<?xml version="1.0" encoding="UTF-8"?>
      <rss version="2.0"
          xmlns:dc="http://purl.org/dc/elements/1.1/"
          xmlns:sy="http://purl.org/rss/1.0/modules/syndication/"
          xmlns:admin="http://webns.net/mvcb/"
          xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
          xmlns:content="http://purl.org/rss/1.0/modules/content/">
          <channel>
            <title>Regional News | Latest Malayalam News | Breaking News  - Category: International</title>
            <link>https://nattuvartha.news/rss/category/international</link>
            <description>Regional News | Latest Malayalam News | Breaking News  - Category: International</description>
            <dc:language>mal</dc:language>
            <dc:creator></dc:creator>
            <dc:creator>Copyright © 2022 Beca Media &amp; Advertising - All Rights Reserved Near Govt: Hospital, Nut Street, Vadakara</dc:creator>
            
      <item>
        <title>ജപ്പാനിൽ ഭൂചലനം: 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്</title>
        <link>https://nattuvartha.news/news/International/all/japan-earthquake-tsunami-warning</link>
        <guid>https://nattuvartha.news/news/International/all/japan-earthquake-tsunami-warning</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1785231978_357228.jpg</url>
          <title>ജപ്പാനിൽ ഭൂചലനം: 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്</title>
          <link>https://nattuvartha.news/news/International/all/japan-earthquake-tsunami-warning</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ടോക്കിയോ&lt;/strong&gt;: ജപ്പാനിലെ തെക്കൻ ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോയിൽ ശക്തമായ ഭൂചലനം. റിക്ടടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പും അടിയന്തര ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളിൽ ഒരു മീറ്റർ (3.28 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടന്നാണ് മുന്നറിയിപ്പ്.&lt;/p&gt;
&lt;p&gt;തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിതാമസിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുമാമോട്ടോയ്ക്ക് പുറമെ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയിറ്റ, മിയാസാക്കി എന്നീ പ്രവിശ്യകളിലും സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-07-28 09:42:24</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബാങ്കോക്കിലെ ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി</title>
        <link>https://nattuvartha.news/news/International/all/malayali-man-found-dead-bangkok-hotel-repatriation-updates</link>
        <guid>https://nattuvartha.news/news/International/all/malayali-man-found-dead-bangkok-hotel-repatriation-updates</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784780088_93322.jpg</url>
          <title>ബാങ്കോക്കിലെ ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി</title>
          <link>https://nattuvartha.news/news/International/all/malayali-man-found-dead-bangkok-hotel-repatriation-updates</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;താ&lt;/strong&gt;യ്‌ലാൻഡിലെ ബാങ്കോക്കിലുള്ള ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുള്ളതായാണ് പ്രാഥമിക വിവരം. തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്. മുറിയിൽനിന്ന് ലഭിച്ച പാസ്‌പോർട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ തായ് അധികൃതർ എടത്വ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.&lt;/p&gt;
&lt;p&gt;യു.കെ.യിലെ ഒരു കമ്പനിയിൽ ജോലിചെയ്തിരുന്ന പ്രജിത് ആറുമാസം മുൻപാണ് ഒരു സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്. സ്‌കൂൾ അവധിയായതിനാൽ വിനോദയാത്രയ്ക്കായാണ് തായ്‌ലാൻഡിലേക്ക് പോയത്. ഇത്തരത്തിൽ വിദേശയാത്രകൾ പതിവായിരുന്നെങ്കിലും ഇത്തവണ ഒറ്റയ്ക്കായിരുന്നു യാത്രയെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ചുദിവസംമുൻപ് അമ്മയുമായി ഫോണിൽ സംസാരിച്ച പ്രജിത്, ഉടൻ നാട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ, രണ്ടുദിവസം മുൻപുമുതൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മഹാരാഷ്ട്ര സ്വദേശിനിയായ സീനയാണ് ഭാര്യ. മകൻ: യാഷ്.ഭാര്യയുടേയും മകന്റേയും സമ്മതപത്രം വാങ്ങി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-23 04:10:11</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുക്രൈനിൽ ചരക്ക് കപ്പലിനുനേരെ റഷ്യൻ ആക്രമണം; കാസർകോട് സ്വദേശിയടക്കം പത്തുപേർ കൊല്ലപ്പെട്ടു</title>
        <link>https://nattuvartha.news/news/International/all/kasaragod-native-akhil-joyan-killed-odessa-port-attack</link>
        <guid>https://nattuvartha.news/news/International/all/kasaragod-native-akhil-joyan-killed-odessa-port-attack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784606854_125411.jpg</url>
          <title>യുക്രൈനിൽ ചരക്ക് കപ്പലിനുനേരെ റഷ്യൻ ആക്രമണം; കാസർകോട് സ്വദേശിയടക്കം പത്തുപേർ കൊല്ലപ്പെട്ടു</title>
          <link>https://nattuvartha.news/news/International/all/kasaragod-native-akhil-joyan-killed-odessa-port-attack</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കീവ്:&lt;/strong&gt; യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ നാലു ഇന്ത്യക്കാർ ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കാസർകോട് സ്വദേശിയായ അഖിൽ ജോയൻ (26) എന്ന മർച്ചന്റ് നേവി ജീവനക്കാരനുമുണ്ട്. മരിച്ച മറ്റു ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശികളായ ജോയൻ-സാലി ദമ്പതികളുടെ മകനാണ് അഖിൽ.&amp;nbsp;&lt;/p&gt;
&lt;p&gt;ധാന്യം കയറ്റി പോകുകയായിരുന്ന &apos;ഗോൾഡൻ ലിയോ&apos; എന്ന  ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യൻ-സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ ഒമ്പത് പേർ കപ്പൽ ജീവനക്കാരും ഒരാൾ യുക്രൈനിലെ ഹാർബർ പൈലറ്റുമാണ്.കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരിൽ എട്ടുപേരെ യുക്രൈനിയൻ നാവകസേന രക്ഷപ്പെടുത്തി. ഇവരിൽ പരിക്കേറ്റ ചിലരെ ഒഡേസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;17 ജീവനക്കാരിൽ അഞ്ച് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ആക്രമണത്തിൽ അകപ്പെട്ടവർക്ക് എല്ലാ സാഹായവും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.&apos;വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും നിരപരാധികളായ സാധാരണ ജീവനക്കാരെ അപകടപ്പെടുത്തുന്നതും നിന്ദ്യമാണെന്നും ഒഴിവാക്കേണ്ടതാണെന്നും ഞങ്ങൾ ഒരിക്കൽ കൂടി പറയുന്നു&apos; മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഒഡേസ തുറമുഖത്തുനിന്ന് ചോളം കയറ്റി പുറപ്പെട്ട കപ്പലിന് നേരെ റഷ്യൻ യുദ്ധവിമാനങ്ങൾ മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുക്കുകയായിരുന്നു. തുർക്കി ഉടമസ്ഥതയിലുള്ളതും ഗിനിയ-ബിസാവു പതാക ഘടിപ്പിച്ചതുമായ കപ്പലാണിത്. മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് കപ്പൽ നിയന്ത്രിച്ചിരുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-21 04:05:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം,​ 7.4 തീവ്രത,​ സുനാമി മുന്നറിയിപ്പ്</title>
        <link>https://nattuvartha.news/news/International/all/earthquake-strikes-off-at-mexico</link>
        <guid>https://nattuvartha.news/news/International/all/earthquake-strikes-off-at-mexico</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784346941_103737.jpg</url>
          <title>മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം,​ 7.4 തീവ്രത,​ സുനാമി മുന്നറിയിപ്പ്</title>
          <link>https://nattuvartha.news/news/International/all/earthquake-strikes-off-at-mexico</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മെക്സിക്കോ സിറ്റി &lt;/strong&gt;: മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. മെക്സിക്കോയ്ക്ക് പുറമേ അയൽരാജ്യങ്ങളായ എൽ സാൽവദോർ,​ ഗ്വാട്ടിമാല എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഗ്വാട്ടിമാല സിറ്റിയിൽ പ്രകമ്പനം അനുഭവപ്പെട്ട മേഖലകളിലെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.മെക്സിക്കൻ നഗരമായ പ്യൂർട്ടോ മഡെറോയ്ക്ക് സമീപം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിന് ആഴം കുറവായതിനാൽ മേഖലയിൽ ഭൂചലനത്തിന്റെ ആഘാതം കൂടുതലായിരുന്നു. അപകടസാദ്ധ്യത കണക്കിലെടുത്ത് യു.എസ് സുനാമി മുന്നറിയിപ്പ് സംവിധാനം തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-18 03:53:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>&apos;സ്പാനിഷ്&apos; വിസ്മയത്തിന് സാക്ഷിയായി മലയാളികളുടെ മോഹൻലാൽ</title>
        <link>https://nattuvartha.news/news/International/all/mohanlal-spain-france-semifinal-dallas</link>
        <guid>https://nattuvartha.news/news/International/all/mohanlal-spain-france-semifinal-dallas</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784107398_719912.jpg</url>
          <title>&apos;സ്പാനിഷ്&apos; വിസ്മയത്തിന് സാക്ഷിയായി മലയാളികളുടെ മോഹൻലാൽ</title>
          <link>https://nattuvartha.news/news/International/all/mohanlal-spain-france-semifinal-dallas</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡാലസ്: &lt;/strong&gt;അമേരിക്കയിലെ ഡാലസിൽ സ്പെയിൻ-ഫ്രാൻസ് സെമി ഫൈനൽ പോരാട്ടത്തിന്റെ ആവേശം ഇരട്ടിയാക്കാൻ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലും എത്തി. മോഹൻലാലും ഭാര്യ സുചിത്രയും ഒന്നിച്ചാണ് ഫിഫ ലോകകപ്പ് ആദ്യ സെമി മത്സരം കാണാനെത്തിയത്. സ്റ്റേഡിയത്തിലെ കൂറ്റൻ ബിഗ് സ്ക്രീനിൽ താരത്തിന്റെ ദൃശ്യങ്ങൾ തെളിഞ്ഞപ്പോൾ മലയാളി ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്.&lt;/p&gt;
&lt;p&gt;70,000ത്തിലധികം കാണികൾ നിറഞ്ഞ ഗാലറിയിൽ മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും സാന്നിദ്ധ്യം മലയാളി ആരാധകർക്ക് കൂടുതൽ ആവേശം നൽകി. ചുവന്ന ടീഷർട്ടും തൊപ്പിയും പിരിച്ച മീശയുമൊക്കെയായി സ്റ്റേഡിയത്തിൽ നിറഞ്ഞുനിന്ന മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്. മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂർ, സ്റ്റീഫൻ ദേവസി, ഐ എം വിജയൻ എന്നിവരും ഫുട്ബോൾ ആവേശത്തിന്റെ ഭാഗമാകാനെത്തി.ലോകകപ്പ് മത്സരങ്ങളുടെ വേദിയിൽ മോഹൻലാൽ മുമ്പും എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൻസാസ് സിറ്റിയിൽ നടന്ന അർജന്റീന-സ്വിറ്റ്സർലാൻഡ് ക്വാർട്ടർ ഫൈനൽ പോരാട്ടം കാണാനും മോഹൻലാൽ എത്തിയിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 09:21:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇത് പുതുചരിത്രം; മലയാളിയായ അനിൽമേനോനും സംഘവും ബഹിരാകാശനിലയത്തിൽ എത്തി</title>
        <link>https://nattuvartha.news/news/International/all/anil-menon-reaches-international-space-station-soyuz</link>
        <guid>https://nattuvartha.news/news/International/all/anil-menon-reaches-international-space-station-soyuz</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1784084930_366583.jpg</url>
          <title>ഇത് പുതുചരിത്രം; മലയാളിയായ അനിൽമേനോനും സംഘവും ബഹിരാകാശനിലയത്തിൽ എത്തി</title>
          <link>https://nattuvartha.news/news/International/all/anil-menon-reaches-international-space-station-soyuz</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിംഗ്‌ടൺ:&lt;/strong&gt; ഇന്ത്യൻ വംശജനും പാതിമലയാളിയുമായ അനിൽമേനോൻ ഉൾപ്പെട്ട നാസയുടെ ബഹിരാകാശസംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി. സോയൂസ് എംഎസ്-29 എന്ന ബഹിരാകാശപേടകത്തിൽ മൂന്ന് മണിക്കൂറിലേറെ നീണ്ട യാത്രയ്‌ക്കൊടുവിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഘം ബഹിരാകാശനിലയത്തിൽ എത്തിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;റഷ്യൻ കോസ്‌മനോട്ടുകളായ പ്യോത്ര് ഡുബ്രോവും അന്ന കികിനിയുമാണ് അനിൽ മേനോന്റെ സഹയാത്രികർ.അമേരിക്കയിൽ ജനിച്ചുവളർന്ന അനിൽ മേനോന്റെ ആദ്യ ബഹിരാകാശ ദൗത്യമാണിത്. പ്യോത്ര് ഡുബ്രോവിനും അന്ന കികിനയ്‌ക്കും ഇത് രണ്ടാമത്തെ ബഹിരാകാശ യാത്രയാണ്. ഇവരുടെ സംഘം ഏകദേശം എട്ട് മാസത്തോളം ബഹിരാകാശനിലയത്തിൽ തങ്ങി ശാസ്‌ത്രീയ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തുമെന്നാണ് വിവരം. 2027 ഏപ്രിലിലാണ് ഭൂമിയിലേക്കുള്ള മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-15 03:05:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തായ്‌ലൻഡിൽ പബ്ബിനുള്ളിൽ തീപിടിത്തവും പൊട്ടിത്തെറിയും,​ 27 പേർ മരിച്ചു</title>
        <link>https://nattuvartha.news/news/International/all/27-died-in-fire-accident-at-bangkok</link>
        <guid>https://nattuvartha.news/news/International/all/27-died-in-fire-accident-at-bangkok</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783914067_998991.jpg</url>
          <title>തായ്‌ലൻഡിൽ പബ്ബിനുള്ളിൽ തീപിടിത്തവും പൊട്ടിത്തെറിയും,​ 27 പേർ മരിച്ചു</title>
          <link>https://nattuvartha.news/news/International/all/27-died-in-fire-accident-at-bangkok</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബാങ്കോക്ക്&lt;/strong&gt;: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു. തിങ്കളാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. ബാങ്കോക്കിലെ വടക്കൻ ഭാഗത്തുള്ള ന ലജ്പ്രാഓ എന്ന പബ്ബിലാണ് പൊട്ടിത്തെറിയോടെ തീപിടിത്തം ഉണ്ടായത്. അർദ്ധരാത്രിയോടെ ഇവിടെ സംഗീത പരിപാടികൾ നടക്കുകയായിരുന്നു എന്ന് സൂചനകളുണ്ട്. ഇതിനിടെ കറുത്ത പുക ഉയരുന്നതും ആളുകൾ ഓടുന്നതും പലരും കണ്ടതായാണ് സൂചന.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;27 പേർ തീപിടിത്തത്തിൽ മരിച്ചെന്നും നിരവധി പേർക്ക് പരിക്കേറ്റതായും തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരൺവീരകുൽ വ്യക്തമാക്കി. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-13 03:38:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിയറ്റ്നാം ബോട്ട് ദുരന്തത്തിൽ 15 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം ;മരിച്ചവരിൽ മലയാളി ദമ്പതികളും</title>
        <link>https://nattuvartha.news/news/International/all/two-keralites-also-died-in-vietnam-boat-accident</link>
        <guid>https://nattuvartha.news/news/International/all/two-keralites-also-died-in-vietnam-boat-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783788013_578343.jpg</url>
          <title>വിയറ്റ്നാം ബോട്ട് ദുരന്തത്തിൽ 15 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം ;മരിച്ചവരിൽ മലയാളി ദമ്പതികളും</title>
          <link>https://nattuvartha.news/news/International/all/two-keralites-also-died-in-vietnam-boat-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഹനോയ്: &lt;/strong&gt;വിയറ്റ്‌നാമില്‍ ബോട്ടപകടത്തില്‍പ്പെട്ട് മരിച്ച വിനോദസഞ്ചാരികളില്‍ മലയാളികളും. സംഘത്തിലുണ്ടായിരുന്ന കൊട്ടാരക്കര സ്വദേശിയും വിക്ടറി ഗ്രൂപ്പ് ഉടമയുമായ എ.വി തോമസ്, ഭാര്യ ലൗനി എന്നവരാണ് മരിച്ച മലയാളികള്‍. മൂന്ന് ദിവസം മുമ്പാണ് തോമസും ഭാര്യയും വിയറ്റ്‌നാമിലേക്ക് പോയത്. മൊത്തം 32 പേരാണ് ഫുക്വേക്ക് ദ്വീപിന് സമീപം അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. 15 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച 15 പേരില്‍ പത്ത് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും മൂന്ന് പേര്‍ ആന്ധ്രപ്രദേശില്‍ നിന്നും രണ്ട് പേര്‍ കേരളത്തില്‍ നിന്നും ഉള്ളവരാണെന്നാണ് പുറത്തുവരുന്ന വിവരം.&lt;/p&gt;
&lt;p&gt;ഹോണ്‍ മേയ് റൂട്ട് എന്‍ഗോയ് ദ്വീപില്‍ നിന്ന് ആന്‍ തോയ് തുറമുഖത്തേക്കു യാത്രതിരിച്ച യാത്രാ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തുടങ്ങി മിനിറ്റുകള്‍ക്കകം ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. കനത്ത കാറ്റും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബോട്ട് തലകീഴായാണ് മറിഞ്ഞത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-07-11 16:34:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയെ സഹപാഠി കൊലപ്പെടുത്തി; പെരിന്തൽമണ്ണ സ്വദേശിഅറസ്റ്റിൽ</title>
        <link>https://nattuvartha.news/news/International/all/medical-student-killed-in-uzbekistan-classmate-arrested</link>
        <guid>https://nattuvartha.news/news/International/all/medical-student-killed-in-uzbekistan-classmate-arrested</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783402881_33871.jpg</url>
          <title>ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയെ സഹപാഠി കൊലപ്പെടുത്തി; പെരിന്തൽമണ്ണ സ്വദേശിഅറസ്റ്റിൽ</title>
          <link>https://nattuvartha.news/news/International/all/medical-student-killed-in-uzbekistan-classmate-arrested</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;താഷ്‌കെന്റ്&lt;/strong&gt;: മലയാളിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ ഉസ്ബെക്കിസ്ഥാനിൽ സഹപാഠി തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹരിപ്പാട് സ്വദേശിനി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സഹപാഠി ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.&lt;/p&gt;
&lt;p&gt;&amp;nbsp;സംഭവത്തിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം (23) അറസ്റ്റിലായി.ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഇരുവരും. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. തർക്കത്തിനിടെ സാവരിയയെ സദറുൽ ലാപ്‌ടോപ്പുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്ന് ദിവസം മുൻപാണ് കൊലപാതകം നടന്നത്. സംഭവദിവസം തന്നെ അറസ്റ്റിലായ സദറുൽ നിലവിൽ ജയിലിൽ കഴിയുകയാണ്.&lt;/p&gt;]]></description>
        <pubDate>2026-07-07 05:39:23</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇൻസ്റ്റന്റ് നൂഡിൽസിലൂടെ സാൽമൊണെല്ല ബാക്ടീരിയ വ്യാപനം, യൂറോപ്പിൽ 106പേർ ചികിത്സയിൽ</title>
        <link>https://nattuvartha.news/news/International/all/salmonella-outbreak-instant-noodles-europe</link>
        <guid>https://nattuvartha.news/news/International/all/salmonella-outbreak-instant-noodles-europe</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1783151549_984976.jpg</url>
          <title>ഇൻസ്റ്റന്റ് നൂഡിൽസിലൂടെ സാൽമൊണെല്ല ബാക്ടീരിയ വ്യാപനം, യൂറോപ്പിൽ 106പേർ ചികിത്സയിൽ</title>
          <link>https://nattuvartha.news/news/International/all/salmonella-outbreak-instant-noodles-europe</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ൻസ്റ്റന്റ് നൂഡിൽസിലൂടെയുണ്ടായ സാൽമൊണെല്ല ബാക്ടീരിയ വ്യാപനത്തിൽ യൂറോപ്യൻ യൂണിയനിലെ പതിമൂന്ന് രാജ്യങ്ങളിലും യു.കെ.യിലുമായി 106 പേർ ചികിത്സയിൽ. 2025 നവംബർ മുതൽ 2026 ജൂൺ വരെയുള്ള രോഗവ്യാപനത്തിൽ 49പേർക്ക് ആശുപത്രീ പരിപാലനവും ആവശ്യം വന്നതായി യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ വ്യക്തമാക്കി. രോഗബാധിതരിലേറെയും കുട്ടികളും യുവാക്കളുമാണ്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;സാൽമോണെല്ല സ്റ്റാൻലി വകഭേദമാണ് വ്യാപിച്ചിരിക്കുന്നതെന്ന് യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റിയും അറിയിച്ചു. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫ്രാൻസ്, ജർമ്മനി, ഹംഗറി, ലാത്വിയ, ലിത്വാനിയ, നെതർലാൻഡ്സ്, നോർവേ, പോളണ്ട്, സ്വീഡൻ, യുകെ എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;രോഗവ്യാപനത്തിനു പിന്നാലെ നടത്തിയ വിദഗ്ധ പരിശോധനയിൽ യുക്രെയ്നിൽ നിന്നുള്ള ഇൻസ്റ്റന്റ് നൂഡിൽസിലൂടെയാണ് വ്യാപനമുണ്ടായതെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു. ജനുവരി മുതൽ ഒരു പോളിഷ് മൊത്തക്കച്ചവടക്കാരൻവഴി ഇവ വിതരണം ചെയ്യപ്പെടുകയും ജർമ്മനി, ലിത്വാനിയ, ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക്ക്, യുകെ എന്നിവിടങ്ങളിലേക്കെത്തുകയും ചെയ്തുവെന്നാണ് കരുതുന്നത്. ജർമ്മനിയിലും ലിത്വാനിയയിലും സ്റ്റോറുകളിൽ നിന്ന് കണ്ടെടുത്ത പാക്കറ്റുകളിൽ രോഗവ്യാപനത്തിന് കാരണമായ സാൽമൊണെല്ല വകഭേദം കണ്ടെത്തിയതായി ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-07-04 07:50:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം, കെട്ടിങ്ങൾ തകർന്നു</title>
        <link>https://nattuvartha.news/news/International/all/two-back-to-back-powerful-earthquakes-hit-venezuela</link>
        <guid>https://nattuvartha.news/news/International/all/two-back-to-back-powerful-earthquakes-hit-venezuela</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1782357949_203332.jpg</url>
          <title>വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം, കെട്ടിങ്ങൾ തകർന്നു</title>
          <link>https://nattuvartha.news/news/International/all/two-back-to-back-powerful-earthquakes-hit-venezuela</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാരക്കാസ്:&lt;/strong&gt; വെനസ്വേലയിൽ ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ശക്തമായ ഭൂചലനങ്ങൾ. തലസ്ഥാനമായ കാരക്കാസിൽ കെട്ടിടങ്ങൾ തകരുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങൾ, ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്.&lt;/p&gt;
&lt;p&gt;ആദ്യ ഭൂകമ്പത്തിന്റെ തീവ്രത 7.1 ആയിരുന്നു, കാരക്കാസിന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള കരീബിയൻ തീരത്താണ് ഇതിന്റെ പ്രഭവകേന്ദ്രം. 13 കിലോമീറ്ററോളം ഈ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. ഒരു മിനിറ്റിനു ശേഷം 7.5 തീവ്രതയുള്ള ഇതിലും വലിയ ഭൂചലനം ഉണ്ടായതായി&lt;/p&gt;
&lt;p&gt;യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ ആയിരുന്നു. അതിന്റെ പ്രഭവകേന്ദ്രം മോറോണിൽ നിന്ന് 16 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു. യുഎസ്-പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വിർജിൻ ദ്വീപുകൾക്ക് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂചലനത്തിൽ കാരക്കാസിലെ കെട്ടിടങ്ങൾ ഉലഞ്ഞു. ആളുകൾ പുറത്തേക്കോടി. മതിലുകളും മറ്റും തകർന്നു വീണതിന്റെയടക്കം ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-06-25 03:19:32</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അമേരിക്കയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണ് എട്ട് പേർ മരിച്ചു</title>
        <link>https://nattuvartha.news/news/International/all/us-air-force-b-52-bomber-crash-california</link>
        <guid>https://nattuvartha.news/news/International/all/us-air-force-b-52-bomber-crash-california</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781590597_67598.jpg</url>
          <title>അമേരിക്കയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണ് എട്ട് പേർ മരിച്ചു</title>
          <link>https://nattuvartha.news/news/International/all/us-air-force-b-52-bomber-crash-california</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിങ്ടൺ: &lt;/strong&gt;അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണ് എട്ട് പേർ മരിച്ചു. തെക്കൻ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിലുള്ള യു.എസ്. താവളത്തിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി യുഎസ് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു&lt;/p&gt;
&lt;p&gt;എഡ്വേഡ്‌സ് വ്യോമതാവളത്തിൽ നടന്ന പതിവ് പരിശോധനാ ദൗത്യത്തിനിടെയാണ് വിമാനം തകർന്നുവീണത്. വിമാന നിർമ്മാതാക്കളായ ബോയിങ്‌ കമ്പനി ജീവനക്കാരും സൈനിക ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പൂർത്തിയാക്കാൻ ആറുമാസം വരെ എടുത്തേക്കാമെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബോയിങ്‌ ബി-52 ബോംബർ വിമാനങ്ങൾ 1955-ലാണ് യുഎസ് സേനയുടെ ഭാഗമായത്‌. സോവിയറ്റ് കാലഘട്ടത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയ വിമാനങ്ങൾ തുടർച്ചയായ നവീകരണത്തിന് വിധേയമായിട്ടുണ്ട്. തകർന്നുവീണ ബോംബർ ഏത് വർഷത്തിലാണ് നിർമ്മിക്കപ്പെട്ടതെന്നു വ്യക്തമല്ല.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-16 06:15:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; പിന്നാലെ പ്രശ്നം പരിഹരിച്ച് മെറ്റ</title>
        <link>https://nattuvartha.news/news/International/all/instagram-facebook-wide-spread-issue</link>
        <guid>https://nattuvartha.news/news/International/all/instagram-facebook-wide-spread-issue</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1781318252_744186.jpg</url>
          <title>ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; പിന്നാലെ പ്രശ്നം പരിഹരിച്ച് മെറ്റ</title>
          <link>https://nattuvartha.news/news/International/all/instagram-facebook-wide-spread-issue</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഫ്‌ളോറിഡ&lt;/strong&gt;: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ പ്രവർത്തനം തടസപ്പെട്ടതായി റിപ്പോർട്ട്. ആപ്പുകളുടെ മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് പരാതിപ്പെട്ടത്.ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ് എന്നീ ആപ്പുകൾ തുറക്കാനോ പുതിയ പോസ്റ്റുകൾ പങ്കുവയ്ക്കാനോ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കൾ വ്യക്തമാക്കി.&amp;nbsp;&lt;/p&gt;
&lt;p&gt;ആപ്പുകൾ ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ &apos;എറർ&apos; മെസേജുകളാണ് കാണിക്കുന്നത്. മെറ്റാ ആപ്പുകൾ പ്രവർത്തനരഹിതമായതോടെ, സാങ്കേതിക തടസങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കൾ എക്സ് പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിച്ചത്. മൊബൈൽ ആപ്ലിക്കേഷനുകളിലും വെബ്‌സൈറ്റ് പതിപ്പുകളിലും സാങ്കേതിക തടസം നേരിട്ടു. പിന്നാലെ പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിച്ചു.&lt;/p&gt;]]></description>
        <pubDate>2026-06-13 02:35:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്</title>
        <link>https://nattuvartha.news/news/International/all/earthquake-tsunami-warning-philippines-indonesia</link>
        <guid>https://nattuvartha.news/news/International/all/earthquake-tsunami-warning-philippines-indonesia</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780887449_908351.jpg</url>
          <title>ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്</title>
          <link>https://nattuvartha.news/news/International/all/earthquake-tsunami-warning-philippines-indonesia</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മനില&lt;/strong&gt;: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ഫിലിപ്പീൻസിലും ഇൻഡൊനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് വിവിധ ഏജൻസികൾ വ്യത്യസ്ത കണക്കുകളാണ് നൽകുന്നത്. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്‌കെയിലിൽ 8.2 ആയി രേഖപ്പെടുത്തി. ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ഈ ഏജൻസി അറിയിച്ചു. അതേസമയം, ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി (Phivolcs) തീവ്രത 7.0 ആയും ഇൻഡൊനേഷ്യയുടെ ഏജൻസി 7.7 ആയും ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്.&lt;/p&gt;
&lt;p&gt;പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മേഖലയിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഫിലിപ്പീൻസിൽ ഒരു മീറ്ററിൽ കൂടുതൽ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും ഇത് മണിക്കൂറുകളോളം നീണ്ടുനിന്നേക്കാമെന്നും അധികൃതർ അറിയിച്ചു.നിലവിൽ മരണങ്ങളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ സാരംഗാനി പ്രവിശ്യയിലെ ഒരു പോലീസ് സ്റ്റേഷന് വിള്ളലുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-06-08 02:53:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അമേരിക്കയിൽ വിവാഹദിനത്തിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി നവവരൻ മരിച്ചു ;വധു പരിക്കേറ്റ് ചികിത്സയിൽ</title>
        <link>https://nattuvartha.news/news/International/all/malayali-groom-dies-helicopter-crash-atlanta-wedding</link>
        <guid>https://nattuvartha.news/news/International/all/malayali-groom-dies-helicopter-crash-atlanta-wedding</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780287500_825533.jpg</url>
          <title>അമേരിക്കയിൽ വിവാഹദിനത്തിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി നവവരൻ മരിച്ചു ;വധു പരിക്കേറ്റ് ചികിത്സയിൽ</title>
          <link>https://nattuvartha.news/news/International/all/malayali-groom-dies-helicopter-crash-atlanta-wedding</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;മേരിക്കയിലെ അറ്റ്ലാന്റയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ മലയാളിയായ നവവരനടക്കം രണ്ടുപേർ മരിച്ചു. വധുവിന് പരിക്കേറ്റു. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ കെ.ടി. ജോർജിന്റെ മകൻ ഫിജി ജോർജിന്റെയും ഫേബയുടെയും മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. പരിക്കേറ്റ വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടിൽ സാമിന്റെയും ഷീലയുടെയും മകൾ ജെസ്നി (25) ചികിത്സയിലാണ്. കോപ്റ്റർ പൈലറ്റാണ് ദുരന്തത്തിൽ മരിച്ച മറ്റൊരാൾ. മരിച്ച ഡേവ് ഫിജി ഡെൽറ്റ എയർലൈൻസ് പൈലറ്റാണ്.&lt;/p&gt;
&lt;p&gt;ജോർജിയ ഡോസൺ കൗണ്ടിയിൽ അമേരിക്കൻ സമയം വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. വിവാഹസത്കാരം കഴിഞ്ഞ് വധൂവരൻമാർ റോബിൻസൺ ആർ 66 ഹെലികോപ്റ്ററിൽ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹെലികോപ്ടർ ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപാണ് തകർന്നുവീണത്. വിജന സ്ഥലമാണിത്. അപകടത്തേത്തുടർന്ന് ബോധരഹിതയായിപ്പോയ ജെസ്നി അഞ്ചുമണിക്കൂറോളം കഴിഞ്ഞ് ഉണർന്നപ്പോൾ വിവരം ഹെൽപ്പ്ലൈനിൽ വിളിച്ചറിയിക്കുകയായിരുന്നു.രക്ഷാപ്രവർത്തകരെത്തി ജെസ്‌നിയെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്റ്റർ പുറപ്പെട്ടശേഷം കാലാവസ്ഥ മോശമായതും മരച്ചില്ലയിൽ തട്ടിയതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി.) അന്വേഷണം തുടങ്ങി.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-06-01 04:16:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാനഡയിൽ കരടിയുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു</title>
        <link>https://nattuvartha.news/news/International/all/malayali-killed-in-bear-attack-in-canada</link>
        <guid>https://nattuvartha.news/news/International/all/malayali-killed-in-bear-attack-in-canada</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1780047159_196744.jpg</url>
          <title>കാനഡയിൽ കരടിയുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു</title>
          <link>https://nattuvartha.news/news/International/all/malayali-killed-in-bear-attack-in-canada</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാ&lt;/strong&gt;നഡയിൽ മലയാളി എം.എം.എ താരം കരടി ആക്രമണത്തിൽ കൊല്ലപ്പെട്ടു. 27 വയസ്സുകാരനായ ഋഷികേശ് കൊളോത്താണ് കൊല്ലപ്പെട്ടത്. വടക്കൻ കാനഡയിലെ സസ്കാച്ചെവൻ എന്ന സ്ഥലത്തുള്ള യുറേനിയം ഖനന മേഖലയിലാണ് സംഭവം നടന്നത്. വാൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുറേനിയം എക്സ് ഡിസ്കവറി കോർപ്പറേഷനിൽ കരാർ അടിസ്ഥാനത്തിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഋഷികേശ്. മെയ് 8നായിരുന്നു സംഭവം നടന്നത്.&lt;/p&gt;
&lt;p&gt;ജോലിസ്ഥലത്തുവെച്ച് കരടി ഋഷികേശിനെ മാരകമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റൊരാൾ കരടിയെ വെടിവെച്ചു കൊന്നു. കാനഡയിലെ പ്രൊഫഷണൽ ഫൈറ്റിങ് ലീഗ് ആയ യു.എഫ്.സിയിൽ മത്സരിക്കുക എന്നതായിരുന്നു ഋഷികേശിന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് സഹോദരൻ അർജുൻ പറഞ്ഞു. ഈ ലക്ഷ്യത്തോടെയാണ് മൂന്ന് വർഷം മുമ്പ് ഋഷികേശ് കാനഡയിലേക്ക് മാറിയത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-29 09:29:51</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്ത്യൻ വംശജയായ 22-കാരി നയാഗ്രയിൽ കുത്തേറ്റ് കൊല്ലപ്പെട്ടു</title>
        <link>https://nattuvartha.news/news/International/all/gujarati-student-killed-canada-niagara-knife-attack</link>
        <guid>https://nattuvartha.news/news/International/all/gujarati-student-killed-canada-niagara-knife-attack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779962836_967724.jpg</url>
          <title>ഇന്ത്യൻ വംശജയായ 22-കാരി നയാഗ്രയിൽ കുത്തേറ്റ് കൊല്ലപ്പെട്ടു</title>
          <link>https://nattuvartha.news/news/International/all/gujarati-student-killed-canada-niagara-knife-attack</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;നയാഗ്ര&lt;/strong&gt;: കാനഡയിലെ നയാഗ്ര മേഖലയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള ബോർസാദ് സ്വദേശിയായ വിധി കൽപ്പേഷ്ഭായ് മേഘാനി (22) ആണ് കൊല്ലപ്പെട്ടത്. .&lt;/p&gt;
&lt;p&gt;കനേഡിയൻ പോലീസ് നിലവിൽ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.കഴിഞ്ഞ നാല് വർഷമായി കാനഡയിൽ താമസിക്കുന്ന വിധി, അവിടെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തു വരികയായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-28 10:06:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവ് ശിക്ഷ വിധിച്ച് സിങ്കപ്പുർ കോടതി</title>
        <link>https://nattuvartha.news/news/International/all/byju-raveendran-sentenced-singapore-court</link>
        <guid>https://nattuvartha.news/news/International/all/byju-raveendran-sentenced-singapore-court</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779861605_949972.jpg</url>
          <title>ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവ് ശിക്ഷ വിധിച്ച് സിങ്കപ്പുർ കോടതി</title>
          <link>https://nattuvartha.news/news/International/all/byju-raveendran-sentenced-singapore-court</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സിംഗപ്പുർ&lt;/strong&gt;: എജുടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവ് ശിക്ഷ. കോടതി ഉത്തരവുകൾ ലംഘിച്ചതിന് സിങ്കപ്പുർ കോടതിയാണ് ബൈജുവിന് തടവ് ശിക്ഷ വിധിച്ചത്.&lt;/p&gt;
&lt;p&gt;സിംഗപ്പുർ കോടതിയുടെ ഉത്തരവുകൾ രവീന്ദ്രൻ ആവർത്തിച്ച് ലംഘിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 2024 ഏപ്രിൽ മുതലുള്ള സ്വത്തുമായി ബന്ധപ്പെട്ട നിരവധി കോടതി ഉത്തരവുകളാണ് അദ്ദേഹം ലംഘിച്ചതായാണ് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നത്.&lt;/p&gt;
&lt;p&gt;അധികൃതർക്ക് മുന്നിൽ കീഴടങ്ങാനും, 90,000 സിങ്കപ്പുർ ഡോളറിന് (ഏകദേശം 70,500 യുഎസ് ഡോളർ) തുല്യമായ നിയമപരമായ ചെലവുകൾ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.ഒരു അനുബന്ധ കമ്പനിയിലെ ഓഹരികൾ കൈവശം വെച്ചിരുന്ന ബിയാർ ഇൻവെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകം തന്നെ വിവിധ രാജ്യങ്ങളിലെ വിദേശ നിക്ഷേപകർ ബൈജുവിനെതിരെ നിയമപരമായി നീങ്ങിയിട്ടുണ്ട്. ബൈജു രവീന്ദ്രൻ നിലവിൽ എവിടെയാണെന്ന് വ്യക്തമല്ല.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-05-27 05:52:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചൈനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 90 പേർ മരിച്ചതായി റിപ്പോർട്ട്</title>
        <link>https://nattuvartha.news/news/International/all/china-coal-mine-explosion-shanxi-death-toll</link>
        <guid>https://nattuvartha.news/news/International/all/china-coal-mine-explosion-shanxi-death-toll</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779521486_513396.jpg</url>
          <title>ചൈനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 90 പേർ മരിച്ചതായി റിപ്പോർട്ട്</title>
          <link>https://nattuvartha.news/news/International/all/china-coal-mine-explosion-shanxi-death-toll</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ബെയ്ജിങ്&lt;/strong&gt;: ചൈനയിൽ കൽക്കരി ഖനിയിലെ വാതക സ്‌ഫോടനത്തിൽ 90 പേർ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഷാൻസി പ്രവിശ്യയിലെ ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യൂ കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. സ്‌ഫോടനസമയത്ത് 247 തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും പ്രാദേശിക ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.&lt;/p&gt;
&lt;p&gt;പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും കാണാതായവർക്കായി തിരച്ചിൽ ഊർജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദേശിച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടു. ഖനിയുടെ ചുമതലയുള്ള കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ചൈനയിലെ ഖനി അപകടങ്ങളിൽ വലിയ കുറവുണ്ടായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-23 07:26:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എവറസ്റ്റ് കീഴടക്കി മടങ്ങവെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു</title>
        <link>https://nattuvartha.news/news/International/all/two-indian-climbers-die-during-descent-after-summiting-mount-everest</link>
        <guid>https://nattuvartha.news/news/International/all/two-indian-climbers-die-during-descent-after-summiting-mount-everest</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779446622_921931.jpg</url>
          <title>എവറസ്റ്റ് കീഴടക്കി മടങ്ങവെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു</title>
          <link>https://nattuvartha.news/news/International/all/two-indian-climbers-die-during-descent-after-summiting-mount-everest</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാഠ്മണ്ഡു: &lt;/strong&gt;എവറസ്റ്റ് കൊടുമുടി കീഴടക്കി തിരികെ മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചതായി നേപ്പാൾ അധികൃതർ അറിയിച്ചു. അരുൺ കുമാർ തിവാരി, സന്ദീപ് ആരെ എന്നിവരാണ് മരിച്ചത്.&lt;/p&gt;
&lt;p&gt;കൊടുമുടിയിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ ഇരുവർക്കും കടുത്ത ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നെന്നും അവരുടെ ഗൈഡുകൾ പരമാവധി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും എക്‌സ്‌പെഡിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് നേപ്പാളിന്റെ സെക്രട്ടറി ജനറൽ ഋഷി ഭണ്ഡാരി പറഞ്ഞു.സന്ദീപ് ബുധനാഴ്ചയും അരുൺ കുമാർ തിവാരി വ്യാഴം വൈകിട്ട് 5.30 ഓടെയുമാണ് കൊടുമുടി കയറിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വ്യാഴാഴ്ചയാണ് സന്ദീപ് മരിച്ചത്.തിവാരി എപ്പോഴാണ് മരിച്ചതെന്നതിൽ വ്യക്തതയില്ല.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-22 10:39:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിക്ക് ‘മെലഡി’ മിഠായി സമ്മാനിച്ച് മോദി</title>
        <link>https://nattuvartha.news/news/International/all/pm-modi-gifts-melody-candy-to-giorgia-meloni</link>
        <guid>https://nattuvartha.news/news/International/all/pm-modi-gifts-melody-candy-to-giorgia-meloni</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779263746_337607.jpg</url>
          <title>ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിക്ക് ‘മെലഡി’ മിഠായി സമ്മാനിച്ച് മോദി</title>
          <link>https://nattuvartha.news/news/International/all/pm-modi-gifts-melody-candy-to-giorgia-meloni</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;റോം:&lt;/strong&gt; ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ‘മെലഡി’ മിഠായിയുടെ പാക്കറ്റ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സമ്മാനത്തിന് നന്ദി’ എന്ന കുറിപ്പോടെ മോദി സമ്മാനിച്ച മെലഡി പാക്കറ്റുമായി ഇരുനേതാക്കളും ചിരിയോടെ നിൽക്കുന്നതിന്റെ വീഡിയോ ജോർജിയ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്.&lt;/p&gt;
&lt;p&gt;‘പ്രധാനമന്ത്രി മോദി നമുക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. വളരെ വളരെ നല്ല മിഠായി’, എന്ന് ജോർജിയ പറയുന്നതും അതിന് പിന്നാലെ ‘മെലഡി’ എന്ന് മോദി പറയുന്നതുമാണ് വീഡിയോയിലുള്ളത്. തുടർന്ന് ഇരു നേതാക്കളും ചിരിക്കുന്നതും കാണാം. മോദിയും ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദത്തെ സൂചിപ്പിക്കാനായി ‘മെലഡി’ എന്ന ഹാഷ് ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-05-20 07:52:07</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>എബോള ഭീതി; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന</title>
        <link>https://nattuvartha.news/news/International/all/ebola-outbreak-drc-uganda-who-health-emergency-bundibugyo-virus</link>
        <guid>https://nattuvartha.news/news/International/all/ebola-outbreak-drc-uganda-who-health-emergency-bundibugyo-virus</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1779093539_991983.jpg</url>
          <title>എബോള ഭീതി; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന</title>
          <link>https://nattuvartha.news/news/International/all/ebola-outbreak-drc-uganda-who-health-emergency-bundibugyo-virus</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡെ&lt;/strong&gt;മോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (ഡി.ആർ.സി.) അയൽരാജ്യമായ യുഗാണ്ടയിലും വീണ്ടും എബോള രോഗം പടർന്നുപിടിക്കുകയും വൈറസ് ബാധിച്ച് തൊണ്ണൂറോളം പേർ മരിക്കുകയും ചെയ്തതിനെ തുടർന്ന് ലോകാരോഗ്യസംഘടന &quot;അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ&quot; പ്രഖ്യാപിച്ചു. കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിൽ ഉത്ഭവിച്ച ഈ രോഗബാധയ്ക്ക് കാരണം അപൂർവമായ ബുന്ദിബുഗ്യോ ഇനത്തിൽപെട്ട എബോള വൈറസാണ്. ഈ വകഭേദത്തിന് അംഗീകൃത വാക്സിനോ ചികിത്സയോ നിലവിലില്ല.&amp;nbsp;&lt;/p&gt;
&lt;p&gt;ഇതിന് 50 ശതമാനത്തോളം മരണനിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡി.ആർ.സി. ആരോഗ്യമന്ത്രി സാമുവൽ-റോജർ കാംബ വ്യക്തമാക്കി. ഏപ്രിൽ 24-ന് ഇട്ടൂരിയുടെ തലസ്ഥാനമായ ബുനിയയിലെ ഒരു ആരോഗ്യകേന്ദ്രത്തിൽ എബോള ലക്ഷണങ്ങളോടെ എത്തിയ ഒരു നഴ്സാണ് രോഗം ആദ്യമായി പ്രകടിപ്പിച്ച വ്യക്തി.&lt;/p&gt;
&lt;p&gt;ആഫ്രിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ പ്രകാരം ഇതിനകം 88 പേർ മരിക്കുകയും 336 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലും ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലും (ഒരു മരണം ഉൾപ്പെടെ 2 കേസുകൾ) രോഗം എത്തിയിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-05-18 08:35:22</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബാധയൊഴിപ്പിക്കാനെന്ന പേരിൽ ലണ്ടനിൽ യുവതികളെ പീഡിപ്പിച്ചു; മുൻ ഇമാം അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/International/all/forner-imam-arrested-in-sexual-assault-cases-in-london</link>
        <guid>https://nattuvartha.news/news/International/all/forner-imam-arrested-in-sexual-assault-cases-in-london</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778914692_550051.jpg</url>
          <title>ബാധയൊഴിപ്പിക്കാനെന്ന പേരിൽ ലണ്ടനിൽ യുവതികളെ പീഡിപ്പിച്ചു; മുൻ ഇമാം അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/International/all/forner-imam-arrested-in-sexual-assault-cases-in-london</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ: &lt;/strong&gt;ആത്മീയ ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മുൻ ഇമാമിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. അബ്ദുൾ ഹലീം ഖാൻ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.12 വയസുള്ള പെൺകുട്ടിയെയും ഇയാൾ പീഡനത്തിനിരയാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി.ബലാത്സംഗം ഉൾപ്പെടെ 21 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.&lt;/p&gt;
&lt;p&gt;2004നും 2015നുമിടയിൽ ഏഴുപേരെയാണ് ഹലീം ഖാൻ പീഡിപ്പിച്ചത്. പരോൾ ലഭിക്കുന്നതിന് മുൻപ് 54കാരനായ ഹലീം കുറഞ്ഞത് 20 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരിക്കണമെന്നും ലണ്ടനിലെ സ്‌നേർസ്ബ്രൂക് ക്രൗൺ കോടതി വിധിച്ചു. ലണ്ടനിലെ ടവർ ഹാംലെറ്റ്‌സിലുള്ള ബംഗ്ളാദേശി മുസ്ളീം സ്ത്രീകളെയും കുട്ടികളെയുമാണ് ഇയാൾ ലക്ഷ്യം വച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഈ പ്രദേശത്തെ മുസ്ളീം പള്ളിയിലെ ഇമാമായിരുന്നു ഹലീമിന് അവിടെ വലിയ സ്വാധീനമുണ്ടായിരുന്നു,വിജയമായ പ്രദേശത്തും ഇരകളുടെ വീടുകളിലും വച്ചായിരുന്നു പീഡനം. ബാധയേറ്റെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അവയെ ഒഴിപ്പിക്കാനെന്ന വ്യാജേനയാണ് ലൈംഗികാതിക്രമം നടത്തിയിരുന്നത്.&lt;/p&gt;]]></description>
        <pubDate>2026-05-16 06:52:53</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സിഎൻഎൻ സ്ഥാപകൻ ടെഡ് ടർണർ അന്തരിച്ചു ;വിട പറഞ്ഞത് മാധ്യമരംഗത്തെ വിപ്ലവകാരി</title>
        <link>https://nattuvartha.news/news/International/all/ted-turner-cnn-founder-dies-at-87</link>
        <guid>https://nattuvartha.news/news/International/all/ted-turner-cnn-founder-dies-at-87</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1778120096_509443.jpg</url>
          <title>സിഎൻഎൻ സ്ഥാപകൻ ടെഡ് ടർണർ അന്തരിച്ചു ;വിട പറഞ്ഞത് മാധ്യമരംഗത്തെ വിപ്ലവകാരി</title>
          <link>https://nattuvartha.news/news/International/all/ted-turner-cnn-founder-dies-at-87</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിംഗ്ടൺ : &lt;/strong&gt;ടെലിവിഷൻ വാർത്താ സംപ്രേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ,​ സിഎൻഎൻ സ്ഥാപകനും മാധ്യമ ഭീമനുമായ ടെഡ് ടർണർ അന്തരിച്ചു. 87 വയസായിരുന്നു. ടർണർ എന്റർപ്രൈസസ് ആണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;ആഗോള വാർത്താ അവതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നവും നേട്ടവുമായിരുന്നു വാർത്തകൾ ലോകത്ത് ഏതുകോണിലും തത്സമയം എത്തിക്കുക എന്നത്. മൗത്ത് ഓഫ് ദ സൗത്ത് എന്നും ടർണറെ അറിയപ്പെടുന്നു.1980 ജൂൺ ഒന്നിനാണ് ലോകത്തിലെ ആദ്യത്തെ 24 മണിക്കൂർ വാർത്താ ചാനൽ സി.എൻ.എന്നിന് ടെഡ് ടർണർ തുടക്കമിട്ടത്. 1990ലെ ഗൾഫ് യുദ്ധത്തിന്റെ തത്സമയ സംപ്രേഷണമാണ് സി.എൻ,​എൻ ചാനലിനെ ലോകശ്രദ്ധ നേടിക്കൊടുത്തത്. വാർത്താചാനലുകൾക്ക് പുറമെ കാർട്ടൂൺ നെറ്റ്വർക്ക്,​ ടി.എൻ.ടി,​ ടി.സി.എം തുടങ്ങിയ വിനോദ ചാനലുകളും അദ്ദേഹം സ്ഥാപിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളിലും 1991ൽ ടൈം മാഗസിൻ അദ്ദേഹത്തെ മാൻ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തിരുന്നു. അറ്റ്‌ലാന്ഖ ബ്രേവ്സ് (ബേസ്‌ബാൾ)​,​ അറ്റ്‌ലാന്റ ഹോക്സ് (ബാസ്കറ്റ്ബാൾ)​ എന്നീ കായിക ടീമുകളുടെ ഉടമ കൂടിയായിരുന്നു അദ്ദേഹം,​&lt;/p&gt;]]></description>
        <pubDate>2026-05-07 02:12:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചൈനയിലെ പടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ സ്ഫോടനം: 21 പേർക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/International/all/21-killed-in-hunan-fireworks-plant-explosion-in-china</link>
        <guid>https://nattuvartha.news/news/International/all/21-killed-in-hunan-fireworks-plant-explosion-in-china</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777960801_237699.jpg</url>
          <title>ചൈനയിലെ പടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ സ്ഫോടനം: 21 പേർക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/International/all/21-killed-in-hunan-fireworks-plant-explosion-in-china</link>
        </image>
        <description><![CDATA[&lt;p&gt;ബീജിംഗ്: ചൈനയിലെ പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. 60-ലധികം പേർക്ക് പരിക്കേറ്റു. ഹുനാൻ പ്രവിശ്യയിലെ പടക്ക നിർമ്മാണ ഫാക്ടറിയിലാണ് സ്ഫോടനം. സംഭവത്തിൽ പ്രസിഡന്റ് ഷി ജിൻപിങ് അന്വേഷണത്തിന് ഉത്തരവിട്ടു. കാണാതായവരെ കണ്ടെത്തുന്നതിനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനും സമഗ്ര ശ്രമങ്ങൾ നടത്തണമെന്ന് ഷി ജിൻപിങ് നിർദേശം നൽകിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ലിയുയാങ് നഗരത്തിലെ ലിയുയാങ് ഹുവാഷെങ് പടക്ക നിർമ്മാണ കമ്പനിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതം സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. കമ്പനിയ്ക്ക് സമീപമുള്ള റോഡരിലേയ്ക്ക് കനത്ത പാറക്കഷണങ്ങൾ തെറിച്ചുവന്നതായും പ്രദേശത്തുടനീളം അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതായും പ്രദേശവാസികൾ പറഞ്ഞു. ആളുകളെ കണ്ടെത്തുന്നതിനായി പരിശോധന തുടരുകയാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-05-05 05:58:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ടെക്‌സാസിൽ വിമാനം തകർന്നുവീണു; യാത്രക്കാരായ അഞ്ചുപേർ മരിച്ചു</title>
        <link>https://nattuvartha.news/news/International/all/us-plane-crash-five-died-in-texas</link>
        <guid>https://nattuvartha.news/news/International/all/us-plane-crash-five-died-in-texas</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1777695175_473602.jpg</url>
          <title>ടെക്‌സാസിൽ വിമാനം തകർന്നുവീണു; യാത്രക്കാരായ അഞ്ചുപേർ മരിച്ചു</title>
          <link>https://nattuvartha.news/news/International/all/us-plane-crash-five-died-in-texas</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിംഗ്‌ടൺ: &lt;/strong&gt;അമേരിക്കയിലെ ടെക്‌സാസിൽ ചെറുവിമാനം തകർന്നുവീണ് അഞ്ചുപേർ മരിച്ചു. അമറില്ലോ പിക്കിൾബോൾ ക്ലബ്ബിലെ കളിക്കാരാണ് മരിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ടെക്‌സാസിലെ വിംബർലിക്ക് സമീപമാണ് അപകടം നടന്നത്. സെസ്‌ന 421 സി എന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇവർ ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ പോവുകയായിരുന്നു എന്നാണ് വിവരം.ഓസ്റ്റിനിൽ നിന്ന് 40 മൈൽ അകലെയുള്ള വിംബർലിയിലെ വനമേഖലയിലാണ് വിമാനം തകർന്നുവീണത്.&amp;nbsp;&lt;/p&gt;
&lt;p&gt;അപകടസമയത്ത് വിമാനം അമിതവേഗതയിലായിരുന്നതും മോശം കാലാവസ്ഥയുമാണ് വെല്ലുവിളിയായെന്നാണ് പ്രാഥമിക വിവരം. എന്നാൽ ബ്ലാക് ബോക്‌സ് കണ്ടെത്തിയാലേ അപകടത്തിന്റെ യഥാർത്ഥ കാരണം അറിയാൻ സാധിക്കുകയുള്ളു.അഞ്ചുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ചേർന്ന് അപകടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-05-02 04:10:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജപ്പാനിൽ വൻ ഭൂകമ്പം, 7.4 തീവ്രത രേഖപ്പെടുത്തി;സുനാമിക്ക് സാധ്യത</title>
        <link>https://nattuvartha.news/news/International/all/massive-earthquake-in-japan-tsunami-warning-issued</link>
        <guid>https://nattuvartha.news/news/International/all/massive-earthquake-in-japan-tsunami-warning-issued</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776678859_386373.jpg</url>
          <title>ജപ്പാനിൽ വൻ ഭൂകമ്പം, 7.4 തീവ്രത രേഖപ്പെടുത്തി;സുനാമിക്ക് സാധ്യത</title>
          <link>https://nattuvartha.news/news/International/all/massive-earthquake-in-japan-tsunami-warning-issued</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ടോക്കിയോ: &lt;/strong&gt;വടക്കൻ ജപ്പാനിൽ വൻ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസിയാണ് അറിയിച്ചത്. ഇതിനെത്തുടർന്ന് മൂന്ന് മീറ്റർ (പത്ത് അടി) വരെ ഉയരത്തിലുള്ള തിരമാലകൾക്കും സുനാമിക്കും സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വടക്കൻ ഇവാട്ടെ പ്രിഫെക്‌ചറിന് സമീപമുള്ള പസഫിക് സമുദ്രത്തിൽ പ്രാദേശിക സമയം വൈകിട്ട് 4.53നാണ് ഭൂകമ്പം ഉണ്ടായത്.&lt;/p&gt;
&lt;p&gt;പസഫിക് സമുദ്രത്തിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. പ്രഭവ കേന്ദ്രത്തിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ടോക്യോയിലെ വൻകിട കെട്ടിടങ്ങൾ പോലും കുലുങ്ങുന്ന തലത്തിൽ ശക്തമായ ഭൂകമ്പമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.ഭൂചലനത്തിന് പിന്നാലെ ടോക്കിയോ - അയോമോറി ബുള്ളറ്റ് ട്രെയിൻ സ‌ർവീസുകൾ നിർത്തിവച്ചു. സുനാമി തിരമാലകൾ ഉടൻതന്നെ വടക്കൻ തീരത്ത് പതിച്ചേക്കാമെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-04-20 09:51:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ലഷ്‌കർ സഹസ്ഥാപകൻ അമീർ ഹംസയ്ക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്</title>
        <link>https://nattuvartha.news/news/International/all/lashkar-e-taiba-co-founder-amir-hamza-shot-lahore</link>
        <guid>https://nattuvartha.news/news/International/all/lashkar-e-taiba-co-founder-amir-hamza-shot-lahore</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1776336471_62742.jpg</url>
          <title>ലഷ്‌കർ സഹസ്ഥാപകൻ അമീർ ഹംസയ്ക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്</title>
          <link>https://nattuvartha.news/news/International/all/lashkar-e-taiba-co-founder-amir-hamza-shot-lahore</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇസ്ലാമാബാദ്: &lt;/strong&gt;പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ സ്ഥാപകരിലൊരാളായ അമീർ ഹംസയ്ക്ക് വെടിയേറ്റതായി റിപ്പോർട്ട്. ലാഹോറിൽവെച്ചാണ് അമീർ ഹംസയ്ക്ക് നേരേ അജ്ഞാതന്റെ ആക്രമണമുണ്ടായതെന്നാണ് വിവരം. ഇയാളുടെ നില ഗുരുതരമാണെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.&lt;/p&gt;
&lt;p&gt;ലാഹോറിലെ ഒരു ന്യൂസ് ചാനലിന്റെ ഓഫീസിന് മുന്നിൽവെച്ചാണ് അമീർ ഹംസയ്ക്ക് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അമീർ ഹംസയ്ക്ക് നേരേ വെടിയുതിർത്തതിന് പിന്നാലെ അജ്ഞാതനായ അക്രമി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളിലുണ്ട്.കഴിഞ്ഞ മേയിലും അമീർ ഹംസയ്ക്ക് ഗുരുതരപരിക്കേറ്റെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലാഹോറിലെ വീട്ടിൽവെച്ച് എന്തോ അപകടം സംഭവിച്ചെന്നും തുടർന്ന് പരിക്കേറ്റനിലയിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. അമീർ ഹംസയ്ക്ക് വെടിയേറ്റതാണെന്ന് അന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഇത് തള്ളിയിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-04-16 10:45:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ആർട്ടെമിസ് 2 ദൗത്യം വിജയകരം; ഓറിയോൺ പേടകം ഭൂമിയിൽ തിരിച്ചെത്തി</title>
        <link>https://nattuvartha.news/news/International/all/artemis-2-splash-down-orion-back-to-earth</link>
        <guid>https://nattuvartha.news/news/International/all/artemis-2-splash-down-orion-back-to-earth</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1775878917_861697.jpg</url>
          <title>ആർട്ടെമിസ് 2 ദൗത്യം വിജയകരം; ഓറിയോൺ പേടകം ഭൂമിയിൽ തിരിച്ചെത്തി</title>
          <link>https://nattuvartha.news/news/International/all/artemis-2-splash-down-orion-back-to-earth</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക്:&lt;/strong&gt; ചരിത്രം കുറിച്ച് &apos;ആർട്ടെമിസ് 2&apos; സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. 54 വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഓറിയോൺ പേടകം ചന്ദ്രനെ ചുറ്റി വന്നത്. ചന്ദ്രന്റെ പിന്നിലേക്ക് പോയ പേടകവുമായി 40 മിനിട്ടോളം ഭൂമിയിൽ നിന്നുള്ള ബന്ധമില്ലായിരുന്നു.പുത്തൻ നാഴികക്കല്ലുകൾ സ്വന്തം പേരിൽ എഴുതിചേർത്തിരിക്കുകയാണ് ആർട്ടെമിസ് 2 ദൗത്യസംഘം.&amp;nbsp;&lt;/p&gt;
&lt;p&gt;ഭൂമിയിൽ നിന്ന് എറ്റവും കൂടുതൽ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോൾ ആർട്ടെമിസ് 2 സംഘത്തിലെ നാല് പേർ. 1970ൽ ഭൂമിയിൽ നിന്ന് 4,00,171 കിലോമീറ്റർ അകലെ വരെ സഞ്ചരിച്ച അപ്പോളോ 13 സംഘത്തിന്റെ 1970ലെ റെക്കോർ‍ഡ് ഇന്നലെ രാത്രി 11.26നാണ് ഓറിയോൺ ഇന്റഗ്രിറ്റി പേടകം മറികടന്നത്. ഇന്ന് പുലർച്ചെ 4.37ന് ഭൂമിയിൽ നിന്ന് നാല് 6,06,771 കിലോമീറ്റർ അകലെ വരെ പേടകമെത്തി. ഇനിമുതൽ ഇതാണ് മനുഷ്യൻ ഭൂമിയിൽ നിന്ന് സഞ്ചരിച്ച ഏറ്റവും കൂടുതൽ ദൂരം.1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആ‌ർട്ടെമിസ് 2.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-04-11 03:40:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മുജ്‌തബ ഖമനേയി അബോധാവസ്ഥയിൽ; നില അതീവഗുരുതരമെന്ന് റിപ്പോർട്ട്</title>
        <link>https://nattuvartha.news/news/International/all/mojtaba-khamenei-in-unconscious-state-report</link>
        <guid>https://nattuvartha.news/news/International/all/mojtaba-khamenei-in-unconscious-state-report</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1775549112_26884.jpg</url>
          <title>മുജ്‌തബ ഖമനേയി അബോധാവസ്ഥയിൽ; നില അതീവഗുരുതരമെന്ന് റിപ്പോർട്ട്</title>
          <link>https://nattuvartha.news/news/International/all/mojtaba-khamenei-in-unconscious-state-report</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ടെഹ്‌റാൻ&lt;/strong&gt;: ഇറാന്റെ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റ മുജ്‌തബ ഖമനേയി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്. ഭരണനിർവഹണത്തിന് കഴിയാത്ത വിധം ബോധരഹിതനായി ഖോം നഗരത്തിലെ ആശുപത്രിയിൽ കഴിയുന്നുവെന്നാണ് വിവരം. അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം &apos;ദി ടൈംസ്&apos; ആണ് ഈ വാർത്ത പുറത്തുവിട്ടത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഇതോടെ രാജ്യത്തിന്റെ നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പൂർണമായും ഏറ്റെടുത്തെന്നും സൂചനയുണ്ട്.ഇറാന്റെ മുൻ പരമോന്നത നേതാവ് കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മകനായ മുജ്‌തബ ഖമനേയിയുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-04-07 08:02:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം: കാബൂളിൽ എട്ട് മരണം</title>
        <link>https://nattuvartha.news/news/International/all/afghanistan-earthquake-hindu-kush-2026</link>
        <guid>https://nattuvartha.news/news/International/all/afghanistan-earthquake-hindu-kush-2026</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1775276766_368842.jpg</url>
          <title>അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം: കാബൂളിൽ എട്ട് മരണം</title>
          <link>https://nattuvartha.news/news/International/all/afghanistan-earthquake-hindu-kush-2026</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാബൂൾ: &lt;/strong&gt;അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് കാബൂളിൽ വീട് തകർന്ന് വീണാണ് മരണം സംഭവിച്ചതെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂമിക്കടിയിൽ 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.&lt;/p&gt;
&lt;p&gt;അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് പുറമെ, പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അഫ്ഗാനിസ്ഥാൻ പ്രകൃതിക്ഷോഭങ്ങൾക്ക്, പ്രത്യേകിച്ച് ഭൂചലനങ്ങൾക്ക് ഏറെ സാധ്യതയുള്ള ഇടമാണ്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-04-04 04:23:04</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുഎസിൽ അതിവേഗത്തിൽ പടർന്ന് കോവിഡിന്റെ പുതിയ വകഭേദം;ജാഗ്രതാ നിർദ്ദേശം</title>
        <link>https://nattuvartha.news/news/International/all/new-covid-variant-ba32-us</link>
        <guid>https://nattuvartha.news/news/International/all/new-covid-variant-ba32-us</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1774954767_607063.jpg</url>
          <title>യുഎസിൽ അതിവേഗത്തിൽ പടർന്ന് കോവിഡിന്റെ പുതിയ വകഭേദം;ജാഗ്രതാ നിർദ്ദേശം</title>
          <link>https://nattuvartha.news/news/International/all/new-covid-variant-ba32-us</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;മേരിക്കയിൽ അതിവേഗത്തിൽ കോവിഡിന്റെ പുതിയ വകഭേദം ബിഎ.3.2 (സികാഡ) പടർന്നുപിടിക്കുന്നു. നിലവിലെ കോവിഡ് വാകിസിനെ പ്രതിരോധിക്കാൻ ശേഷിയുള്ള വകഭേദമാണിത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരും പ്രായമായവരും അതീവജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;2021ൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തിന്റെ പിൻഗാമിയാണ് ബിഎ 3.2. 2024 നവംബറിൽ ആഫ്രിക്കയിലാണ് സിക്കാഡ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2026 ഫെബ്രുവരി ആയപ്പോഴേക്കും 23 രാജ്യങ്ങളിൽ വ്യാപിച്ചു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വൈറസ് ശരീരകോശങ്ങളിലേക്ക് കടക്കാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനുകളിൽ 70–75 ശതമാനം മാറ്റം വന്ന ഇനമാണിത്. അതുകൊണ്ട് തന്നെ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. വേഗത്തിൽ പടരുമെങ്കിലും നിലവിലെ വാക്സിനുകൾ ഉപയോഗിച്ച് പ്രതിരോധിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു.സിക്കാഡ ബാധിച്ചവർക്ക് കഠിനമായ തൊണ്ടവേദന അനുഭവപ്പെടും. പനി, ജലദോഷം, ശ്വാസംമുട്ടൽ, തലവേദന, പേശിവേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-03-31 10:56:29</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അഫ്‌ഗാനിസ്ഥാനിൽ പാക് ആക്രമണം; 400 പേർ കൊല്ലപ്പെട്ടതായി വിവരം</title>
        <link>https://nattuvartha.news/news/International/all/400-killed-in-pak-attacks-in-afghanistan</link>
        <guid>https://nattuvartha.news/news/International/all/400-killed-in-pak-attacks-in-afghanistan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1773719113_609025.jpg</url>
          <title>അഫ്‌ഗാനിസ്ഥാനിൽ പാക് ആക്രമണം; 400 പേർ കൊല്ലപ്പെട്ടതായി വിവരം</title>
          <link>https://nattuvartha.news/news/International/all/400-killed-in-pak-attacks-in-afghanistan</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാബൂൾ: &lt;/strong&gt;കാബൂളിലെ ആശുപത്രിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. 250 ഓളം പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ആശുപത്രിക്കുനേരെ വ്യോമാക്രമണമുണ്ടായത്. 2000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നുവെന്ന് അഫ്ഗാനിസ്ഥാൻ ഡെപ്യൂട്ടി ഗവൺമെന്റ് വക്താവ് ഹംദുള്ള ഫിത്രത്ത് പറഞ്ഞു.&amp;nbsp;&lt;/p&gt;
&lt;p&gt;അതേസമയം, അഫ്ഗാൻ സർക്കാരിന്റെ ആരോപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും കാബൂളിലെ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി.&lt;/p&gt;]]></description>
        <pubDate>2026-03-17 03:42:57</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മൊജ്താബ ഹുസൈനി ഖമനേയി ഇറാന്റെ പരമോന്നതനേതാവ്‌</title>
        <link>https://nattuvartha.news/news/International/all/iran-khamenei-killed-us-israel-attack-mojtaba-successor</link>
        <guid>https://nattuvartha.news/news/International/all/iran-khamenei-killed-us-israel-attack-mojtaba-successor</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772596586_704111.jpg</url>
          <title>മൊജ്താബ ഹുസൈനി ഖമനേയി ഇറാന്റെ പരമോന്നതനേതാവ്‌</title>
          <link>https://nattuvartha.news/news/International/all/iran-khamenei-killed-us-israel-attack-mojtaba-successor</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ടെഹ്റാൻ: &lt;/strong&gt;ഇറാന്റെ പരമോന്നത നേതാവായി ആയത്തൊള്ള അലി ഖ‌മനേയിയുടെ മകൻ മൊജ്താബ ഹുസൈനി ഖമനേയി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രയേലി മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാനിലെ പണ്ഡിത സഭയായ അസംബ്ലീസ് ഓഫ് എക്‌സ്‌പേർട്ട് ഖമനേനിയുടെ പിൻഗാമിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ.  മൊജ്താബ ഖമനേയിക്ക് പകരം അടുത്ത പരമോന്നത നേതാവാകാൻ  ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നയാളാണ്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഖമനേയിയ്ക്ക് നിയമപരമായി പിൻഗാമി ഉണ്ടായിരുന്നില്ല. പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, ചീഫ് ജസ്റ്റിസ് ഘൊലാം ഹൊസൈൻ മൊഹ്‌സെനി എന്നിവരടങ്ങിയ ഇടക്കാല സമിതിയാണ് ഇറാന്റെ ഭരണകാര്യങ്ങളെ നിയന്ത്രിക്കുന്നത്. ഖമനേയിക്ക് പകരം പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്ത് ചുമതല കൈമാറുന്നത് വരെ ആയത്തൊള്ള അലിറെസ അറാഫി ഇടക്കാല നേതാവായി തുടരും.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;36 വർഷം രാജ്യം ഭരിച്ച ഖമനേയി, ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേലി സംയുക്ത ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തോടൊപ്പം മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും കൊല്ലപ്പെട്ടു. ഖമനേയിയുടെ ഭാര്യ മൻസൂറെഹ് ഖോജസ്ത ബാഗർസാദേയും ആക്രമണത്തിലേറ്റ പരിക്കിനെ തുടർന്ന് പിന്നീട് മരിച്ചു.ഖമനേയിയുടെ ഭൗതികശരീരം വിശുദ്ധ നഗരമായ മഷ്ഹദിൽ സംസ്കരിക്കുമെന്നും ടെഹ്‌റാനിൽ ബൃഹത്തായ അന്തിമോപചാര ചടങ്ങ് സംഘടിപ്പിക്കുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തു.&lt;/p&gt;]]></description>
        <pubDate>2026-03-04 03:53:10</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യയും മരിച്ചു</title>
        <link>https://nattuvartha.news/news/International/all/wife-of-iran-supreme-leader-khamenei-dies-after-attack</link>
        <guid>https://nattuvartha.news/news/International/all/wife-of-iran-supreme-leader-khamenei-dies-after-attack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772462852_694694.jpg</url>
          <title>ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യയും മരിച്ചു</title>
          <link>https://nattuvartha.news/news/International/all/wife-of-iran-supreme-leader-khamenei-dies-after-attack</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ടെഹ്‌റാൻ: &lt;/strong&gt;കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ മൻസൂറ ഖോജസ്‌തേ (79) മരിച്ചു. കഴിഞ്ഞദിവസം നടന്ന യുഎസ്-ഇസ്രയേൽ ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഇവർ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.&lt;/p&gt;
&lt;p&gt;1964-ലാണ് ആയത്തൊള്ള അലി ഖമനേയി മൻസൂറയെ വിവാഹം കഴിച്ചത്. നീണ്ട 50 വർഷത്തിലേറെയായി അവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1947-ൽ മഷ്ഹദിലെ മതപരമായി അറിയപ്പെടുന്ന, ഒരു വ്യാപാരി കുടുംബത്തിലാണ് മൻസൂറ ജനിച്ചത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-03-02 14:45:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി</title>
        <link>https://nattuvartha.news/news/International/all/malayali-girl-death-ireland</link>
        <guid>https://nattuvartha.news/news/International/all/malayali-girl-death-ireland</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772433369_145381.jpg</url>
          <title>അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി</title>
          <link>https://nattuvartha.news/news/International/all/malayali-girl-death-ireland</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡബ്ലിൻ: &lt;/strong&gt;അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി.ബ്രേ മേഖലയിലെ കടലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രൊഫഷണലായിരുന്ന അശ്വതി രാജശേഖരനാണ് മരിച്ചത്.ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് കൺസൾട്ടൻസിയിൽ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.&lt;/p&gt;
&lt;p&gt;ലുവാസിലെ യാത്രയ്ക്ക് ശേഷമാണ് അശ്വതിയെ കാണാനില്ലെന്നുകാട്ടി സുഹൃത്തുക്കൾ പരാതിനൽകിയത്. തുടർന്ന് ഡാൽകി, കില്ലിനി തീരപ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെ തിരച്ചിൽ നടത്തി. ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്‌ടോപ്പും ബാഗും കണ്ടെത്തിയിരുന്നു.&lt;/p&gt;
&lt;p&gt;ഞായറാഴ്ച രാവിലെയാണ് ബ്രേ മേഖലയിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവന്നത്. തുടർന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ അത് അശ്വതിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ലോക്ലിൻസ്റ്റൗൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.&lt;/p&gt;]]></description>
        <pubDate>2026-03-02 06:30:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു</title>
        <link>https://nattuvartha.news/news/International/all/iran-supreme-leader-khamenei-killed-us-israel-airstrike-tehran</link>
        <guid>https://nattuvartha.news/news/International/all/iran-supreme-leader-khamenei-killed-us-israel-airstrike-tehran</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772334568_841119.jpg</url>
          <title>ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു</title>
          <link>https://nattuvartha.news/news/International/all/iran-supreme-leader-khamenei-killed-us-israel-airstrike-tehran</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ടെഹ്റാൻ:&lt;/strong&gt; ഇസ്രയേൽ, യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന് ഇറാൻ മാധ്യമങ്ങളും. ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;വ്യോമാക്രമണത്തിൽ ഫാർസ്, താസ്‌നിം എന്നീ ഇറാൻ വാർത്താ ഏജൻസികളാണ് ഖമനേയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്‌. ഇറാൻ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഖമനേയിയുടെ മരുമകനും മരുമകളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഖമനേയി കൊല്ലപ്പെട്ടതായി ഇസ്രായേലും അമേരിക്കയും അവകാശപ്പെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചതായും, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാനമായ സൂചനകൾ നൽകി. &apos;ഖമനേയി ഇനി ഇല്ലെന്ന് സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്&apos; എന്ന് പറഞ്ഞ അദ്ദേഹം, ഖമനേയിയുടെ കൊട്ടാരം തകർക്കപ്പെട്ടതായും വെളിപ്പെടുത്തി. ഖമനേയിയുടെ മൃതദേഹം കണ്ടെടുത്തതായി ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-03-01 03:06:36</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇസ്രയേൽ ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടതായി ഇറാൻ</title>
        <link>https://nattuvartha.news/news/International/all/us-israel-strike-tehran-kills-40-schoolgirls-iran-report</link>
        <guid>https://nattuvartha.news/news/International/all/us-israel-strike-tehran-kills-40-schoolgirls-iran-report</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772284301_389231.jpg</url>
          <title>ഇസ്രയേൽ ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടതായി ഇറാൻ</title>
          <link>https://nattuvartha.news/news/International/all/us-israel-strike-tehran-kills-40-schoolgirls-iran-report</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ടെഹ്‌റാൻ&lt;/strong&gt;: ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാൻ ടെഹ്‌റാനിൽ 40 സ്‌കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. മിനാബ് പ്രദേശത്തെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്.&lt;/p&gt;
&lt;p&gt;ടെഹ്‌റാനിൽ, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം റിപ്പോർട്ട് ചെയ്തത്. പിന്നാലെ രാജ്യവ്യാപകമായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-02-28 13:09:31</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു</title>
        <link>https://nattuvartha.news/news/International/all/israel-attacks-iran-tehran-explosions-state-of-emergency</link>
        <guid>https://nattuvartha.news/news/International/all/israel-attacks-iran-tehran-explosions-state-of-emergency</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772270518_846701.jpg</url>
          <title>ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു</title>
          <link>https://nattuvartha.news/news/International/all/israel-attacks-iran-tehran-explosions-state-of-emergency</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ടെഹ്റാൻ: &lt;/strong&gt;ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളോട് ഷെൽട്ടറുകൾക്ക് സമീപത്ത് തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇ&lt;/p&gt;
&lt;p&gt;&lt;span style=&quot;color: rgba(47,43,61,0.68);font-size: 19.2;font-family: Public Sans;&quot;&gt;ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വിവിധയിടങ്ങളിൽ&lt;/span&gt;  നിന്ന് പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;അതേസമയം ഇസ്രയേലിന്റെ പല ഭാഗങ്ങളിൽ നിന്നും സൈറണുകകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായാണ് സൈറൺ മുഴക്കിയതെന്ന് ഇസ്രയേൽ സൈന്യം അറിയിപ്പ് നൽകി.&lt;/p&gt;
&lt;p&gt;വ്യോമപാത അടച്ചിട്ടതായി ഇസ്രയേൽ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ജനങ്ങൾ വിമാനത്താവളത്തിലെത്തരുതെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.&lt;/p&gt;]]></description>
        <pubDate>2026-02-28 09:19:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇറാനെതിരേ ഇസ്രയേൽ-യുഎസ് ആക്രമണം; പലയിടത്തും സ്‌ഫോടനശബ്ദം</title>
        <link>https://nattuvartha.news/news/International/all/israel-launches-missile-attack-on-iran-tehran-explosions</link>
        <guid>https://nattuvartha.news/news/International/all/israel-launches-missile-attack-on-iran-tehran-explosions</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1772270064_386034.jpg</url>
          <title>ഇറാനെതിരേ ഇസ്രയേൽ-യുഎസ് ആക്രമണം; പലയിടത്തും സ്‌ഫോടനശബ്ദം</title>
          <link>https://nattuvartha.news/news/International/all/israel-launches-missile-attack-on-iran-tehran-explosions</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ടെഹ്‌റാൻ: &lt;/strong&gt;ഇറാന് നേർക്ക് സംയുക്ത ആക്രമണം നടത്തി അമേരിക്കയും ഇസ്രയേലും. ശനിയാഴ്ച രാവിലെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ പലയിടത്തുനിന്നും സ്‌ഫോടനശബ്ദം കേട്ടതായും കനത്തപുക ഉയർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവനിർവ്യാപന കരാറുമായി ബന്ധപ്പെട്ട് യുഎസ്-ഇറാൻ ബന്ധം അത്യന്തം വഷളായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇതെന്നും ശ്രദ്ധേയമാണ്.&lt;/p&gt;
&lt;p&gt;ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹുരി തുടങ്ങിയിടങ്ങളിൽ നിരവധി മിസൈലുകൾ പതിച്ചുവെന്നാണ് വിവരം. പാസ്ച്യുർ സ്ട്രീറ്റിന് സമീപത്തുനിന്ന് പുക ഉയരുന്നതായും വിവരമുണ്ട്. ഇറാന്റെ പ്രസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിന് നേർക്കും ആക്രമണമുണ്ടായി. ഇറാന്റെ പരമാധികാരി അയത്തൊള്ള ഖമനേയിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.ഇറാൻ ഉയർത്തുന്ന ഭീഷണികൾ ഇല്ലാതാക്കാനാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിന് നേർക്ക് മിസൈലുകൾ വന്ന് പതിക്കാനുള്ള സാധ്യത മുൻനിർത്തി സൈറണുകൾ മുഴക്കിയതായി സൈന്യവും അറിയിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2026-02-28 09:11:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 19 പേർ മരിച്ചു</title>
        <link>https://nattuvartha.news/news/International/all/nepal-bus-accident-death-nineteen-people</link>
        <guid>https://nattuvartha.news/news/International/all/nepal-bus-accident-death-nineteen-people</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1771849109_737504.jpg</url>
          <title>നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 19 പേർ മരിച്ചു</title>
          <link>https://nattuvartha.news/news/International/all/nepal-bus-accident-death-nineteen-people</link>
        </image>
        <description><![CDATA[&lt;p&gt;കാഠ്മണ്ഡു: നേപ്പാളിൽ ഓടിക്കൊണ്ടിരുന്ന ബസ് മലഞ്ചെരുവിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് ബ്രിട്ടീഷ് വിനോദസഞ്ചാരി ഉൾപ്പെടെ 19 പേർ മരിച്ചു. ടൂറിസ്റ്റ് നഗരമായ പൊഖാറയിൽ നിന്നും തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നു ബസ്സാണ് അപകടത്തിൽപ്പെട്ടത്. മലയോര പാതയിൽ നിന്ന് 655 അടി താഴേക്ക് പതിച്ച് മഞ്ഞുമൂടിയ നദിയിലേക്ക് തെന്നിമറിഞ്ഞാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്നത് 44 പേരാണ്. 19 പേർ മരിച്ചു. ബാക്കി 25 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.&lt;/p&gt;
&lt;p&gt;പരിക്കേറ്റവരിൽ ഓരോ ചൈനീസ്, ന്യൂസിലൻഡ് പൗരന്മാരും ഉള്ളതായി പോലീസ് ഓഫീസർ പ്രകാശ് ദഹൽ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. 2024-ൽ മണ്ണിടിച്ചിലിനെ തുടർന്ന് 50 ഓളം പേർ യാത്ര ചെയ്തിരുന്ന രണ്ട് ബസുകൾ ഇതേ നദിയിൽ വീണ് അപകടമുണ്ടായിരുന്നു.&amp;nbsp;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-02-23 12:16:57</pubDate>
        <dc:creator>Aswani Neenu</dc:creator>
      </item>
    
      <item>
        <title>ഇന്ന്  ഫെബ്രുവരി 14 പ്രണയദിനം</title>
        <link>https://nattuvartha.news/news/International/all/february-14-valentines-day-wishes</link>
        <guid>https://nattuvartha.news/news/International/all/february-14-valentines-day-wishes</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1771041965_196007.jpg</url>
          <title>ഇന്ന്  ഫെബ്രുവരി 14 പ്രണയദിനം</title>
          <link>https://nattuvartha.news/news/International/all/february-14-valentines-day-wishes</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ന് ഫെബ്രുവരി 14 വാലന്‍റൈൻസ് ഡേ. പ്രണയിക്കുന്നവരും പ്രണയിക്കാൻ ആഗ്രഹിക്കുന്നവരും ഏറെ കാത്തരുന്ന ദിനം. തന്‍റെ പ്രണയിതാവിന് സമ്മാനങ്ങൾ നൽകിയും റോസാ പൂക്കൾ നൽകിയും അവരോടൊപ്പം സമയം ചെലവഴിച്ചും വാലന്‍റൈൻസ് ദിനം ആഘോഷിക്കാം. പ്രണയത്തേക്കാൾ വലിയ ലഹരിയില്ലെന്നാണ് പറയപ്പെടുന്നത്.&lt;/p&gt;
&lt;p&gt;വാലൻ്റൈൻസ് വാരത്തിലെ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ അവസാന ദിവസമാണ് വാലൻ്റൈൻസ് ദിനം.ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് വാലന്റൈന്‍ വീക്കായി ആചരിക്കുന്നത്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെ നീളുന്നു വാലന്റൈൻസ് വാരത്തിലെ ആഘോഷ പരിപാടികൾ.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വാലൻ്റൈൻസ് ദിനത്തിന്റെ ആരംഭത്തെ ചുറ്റിപ്പറ്റി നിരവധി കഥകളുണ്ട്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച്, വാലൻ്റൈൻസ് ഡേയുടെ ചരിത്രം റോമൻ ഉത്സവമായ ലൂപ്പർകാലിയയുമായി (Lupercalia) ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഫെബ്രുവരി പകുതിയിലാണ് നടന്നിരുന്നത്. വസന്തകാലത്തിൻ്റെ തുടക്കത്തിലാണ് ഉത്സവം ആഘോഷിക്കുന്നത്. ഈ ഫെസ്റ്റിവലിൽ നറുക്കെടുപ്പിലൂടെ സ്ത്രീകളെ പുരുഷന്മാരുമായി ജോടികളാക്കിയിരുന്നു. അഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ, പോപ്പ് ഗെലാസിയസ് ഒന്നാമൻ ഈ ആഘോഷത്തിന് പകരം സെൻ്റ് വാലൻ്റൈൻസ് ദിനം ആചരിക്കാൻ ആരംഭിച്ചതായി പറയപ്പെടുന്നു. എന്നാൽ 14-ാം നൂറ്റാണ്ട് വരെ പ്രണയദിനമായി വാലൻ്റൈൻസ് ദിനം അടയാളപ്പെടുത്തിയിരുന്നില്ല.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-02-14 04:00:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മകൾ കിം ജൂ ഏയെ പിൻഗാമിയായി പ്രഖ്യാപിച്ച് കിം ജോങ് ഉൻ; പ്രായം 13 വയസ്സ്</title>
        <link>https://nattuvartha.news/news/International/all/kim-jong-un-daughter-kim-ju-ae-north-korea-successor</link>
        <guid>https://nattuvartha.news/news/International/all/kim-jong-un-daughter-kim-ju-ae-north-korea-successor</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1770898474_517348.jpg</url>
          <title>മകൾ കിം ജൂ ഏയെ പിൻഗാമിയായി പ്രഖ്യാപിച്ച് കിം ജോങ് ഉൻ; പ്രായം 13 വയസ്സ്</title>
          <link>https://nattuvartha.news/news/International/all/kim-jong-un-daughter-kim-ju-ae-north-korea-successor</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സോൾ: &lt;/strong&gt;ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മകൾ കിം ജൂ ഏയെ ഔദ്യോഗിക പിൻഗാമിയായി തിരഞ്ഞെടുത്തതായി റിപ്പോർട്ട്. ദക്ഷിണ കൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) ആണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഔദ്യോഗിക പരിപാടികളിൽ പിതാവിനൊപ്പം സജീവ സാന്നിധ്യമാണ് കിം ജൂ ഏ. മകൾ അടുത്ത പിൻഗാമിയാകുമെന്ന് അപ്പോൾതന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. പിൻഗാമിയാകുന്നതിന് മുന്നോടിയായുള്ള പരിശീലനഘട്ടത്തിലായിരുന്നു കിം ജൂ ഏ.&lt;/p&gt;
&lt;p&gt;കൊറിയൻ പീപ്പിൾസ് ആർമിയുടെ വാർഷികാഘോഷം, കുംസുസാൻ പാലസ് സന്ദർശനം തുടങ്ങിയ പ്രധാന വേദികകളിൽ കിം ജോങ് ഉന്നിനൊപ്പം മകൾ കിം ജൂ ഏയും പങ്കെടുത്തിരുന്നു. മാത്രമല്ല, നയപരമായ കാര്യങ്ങളിൽ ജൂ ഏ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതായും സൂചനകളുണ്ട്. കിം ജൂ ഏയുടെ യഥാർഥ പ്രായം വ്യക്തമല്ല. ഏകദേശം 13 വയസെങ്കിലും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2022-ൽ ഒരു മിസൈൽ പരീക്ഷണ സന്ദർഭത്തിലാണ് കിം ജോങ് ഉന്നിന്റെ കൈപിടിച്ച് നടന്നുവരുന്ന കിം ജൂ ഏയെ ലോകം ആദ്യമായി കാണുന്നത്. ഇതിന് ശേഷം ഉത്തര കൊറിയൻ മാധ്യമങ്ങൾ പുറത്തുവിടുന്ന ചിത്രങ്ങളിൽ അവർക്ക് വലിയ പ്രതീകാത്മക പ്രാധാന്യം നൽകുന്നുണ്ട്. പലപ്പോഴും പിതാവിനെ പിന്തുടരുന്നതിന് പകരം അദ്ദേഹത്തിന് ഒപ്പമോ അതിലുയരത്തിലോ നിൽക്കുന്ന രീതിയിലാണ് ജൂ ഏ പ്രത്യക്ഷപ്പെട്ടിരുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരി ആരാകുമെന്നതിന്റെ സൂചനയായി ഇതു വ്യാഖ്യാനിക്കപ്പെട്ടിരുന്നു. സാധാരണ കുട്ടികൾക്ക് അനുവദനീയമല്ലാത്ത നീളമുള്ള മുടിയും വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളും ധരിച്ചാണ് കിം ജൂ ഏ പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ഭരണകൂടത്തിലെ രണ്ടാമത്തെ ഉയർന്ന നേതാവിനെപ്പോലെയാണ് അവർക്ക് ഔദ്യോഗിക പരിപാടികളിൽ പരിഗണന ലഭിക്കുന്നത്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2026-02-12 12:12:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാനഡയിലെ സ്‌കൂളിൽ വെടിവെപ്പ്; അക്രമി ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു</title>
        <link>https://nattuvartha.news/news/International/all/canada-school-shooting-tumbler-ridge-10-dead</link>
        <guid>https://nattuvartha.news/news/International/all/canada-school-shooting-tumbler-ridge-10-dead</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1770784366_972653.jpg</url>
          <title>കാനഡയിലെ സ്‌കൂളിൽ വെടിവെപ്പ്; അക്രമി ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു</title>
          <link>https://nattuvartha.news/news/International/all/canada-school-shooting-tumbler-ridge-10-dead</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഒട്ടാവ: &lt;/strong&gt;കാനഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി അടക്കം പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വെടിവെപ്പിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളിൽ പറയുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ആറുപേരെ സ്‌കൂളിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമിയെന്ന് കരുതുന്നയാളും സ്‌കൂൾ വളപ്പിൽ കൊല്ലപ്പെട്ടനിലയിലായിരുന്നു. ഇയാൾ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് നിഗമനം. മറ്റുള്ളവരെ സ്‌കൂളിന് സമീപത്തെ വീട്ടിലും വെടിയേറ്റനിലയിൽ കണ്ടെത്തി.&lt;/p&gt;
&lt;p&gt;വെടിവെപ്പിൽ എത്രപേർക്ക് ജീവൻ നഷ്ടമായെന്നതും എത്രപേർക്ക് പരിക്കേറ്റെന്നതും സംബന്ധിച്ച് അന്തിമ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഇതുസംബന്ധിച്ച പരിശോധനകൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-02-11 04:29:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുകെയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി</title>
        <link>https://nattuvartha.news/news/International/all/malayali-youth-who-went-missing-in-coventry-found-dead</link>
        <guid>https://nattuvartha.news/news/International/all/malayali-youth-who-went-missing-in-coventry-found-dead</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1770289736_294397.jpg</url>
          <title>യുകെയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി</title>
          <link>https://nattuvartha.news/news/International/all/malayali-youth-who-went-missing-in-coventry-found-dead</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കവന്ററി : &lt;/strong&gt;യുകെയിലെ കവന്ററിയിൽ കാണാതായ മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ (26) മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ കാണാതായ വിഷ്ണുവിനെ മരിച്ച നിലയിൽ  കണ്ടെത്തിയെന്ന വിവരം അധികൃതർ യുകെയിലെ ബന്ധുവിനെയും നാട്ടിലുള്ള കുടുംബത്തെ അറിയിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങൾ. മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡേറ്റ സയൻസിൽ മാസ്റ്റർ ഡിഗ്രി  ചെയ്യുവാൻ 2022 ൽ എത്തിയ വിഷ്ണു കോഴ്സ് പാസായ ശേഷം പോസ്റ്റ്‌ സ്റ്റഡി വർക്ക് വീസയിൽ നിൽക്കവേയാണ് മരണം. തിരുവനന്തപുരം സ്വദേശിയാണ്.&lt;/p&gt;
&lt;p&gt;വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണുവിനെ കാണാതാവുകയായിരുന്നു. കവന്ററിയിലെ സ്വാൻ ലേക്കിന് സമീപത്ത് വച്ചാണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതോടെയാണ് കുടുംബവും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുകയും തുടർന്ന് തിരച്ചിൽ വ്യാപകമാക്കുകയും ചെയ്തിരുന്നു.&lt;/p&gt;]]></description>
        <pubDate>2026-02-05 11:06:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇംഗ്ളണ്ടിൽ മലയാളി യുവാവിനെ കാണാതായതായി പരാതി</title>
        <link>https://nattuvartha.news/news/International/all/vishnu-jayakumar-malayali-man-went-missing-from-london-since-saturday</link>
        <guid>https://nattuvartha.news/news/International/all/vishnu-jayakumar-malayali-man-went-missing-from-london-since-saturday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1770206012_833915.jpg</url>
          <title>ഇംഗ്ളണ്ടിൽ മലയാളി യുവാവിനെ കാണാതായതായി പരാതി</title>
          <link>https://nattuvartha.news/news/International/all/vishnu-jayakumar-malayali-man-went-missing-from-london-since-saturday</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ: &lt;/strong&gt;കൊവെൻട്രിയിൽ നിന്ന് മലയാളി യുവാവിനെ കാണാതായതായി വിവരം. വിഷ്ണു ജയകുമാർ (26) എന്ന യുവാവിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ കാണാതായത്. കൊവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്താണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.&lt;/p&gt;
&lt;p&gt;വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണു മടങ്ങുന്നതിനായി ടാക്സി കാത്തുനിന്നതായും പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഏറെ നേരം കാത്തിട്ടും തിരികെ എത്താതിരുന്നതോടെ കുടുംബവും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിഷ്ണു ജയകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസിനെയോ +44 7867 121738 എന്ന നമ്പറിലോ അറിയിക്കണമെന്ന് കുടുംബവും സുഹൃത്തുക്കളും അഭ്യർത്ഥിച്ചു.&lt;/p&gt;]]></description>
        <pubDate>2026-02-04 11:52:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കൊളംബിയയിൽ വിമാനം തകർന്നുവീണു; 15 പേർക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/International/all/colombia-plane-crash-all-killed</link>
        <guid>https://nattuvartha.news/news/International/all/colombia-plane-crash-all-killed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1769664109_208641.jpg</url>
          <title>കൊളംബിയയിൽ വിമാനം തകർന്നുവീണു; 15 പേർക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/International/all/colombia-plane-crash-all-killed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഒകാന: &lt;/strong&gt;കൊളംബിയൻ വിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം. വെനസ്വേല അതിർത്തിക്കു സമീപമാണ് വിമാനം തകർന്നുവീണത്. 15 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും എല്ലാവരും മരിച്ചെന്നും കൊളംബിയ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സറ്റെന എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. 13 യാത്രികരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.&lt;/p&gt;
&lt;p&gt;കൊളംബിയയുടെ അതിർത്തി നഗരമായ കുകൂട്ടയിൽനിന്ന് പുറപ്പെട്ട വിമാനം ഉച്ചയോയെ സമീപത്തെ ഒകാനയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, ലാൻഡിങ്ങിന് മുൻപായി ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കുകൂട്ട പ്രദേശം വനനിബിഡമാണ്. ഇവിടെ കാലാവസ്ഥ അതിവേഗം മാറുകയും ചെയ്യും. കൊളംബിയയിലെ ഏറ്റവും വലിയ ഗറില്ല വിഭാഗമായ നാഷണൽ ലിബറേഷൻ ആർമിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്. വിമാനത്തിനായി തിരച്ചിൽ നടത്താനും മൃതദേഹങ്ങൾ വീണ്ടെടുക്കാനും സർക്കാർ വ്യോമസേനയെ വിന്യസിച്ചു.ഒരു നിയമസഭാ സാമാജികനും ഒരു നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിയും വിമാനത്തിൽ യാത്രചെയ്തിരുന്നെന്ന് റിപ്പോർട്ടുണ്ട്. കൊളംബിയ ചേംബർ ഓഫ് ഡെപ്യൂട്ടീസ് അംഗം ഡിയോജൻസ് ക്വിന്ററോയും വിമാനത്തിൽ യാത്രചെയ്തിരുന്നതായാണ് വിവരം.&lt;/p&gt;]]></description>
        <pubDate>2026-01-29 05:19:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുഎസിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു</title>
        <link>https://nattuvartha.news/news/International/all/us-private-jet-crash-maine-fatalities</link>
        <guid>https://nattuvartha.news/news/International/all/us-private-jet-crash-maine-fatalities</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1769487399_456297.jpg</url>
          <title>യുഎസിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു</title>
          <link>https://nattuvartha.news/news/International/all/us-private-jet-crash-maine-fatalities</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിങ്ടൺ&lt;/strong&gt;: യുഎസിലെ മെയ്‌നിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു. മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം. ആകെ എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടതായും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;അമേരിക്കയിലെ വിവിധഭാഗങ്ങളിൽ അതിശക്തമായ ശീതക്കാറ്റ് തുടരുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. എട്ടുപേരുമായി വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ &apos;ബോംബാർഡിയർ ചലഞ്ചർ 600&apos; ശ്രേണിയിൽപ്പെട്ട വിമാനം തകർന്നുവീഴുകയും വിമാനത്തിന് തീപിടിക്കുകയുമായിരുന്നു. സംഭവസമയത്ത് മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നതായാണ് വിവരം. അപകടത്തെത്തുടർന്ന് ബാംഗോർ വിമാനത്താവളം താത്കാലികമായി അടച്ചിട്ടു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-01-27 04:15:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുഎസിൽ ഇന്ത്യക്കാരിയും 3 ബന്ധുക്കളും വെടിയേറ്റ് മരിച്ചു, യുവതിയുടെ ഭർത്താവ് അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/International/all/family-shooting-indian-citizen-killed</link>
        <guid>https://nattuvartha.news/news/International/all/family-shooting-indian-citizen-killed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1769241307_935132.jpg</url>
          <title>യുഎസിൽ ഇന്ത്യക്കാരിയും 3 ബന്ധുക്കളും വെടിയേറ്റ് മരിച്ചു, യുവതിയുടെ ഭർത്താവ് അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/International/all/family-shooting-indian-citizen-killed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക്:&lt;/strong&gt; ജോർജിയയിൽ കുടുംബതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരിയായ യുവതിയുൾപ്പെടെ നാല് പേർ  കൊല്ലപ്പെട്ടു. ലോറൻസ്‌വില്ലെയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സംഭവസമയത്ത് മൂന്ന് കുട്ടികൾ വീടിനകത്തുണ്ടായിരുന്നു എന്നും സ്വയം രക്ഷിക്കാൻ കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.&lt;/p&gt;
&lt;p&gt;അറ്റ്ലാന്റ സ്വദേശിയായ വിജയ്കുമാർ (51) ആണ് പ്രതി എന്ന് ഫോക്സ് 5 അറ്റ്ലാന്റ റിപ്പോർട്ട് ചെയ്തു. പോലീസ് റിപ്പോർട്ട് അനുസരിച്ച്, വിജയ്കു മാറിൻ്റെ ഭാര്യ മീനു ദോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ് കൊല്ലപ്പെട്ടത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;കുട്ടികളിൽ ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്. കുട്ടികൾക്ക് പരിക്കില്ലെന്നും ബന്ധുക്കൾ അവരെ കൂട്ടിക്കൊണ്ടുപോയെന്നും പോലീസ് പറഞ്ഞു.അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2026-01-24 07:52:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബഹിരാകാശ യാത്രികയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു</title>
        <link>https://nattuvartha.news/news/International/all/sunita-williams-retired-from-nasa</link>
        <guid>https://nattuvartha.news/news/International/all/sunita-williams-retired-from-nasa</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1768971795_693969.jpg</url>
          <title>ബഹിരാകാശ യാത്രികയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു</title>
          <link>https://nattuvartha.news/news/International/all/sunita-williams-retired-from-nasa</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;ലോകപ്രശസ്ത ബഹിരാകാശ സ‌ഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്. മൂന്ന് ബഹിരാകാശ ദൗത്യങ്ങളും ബഹിരാകാശത്തെ 608 ദിവസങ്ങളും സുനിതയുടെ കരിയറിൽ ഉൾപ്പെടുന്നു. ഇന്നലെയാണ് സുനിത വിരമിച്ചതായി നാസ ഔദ്യോഗികമായി അറിയിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;ബഹിരാകാശമാണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമെന്ന് സുനിത വില്യംസ് എപ്പോഴും പങ്കുവയ്ക്കുമായിരുന്നു. വരാനിരിക്കുന്ന ആർട്ടെമിസ് ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയാണ് താൻ ഉറ്റുനോക്കുന്നത്. അടുത്ത തലമുറയിലേയ്ക്ക് ദീപം കൈമാറേണ്ട സമയമായി. പുത്തൻ ആശയങ്ങളുമായി ഊർജസ്വലരായ ഒരുപറ്റം ചെറുപ്പക്കാർ കാത്തുനിൽക്കുന്നുണ്ടെന്നും അവർ ഒരു അഭിമുഖത്തിൽ പറഞ്ഞു.സുനിത വില്യംസ് 1998ലാണ് നാസയുടെ ഭാഗമായത്. ബുഷ് വിൽമോറിനൊപ്പം 2024 ജൂണിൽ നടത്തിയതാണ് അവസാന യാത്ര. പത്ത് ദിവസത്തേയ്ക്ക് നിശ്ചയിച്ചിരുന്ന ബഹിരാകാശ യാത്ര സാങ്കേതിക തടസങ്ങളാൽ നീണ്ടതിനെത്തുടർന്ന് 2025 മാർച്ചിലാണ് സുനിത ഭൂമിയിലേയ്ക്ക് തിരികെയെത്തിയത്.ഭ്രമണപഥത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച രണ്ടാമത്തെ നാസ ബഹിരാകാശയാത്രികയാണ് സുനിത. ഒരു അമേരിക്കൻ ബഹിരാകാശയാത്രികയുടെ ഏറ്റവും ദൈർഘ്യമേറിയ സിംഗിൾ ബഹിരാകാശ യാത്രകളുടെ പട്ടികയിൽ ആറാം സ്ഥാനത്തും. ഒമ്പത് ബഹിരാകാശ നടത്തങ്ങൾ പൂർത്തിയാക്കിയ സുനിത, ബഹിരാകാശ പേടകത്തിന് പുറത്ത് ആകെ 62 മണിക്കൂറും ആറ് മിനിറ്റുമാണ് ചെലവഴിച്ചത്. ഇതോടെ ഏറ്റവും കൂടുതൽ ബഹിരാകാശ നടത്ത സമയം ചെലവഴിച്ച വനിതയെന്ന റെക്കാഡും സ്വന്തമാക്കി. സഞ്ചിത ബഹിരാകാശ നടത്ത ദൈർഘ്യത്തിന്റെ എക്കാലത്തെയും പട്ടികയിൽ നാലാം സ്ഥാനത്തും എത്തി.&lt;/p&gt;]]></description>
        <pubDate>2026-01-21 05:01:32</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുഎസിൽ വാഹനാപകടം; ഇന്ത്യക്കാരായ ദമ്പതികൾ മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ</title>
        <link>https://nattuvartha.news/news/International/all/car-accident-in-washington-indian-couple-died</link>
        <guid>https://nattuvartha.news/news/International/all/car-accident-in-washington-indian-couple-died</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1767608765_988474.jpg</url>
          <title>യുഎസിൽ വാഹനാപകടം; ഇന്ത്യക്കാരായ ദമ്പതികൾ മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ</title>
          <link>https://nattuvartha.news/news/International/all/car-accident-in-washington-indian-couple-died</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിംഗ്‌ടൺ&lt;/strong&gt;: യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് പാലക്കൊല്ലു സ്വദേശിയും യുഎസിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുമായ കൃഷ്‌ണ കിഷോർ (45), ഭാര്യ ആശ (40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ രണ്ട് മക്കൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.വാഷിംഗ്‌ടണിൽ വച്ചാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ദമ്പതിമാർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.&lt;/p&gt;
&lt;p&gt;&amp;nbsp;ഗുരുതരമായി പരിക്കേറ്റ മകനെയും മകളെയും എമർജൻസി ടീം അംഗങ്ങൾ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.കൃഷ്‌ണ കിഷോറും കുടുംബവും പത്ത് ദിവസം മുമ്പാണ് നാട്ടിൽ അവധിയാഘോഷിച്ച ശേഷം യുഎസിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബായ് വഴിയാണ് കുടുംബം അമേരിക്കയിലേക്ക് മടങ്ങിയത്.&lt;/p&gt;]]></description>
        <pubDate>2026-01-05 10:24:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ ബാറിൽ വൻ സ്‌ഫോടനം ;ഒട്ടേറെപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്</title>
        <link>https://nattuvartha.news/news/International/all/switzerland-bar-explosion-new-year-fatalities</link>
        <guid>https://nattuvartha.news/news/International/all/switzerland-bar-explosion-new-year-fatalities</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1767253591_394845.jpg</url>
          <title>പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ ബാറിൽ വൻ സ്‌ഫോടനം ;ഒട്ടേറെപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്</title>
          <link>https://nattuvartha.news/news/International/all/switzerland-bar-explosion-new-year-fatalities</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സൂറിച്ച്: &lt;/strong&gt;പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ ബാറിൽ വൻ സ്‌ഫോടനം. ക്രാൻസ് മൊണ്ടാനയിലെ പ്രവർത്തിക്കുന്ന ഒരു ബാറിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒട്ടേറെപേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ക്രാൻസ് മൊണ്ടാനയിലെ &apos;ലേ കോൺസ്‌റ്റെല്ലേഷൻ&apos; ബാറിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉറവിടമോ എങ്ങനെയാണ് സ്‌ഫോടനമുണ്ടായതെന്നോ വ്യക്തമല്ലെന്നും ഒട്ടേറെപേർ മരിച്ചെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. സംഭവസ്ഥലത്ത് പോലീസിന്റെ ഇടപെടൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
        <pubDate>2026-01-01 07:43:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലെെംഗികാതിക്രമം; മലയാളി  കത്തോലിക്കാ  പുരോഹിതൻ കാനഡയിൽ അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/International/all/catholic-priest-from-kerala-arrested-in-canada-over-sexual-assault</link>
        <guid>https://nattuvartha.news/news/International/all/catholic-priest-from-kerala-arrested-in-canada-over-sexual-assault</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1767163268_955980.jpg</url>
          <title>പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലെെംഗികാതിക്രമം; മലയാളി  കത്തോലിക്കാ  പുരോഹിതൻ കാനഡയിൽ അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/International/all/catholic-priest-from-kerala-arrested-in-canada-over-sexual-assault</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ടൊറന്റോ:&lt;/strong&gt; പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ മലയാളി കത്തോലിക്കാ പുരോഹിതനെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തതു. ടൊറന്റോ അതിരൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ജെയിംസ് ചേരിക്കലിനെയാണ് (60) അറസ്റ്റ് ചെയ്തത്.&lt;/p&gt;
&lt;p&gt;&amp;nbsp;ഇയാൾ കോഴിക്കോട് സ്വദേശിയാണ്.2024മുതൽ ബ്രോംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്കാ പള്ളിയിൽ പാസ്റ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇയാൾ. സംഭവത്തിൽ ടൊറന്റോ അതിരൂപത ഫാ. ജെയിംസ് ചേരിക്കലിനെ പുറത്താക്കിയിട്ടുണ്ട്. ഡിസംബർ 18നാണ് പൊലീസ് ഫാ. ജെയിംസ് ചേരിക്കലിനെതിരെ കേസെടുത്തത്.&lt;/p&gt;]]></description>
        <pubDate>2025-12-31 06:39:18</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു</title>
        <link>https://nattuvartha.news/news/International/all/former-bangladesh-pm-khaleda-zia-passes-away</link>
        <guid>https://nattuvartha.news/news/International/all/former-bangladesh-pm-khaleda-zia-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1767064433_701856.jpg</url>
          <title>ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു</title>
          <link>https://nattuvartha.news/news/International/all/former-bangladesh-pm-khaleda-zia-passes-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ധാക്ക:&lt;/strong&gt; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാർട്ടി(ബിഎൻപി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ(80) അന്തരിച്ചു. ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു മരണം. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് നവംബർ 23-നാണ് ഖാലിദ സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.&lt;/p&gt;
&lt;p&gt;ബംഗ്ലാദേശില ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയയെ ഏറെനാളായി വിവിധ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. ആരോഗ്യനില വഷളായതോടെ ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. ഡിസംബർ ആദ്യം ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞില്ല. തുടർന്ന് ധാക്കയിലെ എവർകെയർ ആശുപത്രിയിൽ തന്നെ ചികിത്സ തുടരുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2025-12-30 03:11:41</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ടൊറന്റോ സർവകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു</title>
        <link>https://nattuvartha.news/news/International/all/toronto-scarborough-shooting-student-death</link>
        <guid>https://nattuvartha.news/news/International/all/toronto-scarborough-shooting-student-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1766730044_942550.jpg</url>
          <title>ടൊറന്റോ സർവകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു</title>
          <link>https://nattuvartha.news/news/International/all/toronto-scarborough-shooting-student-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ടൊറന്റോ&lt;/strong&gt;: ടൊറന്റോ സർവകലാശാല സ്‌കാർബറോ കാമ്പസിന് സമീപമുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. സംഭവം ഡിസംബർ 23നാണ് നടന്നതെന്നും അന്വേഷണം ആരംഭിച്ചതായും ടൊറന്റോ പോലീസ് പറഞ്ഞു. ഡോക്ടറൽ വിദ്യാർത്ഥിയായ ശിവങ്ക് അവസ്തി (20) ആണ് കൊല്ലപ്പെട്ടത്. ശിവങ്കിനെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായും പോലീസ് വ്യക്തമാക്കി. പോലീസ് എത്തുന്നതിന് മുമ്പ് പ്രതികൾ ഓടി രക്ഷപ്പെട്ടതായും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.&lt;/p&gt;
&lt;p&gt;അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പൊതുജനങ്ങളിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. &apos;കേസ് സംബന്ധിച്ച് വിവരങ്ങളുള്ള ആർക്കും 416-808-7400 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടുകയോ 416-222-TIPS (8477) എന്ന നമ്പറിലോ www.222tips.com വഴിയോ ക്രൈം സ്റ്റോപ്പേഴ്‌സുമായി പേര് വെളിപ്പെടുത്താതെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്&apos; പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തുകൊണ്ട് ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിലൂടെ പ്രസ്താവന പുറത്തിറക്കി&lt;/p&gt;]]></description>
        <pubDate>2025-12-26 06:19:09</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തിരുപ്പിറവിയുടെ ഓര്‍മകളില്‍ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു</title>
        <link>https://nattuvartha.news/news/International/all/christmas-celebrations</link>
        <guid>https://nattuvartha.news/news/International/all/christmas-celebrations</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1766632196_390351.jpg</url>
          <title>തിരുപ്പിറവിയുടെ ഓര്‍മകളില്‍ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു</title>
          <link>https://nattuvartha.news/news/International/all/christmas-celebrations</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാ​ഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാ കുർബാനയും പ്രാർഥനകളും നടന്നു. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളാലും ക്രിസ്മസ് ട്രീകളാലും അലംകൃതമാണ്.&lt;/p&gt;
&lt;p&gt;ക്രിസ്മസ് ആഘോഷവേളയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ക്രിസ്മസ് ആശംസ പങ്കുവെച്ചു. ഐശ്വര്യവും സമാധാനവും നിറഞ്ഞ നാളേക്കായി ഒരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ നടന്ന പാതിരാ കുർബാന ശുശ്രൂഷകൾക്ക് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി. കോഴിക്കോട് രൂപതയെ അതിരൂപതയാക്കി ഉയർത്തപ്പെട്ട ശേഷമുള്ള ആദ്യ ക്രിസ്മസ് എന്ന പ്രത്യേകത കൂടി കോഴിക്കോട്ടെ വിശ്വാസികൾക്കുണ്ട്.&lt;/p&gt;
&lt;p&gt;തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്ക സഭ കർദിനാൾ മാർ ബസേലിയോസ് കാതോലിക്ക ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പട്ടം സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ആണ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്.എറണാകുളം സീറോ മലബാർ സഭ ആസ്ഥാനത്ത് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.&lt;/p&gt;]]></description>
        <pubDate>2025-12-25 03:06:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തുർക്കിയിൽ വിമാനാപകടം ;ലിബിയൻ  സൈനിക  മേധാവി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു</title>
        <link>https://nattuvartha.news/news/International/all/libyas-army-chief-killed-in-plane-crash-at-turkey</link>
        <guid>https://nattuvartha.news/news/International/all/libyas-army-chief-killed-in-plane-crash-at-turkey</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1766550532_59461.jpg</url>
          <title>തുർക്കിയിൽ വിമാനാപകടം ;ലിബിയൻ  സൈനിക  മേധാവി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു</title>
          <link>https://nattuvartha.news/news/International/all/libyas-army-chief-killed-in-plane-crash-at-turkey</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അങ്കാറ&lt;/strong&gt;: തുർക്കിയിൽ വിമാനാപകടത്തിൽ ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ് കൊല്ലപ്പെട്ടു. തുർക്കി തലസ്ഥാനമായ അങ്കാറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി പ്രാദേശിക സമയം 8.52ന് പറന്നുയർന്ന ഫാൽക്കൺ 50 വിമാനം മുക്കാൽ മണിക്കൂറിനകം ഹൈമാന മേഖലയിൽ തകർന്നുവീഴുകയായിരുന്നു.&amp;nbsp;&lt;/p&gt;
&lt;p&gt;ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദിനെക്കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റുനാല് ഉദ്യോഗസ്ഥരും മൂന്ന് വിമാന ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടു.ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പട്ട് ഉന്നതതല പ്രതിരോധ ചർച്ചകൾക്കായി തുർക്കിയിൽ എത്തിയതായിരുന്നു ലിബിയൻ പ്രതിനിധി സംഘം. മുഹമ്മദ് അലിയും സംഘവും ചർച്ചയിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദബൈബ അറിയിച്ചത്.അങ്കാറ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ഏകദേശം 42 മിനിറ്റിനുശേഷം ബിസിനസ് ജെറ്റുമായുള്ള സിഗ്നൽ നഷ്ടപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് പോവുകയായിരുന്ന വിമാനവുമായി ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ് അടിയന്തര ലാൻഡിംഗ് അഭ്യർത്ഥന നടത്തിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പിന്നീട് അങ്കാറയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-12-24 04:27:38</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇമ്രാൻ ഖാൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് അദിയാല ജയിൽ അധികൃതർ</title>
        <link>https://nattuvartha.news/news/International/all/imran-khan-alive-adiala-jail-denies-death-rumors</link>
        <guid>https://nattuvartha.news/news/International/all/imran-khan-alive-adiala-jail-denies-death-rumors</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1764238398_766677.jpg</url>
          <title>ഇമ്രാൻ ഖാൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് അദിയാല ജയിൽ അധികൃതർ</title>
          <link>https://nattuvartha.news/news/International/all/imran-khan-alive-adiala-jail-denies-death-rumors</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇസ്ലാമാബാദ്: &lt;/strong&gt;പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ  പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളി അദിയാല ജയിൽ അധികൃതർ. ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് ജയിൽ അധികൃതർ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന യാതൊരു സംഭവവും ഉണ്ടായിട്ടില്ലെന്നും, കൃത്യമായ പരിചരണത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ജയിൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;
&lt;p&gt;14 വർഷം തടവ് ശിക്ഷ ലഭിച്ച് ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ സന്ദർശിക്കുന്നതിന് സഹോദരിമാർക്ക് അനുമതി നിഷേധിച്ചു എന്ന ആരോപണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.&lt;/p&gt;]]></description>
        <pubDate>2025-11-27 10:11:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം</title>
        <link>https://nattuvartha.news/news/International/all/earthquake-in-bangladesh-and-kolkata-footage-of-the-incident-released</link>
        <guid>https://nattuvartha.news/news/International/all/earthquake-in-bangladesh-and-kolkata-footage-of-the-incident-released</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1763712201_556583.jpg</url>
          <title>ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം</title>
          <link>https://nattuvartha.news/news/International/all/earthquake-in-bangladesh-and-kolkata-footage-of-the-incident-released</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കൊൽക്കത്ത: &lt;/strong&gt;ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ഘോരാഷാൽ പ്രദേശത്തിന് സമീപം 5.7 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. പിന്നാലെ രാവിലെ പത്തരയോടെ കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.ബംഗ്ലാദേശിലെ ധാക്കയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശിലെ ദക്ഷിണ, ഉത്തര ദിനാജ്പൂർ, കൂച്ച് ബെഹാർ എന്നിവിടങ്ങളിലും മേഘാലയ, ത്രിപുര, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.&amp;nbsp;&lt;/p&gt;
&lt;p&gt;സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ഭൂചലനം അനുഭവപ്പെട്ടപ്പോൾ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ഇന്നലെ പാകിസ്ഥാനിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നവംബർ മൂന്നിന് വടക്കൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഏഴുപേർ കൊല്ലപ്പെടുകയും നൂറ്റമ്പതോളം പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിൽ ഒന്നാണ് അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങൾ എന്നിവ. ഇവിടങ്ങളിൽ മിക്കപ്പോഴും ചെറുതോ ശക്തമോ ആയ ഭൂചനങ്ങൾ രേഖപ്പെടുത്താറുണ്ട്.&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-11-21 08:00:12</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇസ്രയേലില്‍ വാഹനാപകടം; കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/International/all/kottayam-native-home-nurse-dies-in-accident-istayel</link>
        <guid>https://nattuvartha.news/news/International/all/kottayam-native-home-nurse-dies-in-accident-istayel</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1763608144_762108.jpg</url>
          <title>ഇസ്രയേലില്‍ വാഹനാപകടം; കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/International/all/kottayam-native-home-nurse-dies-in-accident-istayel</link>
        </image>
        <description><![CDATA[&lt;p&gt;ഇസ്രയേലിലുണ്ടായ വാഹനാപകടത്തില്‍ തുരുത്തി മുട്ടത്തില്‍ ശരണ്യാ പ്രസന്നന്‍ (മാളു-34) അന്തരിച്ചു. ചൊവ്വാഴ്ച പകല്‍ മൂന്നോടെയാണ് അപകടമുണ്ടായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.&lt;/p&gt;
&lt;p&gt;ഇസ്രയേലില്‍ ഹോം നഴ്‌സാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. കുറിച്ചി കല്ലുങ്കല്‍ പ്രസന്നന്റെയും ശോഭയുടെയും മകളാണ്. ഭര്‍ത്താവ്: വിഷ്ണു (കുവൈത്ത്). മക്കള്‍: എം.വി. വിജ്വല്‍, എം.വി. വിഷ്ണ. സംസ്‌കാരം പിന്നീട്.&lt;/p&gt;]]></description>
        <pubDate>2025-11-20 03:07:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി</title>
        <link>https://nattuvartha.news/news/International/all/sheikh-hasina-death-sentence-international-tribunal</link>
        <guid>https://nattuvartha.news/news/International/all/sheikh-hasina-death-sentence-international-tribunal</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1763375074_158877.jpg</url>
          <title>ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി</title>
          <link>https://nattuvartha.news/news/International/all/sheikh-hasina-death-sentence-international-tribunal</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ധാക്ക: &lt;/strong&gt;സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന പോലീസ് നടപടി സംബന്ധിച്ച കേസിലാണ് വിധി. ജനുവരിയിൽ ബംഗ്ലാദേശിൽ നടന്നത് ഡമ്മി തിരഞ്ഞെടുപ്പാണെന്നാണ് ട്രിബ്യൂണൽ കണ്ടെത്തൽ. ‘മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞെന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ പറഞ്ഞു.&lt;/p&gt;
&lt;p&gt;കഴിഞ്ഞവർഷമുണ്ടായ ബഹുജനപ്രക്ഷോഭം അടിച്ചമർത്തിയെന്നപേരിലാണ്  ഷെയ്ഖ് ഹസീന വിചാരണ നേരിട്ടത്. ഹസീനയുടെ ആഭ്യന്തരമന്ത്രിയായിരുന്ന അസദുസമാൻ ഖാൻ കമാൽ, അന്നത്തെ ഐജി ചൗധരി അബ്ദുള്ള അൽ മാമുൻ എന്നിവരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്. കൊലപാതകം, കൊലയ്ക്കുള്ള ശ്രമം, പീഡനം, മനുഷ്യത്വമില്ലാത്ത മറ്റുപ്രവൃത്തികൾ എന്നിവയ്ക്കാണ് ഹസീനയുടെ പേരിൽ ചുമത്തിയിരിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേൽ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികൾക്കുമേൽ മാരകായുധം പ്രയോഗിക്കാൻ ഉത്തരവിട്ടു. വിദ്യാർഥികൾക്കുനേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു. പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട വിദ്യാർഥിയുടെ മൃതദേഹപരിശോധനാ റിപ്പോർട്ട് ഡോക്ടർമാരെ ഭീഷണിപ്പെടുത്തി തിരുത്തൽ നടത്തി തുടങ്ങിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു.&lt;/p&gt;
&lt;p&gt;വിധിക്കു പിന്നാലെ ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ വീടിന് മുന്നിൽ വലിയ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.2024 ജൂലായിലുണ്ടായ പ്രക്ഷോഭത്തെത്തുടർന്ന് ഓഗസ്റ്റ് അഞ്ചിന് രാജിവെച്ച് നാടുവിട്ട ഹസീന അന്നുമുതൽ ഇന്ത്യയിലാണ് കഴിയുന്നത്.&lt;/p&gt;]]></description>
        <pubDate>2025-11-17 10:21:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാകിസ്താനിൽ കോടതി പരിസരത്ത് കാർ പൊട്ടിത്തെറിച്ച് 12 മരണം</title>
        <link>https://nattuvartha.news/news/International/all/islamabad-court-blast-pakistan-news</link>
        <guid>https://nattuvartha.news/news/International/all/islamabad-court-blast-pakistan-news</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1762856943_337266.jpg</url>
          <title>പാകിസ്താനിൽ കോടതി പരിസരത്ത് കാർ പൊട്ടിത്തെറിച്ച് 12 മരണം</title>
          <link>https://nattuvartha.news/news/International/all/islamabad-court-blast-pakistan-news</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇസ്ലാമാബാദ്: &lt;/strong&gt;പാകിസ്താനിൽ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 20-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിലേറെയും അഭിഭാഷകരാണെന്നാണ് വിവരം. ഇസ്ലാമാബാദ് കോടതി സമുച്ചയത്തിന് സമീപത്തായി കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.&lt;/p&gt;
&lt;p&gt;ഡൽഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെയാണ് ഇസ്ലാമാബാദിലും സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപത്തായാണ് സ്ഫോടനം ഉണ്ടായത്. തിരക്കേറിയ ദിവസമായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. പ്രവൃത്തി ദിവസമായതുകൊണ്ട് തന്നെ കോടതി പരിസരത്ത് നിരവധി അഭിഭാഷകരും ഉണ്ടായിരുന്നു.ആറുകിലോമീറ്റർ ദൂരത്തോളം സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പാർക്ക് ചെയ്ത കാറിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.സ്ഫോടനം നടന്നിടത്ത് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഇവയ്ക്കെല്ലാം കേടുപാട് സംഭവിച്ചിട്ടുണ്ട്. കോടതിയിൽ ജോലിചെയ്യുന്ന ജീവനക്കാരും അഭിഭാഷകരുമാണ് പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും. ചാവേറാക്രമണമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.&lt;/p&gt;]]></description>
        <pubDate>2025-11-11 10:26:34</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഡിഎന്‍എ ഘടന കണ്ടെത്തിയ ജയിംസ് വാട്‌സണ്‍ അന്തരിച്ചു</title>
        <link>https://nattuvartha.news/news/International/all/dna-pioneer-james-watson-dies</link>
        <guid>https://nattuvartha.news/news/International/all/dna-pioneer-james-watson-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1762573340_199324.jpg</url>
          <title>ഡിഎന്‍എ ഘടന കണ്ടെത്തിയ ജയിംസ് വാട്‌സണ്‍ അന്തരിച്ചു</title>
          <link>https://nattuvartha.news/news/International/all/dna-pioneer-james-watson-dies</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷ്ങ്ടണ്‍: &lt;/strong&gt;ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ചവരില്‍ ഒരാളും നൊബേല്‍  ജേതാവുമായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ (97) അന്തരിച്ചു. 1953-ല്‍ ഡിഎന്‍എയുടെ ഇരട്ട പിരിയന്‍ ഘടന (ഡബില്‍ ഹലിക്‌സ്) കണ്ടുപിടിച്ചത്. ഇതിനാണ് 1962-ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ക്രിക്കിനും മൗറിസ് വില്‍ക്കീന്‍സിനുമൊപ്പം ജയിംസ് വാട്‌സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.&lt;/p&gt;
&lt;p&gt;ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര നേട്ടമായാണ് ഡിഎന്‍എ പിരിയന്‍ ഗോവണി ഘടനയുടെ കണ്ടുപിടിത്തത്തെ വിശേഷിപ്പിക്കുന്നത്. പിന്നീട്, ജനിതക പരിശോധന മുതല്‍ ജീന്‍ എഡിറ്റിങ് വരെയുള്ള നിരവധി ശാസ്ത്രീയ മുന്നേറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടത് ഈ കണ്ടുപിടിത്തമാണ്.1928-ല്‍ ഷിക്കാഗോയിലായിരുന്നു വാട്‌സന്റെ ജനനം. ഇംഗ്ലണ്ടിൽ കേംബ്രിജിലായിരുന്നു ഡിഎന്‍എ ഘടനയേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം. ഇരുപത്തരണ്ടാം വയസ്സില്‍ അദ്ദേഹം തന്റെ പിഎച്ച് ഡി പൂര്‍ത്തിയാക്കി. ജീവതന്മാത്രാശാസ്ത്രം അഥവാ മൊളിക്യുലാർ ബയോളജി എന്ന മേഖലയിലാണ് വാട്‌സന്റെ സംഭാവനയുണ്ടായത്.സമീപകാലത്ത് വംശത്തേക്കുറിച്ചും ലിംഗത്തേക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ വ്യാപകമായ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. കറുത്തവരും വെളുത്തവരുമായി ജനവിഭാഗങ്ങളുടെ ബൗദ്ധികതയെ നിര്‍ണയിക്കുന്നതില്‍ ജീനുകള്‍ക്ക് പങ്കുണ്ടെന്ന പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-11-08 03:40:39</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>റഷ്യയിൽ 19 ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി</title>
        <link>https://nattuvartha.news/news/International/all/body-of-indian-student-missing-for-19-days-found</link>
        <guid>https://nattuvartha.news/news/International/all/body-of-indian-student-missing-for-19-days-found</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1762494416_179718.jpg</url>
          <title>റഷ്യയിൽ 19 ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി</title>
          <link>https://nattuvartha.news/news/International/all/body-of-indian-student-missing-for-19-days-found</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മോസ്കോ:&lt;/strong&gt; റഷ്യയിൽ 19 ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ലഷ്മൺഗഡിലെ കഫൻവാഡ സ്വദേശിയാണ് മരണപ്പെട്ട 22കാരനായ അജിത് സിംഗ് ചൗധരി(22). 2023ലാണ് ബാഷ്കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ അജിത് എംബിബിഎസിന് ചേർന്നത്.ഒക്ടോബർ 19ന് ഉഫ നഗരത്തിൽ നിന്നാണ് അജിത്തിനെ കാണാതായത്. താമസിക്കുന്ന ഹോസ്റ്റലിൽ നിന്ന് പാൽ വാങ്ങാനായി പുറത്തേക്ക് പോകുകയായിരുന്നു .&amp;nbsp;&lt;/p&gt;
&lt;p&gt;രാവിലെ 11മണിയോടെ പോയ അജിത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. വൈറ്റ് നദിയോട് ചേർന്നുള്ള ഒരു അണക്കെട്ടിൽ നിന്നാണ് അജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ റഷ്യയിലെ ഇന്ത്യൻ എംബസിയോ സർവകലാശാലയോ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.അജിത്തിന്റെ മരണം ഇന്ത്യയിലെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. .യുവാവിന്റെ സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.ചൗധരിയുടെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ഷൂസുകൾ എന്നിവ 19 ദിവസം മുൻപ് നദീതീരത്ത് നിന്ന് കണ്ടെത്തിയിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആൾവാർ പറഞ്ഞു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-11-07 05:42:47</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മലയാളി വിദ്യാർത്ഥിനി യുകെയിൽ നിര്യാതയായി</title>
        <link>https://nattuvartha.news/news/International/all/malayalee-woman-dies</link>
        <guid>https://nattuvartha.news/news/International/all/malayalee-woman-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1762148006_672316.jpg</url>
          <title>മലയാളി വിദ്യാർത്ഥിനി യുകെയിൽ നിര്യാതയായി</title>
          <link>https://nattuvartha.news/news/International/all/malayalee-woman-dies</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ&lt;/strong&gt;: ഉപരിപഠനത്തിനായി യുകെയിൽ എത്തിയ പെരുമ്പാവൂർ സ്വദേശിനിയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. അയ്‌മുറി ഇളമ്പകപ്പിള്ളി പള്ളശേരി പൗലോസിന്റെ മകൾ അനീനയാണ് (25) മരിച്ചത്. നഴ്‌സിംഗ് പഠനത്തിനായി ഒരു വർഷം മുമ്പാണ് യു.കെയിലെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അപസ്മ‌ാരം ഉണ്ടായതിനെ തുടർന്ന് ഈസ്റ്റ് ലണ്ടനിലെ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.&lt;/p&gt;
&lt;p&gt;നോർക്കയെയും ഇന്ത്യൻ ഹൈക്കമ്മീഷനെയും ബന്ധപ്പെട്ട് മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ കൈരളി യു.കെയുടെയും പ്രദേശത്തെ മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുകയാണ്. മാതാവ്: ബെസ്സി. സഹോദരങ്ങൾ: ആതിര, ആഷ്‌ലി, ആൽബിൻ.&lt;/p&gt;]]></description>
        <pubDate>2025-11-03 05:31:45</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മൊസാംബിക്ക് ബോട്ടപകടം: കൊല്ലം സ്വദേശി ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചു</title>
        <link>https://nattuvartha.news/news/International/all/kollam-native-sreerag-mozambique-boat-accident-death-confirmed</link>
        <guid>https://nattuvartha.news/news/International/all/kollam-native-sreerag-mozambique-boat-accident-death-confirmed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760973318_845657.jpg</url>
          <title>മൊസാംബിക്ക് ബോട്ടപകടം: കൊല്ലം സ്വദേശി ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചു</title>
          <link>https://nattuvartha.news/news/International/all/kollam-native-sreerag-mozambique-boat-accident-death-confirmed</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആ&lt;/strong&gt;ഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചു. കൊല്ലം തേവലക്കര നടുവിലക്കര ഗംഗ ഭവനില്‍ രാധാകൃഷ്ണന്റെയും ഷീലയുടെയും മകനാണ് ശ്രീരാഗ് (36). മരിച്ചവരില്‍ ശ്രീരാഗും ഉണ്ടെന്ന കാര്യം ബന്ധുക്കള്‍ക്കും കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനും വിവരം ലഭിച്ചു. ഷിപ്പിങ് ഡയറക്ടര്‍ ജനറലില്‍നിന്നാണ് ഇത് സംബന്ധച്ച വിവരം ലഭിച്ചത്.&lt;br&gt;&lt;br&gt;ഇറ്റലി ആസ്ഥാനമായുള്ള സ്‌കോര്‍പ്പിയോ ഷിപ്പിങ് കമ്പനിയിലെ ഇലക്ട്രോ ഓഫീസറായിരുന്നു ശ്രീരാഗ്.മൊസാംബിക്കിനടുത്ത് ബെയ്റ തുറമുഖത്തിനകലെ നങ്കൂരമിട്ടിരുന്ന കപ്പലിലേക്ക് പോയ ശ്രീരാഗടക്കമുള്ള 21 അംഗ സംഘം സഞ്ചരിച്ചിരുന്ന ബോട്ടാണ് മുങ്ങിയത്. പതിനഞ്ച് പേര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ ഒരാള്‍ റാന്നി സ്വദേശിയാണ്. അപകടം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളിലൊന്നാണ് ശ്രീരാഗിന്റേതാണെന്ന് സ്ഥിരീകരിച്ചത്.മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ അഞ്ച് ഇന്ത്യക്കാരെ കാണാതായത്. ശ്രീരാഗിനെ കൂടാതെ മറ്റൊരു മലയാളിയെ കൂടി കാണാതായിട്ടുണ്ട്.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-20 15:13:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മൊസംബിക് തീരത്തെ ബോട്ടപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; കാണാതായ അഞ്ച് പേരില്‍ മലയാളിയും</title>
        <link>https://nattuvartha.news/news/International/all/indian-boat-sinks-mozambique</link>
        <guid>https://nattuvartha.news/news/International/all/indian-boat-sinks-mozambique</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760764099_818012.jpg</url>
          <title>മൊസംബിക് തീരത്തെ ബോട്ടപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; കാണാതായ അഞ്ച് പേരില്‍ മലയാളിയും</title>
          <link>https://nattuvartha.news/news/International/all/indian-boat-sinks-mozambique</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ആ&lt;/strong&gt;ഫ്രിക്കയിലെ മൊസംബിക് തീരത്ത് മുങ്ങിയ ബോട്ടിലുണ്ടായ യാത്രക്കാരായ മൂന്ന് ഇന്ത്യക്കാര്‍ വിവരം. അഞ്ച് പേരെ കാണാനില്ല. കാണാതായവരില്‍ മലയാളികളുണ്ടെന്നാണ് പ്രാഥമിക വിവരം. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരു മലയാളിയുണ്ട്.&lt;/p&gt;
&lt;p&gt;മൊസംബിക് സമയം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. എണ്ണ ടാങ്കറിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന സ്‌കോര്‍പിയോ മറൈന്‍ മാനേജ്‌മെന്റ് കമ്പനിയുടെ ലോഞ്ച് ബോട്ടാണ് അപകടത്തില്‍പെട്ടത്. 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ ഏഴ് പേര്‍ ബോട്ട് ജീവനക്കാരാണ്. ഇതില്‍ 14 പേര്‍ ഇന്ത്യാക്കാരാണെന്ന വിവരമുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;ഇലക്ട്രോ-ടെക്നിക്കല്‍ ഓഫീസര്‍ ശ്രീരാഗ് രാധാകൃഷ്ണന്‍, ബോസന്‍ തരകേശ്വര റാവു, ഏബിള്‍ സീമാന്‍ സൈലേഷ്‌കുമാര്‍ സോളങ്കി, ഏബിള്‍ സീമാന്‍ മുബീന്‍ കോരുഹാജിഗെ അതിരിഗെ, ചീഫ് കുക്ക് നന്ദന്‍ സിംഗ് എന്നിവരെയാണ് കാണാതായത്. സെക്കന്‍ഡ് ഓഫീസര്‍ അങ്കിത് കുമാര്‍, തേര്‍ഡ് ഓഫീസര്‍ ശ്രീരാഗ് തയ്യില്‍ പുറപ്പൊടി, പമ്പ്മാന്‍ സുനില്‍കുമാര്‍ ടാന്‍ഡേല്‍, ഓയിലര്‍ അസിം മുക്കാടം, ഏബിള്‍ സീമാന്‍ നരേന്ദ്ര ബെഹറ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഓര്‍ഡിനറി സീമാന്‍ റൂബന്‍ രായര്‍, ഓര്‍ഡിനറി സീമാന്‍ മോഹന്‍ സിംഗ് ശെഖാവത്ത് എന്നിവരെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്.പ്രാദേശികസമയം ഒക്ടോബര്‍ 16-ന് രാവിലെ, എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ജീവനക്കാരെ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കപ്പലില്‍ പുതുതായി ജോലിക്ക് പ്രവേശിക്കുന്ന  ജീവനക്കാരെ എത്തിക്കുന്നതിനിടെ കപ്പലിന്റെ സമീപത്ത് വെച്ച് ബോട്ട് അപ്രതീക്ഷിതമായി മറിയുകയായിരുന്നു.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-10-18 05:05:48</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തായ്‌ലൻഡിലെ ബീച്ച്  റെെഡിൽ  പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം; മലയാളി യുവതി മരിച്ചു</title>
        <link>https://nattuvartha.news/news/International/all/malayali-woman-dies</link>
        <guid>https://nattuvartha.news/news/International/all/malayali-woman-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760280159_620222.jpg</url>
          <title>തായ്‌ലൻഡിലെ ബീച്ച്  റെെഡിൽ  പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം; മലയാളി യുവതി മരിച്ചു</title>
          <link>https://nattuvartha.news/news/International/all/malayali-woman-dies</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;തായ്‌ലൻഡ് : &lt;/strong&gt;തായ്‌ലൻഡിലേക്ക് കുടുംബസമേതം വിനോദയാത്രയ്ക്ക് പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ പൊന്നൂക്കര പോസ്റ്റ് ഓഫീസ് റോഡിലെ ചീരമ്പൻ വീട്ടിൽ ബിജുവിന്റെ ഭാര്യ ജാനറ്റാണ് (44) മരിച്ചത്.&amp;nbsp;&lt;/p&gt;
&lt;p&gt;കഴിഞ്ഞ മൂന്നിനാണ് ജാനറ്റും സംഘവും തായ്‌ലൻഡിലേക്ക് പോയത്. തിങ്കളാഴ്ച ഫുക്കറ്റിലെ ബീച്ച് റെെഡിൽ പങ്കെടുക്കുന്നതിനിടെയാണ് ജാനറ്റിന് ഹൃദയാഘാതമുണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് മരണത്തിന് കീഴടങ്ങി. മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. മക്കൾ: ഐറിൻ മരിയ, ഷോൺ, സ്റ്റെയിൻ.&lt;/p&gt;]]></description>
        <pubDate>2025-10-12 14:41:11</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം ;റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി</title>
        <link>https://nattuvartha.news/news/International/all/earthquake-in-philippines-tsunami-warning-issued</link>
        <guid>https://nattuvartha.news/news/International/all/earthquake-in-philippines-tsunami-warning-issued</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1760070431_689665.jpg</url>
          <title>ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം ;റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി</title>
          <link>https://nattuvartha.news/news/International/all/earthquake-in-philippines-tsunami-warning-issued</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മനില: &lt;/strong&gt;ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. മിന്‍ഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു ഭൂചലനമുണ്ടായത്.&lt;/p&gt;
&lt;p&gt;ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത രണ്ടുമണിക്കൂറിനിടെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ ജീവന് ഭീഷണിയായേക്കാവുന്ന ഉയരത്തിലുള്ള തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്തുനിന്ന് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.അതിശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും ആർക്കും ജീവൻ നഷ്ടപ്പെട്ടതായി വിവരമില്ല. അതേസമയം, ഭൂചലനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നത് എന്ന് അവകാശപ്പെട്ടുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫിലിപ്പീന്‍സിലെ ഭൂചലനത്തിന് പിന്നാലെ ഇന്‍ഡൊനീഷ്യയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ സുലവെസിയിലും പാപ്പുവയിലുമാണ് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്&lt;/p&gt;]]></description>
        <pubDate>2025-10-10 04:25:44</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>വിയന്നയിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു</title>
        <link>https://nattuvartha.news/news/International/all/malayali-woman-dies-vienna-accident</link>
        <guid>https://nattuvartha.news/news/International/all/malayali-woman-dies-vienna-accident</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759823525_121048.jpg</url>
          <title>വിയന്നയിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു</title>
          <link>https://nattuvartha.news/news/International/all/malayali-woman-dies-vienna-accident</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വിയന്ന: &lt;/strong&gt;വിയന്നയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂര്‍ വെളയനാട് ബിന്ദു മാളിയേക്കല്‍ (46) മരിച്ചു. കഴിഞ്ഞ ബുധനാഴ്ച ജോലിയ്ക്കു പോകുന്ന വഴിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് ഉര്‍ബാനില്‍ പെടസ്ട്രിയന്‍ ക്രോസില്‍ അമിത വേഗതയിലെത്തിയ വാഹനം ബിന്ദുവിനെ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒക്ടോബര്‍ 5-ന് മരണപ്പെടുകയായിരുന്നു. ബിഎസ്സി നഴ്സിംഗ് പഠനശേഷം 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രിയയില്‍ എത്തിയ ബിന്ദു നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു.&lt;/p&gt;
&lt;p&gt;തൃശൂര്‍ വെളയനാട് പരേതരായ കാഞ്ഞിരപ്പറമ്പില്‍ അന്തോണി റോസി ദമ്പതികളുടെ ഇളയ മകളാണ്. ഭര്‍ത്താവ് വിയന്ന മലയാളിയായ തൃശൂര്‍ എലിഞ്ഞിപ്ര സ്വദേശി ബിജു മാളിയേക്കല്‍, മക്കള്‍: ബ്രൈറ്റ്സണ്‍, ബെര്‍ട്ടീന. സഹോദരങ്ങള്‍: മേഴ്സി തട്ടില്‍ നടക്കലാന്‍ (ഓസ്ട്രിയ), ഡാലി പോള്‍ (കേരളം), ലിയോ കാഞ്ഞിരപ്പറമ്പില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജോണ്‍ഷീന്‍ (കേരളം).&lt;/p&gt;]]></description>
        <pubDate>2025-10-07 07:50:35</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ അജ്ഞാതൻ വെടിവച്ച് കൊലപ്പെടുത്തി</title>
        <link>https://nattuvartha.news/news/International/all/indian-student-shot-dead-in-america</link>
        <guid>https://nattuvartha.news/news/International/all/indian-student-shot-dead-in-america</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759591215_253906.jpg</url>
          <title>യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ അജ്ഞാതൻ വെടിവച്ച് കൊലപ്പെടുത്തി</title>
          <link>https://nattuvartha.news/news/International/all/indian-student-shot-dead-in-america</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിംഗ്ടൺ:&lt;/strong&gt; യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ (26) ആണ് കൊല്ലപ്പെട്ടത്. പെട്രോൾ പമ്പിൽ പാർട്‌ടൈമായി ജോലി ചെയ്തു വരികയായിരുന്നു ചന്ദ്രശേഖർ. വെള്ളിയാഴ്ച രാത്രി പമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് അജ്ഞാതൻ പോളിനെ വെടിവച്ച് കൊലപ്പെടുത്തിയത്.&lt;/p&gt;
&lt;p&gt;പോൾ ഹൈദരാബാദിൽ ഡെന്റൽ സർജറിയിൽ ബിരുദം നേടിയിരുന്നു. 2023ലാണ് ഉപരിപഠനത്തിനായി യുഎസിലേക്ക് എത്തിയത്. ആറ് മാസം മുമ്പ് ബിരുദാനന്തര ബിരുദവും നേടി. ഒരു സ്ഥിരജോലിയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു പോൾ. പോളിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് കുടുംബം&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-10-04 15:18:21</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അയർലൻഡിൽ മലയാളി യുവാവിനെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി</title>
        <link>https://nattuvartha.news/news/International/all/malayali-youth-found-dead-inside-house-in-ireland</link>
        <guid>https://nattuvartha.news/news/International/all/malayali-youth-found-dead-inside-house-in-ireland</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759462745_222123.jpg</url>
          <title>അയർലൻഡിൽ മലയാളി യുവാവിനെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി</title>
          <link>https://nattuvartha.news/news/International/all/malayali-youth-found-dead-inside-house-in-ireland</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഡബ്ലിൻ&lt;/strong&gt;: അയർലൻഡിൽ മലയാളി യുവാവിനെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന വടക്കേ കരുമാങ്കല്‍ ജോണ്‍സണ്‍ ജോയിയാണ് (34) മരിച്ചത്. കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശിയാണ്. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ജോണ്‍സണ്‍ ഉച്ചയായിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെ അതേ വീട്ടില്‍ താമസിച്ചിരുന്ന വ്യക്തി വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.&amp;nbsp;&lt;/p&gt;
&lt;p&gt;ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.ഭാര്യ ആല്‍ബി ലൂക്കോസ് കൊച്ചുപറമ്പില്‍. രണ്ട് മക്കളുണ്ട്. ഭാര്യയും മക്കളും നാട്ടിലാണ്. സംസ്‌കാരം ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് നടത്തും.&lt;/p&gt;]]></description>
        <pubDate>2025-10-03 03:37:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്ത്യ- ചൈന വിമാന സർവീസുകൾ ഒക്ടോബർ 26ന് പുനരാരംഭിക്കും</title>
        <link>https://nattuvartha.news/news/International/all/india-china-direct-flights-to-begin-on-october-26</link>
        <guid>https://nattuvartha.news/news/International/all/india-china-direct-flights-to-begin-on-october-26</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759421034_180583.jpg</url>
          <title>ഇന്ത്യ- ചൈന വിമാന സർവീസുകൾ ഒക്ടോബർ 26ന് പുനരാരംഭിക്കും</title>
          <link>https://nattuvartha.news/news/International/all/india-china-direct-flights-to-begin-on-october-26</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി&lt;/strong&gt;: ഇന്ത്യ- ചൈന വിമാന സർവീസുകൾ ഒക്ടോബർ 26ന് പുനരാരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിമാന സ‌ർവീസുകൾ പുനരാരംഭിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും വ്യോമയാന ഉദ്യോഗസ്ഥർ തമ്മിൽ സാങ്കേതിക തല ചർച്ചകൾ ഈ വർഷം ആദ്യം മുതൽ ആരംഭിച്ചിരുന്നു. അമേരിക്കൻ തീരുവ നയത്തിന് പിന്നാലെ ഇന്ത്യ- ചൈന ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നയതന്ത്ര നീക്കത്തിന്റെ ഭാഗമായാണ് നടപടി.&lt;/p&gt;
&lt;p&gt;വിമാന സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഷാങ്ഹായി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും ഇക്കാര്യം ചർച്ചയായിരുന്നു.നേരിട്ടുള്ള വിമാന സർവീസുകൾ നടത്താൻ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള നിയുക്ത വിമാനക്കമ്പനികൾക്ക് അനുവാദം നൽകും.ഒക്ടോബർ 26 മുതൽ കൊൽക്കത്തയിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് ദിവസേനയുള്ള നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്കും വിമാന സർവീസുകൾ നടത്തുമെന്നും ഇൻഡിഗോ അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2025-10-02 16:01:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഫിലിപ്പീൻസിൽ വൻ ഭൂകമ്പം, 6.9 തീവ്രത രേഖപ്പെടുത്തി; 60 മരണം,നിരവധിപേർക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/International/all/massive-earthquake-hits-philippines-death-toll-rised</link>
        <guid>https://nattuvartha.news/news/International/all/massive-earthquake-hits-philippines-death-toll-rised</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759294842_322861.jpg</url>
          <title>ഫിലിപ്പീൻസിൽ വൻ ഭൂകമ്പം, 6.9 തീവ്രത രേഖപ്പെടുത്തി; 60 മരണം,നിരവധിപേർക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/International/all/massive-earthquake-hits-philippines-death-toll-rised</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മനില: &lt;/strong&gt;ഫിലിപ്പീൻസിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം, ദ്വീപിന്റെ വടക്കേ അറ്റത്ത്, 90,000 പേർ താമസിക്കുന്ന ബോഗോയ്ക്ക് സമീപം, ചൊവ്വാഴ്ച രാത്രി 9:59 ന് ആണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ 147ഓളം പേർക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. 22 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അനേകം പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു.&lt;/p&gt;
&lt;p&gt;ആദ്യ ഭൂകമ്പത്തിന് പിന്നാലെ 379 തുടർചലനങ്ങൾ മേഖലയിൽ അനുഭവപ്പെട്ടതായി ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി വ്യക്തമാക്കി. ഭൂകമ്പത്തെ തുടർന്ന് സെബുവിലും സമീപത്തെ മദ്ധ്യദ്വീപുകളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണ് വൈദ്യുതി തടസപ്പെട്ടു. നിരവധി റോഡുകളും താറുമാറായി.&lt;/p&gt;]]></description>
        <pubDate>2025-10-01 04:57:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പാകിസ്താനില്‍ സ്‌ഫോടനം; 10 മരണം, 32 പേര്‍ക്ക് പരിക്ക്</title>
        <link>https://nattuvartha.news/news/International/all/pakistan-blast-quetta-death-injury</link>
        <guid>https://nattuvartha.news/news/International/all/pakistan-blast-quetta-death-injury</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759227849_491242.jpg</url>
          <title>പാകിസ്താനില്‍ സ്‌ഫോടനം; 10 മരണം, 32 പേര്‍ക്ക് പരിക്ക്</title>
          <link>https://nattuvartha.news/news/International/all/pakistan-blast-quetta-death-injury</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇസ്ലാമാബാദ്: &lt;/strong&gt;പാകിസ്താനില്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ തിരക്കേറിയ ഒരു തെരുവിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേർ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്താന്‍ ആരോഗ്യ മന്ത്രി അറിയിച്ചു.&lt;/p&gt;
&lt;p&gt;ക്വറ്റയിലെ സര്‍ഗൂന്‍ റോഡിലുള്ള പാകിസ്താന്‍ അര്‍ധസൈനിക വിഭാഗമായ എഫ്സി (ഫ്രോണ്ടിയര്‍ കോര്‍പ്‌സ്) ആസ്ഥാനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം വളരെ ശക്തമായിരുന്നതിനാല്‍ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.&lt;/p&gt;
&lt;p&gt;സ്‌ഫോടനത്തിന് ശേഷം പ്രദേശത്ത് വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ആളുകളില്‍ പരിഭ്രാന്തിയും ഭയവും പരത്തി.സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-09-30 10:21:01</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഗാന്ധിജയന്തിക്ക് രണ്ടുദിവസം മാത്രം ശേഷിക്കേ  ലണ്ടനിലെ ഗാന്ധിപ്രതിമ നശിപ്പിച്ച് അക്രമികൾ</title>
        <link>https://nattuvartha.news/news/International/all/gandhi-statue-at-london-vandalized-days-ahead-of-gandhi-jayanti</link>
        <guid>https://nattuvartha.news/news/International/all/gandhi-statue-at-london-vandalized-days-ahead-of-gandhi-jayanti</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1759213939_348984.jpg</url>
          <title>ഗാന്ധിജയന്തിക്ക് രണ്ടുദിവസം മാത്രം ശേഷിക്കേ  ലണ്ടനിലെ ഗാന്ധിപ്രതിമ നശിപ്പിച്ച് അക്രമികൾ</title>
          <link>https://nattuvartha.news/news/International/all/gandhi-statue-at-london-vandalized-days-ahead-of-gandhi-jayanti</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ:&lt;/strong&gt; ഒക്‌ടോബർ രണ്ടിന് ഗാന്ധിജയന്തി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കവേ ലണ്ടനിലെ ഗാന്ധിപ്രതിമ നശിപ്പിച്ച് അക്രമികൾ. ട്രാവിസ്റ്റോക് സ്‌ക്വയറിലെ ലണ്ടൻ സർവകലാശാലയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമയാണ് വികൃതമാക്കിയത്.പ്രതിമയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്. സംഭവത്തെ ഇന്ത്യൻ ഹൈക്കമ്മിഷൻ ശക്തമായി അപലപിച്ചു. സംഭവം ലജ്ജാകരമായ പ്രവൃത്തിയാണെന്നും അഹിംസയുടെ പൈതൃകത്തിനുനേരെയുള്ള ആക്രമണമാണെന്നും ഹൈക്കമ്മിഷൻ ചൂണ്ടിക്കാട്ടി.&lt;/p&gt;
&lt;p&gt;വിഷയം കമ്മിഷൻ പ്രാദേശിക അധിക‌ൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിമ പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. &apos;ഇത് വെറും നശിപ്പിക്കൽ മാത്രമല്ല, മറിച്ച് അന്താരാഷ്ട്ര അഹിംസാ ദിനത്തിന് മൂന്ന് ദിവസം മുമ്പ്, അഹിംസ എന്ന ആശയത്തിനും മഹാത്മാഗാന്ധിയുടെ പൈതൃകത്തിനും നേരെയുള്ള ആക്രമണമാണ്. അടിയന്തര നടപടിക്കായി പ്രാദേശിക അധികാരികളോട് വിഷയം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. കൂടാതെ പ്രതിമ പുനഃസ്ഥാപിക്കുന്നതിന് അധികാരികളുമായി ചേർന്ന് പ്രവർത്തിക്കാൻ ഹൈക്കമ്മിഷൻ സംഘം ഇതിനകം സ്ഥലത്തെത്തിയിട്ടുണ്ട്,&quot;- കമ്മിഷൻ അറിയിച്ചു.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-09-30 06:28:16</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സ്‌തനത്തിന്റെയും നിതംബത്തിന്റെയും വലിപ്പം കൂട്ടാൻ ശസ്‌ത്രക്രിയ നടത്തി ;14കാരിക്ക് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/International/all/ecret-surgery-teen-dies-in-mexico</link>
        <guid>https://nattuvartha.news/news/International/all/ecret-surgery-teen-dies-in-mexico</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1758881902_88460.jpg</url>
          <title>സ്‌തനത്തിന്റെയും നിതംബത്തിന്റെയും വലിപ്പം കൂട്ടാൻ ശസ്‌ത്രക്രിയ നടത്തി ;14കാരിക്ക് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/International/all/ecret-surgery-teen-dies-in-mexico</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മെക്‌സിക്കോ സിറ്റി:&lt;/strong&gt; സ്‌തനത്തിന്റെയും നിതംബത്തിന്റെയും വലിപ്പം കൂട്ടാൻ ശസ്‌ത്രക്രിയ നടത്തിയ 14കാരി മരിച്ചു. മെക്‌സിക്കോയിലാണ് സംഭവം. പലോമ നിക്കോൾ അരെല്ലാനോ എന്ന് പേരുള്ള കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ അമ്മയുടെ കാമുകനും പ്ലാസ്റ്റിക് സർജനുമായ യുവാവിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ആഴ്‌ചയാണ് ശസ്‌ത്രക്രിയ നടന്നത്. തലച്ചോറിൽ നീർക്കെട്ടും ഹൃദയസംബന്ധമായ പ്രശ്‌‌നങ്ങളും കാരണം കോമയിലായിരുന്ന പലോമ, ഡുറാൻഗോയിലുള്ള ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കൊവിഡ് ബാധിച്ച് മകൾ മരിച്ചുവെന്നാണ് മാതാവ് എല്ലാവരോടും പറഞ്ഞത്. എന്നാൽ, സംസ്‌കാര ചടങ്ങിനിടെ ചില ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെയാണ് മരണകാരണം പുറത്തറിഞ്ഞത്.&lt;/p&gt;
&lt;p&gt;പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചിതരാണ്. അമ്മയോടൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. മരണത്തിൽ സംശയം തോന്നിയ പിതാവ് കാർലോസ് അരെലാനോ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും ഒന്നുമറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടി. മൃതദേഹത്തിൽ അസ്വാഭാവികത കണ്ടതോടെ പൊലീസിനെ അറിയിച്ച് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പങ്കാളിയാണ് ശസ്‌ത്രക്രിയ നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.&apos;ശസ്‌ത്രക്രിയ നടത്തുന്ന വിവരം തന്നോട് പറഞ്ഞിരുന്നില്ല. മകൾക്ക് കൊവിഡ് പിടിപെട്ടതിനാൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നു എന്നാണ് അറിയിച്ചത്. പിന്നീടാണ് ആശുപത്രിയിലാണെന്ന് അറിഞ്ഞത്. ഇത് കൊവിഡ് ചികിത്സയ്‌ക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചു. സെപ്‌തംബർ 19നാണ് മകളെ അവസാനമായി കണ്ടത്. സെപ്‌തംബർ 20ന് അവൾ മരിച്ചു&apos; - കുട്ടിയുടെ പിതാവ് പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2025-09-26 10:14:52</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>റഷ്യയില്‍ ശക്തമായ ഭൂചലനം ;റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി</title>
        <link>https://nattuvartha.news/news/International/all/kamchatka-earthquake-tsunami-warning</link>
        <guid>https://nattuvartha.news/news/International/all/kamchatka-earthquake-tsunami-warning</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1758251864_615941.jpg</url>
          <title>റഷ്യയില്‍ ശക്തമായ ഭൂചലനം ;റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി</title>
          <link>https://nattuvartha.news/news/International/all/kamchatka-earthquake-tsunami-warning</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മോസ്‌കോ&lt;/strong&gt;: റഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. റഷ്യുടെ കിഴക്കന്‍ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്.&lt;/p&gt;
&lt;p&gt;കംചത്കയുടെ തലസ്ഥാനമായ പെട്രോപവ്‌ലോസ്‌ക്-കംചതസ്‌കിയില്‍ നിന്ന് 128 കിലോമീറ്റര്‍ അകലെയാണ് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം, നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. എങ്കിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചചതായി അധികൃതര്‍ അറിയിച്ചു. രണ്ടടി ഉയരത്തോളമുള്ള സുനാമി തിരകള്‍ രൂപപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.തുടര്‍ച്ചയായി ഭൂചലനങ്ങള്‍ നടക്കുന്ന പസഫിക് സമുദ്രത്തിലെ റിങ് ഓഫ് ഫയര്‍ എന്ന മേഖലയിലാണ് കംചതസ്‌ക സ്ഥിതിചെയ്യുന്നത്.&lt;/p&gt;]]></description>
        <pubDate>2025-09-19 03:14:00</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സുശീല കർക്കി നേപ്പാളിലെ ഇടക്കാലപ്രധാനമന്ത്രിയാകും</title>
        <link>https://nattuvartha.news/news/International/all/c-new-pm</link>
        <guid>https://nattuvartha.news/news/International/all/c-new-pm</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1757741652_532469.jpg</url>
          <title>സുശീല കർക്കി നേപ്പാളിലെ ഇടക്കാലപ്രധാനമന്ത്രിയാകും</title>
          <link>https://nattuvartha.news/news/International/all/c-new-pm</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂഡൽഹി: &lt;/strong&gt;മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി നേപ്പാളിലെ ഇടക്കാലപ്രധാനമന്ത്രിയാകും.സൈനിക മേധാവികളും ജെൻ-സി പ്രക്ഷോഭകരും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സുശീല കർക്കിയെ തിരഞ്ഞെടുത്തത്. സുശീല കാർക്കിയുടെ പേര് സുപ്രീം കോടതി ബാർ അസോസിയേഷന്റെ സെക്രട്ടറിയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് പ്രക്ഷോഭകർ നിർദ്ദേശിച്ചത്. നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് കാർക്കി സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പൗരത്വ അവകാശങ്ങൾ കൈമാറാൻ പ്രാപ്തമാക്കുന്നത് ഉൾപ്പെടെയുള്ള നിരവധി സുപ്രധാന വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.&lt;/p&gt;
&lt;p&gt;വ്യത്യസ്ത സ്ഥാനാർത്ഥികളെ പിന്തുണച്ചവർക്കിടയിൽ തർക്കം ഉടലെടുത്തതായി നേരത്തെ നേപ്പാളിലെ വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു&lt;/p&gt;]]></description>
        <pubDate>2025-09-13 05:30:28</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചൈനീസ് നടനും ​ഗായകനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തിൽനിന്ന് വീണുമരിച്ചു</title>
        <link>https://nattuvartha.news/news/International/all/alan-yu-menglong-death</link>
        <guid>https://nattuvartha.news/news/International/all/alan-yu-menglong-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1757671281_537212.jpg</url>
          <title>ചൈനീസ് നടനും ​ഗായകനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തിൽനിന്ന് വീണുമരിച്ചു</title>
          <link>https://nattuvartha.news/news/International/all/alan-yu-menglong-death</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ചൈ&lt;/strong&gt;നീസ് നടനും ഗായകനും മ്യൂസിക് വീഡിയോ സംവിധായകനുമായ അലൻ യു മെങ്‌ലോംഗ് (37) കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. വ്യാഴാഴ്ചയാണ് സംഭവം. അലന്റെ മരണം അദ്ദേഹത്തിന്റെ മാനേജ്മെന്റ് ടീം വെയ്ബോയിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി.&lt;/p&gt;
&lt;p&gt;ബഹുമുഖ പ്രതിഭയുടെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാ ലോകം ഒന്നടങ്കം ദുഃഖം രേഖപ്പെടുത്തി.2007-ൽ &apos;മൈ ഷോ, മൈ സ്റ്റൈൽ&apos; എന്ന ടാലന്റ് റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടാണ് യു മെങ്‌ലോംഗ് തൻ്റെ കരിയർ ആരംഭിച്ചത്. പിന്നീട് 2011-ൽ &apos;ദി ലിറ്റിൽ പ്രിൻസ്&apos; എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. &apos;ഗോ പ്രിൻസസ് ഗോ&apos;, &apos;ലവ് ഗെയിം ഇൻ ഈസ്റ്റേൺ ഫാന്റസി&apos;, &apos;ഫ്യൂഡ്&apos;, &apos;എറ്റേണൽ ലവ്&apos; എന്നിവയുൾപ്പെടെ നിരവധി ചൈനീസ് പരമ്പരകളിൽ അദ്ദേഹം അഭിനയിച്ചു. നിരവധി സംഗീത വീഡിയോകളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-09-12 09:59:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി കുല്‍മന്‍ ഘിസിങ് ചുമതലയേല്‍ക്കും</title>
        <link>https://nattuvartha.news/news/International/all/kulman-ghising-likely-to-become-interim-prime-minister-of-nepal</link>
        <guid>https://nattuvartha.news/news/International/all/kulman-ghising-likely-to-become-interim-prime-minister-of-nepal</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1757608135_634181.jpg</url>
          <title>നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി കുല്‍മന്‍ ഘിസിങ് ചുമതലയേല്‍ക്കും</title>
          <link>https://nattuvartha.news/news/International/all/kulman-ghising-likely-to-become-interim-prime-minister-of-nepal</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാഠ്മണ്ഡു:&lt;/strong&gt; കലാപബാധിത നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി കുല്‍മന്‍ ഘിസിങ് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിച്ചെന്ന ഖ്യാതിയുള്ള ഈ 54-കാരന്‍, നേപ്പാള്‍ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയാണ്. സാമൂഹികമാധ്യമ നിരോധനത്തിനും രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന അഴിമതിക്കുമെതിരേ യുവാക്കള്‍ തെരുവിലിറങ്ങുകയും കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെയാണ് കെ.പി. ശര്‍മ ഒലിക്ക് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്.&lt;/p&gt;
&lt;p&gt;കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ, നേപ്പാള്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി എന്നിവരുടെ പേരുകളും പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുവില്‍ കുല്‍മനിലേക്ക് എത്തിച്ചേരുകയായിരുന്നു. ഏവര്‍ക്കും പ്രിയങ്കരനായ ദേശസ്‌നേഹി എന്നാണ് ജെന്‍ സീ പ്രതിഷേധക്കാര്‍ കുല്‍മനെ വിശേഷിപ്പിച്ചത്. 1979 നവംബര്‍ 25-ന് ബേതാനില്‍ ജനിച്ച കുല്‍മന്‍, ഇന്ത്യയിലെ ജംഷഡ്പുരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയത്.&lt;/p&gt;]]></description>
        <pubDate>2025-09-11 16:26:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ട്രംപിന്റെ വിശ്വസ്തന്‍; ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചു</title>
        <link>https://nattuvartha.news/news/International/all/charlie-kirk-shot-dead-in-utah-valley-university</link>
        <guid>https://nattuvartha.news/news/International/all/charlie-kirk-shot-dead-in-utah-valley-university</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1757554370_576587.jpg</url>
          <title>ട്രംപിന്റെ വിശ്വസ്തന്‍; ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചു</title>
          <link>https://nattuvartha.news/news/International/all/charlie-kirk-shot-dead-in-utah-valley-university</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിംഗ്ടൺ:&lt;/strong&gt; വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാർലി കിർക്ക് (31) കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.&lt;/p&gt;
&lt;p&gt;യുവജനസംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സഹസ്ഥാപകനുമാണ്. സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. ട്രംപിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചാർലി കിർക്കിന്റെ മരണവാർത്ത പുറത്തുവിട്ടത്.&apos;മഹാനായ ചാർളി കിർക്ക് മരിച്ചു. അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ ചാർലിയെക്കാൾ മറ്റാർക്കും നന്നായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല&apos;- ട്രംപ് ട്രൂത്തിൽ കുറിച്ചു. അമേരിക്കൻ പതാകകൾ പകുതി താഴ്ത്തി കെട്ടാൻ ട്രംപ് ഉത്തരവിട്ടു.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-09-11 01:30:14</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ഭാര്യ മരിച്ചു</title>
        <link>https://nattuvartha.news/news/International/all/nepal-ex-pm-wife-dies-protest-fir</link>
        <guid>https://nattuvartha.news/news/International/all/nepal-ex-pm-wife-dies-protest-fir</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1757432445_263765.jpg</url>
          <title>നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ഭാര്യ മരിച്ചു</title>
          <link>https://nattuvartha.news/news/International/all/nepal-ex-pm-wife-dies-protest-fir</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാഠ്മണ്ഡു:&lt;/strong&gt; നേപ്പാളിലെ പ്രക്ഷോഭകര്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ പൊള്ളലേറ്റ് മരിച്ചു. പ്രതിഷേധക്കാര്‍ അവരെ വീട്ടില്‍ തടഞ്ഞുവെച്ച് വീടിന് തീയിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.&lt;/p&gt;
&lt;p&gt;തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലെ ദല്ലു ഏരിയയിലുള്ള വീട്ടിലാണ് സംഭവം നടന്നത്. ചിത്രകാറിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.പ്രക്ഷോഭത്തിനിടെ മന്ത്രിമാരുടെ വസതികള്‍ക്കും സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-09-09 15:35:59</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ജെൻ സി പ്രതിഷേധം; നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവച്ചു</title>
        <link>https://nattuvartha.news/news/International/all/nepal-prime-minister-kp-sharma-oli-resigns</link>
        <guid>https://nattuvartha.news/news/International/all/nepal-prime-minister-kp-sharma-oli-resigns</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1757409145_973722.jpg</url>
          <title>ജെൻ സി പ്രതിഷേധം; നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവച്ചു</title>
          <link>https://nattuvartha.news/news/International/all/nepal-prime-minister-kp-sharma-oli-resigns</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാഠ്മണ്ഡു:&lt;/strong&gt; നേപ്പാളില്‍ ആളിപ്പടര്‍ന്ന ജെന്‍സീ വിപ്ലവത്തില്‍ വീണ് സര്‍ക്കാര്‍. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ശര്‍മ ഒലി രാജിവെച്ചു. അഴിമതിക്കും ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 26 സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കുമെതിരെയാണ് പ്രക്ഷോഭം. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളടക്കം പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം കലാപമായി മാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി ശര്‍മ ഒലി രാജിവെച്ചത്.&lt;/p&gt;
&lt;p&gt;നേപ്പാള്‍ സര്‍ക്കാരിനുനേരേ &apos;ജെന്‍ സീ വിപ്ലവം&apos; എന്നപേരില്‍ യുവാക്കളുടെ പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച പ്രക്ഷോഭം തിങ്കളാഴ്ച സുരക്ഷാസേന അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെയാണ് അക്രമാസക്തമായത്. പോലീസ് നടപടികളേത്തുടർന്ന് 19 പേര്‍ മരിച്ചിരുന്നു. 347 പേര്‍ക്ക് പരിക്കേറ്റു.അക്രമസംഭവങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് രമേശ് ലേഗഖ് രാജിവെച്ചിരുന്നു.&lt;/p&gt;]]></description>
        <pubDate>2025-09-09 09:08:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>സഹപ്രവർത്തകയുമായി പ്രണയം; സി.ഇ.ഒയെ പുറത്താക്കി നെസ്‌ലെ</title>
        <link>https://nattuvartha.news/news/International/all/nestle-ceo-laurent-freixe-was-fired-due-to-a-secret-relationship-with-a-subordinate</link>
        <guid>https://nattuvartha.news/news/International/all/nestle-ceo-laurent-freixe-was-fired-due-to-a-secret-relationship-with-a-subordinate</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1756796502_826902.jpg</url>
          <title>സഹപ്രവർത്തകയുമായി പ്രണയം; സി.ഇ.ഒയെ പുറത്താക്കി നെസ്‌ലെ</title>
          <link>https://nattuvartha.news/news/International/all/nestle-ceo-laurent-freixe-was-fired-due-to-a-secret-relationship-with-a-subordinate</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;സ്വി&lt;/strong&gt;സ് ഭക്ഷ്യകമ്പനിയായ നെസ്‌ലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലോറൻ്റ് ഫ്രീക്സിനെ തൽസ്ഥാനത്തുനിന്ന് പിരിച്ചുവിട്ടു. തന്റെ കീഴിൽ ജോലി ചെയ്തിരുന്ന ഒരാളുമായി പ്രണയത്തിൽ ഏർപ്പെട്ടതും അത് വെളിപ്പെടുത്താതിരുന്നതുമാണ് നടപടിക്ക് കാരണം. ഈ ബന്ധം വെളിപ്പെടുത്താതിരുന്നത് തൊഴിലിട ധാർമികതയ്ക്കും കമ്പനിനിയമങ്ങൾക്കും വിരുദ്ധമായ ഗുരുതരമായ ലംഘനമായി കണക്കാക്കിയാണ് നടപടിയെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. നടപടിക്ക് പിന്നാലെ നെസ്പ്രസ്സോ സിഇഒ ഫിലിപ്പ് നവ്രാറ്റിലിനെ ഫ്രീക്സിന്റെ പകരക്കാരനായി നിയമിച്ചു.&lt;/p&gt;
&lt;p&gt;ഫ്രീക്സിനെതിരേ പരാതി ഉയർന്നതിനെ തുടർന്ന് ചെയർമാൻ പോൾ ബൾക്കെയുടെയും ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ പാബ്ലോ ഇസ്‌ലയുടെയും മേൽനോട്ടത്തിൽ ഒരു സമിതി രൂപീകരിച്ച് കമ്പനി അന്വേഷണത്തിന് ഉത്തരവിട്ടു. തനിക്ക് റിപ്പോർട്ട് ചെയ്യേണ്ട ആളുമായുള്ള പ്രണയബന്ധം നെസ്‌ലെയുടെ ബിസിനസ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിനുശേഷമാണ് ഫ്രീക്സെയെ പുറത്താക്കിയതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. &apos;അനിവാര്യമായ തീരുമാനമാണ് എടുത്തതെന്നും ഫ്രീസ്സിന്റെ സേവനത്തിന് നന്ദി പറയുന്നുവെന്നും ചെയർമാൻ പോൾ ബൾക്കെ വാർത്താക്കുറിപ്പിൽ പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2025-09-02 06:58:43</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അഫ്ഗാനിസ്താനില്‍ വന്‍ഭൂചലനം; മരണം 600 കടന്നു</title>
        <link>https://nattuvartha.news/news/International/all/afghanistan-earthquake-death-toll-rises</link>
        <guid>https://nattuvartha.news/news/International/all/afghanistan-earthquake-death-toll-rises</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1756718872_169330.jpg</url>
          <title>അഫ്ഗാനിസ്താനില്‍ വന്‍ഭൂചലനം; മരണം 600 കടന്നു</title>
          <link>https://nattuvartha.news/news/International/all/afghanistan-earthquake-death-toll-rises</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;കാബൂള്‍: &lt;/strong&gt;കിഴക്കന്‍ അഫ്ഗാനിസ്താനിലുണ്ടായ അതിതീവ്ര ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു. ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കുറഞ്ഞത് 610 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായും 1,300 പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.&lt;/p&gt;
&lt;p&gt;നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കുനാര്‍ പ്രവിശ്യയില്‍ വ്യാപക നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. നൂര്‍ ഗുല്‍, സോകി, വാട്പുര്‍, മനോഗി തുടങ്ങിയ പ്രദേശങ്ങള്‍ ബാധിക്കപ്പെട്ടു. നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിച്ചു. കുനാര്‍ ഗ്രാമത്തില്‍ മാത്രം 20 പേര്‍ മരിച്ചതായും 35 പേര്‍ക്ക് പരിക്കേറ്റതായും ബിബിസിയുടെ ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.&lt;/p&gt;
&lt;p&gt;ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.&lt;/p&gt;]]></description>
        <pubDate>2025-09-01 09:24:40</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>പ്രമുഖ പ്രവാസി വ്യവസായി സ്വരാജ് പോള്‍ അന്തരിച്ചു</title>
        <link>https://nattuvartha.news/news/International/all/newsswaraj-paul-passes-away</link>
        <guid>https://nattuvartha.news/news/International/all/newsswaraj-paul-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1755856369_615465.jpg</url>
          <title>പ്രമുഖ പ്രവാസി വ്യവസായി സ്വരാജ് പോള്‍ അന്തരിച്ചു</title>
          <link>https://nattuvartha.news/news/International/all/newsswaraj-paul-passes-away</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യന്‍ വംശജനായ ബ്രിട്ടീഷ് വ്യവസായി സ്വരാജ് പോള്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപാറോ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനാണ്.&lt;/p&gt;
&lt;p&gt;ഹൗസ് ഓഫ് ലോഡ്‌സിലെ അംഗമായ അദ്ദേഹം ജലന്ധറിലാണ് ജനിച്ചത്. മകളായ അംബികയുടെ ചികിത്സക്കായാണ് 1960കളില്‍ അദ്ദേഹം യുകെയിലേയ്ക്ക് താമസംമാറ്റിയത്. മകളുടെ മരണശേഷം കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായി അംബിക പോള്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 2015ല്‍ മകന്‍ അംഗദ് പോളും 2022ല്‍ ഭാര്യ അരുണയും മരിച്ചു. അവരുടെ ഓര്‍മക്കായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.സണ്‍ഡേ ടൈംസിന്റെ ഈവര്‍ഷത്തെ സമ്പന്ന പട്ടികയില്‍ അദ്ദേഹം 81-ാം സ്ഥാനത്തായിരുന്നു. യുകെയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു. സ്റ്റീല്‍, എന്‍ജിനിയറിങ് മേഖലയിലെ ബഹുരാഷ്ട്ര കമ്പനിയായ കാപാറോ ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശമായ രണ്ട് ബില്യണ്‍ പൗണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആസ്തി.&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-08-22 09:49:50</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി പാകിസ്താൻ</title>
        <link>https://nattuvartha.news/news/International/all/pakistan-extends-airspace-ban-on-indian-aircraft</link>
        <guid>https://nattuvartha.news/news/International/all/pakistan-extends-airspace-ban-on-indian-aircraft</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1755747959_454507.jpg</url>
          <title>ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി പാകിസ്താൻ</title>
          <link>https://nattuvartha.news/news/International/all/pakistan-extends-airspace-ban-on-indian-aircraft</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഇസ്‌ലാമാബാദ്&lt;/strong&gt;: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്താൻ സെപ്റ്റംബർ 23 വരെ നീട്ടി. പാകിസ്താൻ എയർപോർട്ട് അതോറിറ്റി (പിഎഎ) ഒരു മാസത്തേക്ക് വിലക്ക് നീട്ടിക്കൊണ്ട് പുതിയ നോട്ടാം (NOTAM- നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചു. ഇന്ത്യയുടെ യാത്രാ, സൈനിക വിമാനങ്ങൾക്ക് വിലക്ക് ബാധകമായിരിക്കുമെന്ന് &apos;നോട്ടാമി&apos;ൽ പറയുന്നു.&lt;/p&gt;
&lt;p&gt;&apos;&apos;ഇന്ത്യൻ എയർലൈനുകൾ പ്രവർത്തിപ്പിക്കുന്ന ഒരു വിമാനത്തിനും പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കാൻ അനുവാദമില്ല. ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ സൈനിക, യാത്രാ വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.&apos;&apos; പാക് അധികൃതർ പറഞ്ഞു.ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസം, ഏപ്രിൽ 23-നാണ് പാക് അധികൃതർ ആദ്യമായി വ്യോമപാത അടച്ചത്. തുടക്കത്തിൽ ഒരു മാസത്തേക്കായിരുന്നു ഈ വിലക്ക്.ഇതിന് മറുപടിയായി ഇന്ത്യയും ഏപ്രിൽ 30-ന് പാക് വിമാനങ്ങൾക്ക് വ്യോമപാത അടച്ചു. പിന്നീട് വിലക്ക് മേയ് 23-ന് നീട്ടി. ജൂലൈയിൽ പാകിസ്താൻ ഓഗസ്റ്റ് 24 വരെ വിലക്ക് വീണ്ടും നീട്ടി.വ്യോമപാത അടച്ചതുമൂലം രണ്ട് മാസം കൊണ്ട് 410 കോടി പാകിസ്താനി രൂപയുടെ നഷ്ടം ഇതുവരെ ഉണ്ടായതായാണ് കണക്ക്.&lt;/p&gt;]]></description>
        <pubDate>2025-08-21 03:43:13</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ബഹിരാകാശ സഞ്ചാരി ജിം ലോവൽ അന്തരിച്ചു</title>
        <link>https://nattuvartha.news/news/International/all/jim-lovell-apollo-13-commander-dies-aged-97</link>
        <guid>https://nattuvartha.news/news/International/all/jim-lovell-apollo-13-commander-dies-aged-97</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1754715593_491216.jpg</url>
          <title>ബഹിരാകാശ സഞ്ചാരി ജിം ലോവൽ അന്തരിച്ചു</title>
          <link>https://nattuvartha.news/news/International/all/jim-lovell-apollo-13-commander-dies-aged-97</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക്: &lt;/strong&gt;ബഹിരാകാശ സഞ്ചാരിയും അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാൻഡറുമായിരുന്ന ജിം ലോവൽ (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിക്കാ​ഗോയിൽ വച്ചാണ് മരണം. നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്.&lt;/p&gt;
&lt;p&gt;നാസയിൽ ഏറ്റവുംകൂടുതൽ ബഹിരാകാശയാത്രചെയ്ത സഞ്ചാരികളിലൊരാളായിരുന്നു ലോവൽ. നാസയുടെ ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളിൽ ഭാഗമായി. യുഎസ് നേവിയിൽ ക്യാപ്റ്റനായിരുന്നതിനു ശേഷമാണ് ജിം ലോവൽ നാസയുടെ ഭാഗമാകുന്നത്.1970 ഏപ്രിൽ 11നു കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നാണ് അപ്പോളോ 13 വിക്ഷേപിച്ചത്. പേടകത്തിന്റെ സർവീസ് മൊഡ്യൂളിലെ ഒരു ഓക്സിജൻ സംഭരണി പൊട്ടിത്തെറിച്ചാണ് ദൗത്യം പരാജയപ്പെട്ടത്. ഏപ്രിൽ 17ന് പേടകം പെസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിക്കുകയായിരുന്നു.&lt;/p&gt;]]></description>
        <pubDate>2025-08-09 04:58:05</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>മഞ്ഞനിറം, മധുരവും, നേരിയ ഉപ്പുരസവും ;മുലപ്പാൽ ഐസ്ക്രീം വിപണിയിൽ</title>
        <link>https://nattuvartha.news/news/International/all/breast-milk-ice-cream-in-usa</link>
        <guid>https://nattuvartha.news/news/International/all/breast-milk-ice-cream-in-usa</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1754634944_961019.jpg</url>
          <title>മഞ്ഞനിറം, മധുരവും, നേരിയ ഉപ്പുരസവും ;മുലപ്പാൽ ഐസ്ക്രീം വിപണിയിൽ</title>
          <link>https://nattuvartha.news/news/International/all/breast-milk-ice-cream-in-usa</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിംഗ്‌ടൺ: &lt;/strong&gt;മുലപ്പാൽ ഐസ്ക്രീം വിപണിയിൽ. അമേരിക്കയിലെ ഒരു പ്രധാന പേരന്റ് പ്രൊഡക്ട് കമ്പനിയും പ്രമുഖ ഐസ്ക്രീം ബ്രാൻഡും സഹകരിച്ചാണ് മുലപ്പാൽ ഐസ്ക്രീം വിപണിയിലെത്തിക്കുന്നത്.&amp;nbsp;&lt;/p&gt;
&lt;p&gt;പേരിൽ മുലപ്പാൽ ഉണ്ടെങ്കിലും ഐസ്ക്രീമിൽ യഥാർത്ഥ മുലപ്പാൽ ഒരുതുള്ളിപോലും ഇല്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പക്ഷേ, മധുരവും അല്പം ഉപ്പും കലർന്ന മുലപ്പാലിന്റെ അതേ രുചിതന്നെയാണ് ഐസ്ക്രീമിനും. പാൽ, ഹെവി ക്രീം, പൗഡർ, പഞ്ചസാര, ഡെക്‌സ്‌ട്രോസ്, മുട്ടയുടെ മഞ്ഞക്കരു, ഉപ്പിട്ട കാരമൽ ഫ്ലേവറിംഗ്, തേൻ സിറപ്പ് തുടങ്ങിയവയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. കളർ ഉൾപ്പെടെ നിയമവിധേയമായത് മാത്രമേ ഐസ്ക്രീമിൽ ചേർത്തിട്ടുള്ളൂ. അതിനാൽത്തന്നെ ഉപഭോക്താക്കൾക്ക് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവില്ല. ഈ ഐസ്‌ക്രീമിന് &apos;മധുരവും, നേരിയ ഉപ്പുരസവും, മൃദുലമായ ഘടനയുമാണുള്ളത്. തേനിന്റെയും കൊളസ്ട്രത്തിന്റെയും നേരിയ അംശങ്ങളോടൊപ്പം, കൊളസ്ട്രത്തിന്റേതായ മഞ്ഞ നിറവുമുണ്ട്. ഓൺലൈൻ വഴിയാണ് ഐസ്ക്രീമിന്റെ പ്രധാന വിൽപ്പന. അധികം വൈകാതെതന്നെ കടകളിലും ഇതുലഭിക്കും. എന്നാൽ ഇതിന്റെ വിലയെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല.&lt;/p&gt;]]></description>
        <pubDate>2025-08-08 06:34:03</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>യുഎസിലെ ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിനിടെ കാണാതായ നാല് ഇന്ത്യൻ വംശജർ മരിച്ചനിലയിൽ</title>
        <link>https://nattuvartha.news/news/International/all/four-indian-origins-went-missing-in-us-found-dead</link>
        <guid>https://nattuvartha.news/news/International/all/four-indian-origins-went-missing-in-us-found-dead</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1754279138_180780.jpg</url>
          <title>യുഎസിലെ ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിനിടെ കാണാതായ നാല് ഇന്ത്യൻ വംശജർ മരിച്ചനിലയിൽ</title>
          <link>https://nattuvartha.news/news/International/all/four-indian-origins-went-missing-in-us-found-dead</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിംഗ്‌ടൺ&lt;/strong&gt;: വെസ്റ്റ് വിർജീനിയയിലെ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ ന്യൂയോർക്കിൽ നിന്നുള്ള നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തിയതായി മാർഷൽ കൗണ്ടി ഷെരീഫ് മൈക്ക് ദോഗർട്ടി. വാഹനാപകടത്തിലാണ് നാലുപേരും മരിച്ചതെന്നാണ് വിവരം. ആശ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീത ദിവാൻ (84) എന്നിവരാണ് മരിച്ചത്. ജൂലായ് 29ന് പെൻസിൽവാനിയയിലെ ഒരു ബർഗർ കിംഗ് കേന്ദ്രത്തിലായിരുന്നു ഇവരെ അവസാനമായി കണ്ടത്.&lt;/p&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;വെസ്റ്റ് വിർജീനിയയിലെ മാർഷൽ കൗണ്ടിയിലുള്ള ബഫല്ലോയിൽ നിന്ന് പ്രഭുപാദരുടെ പാലസ് ഓഫ് ഗോൾഡിലേയ്ക്ക് പോവുകയായിരുന്നു നാലുപേരും. ന്യൂയോർക്ക് ലൈസൻസുള്ള ടൊയോട്ട കാറിലായിരുന്നു യാത്ര. ബർഗർ കിംഗിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ കാണാതായവരിൽ രണ്ടുപേർ റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നത് പതിഞ്ഞിരുന്നു. ഇവരുടെ അവസാന ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനും ഇതേ സ്ഥലത്തുനിന്നാണെന്നും കണ്ടെത്തിയിരുന്നു. കാണാതായ നാല് പേരെ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി മാർഷൽ കൗണ്ടി ഷെരീഫ് മൈക്ക് ഡൗഹെർട്ടി സ്ഥിരീകരിച്ചു.&lt;/p&gt;]]></description>
        <pubDate>2025-08-04 03:42:06</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>കാനഡയിൽ ചെറുവിമാനം തകർന്നുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം</title>
        <link>https://nattuvartha.news/news/International/all/malayali-youth-dies-canada-plane-crash</link>
        <guid>https://nattuvartha.news/news/International/all/malayali-youth-dies-canada-plane-crash</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753849034_344243.jpg</url>
          <title>കാനഡയിൽ ചെറുവിമാനം തകർന്നുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം</title>
          <link>https://nattuvartha.news/news/International/all/malayali-youth-dies-canada-plane-crash</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ഒട്ടാവ: &lt;/strong&gt;കാനഡയിൽ ചെറുവിമാനം അപകടത്തിൽപ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.&amp;nbsp;&lt;/p&gt;
&lt;p&gt;ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോൺസുലേറ്റ് ജനറൽ എക്സിൽ കുറിച്ചു. കേരള മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടാണ് കോൺസുലേറ്റിന്റെ എക്സ് പോസ്റ്റ്.രണ്ടുപേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകീട്ട് ന്യൂഫൗണ്ട്ലാന്റിലെ ഡീർ ലേകിന് സമീപമാണ് ചെറുവിമാനം തകർന്നുവീണത്. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരും മരിച്ചതായാണ് റിപ്പോർട്ട്.&lt;/p&gt;]]></description>
        <pubDate>2025-07-30 04:15:26</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>റഷ്യയിൽ വൻ ഭൂചലനം, അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്</title>
        <link>https://nattuvartha.news/news/International/all/russia-earthquake-tsunami-warning</link>
        <guid>https://nattuvartha.news/news/International/all/russia-earthquake-tsunami-warning</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753842547_583689.jpg</url>
          <title>റഷ്യയിൽ വൻ ഭൂചലനം, അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്</title>
          <link>https://nattuvartha.news/news/International/all/russia-earthquake-tsunami-warning</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മോസ്കോ: &lt;/strong&gt;റഷ്യയിൽ വൻ ഭൂചലനം.ഭൂകമ്പമാപിനിയിൽ 8.7 തീവ്രത രേഖപ്പെടുത്തി. റഷ്യയുടെ കിഴക്കേയറ്റത്തെ കമചട്ക മേഖലയോട് ചേർന്നാണ് ഭൂചലനം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.&lt;/p&gt;
&lt;p&gt;ഭൂചലനത്തെത്തുടർന്ന് കംചട്ക മേഖലയിലെ ചില ഭാഗങ്ങളിൽ മൂന്ന് മുതൽ നാല് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി റഷ്യൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. അതേസമയം കാര്യമായ നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് വിവരം.&lt;/p&gt;]]></description>
        <pubDate>2025-07-30 02:02:49</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി</title>
        <link>https://nattuvartha.news/news/International/all/earthquake-andaman-and-nicobar</link>
        <guid>https://nattuvartha.news/news/International/all/earthquake-andaman-and-nicobar</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753758958_772540.jpg</url>
          <title>അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി</title>
          <link>https://nattuvartha.news/news/International/all/earthquake-andaman-and-nicobar</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;ന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. 6.82 N അക്ഷാംശത്തിലും 93.37 E രേഖാംശത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനം. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.&lt;/p&gt;
&lt;p&gt;ജൂലൈ 22-ന് രാവിലെ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ ഭൂകമ്പം. ഫരീദാബാദ് പ്രഭവകേന്ദ്രമായി 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. വസ്തുവകകള്‍ക്ക് നാശനഷ്ടമോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.&lt;/p&gt;]]></description>
        <pubDate>2025-07-29 03:12:33</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ശ്രദ്ധിക്കൂ;ഓഗസ്റ്റ് ഒന്ന് മുതല്‍ യുപിഐ നിയമങ്ങള്‍ അടിമുടി മാറുന്നു</title>
        <link>https://nattuvartha.news/news/International/all/upi-payment-rules-changes-august</link>
        <guid>https://nattuvartha.news/news/International/all/upi-payment-rules-changes-august</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753370195_32914.jpg</url>
          <title>ശ്രദ്ധിക്കൂ;ഓഗസ്റ്റ് ഒന്ന് മുതല്‍ യുപിഐ നിയമങ്ങള്‍ അടിമുടി മാറുന്നു</title>
          <link>https://nattuvartha.news/news/International/all/upi-payment-rules-changes-august</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ദൈ&lt;/strong&gt;നം ദിന പണമിടപാടുകള്‍ക്കായി യുപിഐ ആപ്പുകളെ ആശ്രയിക്കുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ടുതന്നെ ഈ വരുന്ന ഓഗസ്റ്റ് ഒന്ന് മുതല്‍ യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യുപിഐ) നിയമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.&lt;/p&gt;
&lt;p&gt;ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകളില്‍ ഏതെങ്കിലും സജീവമായി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങള്‍ അക്കൗണ്ട് ബാലന്‍സ് തിരയുന്നതിലും, പണമയക്കുന്നതിലും ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പുതിയ നിയമങ്ങളിലൂടെ മാറ്റം വരും.&lt;/p&gt;
&lt;p&gt;ഇടപാടുകള്‍ നടക്കുമ്പോള്‍ വരുന്ന കാലതാമസം, യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് സമീപകാലത്തായി പരാതികള്‍ ഉയരുന്നുണ്ട്.ഉപഭോക്താക്കളില്‍ നിന്ന് ബാലന്‍സ് നോക്കുക, പേമെന്റ് സ്റ്റാറ്റസ് ആവര്‍ത്തിച്ച് റിഫ്രഷ് ചെയ്യുക പോലുള്ള റിക്വസ്റ്റുകള്‍ ആവര്‍ത്തിച്ച് വരുന്നതാണ് ഇതിനുള്ള പ്രധാന കാരണമെന്നാണ് എന്‍പിസിഐയുടെ വിലയിരുത്തല്‍.&amp;nbsp;&lt;/p&gt;
&lt;p&gt;&lt;strong&gt;ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ നിയമങ്ങള്‍&lt;/strong&gt;&lt;/p&gt;
&lt;ul&gt;
&lt;li&gt;ദിവസേന 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ&lt;/li&gt;
&lt;li&gt;ദിവസേന 25 തവണ മാത്രമേ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ നോക്കാനാവൂ&lt;/li&gt;
&lt;li&gt;വിവിധ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുള്ള ഓട്ടോ പേ ഇടപാടുകള്‍ ഒരു ദിവസമുടനീളം തോന്നും പോലെ നടക്കുന്നതിന് പകരം, ഇനി നിശ്ചിത സമയങ്ങളില്‍ മാത്രമേ ഓട്ടോ പേ ഇടപാടുകള്‍ നടക്കൂ&lt;/li&gt;
&lt;li&gt;പണമിടപാട് നടത്തിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ദിവസേന മൂന്ന് തവണ മാത്രമേ സാധിക്കൂ. ഒരുതവണ പരിശോധിച്ചാല്‍ പിന്നീട് 90 സെക്കന്റിന് ശേഷമേ അടുത്തതിന് സാധിക്കൂ.&lt;/li&gt;
&lt;/ul&gt;
&lt;p&gt;&lt;/p&gt;
&lt;p&gt;&lt;/p&gt;]]></description>
        <pubDate>2025-07-24 15:11:42</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>തകർന്ന് വീണ റഷ്യൻവിമാനത്തിലെ യാത്രികരെല്ലാം മരിച്ചതായി റിപ്പോർട്ടുകൾ</title>
        <link>https://nattuvartha.news/news/International/all/russia-plane-crash-an24-amur-region</link>
        <guid>https://nattuvartha.news/news/International/all/russia-plane-crash-an24-amur-region</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753353877_529323.jpg</url>
          <title>തകർന്ന് വീണ റഷ്യൻവിമാനത്തിലെ യാത്രികരെല്ലാം മരിച്ചതായി റിപ്പോർട്ടുകൾ</title>
          <link>https://nattuvartha.news/news/International/all/russia-plane-crash-an24-amur-region</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മോസ്കോ&lt;/strong&gt;: റഷ്യയിൽ തകർന്ന് വീണ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ എല്ലാവരും മരിച്ചതായി റിപ്പോർട്ടുകൾ. 50 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. കത്തിയമർന്ന വിമാനത്തിൽ ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. സംഭവസ്ഥലത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;
&lt;p&gt;പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ബ്ലാഗോവെഷ്‌ചെൻസ്ക് നഗരത്തിൽ നിന്ന് ടിൻഡ പട്ടണത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഡാറിൽനിന്ന് അപ്രത്യക്ഷമായതിന് പിന്നാലെ വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. രക്ഷാപ്രവർത്തന ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ടിൻഡയിൽനിന്ന് 16 കിലോമീറ്റർ ദൂരത്തുള്ള വനപ്രദേശത്തെ മലഞ്ചെരുവിൽ വിമാനം തകർന്നുവീണ് കത്തുന്നതായി കണ്ടെത്തി. ഹെലികോപ്റ്ററിൽനിന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാടിനുള്ളിൽ കത്തിയമരുന്ന വിമാനാവശിഷ്ടങ്ങൾ ദൃശ്യങ്ങളിൽ കാണാം.&lt;/p&gt;]]></description>
        <pubDate>2025-07-24 10:43:20</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>49 പേരുമായി പറക്കുന്നതിനിടെ റഷ്യന്‍ വിമാനം കാണാതായി</title>
        <link>https://nattuvartha.news/news/International/all/russian-plane-missing-amur-region</link>
        <guid>https://nattuvartha.news/news/International/all/russian-plane-missing-amur-region</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1753341188_990231.jpg</url>
          <title>49 പേരുമായി പറക്കുന്നതിനിടെ റഷ്യന്‍ വിമാനം കാണാതായി</title>
          <link>https://nattuvartha.news/news/International/all/russian-plane-missing-amur-region</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;മോസ്‌കോ:&lt;/strong&gt; 49 പേരുമായി പറക്കുന്നതിനിടെ റഷ്യന്‍ വിമാനം കാണാതായി. ചൈനീസ് അതിര്‍ത്തിക്ക് സമീപം റഷ്യയിലെ അമുര്‍ മേഖലയ്ക്ക് മുകളില്‍ വെച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതെന്ന് അധികൃതര്‍ അറിയിച്ചു. അംഗാറ എയര്‍ലൈന്‍സിന്റെ എഎന്‍-24 വിമാനമാണ് കാണാതായത്.&lt;/p&gt;
&lt;p&gt;അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുള്ളതായാണ് പ്രാഥമിക വിവരം.&lt;/p&gt;]]></description>
        <pubDate>2025-07-24 07:07:58</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>അലാസ്‌കാ തീരത്ത് വന്‍ ഭൂചലനം ;സുനാമി മുന്നറിയിപ്പ്</title>
        <link>https://nattuvartha.news/news/International/all/alaska-earthquake-tsunami-warning-2025</link>
        <guid>https://nattuvartha.news/news/International/all/alaska-earthquake-tsunami-warning-2025</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1752721004_776314.jpg</url>
          <title>അലാസ്‌കാ തീരത്ത് വന്‍ ഭൂചലനം ;സുനാമി മുന്നറിയിപ്പ്</title>
          <link>https://nattuvartha.news/news/International/all/alaska-earthquake-tsunami-warning-2025</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;വാഷിങ്ടണ്‍: &lt;/strong&gt;യു.എസ് സംസ്ഥാനമായ അലാസ്‌കാ തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. പ്രാദേശിക സമയം 12.37-ഓടെയാണ് സംഭവം. ഭൂചലനത്തിനു പിന്നാലെ തെക്കന്‍ അലാസ്‌കയിലും അലാസ്‌ക ഉപദ്വീപിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. സാന്‍ഡ് പോയിന്റ് എന്ന ദ്വീപ് നഗരത്തില്‍നിന്ന് ഏകദേശം 87 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും യുഎസ്ജിഎസ് അറിയിച്ചു.&lt;/p&gt;
&lt;p&gt;തെക്കന്‍ അലാസ്‌കയിലും അലാസ്‌ക ഉപദ്വീപിലും, അലാസ്‌കയിലെ കെന്നഡി എന്‍ട്രന്‍സ് മുതല്‍ യൂണിമാക് പാസ് വരെയുള്ള പസഫിക് തീരങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്. പ്രാഥമിക വിവരങ്ങളനുസരിച്ച്, വളരെ അകലെയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം (എന്‍ടിഡബ്ല്യുസി) അറിയിച്ചു. ഭൂകമ്പ സാധ്യതയേറിയ പസഫിക് &apos;റിങ് ഓഫ് ഫയറി&apos;ന്റെ ഭാഗമാണ് അലാസ്‌ക.&lt;/p&gt;]]></description>
        <pubDate>2025-07-17 02:55:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ശക്തമായ കാറ്റും മഴയും; ന്യൂജഴ്‌സിയിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു</title>
        <link>https://nattuvartha.news/news/International/all/heavy-rain-new-jersey-flood-rescue</link>
        <guid>https://nattuvartha.news/news/International/all/heavy-rain-new-jersey-flood-rescue</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1752635463_112639.jpg</url>
          <title>ശക്തമായ കാറ്റും മഴയും; ന്യൂജഴ്‌സിയിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു</title>
          <link>https://nattuvartha.news/news/International/all/heavy-rain-new-jersey-flood-rescue</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക് &lt;/strong&gt;: ന്യൂജഴ്‌സിയിൽ ശക്തമായ കാറ്റും മഴയും മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടു പേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപെട്ട് നദിയിലേക്ക് പതിക്കുകയായിരുന്നു. റോഡുകളിൽ അതിവേഗം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാഹനങ്ങളിൽ കുടുങ്ങിയ 21 ആളുകളെ രക്ഷപ്പെടുത്തി.&amp;nbsp;&lt;/p&gt;
&lt;p&gt;തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന മഴ മൂലം പലയിടത്തും വാഹനങ്ങൾ മുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ന്യൂയോർക്ക് നഗരത്തിലെ തെരുവുകളും സബ്‌വേ സ്റ്റേഷനുകളും വെള്ളത്തിനടിയിലായി. മണിക്കൂറില്‍ 5 സെ.മി. മഴയാണ് പ്രദേശങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.&lt;/p&gt;
&lt;p&gt;യുഎസിലുടനീളം 200 പ്രദേശങ്ങളിൽ വെള്ളപൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടു. ന്യൂയോർക്ക്, ന്യൂജഴ്‌സി, പെൻസിൽവാനിയ എന്നിവിടങ്ങളിലാണ് വെള്ളപൊക്കം രൂക്ഷമായത്. ടെക്സസിലെ മിന്നൽ പ്രളയമുണ്ടായതിനു ഏതാനും ദിവസങ്ങൾക്കു ശേഷമാണ് പലയിടങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായിരിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-07-16 03:09:37</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
      <item>
        <title>ചരിത്ര ദൗത്യം ;ശുംഭാശു ശുക്ല തിരിച്ചെത്തി,ആക്‌സിയം 4 ദൗത്യം പൂര്‍ത്തിയായി</title>
        <link>https://nattuvartha.news/news/International/all/shubhanshu-shuklas-homecoming</link>
        <guid>https://nattuvartha.news/news/International/all/shubhanshu-shuklas-homecoming</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/uploads/news/news1752576382_969609.jpg</url>
          <title>ചരിത്ര ദൗത്യം ;ശുംഭാശു ശുക്ല തിരിച്ചെത്തി,ആക്‌സിയം 4 ദൗത്യം പൂര്‍ത്തിയായി</title>
          <link>https://nattuvartha.news/news/International/all/shubhanshu-shuklas-homecoming</link>
        </image>
        <description><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക്&lt;/strong&gt;: ശുഭാംശുവും സംഘവും ഭൂമിയിൽ. ഇന്ത്യൻ സമയം വൈകിട്ട് മൂന്നോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വന്നിറങ്ങി. ഉടൻ കപ്പൽവഴി വീണ്ടെടുക്കുന്ന പേടകത്തിൽ നിന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോൺ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ ഒരാഴ്ചത്തെ പരിചരണത്തിനും പരിശീലനത്തിനും ശേഷമാവും പുറം ലോകത്തേക്ക് ഇറങ്ങുന്നതും ഇന്ത്യയിലേക്ക് മടങ്ങിവരുന്നതും.&lt;/p&gt;
&lt;p&gt;നാസയിലെ ബഹിരാകാശ നിലയത്തിന്റെ കൺട്രോൾ സെന്ററിൽ ഐ എസ് ആർ ഒയ്ക്കു മാത്രമായി പ്രത്യേക സെൽ അനുവദിച്ചിരുന്നു. ഇന്ത്യയിൽ നിന്നു എയ്റോ സ്‌പേസ് മെഡിസിനിൽ വൈദഗ്ദ്ധ്യം നേടിയ രണ്ടു ഡോക്ടർമാരും നാലു ശാസ്ത്രജ്ഞരും ഭൂമിയിൽ ഈ ദൗത്യത്തിന്റെ ഭാഗമായി. ബഹിരാകാശത്ത് ശുഭാംശുവും ഭൂമിയിൽ ഇവരും ആർജിച്ച അറിവും അനുഭവജ്ഞാനവുമാണ് ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് കരുത്താവുന്നത്.ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ജൂൺ 26നാണ് ആക്സിയം 4 ദൗത്യ സംഘത്തിനൊപ്പം ശുഭാംശു ബഹിരാകാശനിലയത്തിലെത്തിയത്.&amp;nbsp;&lt;/p&gt;]]></description>
        <pubDate>2025-07-15 10:45:08</pubDate>
        <dc:creator>SREELAKSHMI</dc:creator>
      </item>
    
          </channel>
      </rss>