിരിയാണിയും മുട്ടയും ഉൾപ്പെടുത്തിയാണ് കഴിഞ്ഞ അധ്യയന വർഷം മെനു പരിഷ്കരിച്ചത്. പണം അനുവദിക്കാത്തതിനാൽ പരിഷ്കരണം മിക്ക സ്കൂളിലും നടപ്പായില്ല.&lt;/p&gt;
&lt;p&gt;ഏതുഭക്ഷണം നൽകാമെന്ന് സ്കൂളിലെ ഉച്ചഭക്ഷണക്കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം. വെജിറ്റബിൾ ബിരിയാണി, മുട്ടക്കറി, തേങ്ങാച്ചോറ്, കാരറ്റ് ചോറ്, എന്നിവ ഇതിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല. നിലവിലുള്ള ഫണ്ട് ഉപയോഗിച്ച് ചോറും രണ്ടുകറിയും മാത്രമേ നൽകാനാവൂ. ആഴ്ചയിലൊരിക്കലായിരുന്നു ബിരിയാണി നൽകിയിരുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;അഞ്ചാംക്ലാസുവരെയുള്ള കുട്ടികൾക്ക് ദിവസം 6.19 രൂപയും ആറുമുതൽ എട്ടുവരെയുള്ളവർക്ക് 9.29 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റംകാരണം ഈ തുകയ്ക്ക് ചോറും കറിയുംപോലും നൽകാനാകാത്ത അവസ്ഥയാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-30 04:01:25</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത</title>
        <link>https://nattuvartha.news/news/Regional/all/power-exchange-crisis</link>
        <guid>https://nattuvartha.news/news/Regional/all/power-exchange-crisis</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785381993_45009.jpg</url>
          <title>സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത</title>
          <link>https://nattuvartha.news/news/Regional/all/power-exchange-crisis</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും മൂലമുണ്ടായ കടുത്ത വേനൽ പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ വൻ കുറവ് അനുഭവപ്പെടുന്നതാണ് കേരളത്തെയും പ്രതിസന്ധിയിലാക്കുന്നത്.&lt;/p&gt;
&lt;p&gt;പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമായില്ലെങ്കിൽ, ഇന്ന് (30.07.2026 - വ്യാഴാഴ്ച) വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ (ഉയർന്ന ഉപഭോഗ വേളയിൽ) സംസ്ഥാനത്ത് ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 03:23:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കസ്റ്റഡി മർദന ആരോപണം; കുണ്ടറ സി.പി.ഒ എസ്. ശ്രീജിത്തിന് സസ്പെൻഷൻ</title>
        <link>https://nattuvartha.news/news/Regional/all/allegations-of-custodial-torture-kundara-cpo-s-sreejith-suspended</link>
        <guid>https://nattuvartha.news/news/Regional/all/allegations-of-custodial-torture-kundara-cpo-s-sreejith-suspended</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785381566_853034.jpg</url>
          <title>കസ്റ്റഡി മർദന ആരോപണം; കുണ്ടറ സി.പി.ഒ എസ്. ശ്രീജിത്തിന് സസ്പെൻഷൻ</title>
          <link>https://nattuvartha.news/news/Regional/all/allegations-of-custodial-torture-kundara-cpo-s-sreejith-suspended</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം&lt;/strong&gt;: കുണ്ടറയിൽ യുവാവ് കസ്റ്റഡി മർദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ സി.പി.ഒ എസ് ശ്രീജിത്തിന് സസ്പെൻഡ് ചെയ്തു. യുവാവിനെ മർദിച്ചെന്ന ആരോപണം നിലനിൽക്കെ അന്വേഷണ വിധേയമായാണ് റൂറൽ എസ്പി സി.പി.ഒയെ സസ്പെൻഡ് ചെയ്തത്. യുവാവിനെ കസ്റ്റഡിൽ എടുത്തപ്പോൾ നടപടി ക്രമങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വ്യാപക വീഴ്ച സംഭവിച്ചെന്നും ഉത്തരവിൽ പറയുന്നു. സിയാദിനെ പൊലീസ് ജീപ്പിൽവെച്ച് ശ്രീജിത്ത് മർദിച്ചതിനെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്നാണെന്ന ആരോപണം ശക്തമായിരുന്നു. അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളും മൊഴികളും പരിശോധിച്ചു വരികയാണ്.&lt;/p&gt;
&lt;p&gt;ജൂൺ 16നാണ് അയൽവാസിയായ വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയിൽ സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ജൂലൈ 17ന് സിയാദിനെ പൊലീസ് വിട്ടയച്ചിരുന്നു. എന്നാൽ, സിയാദിന് ബന്ധമില്ലാത്ത കേസിലാണ് വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് പിന്നീട് വ്യക്തമായി. നട്ടെല്ലിനേറ്റ ക്ഷതം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 25നായിരുന്നു സിയാദ് മരിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 03:15:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/kerala-heavy-rain-orange-alert</link>
        <guid>https://nattuvartha.news/news/Regional/all/kerala-heavy-rain-orange-alert</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785381176_271786.jpg</url>
          <title>സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/kerala-heavy-rain-orange-alert</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ഇന്ന് അതിശ്കതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷന്‍ സെന്ററുകൾ, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.&lt;/p&gt;
&lt;p&gt;നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ പത്തനംതിട്ട, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-30 03:11:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/wild-gaur-attack-death</link>
        <guid>https://nattuvartha.news/news/Regional/all/wild-gaur-attack-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785380906_228388.jpg</url>
          <title>കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/wild-gaur-attack-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം:&lt;/strong&gt; കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബീമാ മൻസിലിൽ ബഷീറാണ് (68) മരിച്ചത്. ഇന്ന് രാവിലെ കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയാണ് കാട്ടുപോത്ത് ബഷീറിനെ ആക്രമിച്ചത്. സ്ഥലത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;നിരന്തരം കാട്ടുപോത്തിന്റെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്ന് മുൻപും നാട്ടുകാർ പറഞ്ഞിട്ടുണ്ട്. ഇതിന് കൃത്യമായ നടപടി വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് പറയുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-30 03:05:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് വി മുരളീധരൻ എംഎൽഎയ്ക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Regional/all/v-muraleedharan-thulabharam-accident</link>
        <guid>https://nattuvartha.news/news/Regional/all/v-muraleedharan-thulabharam-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785380572_802070.jpg</url>
          <title>തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് വി മുരളീധരൻ എംഎൽഎയ്ക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Regional/all/v-muraleedharan-thulabharam-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തി​രു​വ​ന​ന്ത​പു​രം&lt;/strong&gt;​:​ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒരു ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​തു​ലാ​ഭാ​ര​ത്തി​നി​ടെ​ ​ത്രാ​സി​ന്റെ​ ​ക​യ​ർ​ ​പൊ​ട്ടി​വീ​ണ് ​വി.​മു​ര​ളീ​ധ​ര​ൻ​ ​എം.​എ​ൽ.​എ​യ്ക്ക് ​പ​രി​ക്കേ​റ്റു.​ ​കാ​ലി​നാ​ണ് ​പ​രി​ക്ക്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടാ​ണ് ​സം​ഭ​വം.​ ​തു​ലാ​ഭാ​രം​ ​ന​ട​ത്തു​ന്ന​തി​നി​ടെ​ ​ത്രാ​സ് ​പൊ​ട്ടി​യ​തോ​ടെ​ ​എം.​എ​ൽ.​എ​ ​നി​ല​ത്തു​വീ​ണു.​ ​&lt;/p&gt;
&lt;p&gt;പൊ​ട്ടി​യ​ ​ത്രാ​സ് ​കാ​ലി​ൽ​ ​പ​തി​ച്ചാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​അ​ദ്ദേ​ഹം​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യ​താ​യി​ ​എം.​എ​ൽ.​എ​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-30 03:00:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഓറഞ്ച് അലർട്ട് ; മൂന്നാറിൽ ഗതാഗത നിയന്ത്രണം</title>
        <link>https://nattuvartha.news/news/Regional/all/munnar-traffic-restrictions-orange-alert-updates</link>
        <guid>https://nattuvartha.news/news/Regional/all/munnar-traffic-restrictions-orange-alert-updates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785321474_161226.jpg</url>
          <title>ഓറഞ്ച് അലർട്ട് ; മൂന്നാറിൽ ഗതാഗത നിയന്ത്രണം</title>
          <link>https://nattuvartha.news/news/Regional/all/munnar-traffic-restrictions-orange-alert-updates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തൊടുപുഴ: &lt;/strong&gt;കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഇടുക്കി ജില്ലയിൽ 29, 31, 01 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.&lt;/p&gt;
&lt;p&gt;കനത്ത മഴയെ തുടർന്ന് നേരത്തേ ഈ മേഖലയിൽ റോഡിൽ വിള്ളൽ കണ്ടെത്തിയതും കഴിഞ്ഞ ദിവസം ഹെഡ് വർക്സ് ഡാമിന് സമീപം മണ്ണിടിച്ചിലുണ്ടായ സാഹചര്യവും കണക്കിലെടുത്താണ് കളക്ടറുടെ നിർദേശം. മണ്ണിടിച്ചിലുണ്ടായ ഹെഡ് വർക്‌സ് ഡാമിന് സമീപം ഒരുവരി മാത്രമായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ മൂലം ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ വഴിയുള്ള ഗതാഗതം പരമാവധി ഒഴിവാക്കാൻ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ഗതാഗതം പുന:സ്ഥാപിക്കുമെന്നും കളക്ടർ അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-29 10:30:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി</title>
        <link>https://nattuvartha.news/news/Regional/all/missing-malayali-youtuber-dilshad-found</link>
        <guid>https://nattuvartha.news/news/Regional/all/missing-malayali-youtuber-dilshad-found</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785320860_776958.jpg</url>
          <title>കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി</title>
          <link>https://nattuvartha.news/news/Regional/all/missing-malayali-youtuber-dilshad-found</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: &lt;/strong&gt;കാണാതായ മലയാളി യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി.ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ മേഘാലയയിൽ നിന്നാണ് കണ്ടെത്തിയത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ദിൽഷാദിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഘാലയയിലെ ഖാസി ഹിൽസ് ഫോറസ്റ്റ് മേഖലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. നാല് ദിവസമായി അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.&lt;/p&gt;
&lt;p&gt;&apos;യാത്ര ടുഡേ&apos; എന്ന യൂട്യൂബ് ചാനലിൽ ദിൽഷാദിന് നിരവധി ഫോളോവേഴ്സുണ്ട്. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി അദ്ദേഹം വീട്ടിൽ നിന്ന് പോയത്. നാലുദിവസമായി യാതൊരു വിവരവുമില്ലെന്ന് കുടുംബം തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. യൂട്യൂബ് വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി ദിൽഷാദ് വിവിധ സ്ഥലങ്ങളിലേക്ക് യാത്രകൾ നടത്താറുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-29 10:24:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എംഡിഎംഎ കേസ്; ശമ്പളം 13000 മാത്രം, അക്കൗണ്ടിൽ ലക്ഷങ്ങൾ, അധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടിയേക്കും</title>
        <link>https://nattuvartha.news/news/Regional/all/vadakara-mdma-case-asset-seizure-investigation</link>
        <guid>https://nattuvartha.news/news/Regional/all/vadakara-mdma-case-asset-seizure-investigation</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785320501_647228.jpg</url>
          <title>എംഡിഎംഎ കേസ്; ശമ്പളം 13000 മാത്രം, അക്കൗണ്ടിൽ ലക്ഷങ്ങൾ, അധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടിയേക്കും</title>
          <link>https://nattuvartha.news/news/Regional/all/vadakara-mdma-case-asset-seizure-investigation</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര: &lt;/strong&gt;എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ അടക്കമുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിലേക്ക് പോലീസ്. പ്രതികളുടെ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന കണ്ടെത്തലിലാണ് പോലീസുള്ളത്.&lt;/p&gt;
&lt;p&gt;പന്ത്രണ്ടായിരവും പതിമൂവായിരവും മാത്രം ശമ്പളമുള്ളവരാണ് അധ്യാപികമാർ. പക്ഷെ ഇവരുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആഢംബര ജീവിതം നയിച്ചതിനും പോലീസ് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ ലഹരി വിൽപ്പന വഴി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയോ എന്ന് അന്വേഷിക്കുമെന്ന് കണ്ണൂർ റെയിഞ്ച് ഡിഐജി കെ.കാർത്തിക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.&lt;/p&gt;
&lt;p&gt;കഴിഞ്ഞ 28-ാം തീയതി പിടിയിലായ സഫുവാൻ അടക്കം അഞ്ച് പ്രതികളാണ് കേസിൽ ഇപ്പോൾ പിടിയിലായിരിക്കുന്നത്..അവസാനം പിടിയിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു കോടി രൂപയിലധികമാണ് ഇടപാട് നടന്നത്. സാധാരണ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ജിജിലിന്റെ അക്കൗണ്ടിലേക്ക് ഇത്രയും പണം വന്നത് ലഹരി ഇടപാടിലൂടെയാണ് എന്നാണ് പോലീസ് കണക്കു കൂട്ടുന്നത്. പ്രതികൾ ലഹരി വിൽപ്പന വഴി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കിൽ എൻഡിപിഎസ് നിയമപ്രകാരം പിടിച്ചെടുക്കുമെന്നും ഡിഐജി കെ.കാർത്തിക് പറഞ്ഞു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-29 10:18:17</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/heavy-rain-alert-for-nexy-five-days-in-kerala</link>
        <guid>https://nattuvartha.news/news/Regional/all/heavy-rain-alert-for-nexy-five-days-in-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785316125_307416.jpg</url>
          <title>അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/heavy-rain-alert-for-nexy-five-days-in-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;ഓറഞ്ച് അലർട്ട്&lt;/strong&gt;&lt;/p&gt;
&lt;p&gt;29/07/2026: ഇടുക്കി, വയനാട്, കണ്ണൂർ&lt;/p&gt;
&lt;p&gt;30/07/2026: കോഴിക്കോട്, വയനാട്, കണ്ണൂർ3&lt;/p&gt;
&lt;p&gt;1/07/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്0&lt;/p&gt;
&lt;p&gt;1/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;strong&gt;യെല്ലോ അലർട്ട്&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;29/07/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട്&lt;/p&gt;
&lt;p&gt;30/07/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്&lt;/p&gt;
&lt;p&gt;31/07/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്&lt;/p&gt;
&lt;p&gt;01/08/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;]]></description>
        <pubDate>2026-07-29 09:06:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വയനാട്ടിൽ കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം</title>
        <link>https://nattuvartha.news/news/Regional/all/heavy-rains-in-wayanad-restrictions-at-tourist-spots</link>
        <guid>https://nattuvartha.news/news/Regional/all/heavy-rains-in-wayanad-restrictions-at-tourist-spots</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785313352_111553.jpg</url>
          <title>വയനാട്ടിൽ കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം</title>
          <link>https://nattuvartha.news/news/Regional/all/heavy-rains-in-wayanad-restrictions-at-tourist-spots</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൽപറ്റ&lt;/strong&gt;: ജില്ലയില്‍ രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കലക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു.&lt;/p&gt;
&lt;p&gt;ക്വാറികളുടെ പ്രവർത്തനവും വിലക്കി. ഹോം സ്റ്റേ, റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അഡ്വഞ്ചര്‍ ടൂറിസം സെന്ററുകളുടെയും പ്രവർത്തനവും ട്രക്കിങ്ങും നിര്‍ത്തിവെക്കണമെന്നാണ് ഉത്തരവ്. ജില്ലയില്‍ ദുരന്തസാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.&lt;/p&gt;
&lt;p&gt;ടൗണ്‍ഷിപ്പ് നിര്‍മാണ മേഖലയില്‍ മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന പ്രദേശത്തെ കുടുംബങ്ങളെ മാറ്റിതാമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍, കല്‍പറ്റ നഗരസഭ സെക്രട്ടറിമാര്‍ സംയുക്തമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ അറിയിച്ചു. കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത മേഖല, മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളിലെ ആളുകളെ ആവശ്യമെങ്കില്‍ മാറ്റിതാമസിപ്പിക്കാന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടിറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 52(ബി) പ്രകാരം ശിക്ഷാ നടപപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-29 08:20:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാളവണ്ടിയോട്ടത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Regional/all/youth-stabbed-to-death-accused-arrested</link>
        <guid>https://nattuvartha.news/news/Regional/all/youth-stabbed-to-death-accused-arrested</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785309476_314976.jpg</url>
          <title>കാളവണ്ടിയോട്ടത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Regional/all/youth-stabbed-to-death-accused-arrested</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട് :&lt;/strong&gt; കാളവണ്ടിയോട്ടത്തിന്റെ പരിശീലനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വടകരപ്പതി ആട്ടയാംപതി ലാലാക്കാട് കള്ളംപുളിയാർ വീട്ടിൽ നെൽസൺ (32), കെരാമ്പാറ എളയാട്ടുകളം കുഞ്ചാൻ വീട്ടിൽ ജെൻസൺ (29) എന്നിവരാണ് തിങ്കളാഴ്ച രാത്രി കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ചൊവ്വാഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി.&lt;/p&gt;
&lt;p&gt;ലാലാക്കാട് സ്വദേശി എസ് മുഹമ്മദ് ഷെഫീഖാണ്‌ (24) കുത്തേറ്റ് മരിച്ചത്. സുഹൃത്തായ സിംസൺ മാർട്ടിൻ (17) ഗുരുതര പരിക്കുകളോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച  രാത്രി വടകരപ്പതി ലാലാക്കാട്ടിലായിരുന്നു സംഭവം&lt;/p&gt;
&lt;p&gt;ഒളിവിൽപ്പോയ പ്രതികൾക്കായി തമിഴ്നാട്ടിലും കർണാടകയിലും പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-29 07:14:02</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കുറ്റിപ്പുറം ബസ്സപകടത്തിന് കാരണം അമിതവേഗവും റോഡിന്റെ അശാസ്ത്രീയതയുമെന്ന് നിഗമനം</title>
        <link>https://nattuvartha.news/news/Regional/all/kuttippuram-bus-accident-was-caused-by-the-buss-excessive-speed</link>
        <guid>https://nattuvartha.news/news/Regional/all/kuttippuram-bus-accident-was-caused-by-the-buss-excessive-speed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785308261_959641.jpg</url>
          <title>കുറ്റിപ്പുറം ബസ്സപകടത്തിന് കാരണം അമിതവേഗവും റോഡിന്റെ അശാസ്ത്രീയതയുമെന്ന് നിഗമനം</title>
          <link>https://nattuvartha.news/news/Regional/all/kuttippuram-bus-accident-was-caused-by-the-buss-excessive-speed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കുറ്റിപ്പുറം:&lt;/strong&gt; ദേശീയപാതയിൽ ഞായറാഴ്ച നടന്ന വാഹനാപകടം ബസിന്റെ അമിതവേഗവും റോഡിന്റെ അശാസ്ത്രീയതയും കാരണമാണെന്ന് പ്രാഥമിക റിപ്പോർട്ട്‌. ഹൈഡ്രോപ്ലെയിനിങ് അപകടസാധ്യത വര്‍ധിപ്പിച്ചെന്നും റോഡിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. അപകടമുണ്ടായ സ്ഥലത്ത് സര്‍വിസ് റോഡ് നല്‍കിയത് അപകടങ്ങള്‍ക്കിടയാക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.&lt;/p&gt;
&lt;p&gt;അപകടം നടന്ന പാതയില്‍ ഹൈഡ്രോപ്ലെയിനിങ്ങിനുള്ള സാധ്യത കൂടുതലാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റിന്റെ പ്രാഥമിക നിഗമനം. റോഡിനും ടയറിനുമിടയില്‍ വെള്ളപ്പാളി രൂപപ്പെട്ട് ഇവ തമ്മിലുള്ള ഘര്‍ഷണം നഷ്ടപ്പെടാന്‍ സാധ്യതയുള്ള മേഖലയാണിത്. എതിര്‍ദിശയിലുള്ള റോഡിലെ വെള്ളം ഒലിച്ചുവരുന്നത് അപകടം നടന്ന ഭാഗത്തെ റോഡിലേക്കാണ്. ദേശീയപാതയില്‍ ഇത് അനുവദനീയമല്ല. ഓരോ ഭാഗത്തെയും വെള്ളം അതേ ഭാഗത്തേക്ക് ഒഴുക്കിക്കളയണം. വെള്ളമുള്ള റോഡിലൂടെ അമിതവേഗത്തില്‍ വന്നതോടെ ബസിന്റെ ടയറും റോഡും തമ്മിലുള്ള ഘര്‍ഷണബലം നഷ്ടപ്പെട്ടിരിക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-29 06:53:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>താമരശേരിയിൽ പെൺകുട്ടിയുടെ മുറിയിൽ ഒളിച്ചുകയറി യുവാവ്; പൂട്ടിയിട്ട് വീട്ടുകാർ</title>
        <link>https://nattuvartha.news/news/Regional/all/kozhikode-pocso-case</link>
        <guid>https://nattuvartha.news/news/Regional/all/kozhikode-pocso-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785307857_622127.jpg</url>
          <title>താമരശേരിയിൽ പെൺകുട്ടിയുടെ മുറിയിൽ ഒളിച്ചുകയറി യുവാവ്; പൂട്ടിയിട്ട് വീട്ടുകാർ</title>
          <link>https://nattuvartha.news/news/Regional/all/kozhikode-pocso-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്ത് പൊലീസ്. താമരശേരിയിൽ ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്. അടിവാരം സ്വദേശി മിഷ്‌ബാഹുലിനെതിരെ പോക്‌സോ കേസെടുത്തു.&lt;/p&gt;
&lt;p&gt;രാത്രി പെൺകുട്ടിയുടെ മുറിയിൽ മിഷ്ബാഹുൽ ഒളിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്ന് പൂട്ടി. എന്നാൽ മിഷ്ബാഹുൽ ഇക്കാര്യം സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചു. ഇതോടെ സുഹൃത്തുക്കളെത്തി വീട്ടുകാരെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കുകയായിരുന്നു. ആറുപേർക്കെതിരെ വീടുകയറി ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. മിഷ്ബാഹുലും പെൺകുട്ടിയും ഇൻസ്റ്റഗ്രാം വഴി അടുപ്പത്തിലായിരുന്നെന്നും സൂചനയുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-29 06:46:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു</title>
        <link>https://nattuvartha.news/news/Regional/all/nilambur-newborn-baby-death</link>
        <guid>https://nattuvartha.news/news/Regional/all/nilambur-newborn-baby-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785303307_193995.jpg</url>
          <title>നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു</title>
          <link>https://nattuvartha.news/news/Regional/all/nilambur-newborn-baby-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;നിലമ്പൂർ: &lt;/strong&gt;ചാലിയാർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ടോയ്‌ലെറ്റിലെ ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചാലിയാർ എരഞ്ഞിമങ്ങാട് വേട്ടേക്കോട്ടെ സ്വദേശിയായ 28കാരിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ശുചിമുറിയിൽ പ്രവസിച്ച ഉടൻ യുവതി പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.ഇന്നലെ രാവിലെ 10ന് ക്ലീനിംഗ് സ്റ്റാഫ് ടോയ്‌ലെറ്റ് വൃത്തിയാക്കുന്നതിനിടെയാണ് ബക്കറ്റിൽ ഇരുത്തിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാത്രി രക്തസ്രാവത്തെത്തുടർന്ന് യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;വനിതാ ഡോക്‌ടർ ഇല്ലാത്തതിനാൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ഡ്രസ് മാറാൻ ടോയ്ലെറ്റിൽ പോയ യുവതി മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് തിരിച്ചു വന്നത്. ഉടനെ ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രസവവിവരം യുവതി ഡോക്ടറോട് പറഞ്ഞിരുന്നില്ല.ഇന്നലെ രാവിലെ ടോയ്ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി കുഞ്ഞിന്റെ മൃതദേഹം കണ്ടതിന് പിന്നാലെ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രസവിച്ചതായും തെളിഞ്ഞു. ചോദ്യം ചെയ്യലിൽ യുവതി ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.പ്രസവിച്ചത് ചാപിള്ളയായിരുന്നെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. ഗർഭിണിയാണെന്ന വിവരം യുവതി വീട്ടിൽ അറിയിച്ചിരുന്നില്ല. ഗൾഫിലായിരുന്ന ഭർത്താവ് നാല് ദിവസം മുൻപാണ് നാട്ടിലെത്തിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-29 05:33:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അശ്ളീല, അധിക്ഷേപ  പരാമർശം; ആർഎസ്എസ്  നേതാവ്  ടി ജി  മോഹൻദാസിനെതിരെ  കേസെടുത്തു</title>
        <link>https://nattuvartha.news/news/Regional/all/case-registered-against-rss-leader-t-g-mohandas-on-derogatory-comments</link>
        <guid>https://nattuvartha.news/news/Regional/all/case-registered-against-rss-leader-t-g-mohandas-on-derogatory-comments</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785300947_808238.jpg</url>
          <title>അശ്ളീല, അധിക്ഷേപ  പരാമർശം; ആർഎസ്എസ്  നേതാവ്  ടി ജി  മോഹൻദാസിനെതിരെ  കേസെടുത്തു</title>
          <link>https://nattuvartha.news/news/Regional/all/case-registered-against-rss-leader-t-g-mohandas-on-derogatory-comments</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ നടത്തിയ അശ്ളീല, അധിക്ഷേപ പരാമർശത്തിൽ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ കേസെടുത്ത് പൊലീസ്. എഐവൈഎഫ് നേതാവ് ജിസ്‌മോന്റെ പരാതിയിലാണ് സിറ്റി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മോഹൻദാസിനെതിരെ എഫ്‌ഐആർ രജിസ്റ്റ‌ർ ചെയ്തു.അന്വേഷണച്ചുമതലയുണ്ടായിരുന്ന ഐജി പി പ്രകാശിന് ഇന്നലെയാണ് പരാതികൾ ലഭിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;തുടർന്ന് കേസെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകുകയായിരുന്നു. അധിക്ഷേപം, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.&lt;/p&gt;
&lt;p&gt;&amp;nbsp;തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ പ്രതിഷേധക്കാർക്ക് പിരിഞ്ഞുപോകാനായി മൂന്നുതവണ അവസരം നൽകുമായിരുന്നെന്നും അതവർ അനുസരിച്ചില്ലെങ്കിൽ വെടിവച്ചുകൊല്ലുമായിരുന്നെന്നുമായിരുന്നു മോഹൻദാസിന്റെ വിവാദ പരാമ‌ർശം. സ്‌ത്രീകൾക്കെതിരെയും മോഹൻദാസ് വിവാദപരാമർശങ്ങൾ നടത്തിയിരുന്നു. ചില സ്‌ത്രീകൾ ബലാത്സംഗം ഇഷ്‌ടപ്പെടുന്നവരാണെന്നാണ് ഇയാൾ പരാമർശം നടത്തിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-29 04:52:56</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 13-ന് തുടങ്ങും</title>
        <link>https://nattuvartha.news/news/Regional/all/onam-exam-kerala</link>
        <guid>https://nattuvartha.news/news/Regional/all/onam-exam-kerala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785300062_308971.jpg</url>
          <title>പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 13-ന് തുടങ്ങും</title>
          <link>https://nattuvartha.news/news/Regional/all/onam-exam-kerala</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; പൊതുവിദ്യാലയങ്ങളിൽ ഓഗസ്റ്റ് 13-ന് ഓണപ്പരീക്ഷ തുടങ്ങും. എൽ.പി., യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലാണ് 13-ന് പരീക്ഷ തുടങ്ങുക. ഹയർസെക്കൻഡറിയിൽ 14-നാണ് തുടങ്ങുക.&lt;/p&gt;
&lt;p&gt;എല്ലാ വിഭാഗങ്ങളിലും 20-ന് പരീക്ഷ അവസാനിക്കും. 21-ന് പ്രവൃത്തിദിവസമായിരിക്കും. അന്ന് സ്‌കൂളുകൾ ഓണാവധിക്ക്‌ അടയ്ക്കും. പരീക്ഷാദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 21-ന് നടത്തും. 31-നാണ് അവധിക്കുശേഷം തുറക്കുക.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-29 04:38:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എം.ഡി.എം.എ കേസ്; അധ്യാപികമാർക്ക് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധമെന്ന് സൂചന</title>
        <link>https://nattuvartha.news/news/Regional/all/vadakara-mdma-case-probe-expands-to-other-states</link>
        <guid>https://nattuvartha.news/news/Regional/all/vadakara-mdma-case-probe-expands-to-other-states</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785299518_488385.jpg</url>
          <title>എം.ഡി.എം.എ കേസ്; അധ്യാപികമാർക്ക് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധമെന്ന് സൂചന</title>
          <link>https://nattuvartha.news/news/Regional/all/vadakara-mdma-case-probe-expands-to-other-states</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വടകര: &lt;/strong&gt;എം.ഡി.എം.എ ലഹരി സംഘങ്ങൾക്കായി പണമിടപാട് നടത്തിയ കേസിൽ അധ്യാപികമാരും യുവാവും പിടിയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;പേരാമ്പ്ര ബി.ആർ.സി.യിലെ ട്രയിനർ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മ (30 ) , ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് (23) കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മല്‍ കെ. സി കീര്‍ത്തന (28) എന്നിവരെയാണ് ലഹരി ഇടപാടിൽ പൊലീസ് അറസ്റ്റുചെയ്തത്. ബി.ആർ.സി. അധ്യാപികമാരായ മൂന്നുപേർക്കും ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.&lt;/p&gt;
&lt;p&gt;ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. യുവതികളുടെ വലയത്തിൽ കൂടുതൽ പേർ ഉൾപെട്ടിണ്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.&lt;/p&gt;
&lt;p&gt;നേരത്തെ ലഹരി സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ മാത്രമാണ് ഇവർക്ക് ബന്ധമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ചൊവ്വാഴ്ച പൊലീസ് അറസ്റ്റുചെയ്ത നീഷ്മയെ ചോദ്യം ചെയ്തതിലൂടെയാണ് മൂന്നുപേരും എം.ഡി.എം.എ ഉപയോഗിക്കുന്നവരാണെന്ന വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-29 04:26:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാസർകോട് ചെറുവത്തൂരിൽ മതിൽ തകർന്ന് അപകടം; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/Regional/all/cheruvathur-kasaragod-wall-collapse-workers-trapped</link>
        <guid>https://nattuvartha.news/news/Regional/all/cheruvathur-kasaragod-wall-collapse-workers-trapped</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785296785_465060.jpg</url>
          <title>കാസർകോട് ചെറുവത്തൂരിൽ മതിൽ തകർന്ന് അപകടം; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/Regional/all/cheruvathur-kasaragod-wall-collapse-workers-trapped</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാസർഗോട്: &lt;/strong&gt;ചെറുവത്തൂർ കൊത്തങ്കരയിൽ വീടിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്കാണ് നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണത്. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.&lt;/p&gt;
&lt;p&gt;കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പെയ്ത കനത്ത മഴയിൽ മണ്ണ് കുതിർന്നുനിന്നതാണ് അപകടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിമന്റ് ഉപയോഗിക്കാതെ ചെങ്കല്ലുകൾ മാത്രം അടുക്കിവെച്ചുള്ള നിർമ്മാണ രീതിയാണ് ഇവിടെ പിന്തുടർന്നത്. ഇതാണ് മണ്ണ് ഇടിയുന്നതിലേക്കും മതിൽ തകരുന്നതിലേക്കും നയിച്ചതെന്ന് കരുതപ്പെടുന്നു.അഗ്നിശമന സേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നിയതാണ് തൊഴിലാളികളെ രക്ഷപെടുത്തിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-29 03:44:54</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സംസ്ഥാനത്ത് ഇടിമിന്നലോട്  കൂടിയ  മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്</title>
        <link>https://nattuvartha.news/news/Regional/all/rain-yellow-alert-today</link>
        <guid>https://nattuvartha.news/news/Regional/all/rain-yellow-alert-today</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785296125_24736.jpg</url>
          <title>സംസ്ഥാനത്ത് ഇടിമിന്നലോട്  കൂടിയ  മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്</title>
          <link>https://nattuvartha.news/news/Regional/all/rain-yellow-alert-today</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.&lt;/p&gt;
&lt;p&gt;&lt;strong&gt;മഞ്ഞ അലർട്ട്&lt;/strong&gt;&lt;/p&gt;
&lt;p&gt;30/07/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;31/07/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;1/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട്&lt;/p&gt;
&lt;p&gt;എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2026-07-29 03:30:27</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കട്ടമരത്തിൽ നിന്ന് വഴുതി കടലിൽ വീണു; വലയിൽ കുരുങ്ങി മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/Regional/all/fisherman-drowns-catamaran-fall-net-entanglement-valiyaveli</link>
        <guid>https://nattuvartha.news/news/Regional/all/fisherman-drowns-catamaran-fall-net-entanglement-valiyaveli</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785295615_272190.jpg</url>
          <title>കട്ടമരത്തിൽ നിന്ന് വഴുതി കടലിൽ വീണു; വലയിൽ കുരുങ്ങി മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/Regional/all/fisherman-drowns-catamaran-fall-net-entanglement-valiyaveli</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: വലവിരിക്കുന്നതിനിടയിൽ കട്ടമരത്തിൽ നിന്ന് കാൽവഴുതി തലകീഴായി കടലിൽ വീണ മത്സ്യത്തൊഴിലാളി അതേ വലയിൽ കുരുങ്ങി മരിച്ചു. വിഴിഞ്ഞം പുതിയതുറ താഴെ വിളാകത്തിൽ സെബാസ്റ്റ്യന്റെയും ജെറോൺസിയയുടെയും മകൻ റോബിൻസൺ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ വലിയവേളി കടലിലായിരുന്നു അപകടം. മരിച്ച റോബിൻസൺ അടക്കമുളള 15 പേർ രണ്ട് വള്ളങ്ങളിലായാണ് തിങ്കളാഴ്ച വൈകീട്ട് വിഴിഞ്ഞത്ത് നിന്ന് വലിയവേളി കടലിലെത്തിയത്.&lt;/p&gt;
&lt;p&gt;ഈ വള്ളങ്ങൾക്ക് അനുബന്ധമായി എത്തിച്ച ചെറുകട്ടമരത്തിൽ കയറി മീൻകാണപ്പെട്ട മേഖലയിൽ വലവിരിക്കുമ്പോൾ കാൽവഴുതി തലകീഴായി അതേ വലയിൽകുരുങ്ങിയായിരുന്നു അപകടം. നീന്തിക്കയറാനാകാതെ വലയിൽ കുടുങ്ങിപോകുകയായിരുന്നു. റോബിൻസണിനൊപ്പം എത്തിയിരുന്ന വള്ളക്കാരെത്തി വലയിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് വള്ളത്തിൽക്കയറ്റി പുലർച്ചെ ഒന്നരയോടെ വിഴിഞ്ഞത്ത് എത്തിച്ചു. വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു. സഹോദരൻ: റോബിൻസൺ.&lt;/p&gt;]]></description>
        <pubDate>2026-07-29 03:24:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എംഡിഎംഎ കേസ്: അധ്യാപിക നീഷ്‌മയെ പിരിച്ചുവിട്ടു</title>
        <link>https://nattuvartha.news/news/Regional/all/teacher-dismissed-from-service-in-vadakara-mdma-case</link>
        <guid>https://nattuvartha.news/news/Regional/all/teacher-dismissed-from-service-in-vadakara-mdma-case</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785252981_293703.jpg</url>
          <title>എംഡിഎംഎ കേസ്: അധ്യാപിക നീഷ്‌മയെ പിരിച്ചുവിട്ടു</title>
          <link>https://nattuvartha.news/news/Regional/all/teacher-dismissed-from-service-in-vadakara-mdma-case</link>
        </image>
        <description><![CDATA[&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;&lt;strong&gt;വടകര &lt;/strong&gt;&lt;/span&gt;&lt;strong&gt; &lt;/strong&gt;: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്നാമത്തെ അദ്ധ്യാപികയെയും ജോലിയിൽ നിന്ന്‌ പിരിച്ചുവിട്ടു.പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും ആവള കുട്ടോത്ത് സ്വദേശിനിയായ വലിയപറമ്പിൽ വി പി നീഷ്മയെയാണ് (30) പിരിച്ചുവിട്ടത്.&amp;nbsp;&lt;/p&gt;
&lt;p&gt;കേസുമായി ബന്ധപ്പെട്ട് ഒരു ഇടനിലക്കാരനെക്കൂടി എസ്‌ഐടി കസ്റ്റഡിയിലെടുത്തു. ഇരിട്ടി സ്വദേശിയായ ഫുഡ് ഡെലിവറി ബോയായ യുവാവാണ് പിടിയിലായത്. നീഷ്‌മയെ പിരിച്ചുവിട്ടതോടെ കേസിൽ പിടിയിലായ മൂന്ന് അധ്യാപകരെയും പുറത്താക്കിയിരിക്കുകയാണ്. ലഹരിവിരുദ്ധ ക്യാമ്പെയിന്റെയടക്കം ഭാഗമായിരുന്നു ഇവർ.അറസ്‌റ്റിലായ നീഷ്മയ്ക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് പൊലീസ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്നുരാവിലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിശേഷം അറസ്റ്റുചെയ്യുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-07-28 15:33:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആലുവയിൽനിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ</title>
        <link>https://nattuvartha.news/news/Regional/all/aluva-12-years-old-missing-girl-found</link>
        <guid>https://nattuvartha.news/news/Regional/all/aluva-12-years-old-missing-girl-found</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785252643_183815.jpg</url>
          <title>ആലുവയിൽനിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ</title>
          <link>https://nattuvartha.news/news/Regional/all/aluva-12-years-old-missing-girl-found</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; ആലുവയിൽ നിന്ന് കാണാതായ പന്ത്രണ്ടുവയസുകാരിയെ 25 വയസുകാരനൊപ്പം കണ്ടെത്തി. മഹാരാഷ്ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കണ്ടെത്തിയത്. പെൺകുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന യുവാവ് ഓച്ചിറ സ്വദേശിയാണെന്നും ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായുമാണ് വിവരം.ശനിയാഴ്ചയാണ് ആലുവ കരുമാലൂരിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടിൽനിന്നും പുസ്തകം വാങ്ങാനെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്.&lt;/p&gt;
&lt;p&gt;ഏറെ വൈകിയിട്ടും കുട്ടി തിരികെ എത്താതിരുന്നതോടെയാണ് കുടുംബം ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. പോകുമ്പോൾ കുട്ടിയുടെ കൈവശം അമ്മയുടെ മൊബൈൽ ഫോണുണ്ടായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്.നിസാമുദ്ദീൻ എക്സ്പ്രസിൽ ഇരുവരും പൂനെയിലേക്ക് വരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് താനെയിൽ നിന്ന് എത്തിയ അന്വേഷണ സംഘം പൂനെ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുകയായിരുന്നു. വൈകുന്നേരം  നാലുമണിയോടെ ട്രെയിൻ എത്തിയപ്പോൾ ജനറൽ കമ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയേയും യുവാവിനേയും കണ്ടെത്തിയത്.&lt;/p&gt;]]></description>
        <pubDate>2026-07-28 15:29:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഹൈവേ ക്രോസ് അടിപ്പാത സമരസമിതി പ്രതിനിധികൾ  ജില്ലാ കലക്ടർക്ക് നിവേദനം നൽകി</title>
        <link>https://nattuvartha.news/news/Regional/all/highway-cross-samithhi-uthuppanam</link>
        <guid>https://nattuvartha.news/news/Regional/all/highway-cross-samithhi-uthuppanam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785238545_299970.jpg</url>
          <title>ഹൈവേ ക്രോസ് അടിപ്പാത സമരസമിതി പ്രതിനിധികൾ  ജില്ലാ കലക്ടർക്ക് നിവേദനം നൽകി</title>
          <link>https://nattuvartha.news/news/Regional/all/highway-cross-samithhi-uthuppanam</link>
        </image>
        <description><![CDATA[&lt;p&gt;&amp;nbsp;&lt;strong&gt;പുതുപ്പണം&lt;/strong&gt; : പാലയാട്ട് നട ഹൈവേ ക്രോസ് അടിപ്പാത സമര സമിതിപ്രതിനിധികൾ കോഴിക്കോട് ജില്ലാ കലക്ടറെ  നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.&lt;/p&gt;
&lt;p&gt;തുടർന്ന് കലക്ടറുമായും എ. ഡി. എമ്മുമായും അടിപ്പാതയുടെ ആവശ്യകത ഉന്നയിച്ച് ചർച്ച നടത്തി.സമര സമിതിയെ പ്രതിനിധീകരിച്ച് പി കെ സിന്ധു, ഫസലു പുതുപ്പണം,പവിത്രൻ പി എം,ശിവരാമൻ.പി.എ,എം കെ ബാബുരാജ്,എ.പി പ്രജിത്ത്. എന്നിവർ പങ്കെടുത്തു.&lt;/p&gt;]]></description>
        <pubDate>2026-07-28 11:33:15</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സുഹൃത്തുക്കളുമായി പന്തയം വെച്ച് ചിറയിൽ നീന്താനിറങ്ങിയയാൾ മുങ്ങിമരിച്ചു</title>
        <link>https://nattuvartha.news/news/Regional/all/man-drowns-in-pond-after-betting-with-friends-in-kollam-chackuvalloor</link>
        <guid>https://nattuvartha.news/news/Regional/all/man-drowns-in-pond-after-betting-with-friends-in-kollam-chackuvalloor</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785237955_635831.jpg</url>
          <title>സുഹൃത്തുക്കളുമായി പന്തയം വെച്ച് ചിറയിൽ നീന്താനിറങ്ങിയയാൾ മുങ്ങിമരിച്ചു</title>
          <link>https://nattuvartha.news/news/Regional/all/man-drowns-in-pond-after-betting-with-friends-in-kollam-chackuvalloor</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊല്ലം&lt;/strong&gt;: സുഹൃത്തുക്കളുമായി പന്തയം വെച്ച് കുളത്തിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് ദാരുണമായി മരിച്ചു. ചക്കുവള്ളി പള്ളിശ്ശേരിക്കൽ ചിറയുടെ തെക്കതിൽ ബാബുവാണ് ചക്കുവള്ളി ചിറയിൽ മുങ്ങിമരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു  സംഭവം.&lt;/p&gt;
&lt;p&gt;ചിറ പൂർണ്ണമായി നീന്തിക്കടന്ന് അക്കരെ എത്തിയ ശേഷം തിരികെ വരാമെന്ന് സുഹൃത്തുക്കളോട് ബാബു പന്തയം വെച്ചിരുന്നു. തുടർന്ന് നീന്താൻ തുടങ്ങിയെങ്കിലും, അധിക സമയം കഴിയും മുൻപ് തന്നെ താരം വെള്ളത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ബാബുവിനെ കണ്ടെത്താനായില്ല.തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൊല്ലത്തുനിന്നും ഫയർഫോഴ്സും സ്കൂബാ ടീമും സ്ഥലത്തെത്തി ഊർജ്ജിതമായ തിരച്ചിൽ നടത്തി. ഈ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-28 11:24:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
          </channel>
      </rss>