<?xml version="1.0" encoding="UTF-8"?>
      <rss version="2.0"
          xmlns:dc="http://purl.org/dc/elements/1.1/"
          xmlns:sy="http://purl.org/rss/1.0/modules/syndication/"
          xmlns:admin="http://webns.net/mvcb/"
          xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
          xmlns:content="http://purl.org/rss/1.0/modules/content/">
          <channel>
            <title>Regional News | Latest Malayalam News | Breaking News  - Category: Gulf</title>
            <link>https://nattuvartha.news/rss/category/gulf</link>
            <description>Regional News | Latest Malayalam News | Breaking News  - Category: Gulf</description>
            <dc:language>mal</dc:language>
            <dc:creator></dc:creator>
            <dc:creator>Copyright © 2022 Beca Media &amp; Advertising - All Rights Reserved Near Govt: Hospital, Nut Street, Vadakara</dc:creator>
            
      <item>
        <title>വടകര സ്വദേശി സലാലയിൽ നിര്യാതനായി </title>
        <link>https://nattuvartha.news/news/Gulf/all/death-vadakara-salala</link>
        <guid>https://nattuvartha.news/news/Gulf/all/death-vadakara-salala</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6555b91b4d043.jpg</url>
          <title>വടകര സ്വദേശി സലാലയിൽ നിര്യാതനായി </title>
          <link>https://nattuvartha.news/news/Gulf/all/death-vadakara-salala</link>
        </image>
        <description><![CDATA[&lt;p&gt;സലാല: വടകര കൈനാട്ടി മുട്ടുങ്ങൽ സ്വദേശി കക്കുഴി പറമ്പത്ത് വീട്ടിൽ രജീഷ് (39) സലാലയിൽ നിര്യാതനായി. വയറു സംബന്ധമായ അസുഖത്തെ തുടർന്ന്​ സുൽത്താൻ ഖബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 15 വർഷമായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഭാര്യ: ആശ. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.&lt;/p&gt;
]]></description>
        <pubDate>2023-11-16 07:39:40</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>തലശ്ശേരി കാർണിവൽ 2023 സീസൺ 2 സമാപിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/abhudhabi-kmcc-thalassery-carnival-season-two</link>
        <guid>https://nattuvartha.news/news/Gulf/all/abhudhabi-kmcc-thalassery-carnival-season-two</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_654b2d322455d.jpg</url>
          <title>തലശ്ശേരി കാർണിവൽ 2023 സീസൺ 2 സമാപിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/abhudhabi-kmcc-thalassery-carnival-season-two</link>
        </image>
        <description><![CDATA[&lt;p&gt;യു എ ഇ: അബുദാബി കെ എം സി സി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബുദാബി ഹുദയ്ര്യാത്ത് ഗ്രൗണ്ടിൽ വെച്ച് നടന്ന തലശ്ശേരി കാർണിവലിന് പരിസമാപ്തി. പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി അഷ്&amp;zwnj;റഫ്&amp;zwnj; പി.കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നൗഷാദ് ഹാഷിം ബക്കറിന്റെ അധ്യക്ഷതയിൽ &amp;nbsp;അബുദാബി സംസ്ഥാന കെ എം സി സി പ്രസിഡണ്ട്&amp;zwnj; ശുകൂർ അലി കല്ലിങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുഹൈൽ ചങ്കരോത്ത് പരിപാടികൾ വിശദീകരിച്ചു. ചടങ്ങിൽ സഫാരി ഗ്രൂപ്പ്&amp;zwnj; എം ഡി സൈനുൽ ആബിദ് മുഖ്യാതിഥിയായിരുന്നു.&lt;/p&gt;

&lt;p&gt;സീതി സാഹിബ് എക്&amp;zwnj;സലൻസി അവാർഡ് വിതരണം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ എ ലത്തീഫ് നിർവഹിച്ചു. 50 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ പൗര പ്രമുഖനായ എഞ്ചിനീയർ അബ്ദു റഹിമാനെ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫൈസൽ ബി. എൻ ആദരിച്ചു. തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്&amp;zwnj; എ കെ അബൂട്ടി ഹാജി, ബഷീർ വെള്ളിക്കൊത്ത് എന്നിവർ ആശംസ &amp;nbsp;പ്രസംഗം നടത്തി. പ്രോഗ്രാം രക്ഷാധികാരി റഫീഖ് മത്തിപറമ്പ്, സമീർ ചൊക്ലി, ഷഫീഖ് ടി വി, സിയാദ്, ഇർഫാൻ, മുദസ്സിർ, ഷാനവാസ് സി എച്ച്&amp;zwnj; എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്രിക്കെറ്റ് ടൂർണമെന്റും സ്ത്രീകളുടെയും കുട്ടികളുടെയും വ്യത്യസ്ത മത്സര പരിപാടികളും കൊണ്ട് കാർണിവൽ സീസൺ 2 &amp;nbsp;ശ്രദ്ധേയമായി. &amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-11-07 23:39:50</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ ബു​ധ​നാ​ഴ്ച​ക​ളി​ലെ സ​ർ​വീ​സ് വെട്ടിക്കുറച്ചു </title>
        <link>https://nattuvartha.news/news/Gulf/all/air-india-to-cut-kuwait-kozhikode-service-on-wednesdays-flight-time-change</link>
        <guid>https://nattuvartha.news/news/Gulf/all/air-india-to-cut-kuwait-kozhikode-service-on-wednesdays-flight-time-change</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_653cbe720ca49.jpg</url>
          <title>കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ ബു​ധ​നാ​ഴ്ച​ക​ളി​ലെ സ​ർ​വീ​സ് വെട്ടിക്കുറച്ചു </title>
          <link>https://nattuvartha.news/news/Gulf/all/air-india-to-cut-kuwait-kozhikode-service-on-wednesdays-flight-time-change</link>
        </image>
        <description><![CDATA[&lt;p&gt;കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും തി​രി​ച്ചു​മു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ബു​ധ​നാ​ഴ്ച​ക​ളി​ലെ സ​ർവീസ് വെ​ട്ടി​ക്കു​റ​ച്ചു. ന​വം​ബ​ർ മാ​സ​ത്തി​ൽ മാ​ത്ര​മാ​ണ് സ​ർ​വീ​സ് നി​ർ​ത്തി​വെ​ച്ച​ത്. ന​വം​ബ​റി​ൽ ബു​ധ​നാ​ഴ്ച​യി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്ത​വ​ർ സ​മീ​പ​ത്തെ ദി​വ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി മാ​റ്റാ​വു​ന്ന​താ​ണ്.&lt;br /&gt;
ഇ​തോ​ടെ കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർവീ​സ് ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​മാ​യി ചു​രു​ങ്ങും. ചൊ​വ്വ, ശ​നി ഒ​ഴി​കെ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സ​മാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള സ​ർ​വീ​സ്. ന​വം​ബ​ർ മു​ത​ൽ ശ​നി​യാ​ഴ്ച​യി​ലെ അ​വ​ധി വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റും. ഇ​തി​നൊ​പ്പം ബു​ധ​നാ​ഴ്ച കൂ​ടി ചേ​രു​ന്ന​തോ​ടെ ചൊ​വ്വ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീസ് ഉ​ണ്ടാ​കി​ല്ല. യാ​ത്ര​ക്കാ​രു​ടെ കു​റ​വാ​ണ് ബു​ധ​നാ​ഴ്ച​ക​ളി​ലെ സ​ർവീ​സ് വെ​ട്ടി​ക്കു​റ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. ഓ​ഫ് സീ​സ​ണി​ൽ അ​ധി​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വ​ൻ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ 10 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് ഒ​രു ദീ​നാ​ർ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ക.15 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് 10 ദീ​നാ​ർ മാ​ത്രം മ​തി. ഡി​സം​ബ​ർ 11 വ​രെ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കും ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. കു​വൈ​ത്തി​ൽ​ നി​ന്നു​ള്ള യാ​ത്ര​ക്ക് മാ​ത്ര​മാ​ണ് ഈ ​കു​റ​വ്.&lt;br /&gt;
അ​തി​നി​ടെ, ​വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ടു​നി​ന്നും കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി. കോ​ഴി​ക്കോ​ടു​നി​ന്ന് കാ​ല​ത്ത് 8.45 പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വൈ​കി​യ​താ​ണ് കു​വൈ​ത്തി​ൽ​നി​ന്നു തി​രി​ച്ചു​ള്ള സ​ർവീ​സി​നെ​യും ബാ​ധി​ച്ച​ത്.&lt;/p&gt;
]]></description>
        <pubDate>2023-10-28 00:55:45</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു</title>
        <link>https://nattuvartha.news/news/Gulf/all/saudi-car-accident-malappuram-native-dies</link>
        <guid>https://nattuvartha.news/news/Gulf/all/saudi-car-accident-malappuram-native-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_653ba5b273ff7.jpg</url>
          <title>സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു</title>
          <link>https://nattuvartha.news/news/Gulf/all/saudi-car-accident-malappuram-native-dies</link>
        </image>
        <description><![CDATA[&lt;p&gt;അല്&amp;zwj;ബാഹ: സൗദിയിലെ അല്&amp;zwj;ബാഹയിലുണ്ടായ വാഹനാപകടത്തില്&amp;zwj; മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങല്&amp;zwj; ജാഫര്&amp;zwj; (48) ആണ് മരിച്ചത്. ഷാമഖ് ആശുപത്രിയില്&amp;zwj; അറ്റന്&amp;zwj;ഡറായി ജോലി ചെയ്തുവരികയായിരുന്നു. 25 വര്&amp;zwj;ഷത്തോളമായി പ്രവാസിയായ ജാഫര്&amp;zwj; തനിമ സാംസ്&amp;zwnj;കാരിക വേദി പ്രവര്&amp;zwj;ത്തകനാണ്.&lt;/p&gt;

&lt;p&gt;വ്യാഴാഴ്ച വൈകീട്ട് അല്&amp;zwj;ബാഹ, ഹഖീഖ് റോഡില്&amp;zwj; വെച്ച് ജാഫര്&amp;zwj; ഓടിച്ചിരുന്ന കാര്&amp;zwj; മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്&amp;zwj; ഗുരുതരമായി പരിക്കേറ്റ പാകിസ്താന്&amp;zwj; സ്വദേശിയും സൗദി പൗരനും ഹഖീഖ് ജനറല്&amp;zwj; ആശുപത്രിയില്&amp;zwj; ചികിത്സയിലാണ്.&lt;br /&gt;
&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-10-27 04:57:42</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഖത്തർ മ്യൂസിയത്തിന് ലോക ടൂറിസം അംഗീകാരം</title>
        <link>https://nattuvartha.news/news/Gulf/all/world-tourism-recognition-for-qatar-museum-award</link>
        <guid>https://nattuvartha.news/news/Gulf/all/world-tourism-recognition-for-qatar-museum-award</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6538c1b285e68.jpg</url>
          <title>ഖത്തർ മ്യൂസിയത്തിന് ലോക ടൂറിസം അംഗീകാരം</title>
          <link>https://nattuvartha.news/news/Gulf/all/world-tourism-recognition-for-qatar-museum-award</link>
        </image>
        <description><![CDATA[&lt;p&gt;ദോ​ഹ: ഖ​ത്ത​റി​ന്റെ സാം​സ്&amp;zwnj;​കാ​രി​ക വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക് പി​ൻ​ബ​ല​മേ​കി ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ (യു.​എ​ൻ.​ഡ​ബ്ല്യു.​ടി.​ഒ) അം​ഗ​ത്വം. ഉ​സ്&amp;zwnj;​ബ​കി​സ്താ​നി​ൽ ന​ട​ന്ന യു.​എ​ൻ.​ഡ​ബ്ല്യു.​ടി.​ഒ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 25ാമ​ത് സെ​ഷ​നി​ലാ​ണ് ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. സു​സ്ഥി​ര​വും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യു​മു​ള്ള വി​നോ​ദ സ​ഞ്ചാ​ര​ത്തി​നു​ള്ള സം​ഭാ​വ​ന​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് ലോ​ക വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ട​ന​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് അം​ഗ​ത്വ​മെ​ന്നും ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​ത്തി​ൽ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഖ​ത്ത​ർ മ്യൂ​സി​യം ആ​ക്ടി​ങ് സി.​ഇ.​ഒ മു​ഹ​മ്മ​ദ് സ​അ​ദ് അ​ൽ റു​മൈ​ഹി പ​റ​ഞ്ഞു.&lt;/p&gt;

&lt;p&gt;മ്യൂ​സി​യം വി​ക​സ​നം, സാം​സ്&amp;zwnj;​കാ​രി​ക പൈ​തൃ​കം കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്ക​ൽ എ​ന്നി​വ​യി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ സാം​സ്&amp;zwnj;​കാ​രി​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണി​തെ​ന്നും സം​ഘ​ട​ന​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും അ​ൽ റു​മൈ​ഹി വ്യ​ക്ത​മാ​ക്കി.&lt;br /&gt;
ഖ​ത്ത​റി​ന്റെ സാം​സ്&amp;zwnj;​കാ​രി​ക വി​നോ​ദ​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന മു​ന്നേ​റ്റ​മാ​ണ് ഈ ​പ​ങ്കാ​ളി​ത്ത​മെ​ന്നും രാ​ജ്യ​ത്തി​ന​ക​ത്ത് വി​നോ​ദ​സ​ഞ്ചാ​രം ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​ലും ലോ​ക​ത്തി​ന് മു​ന്നി​ൽ ഖ​ത്ത​രി സം​സ്&amp;zwnj;​കാ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​നി​ക്കു​ന്ന​താ​യും ഖ​ത്ത​ർ മ്യൂ​സി​യം അ​റി​യി​ച്ചു. മ്യൂ​സി​യ​ങ്ങ​ളു​ടെ​യും സാം​സ്&amp;zwnj;​കാ​രി​ക അ​ട​യാ​ള​ങ്ങ​ളു​ടെ​യും സ​മ്പ​ന്ന​മാ​യ ശേ​ഖ​രം വി​ക​സി​പ്പി​ക്കു​ന്ന​തി​ലും, ലോ​കോ​ത്ത​ര ക​ൺ​വെ​ൻ​ഷ​നു​ക​ൾ​ക്കും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലും ഊ​ന്ന​ൽ ന​ൽ​കു​ന്ന​തി​നാ​ൽ സം​ഘ​ട​ന​യു​മാ​യു​ള്ള ബ​ന്ധം ഖ​ത്ത​റി​ന്റെ വി​ഷ​ൻ 2030 ത​ന്ത്ര​ങ്ങ​ളു​മാ​യി ഒ​ത്തു ചേ​രു​ന്ന​താ​യും ഖ​ത്ത​ർ മ്യൂ​സി​യം വ്യ​ക്ത​മാ​ക്കി.&lt;/p&gt;

&lt;p&gt;സു​സ്ഥി​ര വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന യു.​എ​ൻ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ അ​ഫി​ലി​യേ​ഷ​ൻ നേ​ടു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഖ​ത്ത​ർ മ്യൂ​സി​യം ഇ​ന്റ​ർ നാ​ഷ​ന​ൽ കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് ഗ​വ​ൺ​മെ​ന്റ് അ​ഫ​യേ​ഴ്&amp;zwnj;​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫാ​തി​മ ഹ​സ​ൻ അ​ൽ സു​ലൈ​തി പ​റ​ഞ്ഞു.ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ലോ​ക വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ട​ന​യി​ലെ അം​ഗീ​കാ​രം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ ടൂ​റി​സം ന​ൽ​കി​യ പി​ന്തു​ണ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഖ​ത്ത​ർ മ്യൂ​സി​യം വ്യ​ക്ത​മാ​ക്കി.&lt;/p&gt;
]]></description>
        <pubDate>2023-10-25 00:21:35</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഹോബി റോബോട്ടിക്സിനെക്കുറിച്ചുള്ള ആധികാരിക പുസ്തകവുമായി കുറ്റ്യാടി സ്വദേശിയടക്കമുള്ള പ്ലസ്ടു വിദ്യാർത്ഥികൾ</title>
        <link>https://nattuvartha.news/news/Gulf/all/book-released-about-hobby-robotics</link>
        <guid>https://nattuvartha.news/news/Gulf/all/book-released-about-hobby-robotics</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_653607bb7bee1.jpg</url>
          <title>ഹോബി റോബോട്ടിക്സിനെക്കുറിച്ചുള്ള ആധികാരിക പുസ്തകവുമായി കുറ്റ്യാടി സ്വദേശിയടക്കമുള്ള പ്ലസ്ടു വിദ്യാർത്ഥികൾ</title>
          <link>https://nattuvartha.news/news/Gulf/all/book-released-about-hobby-robotics</link>
        </image>
        <description><![CDATA[&lt;p&gt;ദോഹ: ഖത്തറിലെ ബിർള പബ്ലിക് സ്&amp;zwnj;കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥികളായ ജയ് ആദിത്യ, നിഹാൽ ആഷിക്, ഹാനിഷ് അബ്ദുള്ള എന്നിവർ ചേര്&amp;zwj;ന്ന് എഴുതിയ &amp;#39;BECOMING A MAKER, AN INTRODUCTION TO HOBBY ROBOTICS&amp;#39; എന്ന പുസ്തകം ആദ്യപ്രതി ഏറ്റുവാങ്ങി ഖത്തറിലെ ഇന്ത്യൻ അംബാസഡര്&amp;zwj; ഹിസ് എക്സലൻസി വിപുൽ പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.&amp;nbsp;&lt;br /&gt;
റോബോട്ടിക്&amp;zwnj;സ് സയന്&amp;zwj;സിൽ അതീവ തൽപരരായ മൂന്ന് പേരും, കേവലം 17 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് അവരുടെ ആദ്യ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. &amp;#39;BECOMING A MAKER, AN INTRODUCTION TO HOBBY ROBOTICS&amp;#39; എന്ന തലക്കെട്ടിലുള്ള ഈ പുസ്തകം റോബോട്ടിക്&amp;zwnj;സിന്റെ മാസ്മരിക ലോകത്തേക്ക് കാലെടുത്തു വെയ്ക്കുന്ന പുതു തലമുറയ്ക്ക് ആകർഷകമായ വഴികാട്ടിയായി മാറും.&lt;/p&gt;

&lt;p&gt;കൈനമാറ്റിക്&amp;zwnj;സ്, സെൻസറുകൾ, ആക്ച്വേറ്ററുകൾ, പ്രോഗ്രാമിംഗ് ഭാഷകൾ എന്നിവ പോലുള്ള റോബോട്ടിക്സിന്റെ പ്രധാന തലങ്ങളിലേക്കെല്ലാം കടന്നുചെല്ലുന്ന പുസ്തകം, അതുകൊണ്ടു തന്നെ റോബോട്ടിക് ചലനങ്ങളെയും ഇടപെടലുകളെയും നിയന്ത്രിക്കുന്ന പ്രധാന തത്വങ്ങൾ മനസ്സിലാക്കുന്നതിനുള്ള ശക്തമായ അടിത്തറ വായനക്കാർക്ക് നൽകുന്നു. അതുവഴി ഓരോരുത്തർക്കും അവരവരുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകി ഹോബി റോബോട്ടുകളെ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും പ്രോഗ്രാം ചെയ്യാനും കഴിയും. ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങളും മാതൃകാ ചിത്രങ്ങളും കൊണ്ട് പൂർത്തിയാക്കിയ ഈ പുസ്തകം വായനക്കാർക്ക് ഒരേസമയം വിനോദപ്രദവും, ആനന്ദകരമായ പഠനാനുഭവം ഉറപ്പാക്കുന്നതുമാണ്.&amp;nbsp;പുസ്തകത്തിന്റെ രചയിതാക്കളായ ജയ് ആദിത്യ, നിഹാൽ ആഷിക്, ഹാനിഷ് അബ്ദുള്ള എന്നിവർ ഈ ചെറുപ്രായത്തിൽ തന്നെ റോബോട്ടിക്&amp;zwnj;സിന്റെ ലോകത്ത് അവരുടേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.&amp;nbsp;&lt;br /&gt;
റോബോട്ടിക്&amp;zwnj;സിൽ തൽപരരായ സമപ്രായക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പനറ്റിക്സ് (PANATEX) എന്ന പേരില്&amp;zwj; ഒരു ടെക് ഓർഗനൈസേഷനും ഇവര്&amp;zwj; സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ, അഖിലേന്ത്യാ തലത്തില്&amp;zwj; നടന്ന എഞ്ചിനീയറിംഗ് മത്സരത്തില്&amp;zwj; ഒന്നര ലക്ഷം രൂപയുടെ കാഷ് അവാര്&amp;zwj;ഡും നേടിയിരുന്നു.&lt;br /&gt;
ഖത്തർ യൂണിവേഴ്&amp;zwnj;സിറ്റിക്ക് കീഴില്&amp;zwj; നടക്കുന്ന മൈക്രോ-റോബോട്ടിക് ക്യാൻസർ ഗവേഷണ പ്രോജക്ടിലും ജയ് ആദിത്യയും നിഹാൽ ആഷിക്കും സഹഗവേഷകരായി നിലവില്&amp;zwj; പ്രവര്&amp;zwj;ത്തിക്കുന്നുണ്ട്.&lt;/p&gt;

&lt;p&gt;ഔദ്യോഗിക ലോഞ്ച് പൂർത്തിയായതോടെ, ഇനി പുസ്തകം ആമസോണിലും, കൂടാതെ വിവിധ ബ്രിക്ക് ആൻഡ് മോർട്ടാർ പുസ്തകശാലകളിലും വായനക്കാർക്ക് ലഭ്യമാവും. കൂടാതെ ഖത്തർ നാഷണല്&amp;zwj; ലൈബ്രറിയിലും കോപ്പികൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സിവില്&amp;zwj; സര്&amp;zwj;വീസിലേക്ക് വരുന്നതിനു മുമ്പ് എഞ്ചിനീയറിംഗും ഫിസിക്സും പാഷനായിരുന്ന തനിക്ക് ഈ ഒരു പുസ്തക പ്രകാശനം നിര്&amp;zwj;വ്വഹിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതി വിവരണാതീതമാണെന്ന് അംബാസഡർ ഹിസ് എക്സലൻസി വിപുൽ പറഞ്ഞു. ഹാനിഷ് അബ്ദുള്ള കുറ്റ്യാടി സ്വദേശിയാണ്.&lt;/p&gt;
]]></description>
        <pubDate>2023-10-22 22:42:30</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഹൃദയാഘാതത്തെത്തുടർന്ന് തൊട്ടിൽപ്പാലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി </title>
        <link>https://nattuvartha.news/news/Gulf/all/heart-attack-thottilpalam-chandran-death-in-bahrain</link>
        <guid>https://nattuvartha.news/news/Gulf/all/heart-attack-thottilpalam-chandran-death-in-bahrain</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65338dd0efe35.jpg</url>
          <title>ഹൃദയാഘാതത്തെത്തുടർന്ന് തൊട്ടിൽപ്പാലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി </title>
          <link>https://nattuvartha.news/news/Gulf/all/heart-attack-thottilpalam-chandran-death-in-bahrain</link>
        </image>
        <description><![CDATA[&lt;p&gt;മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തൊട്ടിൽ പാലം സ്വദേശി നിര്യാതനായി. മണക്കുന്നത്ത് ചന്ദ്രൻ (69) ആണ് മരിച്ചത്. മുമ്പ് കല്ലാച്ചിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അവിവാഹിതനാണ്. ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. കരൾ രോഗബാധിതനായിരുന്നു. നാട്ടിൽ നിന്നും തിരിച്ചെത്തിയ ചന്ദ്രൻ ഹൂറയിൽ സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് ബോയി ആയി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.&lt;/p&gt;
]]></description>
        <pubDate>2023-10-21 01:26:58</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>തലശ്ശേരി കാർണിവൽ സീസൺ 2 ഒക്ടോബർ 28 ന് അബുദാബിയിൽ</title>
        <link>https://nattuvartha.news/news/Gulf/all/uae-thalasery-carnival-abudhabi</link>
        <guid>https://nattuvartha.news/news/Gulf/all/uae-thalasery-carnival-abudhabi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6532248b8da4c.jpg</url>
          <title>തലശ്ശേരി കാർണിവൽ സീസൺ 2 ഒക്ടോബർ 28 ന് അബുദാബിയിൽ</title>
          <link>https://nattuvartha.news/news/Gulf/all/uae-thalasery-carnival-abudhabi</link>
        </image>
        <description><![CDATA[&lt;p&gt;യു എ ഇ: അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി സംഘപ്പിക്കുന്ന &amp;#39;തലശ്ശേരി കാർണിവൽ സീസൺ 2&amp;#39; അബുദാബി ഹുദയ്ര്യാത്ത് ഗ്രൗണ്ടിൽ വെച്ച് ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ നടക്കും. കെഎംസിസി അബുദാബി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട്&amp;zwnj; ഷുക്കൂറലി കല്ലിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്യും. സഫാരി ഗ്രൂപ്പ്&amp;zwnj; എം ഡി യും തലശ്ശേരി സി എച്ച് സെന്റർ ചെയർമാനുമായ സൈനുൽ ആബിദ് മുഖ്യതിഥിയാവും. തുടർന്ന് 12 പ്രമുഖ ടീമുകൾ അണിനിരക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ്, ഫുട്ബോൾ ഷൂട്ട്ഔട്ട്, സ്ത്രീകൾക്കും കുട്ടികൾക്കും വ്യത്യസ്ത മത്സര ഇനങ്ങൾ, കരോക്കെ ഗാനമേള, കൈമുട്ടി പാട്ട് തുടങ്ങിയവ അരങ്ങേറും. യു എ ഇയിലെ സ്കൂളിൽ നിന്ന് എസ് എസ്&amp;zwnj; എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത മാർക്ക്&amp;zwnj; നേടിയ വിദ്യാർത്ഥികളെ മുൻ കേരള നിയമ സഭാ സ്പീക്കർ സീതി സാഹിബിന്റെ പേരിലുള്ള എക്സലൻസി അവാർഡ് നൽകി അനുമോദിക്കും.&lt;br /&gt;
&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-10-19 23:56:16</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ദുബായില്‍ എൽ പി ജി സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക് </title>
        <link>https://nattuvartha.news/news/Gulf/all/dubai-lpg-cylinder-blast-two-death</link>
        <guid>https://nattuvartha.news/news/Gulf/all/dubai-lpg-cylinder-blast-two-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6530bb4c9f67c.jpg</url>
          <title>ദുബായില്‍ എൽ പി ജി സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക് </title>
          <link>https://nattuvartha.news/news/Gulf/all/dubai-lpg-cylinder-blast-two-death</link>
        </image>
        <description><![CDATA[&lt;p&gt;ദുബായ്: ദുബായ് കറാമയില്&amp;zwj; പാചകവാതക സിലിന്&amp;zwj;ഡര്&amp;zwj; പൊട്ടിത്തെറിച്ച് രണ്ട് മരണം. ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയായ നിധിന്&amp;zwj; ദാസ് (24) ആണ് ഇന്ന് മരിച്ചത്. മലപ്പുറം നിറമരുതൂർ ശാന്തി ന​ഗർ സ്വദേശി യാക്കൂബ് അബ്ദുള്ള (42) അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഒട്ടേറെ മലയാളികള്&amp;zwj;ക്ക് പരിക്കേറ്റിട്ടുണ്ട്. ബര്&amp;zwj; ദുബായ് അനാം അല്&amp;zwj; മദീന ഫ്രൂട്ട്&amp;zwnj;സ് ജീവനക്കാരനായിരുന്നു യാക്കൂബ്. വിസിറ്റ് വിസയില്&amp;zwj; ജോലി അന്വേഷിച്ച് ദുബായില്&amp;zwj; എത്തിയതായിരുന്നു നിധിന്&amp;zwj;. അപകടത്തില്&amp;zwj; പരിക്കേറ്റ എട്ട്&amp;zwnj; പേരെ ദുബായിലെ വിവിധ ആശുപത്രികളില്&amp;zwj; പ്രവേശിപ്പിച്ചു. ഇതില്&amp;zwj; രണ്ട്പേരുടെ നില ഗുരുതരമാണ്.&lt;/p&gt;

&lt;p&gt;ചൊവ്വാഴ്ച അര്&amp;zwj;ധരാത്രി കറാമ &amp;#39;ഡേ ടു ഡേ&amp;#39; ഷോപ്പിങ് കേന്ദ്രത്തിനുസമീപം ബിന്&amp;zwj;ഹൈദര്&amp;zwj; ബില്&amp;zwj;ഡിങ്ങിലാണ് അപകടം നടന്നത്. 12.20 ഓടെ വാതകചോര്&amp;zwj;ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. കണ്ണൂര്&amp;zwj; തലശ്ശേരി പുന്നോല്&amp;zwj; സ്വദേശികളായ ഷാനില്&amp;zwj;, നഹീല്&amp;zwj; എന്നിവരെയാണ് ഗുരുതരപരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയില്&amp;zwj; പ്രവേശിപ്പിച്ചത്. മൂന്നുമുറികളിലായി 17 പേരാണ് ഫ്&amp;zwnj;ളാറ്റില്&amp;zwj; താമസിച്ചിരുന്നത്.&lt;/p&gt;

&lt;p&gt;റാശിദ് ആശുപത്രിയിലും എന്&amp;zwj;.എം.സി. ആശുപത്രിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ദുബായിലെ സാമൂഹികപ്രവര്&amp;zwj;ത്തകന്&amp;zwj; നസീര്&amp;zwj; വാടാനപ്പള്ളി പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ ഭൂരിപക്ഷംപേരും മലയാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തില്&amp;zwj; സമീപത്തെ ഫ്&amp;zwnj;ളാറ്റിലെ രണ്ട് വനിതകള്&amp;zwj;ക്കും പരിക്കേറ്റതായി ഫവാസ് പറഞ്ഞു. &amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-10-18 22:14:57</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>കക്കട്ടിൽ കണ്ണങ്കാട്ട് ഖദീജ അന്തരിച്ചു</title>
        <link>https://nattuvartha.news/news/Gulf/all/kakkattil-kannankatt-khadeeja-passes-away</link>
        <guid>https://nattuvartha.news/news/Gulf/all/kakkattil-kannankatt-khadeeja-passes-away</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6520f2c0ad2f5.jpg</url>
          <title>കക്കട്ടിൽ കണ്ണങ്കാട്ട് ഖദീജ അന്തരിച്ചു</title>
          <link>https://nattuvartha.news/news/Gulf/all/kakkattil-kannankatt-khadeeja-passes-away</link>
        </image>
        <description><![CDATA[&lt;p&gt;കക്കട്ടിൽ: ഖദീജ കണ്ണങ്കാട്ട് (80) അന്തരിച്ചു. ഭർത്താവ്: പരേതനായ അന്ത്രു. മക്കൾ: പാത്തൂട്ടി, ആയിഷ, മറിയം, നഫീസ, അഹമ്മദ് (അസ്മ ചിക്കൻ സ്റ്റാൾ കക്കട്ടിൽ), അയ്യൂബ്, സുഹറ. മരുമക്കൾ: റഹ്മാൻ (ആവോലം), മജീദ് (നരിക്കൂട്ടുംചാൽ ), ഹാജറ (വാണിമേൽ), ഹാജറ (പാറക്കടവ്), പരേതരായ അബ്ദുറഹ്മാൻ,&amp;nbsp;ഹംസ,&amp;nbsp;അബ്ദുല്ല.&lt;/p&gt;
]]></description>
        <pubDate>2023-10-06 22:55:17</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>നാദാപുരം സ്വദേശി ഷാർജയിൽ നിര്യാതനായി</title>
        <link>https://nattuvartha.news/news/Gulf/all/death-gulf-sharja-nadapuram</link>
        <guid>https://nattuvartha.news/news/Gulf/all/death-gulf-sharja-nadapuram</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65152f2cc6ad5.jpg</url>
          <title>നാദാപുരം സ്വദേശി ഷാർജയിൽ നിര്യാതനായി</title>
          <link>https://nattuvartha.news/news/Gulf/all/death-gulf-sharja-nadapuram</link>
        </image>
        <description><![CDATA[&lt;p&gt;അജ്&amp;zwnj;മാൻ: നാദാപുരം തൂണേരി സ്വദേശി കല്ലാട്ട് താഴക്കുനി മൂസ (58) ഷാർജയിൽ നിര്യാതനായി. വ്യാഴാഴ്ച്ച രാവിലെ ഷാർജ മൈസലൂണിൽ താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ഷാർജ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഷാർജയിൽ സ്വന്തമായി ബിസിനസ് ചെയ്തുവരികയായിരുന്ന ഇദ്ദേഹം ഷാർജ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂര്&amp;zwj;ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.ഭാര്യ: സറീന. മക്കൾ: അഫ്&amp;zwnj;നാൻ, അദ്&amp;zwnj;നാൻ, ഫർസീന.&lt;/p&gt;
]]></description>
        <pubDate>2023-09-28 00:46:07</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മാഫ് ഖത്തർ ഓണാഘോഷം സംഘടിപ്പിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/maf-Qatar-onam-celebration</link>
        <guid>https://nattuvartha.news/news/Gulf/all/maf-Qatar-onam-celebration</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_650ed33605e3d.jpg</url>
          <title>മാഫ് ഖത്തർ ഓണാഘോഷം സംഘടിപ്പിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/maf-Qatar-onam-celebration</link>
        </image>
        <description><![CDATA[&lt;p&gt;ദോഹ: മടപ്പള്ളി ആലുംനി ഫോറം -മാഫ് ഖത്തർ ഓണാഘോഷം സംഘടിപ്പിച്ചു.വകറ ബർവ്വ വില്ലേജിലെ കാലിക്കറ്റ്&amp;zwnj; ടെയിസ്റ്റ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മാഫ് ഖത്തർ അംഗങ്ങളും അവരുടെ കുടുംബവും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. &amp;nbsp;ഓണാഘോഷ പരിപാടി ഖത്തർ ഇന്ത്യൻ എംബസി അപേക്സ് ബോഡിയായ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ്&amp;zwnj; എ പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. മാഫ് ഖത്തർ ജനറൽ സെക്രെട്ടറി യോജിഷ് കെ ടി സ്വാഗതം പറഞ്ഞു. മാഫ് ഖത്തർ പ്രസിഡന്റ്&amp;zwnj; റയീസ് മടപ്പള്ളി അധ്യക്ഷത വഹിച്ചു. മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ കെ മുസ്തഫ ഹാജി മുഖ്യ പ്രഭാഷണം നടത്തി.&amp;nbsp;&lt;/p&gt;

&lt;p&gt;വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി ,മാഫ് ഖത്തർ ഭാരവഹികളായ പ്രശാന്ത് ഞ്ചിയം ,ഷമീർ മടപ്പള്ളി , നൗഷാദ് വെള്ളികുളങ്ങര, റഷീദ് നടാൽ , സകരിയ്യ കൈനാട്ടി , ശംസുദ്ധീൻ കൈനാട്ടി , ചന്ദ്രശേഖരൻ കുളങ്ങാട്ട് എന്നിവർ ആശംസകൾ നേർന്നു. മാഫ് ഖത്തർ ജോയിൻ സെക്രെട്ടറി അൽത്താഫ് വള്ളിക്കാടിന്റെ നേതൃത്വത്തിൽ സംഗീതമേളം അരങ്ങേറി. ഓണസദ്യയും കുട്ടികളുടെ കലാപരിപാടികളുമുണ്ടായി. ഗോപകുമാർ വള്ളിക്കാട്, മുനീർ ബേബി ലാൻഡ് , ദിൽക്കർ വള്ളിക്കാട് , മഹറൂഫ് ഏരോത്ത്, &amp;nbsp;ജിതേഷ് ചേട്ടിന്റവിട , പ്രജേഷ് രയരങ്ങോത്ത്, ശംസുദ്ധീൻ പി ടി കെ ,ഷറഫുദ്ധീൻ &amp;nbsp;മഞ്ചാംകുനി &amp;nbsp;, സഫീർ വെള്ളികുളങ്ങര, വിപിൻ മടപ്പള്ളി , നൗഫൽ മഞ്ചാംകുനി, ജിനീഷ് മടപ്പള്ളി എന്നിവർ&amp;nbsp;നേതൃത്വo നൽകി.&lt;/p&gt;
]]></description>
        <pubDate>2023-09-23 04:59:54</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>മലപ്പുറം സ്വദേശി സലാലയില്‍ നിര്യാതനായി</title>
        <link>https://nattuvartha.news/news/Gulf/all/malayalee-died-at-salalah-malappuram</link>
        <guid>https://nattuvartha.news/news/Gulf/all/malayalee-died-at-salalah-malappuram</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6507f62b77a2f.jpg</url>
          <title>മലപ്പുറം സ്വദേശി സലാലയില്‍ നിര്യാതനായി</title>
          <link>https://nattuvartha.news/news/Gulf/all/malayalee-died-at-salalah-malappuram</link>
        </image>
        <description><![CDATA[&lt;p&gt;സലാല: മലപ്പുറം കൂറ്റനാട്&amp;zwnj; കുമരമ്പത്തൂര്&amp;zwj; സ്വദേശി കള്ളിവളപ്പില്&amp;zwj; അബ്ദുല്&amp;zwj; കരീം (62) സലാലയില്&amp;zwj; നിര്യാതനായി.പക്ഷാഘാതത്തെ തുടര്&amp;zwj;ന്ന് സുല്&amp;zwj;&amp;zwnj;ത്താന്&amp;zwj; ഖാബൂസ് ആശുപത്രിയില്&amp;zwj; ചികിത്സയിലായിരുന്നു. കഴിഞ്ഞ മുപ്പത് വര്&amp;zwj;ഷമായി സലാലയില്&amp;zwj; കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ റഹീമ. റംസീന,ഹസനത്ത് എന്നിവര്&amp;zwj; മക്കളാണ്&amp;zwnj; . സുല്&amp;zwj;&amp;zwnj;ത്താന്&amp;zwj; ഖാബൂസ് ആശുപത്രിയില്&amp;zwj; സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികള്&amp;zwj;ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഐ.സി.എഫ് സ്വാന്തനം ഭാരവാഹികള്&amp;zwj; അറിയിച്ചു.&lt;/p&gt;

&lt;p&gt;&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-09-18 00:03:21</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>റിയാദിൽ തീപ്പൊള്ളലേറ്റ്​ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/malayali-youth-dies-of-burn-injuries-in-riyadh-kannur</link>
        <guid>https://nattuvartha.news/news/Gulf/all/malayali-youth-dies-of-burn-injuries-in-riyadh-kannur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_65056148bc1f0.jpg</url>
          <title>റിയാദിൽ തീപ്പൊള്ളലേറ്റ്​ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/malayali-youth-dies-of-burn-injuries-in-riyadh-kannur</link>
        </image>
        <description><![CDATA[&lt;p&gt;റിയാദ്​: തീപ്പൊള്ളലേറ്റ്​ ഗുരുതര നിലയിൽ റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മലയാളി യുവാവ്​ മരിച്ചു. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് ജുമാമസ്ജിദിന് സമീപം​ മെഹ്​ഫിലിൽ ഫസൽ പൊയിലൻ (37) ആണ്​ മരിച്ചത്​. മൂന്ന്​ ദിവസം മുമ്പ്​ താമസസ്ഥലത്തെ അടുക്കളയിൽ നിന്ന്​ പാചകവാതക സിലിണ്ടർ ചോർന്ന്​ തീപിടിച്ചാണ്​ അപകടമുണ്ടായത്​. ഗുരുതര പൊള്ളലേറ്റ നിലയിൽ റിയാദിലെ ശുമൈസി കിങ്​ സഊദ്​ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന്​ (ശനിയാഴ്​ച) പുലർച്ചെ മൂന്നോടെ മരിച്ചു.&lt;/p&gt;
]]></description>
        <pubDate>2023-09-16 01:03:31</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>കണ്ണൂർ ചാലാട് സ്വദേശി ഷാർജയിൽ നിര്യാതനായി</title>
        <link>https://nattuvartha.news/news/Gulf/all/death-kannur-chalad-sharjah-firos</link>
        <guid>https://nattuvartha.news/news/Gulf/all/death-kannur-chalad-sharjah-firos</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6502d32214016.jpg</url>
          <title>കണ്ണൂർ ചാലാട് സ്വദേശി ഷാർജയിൽ നിര്യാതനായി</title>
          <link>https://nattuvartha.news/news/Gulf/all/death-kannur-chalad-sharjah-firos</link>
        </image>
        <description><![CDATA[&lt;p&gt;ഷാർജ : കണ്ണൂർ ചാലാട് സ്വദേശി തയാലെ കള്ളാലം ഫിറോസ് (42) ഷാർജയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. രാവിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: ഹാജറ. ഭാര്യ: ജുമൈഷ.&lt;/p&gt;
]]></description>
        <pubDate>2023-09-14 02:32:29</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>കോട്ടയം സ്വദേശി അബുദാബിയിൽ അപകടത്തിൽ മരിച്ചു</title>
        <link>https://nattuvartha.news/news/Gulf/all/kottayam-accident-death-abudabhi</link>
        <guid>https://nattuvartha.news/news/Gulf/all/kottayam-accident-death-abudabhi</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_650009ea09fff.jpg</url>
          <title>കോട്ടയം സ്വദേശി അബുദാബിയിൽ അപകടത്തിൽ മരിച്ചു</title>
          <link>https://nattuvartha.news/news/Gulf/all/kottayam-accident-death-abudabhi</link>
        </image>
        <description><![CDATA[&lt;p&gt;അബുദാബി: കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണിൽ ടിറ്റു തോമസ് (25) അപകടത്തിൽ മരിച്ചു. ഭൂർഗർഭപാതയിൽ ലെെറ്റ് ഫിറ്റ് ചെയ്യുന്ന &amp;nbsp;ജോലിക്കിടയിൽ നിയന്ത്രണം വിട്ട വാഹനം വന്നിടിക്കുകയായിരുന്നു. അബുദാബിയിലെ യാസ് ഐലൻഡിലാണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയിൽ അസിസ്റ്റൻർ് ടെക്നീഷ്യനായിരുന്നു ടിറ്റു തോമസ്, തോമസ് മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ടിബിൻ തോമസ്, പരേതയായ ലിറ്റി തോമസ്&lt;/p&gt;
]]></description>
        <pubDate>2023-09-11 23:49:37</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>കൊയിലാണ്ടി സ്വദേശി ഖത്തറിൽ നിര്യാതനായി</title>
        <link>https://nattuvartha.news/news/Gulf/all/koyilandi-native-died-in-qatar</link>
        <guid>https://nattuvartha.news/news/Gulf/all/koyilandi-native-died-in-qatar</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64fef87c3f8ce.jpg</url>
          <title>കൊയിലാണ്ടി സ്വദേശി ഖത്തറിൽ നിര്യാതനായി</title>
          <link>https://nattuvartha.news/news/Gulf/all/koyilandi-native-died-in-qatar</link>
        </image>
        <description><![CDATA[&lt;p&gt;ദോഹ: കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ (41) ഖത്തറിൽ നിര്യാതനായി. നേരത്തെ ഖത്തർ പ്രവാസിയായിരുന്ന സജീർ, രണ്ടു മാസം മുമ്പാണ്​ പുതിയ വിസയിൽ ജോലിക്ക്​ എത്തിയത്​. കളരിവളപ്പിൽ അസൈനാർ ആണ്​ പിതാവ്​. മാതാവ്​ ആസ്യോമ്മ​. ഭാര്യ: നഷീദ. മക്കൾ: ആദിൽ ഷാനു, ദാഹിം ഫർഹാൻ, ഖദീജ അർവ. സഹോദരങ്ങൾ: നസീറ, നസീമ. ഖത്തർ കെ.എം.സി.സി അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ചൊവ്വാഴ്​ച പുലർച്ചെയോടെ നാട്ടിലെത്തിക്കും.&lt;/p&gt;
]]></description>
        <pubDate>2023-09-11 04:22:45</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ബഹ്റൈനില്‍ ജോലിക്കിടെ വടകര സ്വദേശി കുഴഞ്ഞുവീണ് മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/vatakara-native-dies-in-manama-while-work</link>
        <guid>https://nattuvartha.news/news/Gulf/all/vatakara-native-dies-in-manama-while-work</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64fecfef17106.jpg</url>
          <title>ബഹ്റൈനില്‍ ജോലിക്കിടെ വടകര സ്വദേശി കുഴഞ്ഞുവീണ് മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/vatakara-native-dies-in-manama-while-work</link>
        </image>
        <description><![CDATA[&lt;p&gt;വടകര: ബഹ്റൈനില്&amp;zwj; കാര്&amp;zwj;ഗോ കമ്പനിയിലെ ജീവനക്കാരനായ വടകര സ്വദേശി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കൈനാട്ടി മുട്ടുങ്ങല്&amp;zwj; രാമത്ത് വീട്ടില്&amp;zwj; യാഹുവിന്റെ മകന്&amp;zwj; റഹീസ് (42) ആണ് മരിച്ചത്. മാതാവ്: നബീസ. ഭാര്യ: സുഹൈറ. മൂന്നു മക്കളുണ്ട്. 16 വര്&amp;zwj;ഷമായി ബഹ്&amp;zwnj;റൈന്&amp;zwj; പ്രവാസിയാണ് റഹീസ്. സല്&amp;zwj;മാനിയ മെഡിക്കല്&amp;zwj; കോളജ് ആശുപത്രി മോര്&amp;zwj;ച്ചറിയില്&amp;zwj; സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്&amp;zwj; പൂര്&amp;zwj;ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.&lt;/p&gt;
]]></description>
        <pubDate>2023-09-11 01:29:39</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>കൊയിലാണ്ടി സ്വദേശി കു​വൈ​ത്തി​ല്‍ കുഴഞ്ഞ് വീണ് മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/death-koyilandy-kuwait-work-place</link>
        <guid>https://nattuvartha.news/news/Gulf/all/death-koyilandy-kuwait-work-place</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64fbf6e60e415.jpg</url>
          <title>കൊയിലാണ്ടി സ്വദേശി കു​വൈ​ത്തി​ല്‍ കുഴഞ്ഞ് വീണ് മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/death-koyilandy-kuwait-work-place</link>
        </image>
        <description><![CDATA[&lt;p&gt;കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്&amp;zwj; പ്ര​വാ​സി മ​ല​യാ​ളി യു​വാ​വ് ജോ​ലി സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ലം കെ.​എം.​സി.​സി അം​ഗം മാ​ടാ​ക്ക​ര സ്വ​ദേ​ശി പ​ള്ളി​പ്പ​റ​മ്പി​ൽ അ​ബ്ദു​ൽ റ​സാ​ഖ് (41) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ജീ​വ​ന​ക്കാ​ര​നാ​ണ്. ജോ​ലി സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​താ​വ്: ക​ത്ത​ങ്ങ​ന്റ​ക​ത്ത് അ​ബ്ദു​ല്ല. മാ​താ​വ്: മ​റി​യം. ഭാ​​ര്യ: പ​ള്ളി​പ്പ​റ​മ്പി​ൽ ഉ​മ്മു കു​ൽ​സു. മ​ക്ക​ൾ: മു​ഹ​മ്മ​ദ് റാ​ഷി​ദ്, മു​ഹ​മ്മ​ദ് റി​ഷാ​ൽ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്.&lt;/p&gt;
]]></description>
        <pubDate>2023-09-08 21:39:37</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title> മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി </title>
        <link>https://nattuvartha.news/news/Gulf/all/malayali-women-kuwaith-city-suicide</link>
        <guid>https://nattuvartha.news/news/Gulf/all/malayali-women-kuwaith-city-suicide</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f814506b054.jpg</url>
          <title> മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി </title>
          <link>https://nattuvartha.news/news/Gulf/all/malayali-women-kuwaith-city-suicide</link>
        </image>
        <description><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: &amp;nbsp;കുവൈത്തില്&amp;zwj; മലയാളി യുവതിയെ കെട്ടിടത്തില്&amp;zwj; നിന്ന് വീണ് മരിച്ചനിലയില്&amp;zwj; കണ്ടെത്തി. കുവൈത്തില്&amp;zwj; നഴ്&amp;zwnj;സായിരുന്ന തിരുവല്ല സ്വദേശി ഷീബയാണ് (42) മരിച്ചത്. അബ്ബാസിയയിലെ അപ്&amp;zwnj;സര ബസാറിനു സമീപത്തെ കെട്ടിടത്തിലാണ് ഇവര്&amp;zwj; കുടുംബസമേതം താമസിച്ചിരുന്നത്. സ്വകാര്യ ക്ലിനിക്കില്&amp;zwj; നഴ്&amp;zwnj;സായിരുന്നു. 3 മാസമായി ജോലി ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.&lt;/p&gt;
]]></description>
        <pubDate>2023-09-05 22:55:37</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ബഹ്‌റൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി</title>
        <link>https://nattuvartha.news/news/Gulf/all/baharaine-malayali-suicide-death-malappuram</link>
        <guid>https://nattuvartha.news/news/Gulf/all/baharaine-malayali-suicide-death-malappuram</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f80bbf400ae.jpg</url>
          <title>ബഹ്‌റൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി</title>
          <link>https://nattuvartha.news/news/Gulf/all/baharaine-malayali-suicide-death-malappuram</link>
        </image>
        <description><![CDATA[&lt;p&gt;മനാമ: ബഹ്&amp;zwnj;റൈനിലെ &amp;nbsp;ഹാജിയത്തിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകിട പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന മലപ്പുറം &amp;nbsp;പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനെ (46)യാണ് താമസസ്&amp;zwnj;ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് മറുപടി ലഭിക്കാത്തത് കാരണം നാട്ടിൽ നിന്ന് ബന്ധുക്കൾ കാണാനില്ലെന്ന വിവരം ബഹ്&amp;zwnj;റൈനിലുള്ള സുഹൃത്തുക്കളെ &amp;nbsp;അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കടയുടെ ഷട്ടർ തുറന്ന നിലയിൽ ആയിരുന്നെങ്കിലും &amp;nbsp;ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമീപവാസികൾ നിലവിലെ താമസ സ്&amp;zwnj;ഥലത്ത്&amp;zwnj; &amp;nbsp;ചെന്നു നോക്കിയിട്ടും ഫലമുണ്ടായില്ല. തുടർന്ന് സ്പോൺസർ പോലീസിൽ പരാതിപ്പെട്ടു.&amp;nbsp;&lt;/p&gt;

&lt;p&gt;തുടർച്ചയായ അന്വേഷണത്തിനൊടുവിലാണ് ഇദ്ദേഹം മുൻപ് കുടുംബസമേതം &amp;nbsp;താമസിച്ചിരുന്ന ഫ്&amp;zwnj;ളാറ്റിനകത്ത് &amp;nbsp;മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഭാര്യ അമൃതയും മകനും ഇപ്പോൾ നാട്ടിലാണ്. ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈനും സ്പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള &amp;nbsp;നിയമ നടപടികൾ പൂർത്തിയാക്കി വരുന്നു.&lt;/p&gt;
]]></description>
        <pubDate>2023-09-05 22:19:12</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>കണ്ണൂർ സ്വദേശി കാനഡയിൽ ബോട്ടിൽ നിന്നു വീണു മരിച്ചു</title>
        <link>https://nattuvartha.news/news/Gulf/all/kannur-boat-canada-accident-death-athul-george</link>
        <guid>https://nattuvartha.news/news/Gulf/all/kannur-boat-canada-accident-death-athul-george</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f6c411e9a42.jpg</url>
          <title>കണ്ണൂർ സ്വദേശി കാനഡയിൽ ബോട്ടിൽ നിന്നു വീണു മരിച്ചു</title>
          <link>https://nattuvartha.news/news/Gulf/all/kannur-boat-canada-accident-death-athul-george</link>
        </image>
        <description><![CDATA[&lt;p&gt;കണ്ണൂർ: തളിപ്പറമ്പ് പുഷ്പഗിരി സ്വദേശി കാനഡയിൽ ബോട്ടിൽ നിന്നു വീണു മരിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ജോർജ് വടകരയുടെ മകൻ അതുൽ ജോർജാണ് (30) മരിച്ചത്. കാനഡയിലെ കിച്ചനർ എന്ന സ്ഥലത്ത് അതുലും കുടുംബവും കഴിഞ്ഞ ദിവസം നടത്തിയ ബോട്ട് സവാരിക്കിടയിൽ അതുൽ വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. കോടഞ്ചേരി കുമ്മായത്തൊട്ടിയിൽ കുടുംബാംഗമായ ഭാര്യ ഡോ.ജീവ അതുലിനൊപ്പം കാനഡയിൽ ജോലി ചെയ്യുകയായിരുന്നു. ജീവയുടെ പിതാവും മാതാവും ബോട്ട് സവാരിയിൽ ഒപ്പമുണ്ടായിരുന്നു. അതുലിന്റെ മാതാവ്: ശോഭ കുടിയാൻമല മഞ്ചപ്പിള്ളിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: അലിൻ മരിയ (ലെനോവ), അഖിൽ (യുകെ). മൃതദേഹം ഒരാഴ്ചക്കുള്ളിൽ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-09-04 23:01:03</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/baharain-accident-death-five-people-kozhikode</link>
        <guid>https://nattuvartha.news/news/Gulf/all/baharain-accident-death-five-people-kozhikode</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f2d8f2027b2.jpg</url>
          <title>ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/baharain-accident-death-five-people-kozhikode</link>
        </image>
        <description><![CDATA[&lt;p&gt;മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് മരണം. മുഹറഖിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ ജീവനക്കാരായ അഞ്ചു പേരാണ് മരിച്ചത്. കോഴിക്കോട് സ്വദേശി വി.പി. മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച അഞ്ചാമൻ.&lt;/p&gt;

&lt;p&gt;ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.സൽമാബാദിൽ നിന്ന് മുഹറഖിലേക്കു പോകുമ്പോഴാണ് മലയാളികൾ ഉൾപ്പെട്ട സംഘം അപകടത്തിൽപ്പെട്ടത്. മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘമെന്നാണ് വിവരം. ശുചീകരണത്തിന് ഉപയോഗിക്കുന്ന ട്രക്കുമായാണ് കാർ കൂട്ടിയിടിച്ചത്.&lt;/p&gt;
]]></description>
        <pubDate>2023-09-01 22:08:40</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഹൃദയാഘാതം; കോഴിക്കോട്​ സ്വദേശി​ റിയാദിൽ നിര്യാതനായി</title>
        <link>https://nattuvartha.news/news/Gulf/all/heart-attack-kozhikode-riyad-men-death-lookman</link>
        <guid>https://nattuvartha.news/news/Gulf/all/heart-attack-kozhikode-riyad-men-death-lookman</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64f06539b0f2c.jpg</url>
          <title>ഹൃദയാഘാതം; കോഴിക്കോട്​ സ്വദേശി​ റിയാദിൽ നിര്യാതനായി</title>
          <link>https://nattuvartha.news/news/Gulf/all/heart-attack-kozhikode-riyad-men-death-lookman</link>
        </image>
        <description><![CDATA[&lt;p&gt;റിയാദ്: കോഴിക്കോട്​ സ്വദേശിയായ യുവാവ്​ റിയാദിന് സമീപം ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് കളത്തിങ്ങൽ ലുക്മാനുൽ ഹഖ് (26) ആണ്​ മരിച്ചത്​. റിയാദിൽനിന്ന്​ 100 കിലോമീറ്റർ അകലെ ദക്​ലയിലായിരുന്നു മരണം. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്ടിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, ഹുറൈംമല കെ.എം.സി.സിയുടെ ഹനീഫ രാമനാട്ടുകര, വീരാൻ മൗലവി വണ്ടൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം ഹുറൈംലയിൽ ഖബറടക്കും. മുഹമ്മദ്&amp;zwnj; ഷാഫിയാണ് മരിച്ച ലുക്മാനുൽ ഹഖിന്റെ പിതാവ്. മാതാവ്: നദീറ.&lt;/p&gt;
]]></description>
        <pubDate>2023-08-31 03:02:53</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>സൗദിയിൽ വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച്  മലപ്പുറം സ്വദേശി മരിച്ചു</title>
        <link>https://nattuvartha.news/news/Gulf/all/soudi-road-accident-malayali-death-malappuram</link>
        <guid>https://nattuvartha.news/news/Gulf/all/soudi-road-accident-malayali-death-malappuram</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e88dd4bb04a.jpg</url>
          <title>സൗദിയിൽ വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച്  മലപ്പുറം സ്വദേശി മരിച്ചു</title>
          <link>https://nattuvartha.news/news/Gulf/all/soudi-road-accident-malayali-death-malappuram</link>
        </image>
        <description><![CDATA[&lt;p&gt;റിയാദ് : സൗദിയിൽ വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. നാലു പേർക്ക് പരുക്കേറ്റു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി (40) ആണ് മരിച്ചത്. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ ഇന്നലെ (വ്യാഴം) ഉച്ചയ്ക്കാണ് അപകടം. റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോൾ അൽ റയ്നിൽ വാൻ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.&lt;/p&gt;

&lt;p&gt;പരുക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എല്ലാവരും അൽ റെയ്ൻ ജനറൽ ആശുപത്രിയിലാണ്. റിയാദ് കെഎംസിസി വെൽഫയർ വിങ്&amp;zwnj; ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ റെയ്ൻ കെഎംസിസി ഭാരവാഹി ഷൗക്കത്ത് എന്നിവർ തുടർ നടപടികൾക്കായി രംഗത്തുണ്ട്.&lt;/p&gt;
]]></description>
        <pubDate>2023-08-25 04:17:58</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>തിരുവള്ളൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി</title>
        <link>https://nattuvartha.news/news/Gulf/all/vadakara-thiruvallur-native-died-in-bahrain</link>
        <guid>https://nattuvartha.news/news/Gulf/all/vadakara-thiruvallur-native-died-in-bahrain</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e735398470d.jpg</url>
          <title>തിരുവള്ളൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി</title>
          <link>https://nattuvartha.news/news/Gulf/all/vadakara-thiruvallur-native-died-in-bahrain</link>
        </image>
        <description><![CDATA[&lt;p&gt;മനാമ: വടകര തിരുവള്ളൂർ (ചാനീയംക്കടവ്) കടവത്ത് മണ്ണിൽ സത്യൻ (51) ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. റാസ്റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. ഭാര്യ: സുനിത സത്യൻ. മക്കൾ:നിവേദ് സത്യൻ,നിഹാൽ സത്യൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.&lt;/p&gt;
]]></description>
        <pubDate>2023-08-24 03:47:36</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മലയാളി ഡോക്ടർ ദുബൈയിൽ അന്തരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/malayali-doctor-death-dubai-hear-attack</link>
        <guid>https://nattuvartha.news/news/Gulf/all/malayali-doctor-death-dubai-hear-attack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e329101d057.jpg</url>
          <title>മലയാളി ഡോക്ടർ ദുബൈയിൽ അന്തരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/malayali-doctor-death-dubai-hear-attack</link>
        </image>
        <description><![CDATA[&lt;p&gt;ദുബൈ: തൃശൂർ എറിയാട് സ്വദേശി ഡോ. അൻസിൽ (35) ദുബൈയിൽ നിര്യാതനായി. അൽഐനിലെ ആയുർവേദ ക്ലിനിക്കിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം ദുബൈ റാശിദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണകാരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ചൊവ്വാഴ്ച മാടവന പടിഞ്ഞാറെ മുഹ് യുദ്ദീൻ പള്ളിയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: എറമംഗലത് അബൂബക്കർ ഹൈദ്രോസ്. മാതാവ് : രഹന ബീഗം. ഭാര്യ: ഡോ. സഈദ അൻസിൽ. മക്കൾ: ഹിബ, ആസിയ ഇഷ.&lt;/p&gt;

&lt;p&gt;&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-08-21 02:06:32</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി </title>
        <link>https://nattuvartha.news/news/Gulf/all/death-us-indian-parents-and-child-karnataka-suicide</link>
        <guid>https://nattuvartha.news/news/Gulf/all/death-us-indian-parents-and-child-karnataka-suicide</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64e2f8eb24ed6.jpg</url>
          <title>ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി </title>
          <link>https://nattuvartha.news/news/Gulf/all/death-us-indian-parents-and-child-karnataka-suicide</link>
        </image>
        <description><![CDATA[&lt;p&gt;വാഷിങ്&amp;zwnj;ടൻ: ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരെ മെറിലാൻഡിലെ വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.&lt;/p&gt;

&lt;p&gt;ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ നിഗമനം. കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും 9 വർഷമായി സോഫ്&amp;zwnj;റ്റ്&amp;zwnj;വെയർ എൻജിനീയർമാരായി ജോലി ചെയ്യുകയാണ്. ബാൾട്ടിമോർ പോലീസാണു സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറഞ്ഞെന്നും കർണാടകയിലെ ബന്ധുക്കൾ പ്രതികരിച്ചു.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-08-20 22:41:05</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മൂന്നുവയസ്സുകാരിയുടെ ബാഗിൽ തോക്ക് കണ്ടെത്തി </title>
        <link>https://nattuvartha.news/news/Gulf/all/kinder-garden-three-year-child-school-bag-gun-us</link>
        <guid>https://nattuvartha.news/news/Gulf/all/kinder-garden-three-year-child-school-bag-gun-us</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64dcaf3590728.jpg</url>
          <title>മൂന്നുവയസ്സുകാരിയുടെ ബാഗിൽ തോക്ക് കണ്ടെത്തി </title>
          <link>https://nattuvartha.news/news/Gulf/all/kinder-garden-three-year-child-school-bag-gun-us</link>
        </image>
        <description><![CDATA[&lt;p&gt;ടെക്&amp;zwnj;സാസ്&amp;zwnj;: അമേരിക്കയിലെ ടെക്&amp;zwnj;സാസിൽ കിന്റർഗാർട്ടനിലെത്തിയ മൂന്നുവയസ്സുകാരിയുടെ ബാഗിൽ തോക്ക്&amp;zwnj; കണ്ടെത്തി. സാൻ അന്റോണിയോയിലെ പ്രീസ്&amp;zwnj;കൂളിൽ തോക്ക്&amp;zwnj; കണ്ടെത്തിയ അധ്യാപിക, അത്&amp;zwnj; സുരക്ഷിതമായി മാറ്റുകയായിരുന്നു.ശേഷം പോലീസിനെ വിവരമറിയിച്ചു. ബാഗിൽ തോക്കുണ്ടായിരുന്ന കാര്യം കുട്ടിക്ക്&amp;zwnj; അറിയാമായിരുന്നില്ല. കേസ്&amp;zwnj; രജിസ്&amp;zwnj;റ്റർ ചെയ്&amp;zwnj;ത്&amp;zwnj; അന്വേഷണം ആരംഭിച്ച പോലീസ്&amp;zwnj; കുട്ടിയുടെ അച്ഛനെ അറസ്റ്റ്&amp;zwnj; ചെയ്&amp;zwnj;തു. കുട്ടിയെ അഭയകേന്ദ്രത്തിലേക്ക്&amp;zwnj; മാറ്റി. ഏതാനും ദിവസത്തേക്ക്&amp;zwnj; സ്&amp;zwnj;കൂളിൽ ബാഗുകൾ നിരോധിച്ചു.&lt;/p&gt;
]]></description>
        <pubDate>2023-08-16 22:29:20</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ബഹ്റൈനില്‍ ബാല്‍ക്കണിയില്‍നിന്ന് വീണ് മലയാളി വിദ്യാര്‍ഥി മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/manama-malayali-student-dies-fell-down-flat</link>
        <guid>https://nattuvartha.news/news/Gulf/all/manama-malayali-student-dies-fell-down-flat</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64d8fc16554aa.jpg</url>
          <title>ബഹ്റൈനില്‍ ബാല്‍ക്കണിയില്‍നിന്ന് വീണ് മലയാളി വിദ്യാര്‍ഥി മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/manama-malayali-student-dies-fell-down-flat</link>
        </image>
        <description><![CDATA[&lt;p&gt;മനാമ: മലയാളി വിദ്യാര്&amp;zwj;ഥിയെ ബാല്&amp;zwj;ക്കണിയില്&amp;zwj;നിന്ന് വീണുമരിച്ച നിലയില്&amp;zwj; കണ്ടെത്തി. കണ്ണൂര്&amp;zwj; പഴയങ്ങാടി മുട്ടം വെള്ളച്ചാല്&amp;zwj; സ്വദേശി സയാന്&amp;zwj; അഹമ്മദ് (14) ആണ് മരിച്ചത്. ജുഫൈറിലെ താമസകെട്ടിടത്തിലെ പതിനൊന്നാം നിലയിലെ ബാല്&amp;zwj;ക്കണിയില്&amp;zwj;നിന്ന് വീണ നിലയിലാണ് കാണപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് സംഭവം.&lt;/p&gt;

&lt;p&gt;ബഹ്റൈന്&amp;zwj; ന്യൂ മില്ലേനിയം സ്&amp;zwnj;കൂള്&amp;zwj; പത്താംക്ലാസ് വിദ്യാര്&amp;zwj;ഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. അടുത്തിടെയാണ് ഈ കുടുംബം ഒമാനില്&amp;zwj;നിന്നും ബഹ്റൈനില്&amp;zwj; താമസം തുടങ്ങിയത്.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-08-13 08:52:07</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/malayali-death-sharja-saranya-heart-attack</link>
        <guid>https://nattuvartha.news/news/Gulf/all/malayali-death-sharja-saranya-heart-attack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64d711f773152.jpg</url>
          <title>മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/malayali-death-sharja-saranya-heart-attack</link>
        </image>
        <description><![CDATA[&lt;p&gt;ഷാർജ: ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്.&lt;br /&gt;
ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ ഭർത്താവ് മൃദുൽ മോഹനനൊപ്പം മൂന്നു വർഷത്തോളമായി ഷാർജയിലാണ് താമസം.മൃദുൽ ദുബൈ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.&lt;/p&gt;
]]></description>
        <pubDate>2023-08-11 22:03:09</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>അരിക്കുളം സ്വദേശി ദോഹയിൽ അന്തരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/Arikulam-doha-death-men-jubesh</link>
        <guid>https://nattuvartha.news/news/Gulf/all/Arikulam-doha-death-men-jubesh</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64d64f38e733d.jpg</url>
          <title>അരിക്കുളം സ്വദേശി ദോഹയിൽ അന്തരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/Arikulam-doha-death-men-jubesh</link>
        </image>
        <description><![CDATA[&lt;p&gt;ദോഹ:കോഴിക്കോട് അരിക്കുളം സ്വദേശി എലങ്കമല്&amp;zwj; കളത്തികണ്ടി ജുബേഷ് (41) ഖത്തറില്&amp;zwj; നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്&amp;zwj;ന്നായിരുന്നു അന്ത്യം.&lt;/p&gt;

&lt;p&gt;ദേഹാസ്വാസ്ഥ്യത്തെ തുടര്&amp;zwj;ന്ന് ആശുപത്രിയില്&amp;zwj; എത്തിക്കും മുമ്ബേ മരണം സംഭവിച്ചു . ഭാര്യക്കും മക്കള്&amp;zwj;ക്കുമൊപ്പം കുടുംബ സമേതം ഖത്തറില്&amp;zwj; തന്നെയായിരുന്നു.&lt;/p&gt;

&lt;p&gt;കുഞ്ഞായി ആണ് പിതാവ് . മാതാവ് ആമിന. ഭാര്യ ഹിബ ബാസിത് ഖാൻ. വിദ്യാര്&amp;zwj;ത്ഥികളായ ഹെസ്സ ജുബെഷ്, ഇലാന സെറിൻ .ഇൻകാസ് ഖത്തര്&amp;zwj; പേരാമ്ബ്ര മണ്ഡലം സ്പോര്&amp;zwj;ട്സ് കമ്മിറ്റി കണ്&amp;zwj;വീനര്&amp;zwj; ആയിരുന്നു . സ്വകാര്യ സ്ഥാപനത്തില്&amp;zwj; ജോലിചെയ്യുകയായിരുന്നു ഇദ്ദേഹം .ഹമദ് മെഡിക്കല്&amp;zwj; കോര്&amp;zwj;പറേഷൻ ആശുപത്രിയില്&amp;zwj; സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്&amp;zwj; പൂര്&amp;zwj;ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്&amp;zwj; അറിയിച്ചു .&lt;/p&gt;
]]></description>
        <pubDate>2023-08-11 08:10:09</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മലയാളി മുങ്ങൽ വിദഗ്ധനെ ഫുജൈറയില്‍ കടലിൽ കാണാതായി</title>
        <link>https://nattuvartha.news/news/Gulf/all/malayali-diver-goes-missing-in-fujairah-sea-thrissur</link>
        <guid>https://nattuvartha.news/news/Gulf/all/malayali-diver-goes-missing-in-fujairah-sea-thrissur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64d3318fc0c9e.jpg</url>
          <title>മലയാളി മുങ്ങൽ വിദഗ്ധനെ ഫുജൈറയില്‍ കടലിൽ കാണാതായി</title>
          <link>https://nattuvartha.news/news/Gulf/all/malayali-diver-goes-missing-in-fujairah-sea-thrissur</link>
        </image>
        <description><![CDATA[&lt;p&gt;ഫുജൈറ: മലയാളി മുങ്ങൽ വിദഗ്ധനെ ഫുജൈറയില്&amp;zwj; കടലിൽ കാണാതായി. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെ (34) കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികൾക്കിടയിലാണ് കാണാതായത്. പത്തു വർഷത്തിലധികമായി ഡൈവിങ് രംഗത്ത് ജോലി ചെയ്യുന്ന അനിൽ ഇന്ത്യയിലെ മികച്ച മുങ്ങൽ വിദഗ്ധരിൽ ഒരാളുകൂടിയാണ്. കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ ഉള്ളിൽ കയറി വൃത്തിയാക്കുന്ന ജോലിയിലെ സൂപ്പർവൈസറായിരുന്നു അനിൽ.&lt;/p&gt;

&lt;p&gt;അതിസാഹസികമായ അപകടം നിറഞ്ഞ ഈ ജോലിയിൽ വിദഗ്ധരായ ഡൈവർമാർക്കു മാത്രമാണ് അനുമതി ലഭിക്കുക.കൂടെ ജോലിയിലുണ്ടായിരുന്നവർക്ക് പ്രവൃത്തി പരിചയം കുറവായതു കൊണ്ട് ഞായാറാഴ്ച അനിൽ തന്നെയാണ് ജോലിക്കായി കപ്പലിന്റെ ഹള്ളിൽ പ്രവേശിച്ചത്.&lt;/p&gt;

&lt;p&gt;നിശ്ചിത സമയം കഴിഞ്ഞിട്ടും അനിൽ മുകളിലേക്ക് തിരിച്ചെത്താത്തതിനെ തുടര്&amp;zwj;ന്ന് കപ്പൽ അധികൃതർ ഫുജൈറ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിലെ മുങ്ങൽ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാർഡും ചേർന്ന് തെരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ സേവനങ്ങൾ ഉപയോഗിച്ചും കൂടുതല്&amp;zwj; പ്രദേശത്ത് തെരച്ചിലും രക്ഷാപ്രവർത്തനവും നടക്കുന്നുണ്ട്. ഇതുവരെയായി വിവരം ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ബന്ധപെട്ടവരില്&amp;zwj; നിന്നും അറിഞ്ഞത്.&lt;/p&gt;

&lt;p&gt;മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്റെ കപ്പലിലാണ് അനിൽ അകപ്പെട്ടതെന്നാണ് ലഭിച്ച വിവരം.കപ്പലിന്&amp;zwj;റെ അടിത്തട്ടില്&amp;zwj; കുടുങ്ങുക, അകത്തേക്ക് വലിക്കാൻ കഴിവുള്ള യന്ത്രത്തില്&amp;zwj; പെട്ടുപോകുക എന്നിവയാണ് ഹളിനുള്ളിൽ സംഭവിക്കാവുന്ന അപകടങ്ങൾ. അനിൽ കപ്പലിന്റ ഏതു ഭാഗത്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. അനിലിന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഓക്&amp;zwnj;സിജൻ സിലിണ്ടറാണ് ജീവൻ നിലനിർത്താനുള്ള ഏക പ്രതീക്ഷ.ഭാര്യ ടെസിയോടും 4 വയസ്സുകാരി കുഞ്ഞിനുമൊപ്പമാണ് അനിൽ ഫുജൈറയിൽ താമസിക്കുന്നത്.&lt;/p&gt;
]]></description>
        <pubDate>2023-08-08 23:26:53</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മെഡിക്കൽ വിദ്യാർത്ഥി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/medical-student-accident-death-in-oman-rashid</link>
        <guid>https://nattuvartha.news/news/Gulf/all/medical-student-accident-death-in-oman-rashid</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64d0a69f079d3.jpg</url>
          <title>മെഡിക്കൽ വിദ്യാർത്ഥി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/medical-student-accident-death-in-oman-rashid</link>
        </image>
        <description><![CDATA[&lt;p&gt;ഒമാൻ: മെഡിക്കൽ വിദ്യാർഥിയായ കാഞ്ഞിരോട് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞിരോട് കുടുക്കിമെട്ട വായനശാലയ്ക്കു സമീപം അൽസീബിൽ റാഹിദാണ് (21) ഒമാനിലെ ഖസബിൽ വാഹനാപകടത്തിൽ മരിച്ചത്. കബറടക്കം അവിടെ നടത്തും.&amp;nbsp;&lt;/p&gt;

&lt;p&gt;ഖസബിൽ ബിസിനസ് ചെയ്യുന്ന സി.പി.റഫീഖ് &amp;ndash; തസ്നീമ ദമ്പതികളുടെ മകനാണ്. ഈജിപ്തിലെ കയ്റോ യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. കാഞ്ഞിരോട് തണൽ വൊളന്റിയറുമാണ്. ഈജിപ്തിൽനിന്ന് ഒരാഴ്ച മുൻപാണ് ഖസബിൽ പിതാവിന്റെ അടുത്തെത്തിയത്. വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. സംഭവസ്ഥലത്തു തന്നെ മരിച്ചു. സഹോദരങ്ങൾ: റിസ്&amp;zwnj;വാന, ആയിഷ, റിസ.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-08-07 01:09:25</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>തലശ്ശേരി സ്വദേശി ദമ്മാമില്‍ നിര്യാതനായി</title>
        <link>https://nattuvartha.news/news/Gulf/all/thalasseri-death-damam</link>
        <guid>https://nattuvartha.news/news/Gulf/all/thalasseri-death-damam</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64ce251b63dfd.jpg</url>
          <title>തലശ്ശേരി സ്വദേശി ദമ്മാമില്‍ നിര്യാതനായി</title>
          <link>https://nattuvartha.news/news/Gulf/all/thalasseri-death-damam</link>
        </image>
        <description><![CDATA[&lt;p&gt;തലശ്ശേരി: തലശ്ശേരി സ്വദേശി മഞ്ചാടി കൊട്ടോത്ത് നിസാം(53) ദമ്മാമില്&amp;zwj; നിര്യാതനായി. പുന്നോലിലെ പരേതനായ പറമ്പത്ത് സുബൈറിന്റെയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടേയും മകനാണ്.&lt;br /&gt;
ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ അസറ, മുഹമ്മദ് മുസ്ഫർ, മുഹമ്മദ് ബിലാൽ. സഹോദരങ്ങൾ. നിസ്താർ (ദമ്മാം), മുഹമ്മദ് നിയാസ്, നസ്രീൻ ബാനു, സുഫൈജ, സഫ്രീൻ ഫർഹാൻ.&lt;/p&gt;
]]></description>
        <pubDate>2023-08-05 03:32:15</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മലയാളി ഡോക്ടർ ഷാർജയിൽ മരിച്ചു</title>
        <link>https://nattuvartha.news/news/Gulf/all/Malayali-doctor-sharjha-death</link>
        <guid>https://nattuvartha.news/news/Gulf/all/Malayali-doctor-sharjha-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64ccf6e1cb13c.jpg</url>
          <title>മലയാളി ഡോക്ടർ ഷാർജയിൽ മരിച്ചു</title>
          <link>https://nattuvartha.news/news/Gulf/all/Malayali-doctor-sharjha-death</link>
        </image>
        <description><![CDATA[&lt;p&gt;ഷാർജ: ഷാർജ യൂണിവേഴ്സിറ്റിയിൽ പീരിയോഡന്റിസ്റ്റായ മലയാളി ഡോ. ഷെർമിൻ ഹാഷിർ അബ്ദുൾ കരീം (42) അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്. ദുബായ് റാഷിദ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ. ഹാഷിർ ഹസന്റെ ഭാര്യയാണ്. മക്കൾ: അഫ്റീൻ, സാറ, അമൻ.&lt;/p&gt;

&lt;p&gt;മംഗളൂരു യേനപോയ ഡന്റൽ കോളേജിലെ 1998 ബാച്ച് വിദ്യാർഥിനിയായിരുന്ന ഷെർമിൻ മണിപ്പാൽ കെഎംസി ആശുപത്രിയിൽ നിന്ന് എംഡിഎസും നേടിയിരുന്നു. വർഷങ്ങളായി കുടുംബസമേതം യുഎയിലാണ് താമസം.&lt;/p&gt;
]]></description>
        <pubDate>2023-08-04 06:02:41</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു</title>
        <link>https://nattuvartha.news/news/Gulf/all/malappuram-riyad-heart-attack-death</link>
        <guid>https://nattuvartha.news/news/Gulf/all/malappuram-riyad-heart-attack-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64c8c68020b40.jpg</url>
          <title>മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു</title>
          <link>https://nattuvartha.news/news/Gulf/all/malappuram-riyad-heart-attack-death</link>
        </image>
        <description><![CDATA[&lt;p&gt;റിയാദ്: മലയാളി യുവാവ്​ റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മൽ റോഡിൽ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്പതികളുടെ മകൻ ചേലുപാടത്ത് ഷഫീഖ് (35) ആണ്​ മരിച്ചത്​. താമസസ്ഥലത്ത്​ വെച്ച്​ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ റിയാദ് ഹയാത്ത് നാഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു.&lt;/p&gt;

&lt;p&gt;റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്​റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഷഫീഖ്​. ഭാര്യ: സുഫൈറ. മക്കൾ: അഹ്സൽ, ഐയ്റ, സൈറ. മരണാനന്തര നടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്ടിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മായിൽ പടിക്കൽ, ഇസ്ഹാഖ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാകുന്നു.&lt;/p&gt;
]]></description>
        <pubDate>2023-08-01 01:47:00</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>സ്ത്രീകൾക്ക് ഹൃദയ ചിഹ്നം അയക്കുന്നത്  ഇനി അത് ലൈംഗിക അതിക്രമ കുറ്റം </title>
        <link>https://nattuvartha.news/news/Gulf/all/love-imoji-whatsapp-sexual-harassment</link>
        <guid>https://nattuvartha.news/news/Gulf/all/love-imoji-whatsapp-sexual-harassment</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64c88f45bf933.jpg</url>
          <title>സ്ത്രീകൾക്ക് ഹൃദയ ചിഹ്നം അയക്കുന്നത്  ഇനി അത് ലൈംഗിക അതിക്രമ കുറ്റം </title>
          <link>https://nattuvartha.news/news/Gulf/all/love-imoji-whatsapp-sexual-harassment</link>
        </image>
        <description><![CDATA[&lt;p&gt;കുവൈത്ത്&amp;zwnj; സിറ്റി: ഉള്ളിലെ പ്രണയം തൽക്കാലം, ഉള്ളിലിരിക്കട്ടെ. സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തേണ്ട. അങ്ങനെ ചെയ്താൽ അഴിയെണ്ണേണ്ടി വരും. വാട്സാപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും സ്ത്രീകൾക്ക് ഹൃദയ ചിഹ്നം അയച്ചാൽ കടുത്ത നടപടിയെടുക്കുമെന്നു കുവൈത്ത് മുന്നറിയിപ്പു നൽകി. ഹൃദയത്തിന്റെ ഇമോജി അയയ്ക്കുന്നത് ലൈംഗിക അതിക്രമ കുറ്റമായി പരിഗണിക്കുമെന്നു കുവൈത്ത് പ്രഖ്യാപിച്ചു. സമാന നിയമം സൗദിയും ശരിവച്ചു. ചുവന്ന ഹൃദയ ഇമോജി വാട്സാപ് വഴി അയച്ചാൽ തടവ് ശിക്ഷ ലഭിക്കുമെന്നാണ് സൗദിയുടെ മുന്നറിയിപ്പ്.&lt;/p&gt;

&lt;p&gt;&amp;nbsp;ഫോണിൽ അറിയാതെ പോലും കൈതട്ടി ഹൃദയ ഇമോജി പോകാതെ സൂക്ഷിക്കണം. കുവൈത്തിൽ രണ്ടു വർഷം തടവും 2000 കുവൈത്ത് ദിനാർ (5.35 ലക്ഷം രൂപ) പിഴയുമാണ് പ്രണയ ചിഹ്നത്തിനുള്ള ശിക്ഷ. സൗദിയിൽ രണ്ടു മുതൽ അഞ്ച് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. 1 ലക്ഷം റിയാൽ (22 ലക്ഷം രൂപ) പിഴയും നൽകേണ്ടി വരും. രാജ്യത്തിനുള്ളിൽ ഇത്തരം ഇമോജികൾ അയയ്ക്കുന്നത് ലൈഗിക പീഡനത്തിന്റെ പരിധിയിൽ വരുമെന്നു സൗദി സൈബർ ക്രൈം വിഭാഗം പറഞ്ഞു. ഇത്തരം ഇമോജികൾ ലഭിക്കുന്ന സ്ത്രീകൾ പരാതിപ്പെടുന്ന സാഹചര്യത്തിലാണ് നടപടി ഉണ്ടാവുക. ഇതേ കുറ്റം ആവർത്തിച്ചാൽ 3 ലക്ഷം റിയാലായി പിഴ ഉയരുകയും 5 വർഷം തടവ് ലഭിക്കുകയും ചെയ്യും.&amp;nbsp;&lt;/p&gt;

&lt;p&gt;നമ്മുടെ ഫോണിലെ ഇമോജികൾ നിസാരക്കാരല്ലെന്നു ചുരുക്കം. 1999ൽ ആണ് ഇമോജികളുടെ പിറവി. ഇമോജികൾ കാലക്രമേണെ വളർന്നു പുതിയ രൂപവും ഭാവവും പ്രാപിച്ചു.&amp;nbsp;&lt;/p&gt;

&lt;p&gt;ഓരോ വർഷവും ഇമോജികളിൽ പുതിയതു കൂട്ടിച്ചേർക്കുകയും പഴയതിനു രൂപമാറ്റം വരികയും ചെയ്യും. ഹൃദയ ഇമോജികൾ ഇപ്പോൾ പല നിറങ്ങളിലുണ്ട്. വെള്ളയിൽ തുടങ്ങി കറുപ്പിൽ വരെ പല നിറങ്ങളിൽ ഹൃദയ ഇമോജികൾ ഫോണുകളിലുണ്ട്. സിനിമയിലെ രംഗങ്ങൾ സ്റ്റിക്കറുകളാക്കി ഇമോജിക്ക് പകരം ഉപയോഗിക്കുന്നുണ്ട്. കേരളത്തിലും ഇമോജികളും സ്റ്റിക്കറുകളും നിയമ നടപടിക്കു കാരണമായിട്ടുണ്ട്.&amp;nbsp;&lt;/p&gt;

&lt;p&gt;&amp;nbsp;ഒരു സിനിമയിലെ ഭാഗം സ്റ്റിക്കറാക്കി ഒരു സ്ത്രീക്ക് അയച്ചതിന്റെ പേരിൽ ഒരുഉയർന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി വന്നിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതായാണ് പരാതിയിൽ പറഞ്ഞിരുന്നത്. വാട്സാപ്പിൽ അയച്ച കരാറിനു തംപ്സ് അപ് ചിഹ്നം മറുപടി നൽകിയതിനെ കരാർ അംഗീകരിച്ച് ഒപ്പിട്ടതിനു തുല്യമായി കണക്കാക്കാമെന്നു കാനഡയിലെ ഒരു കോടതി അടുത്തയിടെ വിധിച്ചിരുന്നു. കരാർ നടപ്പാക്കാത്തതിനു തംപ്സ് അപ് ചിഹ്നം ഇട്ടയാൾക്കെതിരെ 61,442 കനേഡിയൻ ഡോളർ പിഴയും കോടതി വിധിച്ചിരുന്നു.&lt;/p&gt;
]]></description>
        <pubDate>2023-07-31 21:51:59</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ബഹ്റൈൻ താഴെ അങ്ങാടി കോർട്ട് വാർഷികാഘോഷം </title>
        <link>https://nattuvartha.news/news/Gulf/all/manama-beharain-thazhe-angadi-btc-anniversary</link>
        <guid>https://nattuvartha.news/news/Gulf/all/manama-beharain-thazhe-angadi-btc-anniversary</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64c794d6087d6.jpg</url>
          <title>ബഹ്റൈൻ താഴെ അങ്ങാടി കോർട്ട് വാർഷികാഘോഷം </title>
          <link>https://nattuvartha.news/news/Gulf/all/manama-beharain-thazhe-angadi-btc-anniversary</link>
        </image>
        <description><![CDATA[&lt;p&gt;മനാമ: ബഹ്റൈൻ താഴെ അങ്ങാടി കോർട്ട് അഞ്ചാം വാർഷിക ആഘോഷം ബഹ്റൈനിലെ ഹമലയിൽ വച്ച് നടന്നു. വാർഷികത്തിന്റെ ഭാഗമായി യോഗവും വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ&amp;nbsp;സുഹാദ് അധ്യക്ഷനായി. റിയാസ് സ്വാഗതം പറഞ്ഞു. ഷമീർ , സഹദ് തുടങ്ങിയവർ നേതൃത്വം നൽകി.&lt;br /&gt;
ബി ടി സി 2023 - 2024 പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡൻ്റ് &amp;nbsp;സുഹാദ്, സെക്രട്ടറി ഇസ്ഹാഖ്, ട്രഷറർ റഹിം പി കെ എന്നിവരെയും സഹ കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.&lt;/p&gt;
]]></description>
        <pubDate>2023-07-31 04:02:57</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>യുഎഇ യിൽ കടലിൽ കുളിക്കുന്നതിനിടെ മലപ്പുറം സ്വദേശി മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/death-gulf-malappuram-uae</link>
        <guid>https://nattuvartha.news/news/Gulf/all/death-gulf-malappuram-uae</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64c0fd5001fe3.jpg</url>
          <title>യുഎഇ യിൽ കടലിൽ കുളിക്കുന്നതിനിടെ മലപ്പുറം സ്വദേശി മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/death-gulf-malappuram-uae</link>
        </image>
        <description><![CDATA[&lt;p&gt;ഫുജൈറ: കടലിൽ കുളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി വാലിയിൽ നൗഷാദ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ദിബ്ബയിലായിരുന്നു സംഭവം. കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് തല കല്ലിലിടിക്കുകയായിരുന്നു.&lt;/p&gt;

&lt;p&gt;ഫുജൈറ അൽ അൻസാരി എക്&amp;zwnj;സേഞ്ചിലെ ജീവനക്കാരനാണ്. അവധിയായതിനാൽ കൂട്ടുകാരോടൊത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ബീച്ച് നവീകരണത്തിന് കൂട്ടിയിട്ട കല്ലുകളിൽ തലയിടിച്ചായിരുന്നു മരണം. തിര ശക്തമായതിനാൽ കൂടെയുണ്ടായവർക്കും നൗഷാദിനെ രക്ഷിക്കാനായില്ല. ആറുവർഷമായി പ്രവാസിയാണ്. ഭാര്യ: അർഷാ നൗഷാദ്, മകൾ: ഐറാ മറിയം. പരേതനായ വാലിയിൽ കുഞ്ഞിമോന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: നൗഫൽ (ഖത്തർ), ഷാഹിദ, വാഹിദ. ഖബറടക്കം നാട്ടിൽ.&lt;/p&gt;
]]></description>
        <pubDate>2023-07-26 04:02:49</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>കാലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റു മരിച്ചു</title>
        <link>https://nattuvartha.news/news/Gulf/all/death-murder-californiya-malayali</link>
        <guid>https://nattuvartha.news/news/Gulf/all/death-murder-californiya-malayali</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64bb6f0222ec3.jpg</url>
          <title>കാലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റു മരിച്ചു</title>
          <link>https://nattuvartha.news/news/Gulf/all/death-murder-californiya-malayali</link>
        </image>
        <description><![CDATA[&lt;p&gt;ഏറ്റുമാനൂർ : യുഎസിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൺ (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30നു സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണു വിവരമറിയിച്ചത്. ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സാണ്. 1992ൽ ആണു സണ്ണി യുഎസിലേക്കു കുടിയേറിയത്. ഇപ്പോൾ കുടുംബസമേതം അവിടെയാണ്. 2019ൽ ആണ് ഏറ്റവുമൊടുവിൽ നാട്ടിലെത്തിയത്. ജാക്സന്റെ സഹോദരങ്ങൾ: ജ്യോതി, ജോഷ്യ, ജാസ്മിൻ. സംസ്കാരം യുഎസിൽത്തന്നെ നടത്തുമെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.&lt;br /&gt;
&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-07-21 22:54:27</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് വ​ട​ക​ര സ്വ​ദേ​ശി ഖ​ത്ത​റി​ൽ അന്തരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/vadakara-death-heart-attack-quater</link>
        <guid>https://nattuvartha.news/news/Gulf/all/vadakara-death-heart-attack-quater</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64b781c183e67.jpg</url>
          <title>ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് വ​ട​ക​ര സ്വ​ദേ​ശി ഖ​ത്ത​റി​ൽ അന്തരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/vadakara-death-heart-attack-quater</link>
        </image>
        <description><![CDATA[&lt;p&gt;ദോ​ഹ: കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി.ചെ​റി​യ മൂ​ക്കോ​ല​ക്ക​ൽ അ​ഷ്റ​ഫ് ചാ​ത്തോ​ത്ത് (54) ആ​ണ് ചൊ​വ്വാ​ഴ്ച ഖ​ത്ത​റി​ൽ മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് താ​മ​സ സ്ഥ​ല​ത്തു​വെ​ച്ചാ​യി​രു​ന്നു മ​ര​ണം. 16 വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​മു​ഖ ഫാ​ർ​മ​സി ശൃം​ഖ​ല​യാ​യ വെ​ൽ​കെ​യ​ർ ഗ്രൂ​പ്പി​ൽ ജോ​ലി​ ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം, നി​ല​വി​ൽ ഫി​നാ​ൻ​സ് മാ​നേ​ജ​റാ​ണ്.&lt;/p&gt;

&lt;p&gt;സ​ഫാ​രി​യ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഷി​നാ​സ് അ​ഷ്റ​ഫ്, ശാ​സി​ൽ അ​ഷ്റ​ഫ്. പി​താ​വ്: ഉ​മ്മ​ർ​കു​ട്ടി. മാ​താ​വ്: ന​ഫീ​സ. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് കെ.​എം.​സി.​സി അ​ൽ ഇ​ഹ്സാ​ൻ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.&lt;/p&gt;
]]></description>
        <pubDate>2023-07-18 23:25:15</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>റിയാദിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/accident-riyad-malayali-death</link>
        <guid>https://nattuvartha.news/news/Gulf/all/accident-riyad-malayali-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64b3edb21b16d.jpg</url>
          <title>റിയാദിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/accident-riyad-malayali-death</link>
        </image>
        <description><![CDATA[&lt;p&gt;റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു . തിരുവനന്തപുരം ഇടവ ചിറയില്&amp;zwj; തൊടി സ്വദേശി ജാബിര്&amp;zwj; (28) ആണ് മരിച്ചത്. റിയാദ് ജനാദ്രിയ റോഡില്&amp;zwj; കാര്&amp;zwj; ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം. പിതാവ്: അബ്ദുല്ല . മാതാവ്: ബീന മിസ്രിയ. അവിവാഹിതനാണ്. മൃതദേഹം റിയാദില്&amp;zwj; ഖബറടക്കും&lt;/p&gt;
]]></description>
        <pubDate>2023-07-16 06:16:45</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>സൗദി അറേബിയയിൽ തീപിടിത്തം; മലയാളി ഉൾപ്പെടെ എട്ട് മരണം </title>
        <link>https://nattuvartha.news/news/Gulf/all/soudi-fire-death-malayali</link>
        <guid>https://nattuvartha.news/news/Gulf/all/soudi-fire-death-malayali</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64b2625b246ef.jpg</url>
          <title>സൗദി അറേബിയയിൽ തീപിടിത്തം; മലയാളി ഉൾപ്പെടെ എട്ട് മരണം </title>
          <link>https://nattuvartha.news/news/Gulf/all/soudi-fire-death-malayali</link>
        </image>
        <description><![CDATA[&lt;p&gt;അൽഅഹ്സ: കഴിഞ്ഞ ദിവസം അൽഅഹ്സയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത്​ അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശി സ്വദേശികളുമാണെന്ന്​ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട്​, അഴീക്കോട്​ താമസിക്കുന പൂന്തുറ സ്വദേശി നിസാം എന്ന അജ്​മൽ ഷാജഹാൻ ആണ്​ മരിച്ച മലയാളി. മരിച്ചവരുടെ വിരലടയാളം പരിശോധിച്ചതിനെ തുടർന്നാണ്​ വിവരങ്ങൾ ലഭ്യമായത്. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ രണ്ട്​ പേരുടെ വിവരങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.&lt;/p&gt;

&lt;p&gt;വെള്ളിയാഴ്ച വൈകിട്ട്​ നാല് മണിയോടെയാണ്​ അതിദാരുണമായ തീപിടിത്തം സംഭവിക്കുന്നത്​. അൽഅഹ്&amp;zwnj;സയിലെ ഇൻഡസ്​ട്രിയൽ സിറ്റിയിൽ സ്ക്രാപ്​ യാർഡിന്​ അടുത്ത്​ സ്ഥിചെയ്യുന്ന സോഫകളുടെ അപ്ഹോൾസ്റ്ററി വർക്​ഷോപ്പിനാണ്​ തീപിടിച്ചത്​. ഷോർട്​ സർക്യൂട്ടാണ്​ തീപിടിക്കാൻ കാരണമെന്നാണ്​ പ്രാഥമിക വിവരം. വർക്​ഷോപ്പിന്&amp;zwj;റെ മുകളിലുള്ള താമസ സ്ഥലത്ത്​ ഉറങ്ങിക്കിടന്നവരാണ്​ മരിച്ചത്​.&lt;/p&gt;

&lt;p&gt;മലയാളിയായ സ്ഥാപന ഉടമ ഉൾപ്പെടെ 14 പേരാണ്​ സ്ഥാപനത്തിൽ ജോലിചെയ്തിരുന്നത്​. ​അതിൽ മൂന്നുപേർ സുഹൃദ്​ സന്ദർശനങ്ങൾക്കായി നേരത്തെ തന്നെ പുറത്തുപോയിരുന്നു. ഒരാൾ &amp;lsquo;അസർ&amp;rsquo; നമസ്കാരത്തിനായി മൂന്നരയോട്​ ​കൂടി പുറത്തേക്ക്​ പോവുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ പ്രവിശ്യയിൽ കടുത്ത അന്തരീക്ഷ താപമാണ്​ അനുഭവപ്പെട്ടിരുന്നത്​. അന്തരീക്ഷത്തിലെ കടുത്ത ചൂടും, കാറ്റും, പെട്ടന്ന്​ തീപടരാൻ സഹായിക്കുന്ന സ്​പോഞ്ചുകളുടേയും, പശ ഉൾപ്പെടെയുള്ള ദ്രാവക സാന്നിധ്യവും അപകടത്തെ കൂടുതൽ തീവ്രമാക്കി.&lt;/p&gt;

&lt;p&gt;തീപടർന്ന്​ അൽപ നിമിഷങ്ങൾക്കകം ഇത്​ കെട്ടിടം മുഴുവൻ വിഴുങ്ങി. കടുത്ത പുക നിറഞ്ഞതോടെ മുകളിലെ മുറിയിലുള്ളവർക്ക്​ രക്ഷപെടാൻ സാധിക്കാതെ വരികയായിരുന്നു. പുകയും, ചൂടും തിരിച്ചറിഞ്ഞ്​ രണ്ട്​ പേർ വാതിൽ തുറന്ന്​ രക്ഷപെടാൻ ശ്രമിച്ചെങ്കിലും തീയിൽ അകപ്പെട്ട്​ പൂർണ്ണമായും കത്തിക്കരിയുകയായിരുന്നു. വിജനമയ സ്ഥലവും, ജോലി ആരംഭിക്കുന്നതിന്​ മുമ്പുള്ള സമയവുമായതിനാൽ അധികം പേരും ഉച്ചയുറക്കത്തിലായിരുന്നു. പത്തിലധികം അഗ്​നി ശമന യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ കൊണ്ടാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്​. ഇപ്പോഴും പൂർണ്ണമായും ഈ സ്ഥലം സുരക്ഷാ സേനയുടെ വലയത്തിലാണ്​.&lt;/p&gt;

&lt;p&gt;വിവിധ സ്​പോൺസർമാരുടെ കീഴിലുള്ളവരാണ്​ ഇവിടെ ജോലിചെയ്തിരുന്നത്​ എന്നാണ്​ കരുതുന്നത്​. വിരലടയാളം പതിച്ചപ്പോൾ ഇന്ത്യക്കാരാണെന്ന്​ സ്ഥിരീകരിച്ചവർ ബംഗാളികളാണെന്നാണ്​ സമീപ കടകളിലുള്ളവരുടെ വിശദീകരണം. വെസ്റ്റ്​ ബംഗാൾ സ്വദേശികളെ ബംഗ്ലാദേശികളായി തെറ്റിദ്ധരിച്ചതാണോ, ഇവർ വ്യാജ ഇന്ത്യൻ പാസ്​പോർട്ടിൽ എത്തിയതാ​ണോ എന്ന്​ വ്യക്​തമല്ല. മൃതദേഹങ്ങൾ അൽഹസ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നവോദയ പ്രസിഡന്&amp;zwj;റ്​ ഹനീഫ മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തകർ നിയമ നടപടികൾ പൂർത്തിയാക്കാാൻ രംഗത്തുണ്ട്​. അടുത്ത ദിവസങ്ങളിൽ കൂടുതൽ അന്വേഷണങ്ങൾക്ക്​ ശേഷമേ ഇതിനെക്കുറിച്ച്​ വ്യക്​തമായവിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന്​ അദ്ദേഹം പറഞ്ഞു.&lt;/p&gt;
]]></description>
        <pubDate>2023-07-15 02:10:11</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>സലാല റോഡില്‍ ഒട്ടകമിടിച്ച് മാഹി സ്വദേശി മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/salalah-accident-camel-hit-mahi-native-dies</link>
        <guid>https://nattuvartha.news/news/Gulf/all/salalah-accident-camel-hit-mahi-native-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64a2ae2892632.jpg</url>
          <title>സലാല റോഡില്‍ ഒട്ടകമിടിച്ച് മാഹി സ്വദേശി മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/salalah-accident-camel-hit-mahi-native-dies</link>
        </image>
        <description><![CDATA[&lt;p&gt;സലാല: മസ്&amp;zwnj;കത്ത്-സലാല റോഡില്&amp;zwj; അപകടം. ഒട്ടകമിടിച്ച് മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്&amp;zwj; മുഹമ്മദ് അഫ്&amp;zwnj;ലഹ് (39) മരിച്ചു. മിസ്&amp;zwnj;ബാഹ് (38) പരിക്കുകളോടെ സലാല സുല്&amp;zwj;&amp;zwnj;ത്താന്&amp;zwj; ഖാബൂസ് ആശുപത്രിയില്&amp;zwj; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്&amp;zwnj;.&lt;/p&gt;

&lt;p&gt;ശനിയാഴ്&amp;zwnj;ച രാത്രി 12നാണ് അപകടം. സലാലയില്&amp;zwj;നിന്ന് മടങ്ങി പോവുകയായിരുന്ന ഇവരുടെ വാഹനം തുംറൈത്തില്&amp;zwj;നിന്ന് 80 കിലോമീറ്റര്&amp;zwj; അകലെ കിറ്റ്പിറ്റിനടുത്തുവെച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഖത്തറിൽനിന്ന് പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു. അലി ബിന്&amp;zwj; അലി എന്ന കമ്പനിയില്&amp;zwj; സെയില്&amp;zwj;സ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു.&lt;/p&gt;

&lt;p&gt;മസ്&amp;zwnj;കത്തിലുള്ള സഹോദരന്&amp;zwj; മുഹമ്മദ് അഫ്&amp;zwnj;താഹിനെയും കൂട്ടിയാണ്&amp;zwnj; ഇവര്&amp;zwj; സലാലയിലെത്തിയത്. കൂടെയുണ്ടായിരുന്ന എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും മുഹമ്മദ് അഫ്&amp;zwnj;താഹും സുരക്ഷിതരാണ്&amp;zwnj;. &amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-07-03 04:17:03</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>10000 സ്ത്രീകളുമായി കിടക്ക പങ്കിട്ടു; ഫുട്ബാൾ താരത്തിനെതിരെ ആരോപണവുമായി യുവതി  </title>
        <link>https://nattuvartha.news/news/Gulf/all/women-complaint-sex-london-football</link>
        <guid>https://nattuvartha.news/news/Gulf/all/women-complaint-sex-london-football</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64a295faa0384.jpg</url>
          <title>10000 സ്ത്രീകളുമായി കിടക്ക പങ്കിട്ടു; ഫുട്ബാൾ താരത്തിനെതിരെ ആരോപണവുമായി യുവതി  </title>
          <link>https://nattuvartha.news/news/Gulf/all/women-complaint-sex-london-football</link>
        </image>
        <description><![CDATA[&lt;p&gt;ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡിക്കെതിരെ ​ഗുരുതര ആരോപണവുമായി യുവതി. കോടതിയിലാണ് യുവതി ഇക്കാര്യം പറഞ്ഞത്. മെൻഡി 24കാരിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കവെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. മെൻഡിക്കെതിരെ നിരവധി ലൈം​ഗിക പീഡന പരാതികളാണ് ഉയർന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചെഷയറിലെ മോട്രം സെന്റ് ആൻഡ്രൂവിലുള്ള മെൻഡിയുടെ വസതിയിൽവെച്ചാണ് 24കാരിയെ ആക്രമിച്ചത്. 2018-ൽ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് ഫ്രഞ്ച് ഫുട്ബോൾ താരം വിചാരണ നേരിടുന്നുണ്ട്. അതേസമയം, തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങഴും മെൻഡി നിഷേധിച്ചു. നേരത്തെ ആരോപണമുന്നയിച്ച യുവതിയുടെ പരാതിയിൽ മെൻഡി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതായി ജഡ്ജി സ്റ്റീഫൻ അറിയിച്ചു.&lt;/p&gt;

&lt;p&gt;മാഞ്ചസ്റ്റർ സിറ്റിയുടെ മുൻനിര താരമായിരുന്നു ഫ്രഞ്ച് താരം ബെഞ്ചമിൻ ബെൻഡി. ചെഷയറിലെ മോട്രം സെന്റ് ആൻഡ്രൂവിലുള്ള തന്റെ വസതിയായ ദി സ്പിന്നിയിൽ അദ്ദേഹം നിരവധി പാർട്ടികൾ നടത്തിയിരുന്നു. പാർട്ടിയിൽ അതിഥിയായെത്തിയ രണ്ട് സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. മെൻഡി തന്നെ നിർബന്ധിത ലൈം​ഗിക ബന്ധത്തിന് ശ്രമിച്ചെന്ന് യുവതി പരാതിയുന്നയിച്ചു. നാല് സ്ത്രീകളാണ് മെൻഡിക്കെതിരെ പരാതി നൽകിയത്. തുടർന്ന് മെൻഡിയെ പോലീസ് അറസ്റ്റ് ചെയ്തു. 2020 ഒക്ടോബറിൽ വീട്ടിൽവച്ച് 24 വയസ്സുകാരിയെ ആക്രമിച്ചെന്നതാണ് മറ്റൊരു കേസ്. ആദ്യം പരാതി നൽകിയ രണ്ട് സ്ത്രീകളുടെ കേസിൽ തെളിവുകളുടെ അഭാവത്തിൽ മെൻഡി കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-07-03 02:33:52</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഖത്തറിൽ വാഹനാപകടം; 3 മലയാളികൾ ഉൾപ്പെടെ 5 മരണം </title>
        <link>https://nattuvartha.news/news/Gulf/all/accident-quater-death-malayali</link>
        <guid>https://nattuvartha.news/news/Gulf/all/accident-quater-death-malayali</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_649eb8e7e7a77.jpg</url>
          <title>ഖത്തറിൽ വാഹനാപകടം; 3 മലയാളികൾ ഉൾപ്പെടെ 5 മരണം </title>
          <link>https://nattuvartha.news/news/Gulf/all/accident-quater-death-malayali</link>
        </image>
        <description><![CDATA[&lt;p&gt;ദോഹ: ഖത്തറിലെ അൽ ഖോറിൽ വാഹനാപകടത്തിൽ കരുനാഗപ്പള്ളി അഴീക്കൽ നിന്നുള്ള ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നു പേരും ഒപ്പം യാത്ര ചെയ്ത 2 സുഹൃത്തുക്കളും മരിച്ചു.&amp;nbsp; ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു വയസ്സുകാരൻ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണ്. അഴീക്കൽ പുതുവൽ ജോസഫ് ഗോമസ് &amp;ndash; മെർലിൻ ദമ്പതികളുടെ മകൾ ആൻസി ഗോമസ് (29), ഭർത്താവ് നീണ്ടകര കല്ലുംമൂട്ടിൽ കമ്പനി കടയിൽ തോപ്പിൽ ജോണിന്റെ മകൻ റോഷിൻ ജോൺ (38), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), സുഹൃത്തുക്കളും തമിഴ്&amp;zwnj;നാട് സ്വദേശികളുമായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33) എന്നിവരാണ് മരിച്ചത്. ആൻസിയുടെയും റോഷിൻ ജോണിന്റെയും ഏക മകൻ ഏദൻ റോഷിൻ (3) അപകടനില തരണം ചെയ്തിട്ടില്ല.&amp;nbsp;&lt;/p&gt;

&lt;p&gt;ബുധൻ രാത്രി ദോഹ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ അൽ ഖോർ ഫ്ലൈ ഓവറിൽ ഇവർ സഞ്ചരിച്ച കാർ, പിന്നിൽ നിന്നു വന്ന വാഹനമിടിച്ചു നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് വീഴുകയായിരുന്നു. 10 വർഷമായി ദോഹയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് മരിച്ച റോഷിൻ. മാതാവ് ഡോളാമ്മ. ഒന്നര മാസം മുൻപാണ് ആൻസിയും മകൻ ഏദനും ഖത്തറിൽ എത്തിയത്. മകന്റെ മാമോദീസ ചടങ്ങിന് ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയാണ് ജിജോയുടെ മരണം. ഭാര്യ പ്രിൻസി, മകൻ: ഗോഡ്ഫിൻ (10 മാസം). സംസ്കാരം പിന്നീട് നാട്ടിൽ.&lt;/p&gt;
]]></description>
        <pubDate>2023-06-30 04:13:58</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>കോഴിക്കോട് ചാലപ്പുറം സ്വദേശി  സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു</title>
        <link>https://nattuvartha.news/news/Gulf/all/kozhikode-death-pravasi-heart-attack</link>
        <guid>https://nattuvartha.news/news/Gulf/all/kozhikode-death-pravasi-heart-attack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_649e8af47e7a9.jpg</url>
          <title>കോഴിക്കോട് ചാലപ്പുറം സ്വദേശി  സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു</title>
          <link>https://nattuvartha.news/news/Gulf/all/kozhikode-death-pravasi-heart-attack</link>
        </image>
        <description><![CDATA[&lt;p&gt;കോഴിക്കോട്: വർഷങ്ങളായി സൗദിയില്&amp;zwj; ജോലി ചെയ്യുന്ന കോഴിക്കോട് ചാലപ്പുറം സ്വദേശി കല്യാണ വീട്ടില്&amp;zwj; ഫസല്&amp;zwj; റഹ്മാന്&amp;zwj; ഹൃദയാഘാതത്തെ തുടര്&amp;zwj;ന്ന് മരിച്ചു. ദമ്മാമില്&amp;zwj; അല്&amp;zwj;മലബാരി ഗ്രൂപ്പ് കമ്പനിയില്&amp;zwj; സ്റ്റേഷനറി സെയില്&amp;zwj;സ് തലവനായി ജോലി ചെയ്തു വരികയായിരുന്നു. ജീവകാരുണ്യ സാംസ്&amp;zwnj;കാരിക രംഗത്ത് സജീവമായിരുന്നു. മൃതദേഹം നടപടികള്&amp;zwj; പൂര്&amp;zwj;ത്തിയാക്കി ദമ്മാമില്&amp;zwj; മറവ് ചെയ്യും.&lt;/p&gt;

&lt;p&gt;പരേതനായ പന്തകളക്കം മൂസ കോയയുടെയും കല്യാണം വീട്ടില്&amp;zwj; ആയിഷാബിയുടെയും മകനാണ്. ഭാര്യ പൊന്മച്ചിന്റകം ഹലീമ, സഫ്വാന്&amp;zwj;, റംസി റഹ്മാന്&amp;zwj;, ആയിഷ എന്നിവര്&amp;zwj; മക്കളാണ്. പുതിയ ഒജിന്റകം ആയിഷ, പുതിയ നടുവിലകം ശസ, പുതിയ മാളിയേക്കല്&amp;zwj; സാഹിര്&amp;zwj; എന്നിവര്&amp;zwj; മരുക്കളുമാണ്.&lt;/p&gt;
]]></description>
        <pubDate>2023-06-30 00:57:45</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ഒമാനിലേക്ക് പോയ മലയാളികളുടെ കാർ കത്തി നശിച്ചു; വൻ അപകടം ഒഴിവായത് വില്യാപ്പള്ളി സ്വദേശിയുടെ ഇടപെടലിൽ </title>
        <link>https://nattuvartha.news/news/Gulf/all/oman-sharjah-car-fire-villyappalli-native</link>
        <guid>https://nattuvartha.news/news/Gulf/all/oman-sharjah-car-fire-villyappalli-native</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_649d56553aabc.jpg</url>
          <title>ഒമാനിലേക്ക് പോയ മലയാളികളുടെ കാർ കത്തി നശിച്ചു; വൻ അപകടം ഒഴിവായത് വില്യാപ്പള്ളി സ്വദേശിയുടെ ഇടപെടലിൽ </title>
          <link>https://nattuvartha.news/news/Gulf/all/oman-sharjah-car-fire-villyappalli-native</link>
        </image>
        <description><![CDATA[&lt;p&gt;ഷാര്&amp;zwj;ജ: ഷാര്&amp;zwj;ജ പള്ളിയുടെ എതിര്&amp;zwj; വശത്ത് മലീഹാ റോഡില്&amp;zwj; ഒമാനിലേക്ക് പോവുകയായിരുന്ന മലയാളികളുടെ കാര്&amp;zwj; കത്തി നശിച്ചു. കാറിന്റെ വേഗത കുറയുന്നത് ശ്രദ്ധയില്&amp;zwj; പെട്ടപ്പോള്&amp;zwj; യന്ത്രഭാഗം തുറന്ന് പരിശോധിക്കുകയായിരുന്നു. തീ ഉയരുന്നുണ്ടെന്ന് മനസ്സിലാക്കുകയും ഉടന്&amp;zwj; യാത്രാ രേഖകളുമായി കാറില്&amp;zwj; നിന്നും മൂന്ന് യാത്രക്കാരും ഇറങ്ങിയതിനാല്&amp;zwj; തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. വാഹനം ഓടിച്ച വടകര വില്യാപ്പള്ളി സ്വദേശി ഫഹദ് സികെയുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായത്.&lt;/p&gt;

&lt;p&gt;മിനുറ്റുകള്&amp;zwj;ക്കകം കാര്&amp;zwj; പൂര്&amp;zwj;ണമായും കത്തിയമര്&amp;zwj;ന്നു. കച്ചവട ആവശ്യാര്&amp;zwj;ഥം ഒമാനില്&amp;zwj; നിന്നും ദുബൈയിലേക്ക് വന്നതായിരുന്നു മൂന്ന് പേര്&amp;zwj; അടങ്ങുന്ന മലയാളികളായ യാത്രാ സംഘം. വിവരമറിഞ്ഞ് അഗ്നിശമന വിഭാഗം ഉടന്&amp;zwj; സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സിയൂഹ് പൊലീസ് സ്റ്റേഷന്&amp;zwj; പരിധിയിലാണ് സംഭവം നടന്നത്. &amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-06-29 03:01:00</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഖത്തറിൽനിന്ന് പെരുന്നാൾ ആഘോഷിക്കാൻ ബഹ്‌റൈനിലേക്ക് പുറപ്പെട്ട രണ്ട് മലയാളികൾ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു</title>
        <link>https://nattuvartha.news/news/Gulf/all/saudi-accident-two-malayalees-dies</link>
        <guid>https://nattuvartha.news/news/Gulf/all/saudi-accident-two-malayalees-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_649c131d4e0af.jpg</url>
          <title>ഖത്തറിൽനിന്ന് പെരുന്നാൾ ആഘോഷിക്കാൻ ബഹ്‌റൈനിലേക്ക് പുറപ്പെട്ട രണ്ട് മലയാളികൾ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു</title>
          <link>https://nattuvartha.news/news/Gulf/all/saudi-accident-two-malayalees-dies</link>
        </image>
        <description><![CDATA[&lt;p&gt;ദോഹ: ഖത്തറിൽനിന്ന് ബഹ്&amp;zwnj;റൈനിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പുറപ്പെട്ട രണ്ട് മലയാളി യുവാക്കൾ അപകടത്തിൽ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരിച്ചത്.&lt;/p&gt;

&lt;p&gt;ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്. അബു സംറ അതിർത്തി കടന്നതിനു പിന്നാലെ, ഹഫൂഫിൽ എത്തുന്നതിനും മുമ്പായിരുന്നു ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞായിരുന്നു അപകടം. മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഗസ്റ്റിൻ എബിയെ ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു.&lt;/p&gt;

&lt;p&gt;&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-06-28 04:02:53</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഹജ്ജിനെത്തിയ കണ്ണൂർ സ്വദേശി മക്കയിൽ മരിച്ചു</title>
        <link>https://nattuvartha.news/news/Gulf/all/death-kannur</link>
        <guid>https://nattuvartha.news/news/Gulf/all/death-kannur</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6492ac450394e.jpg</url>
          <title>ഹജ്ജിനെത്തിയ കണ്ണൂർ സ്വദേശി മക്കയിൽ മരിച്ചു</title>
          <link>https://nattuvartha.news/news/Gulf/all/death-kannur</link>
        </image>
        <description><![CDATA[&lt;p&gt;റിയാദ്: ഹജ്ജ് നിർവഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ സ്വദേശി മരിച്ചു. നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല (71) ബുധനാഴ്ച പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.&lt;/p&gt;

&lt;p&gt;സ്ട്രോക് ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭാര്യ ഖദീജയുമൊത്താണ് അദ്ദേഹം ഹജ്ജിനെത്തിയത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.&lt;/p&gt;
]]></description>
        <pubDate>2023-06-21 00:52:46</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ദുബായിയിൽ </title>
        <link>https://nattuvartha.news/news/Gulf/all/cm-pinarayi-vijayan-reach-dubai-three-day-visit</link>
        <guid>https://nattuvartha.news/news/Gulf/all/cm-pinarayi-vijayan-reach-dubai-three-day-visit</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_648eccc28302a.jpg</url>
          <title>മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ദുബായിയിൽ </title>
          <link>https://nattuvartha.news/news/Gulf/all/cm-pinarayi-vijayan-reach-dubai-three-day-visit</link>
        </image>
        <description><![CDATA[&lt;p&gt;അബുദാബി: മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ഭാര്യ കമലാ വിജയനുമുണ്ട്. നാളെ ദുബായിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകൾ. 19 ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.&lt;/p&gt;

&lt;p&gt;&amp;nbsp;അമേരിക്ക ക്യൂബ സന്ദർശനം പൂർത്തിയാക്കി മടങ്ങും വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തിയത്. കഴിഞ്ഞമാസം അബുദാബിയിൽ ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി അനുമതി തേടിയിരുന്നുവെങ്കിലും, &amp;nbsp;കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്ക സന്ദർശിച്ചത്.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-06-18 02:22:55</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>സൗദിയില്‍ മലയാളി ഡ്രൈവര്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/saudi-malayali-driver-kills-theft-attack</link>
        <guid>https://nattuvartha.news/news/Gulf/all/saudi-malayali-driver-kills-theft-attack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6489ad5ab4df3.jpg</url>
          <title>സൗദിയില്‍ മലയാളി ഡ്രൈവര്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/saudi-malayali-driver-kills-theft-attack</link>
        </image>
        <description><![CDATA[&lt;p&gt;റിയാദ്: മോഷ്ടാക്കളുടെ കുത്തേറ്റ് റിയാദില്&amp;zwj; മലയാളി കൊല്ലപ്പെട്ടു. തൃശൂര്&amp;zwj; പെരിങ്ങൊട്ടു കര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43) ആണ് മരിച്ചത്. സൗദി സ്വദേശിയുടെ വീട്ടില്&amp;zwj; ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.&lt;/p&gt;

&lt;p&gt;റിയാദ് എക്സിറ്റ് നാലിലുള്ള പാര്&amp;zwj;ക്കില്&amp;zwj; വിശ്രമിക്കുന്നതിന്&amp;zwnj;ടെ ഇന്നലെ രാത്രി ആയിരുന്നു മോഷ്ടാക്കളുടെ ആക്രമണം. പരിക്കേറ്റ അഷ്റഫിനെ സൗദി ജര്&amp;zwj;മന്&amp;zwj; ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് പുലര്&amp;zwj;ച്ചെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ:ഷഹാന, ഇന്ത്യന്&amp;zwj; കള്&amp;zwj;ച്ചറല്&amp;zwj; ഫൗണ്ടേഷന്&amp;zwj; ഉമ്മുല്&amp;zwj; ഹമാം കമ്മിറ്റി അംഗമായിരുന്നു അഷ്&amp;zwnj;റഫ്.&lt;/p&gt;
]]></description>
        <pubDate>2023-06-14 05:06:55</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>എമിറേറ്റ്‌സ് ഐഡിയും പാസ്‌പോര്‍ട്ടും ഇനി യുഎഇക്ക് പുറത്തു നിന്നും പുതുക്കാം; പുതിയ സേവനത്തിന് തുടക്കമായി </title>
        <link>https://nattuvartha.news/news/Gulf/all/gulf-passport-renew-service</link>
        <guid>https://nattuvartha.news/news/Gulf/all/gulf-passport-renew-service</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64786c3f345d3.jpg</url>
          <title>എമിറേറ്റ്‌സ് ഐഡിയും പാസ്‌പോര്‍ട്ടും ഇനി യുഎഇക്ക് പുറത്തു നിന്നും പുതുക്കാം; പുതിയ സേവനത്തിന് തുടക്കമായി </title>
          <link>https://nattuvartha.news/news/Gulf/all/gulf-passport-renew-service</link>
        </image>
        <description><![CDATA[&lt;p&gt;യുണൈറ്റഡ് അറബ് എമിറേറ്റ്സിന് പുറത്ത് നിന്ന് വ്യക്തികള്&amp;zwj;ക്ക് അവരുടെ എമിറേറ്റ്&amp;zwnj;സ് ഐഡി കാര്&amp;zwj;ഡും പാസ്പോര്&amp;zwj;ട്ടും പുതുക്കാന്&amp;zwj; അനുവദിക്കുന്ന പുതിയ സേവനത്തിന് യുഎഇയില്&amp;zwj; തുടക്കമായി. ഫെഡറല്&amp;zwj; അതോറിറ്റി ഫോര്&amp;zwj; ഐഡന്റിറ്റി ആന്&amp;zwj;ഡ് സിറ്റിസണ്&amp;zwj;ഷിപ്പ്, കസ്റ്റംസ്, പോര്&amp;zwj;ട്ട് സെക്യൂരിറ്റിയുടെ നേതൃത്വത്തിലാണ് ദീര്&amp;zwj;ഘകാലമായി കാത്തിരുന്ന ഈ സേവനം ആരംഭിച്ചിരിക്കുന്നത്.&lt;/p&gt;

&lt;p&gt;എന്നിരുന്നാലും, ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് വ്യക്തികള്&amp;zwj; പാലിക്കേണ്ട ഒരു നിര്&amp;zwj;ണായക വ്യവസ്ഥയുണ്ട്. അതോറിറ്റിയുടെ ഔദ്യോഗിക സ്മാര്&amp;zwj;ട്ട് ആപ്ലിക്കേഷന്&amp;zwj; മുഖേന അപേക്ഷകന്&amp;zwj; തന്നെയായിരിക്കണം ഇതിന് അപേക്ഷ സമര്&amp;zwj;പ്പിക്കുന്നത് എന്നതാണ് നിബന്ധന. രേഖയുടെ ഉടമ അപേക്ഷകന്&amp;zwj; തന്നെയാണ് എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. അതോറിറ്റി ഇപ്പോള്&amp;zwj; അതിന്റെ സ്മാര്&amp;zwj;ട്ട് ആപ്ലിക്കേഷനിലൂടെ മാത്രമാണ് പുതുക്കല്&amp;zwj; സേവനം വാഗ്ദാനം ചെയ്യുന്നതെന്ന് ഫെഡറല്&amp;zwj; അതോറിറ്റി ഫോര്&amp;zwj; ഐഡന്റിറ്റി ആന്&amp;zwj;ഡ് സിറ്റിസണ്&amp;zwj;ഷിപ്പ്, കസ്റ്റംസ്, പോര്&amp;zwj;ട്ട് സെക്യൂരിറ്റിയുടെ കസ്റ്റമര്&amp;zwj; ഹാപ്പിനെസ് മാനേജ്മെന്റ് ഡയറക്ടര്&amp;zwj; നാസര്&amp;zwj; അഹമ്മദ് അല്&amp;zwj; അബ്ദുലി ഇമാറാത്ത് അല്&amp;zwj; യൗം എന്നഅറബി ദിനപത്രത്തിന് നല്&amp;zwj;കിയ അഭിമുഖത്തില്&amp;zwj; അറിയിച്ചു. പ്രിന്റിംഗ് സെന്ററുകള്&amp;zwj; വഴിയോ രാജ്യത്തിനുള്ളിലെ ഇടപാട് ഉടമയല്ലാത്ത മറ്റാരെങ്കിലുമോ അപേക്ഷ സമര്&amp;zwj;പ്പിക്കുകയാണെങ്കില്&amp;zwj;, ആ വ്യക്തി യുഎഇക്ക് പുറത്താണെന്ന് കണ്ടെത്തിയാല്&amp;zwj; അപേക്ഷ നിരസിക്കപ്പെടും.&lt;/p&gt;

&lt;p&gt;യുഎഇക്ക് പുറത്ത് താമസിക്കുന്ന വ്യക്തികള്&amp;zwj;ക്ക് അവരുടെ മൊബൈല്&amp;zwj; ഫോണുകളില്&amp;zwj; അതോറിറ്റിയുടെ സ്മാര്&amp;zwj;ട്ട് ആപ്ലിക്കേഷന്&amp;zwj; ആക്&amp;zwnj;സസ് ചെയ്യാന്&amp;zwj; കഴിയും. അതില്&amp;zwj; വിദേശത്ത് നിന്ന് ഐഡി കാര്&amp;zwj;ഡുകള്&amp;zwj; പുതുക്കുന്നതിനുള്ള സേവനം അവര്&amp;zwj;ക്ക് തിരഞ്ഞെടുക്കാനും അവരുടെ അപേക്ഷ സമര്&amp;zwj;പ്പിക്കാനും ഫീസ് അടയ്ക്കാനും ഇടപാട് തടസ്സമില്ലാതെ പൂര്&amp;zwj;ത്തിയാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രേഖകള്&amp;zwj;ക്കായി ഫോട്ടോ എടുക്കുമ്പോള്&amp;zwj; എല്ലാവരും മാര്&amp;zwj;ഗ്ഗനിര്&amp;zwj;ദ്ദേശങ്ങള്&amp;zwj; പാലിക്കണമെന്ന് അല്&amp;zwj;-അബ്ദുള്&amp;zwj; അഭ്യര്&amp;zwj;ത്ഥിച്ചു. യുഎഇ പൗരന്&amp;zwj;മാരാണെങ്കില്&amp;zwj; ഔദ്യോഗിക വസ്ത്രധാരണ രീതികള്&amp;zwj; പാലിക്കേണ്ടത് പ്രധാനമാണ്.&lt;/p&gt;

&lt;p&gt;സ്മാര്&amp;zwj;ട്ട് സിസ്റ്റങ്ങളിലൂടെ സമര്&amp;zwj;പ്പിക്കുന്ന വ്യക്തിഗത ഫോട്ടോകളുടെ സ്വീകാര്യത ഉറപ്പാക്കാന്&amp;zwj; പാലിക്കേണ്ട ഒമ്പത് നിര്&amp;zwj;ദ്ദിഷ്ട മാനദണ്ഡങ്ങള്&amp;zwj; അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്&amp;zwnj;സിന്റെ ഔദ്യോഗിക വസ്ത്രം ധരിക്കണം, ആചാരങ്ങള്&amp;zwj;ക്കും പാരമ്പര്യങ്ങള്&amp;zwj;ക്കും അനുസൃതമായി ശിരോവസ്ത്രം ധരിക്കണം, ഫോട്ടോയുടെ പശ്ചാത്തലം വെളുത്തതായിരിക്കണം, കഴിഞ്ഞ ആറ് മാസത്തിനുള്ളില്&amp;zwj; എടുത്ത ഉയര്&amp;zwj;ന്ന നിലവാരമുള്ളതുമായ കളര്&amp;zwj; ഫോട്ടോ ആയിരിക്കണം, ക്യാമറ ലെന്&amp;zwj;സിന് നേരെയും സമാന്തരമായുമായി തലയുടെ സ്ഥാനം വരുന്ന രീതിയിലായിരിക്കണം ഫോട്ടോ. വശങ്ങളില്&amp;zwj; നിന്നോ മറ്റോ എടുത്തതാവരുത്, പ്രത്യേക ഭാവങ്ങളൊന്നും മുഖത്ത് പ്രകടമാക്കരുത്,നിറമുള്ള കോണ്&amp;zwj;ടാക്റ്റ് ലെന്&amp;zwj;സുകളില്ലാതെ രണ്ട് കണ്ണുകളും തുറന്ന് ക്യാമറയ്ക്ക് അഭിമുഖമാക്കി ഫോട്ടോ എടുക്കണം, കണ്ണട കണ്ണുകളെ തടസ്സപ്പെടുത്തുകയോ പ്രതിഫലനങ്ങള്&amp;zwj; ഉണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം, ഇമേജ് റെസല്യൂഷന്&amp;zwj; ഒരു ഇഞ്ചിന് 600 ഡോട്ടുകളെങ്കിലും ആയിരിക്കണം. മഷി അടയാളങ്ങളോ ചുളിവുകളോ ഉണ്ടാവരുത് എന്നിവയാണ് നിര്&amp;zwj;ദ്ദേശങ്ങള്&amp;zwj;.&lt;/p&gt;

&lt;p&gt;ഐഡി കാര്&amp;zwj;ഡ് പുതുക്കലിനോ മാറ്റാനോ അപേക്ഷിക്കുമ്പോള്&amp;zwj;, എല്ലാ ഉപഭോക്താക്കളോടും അവരുടെ ഐഡി നമ്പറുകളുടെയും കാലഹരണപ്പെടുന്ന തീയതികളുടെയും കൃത്യതയും സാധുതയും രണ്ടുതവണ പരിശോധിക്കാന്&amp;zwj; അതോറിറ്റി അഭ്യര്&amp;zwj;ത്ഥിക്കുന്നു. അവരുടെ ഇടപാടുകള്&amp;zwj; പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാന്&amp;zwj; പണമടയ്ക്കുന്നതിന് മുമ്പ് ഇലക്ട്രോണിക് ഫോമില്&amp;zwj; നല്&amp;zwj;കിയ ഡാറ്റയുടെ കൃത്യതയും അവര്&amp;zwj; പരിശോധിച്ചിരിക്കണം. കൂടാതെ, ഇലക്ട്രോണിക് ഫോമില്&amp;zwj; സൂചിപ്പിച്ചിരിക്കുന്ന അവരുടെ ഫോണ്&amp;zwj; നമ്പറുകള്&amp;zwj;, ഇമെയില്&amp;zwj; വിലാസങ്ങള്&amp;zwj;, ഇഷ്ടപ്പെട്ട ഡെലിവറി രീതികള്&amp;zwj; എന്നിവയുടെ കൃത്യത പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തണം..&lt;/p&gt;
]]></description>
        <pubDate>2023-06-01 03:00:53</pubDate>
        <dc:creator>Hashim</dc:creator>
      </item>
    
      <item>
        <title>ബഹ്റൈനിൽ വാഹനാപകടം; കണ്ണൂർ സ്വദേശി മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/beharain-accident-kannur-ative-dies</link>
        <guid>https://nattuvartha.news/news/Gulf/all/beharain-accident-kannur-ative-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6463718dee39d.jpg</url>
          <title>ബഹ്റൈനിൽ വാഹനാപകടം; കണ്ണൂർ സ്വദേശി മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/beharain-accident-kannur-ative-dies</link>
        </image>
        <description><![CDATA[&lt;p&gt;മനാമ: കണ്ണൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു. അസ്കറിലെ ഗൾഫ് ആന്റിക്സിലെ ജീവനക്കാരനും കണ്ണൂർ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനിൽ രാമയ്യ കൃഷ്ണലിംഗത്തിന്റെ മകനുമായ അഭിലാഷ് (26) ആണ് മരിച്ചത്. കുടുംബം വർഷങ്ങളായി ബഹ്റൈനിലുണ്ട്. അഭിലാഷ് ന്യൂ ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥിയാണ്. മാതാവും രണ്ട് സഹോദരങ്ങളുമുണ്ട്. &amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-05-16 05:05:43</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>റിയാദില്‍ താമസസ്ഥലത്ത് തീപ്പിടിത്തം; നാല് മലയാളികള്‍ ഉള്‍പ്പെടെ 6 മരണം </title>
        <link>https://nattuvartha.news/news/Gulf/all/riyad-fire-in-building-six-death-include-malayali</link>
        <guid>https://nattuvartha.news/news/Gulf/all/riyad-fire-in-building-six-death-include-malayali</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6454f35600152.jpg</url>
          <title>റിയാദില്‍ താമസസ്ഥലത്ത് തീപ്പിടിത്തം; നാല് മലയാളികള്‍ ഉള്‍പ്പെടെ 6 മരണം </title>
          <link>https://nattuvartha.news/news/Gulf/all/riyad-fire-in-building-six-death-include-malayali</link>
        </image>
        <description><![CDATA[&lt;p&gt;റിയാദ്: റിയാദില്&amp;zwj; കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്&amp;zwj; നാല് മലയാളികള്&amp;zwj; അടക്കം ആറ് പേര്&amp;zwj; മരിച്ചു. പെട്രോള്&amp;zwj; പമ്പ് ജീവനക്കാര്&amp;zwj; താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. മരിച്ച മലയാളികളിൽ ഒരാൾ മലപ്പുറം സ്വദേശിയും ഒരാൾ വളാഞ്ചേരി സ്വദേശിയും ആണെന്നാണ് ലഭിക്കുന്ന വിവരം.&lt;/p&gt;

&lt;p&gt;ഗുജറാത്ത്, തമിഴ്&amp;zwnj;നാട് സ്വദേശികളും മരിച്ചവരില്&amp;zwj; ഉള്&amp;zwj;പ്പെടുന്നു. വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. പെട്രോള്&amp;zwj; പമ്പില്&amp;zwj; പുതുതായി ജോലിക്കെത്തിയവരാണ് തീപ്പിടിത്തത്തില്&amp;zwj; മരിച്ചവര്&amp;zwj;. ഷോര്&amp;zwj;ട്ട് സര്&amp;zwj;ക്യൂട്ട് ആണ് അപകടകാരണമെന്നാണ് നിഗമനം.&lt;/p&gt;

&lt;p&gt;മൃതദേഹങ്ങള്&amp;zwj; ശുമൈസി ആശുപത്രി മോര്&amp;zwj;ച്ചറിയില്&amp;zwj; സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച മറ്റുള്ളവരേക്കുറിച്ചുള്ള വിവരങ്ങള്&amp;zwj; ലഭ്യമായിട്ടില്ല.&lt;/p&gt;
]]></description>
        <pubDate>2023-05-05 05:15:21</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>വിവാഹിതരായത് കഴിഞ്ഞ വർഷം; കുവൈത്തില്‍ മലയാളി ദമ്പതിമാര്‍ മരിച്ചനിലയില്‍</title>
        <link>https://nattuvartha.news/news/Gulf/all/kuwait-malayali-couples-found-died-flat</link>
        <guid>https://nattuvartha.news/news/Gulf/all/kuwait-malayali-couples-found-died-flat</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_645386621d2f2.jpg</url>
          <title>വിവാഹിതരായത് കഴിഞ്ഞ വർഷം; കുവൈത്തില്‍ മലയാളി ദമ്പതിമാര്‍ മരിച്ചനിലയില്‍</title>
          <link>https://nattuvartha.news/news/Gulf/all/kuwait-malayali-couples-found-died-flat</link>
        </image>
        <description><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തില്&amp;zwj; മലയാളി ദമ്പതിമാരെ താമസസ്ഥലത്ത് മരിച്ച നിലയില്&amp;zwj; കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ഭര്&amp;zwj;ത്താവ് കെട്ടിടത്തില്&amp;zwj; നിന്ന് ചാടി മരിക്കുകയായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ സാല്&amp;zwj;മിയായിലാണ് സംഭവം. പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പുത്തേത് പുത്തന്&amp;zwj;വീട്ടില്&amp;zwj; സൈജു സൈമണ്&amp;zwj;, ഭാര്യ ജീന എന്നിവരുടെ മൃതദേഹങ്ങളാണ് താമസിക്കുന്ന കെട്ടിടത്തിലെ വിവിധ സ്ഥലങ്ങളില്&amp;zwj; കണ്ടെത്തിയത്.&lt;/p&gt;

&lt;p&gt;ആദ്യം സൈമണെ കെട്ടിടത്തില്&amp;zwj; നിന്ന് വീണു മരിച്ച നിലയില്&amp;zwj; കണ്ടെത്തിയിരുന്നു. ഇതേ തുടര്&amp;zwj;ന്ന് സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥര്&amp;zwj; ഇവര്&amp;zwj; താമസിച്ചിരുന്ന മുറിയുടെ വാതില്&amp;zwj; തുറക്കാന്&amp;zwj; ശ്രമിച്ചു. എന്നാല്&amp;zwj; റൂം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്&amp;zwj;ന്ന് വാതില്&amp;zwj; പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥര്&amp;zwj;, ഭാര്യയെയും മരിച്ച നിലയില്&amp;zwj; കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തില്&amp;zwj; ആംബുലന്&amp;zwj;സ് വിഭാഗത്തില്&amp;zwj; ജീവനക്കാരനാണ് സൈമണ്&amp;zwj;. കഴിഞ്ഞ വര്&amp;zwj;ഷമാണ് ഇവര്&amp;zwj; വിവാഹിതരായത്.&lt;/p&gt;
]]></description>
        <pubDate>2023-05-04 03:18:16</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ദുബായിൽ വച്ച് മലയാളി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുപി സ്വദേശി അറസ്റ്റിൽ</title>
        <link>https://nattuvartha.news/news/Gulf/all/up-native-arrested-rape-malayali-women-in-dubai</link>
        <guid>https://nattuvartha.news/news/Gulf/all/up-native-arrested-rape-malayali-women-in-dubai</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64476a9c40cba.jpg</url>
          <title>ദുബായിൽ വച്ച് മലയാളി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുപി സ്വദേശി അറസ്റ്റിൽ</title>
          <link>https://nattuvartha.news/news/Gulf/all/up-native-arrested-rape-malayali-women-in-dubai</link>
        </image>
        <description><![CDATA[&lt;p&gt;ന്യൂഡൽഹി/കണ്ണൂർ: മലയാളി യുവതിയെ ദുബായിൽ വച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുപി ബറേലി സ്വദേശിയായ നദീം ഖാനെ(26) പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിക്കൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.വി.സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദുബായിൽ നദീം ഓടിച്ചിരുന്ന ബസിൽ കണ്ടക്ടറായിരുന്നു യുവതി. വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച നദീം, യുവതി ഗർഭിണിയായതോടെ യുപിയിലേക്കു കടന്നു.&lt;/p&gt;
]]></description>
        <pubDate>2023-04-24 22:52:33</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഉമ്മുല്‍ഖുവൈനില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/uae-road-accident-malappuram-native-died</link>
        <guid>https://nattuvartha.news/news/Gulf/all/uae-road-accident-malappuram-native-died</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64437cd42afe4.jpg</url>
          <title>ഉമ്മുല്‍ഖുവൈനില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/uae-road-accident-malappuram-native-died</link>
        </image>
        <description><![CDATA[&lt;p&gt;ഉമ്മുല്&amp;zwj;ഖുവൈന്&amp;zwj;: ഉമ്മുല്&amp;zwj;ഖുവൈനില്&amp;zwj; വാഹനാപകടത്തില്&amp;zwj; മലയാളിയുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂര്&amp;zwj; പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്.&amp;nbsp; വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജസീം റോഡരികില്&amp;zwj; മാതാവുമായി ഫോണില്&amp;zwj; സംസാരിച്ചു നില്&amp;zwj;ക്കവേ നിയന്ത്രണം വിട്ടുവന്ന മറ്റൊരു വാഹനം ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദുബായില്&amp;zwj; എന്&amp;zwj;ജിനീയറായി ജോലി ചെയ്യുന്ന ജസീം, കുടുംബത്തോടൊപ്പം ഉമ്മുല്&amp;zwj;ഖുവൈനില്&amp;zwj; ഈദ് ആഘോഷിക്കാന്&amp;zwj; എത്തിയതായിരുന്നു. റിട്ട. ഡിവൈ.എസ്.പി ടി.ടി. അബ്ദുല്&amp;zwj; ജബ്ബാറിന്റെയും റംലയുടെയും മകനാണ്.&lt;/p&gt;

&lt;p&gt;ദുബായ് റാഷിദിയയിലാണ് താമസം. ഉമ്മുല്&amp;zwj;ഖുവൈന്&amp;zwj; ആശുപത്രിയില്&amp;zwj; സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്&amp;zwj; പുരോഗമിക്കുന്നു. ഭാര്യ: സീനത്ത്. മക്കള്&amp;zwj;: യമിന്&amp;zwj; മരക്കാര്&amp;zwj;, ഫില്&amp;zwj;ഷ.&lt;/p&gt;
]]></description>
        <pubDate>2023-04-21 23:21:19</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>വീടിന്റെ പാലുകാച്ചലിന് പോകാനിരിക്കെ ദുരന്തം തേടിയെത്തി; നോവായി റിജേഷും ജെഷിയും</title>
        <link>https://nattuvartha.news/news/Gulf/all/dubai-building-fire-rijesh-jeshi-sad-news</link>
        <guid>https://nattuvartha.news/news/Gulf/all/dubai-building-fire-rijesh-jeshi-sad-news</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_643d1ee0bac21.jpg</url>
          <title>വീടിന്റെ പാലുകാച്ചലിന് പോകാനിരിക്കെ ദുരന്തം തേടിയെത്തി; നോവായി റിജേഷും ജെഷിയും</title>
          <link>https://nattuvartha.news/news/Gulf/all/dubai-building-fire-rijesh-jeshi-sad-news</link>
        </image>
        <description><![CDATA[&lt;p&gt;ദുബായ്: ബഹുനില കെട്ടിടത്തിനു തീപിടിച്ചുണ്ടായ അപകടത്തിൽപെട്ട മലപ്പുറം സ്വദേശികളായ റിജേഷും ഭാര്യ ജെഷിയും നാടിൻറെ നൊമ്പരമായി. നാട്ടിൽ പുതിയതായി നിർമിച്ച വീടിന്റെ പാലുകാച്ചലിനു പോകാൻ തയാറെടുക്കുന്നതിനിടെയാണ് മരണം തേടിയെത്തിയത്. വീടു നിർമാണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഇവർ നാട്ടിൽ പോയി വന്നിരുന്നു. 11 വർഷം മുൻപായിരുന്നു വിവാഹം, കുട്ടികളില്ല. ഡ്രീം ലൈൻ ട്രാവൽ ഏജൻസി റിജേഷിന്റെ സ്വന്തം സ്ഥാപനമാണെന്നു ബന്ധുക്കൾ പറഞ്ഞു. അപകടത്തിൽ ആകെ 16 പേരാണ് മരിച്ചത്. കോഴിക്കോട്ടെ മിഠായിത്തെരുവിനു സമാനമായി വ്യാപാര സ്ഥാപനങ്ങൾ നിറ&amp;zwj;ഞ്ഞ മേഖലയാണ് ദുബായിലെ ദെയ്റ. മലയാളികളുടെ അടക്കം ആയിരക്കണക്കിനു വ്യാപാര സ്ഥാപനങ്ങളുണ്ട്. സ്ഥാപന ഉടമകളും ജോലിക്കാരുമെല്ലാം പരിസരപ്രദേശങ്ങളിലാണ് താമസം. നൂറുകണക്കിന് ബാച്ചിലേഴ്സ് അപ്പാർട്ട്മെന്റുകളുമുണ്ട്. മലയാളികളുടെ സൂപ്പർ മാർക്കറ്റ് ശൃംഖലയായ തലാൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്.&lt;/p&gt;

&lt;p&gt;പുക ഉയരുന്നതു കണ്ടെങ്കിലും ഇത്ര വലിയ ദുരന്തമാണെന്ന സൂചന പോലും ഉണ്ടായിരുന്നില്ല. ഇന്ത്യക്കാർക്കു പുറമെ ആഫ്രിക്കക്കാരും പാക്കിസ്ഥാനികളും ഇവിടെ താമസിക്കുന്നുണ്ട്. പല മുറികളിലും പല തട്ടുകളായി കട്ടിലുകൾ ഇട്ട് അഞ്ചും ആറും പേരാണു കഴിയുന്നത്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്. കെട്ടിടത്തിനു പുറത്ത് ആളുകൾ കൂട്ടം കൂടിയതോടെ പൊലീസ് എത്തി ബാരിക്കേഡുകൾ സ്ഥാപിച്ചു. ഇതുവഴിയുള്ള ഗതാഗതവും വഴി തിരിച്ചുവിട്ടു.&lt;/p&gt;

&lt;p&gt;അപകടത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. ചിലരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. അപകട ദൃശ്യങ്ങൾ പകർത്തുന്നതു രാജ്യത്തു കുറ്റകരമാണ്. അപകടം എത്ര വലുതാണെന്നോ, എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്നോ ആദ്യ ഘട്ടത്തിൽ വിവരം ലഭിച്ചിരുന്നില്ല. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി എത്തിയ ശേഷമാണ് മരിച്ചവരുടെ കണക്ക് പുറത്തു വന്നത്.&lt;/p&gt;
]]></description>
        <pubDate>2023-04-17 03:26:53</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഖത്തർ ചോറോട് മഹല്ല് കൂട്ടായ്‌മ ഇഫ്താർ സംഗമം നടത്തി</title>
        <link>https://nattuvartha.news/news/Gulf/all/qatar-chorod-mahal-ifthar-meet</link>
        <guid>https://nattuvartha.news/news/Gulf/all/qatar-chorod-mahal-ifthar-meet</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_643cf8900b8b0.jpg</url>
          <title>ഖത്തർ ചോറോട് മഹല്ല് കൂട്ടായ്‌മ ഇഫ്താർ സംഗമം നടത്തി</title>
          <link>https://nattuvartha.news/news/Gulf/all/qatar-chorod-mahal-ifthar-meet</link>
        </image>
        <description><![CDATA[&lt;p&gt;ഖത്തർ: ചോറോട് മഹല്ല് കമ്മിറ്റിയുടെ ഈ വർഷത്തെ ഇഫ്താർ മീറ്റ് സൽവ റോഡിലെ ടേസ്റ്റി വേ റെസ്റ്റോറന്റിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. നൗഫൽ എം കെ സ്വാഗതം പറഞ്ഞു. മഹമൂദ് എൻ ടി കെ അദ്യക്ഷത വഹിച്ചു. അസീസ് തൂവാടത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഇസ്&amp;zwnj;ലാമിക ക്വിസ് മത്സരത്തിൽ നാജിയ, ഷാക്കിറ, നിയാസ് എന്നിവർ വിജയികളായി. വിജയികൾക്ക് കാർസൺ കാർഗോ നൽകിയ സമ്മാനം നബീസ, റംല, ഇസ്മായിൽ എന്നിവർ കൈമാറി. പരിപാടിക്ക് മഹമൂദ്, നൗഫൽ, അസീസ്, അസീബ്, ഷഫീക്, അൻസാർ, ശഹീദ്, സിയാദ് , റഹീസ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് അസീബ് നന്ദി പറഞ്ഞു.&lt;/p&gt;
]]></description>
        <pubDate>2023-04-17 00:47:07</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഖത്തർ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം നടത്തി </title>
        <link>https://nattuvartha.news/news/Gulf/all/doha-Qatar-kmcc-vatkara-ifthar-meet</link>
        <guid>https://nattuvartha.news/news/Gulf/all/doha-Qatar-kmcc-vatkara-ifthar-meet</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_64364638d67aa.jpg</url>
          <title>ഖത്തർ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം നടത്തി </title>
          <link>https://nattuvartha.news/news/Gulf/all/doha-Qatar-kmcc-vatkara-ifthar-meet</link>
        </image>
        <description><![CDATA[&lt;p&gt;ദോഹ: ഖത്തർ കെഎംസിസി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുമാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന ഇഫ്താർ സംഗമം-2023 സംഘടിപ്പിച്ചു. പുതിയ മണ്ഡലം കമ്മിറ്റി രൂപീകൃതമായതിനു ശേഷമുള്ള ആദ്യ ഇഫ്താർ സംഗമത്തിൽ നേതാക്കന്മാരുടെ നിറഞ്ഞ സാന്നിദ്ധ്യം പ്രവർത്തകർക്ക് ആവേശമായി. നാസർ ഫൈസി പാവന്നൂരിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ അദ്ധ്യക്ഷനായി യാസീൻ വടകരയും നിസാർ ചാത്തോത്ത് സ്വാഗതവും ആശംസിച്ചു.ചടങ്ങിൽ മുസ്&amp;zwnj;ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തതിനു ശേഷം ആദ്യമായി ഖത്തറിലെത്തിയ പാറക്കൽ അബ്ദുല്ലയുടെ സാന്നിദ്ധ്യം പ്രത്യേകം മാറ്റു കൂട്ടുകയുണ്ടായി.അദ്ദേഹത്തിന് മണ്ഡലം പ്രസിഡന്റ് യാസീൻ വടകര ഹാരാർപ്പണം നടത്തി. മണ്ഡലം ട്രെഷറർ മഹമൂദ് കുളമുള്ളതിലും ഹാരാർപ്പണം നടത്തി. സിഎച്ച് സെന്റർ വടകരയ്ക്ക് വേണ്ടി ചോറോട് പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച ഫണ്ട് സമാഹരണം സെന്ററിന്റെ ചെയർമാൻ കൂടിയായ പാറക്കലിനു കൈമാറി. &amp;nbsp;എറാമല പഞ്ചായത്തിന്റെ പ്രത്യേക ഉപഹാര &amp;nbsp;സമർപ്പണവും ചടങ്ങിൽ നടന്നു.&lt;/p&gt;
]]></description>
        <pubDate>2023-04-11 22:49:32</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>മാഫ് ഖത്തർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/doha-maf-qatar-ifthar-meet-conduced</link>
        <guid>https://nattuvartha.news/news/Gulf/all/doha-maf-qatar-ifthar-meet-conduced</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6433bd5ed2681.jpg</url>
          <title>മാഫ് ഖത്തർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/doha-maf-qatar-ifthar-meet-conduced</link>
        </image>
        <description><![CDATA[&lt;p&gt;ദോഹ : മടപ്പള്ളി ആലുംനി ഫോറം ഖത്തർ ( മാഫ് - ഖത്തർ ) ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു . ബിൻമഹ്മൂദ്ലെ സെഞ്ച്വറി റെസ്റ്റോറന്റ് ഹാളിൽ കുടുംബസമേതം നടന്ന ഇഫ്താർ പരിപാടിയിൽ മാഫ് ഖത്തർ ജെനറൽ സെക്റട്ടറി യൊജിഷ് കെ ടി കെ സ്വാഗതം പറഞ്ഞു . പ്രസിഡന്റ് റയീസ് മടപ്പള്ളി അധ്യക്ഷത വഹിച്ചു . മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ കെ മുസ്തഫ ഹാജി പ്രസംഗം നടത്തി . വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി ,ഷമീർ മടപ്പള്ളി , പ്രശാന്ത് ഒഞ്ചിയം , നിസാർ കളത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ട്രഷറർ മദനി വള്ളിക്കാട് നന്ദി പറഞ്ഞു . മാഫ് ഖത്തർ വോളിബോൾ ടീമിന്റെ ജേഴ്സി &amp;nbsp;വിതരണവും ചടങ്ങിൽ വച്ച് നടന്നു .മുസ്തഫ മന്നായി ഒഞ്ചിയം പ്രാർത്ഥനയ്ക്ക് നേതൃത്വo നൽകി . പ്രതീഷ് ലാലു മണ്ടോടി , സകരിയ്യ കൈനാട്ടി , ഗിരീഷ് മടപ്പള്ളി , അൻസാരി വെള്ളിക്കുളങ്ങര , ശിവൻ വള്ളിക്കാട് , ശംസുദ്ധീൻ കൈനാട്ടി , ഗോപകുമാർ വള്ളിക്കാട് , അൽത്താഫ് വള്ളിക്കാട് ,നൗഷാദ് വെള്ളിക്കുളങ്ങര എന്നിവർ പരിപാടികൾക്ക്&amp;zwnj; നേതൃത്വo നൽകി.&lt;/p&gt;
]]></description>
        <pubDate>2023-04-10 00:40:19</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ബഹ്റൈനിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/beharain-malayali-student-dies-heart-attack</link>
        <guid>https://nattuvartha.news/news/Gulf/all/beharain-malayali-student-dies-heart-attack</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_642e7baedb64b.jpg</url>
          <title>ബഹ്റൈനിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/beharain-malayali-student-dies-heart-attack</link>
        </image>
        <description><![CDATA[&lt;p&gt;മനാമ: മലയാളി വിദ്യാർഥിനി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്റൈൻ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരിച്ചത്.&lt;/p&gt;

&lt;p&gt;ബുധനാഴ്ച വൈകീട്ട് ചെറിയ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. പിതാവ്: അജി കെ വർഗീസ്. മാതാവ് മഞ്ജു ബി.ഡി.എഫ് സ്റ്റാഫ് ആണ്.&lt;/p&gt;

&lt;p&gt;&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-04-06 00:59:57</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ചു; 21 പേർ മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/saudi-umrah-team-bus-accident-death</link>
        <guid>https://nattuvartha.news/news/Gulf/all/saudi-umrah-team-bus-accident-death</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_642277715a172.jpg</url>
          <title>സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ചു; 21 പേർ മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/saudi-umrah-team-bus-accident-death</link>
        </image>
        <description><![CDATA[&lt;p&gt;റിയാദ്: സൗദിയില്&amp;zwj; ഉംറ തീര്&amp;zwj;ഥാടകര്&amp;zwj; സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് 21 മരണം. അപകടത്തില്&amp;zwj;പെട്ടവരില്&amp;zwj; അധികവും ബംഗ്ലദേശുകാരാണ്. പാലത്തിൽ ഇടിച്ചുമറിഞ്ഞ ബസിന് തീപിടിക്കുകയായിരുന്നു. മരിച്ചവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 29 പേർക്കു പരുക്കേറ്റെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.&amp;nbsp; ബംഗ്ലദേശ്, പാക്കിസ്ഥാൻ സ്വദേശികളാണ് ബസിൽ കൂടുതലും ഉണ്ടായിരുന്നത്. ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴിൽ തീർഥാടനത്തിന് പുറപ്പെട്ടവരാണിവർ. ഖമീസ് മുശൈത്തിൽനിന്ന് മക്കയിലേയ്ക്ക് ഉംറ നിർവഹിക്കുന്നതിന് പുറപ്പെട്ടവരുടെ ബസാണ് അസീറിന് വടക്ക് അഖബ ഷാറിലെ മഹായിൽ ചുരത്തിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.&lt;br /&gt;
&amp;nbsp;&lt;br /&gt;
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ പാലത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ വിഡിയോ പുറത്തുവന്നു. സിവിൽ ഡിഫൻസ് ടീമുകളും റെഡ് ക്രെസന്റും സുരക്ഷാ അധികാരികളും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ അബഹയിലെ അസീർ ആശുപത്രി, അബഹ സ്വകാര്യ ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-03-27 22:13:27</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്കും കാറ്റിനും സാധ്യത</title>
        <link>https://nattuvartha.news/news/Gulf/all/rain-and-wind-likely-in-various-governorates-in-oman</link>
        <guid>https://nattuvartha.news/news/Gulf/all/rain-and-wind-likely-in-various-governorates-in-oman</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7848791700181481.webp</url>
          <title>ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്കും കാറ്റിനും സാധ്യത</title>
          <link>https://nattuvartha.news/news/Gulf/all/rain-and-wind-likely-in-various-governorates-in-oman</link>
        </image>
        <description><![CDATA[&lt;p&gt;മ​സ്ക​ത്ത് ​ : ഒമാനിൽ തിങ്കൾ മുതൽ ബുധൻ വരെ വായുമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച ഏറ്റവും ശക്തമായ ആഘാതം ഉണ്ടാകുമെന്നും ബുധനാഴ്ച വരെ നീണ്ടുനിൽക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മു​സ​ന്ദം, ദാ​ഹി​റ, ബു​റൈ​മി, ദോ​ഫാ​ർ, വ​ട​ക്ക​ൻ ബ​ത്തി​ന, തെ​ക്ക​ൻ ബ​ത്തി​ന, ദാ​ഖി​ലി​യ, മ​സ്‌​ക​ത്ത്, തെ​ക്ക​ൻ ഷ​ർ​ഖി​യ, വ​ട​ക്ക​ൻ ഷ​ർ​ഖി​യ, അ​ൽ വു​സ്ത  എന്നീ ഗവർണറേറ്റുകളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

മണിക്കൂറിൽ 28 മുതൽ 64 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുകയും കടൽ പ്രക്ഷുബ്ധമാവുകയും ചെയ്യും. തിരമാലകൾ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കർഷകരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. &lt;/p&gt;]]></description>
        <pubDate>2023-03-26 23:46:41</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>കുവൈറ്റിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട്; മൂടൽമഞ്ഞിനും സാധ്യത</title>
        <link>https://nattuvartha.news/news/Gulf/all/waterlogging-in-kuwait-due-to-heavy-rains-possibility-of-fog</link>
        <guid>https://nattuvartha.news/news/Gulf/all/waterlogging-in-kuwait-due-to-heavy-rains-possibility-of-fog</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_3039381700181481.webp</url>
          <title>കുവൈറ്റിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട്; മൂടൽമഞ്ഞിനും സാധ്യത</title>
          <link>https://nattuvartha.news/news/Gulf/all/waterlogging-in-kuwait-due-to-heavy-rains-possibility-of-fog</link>
        </image>
        <description><![CDATA[&lt;p&gt;കുവൈത്ത് സിറ്റി : ഇന്നലെ ഉച്ചയോടെ ആരംഭിച്ച കനത്ത മഴയിൽ കുവൈറ്റിൽ പലയിടത്തും വെള്ളക്കെട്ട്. ഇതോടെ നിരവധി പ്രധാന റോഡുകൾ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫർവാനിയ, ഹവല്ലി, കേപിറ്റൽ, ജഹ്റ ഗവർണറേറ്റുകളിലൂടെ കടന്നുപോകുന്ന റോഡുകളാണ് അടച്ചത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

അതേസമയം, കുവൈറ്റിൽ അർദ്ധരാത്രിയോടെ മർദ്ദം ഉയർന്ന് മൂടൽമഞ്ഞ് കൂടാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കാറ്റ് തെക്കുകിഴക്ക് നിന്ന് തെക്കുപടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ നീങ്ങുമെന്നും ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും കടൽ തിരമാലകൾ 7 അടിയിലധികം ഉയരുമെന്നും അബ്ദുൽ അസീസ് അൽ ഖറവി പറഞ്ഞു. ബുധൻ, വ്യാഴം ദിവസങ്ങളിൽ പകൽ ഊഷ്മളമായ താപനിലയും രാത്രി തണുപ്പും അനുഭവപ്പെടുമെന്നും വ്യക്തമാക്കി.&lt;/p&gt;]]></description>
        <pubDate>2023-03-26 23:46:41</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഭക്ഷ്യസുരക്ഷ; റമദാനിൽ അബുദാബിയിൽ ബോധവൽക്കരണ ക്യാമ്പയിൻ</title>
        <link>https://nattuvartha.news/news/Gulf/all/food-security-awareness-campaign-in-abu-dhabi-during-ramadan</link>
        <guid>https://nattuvartha.news/news/Gulf/all/food-security-awareness-campaign-in-abu-dhabi-during-ramadan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_8357511700181481.webp</url>
          <title>ഭക്ഷ്യസുരക്ഷ; റമദാനിൽ അബുദാബിയിൽ ബോധവൽക്കരണ ക്യാമ്പയിൻ</title>
          <link>https://nattuvartha.news/news/Gulf/all/food-security-awareness-campaign-in-abu-dhabi-during-ramadan</link>
        </image>
        <description><![CDATA[&lt;p&gt;അബുദാബി : റമദാനിൽ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനുമായി തീവ്രമായ പരിശോധനയും ബോധവൽക്കരണ ക്യാമ്പയിനുകളും ആരംഭിച്ചു.

പരമ്പരാഗത അടുക്കളകൾ, കാറ്ററിംഗ് കമ്പനികൾ, ഭക്ഷ്യ സ്റ്റോറുകൾ, വിതരണ കേന്ദ്രങ്ങൾ, ഔട്ട്ലെറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്‍റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. റമദാനിൽ ഉയർന്ന തലത്തിലുള്ള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും അംഗീകൃത നടപടിക്രമങ്ങളിലൂടെ ഭക്ഷ്യ സ്ഥാപനങ്ങളിലെ തെറ്റായ രീതികൾ നിരീക്ഷിക്കുന്നതിനും തിരുത്തുന്നതിനുമാണ് പരിശോധന ക്യാമ്പയിനുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2023-03-26 23:46:41</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നി​രീ​ക്ഷ​ണ കേന്ദ്രം</title>
        <link>https://nattuvartha.news/news/Gulf/all/dust-storm-likely-in-oman-imd</link>
        <guid>https://nattuvartha.news/news/Gulf/all/dust-storm-likely-in-oman-imd</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_2089591700181481.webp</url>
          <title>ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നി​രീ​ക്ഷ​ണ കേന്ദ്രം</title>
          <link>https://nattuvartha.news/news/Gulf/all/dust-storm-likely-in-oman-imd</link>
        </image>
        <description><![CDATA[&lt;p&gt;മ​സ്ക​ത്ത് ​ : ശക്തമായ കാറ്റിനെ തുടർന്ന് രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, സൗത്ത് ശർഖിയ, അൽ വുസ്ത ഗവർണറേറ്റ്, ദോഫാർ ഗവർണറേറ്റിന്‍റെ തീരപ്രദേശം എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടും.

മസ്കറ്റിൽ വെള്ളിയാഴ്ച കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മറ്റിടങ്ങളിലെ ഉയർന്നതും താഴ്ന്നതുമായ താപനില ഇപ്രകാരമാണ്: ഇബ്രി 30, 17, റുസ്തക് 29, 18, സുഹാർ 31, 22, ഖസാബ് 25, 20.&lt;/p&gt;]]></description>
        <pubDate>2023-03-26 23:46:41</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>റമദാൻ; സൗദിയിൽ ബാങ്ക് വിളിക്കും ഇഖാമത്തിനുമിടയിലെ സമയം ക്രമീകരിക്കാൻ നിർദ്ദേശം</title>
        <link>https://nattuvartha.news/news/Gulf/all/ramadan-saudi-arabia-proposes-to-adjust-time-between-bank-call-and-iqamat</link>
        <guid>https://nattuvartha.news/news/Gulf/all/ramadan-saudi-arabia-proposes-to-adjust-time-between-bank-call-and-iqamat</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_2486131700181481.webp</url>
          <title>റമദാൻ; സൗദിയിൽ ബാങ്ക് വിളിക്കും ഇഖാമത്തിനുമിടയിലെ സമയം ക്രമീകരിക്കാൻ നിർദ്ദേശം</title>
          <link>https://nattuvartha.news/news/Gulf/all/ramadan-saudi-arabia-proposes-to-adjust-time-between-bank-call-and-iqamat</link>
        </image>
        <description><![CDATA[&lt;p&gt;റിയാദ് : റംസാൻ മാസത്തിൽ ഇശാ, സുബ്ഹി നമസ്‌കാരങ്ങളിൽ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലുള്ള സമയം 10 മിനിറ്റായി കുറയ്ക്കാൻ സൗദി അറേബ്യ ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദ്ദേശിച്ചു. വിശ്വാസികളുടെ സൗകര്യമനുസരിച്ചാണ് ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം ക്രമീകരിച്ചതെന്നും  മന്ത്രി പറഞ്ഞു. 

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും മന്ത്രാലയ ശാഖകളോട് സമയം ക്രമീകരണം നടത്താനും മന്ത്രി നിർദ്ദേശിച്ചു.&lt;/p&gt;]]></description>
        <pubDate>2023-03-26 23:46:41</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>റമദാൻ; ദുബായിലെ പൊതുഗതാഗത സേവന സമയത്തിൽ മാറ്റം</title>
        <link>https://nattuvartha.news/news/Gulf/all/ramadan-change-in-public-transportation-service-timings-in-dubai</link>
        <guid>https://nattuvartha.news/news/Gulf/all/ramadan-change-in-public-transportation-service-timings-in-dubai</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_8517071700181481.webp</url>
          <title>റമദാൻ; ദുബായിലെ പൊതുഗതാഗത സേവന സമയത്തിൽ മാറ്റം</title>
          <link>https://nattuvartha.news/news/Gulf/all/ramadan-change-in-public-transportation-service-timings-in-dubai</link>
        </image>
        <description><![CDATA[&lt;p&gt;ദുബായ് : റമദാനിൽ ദുബായിലെ പൊതുഗതാഗത സേവന സമയത്തിൽ മാറ്റം. ബഹുനില പാർക്കിംഗ് കെട്ടിടം എല്ലാ ദിവസവും പ്രവർത്തിക്കും.

ദുബായ് മെട്രോ തിങ്കൾ മുതൽ വ്യാഴം വരെയും, ശനി പുലർച്ചെ 5 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1 വരെ. ഞായറാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ. ബസ് രാവിലെ 6 മുതൽ പുലർച്ചെ ഒരു മണി വരെ. ഉപഭോക്തൃ സേവന കേന്ദ്രം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. വെള്ളി രാവിലെ 9 മുതൽ 12 വരെ. ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ വെളുപ്പിന് ഒരു മണി വരെ. ഞായർ രാവിലെ 9 മുതൽ പുലർച്ചെ ഒരു മണി വരെ.  

പ്രധാന ആശുപത്രികളില‍െ അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗം അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2023-03-26 23:46:41</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ട്രാഫിക് പിഴയിൽ 50% ഇളവ് പദ്ധതി മാർച്ച് 31 വരെ; ഓർമ്മപ്പെടുത്തി ഷാർജ പോലീസ്</title>
        <link>https://nattuvartha.news/news/Gulf/all/50-reduction-in-traffic-fines-plan-until-march-31-sharjah-police-reminded</link>
        <guid>https://nattuvartha.news/news/Gulf/all/50-reduction-in-traffic-fines-plan-until-march-31-sharjah-police-reminded</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5841331700181482.webp</url>
          <title>ട്രാഫിക് പിഴയിൽ 50% ഇളവ് പദ്ധതി മാർച്ച് 31 വരെ; ഓർമ്മപ്പെടുത്തി ഷാർജ പോലീസ്</title>
          <link>https://nattuvartha.news/news/Gulf/all/50-reduction-in-traffic-fines-plan-until-march-31-sharjah-police-reminded</link>
        </image>
        <description><![CDATA[&lt;p&gt;ഷാർജ : മാർച്ച് 31 പിഴയിൽ 50 % ഇളവ് പ്രയോജനപ്പെടുത്താനുള്ള അവസാന തീയതിയെന്ന് വാഹനയാത്രക്കാരെ ഓർമ്മിപ്പിച്ച് ഷാർജ പോലീസ്. ഗുരുതരമായ നിയമലംഘനങ്ങൾ ഒഴികെ 2023 മാർച്ച് 31ന് മുമ്പ് നൽകിയ എല്ലാ പിഴകളും ഇതിൽ ഉൾപ്പെടുന്നു. 

പോലീസ് സ്റ്റേഷനുകളിലോ ഷോപ്പിംഗ് സെന്‍ററുകളിലോ ഉള്ള സഹേൽ ഉപകരണങ്ങൾ വഴിയും പേയ്മെന്‍റുകൾ നടത്താം. എമിറേറ്റിലെ വിവിധ നിയമലംഘനങ്ങൾക്ക് അടയ്ക്കേണ്ട ട്രാഫിക് പിഴ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഷാർജ പോലീസ് മാർച്ച് 1ന് എല്ലാ ട്രാഫിക് പിഴകളിലും 50% കിഴിവ് പ്രഖ്യാപിച്ചിരുന്നു.

ഈ ഓഫർ മാർച്ച് 1 മുതൽ 31 വരെയാണ്. ഡിസ്കൗണ്ടിന് പുറമെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ബ്ലാക്ക് പോയിന്‍റുകളും ഒഴിവാക്കും. എന്നിരുന്നാലും, ഗുരുതരമായ ലംഘനങ്ങൾ ഈ പദ്ധതിയുടെ പരിധിയിൽ വരുന്നില്ല.&lt;/p&gt;]]></description>
        <pubDate>2023-03-26 23:46:41</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>കുവൈത്തിൽ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികൾ മരിച്ചു </title>
        <link>https://nattuvartha.news/news/Gulf/all/kuwait-boat-accident-two-malayaliees-dies</link>
        <guid>https://nattuvartha.news/news/Gulf/all/kuwait-boat-accident-two-malayaliees-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_641ebe8a29abb.jpg</url>
          <title>കുവൈത്തിൽ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികൾ മരിച്ചു </title>
          <link>https://nattuvartha.news/news/Gulf/all/kuwait-boat-accident-two-malayaliees-dies</link>
        </image>
        <description><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിൽ ഉല്ലാസ യാത്രക്കിടെ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികൾ മരിച്ചു. കൊല്ലം അഷ്ടമുടി സ്വദേശി സുകേഷ് (44), പത്തനംതിട്ട മാന്നാർ മോഴിശ്ശേരിൽ ജോസഫ് മത്തായി (30) എന്നിവരാണ് മരിച്ചത്. ഇരുവരും കുവൈത്ത് ലുലു എക്&amp;zwnj;സ്&amp;zwnj;ചേഞ്ച് ജിവനക്കാരാണ്.&lt;/p&gt;

&lt;p&gt;വെള്ളിയാഴ്ച രാത്രി ഖൈറാന്&amp;zwj; റിസോര്&amp;zwj;ട്ട് മേഖലയിലാണ് അപകടം. ഖൈറാനിൽ സുഹൃത്തുക്കളോടൊപ്പം എത്തിയ ഇരുവരും തുഴയുന്ന ബോട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ഏറെ നേരമായിട്ടും ഇവരെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ ബോട്ട്മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.&lt;/p&gt;

&lt;p&gt;മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു. സുകേഷ് ലുലു എക്&amp;zwnj;സ്&amp;zwnj;ചേഞ്ച് കോര്&amp;zwj;പ്പറേറ്റ് മാനേജറും ടിജോ അക്കൗണ്ട് അസി. മാനേജറുമാണ്.&lt;/p&gt;
]]></description>
        <pubDate>2023-03-25 02:29:43</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>കുവൈറ്റിൽ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുത്തനെ ഉയർന്നു</title>
        <link>https://nattuvartha.news/news/Gulf/all/prices-of-chicken-and-eggs-rise-sharply-in-kuwait</link>
        <guid>https://nattuvartha.news/news/Gulf/all/prices-of-chicken-and-eggs-rise-sharply-in-kuwait</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_9264921700180761.webp</url>
          <title>കുവൈറ്റിൽ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുത്തനെ ഉയർന്നു</title>
          <link>https://nattuvartha.news/news/Gulf/all/prices-of-chicken-and-eggs-rise-sharply-in-kuwait</link>
        </image>
        <description><![CDATA[&lt;p&gt;കുവൈത്ത് സിറ്റി : കുവൈറ്റിൽ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില വർധിച്ചു. റമദാൻ മാസം ആരംഭിച്ചതോടെയാണ് മുട്ടയുടെ വില കുത്തനെ ഉയർന്നത്. ഡിമാൻഡ് വർധിച്ചതും കോഴിത്തീറ്റയുടെ വില വർധനവുമാണ് വില കൂടാനുണ്ടായ പ്രധാന കാരണം. 

നിലവിൽ കോഴിയിറച്ചിക്ക് കിലോയ്ക്ക് ഒരു ദിനാറും 30 മുട്ടകളുള്ള ട്രേയ്ക്ക് ഒന്നര ദിനാറുമാണ് വില. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ സബ്സിഡി വെട്ടിക്കുറച്ചതിനെ തുടർന്ന് കോഴിത്തീറ്റയുടെ വില ടണ്ണിന് 30 ദിനാറിൽ നിന്ന് 118 ദിനാറായി ഉയർന്നിരുന്നു.

ഇതുകൂടാതെ, റമദാൻ അനുബന്ധിച്ച് ജം ഇയ്യകളിൽ പ്രഖ്യാപിച്ച പ്രത്യേക വിലക്കുറവും ഡിമാൻഡ് വർധിക്കുന്നതിന് കാരണമായി. ഇതിനുപുറമെ, വാടക ചെലവ്, തൊഴിലാളികളുടെ വേതനം, പരിപാലനച്ചെലവ് എന്നിവയും വർധിച്ചു. ഇക്കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ വില വർധിച്ചതെന്ന് അൽ മുബാറക്കിയ പൗൾട്രി കമ്പനി ഡയറക്ടർ തൗഫീഖ് അൽ സലേഹ് പറഞ്ഞു. നിലവിൽ രാജ്യത്ത് കോഴി, കോഴിമുട്ട ഉൽപാദന മേഖലയിൽ ഏഴ് കമ്പനികളാണ് പ്രവർത്തിക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:45</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഒമാനിലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ഫ്ലക്സിബിള്‍ ജോലിസമയം ജീവനക്കാർക്ക് ഗുണപ്രദമാകും</title>
        <link>https://nattuvartha.news/news/Gulf/all/flexible-working-hours-in-the-government-sector-in-oman-will-be-beneficial-for-employees</link>
        <guid>https://nattuvartha.news/news/Gulf/all/flexible-working-hours-in-the-government-sector-in-oman-will-be-beneficial-for-employees</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_3442791700180761.webp</url>
          <title>ഒമാനിലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ഫ്ലക്സിബിള്‍ ജോലിസമയം ജീവനക്കാർക്ക് ഗുണപ്രദമാകും</title>
          <link>https://nattuvartha.news/news/Gulf/all/flexible-working-hours-in-the-government-sector-in-oman-will-be-beneficial-for-employees</link>
        </image>
        <description><![CDATA[&lt;p&gt;മ​സ്ക​ത്ത്​ : സർക്കാർ മേഖലയിൽ റംസാൻ മാസത്തിലെ &apos;ഫ്ല​ക്സി​ബി​ള്‍&apos; രീ​തി ജീവനക്കാർക്ക് ഗുണം ചെയ്യുക മാത്രമല്ല, റോഡുകളിലെ തിരക്ക് ഒഴിവാക്കാനും സഹായിക്കും. &apos;ഫ്ലെക്സിബിൾ&apos; സംവിധാനം അനുസരിച്ച് സർക്കാർ മേഖലയിലെ ഔദ്യോഗിക പ്രവർത്തന സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ്. യൂണിറ്റ് മേധാവികൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ എന്നിങ്ങനെയുള്ള വർക്ക് ഷെഡ്യൂളുകൾ തീ​രു​മാ​നി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അറിയിച്ചിട്ടുണ്ട്. 

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് വ്യാഴം, ശനി ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള വിവിധ റോഡുകളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്കത്ത്, - ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്കത്ത് - ഷിനാസ്) എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെയും, ശ​നി​യാ​ഴ്ച വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:45</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>കുവൈറ്റിൽ പ്രവാസി തൊഴില്‍ പെര്‍മിറ്റുകള്‍ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധിപ്പിക്കുന്നു</title>
        <link>https://nattuvartha.news/news/Gulf/all/expat-employment-permits-in-kuwait-are-linked-to-educational-qualification</link>
        <guid>https://nattuvartha.news/news/Gulf/all/expat-employment-permits-in-kuwait-are-linked-to-educational-qualification</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_6408251700180761.webp</url>
          <title>കുവൈറ്റിൽ പ്രവാസി തൊഴില്‍ പെര്‍മിറ്റുകള്‍ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധിപ്പിക്കുന്നു</title>
          <link>https://nattuvartha.news/news/Gulf/all/expat-employment-permits-in-kuwait-are-linked-to-educational-qualification</link>
        </image>
        <description><![CDATA[&lt;p&gt;കുവൈത്ത് സിറ്റി : കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത അവർ ജോലി ചെയ്യുന്ന തസ്തികയുടെ വർക്ക് പെർമിറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കുവൈറ്റ് മാൻപവർ പബ്ലിക് അതോറിറ്റിയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഓരോ തസ്‍തികയിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

കുവൈറ്റിലെ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്ക് അനുവദിച്ച തസ്തികകളുടെ പേരുകൾ പരിശോധിച്ച് അവയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നിർണ്ണയിക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. പദ്ധതി നടപ്പാക്കുന്നതിലൂടെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ അതത് തസ്തികകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് തടയുമെന്നാണ് അധികൃതർ പറയുന്നത്. രാജ്യത്ത് അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ കുവൈറ്റ് അധികൃതർ സ്വീകരിക്കുന്ന നടപടികളുടെ തുടർച്ചയാണിത്. യോഗ്യതകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഒക്യുപേഷണൽ സേഫ്റ്റി സെന്‍റർ പരിശോധിക്കും.

ഫിനാൻസ്, ബാങ്കിംഗ് മേഖലകളിൽ ജോലി ചെയ്യുന്നവരുടെ തസ്തികകൾ അവരുടെ വിദ്യാഭ്യാസ യോഗ്യതയുമായി നേരിട്ട് ബന്ധിപ്പിക്കും. അതത് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരു പ്രവാസിയും ആ മേഖലയില്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അൽ-ഖബസ് പത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. സഹേൽ ആപ്ലിക്കേഷൻ വഴി കമ്പനികൾക്ക് അവരുടെ സ്ഥാപനത്തിന് ആവശ്യമായ തസ്‍തികകളിലുള്ളവര്‍ ഏതൊക്കെ യോഗ്യതകള്‍ ഉള്ളവരായിരിക്കണമെന്ന് പരിശോധിക്കാം. ഇതിനുപുറമെ, നിലവിൽ ജോലി ചെയ്യുന്നവരെ അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ മറ്റ് സ്ഥാനങ്ങളിലേക്ക് മാറ്റാം. യോഗ്യതയില്ലാത്ത ജോലിയിൽ ഏർപ്പെടുന്നതിൽ നിന്ന് പ്രവാസികളെ ഇത് തടയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:45</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദി; നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്</title>
        <link>https://nattuvartha.news/news/Gulf/all/thanks-to-those-who-are-trying-to-raise-money-nimishapriyas-voice-message-is-out</link>
        <guid>https://nattuvartha.news/news/Gulf/all/thanks-to-those-who-are-trying-to-raise-money-nimishapriyas-voice-message-is-out</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_8161981700180761.webp</url>
          <title>പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദി; നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്</title>
          <link>https://nattuvartha.news/news/Gulf/all/thanks-to-those-who-are-trying-to-raise-money-nimishapriyas-voice-message-is-out</link>
        </image>
        <description><![CDATA[&lt;p&gt;സനാ : യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്. കോടതി നടപടികളും ഒത്തുതീർപ്പ് ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് നിമിഷപ്രിയ പറഞ്ഞു. ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും ആക്ഷൻ കൗൺസിലിനും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.

യമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോൾ കഴിയുന്നത്. യമനിലെ നിയമമനുസരിച്ച് ഇരയുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിൽ ഇളവ് ലഭിക്കും. 
മരിച്ച തലാലിന്‍റെ കുടുംബം ചർച്ചയ്ക്ക് തയ്യാറാണെന്നും 50 ദശലക്ഷം യമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരം) നൽകേണ്ടി വരുമെന്നും യമൻ ജയിൽ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:45</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>യുഎഇയിൽ ഇന്നലെ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു; റോഡുകൾ വെള്ളത്തിനടിയിലായി</title>
        <link>https://nattuvartha.news/news/Gulf/all/the-uae-received-rain-accompanied-by-thunderstorms-yesterday-roads-are-under-water</link>
        <guid>https://nattuvartha.news/news/Gulf/all/the-uae-received-rain-accompanied-by-thunderstorms-yesterday-roads-are-under-water</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_9600881700180762.webp</url>
          <title>യുഎഇയിൽ ഇന്നലെ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു; റോഡുകൾ വെള്ളത്തിനടിയിലായി</title>
          <link>https://nattuvartha.news/news/Gulf/all/the-uae-received-rain-accompanied-by-thunderstorms-yesterday-roads-are-under-water</link>
        </image>
        <description><![CDATA[&lt;p&gt;അബുദാബി : യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഇടിമിന്നലോട് കൂടിയ മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി. ദുബായ്, ജബൽഅലി, ലഹ് ബാബ്, ജുമൈറ, സീഹ് അൽ സലാം, അൽമർമൂം, ഹത്ത, ഷാർജ, മദാം, ഹംരിയ, കൽബ, ഫുജൈറ, അബുദാബി, അൽഐൻ എന്നീ സ്ഥലങ്ങളിൽ മഴ ലഭിച്ചു. 

മഴ ലഭിച്ചതോടെ ചൂടിൽ കുറവ് രേഖപ്പെടുത്തി. അസ്ഥിരമായ കാലാവസ്ഥ ഇന്നും തുടരും. നാളെ പകൽ പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചെറിയ തോതിലുള്ള മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:45</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഒമാനിൽ ഭീതി പരത്തി ശക്തമായ കാറ്റും ഇടിമിന്നലും; ചേംബറിന് മുന്നിലെ ഗ്ലോബ് തകർന്നു വീണു</title>
        <link>https://nattuvartha.news/news/Gulf/all/strong-winds-and-thunderstorm-scare-in-oman-the-globe-in-front-of-the-chamber-collapsed</link>
        <guid>https://nattuvartha.news/news/Gulf/all/strong-winds-and-thunderstorm-scare-in-oman-the-globe-in-front-of-the-chamber-collapsed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_488321700180762.webp</url>
          <title>ഒമാനിൽ ഭീതി പരത്തി ശക്തമായ കാറ്റും ഇടിമിന്നലും; ചേംബറിന് മുന്നിലെ ഗ്ലോബ് തകർന്നു വീണു</title>
          <link>https://nattuvartha.news/news/Gulf/all/strong-winds-and-thunderstorm-scare-in-oman-the-globe-in-front-of-the-chamber-collapsed</link>
        </image>
        <description><![CDATA[&lt;p&gt;മത്ര/മസ്കത്ത് ​ : മസ്കത്ത് നഗരത്തിൽ മഴ ദുർബലമായിരുന്നെങ്കിലും ശക്തമായ കാറ്റും ഇടിമിന്നലും പരിഭ്രാന്തി പരത്തി. വൈകിട്ട് 6.30 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. കെട്ടിടങ്ങളുടെ മുകളിലെ തകര ഷീറ്റുകൾ ഇളകി പാറിപറന്നത് ഭയാനകമായ കാഴ്ചയായിരുന്നു. മസ്കത്ത് നഗരത്തിലെ ചേംബർ ഓഫ് കൊമേഴ്സ് ഇൻഡസ്ട്രിയുടെ ആസ്ഥാനത്തിന് മുന്നിലെ ഗ്ലോബ് തകർന്നു വീണു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ റോഡിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മഴയുടെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കാറ്റ് വീശുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

വൈകുന്നേരം ആകാശം ഭാഗികമായി മേഘാവൃതമാവുകയും പൊടി മഴ പെയ്യുകയും ചെയ്തിരുന്നെങ്കിലും, പിന്നീട് പെട്ടെന്ന് അന്തരീക്ഷം മാറുകയും ഭീകരമായ കാറ്റ് വീശുകയുമായിരുന്നു. കടകൾക്ക് പുറത്ത് ഡിസ്പ്ലേ വച്ചിരുന്ന സാധനങ്ങൾ കാറ്റിൽ പറന്നുപോയി. മത്ര സൂ​ഖി​ൽ മഗ്രിബ് നമസ്കാരത്തിനായി ഭാഗികമായി കട അടച്ച് പോയവർ തിരിച്ചെത്തിയപ്പോൾ ഡിസ്പ്ലേയ്ക്ക് വച്ചതെല്ലാം പാറി പറന്ന കാഴ്ചയാണ് കാണുന്നത്. സൂഖ് ഗേറ്റിൽ വഴിയോരക്കച്ചവടത്തിനായി നിരത്തിയിരുന്ന മധുരപലഹാരങ്ങളും മറ്റും നാശമായി. &lt;/p&gt;]]></description>
        <pubDate>2023-03-24 03:14:45</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>മദീനയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; കണ്ടെത്തിയത് 277 നിയമലംഘനങ്ങൾ</title>
        <link>https://nattuvartha.news/news/Gulf/all/inspection-of-business-establishments-in-madinah-277-violations-detected</link>
        <guid>https://nattuvartha.news/news/Gulf/all/inspection-of-business-establishments-in-madinah-277-violations-detected</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_6065051700180762.webp</url>
          <title>മദീനയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; കണ്ടെത്തിയത് 277 നിയമലംഘനങ്ങൾ</title>
          <link>https://nattuvartha.news/news/Gulf/all/inspection-of-business-establishments-in-madinah-277-violations-detected</link>
        </image>
        <description><![CDATA[&lt;p&gt;മദീന : റമദാന് മുന്നോടിയായി മദീനയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന. പരിശോധനയിൽ 277 നിയമലംഘനങ്ങൾ കണ്ടെത്തി. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ 6,133 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. റമദാനിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത നിരീക്ഷിക്കുന്നതിനും കാലാവധി ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പരിശോധനകൾ നടത്തുന്നത്.

വിൽപ്പനയ്ക്കായുള്ള ഉത്പ്പന്നങ്ങളിൽ വില വ്യക്തമാക്കുന്ന ടാഗുകളും സ്റ്റിക്കറുകളും ഉണ്ടെന്നും വില കൃത്യമായി ഈടാക്കുന്നുണ്ടെന്നും  പരിശോധനയിലൂടെ ഉറപ്പാക്കും.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:45</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും</title>
        <link>https://nattuvartha.news/news/Gulf/all/the-monthly-birth-was-not-visible-ramadan-fasting-begins-on-thursday-in-gulf-countries</link>
        <guid>https://nattuvartha.news/news/Gulf/all/the-monthly-birth-was-not-visible-ramadan-fasting-begins-on-thursday-in-gulf-countries</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_1216981700180762.webp</url>
          <title>മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും</title>
          <link>https://nattuvartha.news/news/Gulf/all/the-monthly-birth-was-not-visible-ramadan-fasting-begins-on-thursday-in-gulf-countries</link>
        </image>
        <description><![CDATA[&lt;p&gt;ദുബൈ : ഗൾഫ് രാജ്യങ്ങളിൽ ഒരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്യാഴാഴ്ച റമദാന്‍ വ്രതം ആരംഭിക്കും. ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിലെ അധികൃതർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 

സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ വ്യാഴാഴ്ച മുതൽ റമദാന്‍ നോമ്പിന് തുടക്കമാകും. ഒമാനിൽ നാളെ റമദാൻ മാസപ്പിറവി ദൃശ്യമായാൽ അവിടെയും വ്യാഴാഴ്ച റമദാൻ ആരംഭിക്കും.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:45</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>യുഎഇയിൽ വിവിധ ഇടങ്ങളിൽ മഴ; താപനില 19 ഡിഗ്രി സെൽഷ്യസിലേക്ക് കുറഞ്ഞു</title>
        <link>https://nattuvartha.news/news/Gulf/all/rain-in-various-parts-of-uae-the-temperature-dropped-to-19-degrees-celsius</link>
        <guid>https://nattuvartha.news/news/Gulf/all/rain-in-various-parts-of-uae-the-temperature-dropped-to-19-degrees-celsius</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_8118481700180762.webp</url>
          <title>യുഎഇയിൽ വിവിധ ഇടങ്ങളിൽ മഴ; താപനില 19 ഡിഗ്രി സെൽഷ്യസിലേക്ക് കുറഞ്ഞു</title>
          <link>https://nattuvartha.news/news/Gulf/all/rain-in-various-parts-of-uae-the-temperature-dropped-to-19-degrees-celsius</link>
        </image>
        <description><![CDATA[&lt;p&gt;ദുബായ് : രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇന്ന് നേരിയതോ മിതമായതോ ആയ തോതിൽ മഴ ലഭിച്ചു. പലയിടത്തും താപനില 19 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ മഴ പെയ്തു. ദുബായ്-അൽ ഐൻ റോഡിലെയും അബുദാബിയിലെയും മഴയുടെ ദൃശ്യങ്ങൾ പലരും വാഹനങ്ങളിൽ നിന്ന് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഡിഐപി, ജുമൈറ വില്ലേജ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 32 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.

തീരപ്രദേശങ്ങളിലും ദ്വീപുകളിലും 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 19 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:45</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ഔഖാഫിന്‍റെ നിർദേശം</title>
        <link>https://nattuvartha.news/news/Gulf/all/auqaf-instructs-to-monitor-the-beginning-of-the-month-of-ramadan</link>
        <guid>https://nattuvartha.news/news/Gulf/all/auqaf-instructs-to-monitor-the-beginning-of-the-month-of-ramadan</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_6698571700180762.webp</url>
          <title>റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ഔഖാഫിന്‍റെ നിർദേശം</title>
          <link>https://nattuvartha.news/news/Gulf/all/auqaf-instructs-to-monitor-the-beginning-of-the-month-of-ramadan</link>
        </image>
        <description><![CDATA[&lt;p&gt;ദോ​ഹ : ചൊവ്വാഴ്ച വൈ​കു​ന്നേ​രം റമദാൻ മാ​സ​പ്പി​റ​വി നിരീക്ഷിക്കാൻ ഇസ്ലാമിക മതകാര്യ വിഭാഗമായ ഔഖാഫിന്‍റെ ച​ന്ദ്ര​മാ​സ​പ്പി​റ​വി നി​രീ​ക്ഷ​ണ സ​മി​തിയുടെ നിർദേശം. ഹിജ്റ മാസമായ ശഅ്ബാൻ 29, മാർച്ച് 21 ചൊവ്വാഴ്ചയാണ്. ഈ ദിവസം അമാവാസി ദൃശ്യമായാൽ ബുധനാഴ്ച റമദാൻ 1 ആയിരിക്കും.

മാസപ്പിറവി കണ്ടാൽ അൽ ദഫ്നയിലെ ഔഖാഫ് ഓഫീസിൽ അറിയിക്കണമെന്നാണ് അധികൃതരുടെ നിർദേശം. മഗ്രിബ് നമസ്കാരത്തിന് ശേഷം ചേരുന്ന കമ്മിറ്റി യോഗത്തിൽ മാസപ്പിറവി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:45</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഷാർജയിൽ പെയ്ഡ് പാർക്കിങ് രാവിലെ 8 മുതൽ; വെള്ളിയാഴ്ചകളിൽ സൗജന്യം</title>
        <link>https://nattuvartha.news/news/Gulf/all/paid-parking-in-sharjah-from-8-am-free-on-fridays</link>
        <guid>https://nattuvartha.news/news/Gulf/all/paid-parking-in-sharjah-from-8-am-free-on-fridays</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5111661700180763.webp</url>
          <title>ഷാർജയിൽ പെയ്ഡ് പാർക്കിങ് രാവിലെ 8 മുതൽ; വെള്ളിയാഴ്ചകളിൽ സൗജന്യം</title>
          <link>https://nattuvartha.news/news/Gulf/all/paid-parking-in-sharjah-from-8-am-free-on-fridays</link>
        </image>
        <description><![CDATA[&lt;p&gt;ഷാ​ർ​ജ : റമദാൻ മാസത്തിൽ ബാധകമായ പെയ്ഡ് പാർക്കിംഗ് സമയം പ്രഖ്യാപിച്ച് ഷാർജ മുനിസിപ്പാലിറ്റി. ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ അർദ്ധരാത്രി വരെയാണ് പെയ്ഡ് പാർക്കിംഗ്. വെള്ളിയാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്. 

നീല സൈൻബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ ഇത് ബാധകമല്ല. അത്തരം മേഖലകളിൽ എല്ലാ ദിവസവും പണം നൽകണം.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:45</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഗൾഫ് രാജ്യങ്ങളിൽ റമസാൻ ആരംഭം വ്യാഴാഴ്ചയാകാൻ സാധ്യത</title>
        <link>https://nattuvartha.news/news/Gulf/all/the-start-of-ramadan-in-the-gulf-countries-is-likely-to-be-on-thursday</link>
        <guid>https://nattuvartha.news/news/Gulf/all/the-start-of-ramadan-in-the-gulf-countries-is-likely-to-be-on-thursday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_9899161700180763.webp</url>
          <title>ഗൾഫ് രാജ്യങ്ങളിൽ റമസാൻ ആരംഭം വ്യാഴാഴ്ചയാകാൻ സാധ്യത</title>
          <link>https://nattuvartha.news/news/Gulf/all/the-start-of-ramadan-in-the-gulf-countries-is-likely-to-be-on-thursday</link>
        </image>
        <description><![CDATA[&lt;p&gt;റിയാദ് : ഗൾഫ് രാജ്യങ്ങളിൽ റമസാൻ വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഗോളശാസ്ത്ര വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി കാണാൻ പ്രയാസമാണ്. കാരണം രാത്രി 8.30നാണ് ചന്ദ്രൻ ഉദിക്കുക. സൂര്യാസ്തമയത്തിന് 9 മിനിറ്റ് മുമ്പ് അസ്തമിക്കുകയും ചെയ്യും. ചന്ദ്രൻ സൂര്യന് മുമ്പ് അസ്തമിക്കുന്നതിനാൽ, മാസപ്പിറവി ദൃശ്യമാകില്ല.

ബുധനാഴ്ച വൈകുന്നേരം മേഘങ്ങൾ ഇല്ലെങ്കിൽ മാസപ്പിറവി ദൃശ്യമാകും. ഇക്കാരണത്താൽ, വ്യാഴാഴ്ച റംസാൻ ആരംഭിക്കുമെന്ന് പ്രിൻസ് സുൽത്താൻ സയൻസ് ആൻഡ് ടെക്നോളജി സെന്‍ററിലെ ഗോളശാസ്ത്ര വിഭാഗം സൂപ്പർവൈസർ ഡോ. അലി അൽശുക്രി അഭിപ്രായപ്പെട്ടു.&lt;/p&gt;]]></description>
        <pubDate>2023-03-24 03:14:45</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>സൽമാൻ രാജാവിൻ്റെ ഉപഹാരമായി 10 ലക്ഷം ഖുർആൻ വിതരണം; നടപടി ക്രമങ്ങൾ പൂർത്തിയായി</title>
        <link>https://nattuvartha.news/news/Gulf/all/10-lakh-quran-distributed-as-gift-to-king-salman-the-procedures-have-been-completed</link>
        <guid>https://nattuvartha.news/news/Gulf/all/10-lakh-quran-distributed-as-gift-to-king-salman-the-procedures-have-been-completed</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_4904721700180129.webp</url>
          <title>സൽമാൻ രാജാവിൻ്റെ ഉപഹാരമായി 10 ലക്ഷം ഖുർആൻ വിതരണം; നടപടി ക്രമങ്ങൾ പൂർത്തിയായി</title>
          <link>https://nattuvartha.news/news/Gulf/all/10-lakh-quran-distributed-as-gift-to-king-salman-the-procedures-have-been-completed</link>
        </image>
        <description><![CDATA[&lt;p&gt;റിയാദ് : റംസാൻ പ്രമാണിച്ച് സൽമാൻ രാജാവിൻ്റെ ഉപഹാരമായി 10 ലക്ഷത്തിലധികം ഖുർആൻ പ്രതികൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. മദീനയിലെ കിംഗ് ഫഹദ് ഖുർ ആൻ അച്ചടി സമുച്ചയത്തിലാണ് ഇവ അച്ചടിച്ചത്. 76 ഭാഷകളിലുള്ള ഖുർആൻ വിവർത്തനം 22 രാജ്യങ്ങളിലേക്ക് അയയ്ക്കും.

എല്ലാ വർഷവും റമദാനിൽ സൽമാൻ രാജാവ് ഉപഹാരമായി ഖുർആൻ പകർപ്പുകൾ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത് പതിവാണ്. ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന ഓരോ തീർഥാടകനും ഖുർആൻ വിതരണം ചെയ്യാറുണ്ട്. ഓരോ വർഷവും ദശലക്ഷക്കണക്കിന് ഖുർ ആൻ കോപ്പികളാണ് സൗദി വിതരണം ചെയ്യുന്നത്.&lt;/p&gt;]]></description>
        <pubDate>2023-03-20 02:00:20</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>റംസാൻ; യുഎഇയില്‍ വ്യാപാര സ്ഥാപനങ്ങളിൽ 25 മുതൽ 75 ശതമാനം വരെ വിലക്കുറവ്</title>
        <link>https://nattuvartha.news/news/Gulf/all/ramzan-25-to-75-per-cent-discount-on-commercial-establishments-in-uae</link>
        <guid>https://nattuvartha.news/news/Gulf/all/ramzan-25-to-75-per-cent-discount-on-commercial-establishments-in-uae</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_4747201700180043.webp</url>
          <title>റംസാൻ; യുഎഇയില്‍ വ്യാപാര സ്ഥാപനങ്ങളിൽ 25 മുതൽ 75 ശതമാനം വരെ വിലക്കുറവ്</title>
          <link>https://nattuvartha.news/news/Gulf/all/ramzan-25-to-75-per-cent-discount-on-commercial-establishments-in-uae</link>
        </image>
        <description><![CDATA[&lt;p&gt;അബുദാബി : റംസാനെ വരവേൽക്കാനൊരുങ്ങി യു.എ.ഇ. ആരാധനാലയങ്ങളും വീടുകളുമെല്ലാം വൃത്തിയാക്കിയും വെള്ള പൂശിയും രാജ്യവും ജനങ്ങളും ഒരുക്കങ്ങൾ പൂർത്തിയാക്കി. സമൂഹ നോമ്പുതുറയ്ക്കായി ടെൻഡുകളും ഒരുക്കുന്നുണ്ട്.

കോവിഡ് നിയന്ത്രണങ്ങളില്ലാത്ത റംസാൻ ദിവസങ്ങളിൽ പരമാവധി പ്രാർത്ഥനയും സൽക്കർമങ്ങളും അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. ഈ മാസം 23ന് നോമ്പ് ആരംഭിക്കും. നോമ്പിന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് സ്വദേശികളും വിദേശികളും വിട്ടുനിൽക്കണമെന്ന് മതകാര്യ വകുപ്പ് ഓർമ്മിപ്പിച്ചു.

വ്യാപാര സ്ഥാപനങ്ങൾ 25 മുതൽ 75% വരെ വിലക്കുറവ് പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിവസമായ ഇന്നലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ വൻ തിരക്കായിരുന്നു. റംസാൻ വിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള ഉൽപ്പന്നങ്ങൾ പ്രത്യേക സ്ഥലത്ത് ഒരുക്കി റംസാൻ മേളയും വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്.&lt;/p&gt;]]></description>
        <pubDate>2023-03-20 00:00:21</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>റമദാനെ വരവേൽക്കാനൊരുങ്ങി മക്കയും മദീനയും; തീർത്ഥാടകർക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കും</title>
        <link>https://nattuvartha.news/news/Gulf/all/makkah-and-madinah-to-welcome-ramadan-more-facilities-will-be-provided-for-the-pilgrims</link>
        <guid>https://nattuvartha.news/news/Gulf/all/makkah-and-madinah-to-welcome-ramadan-more-facilities-will-be-provided-for-the-pilgrims</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5756521700179982.webp</url>
          <title>റമദാനെ വരവേൽക്കാനൊരുങ്ങി മക്കയും മദീനയും; തീർത്ഥാടകർക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കും</title>
          <link>https://nattuvartha.news/news/Gulf/all/makkah-and-madinah-to-welcome-ramadan-more-facilities-will-be-provided-for-the-pilgrims</link>
        </image>
        <description><![CDATA[&lt;p&gt;മക്ക/മദീന : റമദാനെ വരവേൽക്കാനൊരുങ്ങി മക്കയും മദീനയും. മസ്ജിദുൽ ഹറമും മദീനയിലെ മസ്ജിദുന്നബവിയും 24 മണിക്കൂറും പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കും. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പ്രാർത്ഥനയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

നോമ്പ് തുറയ്ക്കുള്ള ഈന്തപ്പഴം, വെള്ളം, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളും ഉറപ്പാക്കി. മക്ക ഡെപ്യൂട്ടി അമീർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ ഹറം പള്ളി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. തീർത്ഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിന് പ്രദക്ഷിണ മുറ്റത്തിന്‍റെ തെക്ക് ഭാഗത്ത് മൂന്ന് പ്രവേശന കവാടങ്ങൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്.

ഒരേസമയം 12,500 ലധികം വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന മേൽക്കൂരയും ഇത്തവണ വിശ്വാസികൾക്കായി തുറന്നുകൊടുക്കും. മണിക്കൂറിൽ 1.07 ലക്ഷം തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ മതാഫ് കെട്ടിടത്തിന്‍റെ വിപുലീകരണവും പുരോഗമിക്കുകയാണ്. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
        <pubDate>2023-03-19 09:00:19</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>കണ്ണട മേഖലയിൽ സൗദിവത്ക്കരണം; മലയാളികൾ അടക്കം ഒട്ടേറെ പേർക്കു ജോലി നഷ്ടമായേക്കും</title>
        <link>https://nattuvartha.news/news/Gulf/all/saudiization-of-the-eyewear-sector-many-people-including-malayalees-may-lose-their-jobs</link>
        <guid>https://nattuvartha.news/news/Gulf/all/saudiization-of-the-eyewear-sector-many-people-including-malayalees-may-lose-their-jobs</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_420571700179921.webp</url>
          <title>കണ്ണട മേഖലയിൽ സൗദിവത്ക്കരണം; മലയാളികൾ അടക്കം ഒട്ടേറെ പേർക്കു ജോലി നഷ്ടമായേക്കും</title>
          <link>https://nattuvartha.news/news/Gulf/all/saudiization-of-the-eyewear-sector-many-people-including-malayalees-may-lose-their-jobs</link>
        </image>
        <description><![CDATA[&lt;p&gt;ജിദ്ദ : കണ്ണട മേഖലയിലെ ചില ജോലികൾ സൗദിവത്കരിക്കുന്നതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കും.

മെഡിക്കൽ ഒപ്റ്റോമെട്രിസ്റ്റ്, കണ്ണട ടെക്നീഷ്യൻ ജോലികളിൽ 50 ശതമാനം സൗദികൾക്ക് സംവരണം ചെയ്യാനുള്ള തീരുമാനം ഇന്നലെ പ്രാബല്യത്തിൽ വന്നു. തീരുമാനം രാജ്യത്തെ എല്ലാ മേഖലകൾക്കും ബാധകമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.  ആദ്യഘട്ടത്തിൽ രണ്ട് തൊഴിലുകളിൽ മാത്രമാണ് സൗദിവൽക്കരണം നടപ്പാക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ തസ്തികകൾ വിപുലീകരിക്കും.

സ്വകാര്യമേഖലയിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് മുഴുവൻ കണ്ണട മേഖലയിലും സൗദിവൽക്കരണ പ്രക്രിയ ആരംഭിച്ചത്.&lt;/p&gt;]]></description>
        <pubDate>2023-03-19 02:00:21</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>വിസ ഓൺ അറൈവൽ പട്ടിക പുതുക്കി; 60 രാജ്യങ്ങൾക്ക് യുഎഇയിൽ മുൻകൂർ വിസ വേണ്ട</title>
        <link>https://nattuvartha.news/news/Gulf/all/visa-on-arrival-list-updated-60-countries-dont-need-prior-visa-in-uae</link>
        <guid>https://nattuvartha.news/news/Gulf/all/visa-on-arrival-list-updated-60-countries-dont-need-prior-visa-in-uae</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_9694231700179922.webp</url>
          <title>വിസ ഓൺ അറൈവൽ പട്ടിക പുതുക്കി; 60 രാജ്യങ്ങൾക്ക് യുഎഇയിൽ മുൻകൂർ വിസ വേണ്ട</title>
          <link>https://nattuvartha.news/news/Gulf/all/visa-on-arrival-list-updated-60-countries-dont-need-prior-visa-in-uae</link>
        </image>
        <description><![CDATA[&lt;p&gt;അബുദാബി : മുൻകൂട്ടി വിസ വേണ്ടാതെ യുഎഇയിലേക്ക് വരാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 60 ആയി ഉയർത്തി. നേരത്തെ 40 രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരുന്നു വിസ ഓൺ അറൈവൽ ലഭിച്ചിരുന്നത്. പുതുക്കിയ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യ വിസ ഓൺ അറൈവലിന് ഒരു തടസ്സമാണെന്നാണ് പറയുന്നത്. യുഎസ് വിസയുള്ളവർക്കും യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ പെർമനൻ്റ് റസിഡൻ്റ് വിസയുള്ള ഇന്ത്യക്കാർക്കും വിസ ഓൺ അറൈവൽ വഴി യുഎഇയിലേക്ക് വരാം.

അവരുടെ വിസയ്ക്ക് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. 14 ദിവസത്തേക്കാണ് ഇവർക്ക് വിസ ഓൺ അറൈവൽ ലഭിക്കുക. ഇത് 14 ദിവസത്തേക്ക് കൂടി നീട്ടാം, ഉയർന്ന ജനസംഖ്യയുള്ള ചൈനയ്ക്കും വിസ ഓൺ അറൈവൽ നൽകിയിട്ടില്ല. 90 ദിവസം വരെ താമസിക്കാൻ കഴിയുന്ന 40 രാജ്യങ്ങളും 30 ദിവസം വരെ താമസിക്കാൻ കഴിയുന്ന 20 രാജ്യങ്ങളുമാണ് വിസ ഓൺ അറൈവലിലുള്ളത്. 90 ദിവസത്തെ വിസ ലഭിക്കുന്നവയിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളാണ്. യുഎസ് വിസയുള്ളവർക്ക് 30 ദിവസം വരെ താമസിക്കാം. 30 ദിവസത്തെ വിസ കാലാവധി 10 ദിവസം കൂടി നീട്ടാം.

വിസ ഓൺ അറൈവൽ രാജ്യങ്ങളുടെ പട്ടിക സമയബന്ധിതമായി പരിഷ്കരിക്കുന്നതിനാൽ, യാത്ര ചെയ്യുന്നതിന് മുമ്പ് അതത് രാജ്യത്തെ യുഎഇ എംബസി വഴി സാധുത പരിശോധിക്കണമെന്ന് ഡിജിറ്റൽ ഗവൺമെൻ്റ് അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ളവർ എൻട്രി പെർമിറ്റ് എടുക്കണം. യുഎഇയിലെ ഏതെങ്കിലും കമ്പനി, താമസ വിസയുള്ള വ്യക്തി, വിമാനക്കമ്പനി അല്ലെങ്കിൽ യുഎഇ ആസ്ഥാനമായുള്ള ട്രാവൽ ടൂറിസം ഏജൻസി എന്നിവയിലാരെങ്കിലും സ്പോൺസർ ചെയ്താൽ മാത്രമേ ഇവർക്ക് വിസ ലഭിക്കൂ. ജിസിസി പൗരൻമാർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യുഎഇയിൽ പ്രവേശിക്കാം. പ്രത്യേക വിസയോ എൻട്രി പെർമിറ്റോ ആവശ്യമില്ല. &lt;/p&gt;]]></description>
        <pubDate>2023-03-19 02:00:21</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>യുഎഇയിൽ ഇന്നുമുതൽ ചൊവ്വ വരെ അസ്ഥിരകാലാവസ്ഥയെന്ന് മുന്നറിയിപ്പ്</title>
        <link>https://nattuvartha.news/news/Gulf/all/unstable-weather-conditions-in-uae-from-today-to-tuesday-warned</link>
        <guid>https://nattuvartha.news/news/Gulf/all/unstable-weather-conditions-in-uae-from-today-to-tuesday-warned</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7677251700179922.webp</url>
          <title>യുഎഇയിൽ ഇന്നുമുതൽ ചൊവ്വ വരെ അസ്ഥിരകാലാവസ്ഥയെന്ന് മുന്നറിയിപ്പ്</title>
          <link>https://nattuvartha.news/news/Gulf/all/unstable-weather-conditions-in-uae-from-today-to-tuesday-warned</link>
        </image>
        <description><![CDATA[&lt;p&gt;അബുദാബി : ഇന്ന് മുതൽ ചൊവ്വാഴ്ച വരെ യുഎഇയിൽ മഴ, കാറ്റ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിരമായ കാലാവസ്ഥയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. 

ആകാശം മേഘാവൃതമായിരിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.&lt;/p&gt;]]></description>
        <pubDate>2023-03-19 02:00:21</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവ് ജിദ്ദയില്‍ മരിച്ച നിലയില്‍</title>
        <link>https://nattuvartha.news/news/Gulf/all/jidhah-man-found-died-came-back-sunday</link>
        <guid>https://nattuvartha.news/news/Gulf/all/jidhah-man-found-died-came-back-sunday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_6415e3e9e9c3d.jpg</url>
          <title>ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവ് ജിദ്ദയില്‍ മരിച്ച നിലയില്‍</title>
          <link>https://nattuvartha.news/news/Gulf/all/jidhah-man-found-died-came-back-sunday</link>
        </image>
        <description><![CDATA[&lt;p&gt;ജിദ്ദ: ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവിനെ ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്&amp;zwj; കണ്ടെത്തി. മലപ്പുറം തുവ്വൂര്&amp;zwj; വലിയട്ട സ്വദേശി അബ്ദുല്&amp;zwj; മുനീര്&amp;zwj; (39) ആണ് മരിച്ചത്. 16 വര്&amp;zwj;ഷത്തോളമായി ജിദ്ദയില്&amp;zwj; പ്രവാസിയായിരുന്ന മുനീര്&amp;zwj; ഒരു കമ്പനിയില്&amp;zwj; ഓഫീസ് ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു.&lt;/p&gt;

&lt;p&gt;കുറച്ചു കാലമായി കടുത്ത മൈഗ്രൈന്&amp;zwj; മൂലം ചികിത്സയിലായിരുന്നു. എന്നാല്&amp;zwj; മരണകാരണം വ്യക്തമല്ല. പോലീസെത്തി മൃതദേഹം ജിദ്ദ മഹ്ജര്&amp;zwj; കിങ് അബ്ദുല്&amp;zwj;അസീസ് ആശുപത്രി മോര്&amp;zwj;ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.&lt;/p&gt;

&lt;p&gt;പരേതനായ അരീക്കന്&amp;zwj; കോയയാണ് പിതാവ്. മാതാവ്: മുരിയെങ്ങലത്ത് ആമിന, ഭാര്യ: ഫൗസിയ. മക്കള്&amp;zwj;: ദില്&amp;zwj;ന, ദിയ ഫാത്തിമ, സഹോദരങ്ങള്&amp;zwj;: അബ്ദുല്&amp;zwj; സുനീര്&amp;zwj;, അലി അക്ബര്&amp;zwj;.&lt;/p&gt;
]]></description>
        <pubDate>2023-03-18 09:16:49</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
      <item>
        <title>യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും; മഴയ്ക്ക് സാധ്യത</title>
        <link>https://nattuvartha.news/news/Gulf/all/uaes-sky-will-be-partly-cloudy-chances-of-rain</link>
        <guid>https://nattuvartha.news/news/Gulf/all/uaes-sky-will-be-partly-cloudy-chances-of-rain</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7763711700179801.webp</url>
          <title>യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും; മഴയ്ക്ക് സാധ്യത</title>
          <link>https://nattuvartha.news/news/Gulf/all/uaes-sky-will-be-partly-cloudy-chances-of-rain</link>
        </image>
        <description><![CDATA[&lt;p&gt;ദുബായ് : ഇന്ന് യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതവും ചിലപ്പോൾ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്നലെ രാത്രി ദുബായ് ഉൾപ്പെടെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും തണുത്ത കാറ്റ് വീശിയിരുന്നു. ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രാത്രിയിലും ഞായറാഴ്ച രാവിലെയും ആകാശം മേഘാവൃതമായിരിക്കും.

അൽപം തണുത്ത കാറ്റുണ്ടാകും. ഇത് പകൽ സമയത്ത് പൊടിയും മണലും വീശാൻ കാരണമാകും. ഞായറാഴ്ച രാവിലെയോടെ കാറ്റിന്‍റെ വേഗത കുറയും. രാജ്യത്ത് താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിൽ 28 ഡിഗ്രി സെൽഷ്യസും ദുബായിൽ 27 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. അറബിക്കടലിലും ഒമാൻ കടലിലും ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2023-03-18 07:30:21</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഒമാനിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ തോതിലുള്ള മദ്യ ശേഖരം പിടികൂടി</title>
        <link>https://nattuvartha.news/news/Gulf/all/a-huge-cache-of-liquor-kept-for-sale-in-oman-has-been-seized</link>
        <guid>https://nattuvartha.news/news/Gulf/all/a-huge-cache-of-liquor-kept-for-sale-in-oman-has-been-seized</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7100051700179740.webp</url>
          <title>ഒമാനിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ തോതിലുള്ള മദ്യ ശേഖരം പിടികൂടി</title>
          <link>https://nattuvartha.news/news/Gulf/all/a-huge-cache-of-liquor-kept-for-sale-in-oman-has-been-seized</link>
        </image>
        <description><![CDATA[&lt;p&gt;മ​സ്ക​ത്ത്​ : മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ തോതിലുള്ള മദ്യം റോയൽ ഒമാൻ പോലീസ് (ആർഒപി) പിടികൂടി. ബൗഷർ വിലായത്തിലെ പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് 5,000 കുപ്പി മദ്യം ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് റി​സ്ക് അ​സ​സ്മെ​ന്റ് പിടിച്ചെടുത്തതായി ഒമാൻ കസ്റ്റംസ് പ്രസ്താവനയിലൂടെ അറിയിച്ചു. 

അറസ്റ്റിലായവർക്കെതിരെ നിയമനടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.&lt;/p&gt;]]></description>
        <pubDate>2023-03-18 02:30:22</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ആരോഗ്യമേഖലയിൽ വിദേശികളെ നിയന്ത്രിക്കാൻ ഒരുങ്ങി ബഹ്‌റൈൻ</title>
        <link>https://nattuvartha.news/news/Gulf/all/bahrain-prepares-to-control-foreigners-in-health-sector</link>
        <guid>https://nattuvartha.news/news/Gulf/all/bahrain-prepares-to-control-foreigners-in-health-sector</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5823731700179682.webp</url>
          <title>ആരോഗ്യമേഖലയിൽ വിദേശികളെ നിയന്ത്രിക്കാൻ ഒരുങ്ങി ബഹ്‌റൈൻ</title>
          <link>https://nattuvartha.news/news/Gulf/all/bahrain-prepares-to-control-foreigners-in-health-sector</link>
        </image>
        <description><![CDATA[&lt;p&gt;മ​നാ​മ : ആരോഗ്യ മേഖലയിലെ ചില മേഖലകളിൽ വിദേശികൾക്ക് ലൈസൻസ് നൽകുന്നത് നി​ർ​ത്തി​വെ​ക്കാ​ൻ തീരുമാനിച്ചതായി ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോ​റി​റ്റി ചീഫ് എക്സിക്യൂട്ടീവ് ഡോ. മറിയം അദ്ബി അൽ ജലാഹിമ. സ്വദേശി തൊഴിലന്വേഷകരെ ആവശ്യമുള്ള മേഖലകളിൽ വിദേശികളെ നിയന്ത്രിക്കാനാണ് തീരുമാനം. 

ജനറൽ ഫിസിഷ്യൻ, ഡെന്‍റിസ്റ്റ്, ലാബ് ടെക്നീഷ്യൻ, സ്കാനിംഗ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പി മേഖലകളിൽ വിദേശികളെ നിയമിക്കരുതെന്ന് കഴിഞ്ഞ മൂന്ന് വർഷമായി ആ​രോ​ഗ്യ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കു​ല​ർ ന​ൽ​കി​യി​രു​ന്നു.

ഈ മേഖലകളിൽ ആവശ്യത്തിന് സ്വദേശി തൊഴിലന്വേഷകർ ഉണ്ടെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സർക്കുലർ ഇറക്കിയത്. ഈ മേഖലകളിൽ നിയമനം ലഭിക്കാൻ സ്വദേശികളല്ലാത്തവർക്ക് കൂടുതൽ വർഷത്തെ പരിചയം ഉണ്ടായിരിക്കണമെന്നും നിർദ്ദേശിച്ചു. പ്രഗത്ഭരായ തദ്ദേശീയ ഡോക്ടർമാരെയും സാങ്കേതിക വിദഗ്ധരെയും സ്വകാര്യമേഖലയിൽ നിയമിക്കാനാണ് നീക്കമെന്ന് മറിയം അദ്ബി അൽ ജലാഹിമ പറഞ്ഞു.&lt;/p&gt;]]></description>
        <pubDate>2023-03-18 00:30:21</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഹജ്ജ്; ഒമാനിൽ നിന്ന് അവസരം ലഭിച്ചവർ പ്രതിരോധ കുത്തിവെപ്പെടുക്കണം​</title>
        <link>https://nattuvartha.news/news/Gulf/all/hajj-those-who-have-got-an-opportunity-from-oman-should-get-vaccinated</link>
        <guid>https://nattuvartha.news/news/Gulf/all/hajj-those-who-have-got-an-opportunity-from-oman-should-get-vaccinated</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_7001051700179681.webp</url>
          <title>ഹജ്ജ്; ഒമാനിൽ നിന്ന് അവസരം ലഭിച്ചവർ പ്രതിരോധ കുത്തിവെപ്പെടുക്കണം​</title>
          <link>https://nattuvartha.news/news/Gulf/all/hajj-those-who-have-got-an-opportunity-from-oman-should-get-vaccinated</link>
        </image>
        <description><![CDATA[&lt;p&gt;മ​സ്ക​ത്ത്​ : ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചവർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്ക​ണ​മെ​ന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടാം വാരം മുതൽ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് വാക്സിനേഷൻ നൽകും.

സൗദി സർക്കാർ നിർദ്ദേശിച്ച ക്വാഡ്രാറ്റിക് വാക്സിൻ, സീസണൽ ഫ്ലൂ വാക്സിൻ, കോവിഡ് -19 വാക്സിൻ എന്നീ മൂന്ന് തരം വാക്സിനുകളാണ് എടുക്കേണ്ടത്. ഈ വർഷം ഒമാനിൽ നിന്ന് 14,000 തീർഥാടകർക്കാണ് ഹജ്ജ് നിർവഹിക്കാൻ അവസരം. ഇതിൽ 13,098 സ്വദേശികളും 500 വിദേശികളുമാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. ഇവരെ കൂടാതെ 402 പേരും ഔദ്യോഗിക ഹജ്ജ് സംഘത്തിലുണ്ടാകും.&lt;/p&gt;]]></description>
        <pubDate>2023-03-17 23:00:21</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഞായർ മുതല്‍ വ്യാഴം വരെ ഒമാനില്‍ മഴയ്ക്ക് സാധ്യത</title>
        <link>https://nattuvartha.news/news/Gulf/all/oman-likely-to-receive-rain-from-sunday-to-thursday</link>
        <guid>https://nattuvartha.news/news/Gulf/all/oman-likely-to-receive-rain-from-sunday-to-thursday</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_2832991700179681.webp</url>
          <title>ഞായർ മുതല്‍ വ്യാഴം വരെ ഒമാനില്‍ മഴയ്ക്ക് സാധ്യത</title>
          <link>https://nattuvartha.news/news/Gulf/all/oman-likely-to-receive-rain-from-sunday-to-thursday</link>
        </image>
        <description><![CDATA[&lt;p&gt;മസ്‌കത്ത് : ഒമാനിൽ ഞായറാഴ്ച മുതൽ വ്യാഴം വരെ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. മണിക്കൂറിൽ 28 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. 

കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അഭ്യർത്ഥിച്ചു.&lt;/p&gt;]]></description>
        <pubDate>2023-03-17 23:00:21</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>യുഎഇയിലെ തീരപ്രദേശങ്ങൾ ഭാഗികമായി മേഘാവൃതമായിരിക്കും; താപനില കുറയും</title>
        <link>https://nattuvartha.news/news/Gulf/all/coastal-areas-in-the-uae-will-be-partly-cloudy-the-temperature-will-drop</link>
        <guid>https://nattuvartha.news/news/Gulf/all/coastal-areas-in-the-uae-will-be-partly-cloudy-the-temperature-will-drop</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_5039221700179600.webp</url>
          <title>യുഎഇയിലെ തീരപ്രദേശങ്ങൾ ഭാഗികമായി മേഘാവൃതമായിരിക്കും; താപനില കുറയും</title>
          <link>https://nattuvartha.news/news/Gulf/all/coastal-areas-in-the-uae-will-be-partly-cloudy-the-temperature-will-drop</link>
        </image>
        <description><![CDATA[&lt;p&gt;യുഎഇ : യുഎഇയിലെ തീരപ്രദേശങ്ങൾ ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി.

പകൽ സമയത്ത് പൊടിക്കാറ്റ് വീശും. രാജ്യത്ത് താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസും ദുബായിൽ 30 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും.

അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 20 ഡിഗ്രി സെൽഷ്യസ് വരെയും പർവതപ്രദേശങ്ങളിൽ 14 ഡിഗ്രി സെൽഷ്യസ് വരെയും താപനില കുറയും. ഇന്ന് താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. ചില ഉൾപ്രദേശങ്ങളിൽ രാത്രിയും ശനിയാഴ്ച പകലും ഈർപ്പമുള്ളതായിരിക്കും.&lt;/p&gt;]]></description>
        <pubDate>2023-03-17 07:30:37</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>റമദാൻ; ബഹ്റൈനിലെ പ്രവൃത്തി സമയം 8 മുതൽ 2 വരെയാക്കി ഉത്തരവ്</title>
        <link>https://nattuvartha.news/news/Gulf/all/ramadan-bahrains-working-hours-increased-from-8-am-to-2-pm</link>
        <guid>https://nattuvartha.news/news/Gulf/all/ramadan-bahrains-working-hours-increased-from-8-am-to-2-pm</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/nvtv_img_8438311700179620.webp</url>
          <title>റമദാൻ; ബഹ്റൈനിലെ പ്രവൃത്തി സമയം 8 മുതൽ 2 വരെയാക്കി ഉത്തരവ്</title>
          <link>https://nattuvartha.news/news/Gulf/all/ramadan-bahrains-working-hours-increased-from-8-am-to-2-pm</link>
        </image>
        <description><![CDATA[&lt;p&gt;മനാമ : റമദാൻ മാസത്തിൽ ബഹ്റൈനിൽ സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ എന്നിവയുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാവിലെ 8 മണി മുതൽ ഓഫീസുകൾ പ്രവർത്തനം ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

റംസാൻ നോമ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവിധ ഗൾഫ് രാജ്യങ്ങൾ പതിവുപോലെ പ്രവൃത്തി സമയം പുനഃക്രമീകരിച്ച് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ജീവനക്കാരുടെ മൊത്തം ജോലി സമയം അഞ്ച് മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് 3 വരെയായിരിക്കും.&lt;/p&gt;]]></description>
        <pubDate>2023-03-17 07:30:37</pubDate>
        <dc:creator>NVTV</dc:creator>
      </item>
    
      <item>
        <title>ഖത്തറില്‍നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം</title>
        <link>https://nattuvartha.news/news/Gulf/all/saudi-accident-umrah-team-three-dies</link>
        <guid>https://nattuvartha.news/news/Gulf/all/saudi-accident-umrah-team-three-dies</guid>
        <image>
          <url>https://nvtvstorage.blob.core.windows.net/nvtv/nvtv/imports/image_1000x600_641455d5a8a78.jpg</url>
          <title>ഖത്തറില്‍നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം</title>
          <link>https://nattuvartha.news/news/Gulf/all/saudi-accident-umrah-team-three-dies</link>
        </image>
        <description><![CDATA[&lt;p&gt;ജിദ്ദ: സൗദി അറേബ്യയില്&amp;zwj; വാഹനാപകടത്തില്&amp;zwj; പാലക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്&amp;zwj; മരിച്ചു. പാലക്കാട് തോട്ടത്തുപറമ്പില്&amp;zwj; ഫൈസലിന്റെ മക്കളായ അബിയാന്&amp;zwj; (ഏഴ്), അഹിയാന്&amp;zwj; (നാല്), ഭാര്യാ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്. ഖത്തറില്&amp;zwj; നിന്നും സൗദിയിലേക്ക് ഉംറ നിര്&amp;zwj;വ്വഹിക്കാന്&amp;zwj; പോയ സംഘമാണ് അപകടത്തില്&amp;zwj;പ്പെട്ടത്.&lt;/p&gt;

&lt;p&gt;അപകടത്തില്&amp;zwj; മൂന്നുപേര്&amp;zwj;ക്ക് പരിക്കേറ്റു. ഫൈസല്&amp;zwj;, ഭാര്യ സുമയ്യ, ഭാര്യാപിതാവ് എന്നിവര്&amp;zwj;ക്കാണ് പരിക്കേറ്റത്. സുമയ്യയുടെ പരിക്ക് ഗുരുതരമല്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫൈസലിനേയും ഭാര്യാപിതാവിനേയും കൂടുതല്&amp;zwj; സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്ന് ജിദ്ദയിലെ ഇന്ത്യന്&amp;zwj; കോണ്&amp;zwj;സുലേറ്റ് അറിയിച്ചു.&lt;/p&gt;

&lt;p&gt;ഖത്തര്&amp;zwj; തലസ്ഥാനമായ ദോഹയില്&amp;zwj; നിന്നും ഉംറ നിര്&amp;zwj;വ്വഹിക്കാനായി ഇന്നലെ രാവിലെയാണ് സംഘം സൗദിയിലേക്ക് പോയത്. സൗദിയില്&amp;zwj; മക്ക കിംഗ് അബ്ദുല്ല മെഡിക്കല്&amp;zwj; സിറ്റിയില്&amp;zwj; ജോലി ചെയ്തിരുന്ന ഫൈസല്&amp;zwj; നാല് വര്&amp;zwj;ഷം മുമ്പാണ് ദോഹയിലേക്ക് താമസം മാറ്റിയത്.&amp;nbsp;&lt;br /&gt;
&amp;nbsp;&lt;/p&gt;
]]></description>
        <pubDate>2023-03-17 04:58:23</pubDate>
        <dc:creator>Aswani</dc:creator>
      </item>
    
          </channel>
      </rss>